സ്വന്തം ലേഖകന്‍ കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഒരു പത്രസമ്മേളനത്തിനിടെയാണ് ആ യുവതി ആദ്യമായി മന്ത്രിയുമായി കണ്ടുമുട്ടുന്നത്. പിന്നീട് ഇടയ്ക്കിടെ മന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങി സൗഹൃദം സ്ഥാപിച്ചു. പിന്നെ പതിയെ പതിയെ ഫോണ്‍വിളികളിലൂടെ മന്ത്രിയുടെ വീക്ക്നെസുകളില്‍ മനസിലാക്കി. പിണറായി മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന എ.കെ. ശശീന്ദ്രന്റെ വീഴ്ച്ചയ്ക്ക് വഴിതെളിച്ച യുവതിയെ തിരിച്ചറിഞ്ഞതോടെ ഹണി ട്രാപ്പിലേക്ക് നയിച്ച കാര്യങ്ങളും മറനീക്കി പുറത്തുവരികയാണ്. മറ്റൊരു സ്വകാര്യ ചാനലില്‍ നിന്ന് അടുത്തിടെയാണ് ഈ യുവതി വാര്‍ത്ത പുറത്തുവിട്ട ചാനലിലെത്തിയത്. മുമ്പ് വിവാഹിതയായ ഇവര്‍ പിന്നീട് ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്ലാതെ വന്നതോടെ വേര്‍പിരിയുകയായിരുന്നു. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിനടുത്തു നിന്നും കുറച്ചകലെ മാത്രമാണ് ഈ യുവതി താമസിക്കുന്നതും. ചാനലിന്റെ ഉദ്ഘാടനത്തിന് സംപ്രേക്ഷണം ചെയ്യേണ്ട ബ്രേക്കിംഗ് ന്യൂസിന്റെ ചുമതല ഏറ്റെടുത്താണ് ഇവര്‍ മന്ത്രിയുമായി അടുക്കുന്നതും ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നതും. കണ്ണൂരില്‍ നിന്നു നിവേദനം നല്കാന് എത്തിയ വീട്ടമ്മയുമായാണു ശശീന്ദ്രന് ലൈംഗികച്ചുവയുള്ള…
Read MoreCategory: Editor’s Pick
മന്ത്രിയെ കുടുക്കിയ യുവതിയെ തിരിച്ചറിഞ്ഞു! തിരുവനന്തപുരം സ്വദേശിനി; ഫോണ്‍ സ്വിച്ച് ഓഫ്; ചാനലുമായി ബന്ധപ്പെട്ടവര്‍ യുവതിയെ മാറ്റിയതാണെന്ന വാദവും ശക്തം
തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന് കരുതുന്ന യുവതിയെ കണ്ടെത്താൻ പോലീസിന്റെ ഉൗർജ്ജിത ശ്രമം. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇവരുടെ വീടുൾപ്പടെ രഹസ്യന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ഇവർ മന്ത്രിയെ വിളിക്കാനുപയോഗിച്ച ഫോണുൾപ്പടെ സ്വിച്ച് ഓഫാണ്. ഇവർ ഉപയോഗിക്കുന്ന രണ്ടാമത്തെ നന്പർ അടുത്ത ദിവസം വരെ ഓണായിരുന്നു. തലസ്ഥാനത്ത് തന്നെയുള്ള മൊബൈൽ ടവറിന് കീഴിൽ ഇവരുടെ രണ്ടാമത്തെ നന്പറുണ്ടായിരുന്നു. യുവതിയെ തിരിച്ചറിയുകയും ഇവരുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലടക്കം വ്യപകമായി പ്രചരിക്കുകയും ചെയ്ത സാഹചര്യത്തിൽ യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫാക്കുകയും ഫെയ്സ്ബുക്ക് അക്കൗണ്ടടക്കം ഡി ആക്ടീവേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. യുവതിയ കണ്ടെത്താൻ യുവതി വിളിച്ചതും യുവതിയെ അവസാനം വിളിച്ചതുമായ ഫോണ്‍ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. യുവതിയെ ചാനലുമായി ബന്ധപ്പെട്ടവർ തന്നെ മാറ്റിയതാണെന്ന വാദവും ശക്തമാണ്. സംഭവം വലിയ വിവാദമായിട്ടും പരാതിക്കാരി രംഗത്ത്…
Read Moreമന്ത്രിയെ കുടുക്കിയത് ചാനലുമായി ബന്ധപ്പെട്ട യുവതി, സംഘത്തിന്റെ കൈയില്‍ പോലീസുകാരുടെയും ഒരു സിനിമ എംഎല്‍എയുടെയും ഉറക്കംകെടുത്തുന്ന തെളിവുകളുണ്ടെന്ന് സൂചന
മന്ത്രി എ. കെ. ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ അശ്ലീല ഫോണ്‍വിളിക്ക് പിന്നില്‍ ഹണി ട്രാപ്പെന്ന് സൂചന. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ബ്യൂറോ നടത്തുന്ന നടത്തുന്ന അന്വേഷണത്തില്‍ മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട യുവതിയിലേക്കാണ് വിരലുകള്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍ ഔദ്യോഗികമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പോലീസ് അന്വേഷണം സമാന്തരമായി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഡി.ജി.പി ലോക്നാഥ ബഹ്റയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഇന്റലിജന്‍സ്, സ്പെഷ്യല്‍ബ്രാഞ്ച്, സൈബര്‍ പോലീസ്, ഹൈട്ടെക് സെല്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചയുടന്‍ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഘത്തിന്റെ കൈവശം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, സിനിമരംഗത്തു നിന്നുള്ള ഒരു എംഎല്‍എ, രണ്ടു മന്ത്രിമാര്‍ എന്നിവര്‍ക്കെതിരേയുള്ള തെളിവുകളുണ്ടെന്നാണ് സൂചന. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ഈ എംഎല്‍എ അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. ഇയാളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന…
Read Moreഎന്റെ വയറില്‍ ചവിട്ടി, അപ്പാര്‍ട്ട്മെന്റിലൂടെ അയാളെ പേടിച്ച് ഓടിയിട്ടുണ്ട്, തിരിച്ചെത്തിയപ്പോള്‍ കണ്ടത് മറ്റൊരു പെണ്ണിനൊപ്പമുള്ള അയാളെ, കിഷോര്‍ സത്യയ്ക്കെതിരേ ആഞ്ഞടിച്ച് ചാര്‍മിള
കിഷോര്‍ സത്യ- ചാര്‍മിള വാക്പോര് പുതിയ തലത്തിലേക്ക്. കഴിഞ്ഞദിവസം ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് കിഷോര്‍ സത്യ തന്നെ പ്രണയിച്ചു വിവാഹം കഴിച്ചശേഷം വഞ്ചിച്ചെന്ന് ചാര്‍മിള വെളിപ്പെടുത്തിയത്. ഇതിനു മറുപടിയുമായി കിഷോര്‍ സത്യയും രംഗത്തെത്തിയിരുന്നു. തന്നെ ബ്ലേഡ് കാണിച്ചു ഭീഷണിപ്പെടുത്തിയാണ് ചാര്‍മിള വിവാഹത്തിനു നിര്‍ബന്ധിച്ചതെന്നായിരുന്നു അദേഹത്തിന്റെ മറുപടി. ഇതിനു പ്രതികരണമായിട്ടാണ് ചാര്‍മിള വീണ്ടും രംഗത്തെത്തിയത്. ചാര്‍മിളയുടെ വാക്കുകള്‍- മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത്. 1995ലാണ് ഞാനും കിഷോര്‍ സത്യയും വിവാഹിതരാകുന്നത്. അന്ന് സിനിമയില്‍ തിളങ്ങി നിന്ന താരമാണ് ഞാന്‍. ആ കാലത്ത് ഒരു വിവാഹ ജീവിതം വേണമെന്നുണ്ടെങ്കില്‍ സിനിമയില്‍ ആരുമല്ലാത്ത സാധാരണ അസിസ്റ്റന്റ് ഡയറക്ടര്‍ മാത്രമായിരുന്ന കിഷോര്‍ സത്യയെ ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ല. വേറെ എത്രയോ പ്രമുഖ നടന്മാരും സംവിധായകന്‍മാരുമുണ്ടായിരുന്നു. വിനീത്, ജയറാം അവരെയൊക്കെ എനിക്ക് ബ്ലേഡ്…
Read Moreസ്നേഹക്കുറവു കൊണ്ടല്ല മോളെ കിണറ്റിലെറിയുന്നത്, കടമുള്ള ഈ ലോകത്തില്‍ മോളെ ഒറ്റയ്ക്ക് വിട്ടുപോകാന്‍ കഴിയില്ലച്ഛന്… നാലു മണിക്കൂര്‍ കയറില്‍ തൂങ്ങി ജീവിതത്തിലേക്ക് തിരിച്ചെത്തിയ വൈഷ്ണവി ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നു
എരുമപ്പെട്ടി (തൃശൂർ): ‘സ്നേഹക്കുറവു കൊണ്ടല്ല മോളെ കിണറ്റിലെറിയുന്നത്… കടമുള്ള ഈ ലോകത്തിൽ മോളെ ഒറ്റയ്ക്കു വിട്ടു പോകാൻ കഴിയില്ലച്ഛന്… ഇതു പറയുമ്പോൾ അച്ഛൻ കരയുകയായിരുന്നു…’- കടങ്ങോട് കൈക്കുളങ്ങര അമ്പലത്തിനു സമീപം ഭാര്യക്കും മക്കൾക്കും ഉറക്ക ഗുളിക കൊടുത്തു കിണറ്റിലെറിഞ്ഞശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച സംഭവത്തിൽ രക്ഷപ്പെട്ട മകൾ വൈഷ്ണവിയുടെ വാക്കുകളാണിത്. ഉറക്ക ഗുളികകൾ കഴിച്ചിട്ടും കിണറ്റിലെറിഞ്ഞിട്ടും ജീവിതത്തിലേക്കു തിരിച്ചുവന്ന വൈഷ്ണവിയുടെ വാക്കുകളിൽ നിസഹായത, തീരാവേദന. അച്ഛൻ ഞായറാഴ്ച വൈകുന്നേരം വരുമ്പോൾ ഐസ്ക്രീം കൊണ്ടുവന്നിരുന്നു. വിരയ്ക്കുള്ള മരുന്നാണെന്നു പറഞ്ഞ് ഉറക്കഗുളികകൾ ഐസ്ക്രീമിലാണു ഞങ്ങൾക്കെല്ലാം നൽകിയത്. ഛർദിച്ചതിനാൽ എനിക്ക് ഉറക്കം വന്നില്ല. അർദ്ധരാത്രികഴിഞ്ഞപ്പോൾ അച്ഛൻ സഹോദരിമാരെ കിണറ്റിലേക്കിട്ടു. പിറകെ അമ്മയും ചാടി. ഞാൻ വീടിനു ചുറ്റും ഓടിയെങ്കിലും അച്ഛൻ പാഞ്ഞെത്തി പിടികൂടി. കിണറ്റിൽ വീണശേഷം അമ്മയും ഞാനും കയറിൽ പിടിച്ചുനിൽക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ, നമ്മൾ രണ്ടു പേർ രക്ഷപ്പെട്ടിട്ട് എന്തു കാര്യമെന്നു ചോദിച്ചുകൊണ്ട്…
Read Moreസീരിയല്‍ നടന് കിഷോര്‍ സത്യ പ്രണയം നടിച്ചു ചതിച്ചു, ബാബു ആന്റണി കാരണമാണ് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്, ജീവിതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ചാര്‍മിള
ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ചാര്‍മിള. മോഹന്‍ലാലിന്റെ മമ്മൂട്ടിയുടെയും ബാബു ആന്റണിയുടെയും നായികയായി തകര്‍ത്തഭിനയിച്ച നടി. എന്നാല്‍ ഒരു ചെറിയ കാലത്തെ താരപദവിക്കുശേഷം ചാര്‍മിളയുടെ അഭിനയ, വ്യക്തിജീവിതത്തില്‍ തിരിച്ചടികളായിരുന്നു. ബാബു ആന്റണിയുമായുള്ള പ്രണയമായിരുന്നു തുടക്കം. പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിച്ചത് പലതും അജ്ഞാതമായ കാര്യങ്ങളായിരുന്നു. അക്കാര്യങ്ങള്‍ ചാര്‍മിള തുറന്നുപറയുകയാണ്. കൈരളി ടി വിയില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ ബി ജംഗ്ഷന് എന്ന പരിപാടിയിലാണ് ചാര്‍മിള മനസ് തുറന്നത്. ബാബു ആന്റണിയുമായു പ്രണയ പരാജയത്തിന് ശേഷമായിരുന്നു കിഷോര്‍ സത്യയുമായുള്ള വിവാഹം. എന്നാല്‍ വിവാഹം മാത്രമേ നടന്നുള്ളൂ, ഒരു ദാമ്പത്യബന്ധം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്ന വിഷമത്തിലിരിക്കുമ്പോഴായിരുന്നു കിഷോറുമായി അടുത്തത്. അടിവാരം സിനിമയുടെ സെറ്റില്‍ വച്ചാണ് അടുപ്പം തുടങ്ങിയത്. പിന്നീട് അതു വിവാഹത്തില്‍ കലാശിച്ചു. എന്നാല്‍, ആ ബന്ധം ശരിയായ അര്‍ത്ഥത്തില്‍ നീണ്ടുനിന്നത്…
Read Moreദുബായിലെ കാമുകിയെ അറിയിക്കാതെ അജേഷ് നാട്ടിലെത്തി കല്യാണം കഴിച്ചു, തിരികെയെത്തി വീണ്ടും കാമുകിക്കൊപ്പം, രഹസ്യ കല്യാണത്തിന്റെ ഫോട്ടോ കണ്ടു ഞെട്ടിയ യുവതി പരാതിയുമായി കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍
ദുബായില്‍ ഒന്നിച്ചു താമസിക്കുന്ന കാമുകന് വേറൊരു വിവാഹം കഴിച്ചെന്ന പരാതിയുമായി യുവതി കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍. വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശി അജേഷ് നായര്‍ക്കെതിരെയാണു കടുത്തുരുത്തി സ്വദേശിനി പരാതി നല്‍കിയത്. ദുബായില്‍ ഹോട്ടലില്‍ ഒരുമിച്ചു ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. പിന്നോക്ക സമുദായംഗമാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ- എംബിഎ ബിരുദധാരിയായ യുവതിയും ഹോട്ടലില്‍ ജീവനക്കാരനായ അജേഷും ദുബായില്‍ വച്ചാണ് പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് നീങ്ങിയപ്പോള്‍ ഇരുവരും താമസം ഒന്നിച്ചാക്കി. ദുബായിലെ ക്ഷേത്രത്തില്‍ വച്ച് മാലയിട്ട് വിവാഹിതരാകുകയും ചെയ്തു. 2015 സെപ്റ്റംബറില്‍ നാട്ടിലെത്തിയ ഇരുവരും കാഞ്ഞിരപ്പള്ളിയിലെ ലോഡ്ജിലും താമസിച്ചു. ദുബായിലേക്കു മടങ്ങിയ ശേഷവും ജോലിയും താമസവും ഒരുമിച്ചായിരുന്നു. ഇടയ്ക്ക് ഒരു തവണ അജേഷ് നാട്ടിലേക്കു തനിച്ചു പോയി. നാട്ടിലെത്തിയ അജേഷ് ഇവിടെയുള്ള ഒരു പെണ്‍കുട്ടിയെ നിയമാനുസരണം വിവാഹം കഴിച്ചു. ഈ വിവരം തന്നില്‍നിന്നു മറച്ചുവച്ചുവെന്നും ദുബായിലെത്തിയശേഷം ബന്ധം പഴയപോലെ…
Read Moreഎസ്ഐ ബിജുവിന്റെ ചക്കരക്കൽ ഡയറീസ്! കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനും ഇങ്ങനെയായിരുന്നെങ്കില്‍…; ചക്കരക്കല്‍ പോലീസ് സ്റ്റേഷനില്‍ ചെന്നുകണ്ട് സത്യമെന്ന് ബോധ്യപ്പെട്ട കാര്യം…
എസ്ഐ ബിജുവിന്റെ ചക്കരക്കൽ ഡയറീസ് ആക്ഷൻ ഹീറോ ബിജു എന്ന സിനിമ റിലീസാകുന്നത് 2016 ഫെബ്രുവരി നാലിനാണ്. പോലീസുകാരുടെ ജോലിയെക്കുറിച്ചും പോലീസ്സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ജനങ്ങൾ ആഴത്തിൽ മനസിലാക്കുന്നത് ആ സിനിമയിലൂടെയാണ്. അതിനും മുന്‍പ് പല പോലീസ് സിനിമകളും ഇറങ്ങിയിട്ടുണ്ടെങ്കിലും അതിലൊക്കെ പോലീസ് ഓഫീസർമാർ ഒന്നുകിൽ അമാനുഷികരോ അല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവരോ ആയിരുന്നു. ഇത്തരക്കാരെ കണ്ടുമടുത്ത ജനങ്ങൾക്കിടയിലേക്ക് ആക്ഷൻ ഹീറോ ബിജു വന്നിറങ്ങിയപ്പോൾ അവർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സിനിമയിലെ പോലീസ് അങ്ങനെ വഴിമാറി ബിജുവിലെത്തിയത് പലരും നല്ല ലക്ഷണമായാണ് കണ്ടത്. ഇനി നമുക്കും അൽപ്പം വഴിമാറി സഞ്ചരിക്കാം. സിനിമയിൽ നിന്നും നേരേ ജീവിതത്തിലേക്ക്. കണ്ണൂർ നഗരത്തിൽ നിന്നു പത്തു കിലോമീറ്റർ അകലെയാണ് ചക്കരക്കൽ പോലീസ് സ്റ്റേഷൻ. ഏകദേശം 2 ലക്ഷം ജനങ്ങളാണ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ളത്. അഞ്ചരക്കണ്ടി, പെരളശേരി, ചേലോറ, മുണ്ടേരി, ചെന്പിലോട് എന്നീ അഞ്ചു പഞ്ചായത്തുകളിലായി…
Read Moreബന്ധുക്കൾ ശത്രുക്കൾ! ആസിഡൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു, പക്ഷെ തോറ്റില്ല; പേടിക്കാതെ കിടക്കാൻ ആൺകുട്ടിയുടെ വേഷം
കോഴിക്കോട്: ചെരുപ്പുകുത്തിയായിട്ടായിരുന്നു ലിസിയുടെ തുടക്കം. എടുക്കാത്ത ജോലികളില്ല, പെണ്‍സമൂഹം പിൻവാങ്ങിയമേഖലകളിൽ കഴിവുതെളിയിച്ച് വെന്നിക്കൊടി പാറിക്കുന്പോഴും ആതുരസേവനരംഗത്ത് പുതിയ വഴിതേടുകയാണിവർ. പേരാന്പ്രയിൽ കഴിഞ്ഞ 25 കൊല്ലമായി ചെരുപ്പുകുത്തിയായാണ് ലിസി ജീവിക്കുന്നത്. രാജസ്ഥാനിൽ നിന്നുമെത്തിയ ശിവാനി പട്ടേൽ പേരാന്പ്രക്കാരുടെ ഡയാന ലിസിയായി മാറിയതിന് പിന്നിൽ സിനിമാകഥകളെപ്പോലും വെല്ലുന്ന ജീവിതാനുഭവങ്ങളുണ്ട്. സ്ത്രീകൾ ചെയ്യാൻ മടിക്കുന്ന തൊഴിൽ കഴുകൻ കണ്ണുകൾ സംശത്തോടെമാത്രംനോക്കുന്ന തെരുവിൽ താമസിച്ചു കൊണ്ട് ചെയ്യുന്നു എന്നതിനു പുറമേ അതുവഴി കിട്ടുന്ന തുക നിരവധിപേരുടെ ജീവിതമാർഗമായിക്കഴിഞ്ഞു. ചെരുപ്പ്, ബാഗ്, കുട എന്നിവ നന്നാക്കിയും, വീട്ടുപണി ചെയ്തും, പത്രവിതരണം നടത്തിയും ലഭിക്കുന്ന തുക കൊണ്ട് ലിസി പേരാന്പ്ര വെൽഫെയർ സ്കൂളിലെ 32 കുട്ടികളെ സ്പോണ്സർ ചെയ്ത് പഠിപ്പിക്കുന്നു. ദയ പാലിയേറ്റീവ് കെയറിലെ സ്ഥിരം അംഗമാണ്. കാൻസർ രോഗികളെയും കിടപ്പിലായ രോഗികളെയും പരിചരിക്കുകയും ചികിത്സിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ പള്ളിയിലും അന്പലങ്ങളിലും സംഭാവനകൾ നൽകാറില്ല.ഒറ്റപ്പെട്ട സമയത്ത്…
Read Moreപ്രണയിക്കാന്‍ സമ്മതിക്കുന്നില്ല; അമ്മയെ ജയിലിലിടൂ! വിചിത്രമായ അപേക്ഷയുമായി പതിനെട്ടുകാരന് പോലീസ് സ്റ്റേഷനില്‍, മൂവാറ്റുപുഴയില്‍ നടന്നത് രസകരമായ കാര്യങ്ങള്‍
വിചിത്രമായൊരു അപേക്ഷയുമായിട്ടാണ് ആ പതിനെട്ടുകാരന് പോലീസ് സ്റ്റേഷനിലെത്തിയത്. തനിക്ക് സ്വസ്ഥമായി പ്രണയിക്കാന്‍ സാധിക്കുന്നില്ല. വിലങ്ങുതടിയായി നില്‍ക്കുന്നത് മറ്റാരുമല്ല സ്വന്തം അമ്മ തന്നെ. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. അമ്മ തന്റെ പ്രണയത്തിനെ എതിര്‍ക്കുകയാണെന്നാണ് കാണിച്ച് പതിനെട്ട് വയസുള്ള മകന് രേഖാമൂലം പരാതിയും നല്കി. യുവാവിന്റെ വിചിത്ര ആവശ്യം ആദ്യം ചിരിച്ചുതള്ളിയെങ്കിലും പോലീസ് പുലിവാലു പിടിക്കുന്നതാണ് പിന്നീട് കണ്ടത്. നടപടിയെടുക്കാതെ പോകില്ലെന്ന് പയ്യന് വാശിപിടിച്ചു. പോലീസ് മകനെ ഉപദേശിച്ച് തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തന്റെ പരാതിയില്‍ ഉടന്‍ നടപടി വേണമെന്ന ആവശ്യത്തില്‍ പയ്യന് ഉറച്ചുനിന്നു. ഇതോടെ അമ്മയെ വിളിച്ചുവരുത്തി. അമ്മയുടെ മുന്നില്‍വച്ചും പയ്യന് ആവശ്യം വീണ്ടും ഉന്നയിച്ചു. ഇതോടെ സഹികെട്ട പോലീസ് ഇയാള്‍ പ്രേമിക്കുന്ന പെണ്‍കുട്ടിയെയും വീട്ടുകാരെയും വിളിച്ചുവരുത്തി. മകനു നിര്‍ബന്ധമാണെങ്കില്‍ പ്രണയിക്കട്ടെ എന്ന് അമ്മ സമ്മതം അറിയിച്ചുവെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയത്തിന് തടസം നില്‍ക്കുകയായിരുന്നു.…
Read More