പ്രദീപ് ഗോപി തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇന്നും മലയാളി പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നു. ചേട്ടനും അനുജത്തിയുമായുള്ള ബന്ധത്തിനും പുതിയൊരു മാനം തീർക്കുകയായിരുന്നു പവിത്രത്തിലെ ചേട്ടച്ഛനും കുഞ്ഞനിയത്തി മീനാക്ഷിയും. സിനിമയിൽ ചേട്ടച്ഛനായി മോഹൻലാലെത്തിയപ്പോൾ മീനാക്ഷിയായത് വിന്ദുജയായിരുന്നു. പ്രശസ്ത നർത്തകി കലാമണ്ഡലം വിമലാ മേനോന്റെയും എൻജിനിയറായ ശാസ്തമംഗലം കെ. പി. വിശ്വനാഥമേനോന്റെയും മകളാണ് വിന്ദുജ മേനോൻ. നാലാം ക്ലാസിൽ പഠിക്കുന്പോൾ ഒന്നാനാം കുന്നിൽ ഓരടി ക്കുന്നിൽ എന്ന സിനിമയിൽ ശങ്കറിനൊപ്പം ബാലതാരമായാണു സിനിമയിലെത്തിയത്. പിന്നീട് സവിധം, എന്റെ നൊന്പരത്തിപ്പൂവ് തുടങ്ങി ചെറുതും വലുതുമായ പന്ത്രണ്ടോളം വേഷങ്ങളിൽ അഭിനയിച്ചു. പവിത്രത്തിലൂടെ നായികാസ്ഥാനത്തെത്തിയ വിന്ദുജ ഭീഷ്മാചാര്യ, വെണ്ടർ ഡാനിയേൽ, പിൻഗാമി തുടങ്ങിയ സിനിമകളിലും പ്രധാനവേഷം ചെയ്തു. വിവാഹത്തോടെ സിനിമയിൽ നിന്ന് അവധിയെടുത്ത വിന്ദുജ ആക്ഷൻ ഹീറോ ബിജുവിലൂടെ ശക്തമായി…
Read MoreCategory: Editor’s Pick
ഒരൊറ്റ നിമിഷം മതി ജീവിതം മാറിമറിയാന്‍! ഭിക്ഷക്കാരനായ ബാലന്റെ ജീവിതം മാറ്റിമറിച്ച കഥ
കരുണയും അനുകമ്പയും കൂടെക്കൊണ്ടുനടക്കുന്നവരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ അധികം സമയമൊന്നും വേണ്ട എന്നാണ് കെനിയയിലെ നായ്റോബില് നിന്നുള്ള ഒരു ബാലന്റെ ജീവിതത്തില്‍ നടന്ന സംഭവം വ്യക്തമാക്കുന്നത്. സഹജീവിയോട് കാട്ടിയ കരുണയാണ് ജോള് തുവോ എന്ന ഭിക്ഷാടകനായ കുട്ടിയുടെ ജീവിതം മാറ്റിമറിച്ചത്. പണത്തിന് വേണ്ടി തെരുവില്‍ ഭിക്ഷ യാചിക്കുന്നകൂട്ടരില് ഒരാളാണ് കെനിയയില്‍ നിന്നുള്ള ജോണ്‍ തുവോ എന്ന ബാലനും. ഒരിക്കല്‍ പതിവു പോലെ ഭിക്ഷ ചോദിച്ചുകൊണ്ട് ഒരു വാഹനത്തിനുള്ളിലേയ്ക്ക് കൈനീട്ടിയ ജോണ്‍ ആ കാഴ്ച കണ്ട് ഞെട്ടി എന്നു മാത്രമല്ല സങ്കടം സഹിക്കാനാവാതെ അവന് കരയാനും തുടങ്ങി. കാരണമെന്തായിരുന്നെന്നോ? കാറിനകത്ത് ഡ്രൈവര്‍ സീറ്റില്‍ ഇരുന്നിരുന്ന സ്ത്രീയുടെ ശരീരം നിറയെ പലവിധ ട്യൂബുകള്‍ കൊണ്ട് നിറഞ്ഞിരുന്നു. കൂടാതെ അവര്‍ ശ്വസിച്ചിരുന്നത് ശരീരത്തില്‍ വച്ച് കെട്ടിയിരുന്ന ഓക്സിജന്‍ ടാങ്കിന്റെ സഹായത്തോടെയായിരുന്നു. തന്റെ ശ്വാസകോശങ്ങള്‍ നശിച്ചിരിക്കുകയാണെന്നും അതിനാല്‍ ജീവിച്ചിരിക്കണമെന്നുണ്ടെങ്കില്‍ ഇത്തരത്തില്‍ ട്യൂബുകളും ഓക്സിജന്‍…
Read Moreകുട്ടി മിണ്ടണില്ല..! നിയമങ്ങൾ പൊളിച്ചടുക്കി ജെല്ലിക്കെട്ട്; മിണ്ടാട്ടമില്ലാതെ മേനകാഗാന്ധി; അവർക്ക് വേറെ ലക്ഷ്യമെന്ന് ജോസ് മാവേലി; ഇരട്ടത്താപ്പെന്ന് ചിറ്റിലപ്പള്ളി
കോട്ടയം തെരുവുപട്ടികൾ മലയാളിയെ കടിച്ചുകീറിയപ്പോഴും കൊന്നുതള്ളിയപ്പോഴും പട്ടികളെ തൊട്ടുപോകരുതെന്നു പറഞ്ഞു വലിയവായിൽ വർത്തമാനം പറഞ്ഞ മേനകാ ഗാന്ധിക്ക് ജെല്ലിക്കെട്ടിൽ മിണ്ടാട്ടമില്ല. സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ച അന്നു മുതൽ തമിഴ്ജനത സമരത്തിലാണ്. ചെന്നൈ മറീനാ ബീച്ചിൽ തുടങ്ങിയ രാപ്പകൽ സമരം തമിഴ്നാടിന്റെ മുക്കിനും മൂലയിലും വ്യാപിച്ചിരിക്കുകയാണ്. മേനക കമാന്നൊരക്ഷരം ഉരിയാടിയിട്ടില്ല. തമിഴനോടു കളിച്ചാൽ വിവരമറിയുമെന്നു മേനകയ്ക്ക് അറിയാം. കേരളമല്ലല്ലോ തമിഴ്നാട്. ഇവിടെ കുട്ടികളും സ്ത്രീകളുമുൾപ്പെടെ പാവപ്പെട്ട മനുഷ്യരെ തെരുവുനായ്ക്കൾ കടിച്ചുകീറുകയും കൊല്ലുകയും ചെയ്തിട്ടും അവരുടെ മനസലിഞ്ഞില്ല. ജനപക്ഷത്തു നില്‍ക്കേണ്ട കേരളത്തിലെ മന്ത്രിമാർപോലും മേനകയുടെ കാല്ക്കീഴിൽ കിടന്ന് ഇഴയുന്ന കാഴ്ചയാണു കണ്ടത്. ഒരു മന്ത്രി പുംഗവൻ തെരുവുനായ്ക്കളെ കൊല്ലുന്നതിനു തടസമില്ലെന്നു പറഞ്ഞ് ചില വായാടിത്തമൊക്കെ നടത്തിയെങ്കിലും പിന്നെ മൗനവ്രതത്തിലാകുന്നതാണു കേരളം കണ്ടത്. തദ്ദേശ വകുപ്പിന്റെ നടപടിക്രമങ്ങളും കേരളം മനസു നിറയെ കണ്ടു. ഉന്നത പോലീസുദ്യോഗസ്ഥരും വിനീത വിധേയ·ാരായി നില്ക്കുന്ന ദയനീയ…
Read Moreസ്റ്റേജ് ഷോകളുടെ മറവില്‍ ഹൈടെക് പെണ്‍വാണിഭം? നേതൃത്വം നല്‍കുന്നത് മലയാളത്തിലെ പിന്നണി ഗായികയും ലഹരിക്കടിമയായ നടിയും?
വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ ഒരു മലയാള പത്രത്തിലാണ് ഞെട്ടിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹൈടെക് പെണ്‍വാണിഭസംഘം; പിന്നണി ഗായിക മുഖ്യകണ്ണി എന്ന തലക്കെട്ടിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജിഷ കേസില്‍ ഉള്‍പ്പെടെ ശ്രദ്ധേയമായ വാര്‍ത്തകള്‍ കൈകാര്യം ചെയ്തിരിക്കുന്ന ക്രൈം റിപ്പോര്‍ട്ടറാണ് ഈ വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലയാളം ചാനലുകളില്‍ തിളങ്ങി നില്ക്കുന്ന ഗായികയാണ് മുഖ്യകണ്ണിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓപ്പറേഷന് ബിഗ് ഡാഡിയുടെ ഭാഗമായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഗായികയ്ക്കൊപ്പം മലയാളത്തിലെ ഒരു തലമുതിര്‍ന്ന നടിയും സംഘത്തിലുണ്ടത്രേ. ന്യൂജനറേഷന് സിനിമകളിലെ ശ്രദ്ധേയ താരമായി തിളങ്ങിയ ഇവര്‍ ഇടയ്ക്ക് ഫീല്‍ഡില്‍നിന്ന് ഔട്ടായിരുന്നു. ലഹരിമരുന്നിന് അടിമയെന്ന് വിശേഷിപ്പിക്കുന്ന ഇവര്‍ പല തവണ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പ്രശ്നങ്ങളുണ്ടാക്കി വാര്‍ത്തയില്‍ നിറഞ്ഞുനിന്നിരുന്നു. പലപ്പോഴും ഹോട്ടലുകളില്‍ മദ്യപിച്ചെത്തുന്ന നായിക നിര്‍മാതാക്കള്‍ക്കും പ്രശ്നം സൃഷ്ടിച്ചിരുന്നു. വിദേശ ഷോകളുടെ മറവിലാണ് ഹൈടൈക് പെണ്‍വാണിഭസംഘം…
Read Moreഫുട്ബോള്‍ ലോകത്തെ അദ്ഭുതപ്പെടുത്തി ജെയ്സന് മുറില്ലോയുടെ ബൈസിക്കിള്‍ കിക്ക്; ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും മികച്ചതെന്ന് ഫുട്ബോള്‍ പണ്ഡിതര്‍
ജയിംസ് റോഡ്രിഗസും റാഡമല്‍ ഫാല്ക്കാവോയുമൊക്കെ അണിനിരക്കുന്ന കൊളംബിയന്‍ ഫുട്ബോള്‍ ടീമില്‍ ജെയ്സണ്‍ മുറില്ലോ എന്ന പേര് അധികമാരും ശ്രദ്ധിച്ചു കാണില്ല. എന്നാല്‍ ഇനി ആ പേര് ശ്രദ്ധിക്കും. ഇന്റര്‍ മിലാന് താരമായ ഈ 24കാരന് കോപ്പാ ഇറ്റാലിയ കപ്പില്‍ ബൊളോഗ്നയ്ക്കെതിരേ നേടിയ ബൈസിക്കിള്‍ കിക്കിനെ ലോകം വാഴ്ത്തുകയാണ്. മത്സരം ഇന്റര്‍ 3-2ന് ജയിക്കുകയും ചെയ്തു. കോര്‍ണറില്‍ നിന്നായിരുന്നു മുറില്ലോയുടെ ഗോള്‍ മത്സരത്തിന്റെ 33-ാം മിനിറ്റിലായിരുന്നു ഗോള്രാഹിത്യത്തിന്റെ സമനിലക്കെട്ടു പൊട്ടിച്ച് മുറില്ലോ പോസ്റ്റിന്റെ വലത്തേമൂലയിലേക്ക് പന്തുപായിച്ചത്.തങ്ങള്‍ ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും മികച്ച ബൈസിക്കിള്‍ ഗോളാണിതെന്നാണ് പല ഫുട്ബോള്‍ പണ്ഡിതരും അഭിപ്രായപ്പെടുന്നത്. ഈ ഗോള്‍ തങ്ങളെ കോരിത്തരിപ്പിച്ചുവെന്നാണ് കളി കണ്ട ഇന്ററിന്റെ ആരാധകര്‍ പറയുന്നത്. സാമൂഹിക മാധ്യമങ്ങളിലും ഈ ഗോളിന്റെ വീഡിയോ ഹിറ്റാണ്.
Read Moreവെറുതെ ഒരു രസത്തിന് അരുംകൊല; ഇരുവരും വിധികേട്ടത് യാതൊരു ഭാവവ്യത്യാസവും കൂടാതെ; മിഷേലിന്റെയും ജാക്സണിന്റെയും ഇഷ്ടവിനോദം മോഷണം
വളരെ പേടിപ്പെടുത്തുന്ന, തികച്ചും വൃത്തികെട്ട ഈ കുറ്റകൃത്യത്തിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഈ
Read Moreആഞ്ഞുവീശിയപ്പോള്‍ ബാറ്റ് കൈവിട്ടുപോയി, കീപ്പര്‍ക്ക് ഗുരുതരപരിക്ക്, വീഡിയോ
ഓസ്ട്രേലിയന്‍ ബിഗ്ബാഷ് ട്വന്റി-20 ലീഗില്‍ അപ്രതീക്ഷിതമായൊരു അപകടം കണ്ടതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. അറിയാതെയെങ്കിലും വില്ലനായത് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റത് വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവിലിനും. മെല്‍ബണ്‍ റെനെഗെഡ്സും അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സും തമ്മിലുള്ള മത്സരത്തിലായിരുന്നു ദാരുണസംഭവം. സ്ട്രൈക്കേഴ്സ് ഇന്നിംഗ്സിലെ പതിനെട്ടാം ഓവറിലായിരുന്നു തലയില്‍ ബാറ്റുകൊണ്ട് നെവില്‍ കളംവിട്ടത്. തിസര പെരേരയുടെ പന്തില്‍ കൂറ്റനടിക്കു ശ്രമിച്ച ഹോഡ്ജിന്റെ കൈയില്‍നിന്ന് ബാറ്റു വഴുതി. നേരെ പോയത് കീപ്പറായിരുന്ന നെവിലിന്റെ അടുത്തേക്ക്. പന്തില്‍ ശ്രദ്ധിച്ചുനിന്നിരുന്ന നെവില്‍ ബാറ്റു വരുന്നത് കണ്ടതുമില്ല. ബാറ്റ് മുഖത്തുകൊണ്ടതോടെ നെവില്‍ നിലത്തുവീഴുകയും ചെയ്തു. വീഡിയോ കണ്ടുനോക്കൂ…
Read Moreവിവാദങ്ങളുടെ കളിത്തോഴി ! സിബിഐയുടെ ആദ്യ വനിതാമേധാവിയായി സ്ഥാനമേറ്റ അര്‍ച്ചനാ രാമസുന്ദരത്തിന്റെ ഐപിഎസ് ജീവിതത്തിലൂടെ…
ന്യൂഡല്‍ഹി:സിബിഐയിലെ പുരുഷ മേധാവിത്വത്തിന് വിരാമമിട്ടാണ് അര്‍ച്ചനാ രാമസുന്ദരം(59) ആദ്യ വനിതാമേധാവിയായത്. പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജെ. എസ് ഖെഹാര്‍ ലോകസഭയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയുടെ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ(കോണ്‍ഗ്രസ്) എന്നിവരുടെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പ്രത്യേക താത്പര്യപ്രകാരമാണ് അര്‍ച്ചനയെ നിയമിച്ചതെന്ന വാദത്തിനിടയിലും അര്‍ച്ചനയുടെ നേട്ടം ഇന്ത്യയിലെമ്പാടുമുള്ള വനിതകള്‍ക്ക് അഭിമാനമാണ്.സിബിഐയുടെ ആക്ടിംഗ് ഡയറ്കടായിരുന്ന ആര്.കെ. അസ്താനയുടെ നിയമനത്തിനെതിരേ പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് സുപ്രീം കോടതില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കെയാണ് പുതിയ നിയമനം. ഇതൊക്കെയാണ് പുതിയ നിയമനത്തെ വിവാദമാക്കുന്നതും. 1980ലെ തമിഴ്നാട് കേഡര്‍ ഓഫീസറായ അര്‍ച്ചനയെ ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ(എന്‍സിആര്‍ബി)യില്‍ മുമ്പ് നിയമിച്ചിരുന്നു.സിബിഐയില്‍ അഡീഷണല്‍ ഡയക്ടറായിരുന്ന അര്‍ച്ചനയെ കാലാവധി പൂര്‍ത്തിയാക്കും മുമ്പാണ് കേന്ദ്ര മന്ത്രിസഭയുടെ അപ്പോയ്മെന്റ് കമ്മിറ്റി എന്സിആര്ബിയിലേക്ക നിയമിക്കുന്നത്. 2014ലാണ് അര്‍ച്ചന രാമസുന്ദരം സിബിഐയുടെ അഡീഷണല്‍ ഡയറക്ടറായി സ്ഥാനമേല്ക്കുന്നത്്. തമിഴ്നാട് സര്‍ക്കാര്‍…
Read Moreരാജ്യത്തെ നടുക്കി വെളിപ്പെടുത്തല്‍! 500 പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി തയ്യല്ക്കാരന്; ഇരകളായത് സ്കൂള്‍ കുട്ടികള്‍
ന്യൂഡൽഹി: അഞ്ഞൂറു പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി ഡൽഹി പോലീസിനോട് തയ്യൽക്കാരന്റെ വെളിപ്പെടുത്തൽ. സു
Read Moreഅനഘ നീയാണ് മിടുമിടുക്കി, കലോത്സവങ്ങളിലെ ഉള്ളുകളി മുഖ്യമന്ത്രിയെ അറിയിച്ചത് അനഘ, മാതാപിതാക്കളെ നഷ്ടപ്പെട്ട കൊച്ചു കലാകാരിയെ അറിയാം
സ്കൂള്‍ കലോത്സവങ്ങളിലെ കൈയാങ്കളി ഇല്ലാതാക്കാന്‍ വിജിലന്‍സ് ഇടപെടലിനു പിന്നില്‍ ഒരു പെണ്‍കുട്ടിയുടെ പരിശ്രമം. തിരുവനന്തപുരം നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഐ.എസ്. അനര്‍ഘ എന്ന കുട്ടിയാണ് കലോത്സവങ്ങളിലെ കള്ളക്കളികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. സ്കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പും വിധിനിര്‍ണയവുമെല്ലാം നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് ഡയറക്ടറോടു നിര്‍ദ്ദേശിക്കുകയും ചെയ്തു. സ്കൂള്‍ കലോത്സവവേദികളില്‍ തഴയപ്പെട്ടപ്പോഴാണ് നര്‍ത്തകി കൂടിയായ അനഘ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. കത്ത് ലഭിച്ച മുഖ്യമന്ത്രി കുട്ടിയെ നേരില്‍ കാണാന്‍ ക്ഷണിക്കുകയും ചെയ്തു. സബ്ജില്ലാ കലോത്സവത്തില്‍ കേരളനടനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച കുട്ടിക്ക് ജില്ലാ കലോത്സവത്തില്‍ അംഗീകാരം നിരസിച്ചുവെന്നും സ്ഥാനവും ഗ്രേഡും നല്കുന്നതു കലോത്സവ മാഫിയയുടെ താല്പര്യമനുസരിച്ചു മാത്രമാണെന്നുമാണ് അനര്‍ഘ മുഖ്യമന്ത്രിയോടു വിശദീകരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ജില്ലാകലോത്സവത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം അനര്‍ഘക്കു ലഭിച്ചിരുന്നു. അപ്പീല്‍ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. എന്നാല്‍,…
Read More