നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിക്ക് സിം കാര്‍ഡ് നല്‍കിയതിന് അറസ്റ്റിലായ ഷൈനി തോമസെന്ന 35കാരി റിയല്‍ എസ്റ്റേറ്റ് രംഗത്ത് അറിയപ്പെട്ടിരുന്നത് വനിത ഗുണ്ടയെന്ന്. കണ്ണുവച്ച വസ്തുക്കള്‍ എതിരാളികളെ ഭീഷണിപ്പെടുത്തിയും ക്വട്ടേഷന്‍ നല്‍കിയും സ്വന്തമാക്കുകയെന്നതായിരുന്നു ഷൈനിയുടെ ഹോബി. പള്‍സര്‍ സുനി ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശനുമായിരുന്നു. പള്‍സര്‍ സുനിയുടെ എല്ലാ ഇടപാടുകളെക്കുറിച്ചും ഷൈനിക്കറിയാമായിരുന്നു. സുനി മുമ്പും നടിമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങള്‍ ഷൈനിക്കറിയാമായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. ഇത്തരത്തില്‍ കൈക്കലാക്കിയ പണത്തില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ സുനി ഷൈനി തോമസിനു നല്‍കിയതായും വിവരങ്ങളുണ്ടായിരുന്നു. ഒറ്റത്തവണ പത്തു ലക്ഷം രൂപ വരെ ഇവര്‍ക്കു നല്‍കിയതായി സുനി വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടിയെ ആക്രമിച്ച സംഭവത്തില്‍ ഷൈനിക്കു പങ്കുണ്ടെന്നു പോലീസ് സംശയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി പിടിയിലായപ്പോള്‍ ഇവരുടെ പേര് പുറത്തുവരാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. പള്‍സര്‍ സുനിയുടെ കാമുകിയുമായും…
Read MoreCategory: Editor’s Pick
ചാവേര്‍ ഒരുക്കം..! താജ്മഹല്‍ ലക്ഷ്യമിട്ട് ഭീകരര്‍; ഐഎസ് അനുകൂല സംഘടനയുടേതാണ് ഭീഷണി; രാജ്യത്ത് അതീവ ജാഗ്രത
ന്യൂഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ചരിത്രസ്മാരകങ്ങളെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് പുറത്ത് വന്നതിനെത്തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത. ഐഎസ് അനുകൂല സംഘടനയായ അഹ്വാൽ ഉമ്മത്ത് മീഡിയ സെന്റർ താജ്മഹലിനെ ലക്ഷ്യമിടുന്നെന്നാണ് വിവരം. രഹസ്യാന്വേഷണ ഗ്രൂപ്പായ സൈറ്റ് ഇൻറലിജൻസ് ഗ്രൂപ്പാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. താജ്മഹലാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന ഒരു ഗ്രാഫിക്സ് ചിത്രവും ഉമ്മത് മീഡിയ പുറത്ത് വിട്ടിട്ടുണ്ട്. ടെലിഗ്രാം ആപ്ലിക്കേഷൻ ചാനലിൽ നിന്നാണ് ചിത്രം ലഭിച്ചിരിക്കുന്നത്. കറുത്ത മുഖംമൂടി അണിഞ്ഞ ആയുധധാരിയായ ഒരാൾ താജ്മഹലിന് നേരെ തിരിഞ്ഞു നിൽക്കുന്നതും താജ്മഹലിന് താഴെ ന്യൂ ടാർജെറ്റ് എന്ന് എഴുതിയിരിക്കുന്നതുമാണ് ചിത്രത്തിൽ ഉള്ളത്.ചാവേർ ആക്രമണമാണ് നടത്താൻ ഉദ്ദേശിക്കുന്നത് എന്ന സൂചനയോടെ ‘Agra martyrdom-seeker’ എന്നെഴുതിയ ഒരു വാനും ചിത്രത്തിനൊപ്പമുണ്ട്. മാർച്ച് 14നാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. മാർച്ച് എട്ടിന് ലഖ്നൗവിൽ ഭീകരവാദിയെന്ന് സംശയിക്കുന്ന സെയ്ഫുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ശേഷം മറ്റൊരു ഐഎസ്…
Read Moreപീഡനത്തിനിരയായ പത്തുവയസുകാരി മരിച്ച സംഭവം: ബന്ധുക്കളായ മൂന്നുപേർ കസ്റ്റഡിയിൽ; ആത്മഹത്യാക്കുറിപ്പ് ഫോറൻസിക് പരിശോധനയ്ക്ക്
കൊല്ലം: കുണ്ടറയിൽ പീഡനത്തിനിരയായ പത്തുവയസുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ മൂന്നുപേർ കസ്റ്റഡിയിൽ. കൊല്ലം റൂറൽ സിറ്റി കമ്മീഷണർ കെ.സുരേന്ദ്രൻ എസിപി ബി.കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെമുതൽ കേസന്വേഷണംഎസിപി ബി.കൃഷ്ണകുമാറിനാണ്. രണ്ടുമാസംമുന്പാണ് കുട്ടിയെ വീട്ടിലെ ജനലിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടി നിരവധിതവണ ലൈംഗിക പീഡനത്തിനിരയായെന്ന് വ്യക്തമായിരുന്നു. കുട്ടിയുടെ പിതാവ് ഏറെ നാളായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ഇയാളെ കുട്ടിയുടെ മൃതശരീരം കാണിക്കാൻ പോലും ബന്ധുക്കൾ കൂട്ടാക്കിയില്ലെന്നും പറയുന്നു. മാത്രമല്ല ബന്ധുക്കളിൽ ചിലർ ഇയാളെ മർദിച്ചതായും പോലീസിന്റെ സഹായത്തോടെയാണ് പിന്നീട് മകളുടെ മൃതശരീരം കണ്ടതെന്നും പറയുന്നു. കുട്ടിയുടെ സഹോദരനായ 16കാരനും നേരത്തെ ആത്മഹത്യചെയ്തിരുന്നു. ഈ സംഭവത്തിലും ദുരൂഹത നിലനിൽക്കുകയാണ്.കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ അടയാളങ്ങൾ കാണപ്പെട്ടതും പീഡനത്തിലേക്ക് വിരൽചൂണ്ടുന്നു . പ്രകൃതിവിരുദ്ധപീഡനത്തിന് കുട്ടിയെ ഇരയാക്കിയതിന്റെ ലക്ഷണങ്ങളും സ്വകാര്യഭാഗങ്ങളിലെ…
Read Moreകലൂരിൽ നിന്ന് തിരിച്ചശേഷംശേഷം മിഷേലിന് എന്തു സംഭവിച്ചു; ദുരൂഹത തുടരുന്നു; നാലുമണിയോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി; 6.10 അവസാനമായി സിസിടി കാമറയിൽ
കൊച്ചി: സിഎ വിദ്യാർഥിനി മിഷേലിനെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാക്കിയാകുന്നത് നിരവധി ചോദ്യങ്ങൾ. സംഭവദിവസം വൈകുന്നേരം കലൂർ പള്ളിയിൽ നിന്നു പുറത്തിറങ്ങിയശേഷം മിഷേൽ എവിടേക്കു പോയി, മരണത്തിലേക്കു നയിക്കുന്ന എന്തു സംഭവമാണ് അതിനുശേഷമുണ്ടായതെന്നതടക്കമുള്ള ചോദ്യങ്ങളാണ് ഉത്തരമില്ലാതെ അവശേഷിക്കുന്നത്. 6.10 നാണ് കലൂർ പള്ളിയിലെ സിസിടിവി ദൃശ്യത്തിൽ അവസാനമായി മിഷേലിനെ കാണുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അസ്വാഭാവികമായൊന്നും മിഷേലിന്റെ പെരുമാറ്റത്തിൽ കണ്ടെത്തിയിട്ടുമില്ല. മരണം സംഭവിച്ചത് 7.30 ന് ആണ് എന്നാണ് പോലീസ് പറയുന്നത്. ഈ സമയത്തിനിടയിൽ മിഷേലിനു എന്തുപറ്റി എന്ന കാര്യത്തിലാണ് വ്യക്തത ആവശ്യമായി വരുന്നത്. അതുപോലെ കലൂർ പള്ളിയുടെ പുറത്തെത്തിയപ്പോൾ രണ്ടു പേർ മിഷേലിനെ പിന്തുടരുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇവരെ കണ്ടെത്താനും പോലീസിനു കഴിഞ്ഞിട്ടില്ല. ഈ സമയം മിഷേൽ എവിടെ ആയിരുന്നെന്നും പോലീസും പോസ്റ്റുമോർട്ടം റിപ്പോർട്ടും പറയുന്നതുപോലെ ആത്മഹത്യ ആണെങ്കിൽ അതിലേക്ക് നയിക്കുന്ന…
Read Moreപോലീസിന്റെ വാദങ്ങൾ പൊളിയുന്നു; മിഷേൽ ആത്മഹത്യ ചെയ്യില്ല; അറസ്റ്റിലായ യുവാവ് ക്രോൺ ബന്ധുവല്ല; പോലീസിന്റേത് കള്ളക്കഥയെന്ന് പിതാവ്
പിറവം: മിഷേൽ ആത്മഹത്യ ചെയ്യില്ലെന്നും, യാതൊരു അടിസ്ഥാനവുമില്ലാത്ത വാദഗതികൾ നിരത്തി പോലീസ് കേസ് ഫയൽ ക്ലോസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു. മകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്റെ ശല്യം മൂലം മിഷേലിന് മാനസിക സമ്മർദ്ദമുണ്ടെന്ന് വരുത്തിതീർക്കുകയാണന്നും കുട്ടിക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലായിരുന്നുവെന്നും പിതാവ് ഷാജി വർഗീസ് പറയുന്നു. ക്രോണ്‍ ബന്ധുവാണന്ന് വരുത്തി തീർക്കാൻ പോലീസ് ശ്രമിക്കുകയാണ്. ഇവരുടെ കുടുംബവുമായി പരിചയം കുറവായിരുന്നുവെന്നും മിഷേലിന്റെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. ക്രോണിന്റെ കുടുംബവുമായി ബന്ധമുണ്ടെന്നു മാധ്യമങ്ങളിൽ വാർത്തകണ്ട അറിവേയുള്ളുവെന്നു മിഷേലിന്റെ പിതാവ് പറഞ്ഞു. കുട്ടിയെ കാണാതായി ആറ് ദിവസം യാതൊരു അന്വേഷണവും നടത്താത്ത പോലീസ് മുൻവിധിയോടെ ആത്മഹത്യയാണന്ന് പറഞ്ഞത് വീണ്ടും ആവർത്തിക്കുകയാണ്. കേവലം ഒറ്റ ദിവസം കൊണ്ട് കാരണം കണ്ടെത്തി കേസ് തീർക്കാനുള്ള പോലീസിന്റെ വ്യഗ്രത സംബന്ധിച്ചും അന്വേഷണം നടത്തേണ്ടതാണന്നും ബന്ധുക്കൾ പറയുന്നു. കേസിന്റെ തുടക്കം മുതൽ പോലീസിന്റെ ഭാഗത്തുനിന്നും നിസഹകരണം…
Read Moreചതിച്ചു! “ബിജെപി വഞ്ചകർ’ ബിജെപി സംസ്ഥാന നേതൃത്വത്തെ കുടിച്ച വെള്ളത്തിൽപോലും വിശ്വസിക്കരുത്; സുധീരന്റെ രാജി വെറും നാടകം
വി.എസ്. രതീഷ് ആലപ്പുഴ: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും വി.എം. സുധീരനെതിരെയും പോർമുഖം തുറന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാന ബിജെപി നേതൃത്വത്തെ കുടിച്ചവെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുശേഷവും വഞ്ചനാപരമായ സമീപനമാണ് ബിഡിജെഎസിനോട് ബിജെപി സംസ്ഥാന നേതൃത്വം കൈക്കൊണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ രാഷ് ട്ര ദീപികയോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സീറ്റുകൾ നേരത്തെ തന്നെ പ്രഖ്യാപിച്ച് കൈക്കലാക്കിയ ബിജെപി ബിഡിജ മത്സരിച്ച സീറ്റുകളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ അലംഭാവം കാട്ടിയിരുന്നു. പിന്നോക്ക സ്വഭാവമല്ല മറിച്ച് സവർണ സ്വഭാവമാണ് ബിജെപിക്കുള്ളത്. സംസ്ഥാന എൻഡിഎയിൽ ബിജെപിയുടെ ഒറ്റയാൻ കളിയാണ് നടക്കുന്നത്. ഘടകകക്ഷികൾക്ക് നൽകിയ ഒരു വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല പിന്നോക്ക സമുദായങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്പോൾ പ്രതികരിക്കേണ്ടത് എസ്എൻഡിപിയുടെ കടമയായതിനാലാണ് തന്റെ തുറന്നുപറച്ചിലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള വി.എം. സുധീരൻ രാജിവച്ചത്…
Read Moreകഥ തുടരുന്നു..! കെണിയായത് ഭര്‍ത്താവിന്റെ മധുരവിതരണവും സല്‍ക്കാരവും; നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതിയുടെ കഥ
കോഴഞ്ചേരി: കുഞ്ഞുങ്ങളില്ലാതിരുന്ന ദമ്പതികള്‍ക്ക് കുട്ടി ലഭിച്ചതിന്റെ ആഘോഷമാണ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ നിന്നും കടത്തിക്കൊണ്ടു പോയ നവജാതശിശുവിനെ കണെ്ടത്താന്‍ പോലീസിനു സഹായകമായത്. കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ വെച്ചൂച്ചിറ കൂത്താട്ടുകുളം പുത്തന്‍പുരയ്ക്കല്‍ ബീന ഭര്‍ത്താവ് അനീഷിനെ ഇത് സ്വന്തം കുഞ്ഞാണെന്നാണ് ധരിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനായിരുന്ന അനീഷ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി മധുരവിതരണവും സല്‍ക്കാരവും സംഘടിപ്പിച്ചു. 2011ലാണ് അനീഷ് – ബീനാ ദമ്പതികളുടെ വിവാഹം നടക്കുന്നത്. മുമ്പ് മറ്റൊരു വിവാഹം കഴിച്ച ബീന നിയമപരമായി അത് വേര്‍പെടുത്താതെയാണ് രണ്ടാം വിവാഹം നടത്തിയതെന്നും പറയുന്നു. ബന്ധത്തില്‍ കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്നതിനേത്തുടര്ന്ന് കുടുംബത്തില്‍ കലഹവും പതിവായിരുന്നു. മദ്യപാനിയായ ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കുമെന്ന ഭീതിയില്‍ ഇവര്‍ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവിനെ ധരിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഗര്‍ഭകാല ചികിത്സയ്ക്കായി വള്ളിക്കോട്ടെ ബീനയുടെ വീട്ടില്‍ ഭര്‍ത്താവ് തന്നെയാണ് കൊണ്ടാക്കിയത്. മദ്യപാനിയായിരുന്ന ഭര്‍ത്താവ് ഗര്‍ഭസംബന്ധമായ ചികിത്സാ വിവരങ്ങള്‍ ബീന പറയുന്നതാണ് വിശ്വസിച്ചു പോരുകയായിരുന്നു. ആശുപത്രികളില്‍…
Read Moreസിഎ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതോ? പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്ന്നവര് ആര്? യുവാവിന്റെ ശല്യം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തതെന്ന് പോലീസ്
കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതാണെന്ന സംശയവുമായി ബന്ധുക്കള്‍. ഇലഞ്ഞി സ്വദേശിനിയായ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ(18) മരണമാണ്, ദുരൂഹതയുണര്‍ത്തുന്നത്. മിഷേല്‍ ഷാജിയെ കഴിഞ്ഞ അഞ്ചിനാണ് കാണാതായത്. പിറ്റേന്ന് വൈകിട്ട് അഞ്ചിനാണ് കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവദിവസം ബൈക്കില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയെ പിന്തുടര്ന്നതായി സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. മരണത്തിന് ഒരാഴ്ച മുമ്പ് വഴിയില്‍ ഒരു യുവാവ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതായും വിവരമുണ്ട്. കച്ചേരിപ്പടിയിലെ ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ നിന്ന് പള്ളിയില്‍ പോകാനായി ഇറങ്ങിയതായിരുന്നു മിഷേല്‍. അന്നാണ് കാണാതായത്. ഒരു വുവാവ് പ്രണയാഭ്യര്‍ത്ഥനയുമായി യുവതിയുടെ പിന്നാലെ നടന്നിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അവസാനമായി യുവതിയുടെ ഫോണിലേയ്ക്ക് വന്ന കോളും ഒരു യുവാവിന്റേതായിരുന്നു. യുവാവ് പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതായി പെണ്‍കുട്ടി സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ഇയാളോട് പ്രണയമുള്ളതായി പെണ്‍കുട്ടി സൂചന നല്‍കിയിരുന്നില്ല. സംഭവത്തിന് ഒരാഴ്ച…
Read Moreദിലീപിനെ വളഞ്ഞിട്ട് ആക്രമിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, കാവ്യയും ദിലീപും രണ്ടു വീടുകളിലാണു താമസമെന്നും മീനാക്ഷിയും കാവ്യയും തമ്മില്‍ വഴക്കെന്നും വ്യാജ പ്രചരണം
വെബ്ഡെസ്ക് സൈബര്‍ ലോകത്ത് ഏറ്റവുമധികം ആക്രമണങ്ങള്‍ക്കു വിധേയനായ നടനാണ് ദിലീപ്. സിനിമലോകത്ത് ഏതു വിവാദ സംഭവമുണ്ടായാലും ദിലീപിന്റെ പേര് അതിലേക്കു വലിച്ചിഴയ്ക്കാറുണ്ട്. കൊച്ചിയില്‍ ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ചിലര്‍ ആദ്യം വിരല്‍ ചൂണ്ടിയതു ദിലീപിന്റെ നേര്‍ക്കായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനു യാതൊരു പങ്കുമില്ലെന്നു പോലീസ് തന്നെ വ്യക്തമാക്കിയതോടെയാണു വ്യാജ ആരോപണത്തില്‍നിന്നു താരം വിമുക്തനാക്കപ്പെട്ടത്. ഇപ്പോള്‍ മറ്റൊരു ഗോസിപ്പാണ് ഓണ്‍ലൈന്‍ ലോകത്തു പറന്നുനടക്കുന്നത്. ദിലീപും ഭാര്യയായ കാവ്യമാധവനും തമ്മില്‍ തെറ്റിയെന്നും ഇരുവരും രണ്ടു വീട്ടിലാണു താമസമെന്നുമാണ് ഇപ്പോള്‍ പടച്ചുവിട്ട വാര്‍ത്ത. ദിലീപിന്റെ മകള്‍ മീനാക്ഷിയും കാവ്യയും തമ്മിലുള്ള അഭിപ്രായഭിന്നതയാണു പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണു പ്രചരണം. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും (രാഷ്ട്രദീപികയില്‍ അല്ല) ഈ വ്യാജവാര്‍ത്ത ഏറ്റെടുത്തു. ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ വന്ന പ്രചാരണം ഇങ്ങനെ – വിദേശ യാത്രയ്ക്കു പിന്നാലെ തന്നെ കാവ്യയും മീനാക്ഷിയും തമ്മില്‍ അഭിപ്രായ…
Read Moreക്രിമിനലുകളുടെയും കാമം തേടിയെത്തുന്നവരുടെയും സുഖവാസകേന്ദ്രം, മദ്യവുമായെത്തുന്നവരെ സല്ക്കരിക്കാന് ഭാര്യഭര്ത്താക്കന്മാരുടെ ഒത്താശ, കേരളത്തിലെ കാമത്തിപ്പുരയായി ശെല്‍വപുരം
ശെല്‍വപുരം, വാളയാറില്‍ രണ്ടു സഹോദരിമാര്‍ പീഡനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത് ഇവിടെയാണ്. പാലക്കാട് നിന്നും തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ഒരു കുഗ്രാമം. സിനിമകളിലെല്ലാം കാണുന്നതുപോലെ കൊച്ചുകൊച്ചു ഓലപ്പുരകളും ഒറ്റമുറി വീടുകളും. പാലക്കാട് ടൗണിലെ സകല ക്രിമിനലുകളും എന്തെങ്കിലും കേസുണ്ടായാല്‍ ഒളിസങ്കേതമായി തെരഞ്ഞെടുക്കുന്നത് ശെല്വപുരത്തെയാണ്. കൂലിപ്പണിക്കാരാണ് ഇവിടത്തെ ഗ്രാമവാസികളിലേറെയും. അതിലും നല്ലത് മദ്യപാനികളായ, ലഹരി തലയ്ക്കു പിടിച്ച ആണ്‍പെണ്‍ ജീവിതങ്ങളെന്നു പറയുന്നതാകും ശരി. പോലീസിനെയും എതിര്‍ചേരിയിലുള്ളവരെയും പേടിച്ച് ഒളിക്കാനെത്തുന്ന ക്രിമിനലുകളെ ഇവിടെയുള്ളവര്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. വീടുകളിലേറെയും ഒറ്റമുറിയാണ്. ഭാര്യയും ഭര്‍ത്താവും മക്കളുമെല്ലാം ഇവിടെയാണ് താമസം. ഇങ്ങനെയുള്ള ഒരു ഒറ്റമുറി വീട്ടിലായിരുന്നു ഹൃത്വികയും ശരണ്യയും താമസിച്ചിരുന്നത്. ഇവരുടെ അമ്മ ഭാഗ്യവതിയും രണ്ടാം ഭര്‍ത്താവ് ഷാജിയും ലഹരിക്ക് അടിമകളെന്ന് അയല്‍ക്കാര്‍ രാഷ്ട്രദീപിക റിപ്പോര്‍ട്ടറോട് പറഞ്ഞുതന്നു. പല ദിവസങ്ങളിലും അപരിചിതരുടെ സാന്നിധ്യമുണ്ടായിരുന്നു താനും. ഷാജിയും ഭാഗ്യവും രാവിലെ കൂലിപ്പണിക്കു പോകുന്ന അവസരങ്ങളിലെല്ലാം വീട്ടില്‍ പെണ്‍കുട്ടികള്‍…
Read More