മലയാളത്തിന്റെ പ്രിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ജന്മന അന്ധയായിരുന്ന വിജയലക്ഷ്മി തന്റെ സ്വതസിദ്ധമായ കഴിവുകൊണ്ട് പെട്ടെന്നു തന്നെ മലയാളികളുടെ ഹൃദയം കീഴടക്കി. ഇതിനിടെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. പ്രവാസിയായ സന്തോഷുമായുള്ള വിവാഹനിശ്ചയവും നടന്നു. എന്നാല്‍ പിന്നീട് ഒരു സുപ്രഭാതത്തില്‍ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. സന്തോഷുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമെന്ന് പറഞ്ഞെങ്കിലും വിജയലക്ഷ്മി കൂടുതല്‍ വിശദീകരണങ്ങള്‍ നടത്തിയിരുന്നില്ല. സന്തോഷ് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അവര്‍ നടത്തിയിരിക്കുന്നത്. സന്തോഷിന് എന്നോട് ഉണ്ടായിരുന്നത് ദേഷ്യം മാത്രമാണ്. എന്നോട് സ്നേഹമുണ്ടെന്ന് തോന്നിയതേയില്ല. ഇക്കാര്യം ഞാന്‍ എന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അവര്‍ ആശ്വസിപ്പിച്ചു. അങ്ങനെയാവില്ലെന്നും ഒരുമിച്ച് ജീവിച്ചുതുടങ്ങിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ, പിന്നീടൊരു ദിവസം എന്നോട് കച്ചേരിയും സിനിമയിലെ ഗാനാലാപനവും നിര്‍ത്തണമെന്ന് പറഞ്ഞു. പാട്ടുനിര്‍ത്താനാവില്ലെന്ന് ഞാന്‍ പറഞ്ഞു. സംഗീതമില്ലെങ്കില്‍ എന്റെ ശ്വാസം തന്നെ നിലച്ചുപോകും. അന്ധയെന്ന…
Read MoreCategory: Editor’s Pick
ഫോണെവിടെ ? നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളില്ലാതെ അന്വേഷണം അവസാനിപ്പിക്കാൻ നീക്കം
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിനായുള്ള അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിക്കാൻ പോലീസ് ആലോചിക്കുന്നു. ഗോശ്രീ പാലത്തിൽ നിന്നു കായലിൽ ഒഴുക്കുള്ള ഭാഗത്തേക്ക് ഫോണ്‍ വലിച്ചെറിഞ്ഞെന്ന പൾസർ സുനിയുടെ മൊഴി വിശ്വാസത്തിലെടുത്താണ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം തയ്യാറാക്കാൻ പോലീസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. കീഴടങ്ങാൻ എത്തിയപ്പോൾ ഗോശ്രീ പാലത്തിൽ നിന്നു ഫോണ്‍ വലിച്ചെറിഞ്ഞതായാണ് സുനി മൊഴി നൽകിയത്. പോരാത്തതിനു സുനി കീഴടങ്ങാൻ എത്തിയ ദിവസം രാവിലെ ഭക്ഷണം വാങ്ങാൻ എത്തിയ കടയിലെ സ്ത്രീയോടും പ്രതികൾ കായലിലെ ഒഴുക്കുള്ള ഭാഗത്തെക്കുറിച്ച് ചോദിച്ചിരുന്നതായി അവർ മൊഴി നൽകിയിരുന്നു. പൾസർ സുനിയെയും വിജീഷിനെയും സ്ത്രീ തിരിച്ചറിയുകയും ചെയ്തു. ഇതിൽ നിന്നു ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോണ്‍ ഉപേക്ഷിക്കാനാകും പ്രതികൾ ഒഴുക്കുള്ള ഭാഗം അന്വേഷിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. കേസ് കോടതിയിൽ എത്തുന്പോൾ ഐടി ആക്ട് പ്രകാരമുള്ള കേസുകൾ നിലനിൽക്കുകയില്ലെങ്കിലും പ്രതികൾ…
Read Moreവിജയ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു, വാര്‍ത്ത കേട്ട അമലപോള്‍ സെറ്റില്‍ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്കോടി, വിജയിന്റെ ജീവിതത്തിലേക്ക് വരുന്നത് മലയാളി നടി?
തെന്നിന്ത്യന്‍ സിനിമലോകത്ത് ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു എ.എല്‍. വിജയും അമലപോളും തമ്മില്‍ നടന്നത്. മലയാളത്തില്‍ നിന്നും തമിഴിലെത്തി അവിടുത്തെ പ്രേക്ഷകരെ കൈയിലെടുത്ത അമലയും സൂപ്പര്‍ഹിറ്റ് സംവിധായകനും ജീവിതത്തില്‍ ഒന്നിച്ചപ്പോള്‍ പിറന്നത് പക്ഷേ ഫ്ളോപ്പ് സ്റ്റോറിയായെന്നുമാത്രം. വിവാഹമോചനത്തിനുശേഷം രണ്ടുപേരും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. വിജയ് വീണ്ടും വിവാഹത്തിനൊരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍ക്ക് കാരണം. വിജയ്നെ രണ്ടാം വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍. അച്ഛനും പ്രമുഖ നിര്‍മാതാവുമായ എഎല്‍ അളഗപ്പനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. വിജയ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായുള്ള വാര്‍ത്ത കേട്ട അമലപോള്‍ കരഞ്ഞുകൊണ്ട് ഒരു ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയതാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു. രാവിലെ സെറ്റിലെത്തിയപ്പോള്‍ ചിത്രത്തിന്റെ സംവിധായകനാണത്രേ വാര്‍ത്ത അമലയോട് പങ്കുവച്ചത്. അതുവരെ സന്തോഷത്തോടെ ഇരുന്ന അമല പെട്ടെന്ന് കരഞ്ഞുകൊണ്ട് സ്വന്തം വാഹനത്തില്‍ കയറി മടങ്ങിയത്രേ. അതേസമയം, വിജയിന്റെ വിവാഹം ഒരു മലയാളി നടിയുമായി…
Read Moreഫോണ്‍ കാനയിലും കായലിലും കണ്ടെത്താനായില്ല! നടിയെ ആക്രമിച്ച കേസിൽ പ്രതികളെല്ലാം കസ്റ്റഡിയിൽ; കുരുക്കഴിക്കാനാവാതെ പോലീസ്
റിയാസ് കുട്ടമശേരി ആലുവ: കേരളത്തെ പിടിച്ചുകുലുക്കിയ ജിഷാവധക്കേസിന്റെ അന്വേഷണത്തിലുണ്ടായ സാങ്കേതിക പിഴവുകൾ കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് ചിത്രങ്ങൾ പകർത്തിയ സംഭവത്തിൽ പോലീസിനെ വലയ്ക്കുന്നു. ജിഷാവധക്കേസിൽ പ്രതി അമിറുൾ ഇസ്ലാമിനെ പിടികൂടാൻ കഴിഞ്ഞെങ്കിലും കൃത്യം നടക്കുന്പോൾ ഇയാൾ ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. നടിയെ ആക്രമിച്ച കേസിൽ പോലീസിനെ വട്ടം കറക്കുന്നത് ദൃശ്യങ്ങൾ പകർത്തിയെന്നു പറയുന്ന മൊബൈൽ ഫോണ്‍ കണ്ടെത്താനാകാത്തതാണ്. മുഖ്യപ്രതി പൾസർ സുനി മൊബൈലിനെക്കുറിച്ച് ദിവസേന മൊഴിമാറ്റി പോലീസിനെക്കൊണ്ട് കാനകളും കായലും അരിച്ചുപെറുപ്പിക്കുകയാണ്. അതേസമയം, കസ്റ്റഡിയിലുള്ള മുഴുവൻ പ്രതികളെയും ആലുവയിൽ പോലീസ് ചോദ്യം ചെയ്യുകയാണ്. മൊബൈൽ ഫോണ്‍ കണ്ടെുത്തുക എന്നതാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള പ്രധാന കടന്പ. നടി പോലീസിൽ പരാതി നൽകിയതറിഞ്ഞ് മുൻകൂർജാമ്യത്തിനായി മുഖ്യപ്രതി പൾസർ സുനി അങ്കമാലിയിലെ അഭിഭാഷകനെ സമീപിച്ചപ്പോൾ ഒരു വെളുത്ത നിറമുള്ള മൊബൈൽ ഫോണ്‍…
Read Moreമലപ്പുറം ലോക്സഭാ മണ്ഡലം: മത്സരിക്കാന്‍ താല്പര്യമില്ല!’സംവിധായകന് കമല്‍ രാഷ്ട്രദീപികയോട്…
നിയാസ് മുസ്തഫ കോട്ടയം: മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് സംവിധായകൻ കമൽ. മത്സരിക്കാൻ എനിക്കു താല്പര്യമില്ല. ഇത്തരമൊരു വാർത്ത പ്രചരിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല. മലപ്പുറത്ത് മത്സരിക്കണമെന്നു എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. പുതിയ സിനിമയായ ആമിയുടെ തിരക്കിലാണ് ഞാനിപ്പോൾ.- കമൽ രാഷ്ട്രദീപികയോട് പറഞ്ഞു. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി സംവിധായകൻ കമലിനെ പരിഗണിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കമലിന്റെ പ്രതികരണം. അതേസമയം, മലപ്പുറം സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും വേങ്ങര എംഎൽഎയുമായ പി. കെ കുഞ്ഞാലിക്കുട്ടി എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പാർട്ടി പറഞ്ഞാൽ താൻ മത്സരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ശക്തനായ ഒരാളെ മലപ്പുറത്ത് സ്ഥാനാർഥിയാക്കണമെന്ന ചിന്തയിലാണ് എൽഡിഎഫ് നേതൃത്വം. 2014ൽ ഇ അഹമ്മദ് 1,94,739 വോട്ടുകളുടെ…
Read Moreആശങ്ക തുടരുന്നു! ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണെവിടെ; ഈ ദൃശ്യങ്ങള്‍ പുറത്തുവരാനും സാധ്യത
കൊച്ചി: നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ്‍ കണ്ടെത്താനാകത്ത് പോലീസിനെ കുഴയ്ക്കുന്നു. കേസിൽ ഏറെ നിർണായകമായ തെളിവാണ് ഈ ദൃശ്യങ്ങൾ. പ്രതികളെ പിടികൂടി ദിവസങ്ങളായിട്ടും നിർണായക തെളിവായ ദൃശ്യങ്ങളടങ്ങിയ ഫോണോ ദൃശ്യങ്ങളോ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. ഈ ദൃശ്യങ്ങൾ പുറത്തു വരാതിരിക്കുക എന്നതു പോലീസിനും നടിക്കും ഏറെ നിർണായകമാണ്. പ്രതികളുടെ പക്കൽ നിന്നു ദൃശ്യങ്ങൾ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഇപ്പോഴല്ലെങ്കിൽ പിന്നീടും ഈ ദൃശ്യങ്ങൾ പുറത്തുവരാനുള്ള സാധ്യതകളും പോലീസ് കാണുന്നുണ്ട്. അതിനാൽ തന്നെ ഈ ദൃശ്യങ്ങൾ കണ്ടെത്തുക ഏറെ നിർണായകമാണ്. ദൃശ്യങ്ങളെക്കുറിച്ചും അതടങ്ങിയ ഫോണുകളെക്കുറിച്ചും പൾസർ സുനി വ്യക്തമായ വിവരങ്ങൾ നൽകുന്നില്ല. ഫോണ്‍ ഉപേക്ഷിച്ചു എന്ന് പൾസർ സുനി പറഞ്ഞ സ്ഥലത്തെല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. വൈറ്റില പൊന്നുരുന്നിക്കു സമീപമുളള ഓടയിൽ കളഞ്ഞെന്നു ആദ്യം മൊഴി നൽകിയെങ്കിലും പിന്നീട് ഗോശ്രീ…
Read Moreവക്കീലിനെന്താ റബർ തോട്ടത്തിൽ കാര്യം ? വക്കീലാകാൻ കൊതിച്ചു, വക്കീലാകാൻ പഠിച്ചു, എന്നിട്ടും വക്കീലാകാതെ പോയ ജീവിതം
വക്കീലാകാൻ കൊതിച്ചു, വക്കീലാകാൻ പഠിച്ചു, വക്കീലാകാൻ ഒരുങ്ങി, എന്നിട്ടും വക്കീലാകാതെ പോയ ഒരാളുടെ ജീവിതം പറയാം. ക്ലൈമാക്സ് ഇല്ലാത്ത ജീവിതമായതുകൊണ്ട് ആദ്യമേ സസ്പെൻസ് പൊളിക്കുന്നു. അയാളിന്നൊരു കൂലിത്തൊഴിലാളിയാണ്. ദിവസക്കൂലിക്ക് റബർ വെട്ടുന്ന സാധാരണ തൊഴിലാളി. അയാളുടെ പേര് കെ.സി. സുന്ദരൻ. വയസ് 39. സ്വദേശം കാസർഗോഡ് ജില്ലയിലെ പാണത്തൂരിനടുത്ത് കമ്മാടിയിൽ. ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ അയാൾ പലകുറി വേഷംമാറി. അധ്യാപകനായി തിളങ്ങി, എസ്ടി പ്രമോട്ടറായി സാമൂഹ്യ സേവനം നടത്തി, കച്ചവടക്കാരനായി വ്യാപരിച്ചു, കോ ഒാപ്പറേറ്റീവ് സെക്രട്ടറിയായി ഭരിച്ചു, സ്വകാര്യ കന്പനിയിൽ അക്കൗണ്ടന്റായി കണക്കെഴുതി, അങ്ങനെ പലതും… ഇതിനൊക്കെ മുന്‍പ് അയാൾ വക്കീൽ പഠനം പൂർത്തിയാക്കിയിരുന്നു. പക്ഷെ വിധി അയാളെ വക്കീലാകാൻ സമ്മതിച്ചില്ല. അതുകൊണ്ട് അയാൾ ഇന്നൊരു കൂലിത്തൊഴിലാളിയാണ്. ഇനി അന്വേഷിക്കാം, നമ്മൾ അറിയേണ്ട; നമ്മൾ കണ്ടെത്തേണ്ട ആ ജീവിതം… ആരംഭം കാസർഗോഡ് ജില്ലയിലെ പാണത്തൂരിനടുത്ത് കേരളകർണാടക അതിർത്തി ഗ്രാമമായ…
Read Moreനടിയുടെ പക്കല്‍ ഇത്രയും പണം എത്തുമെന്ന് സുനി എങ്ങനെ അറിഞ്ഞു? ബ്ലാക്മെയില്‍ ചെയ്താല്‍ ഈ പണം എങ്ങനെ വാങ്ങാമെന്നാണ് കരുതിയത്? പോലീസ് തേടുന്ന ഉത്തരങ്ങള്‍ ഇതൊക്കെ
നടിയെ തട്ടിക്കൊണ്ടുപോയി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പോലീസ് അന്വേഷണം ചില ചോദ്യങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നു. നടിയെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തന്റേതു മാത്രമാണെന്നു പിടിയിലായ പള്‍സര്‍ സുനി പറയുമ്പോഴും പോലീസ് ഇത് അത്രയ്ക്കങ്ങ് വിശ്വസിക്കുന്നില്ല. രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള അന്വേഷണമാണ് പ്രധാനമായും പോലീസ് നടത്തുന്നത്. നോട്ട് നിരോധനത്തിനുശേഷം സിനിമയിലെ പ്രതിഫലം അടക്കമുള്ള സാമ്പത്തിക ഇടപാടുകള്‍ ബാങ്കു വഴിയാക്കിയിരുന്നു. താരങ്ങള്‍ക്ക് അടക്കം പ്രതിഫലം നല്‍കുന്നത് അക്കൗണ്ടിലൂടെയാണ്. ഈ സാഹചര്യത്തില്‍ നടിയെ ബ്ലാക്മെയ്ല്‍ ചെയ്താല്‍ 50 ലക്ഷം രൂപ എങ്ങനെ കൈപ്പറ്റാമെന്നാണ് സുനില്‍ കരുതിയത്? ബാങ്ക് വഴിയല്ലാതെ ഇത്രയും തുക നല്കാന് നടിയുടെ കൈയിലുണ്ടെങ്കില്‍ അക്കാര്യം പ്രതി എങ്ങനെ അറിഞ്ഞു. വലിയ റിസ്കുള്ള കാര്യമായതിനാല്‍ നടിയുടെ കൈയില്‍ ഇത്ര അധികം പണമെത്തുമെന്ന കാര്യം സുനിയെ അറിയിച്ചതാരാണ്. നടിയുടെ നീക്കങ്ങളെല്ലാം സുനിക്ക് കൃത്യമായി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നടിയുമായി അടുത്ത ബന്ധമുള്ള…
Read Moreഅമ്മേ, അമ്മയ്ക്ക് കണ്ണീര് മാത്രമേ തന്നിട്ടുള്ളൂ, പൊന്നൂട്ടി ഞാന്‍ തെറ്റുകാരനാണെങ്കിലും നിന്നെ ചതിച്ചിട്ടില്ല, ആരെയും കരയിക്കും അനീഷിന്റെ ആത്മഹത്യക്കുറിപ്പ്
കരുനാഗപ്പള്ളിയില്‍ സദാചാര ഗുണ്ടകളുടെ ആക്രമത്തിനിരയായതില് മനംനൊന്ത് മരണത്തെ വരിച്ച അനീഷിന്റെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നു. അമ്മയെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്ന കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദികളായവരെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ചൊവ്വാഴ്ച്ച വൈകിട്ടാണ് അട്ടപ്പാടി കാരാറ ആനഗദ്ദ പള്ളത്ത് ഗോപാലകൃഷ്ണന്റെ മകന് അനീഷ് (22) വീടിനു തൊട്ടുള്ള മരത്തില്‍ തൂങ്ങിമരിച്ചത്. അനീഷിന്റെ ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ അമ്മേ, അമ്മയ്ക്ക് കണ്ണുനീര് മാത്രമേ തന്നിട്ടുള്ളൂ. ഇനി ഒരു ജീവിതം എനിക്കില്ല. ലോകം മുഴുവനും ഞാന്‍ തെറ്റുകാരനാണെന്നു പറഞ്ഞിട്ടും അമ്മ എന്നെ ചേര്‍ത്തുപിടിച്ചു. ഇനി ഒരു ജന്മമുണ്ടെങ്കിലും ഞാന്‍ അമ്മയുടെ മകനായി ജനിക്കണം. ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ മുറി അമ്മയ്ക്കു മാത്രം സ്വന്തം. ഏട്ടനെ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്കറിയില്ല. വാക്കു പാലിക്കാന്‍ പറ്റിയില്ല. സോറി ഏട്ടാ, എന്റെ വണ്ടി വില്‍ക്കരുത്. എന്റെ ഓര്‍മയ്ക്കായി എന്നും ഏട്ടന്റെ കയ്യിലുണ്ടാകണം. പൊന്നുട്ടീ…, ഞാന്‍…
Read Moreപുറത്ത് പറയാത്തത് മാനഹാനി ഭയന്ന്! പ്രമുഖ നടിയടക്കം അഞ്ചുപേരെ സുനി ബ്ലാക്ക്മെയില്‍ ചെയ്തതായി സൂചന; ഇരകളില്‍ ചില സംവിധായകരുടെ ഭാര്യമാരും
പള്‍സര്‍ സുനിയും സംഘവും അഞ്ചോളംപേരെ ബ്ലാക്ക്മെയില്‍ ചെയ്തതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു സംവിധായകരുടെ ഭാര്യമാര്വരെയുണ്ടെന്നാണു സൂചന. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാവുന്നതുകൊണ്ടും മാനഹാനി ഭയന്നും ഉപദ്രവശ്രമങ്ങള്‍ നടിമാരും ബന്ധപ്പെട്ടവരും പുറത്തറിയിക്കാതിരിക്കുകയായിരുന്നു. ഇതു പ്രതികള്‍ക്കു കൂടുതല്‍ തട്ടിപ്പുകള്‍ നടത്താന്‍ പ്രേരണയായി എന്നതാണ് പോലീസിന്റെ വിലയിരുത്തല്‍. മുഖംമറച്ചു കാറില്‍ കയറിയ സുനിയെ തിരിച്ചറിഞ്ഞ നടി കരഞ്ഞു കാലുപിടിച്ചിട്ടും ഉപദ്രവം തുടരുകയായിരുന്നു. ഇതൊരു ക്വട്ടേഷന്റെ ഭാഗമാണെന്നും സഹകരിക്കണമെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ ആജ്ഞ. ഭീഷണിപ്പെടുത്തിയുള്ള ഉപദ്രവമല്ലെന്നു വരുത്തിത്തീര്‍ക്കുന്ന തരത്തിലായിരുന്നു രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. എന്നാല്‍, ഉപദ്രവങ്ങള്‍ക്കു ശേഷം നടിയെ സുരക്ഷിതമായി വിട്ടയച്ചെങ്കിലും മാനഹാനി ഭയന്നു പോലീസില്‍ പരാതി നല്‍കില്ലെന്നായിരുന്നു അക്രമി സംഘത്തിന്റെ വിശ്വാസം. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കാണിച്ചുനടിയില്നിന്നു ലക്ഷങ്ങള്‍ വാങ്ങാമെന്നും കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പിറ്റേന്നു തമ്മനത്തു കാണാമെന്നും പറഞ്ഞാണ് സംഘം പിരിഞ്ഞത്. നടന് ലാല്‍, നിര്‍മാതാവ്…
Read More