ബാലതാരത്തെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ തൃപ്പൂണിത്തുറ സ്വദേശിനിയായ യുവതി മറ്റൊരു കേസിൽ പിടിയിലായി. കൊല്ലം സ്വദേശിനിയായ രേഷ്മയാണ് പിടിയിലായത്. തൃപ്പൂണിത്തുറയില്‍ വ്യാപാരിയെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കേസിൽ തൂപ്പൂണിത്തുറ പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയ യുവതിയാണ് കൊല്ലത്ത് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തശേഷം തൃപ്പൂണിത്തുറ പോലീസിന് കൈമാറി. ഇവർ സീരിയൽ താരമാണെന്നും മറ്റും അഭ്യൂഹം പരന്നെങ്കിലും പോലീസ് അത് നിഷേധിച്ചു. മാസങ്ങൾക്ക് മുന്‍പാണ് കൊല്ലത്ത് പോളയത്തോട്ടിലുള്ള ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ബാലതാരത്തെ പീഡിപ്പിച്ചത്. കൂട്ടുകാരിയുടെ ജന്മദിനപാർട്ടിയിൽ പങ്കെടുക്കുന്നതിനായി രേഷ്മയാണ് താരത്തെ കൂട്ടിക്കൊണ്ടുപോയതെന്ന് അവർ പോലീസിന് മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. താരത്തെ പീഡിപ്പിച്ച സിപിഎം നേതാവിന്റെ ബന്ധുവായ ഫൈസലിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. എട്ടുമാസം മുന്‍പ് പിറന്നാള്‍ ചടങ്ങിനിടെ മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിലാണ് പതിനാറുകാരി പീഡനത്തിന് ഇരയായത്.…
Read MoreCategory: Editor’s Pick
പെട്ടി ഓട്ടോയില്‍ ഉള്ളി വില്പന തകൃതി, ഡ്രൈവറുടെ കാബിനില്‍ പീഡനവും, നാട്ടുകാര്‍ ഓട്ടോ വളഞ്ഞതോടെ പെണ്‍കുട്ടി ഇറങ്ങിയോടി, നെല്ലാട് ജംഗ്ഷനില്‍ ഇന്നലെ നടന്നത്
നാടെങ്ങും പീഡനങ്ങള്‍ അരങ്ങേറുമ്പോള്‍ ഇന്നലെ തിരുവല്ലയിലെ നെല്ലാട് നടന്നത് ഞെട്ടിക്കുന്ന സംഭവം. വൈകുന്നേരം നാലോടെ ഉള്ളി വില്‍ക്കുന്ന പെട്ടി ഓട്ടോറിക്ഷയ്ക്കകത്ത് കയറി പടുതയിട്ട സ്കൂള്‍ വിദ്യാര്‍ഥിനിയും ഉള്ളി കച്ചവടക്കാരനുമാണ് നാട്ടുകാരുടെ കണ്ണില്‍ പെട്ടത്. പെട്ടി ഓട്ടോറിക്ഷയില്‍ ഉള്ളി വില്‍ക്കാനെന്ന വ്യാജേനയെത്തിയ യുവാവും സംഘവും സ്കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടിയുമായി സംസാരിച്ചുനില്ക്കുന്നതു പരിസരവാസികള്‍ കണ്ടിരുന്നു. വാഹനത്തിന്റെ െ്രെഡവര്‍ പടുത ഉപയോഗിച്ച് ക്യാമ്പിന് മറച്ചശേഷം പെണ്‍കുട്ടിയെ അകത്തു കയറ്റി. ഒപ്പം യുവാവും കയറി. യുവാവിനൊപ്പം ഉണ്ടായിരുന്നവര്‍ പുറത്ത് ഉള്ളി വില്‍പ്പനക്കാരായും നിന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട ചിലര്‍ സംഘത്തെ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ടു പുറത്തുചാടി. അടുത്ത ബന്ധുവാണു പെണ്കുട്ടിയെന്നു പറഞ്ഞ യുവാവ് ആദ്യം ക്ഷമാപണം നടത്തിയെങ്കിലും പിന്നീട് പ്രദേശവാസികളോടു തട്ടിക്കയറി. ഈ സമയം ഇതുവഴിയെത്തിയ ജില്ലാ പോലീസ് ചീഫിന്റെ സ്പെഷല്‍ സ്ക്വാഡിലുള്ള പോലീസുകാരന് പെണ്‍കുട്ടിയോടും യുവാവിനോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തിരുവല്ല…
Read Moreഞാന്‍ ടൊവിനോയല്ല, കാശു തരുമെന്ന് ആരും വ്യാമോഹിക്കുകയും വേണ്ട; പോയ പണം പോയതുതന്നെയെന്ന് ആസിഫ് അലി, യുവതാരങ്ങള്‍ക്കിടയില്‍ ഈഗോ?
ആസിഫ് അലി നായകനായ ഹണീബി-2 തീയറ്ററുകളിലെത്തിയിരിക്കുകയാണ്. ജീന്‍പോള്‍ ലാല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഹണീബി-1ലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്നുമുണ്ട്. ടൊവിനോ തോമസ് നായകനായ ഒരു മെക്സിക്കന്‍ അപാരത മലയാളത്തില്‍ പ്രോമോഷന് സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയ ചിത്രമായിരുന്നു. പ്രേമോഷന് നടത്തുന്നതിനിടെ ചിത്രം നിങ്ങളെ നിരാശപ്പെടുത്തിയാല്‍ പണം തിരികെ നല്‍കാമെന്ന് ടൊവിനോ പറഞ്ഞിരുന്നു. അതിന്റെ ചുവടു പിടിച്ച് ആസിഫ് അലിയെ ഒന്നു തള്ളിയ ആരാധകനാണ് താരം മറുപടി കൊടുത്തത്. ഹണീബി ഒന്നാം ഭാഗം കാണാന്‍ പോയിട്ടു പണി കിട്ടി. രണ്ടാം ഭാഗവും അതുപോലെ ആകുമോ എന്നായിരുന്നു ഇയാളുടെ ചോദ്യം. എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ലൈവില്‍ വന്ന ആസിഫ് അലി, പണം തിരിച്ചു തരാന്‍ താന്‍ ടൊവിനോ അല്ലെന്നും പോയ കാശ് പോയതു തന്നെയാണെന്നും പറയുകയായിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ആംബ്രോസിനെ അവതരിപ്പിച്ച് ബാലുവും ഒപ്പമുണ്ടായിരുന്നു. പ്രേക്ഷകരെ…
Read Moreകല്‍ക്കി അവതാരം, ഡോക്ടര്‍, വ്യാജ ദിവ്യന് ഉണ്ണികൃഷ്ണന് അവതരിച്ചത് വിവിധ വേഷങ്ങളില്‍, കാക്കനാട്ടെ ഫ്ളാറ്റില്‍ ഒപ്പം താമസിച്ചിരുന്നത് ഇന്‍ഫോപാര്‍ക്കിലെ പെണ്‍കുട്ടികളും!
ദിവ്യശക്തിയുണ്ടെന്നു പറഞ്ഞു കബളിപ്പിച്ച് സ്ത്രീകളെ വശീകരിച്ചു പീഡിപ്പിക്കുകയും പണം കവരുകയും ചെയ്ത തട്ടിപ്പുകാരന് പിടിയില്‍. തൃശൂര്‍ എങ്ങണ്ടിയൂര്‍ എം.എ ആശുപത്രിക്ക് സമീപം താമസിക്കുന്ന കല്ലുങ്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന് (കണ്ണന്30) ആണ് ഇന്‍ഫോ പാര്‍ക്ക് പോലീസിന്റെ പിടിയിലായത്. പ്ലസ്ടു മാത്രം യോഗ്യതയുള്ള പ്രതി ന്യൂറോ സര്‍ജനാണെന്ന് ഉന്നതവിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെ പറഞ്ഞു കബളിപ്പിച്ച് ഫ്ളാറ്റ് വാടകയ്ക്കെടുത്തായിരുന്നു തട്ടിപ്പും പീഡനവും. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരിയായ യുവതിയെയും രണ്ടു കൂട്ടുകാരികളെയും കാണാനില്ലെന്ന കോട്ടയം സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജദിവ്യന്‍ വലയിലായത്. കല്‍ക്കി അവതാരം, ദിവ്യന്, ന്യൂറോ സര്ജന് എന്നിങ്ങനെ പല കാര്യങ്ങള്‍ പറഞ്ഞായിരുന്നു കാക്കനാട് കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യാജ സിദ്ധന് ഇരകളെ കണ്ടെത്തിയിരുന്നത്. മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പു നടത്താന്‍ മിടുക്കനായിരുന്നു ഈ വ്യാജസിദ്ധന്. തട്ടിപ്പില്‍ പെടുന്നവരെ ലൈംഗികമായി ഉപദ്രവിക്കുകയും വഞ്ചിച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കുകയുമായിരുന്നു ഇയാളുടെ രീതി. പ്ലസ്ടു വിദ്യാഭ്യാസം…
Read Moreകോടതി ഉത്തരവിനെ തുടര്‍ന്ന് പോലീസ് ഒറ്റമുറി വീട്ടില്‍നിന്നും പടിയിറക്കിയ രോഗിയായ ബബിതയ്ക്കും 14 കാരി മകള്‍ക്കും സഹായവുമായി കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും
കാഞ്ഞിരപ്പള്ളിയില്‍ ബന്ധുക്കളുടെ പരാതിയില്‍ കോടതി വിധിയെത്തുടര്‍ന്ന് വീട് ഒഴിയേണ്ടിവന്ന അമ്മയ്ക്കും മകള്‍ക്കും സഹായമായി ‘ടേക്ക് ഓഫ്’ സിനിമ ടീം. കുടുംബ സ്വത്തില്‍ വിധി വന്നപ്പോള്‍ പ്രായമായ അമ്മയും മകളും ഒന്‍പതാം ക്ലാസുകാരിയായ ചെറുമകളും പെരുവഴിയിലായി. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ഭര്‍തൃമാതാവും ഭര്‍തൃസഹോദരനും നല്കിയ കേസിലാണ് നിര്‍ധനരും നിരാശ്രയരുമായ കുടുംബം പെരുവഴിയിലായത്. ഇവര്‍ക്ക് സഹായ ഹസ്തവുമായാണ് ടേക്ക് ഓഫ് എത്തിയിരിക്കുന്നത്. സംവിധായകന് മഹേഷ് നാരായണന്, നിര്‍മ്മാതാവ് ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, പാര്‍വ്വതി എന്നിവരാണ് സഹായ വാഗ്ദാനം നല്‍കിയത്. വിതരണത്തിലൂടെ ലഭിക്കുന്ന ലാഭം കുടുംബത്തിന് കൈമാറും. ഇതിന്റെ ആദ്യ പടിയായി അഞ്ചു ലക്ഷം രൂപ ഉടന്‍ തന്നെ നല്‍കും. കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത് നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ബബിത ഗര്‍ഭപാത്രത്തിലെ മുഴയെത്തുടര്‍ന്ന് ചികില്‍സയിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൂര്‍ണ…
Read Moreജയില്‍ മേധാവിക്കും അടിതെറ്റി! ലെക്സും ഷാമ്പുവും ഫെയര്‍ ആന്‍ഡ് ലവ്ലിയും നിര്‍ബന്ധം; കാരണവര്‍ വധക്കേസ് പ്രതി വീണ്ടും ജയിച്ചത് ഇങ്ങനെ…
തിരുവനന്തപുരം:കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് വീണ്ടും തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തി. ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഷെറിനെ ജയില്‍ മാറ്റണമെന്ന് പരാതിപ്പെട്ട സൂപ്രണ്ട് ഒ.വി വല്ലിയെക്കൊണ്ടുതന്നെ റിപ്പോര്‍ട്ട് തിരുത്തിയെഴുതിച്ചാണ് ഷെറിനെ രഹസ്യമായി അട്ടക്കുളങ്ങരയില്‍ തിരിച്ചെത്തിച്ചത്. തന്റെ സൗന്ദര്യമുപയോഗിച്ച് ജയിലിലെ ഉന്നതരെവരെ ഷെറിന് വളച്ചതിനാല്‍ ജയില്‍ മേധാവി ആര്. ശ്രീലേഖയ്ക്ക് മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. ഡിഐജി റാങ്കിലുള്ള ജയില്‍ ഓഫീസറുടെ സമ്മര്‍ദഫലമായി ഇന്നു രാവിലെ രഹസ്യമായാണാണ വിയ്യൂരില്‍ നിന്ന് ഷെറിനെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ചത്. ഇതിനായി, ഷെറിനെ മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്നു ഈ ഓഫീസര്‍ സൂപ്രണ്ട് വല്ലിയില്‍നിന്ന് റിപ്പോര്‍ട്ടു വാങ്ങുകയായിരുന്നെന്നാണ് അറിയുന്നത്. വിയ്യൂര്‍ ജയിലിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും വാര്ഡന്മാരെ ഭീഷണിപ്പെടുത്തകയും ചെയ്തതിനാല്‍ ജീവനക്കാര്‍ ഷെറിനെക്കൊണ്ടു പൊറുതി മുട്ടി ഇരിക്കുകയായിരുന്നു. ഇതിനിടെ ജയില്‍ ഉന്നതന്റെ പിന്തുണയോടെ ഷെറിന് ജയില്‍ മാറ്റത്തിന് സുപ്രണ്ടിന് അപേക്ഷ നല്കി. ഈ അപേക്ഷ മിന്നല്‍…
Read Moreകേസ് പുതിയ വഴിത്തിരിവിലേക്ക്! ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചതായി മെഡിക്കല്‍ സംഘം; ഇനി ഡിഎന്‍എ ടെസ്റ്റ്
ചെന്നൈ: പ്രശസ്ത തമിഴ് നടൻ ധനുഷ് ആരുടെ മകനാണെന്നതിനെ സംബന്ധിച്ചുള്ള കേസ് പുതിയ വഴിത്തിരിവിലേക്ക്. ധനുഷിന്റെ ദേഹത്തുള്ള അടയാളങ്ങൾ ലേസർചികിത്സ വഴി മായ്ച്ചുകളയാൻ ശ്രമിച്ചതായി പരിശോധനയിൽ കണ്ടെത്തി. ഇന്നലെയാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. ഇതോടെ ധനുഷിനെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കതിരേശൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 28-ന് കോടതിയിൽ മെഡിക്കൽ സംഘം ധനുഷിന്റെ ദേഹത്തെ അടയാളങ്ങൾ പരിശോധിച്ചിരുന്നു. ഈ പരിശോധനാ റിപ്പോർട്ടിലാണ് ധനുഷ് ദേഹത്തെ അടയാളങ്ങൾ ലേസർ ചികിത്സവഴി മായ്ച്ചതായി കണ്ടെത്തിയത്. കേസിന്റെ തുടർവിചാരണ മാർച്ച് 27-ലേക്കു മാറ്റി. ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശൻ- മീനാക്ഷി ദന്പതികളാണ് മേലൂർ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നത്. ധനുഷ് മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും പ്രായംചെന്ന തങ്ങളുടെ ചെലവിലേക്ക് പ്രതിമാസം 65,000 രൂപ വീതം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനനസർട്ടിഫിക്കറ്റുൾപ്പെടെയുള്ള…
Read Moreസ്വന്തം ഭര്‍ത്താവിനെ ബന്ധുവിനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി, ഭാര്യയ്ക്ക് എല്ലാമറിയാമെന്ന അജ്ഞാത സന്ദേശം ആശയെ കുടുക്കി, സമര്‍ഥമായൊരു കൊലപാതകം തെളിഞ്ഞത് ഇങ്ങനെ
രണ്ടുമാസം മുമ്പ് പോലിസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് കൊലപാതകമെന്ന് തെളിഞ്ഞു. പടപ്പക്കര കാട്ടുവിള പുത്തന്‍വീട്ടില്‍ ജോസ്ഫിനയുടെ മകന് ഷാജിയാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ ആശയെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ ഭാര്യ ഉള്‍പ്പടെ മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആശയുടെ ബന്ധുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുണ്ടറയില്‍ പത്തുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ കേസും പുനരന്വേഷണത്തിനെത്തിയത്. ഈ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. കുണ്ടറയിലെ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പോലീസിന് ലഭിച്ച അജ്ഞാത ഫോണ്‍സന്ദേശമാണ് ആശയുടെ അറസ്റ്റില്‍ കലാശിച്ചത്. ഭാര്യയായ ആശയ്ക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും അവരെ ചോദ്യം ചെയ്താല്‍ പ്രതിയെ പിടികൂടാമെന്നുമായിരുന്നു സന്ദേശം. ജനുവരി 25ന് രാവിലെയാണ് ഷാജി ഭാര്യ ആശയുടെ പടപ്പക്കര എന്‍എസ് നഗറിലുള്ള ആശാ ഭവനിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. നാട്ടുകാരാണ് ഈ വിവരം ഷാജിയുടെ…
Read Moreപുറംമറച്ച വാഹനത്തില്‍ ഒരു നടിയും കുറെ ചെറുപ്പക്കാരും, ‘അങ്കമാലി ഡയറീസ്’ സിനിമക്കാരെ തടഞ്ഞതില്‍ സോഷ്യല്‍മീഡിയയില്‍ പോലീസിനെ തെറിവിളിക്കുന്നവര്‍ സത്യം അറിയുക
എന്തു പ്രശ്നം ഉണ്ടായാലും പോലീസിനെ തെറിവിളിക്കുന്നവര്‍ക്ക് ശനിയാഴ്ച്ചയും കിട്ടി ഒരു കാരണം. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസ് താരങ്ങളെ അപമാനിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ വാഹനത്തിന്റെ ചിത്രം കണ്ടവരും സംഭവത്തിനു ദൃക്സാക്ഷികളുമായിരുന്നവര് പറയുന്നത് മറിച്ചാണ്. സ്റ്റിക്കര്‍ വര്‍ക്കുകള്‍ നിറച്ച് നിയമവിരുദ്ധമായി വന്ന വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നാണ് സംഭവത്തിനു സാക്ഷ്യം വഹിച്ചവര്‍ പറയുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോനായിരുന്നു വാഹനപരിശോധന നടത്തിയത്. ബിജുമോന്റെ പ്രതികരണം ഇപ്രകാരം- മുഖ്യമന്ത്രിയുടെ ഡ്യൂട്ടിക്കായി പോകുകയായിരുന്നു. അപ്പോള്‍ ഉള്ളിലുള്ളവരെ പുറത്തുകാണാത്ത തരത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച ഒരു ഇന്നോവാ കാര്‍ പോകുന്നത് കണ്ടു. നല്ല ഭാരം കയറ്റിയ പോലെയായിരുന്നു വാഹനത്തിന്റെ പോക്ക്. മൂവാറ്റുപുഴ ഗ്രാന്‍ഡ് മാളിനടുത്തുവച്ച് വാഹനം തടഞ്ഞ് ഉള്ളിലുള്ളവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് െ്രെഡവറുടെ സീറ്റിന് പിന്നിലിരുന്ന പെണ്‍കുട്ടിയെ കാണുന്നത്. തുടര്‍ന്ന് വിവരങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ അവരെ…
Read Moreഅന്ന് മാതാപിതാക്കള്‍ തര്‍ക്കിച്ചു നില്‍ക്കേ നായക്കുട്ടിയുമായി പോയ അനിലയെ പിന്നീട് കാണുന്നത് കെട്ടിത്തൂങ്ങിയ നിലയില്‍, കുണ്ടറയിലെ പെണ്‍കുട്ടി മരിക്കുന്നതിനു തൊട്ടുമുമ്പ് നടന്ന സംഭവങ്ങള്‍ ഇതൊക്കെ
പ്രത്യേക ലേഖകന്‍ കുണ്ടറയില്‍ ജനുവരി പതിനഞ്ചിന് ആ വീട്ടില്‍ എന്താണ് സംഭവിച്ചത്. ഒരു നാടിനെ മുഴുവന്‍ ദു:ഖത്തിലാക്കിയ ഒരു പത്തുവയസുകാരി ആത്മഹത്യ ചെയ്തിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ഉത്തരം ലഭിച്ചിട്ടില്ല. കെഎസ്ഇബിയില്‍ ലൈന്മാനായ ജോസിന്റെയും ഷീജയുടെയും മരണത്തെക്കുറിച്ച് സമഗ്രമായൊരു ചിത്രം ലഭിക്കാനാണ് രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ കുണ്ടറയിലെത്തിയത്. പത്രക്കാരുടെ പതിവുശൈലിയില്‍ തൊട്ടടുത്തു കണ്ട ചായക്കടയില്‍ കയറി വിവരം അന്വേഷിച്ചു. പത്രക്കാരനാണെന്നു മനസിലായതുകൊണ്ടാണോ എന്നറിയില്ല എല്ലാം വിശദമായി തന്നെ കടക്കാരന് പറഞ്ഞുതന്നു. കുണ്ടറയെന്ന സ്ഥലത്തെ പീഡനക്കാരുടെ നാടായി ലോകം വ്യാഖ്യാനിക്കുന്നതിലുള്ള വിഷമം അയാളുടെ വാക്കുകളിലുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത് ആത്മഹത്യ ചെയ്ത ആ പെണ്‍കുട്ടിയെപ്പറ്റിയായിരുന്നു. അവളുടെ വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ചുയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെപ്പറ്റി കടക്കാരന് നല്കിയ ചെറുവിവരണം ഇങ്ങനെ- പെണ്‍കുട്ടിയുടെ അച്ഛന് ജോസും അമ്മയായ ഷീജയും തമ്മില്‍ എന്നും വഴക്കായിരുന്നു. ആ വീട് ഉണര്‍ന്നെണീല്‍ക്കുന്നതു തന്നെ വഴക്കു കൂടാനാണോയെന്ന് നാട്ടുകാര്‍ ചോദിച്ചിരുന്നു. പലപ്പോഴും…
Read More