മാസം തികയാതെ ജനിക്കുന്ന ശിശുക്കളുടെ പരിപാലനം(1) കംഗാരു മദർ കെയർ എന്തിന്?

നവജാത ശിശുക്കളുടെ ആരോഗ്യപരമായ നിലനില്‍പ്പിന് ശ്വസനം, രക്തചംക്രമണം എന്നിവയ്ക്കൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ശരീരോഷ്മാവ്. ശരീര ഭാരം കുറഞ്ഞും മാസം തികയാതെയും (37 ആഴ്ചകള്‍ക്ക് മുന്‍പ്) ജനിക്കുന്ന ശിശുക്കളില്‍, ശരീരോഷ്മാവ് നിശ്ചിത അളവില്‍ ക്രമീകരിക്കുന്നത് അവരുടെ ദീര്‍ഘകാല അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്. ഇതിനു കൃത്യമായി ചൂട് നല്‍കുന്ന ഇൻക്യുബേറ്റർ‌ (Incubator )പോലെയുള്ള ഉപകരണങ്ങള്‍ വളരെ നാളായി പ്രചാരത്തിലുണ്ട്. പക്ഷേ, ഇന്ത്യയെ പോലെയുള്ള വികസ്വര രാജ്യങ്ങളില്‍, കംഗാരു മദർ കെയർ (Kangaroo Mother Care- KMC) പോലെയുള്ള ചികിത്സാരീതികള്‍ക്ക് പ്രചാരം ഏറിവരുന്നു. തുടക്കം കൊളംബിയയിൽ1970 കളില്‍ ‘കൊളംബിയ’യിലാണ് Skin to Skin Care എന്ന രീതി ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഇൻക്യുബേറ്ററുകളുടെ ദൗര്‍ലഭ്യവും അന്നത്തെ ആശുപത്രികളിലെ തിരക്ക് മൂലമുള്ള അണുബാധയുമാണ് ഈ കണ്ടുപിടിത്തത്തിന് ഇടയാക്കിയത്. ക്രമേണ ഇതിന് പ്രചാരമേറി. 1996 ല്‍ ഇറ്റലിയില്‍ നടന്ന ആദ്യ അന്താരാഷ്്ട്ര ശില്‍പ്പശാലയില്‍ കംഗാരു മദർ കെയർ…

Read More

വായ്നാറ്റത്തിനു പരിഹാരമുണ്ടോ?

വായ്നാറ്റത്തിനു പിന്നിൽ* പല്ലിലും മോണയിലും വായ്ക്കുള്ളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണവസ്തുക്കൾ കാരണമുള്ള ബാക്ടീരിയ * പുകയില ഉൽപ്പന്നങ്ങൾ, പുകവലി* ശരിയായി വൃത്തിയാക്കാത്ത വായ* ദന്തരോഗങ്ങൾ * വായ വരൾച്ച, * പ്രമേഹം * കുടൽ രോഗങ്ങൾ * അർശസ്* ചില മരുന്നുകൾ*വായ്ക്കുള്ളിലെ അണുബാധ* ടോൺസിലൈറ്റിസ്* സൈനസൈറ്റിസ് തുടങ്ങിയവയാണ് വായനാറ്റം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ. വർധിച്ചാൽ ചീഞ്ഞ മുട്ടയുടെ മണം പോലെയാണ് വായ്നാറ്റം അനുഭവപ്പെടുന്നത്. ശരിയായി പല്ലുതേക്കാംശരിയായി പല്ലുതേയ്ക്കുക, ഭക്ഷണാവശിഷ്ടങ്ങൾ മാറ്റി വായ വൃത്തിയാക്കുക, വായ ഈർപ്പമുള്ളതാക്കി സംരക്ഷിക്കുക എന്നിവയാണ് വായനാറ്റം മാറ്റുന്നതിനുള്ള പരിഹാരമാർഗം. സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാംസോഫ്റ്റ് അഥവാ മൃദുവായ ബ്രഷുകൾ പല്ല് തേയ്ക്കുന്നതിന് ഉപയോഗിക്കുക. മൂന്നുമാസമാകുമ്പോഴോ അതിനുമുമ്പുതന്നെ ബ്രഷിന്‍റെ ബ്രിസിൽസ് വളഞ്ഞു തുടങ്ങുമ്പോഴോ ബ്രഷ് മാറ്റുക. പല്ല് കുത്തുന്പോൾ ശ്രദ്ധിക്കുക…മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് പല്ലു കുത്തുന്നത് നല്ലതല്ല. പ്രത്യേക നൂൽ ഉപയോഗിച്ച് ഫ്ളോസിംങ് ചെയ്യുകയാണ് വേണ്ടത്. വേപ്പിന്‍റെ ഇലയുടെ…

Read More

വൈറസ് കാരണമുള്ള തൊണ്ടവേദന എങ്ങനെ തിരിച്ചറിയാം?

വൈറസ് കാരണമുള്ള തൊണ്ടവേദനയ്ക്കൊപ്പം മൂക്കൊലിപ്പ്, ചുമ, കണ്ണിൽ നിന്നു വെള്ളം വരുക, കണ്ണ് ചുവപ്പ്, തുമ്മൽ, പനി, ശബ്ദവ്യത്യാസം, ശരീരവേദന എന്നിവയും കാണാം. മറ്റുള്ളവ പൊതുവേ പുകവലി, വായുമലിനീകരണം, അലർജിക്ക് കാരണമായ മറ്റു വസ്തുക്കൾ എന്നിവ കൊണ്ട് ഉണ്ടായതായിരിക്കും. തൊണ്ടവേദനയ്ക്കു പരിഹാരം* ധാരാളം വെള്ളം കുടിക്കുക, * ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിൾകൊള്ളുക* ആശ്വാസം നൽകുന്ന ഔഷധങ്ങൾ അലിയിച്ചിറക്കുക * കഷായം കവിൾകൊള്ളുകയും കുടിക്കുകയും ചെയ്യുക * ചെറിയ ചൂടുള്ള വെജിറ്റബിൾ സൂപ്പ് അല്ലെങ്കിൽ ചിക്കൻ സൂപ്പ് കുടിക്കുക * വാഴപ്പഴം, പപ്പായ എന്നിവ കഴിക്കുക* ചുമയുള്ളപ്പോൾ ഉപയോഗിക്കുന്ന സിറപ്പുകൾ തുള്ളിതുള്ളിയായി കുടിച്ചിറക്കുക * ഇഞ്ചിനീർ ചേർത്ത വെള്ളമോ ചായയോ കുടിക്കുക * തൊണ്ടയ്ക്ക് വിശ്രമം ലഭിക്കുന്ന വിധം മാത്രംസംസാരിക്കുക* തൊണ്ടയിൽ പുറമേ മരുന്ന് പുരട്ടുക തുടങ്ങിയവയും തൊണ്ട വേദനയെ ശമിപ്പിക്കും. വേദന സംഹാരികൾ ആവശ്യമാണോ?‘തൊണ്ടവേദനയും വേദന…

Read More

തൊണ്ടവേദനയുള്ളപ്പോൾ ഏതൊക്കെ ഭക്ഷണം ഒഴിവാക്കണം?

തൊണ്ടവേദനയുണ്ടാകുന്നതിന് പ്രത്യേകിച്ചെന്തെങ്കിലും ഒരു രോഗം ഉണ്ടായിരിക്കണമെന്ന് നിർബന്ധമൊന്നുമില്ല.വളരെ ഒച്ചയിലും ദീർഘ നേരവും സംസാരിക്കുന്നത് കൊണ്ടോ ചൂടുള്ളവ കഴിച്ചതു കാരണം തൊണ്ട പൊള്ളുന്നaമോ വായ തുറന്നു കിടന്ന് ഉറങ്ങുന്നത് കൊണ്ടോ ചില രോഗങ്ങളുടെ ലക്ഷണമായോ തൊണ്ടവേദനയുണ്ടാകാം. ഭക്ഷണം ‌ ഇറക്കുമ്പോഴോ അല്ലാതെയോ… ഭക്ഷണം പോലുള്ള എന്തെങ്കിലും ഇറക്കുമ്പോഴോ അല്ലാതെയോ തൊണ്ടയുടെ ഭാഗത്ത് വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നതിനെയാണ് പൊതുവേ തൊണ്ട വേദന എന്നു പറയുന്നത്.ജലദോഷം, പകർച്ചപ്പനി, അണുബാധ എന്നിവയും തൊണ്ടവേദനയ്ക്ക് കാരണമാകാം. ടോൺസിലുകൾ ചുവന്നുവീർക്കുന്പോൾപനി,തലവേദന, ടോൺസിലുകളിൽ വെളുത്ത പൊട്ടുകൾ പോലെ കാണുക, ടോൺസിലുകൾ ചുവന്നുവീർക്കുക എന്നിവയും തൊണ്ടവേദനയുള്ളവരിൽ കാണാം. ഫാരിഞ്ചൈറ്റിസ്താൽക്കാലികമായും പെട്ടെന്നുമുണ്ടാകുന്ന തൊണ്ടവേദനയെ ഫാരിഞ്ചൈറ്റിസ് എന്നുപറയും. അവ പെട്ടെന്നുതന്നെ ശമിക്കുന്നതുമാണ്. ദീർഘനാൾ നിലനിൽക്കുന്ന തൊണ്ട വേദനയാണെങ്കിൽ അതുണ്ടാകുന്നതിനുള്ള രോഗകാരണത്തെ തന്നെ ചികിത്സിച്ചു മാറ്റിയാൽ മാത്രമേ ഭേദമാകുകയുള്ളൂ. വൈറസും ബാക്ടീരിയയുംവൈറസ് ബാധ കൊണ്ടുണ്ടാകുന്ന തരത്തിലുള്ള തൊണ്ടവേദന 3 മുതൽ 10…

Read More

ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. നെഞ്ചിന്‍റെ നടുക്ക് ഇരുശ്വാസകോശങ്ങളുടെയും ഇടയിൽ മുഷ്ടിയുടെ വലിപ്പത്തിൽ ഹൃദയം സ്ഥിതി ചെയ്യുന്നു. ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. ഹൃദ്രോഗങ്ങള്‍ ഹൃദയത്തെ ബാധിക്കുന്ന ഒന്നിലധികം അസുഖങ്ങളാണ് ഹൃദ്രോഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. രക്തധമനികളെ ബാധിക്കുന്ന രോഗങ്ങള്‍, ഹൃദയ താളത്തെ ബാധിക്കുന്ന രോഗങ്ങള്‍, ജന്മനായുള്ള ഹൃദയ വൈകല്യങ്ങള്‍ ഇവയെല്ലാം ഹൃദ്രോഗങ്ങളില്‍ പെടുന്നു. വില്ലന്മാർ!പുകവലി, അമിത വണ്ണം, കൂടിയ അളവിലുള്ള കൊളസ്‌ട്രോള്‍, രക്താതിമര്‍ദ്ദം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും. ഹൃദ്രോഗം ചെറുക്കാൻ* വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക.* ദിവസവും അര മണിക്കൂര്‍ നടക്കുക.* സൈക്കിള്‍ ചവിട്ടുക * നീന്തുക *ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. ഉപ്പുംഅന്നജവും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക.മുഴുവനായോ, സാലഡുകളായോ ആവിയില്‍ വേവിച്ചോ പച്ചക്കറികളും പഴവര്‍ഗങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.* പുകവലി, മദ്യപാനം, മയക്കുമരുന്ന്…

Read More

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ ചെയ്യേണ്ടത്…

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്‍റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.(Heat stroke) ലക്ഷണങ്ങള്‍വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട, ചുവന്ന, ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്. സൂര്യാതപമേറ്റുള്ള താപ ശരീരശോഷണം (Heat Exhaustion)സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ലക്ഷണങ്ങള്‍ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ…

Read More

ദന്തസംരക്ഷണം(3) സ്ഥിരമായ പല്ലുപുളിപ്പിനു പരിഹാരമുണ്ടോ?

പല്ലുകളിൽ സ്ഥിരമായി പുളിപ്പ് അനുഭവപ്പെടുന്നതിന്‍റെ അടിസ്ഥാന കാരണം പല്ലിനു പുറമേ കാണുന്ന ഇനാമൽ എന്ന വെളുത്തഭാഗം അമിത ബലപ്രയോഗത്തിലൂടെ നഷ്ടപ്പെടുന്നതാണ്. ഇനാമലിൽ ഉണ്ടായ വിടവ് കൃത്രിമമായി അടച്ചു കൊണ്ടോ അനുയോജ്യമായ ഡീസെൻസിറ്റയ്സിംഗ് ടൂത്ത് പേസ്റ്റ് നിർദേശിച്ചുകൊണ്ടോ ഒരു ദന്തരോഗവിദഗ്ധന് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. പല്ലുകളുടെ അനക്കം കൂടിയാൽആരോഗ്യമുള്ള പല്ലുകളിൽ ബലം കൊടുക്കുമ്പോൾ അവ ചെറുതായി അനങ്ങുന്നത് സ്വാഭാവികവും പല്ലുകൾ പെട്ടെന്ന് പൊട്ടിപ്പോകാതിരിക്കാനുള്ള പ്രകൃതിയുടെ സജ്ജീകരണവുമാണ്. പക്ഷേ, അനക്കം അധികമായിത്തോന്നിയാൽ ഉടൻ ദന്തചികിത്സ തേടുന്നത് അഭികാമ്യമാണ്. തണുപ്പോ ചൂടോ…തണുപ്പോ ചൂടോ മൂലം പല്ലുകളിൽ അസ്വസ്ഥത ഉണ്ടാകുന്നത് പല്ലുകളും മോണയും തമ്മിലുള്ള ബന്ധം ദുർബലമാകുന്നതിന്‍റെ സൂചനയാണ്. സാധാരണ മധ്യവയസ്കരിൽ കണ്ടുതുടങ്ങുന്ന ഈ പ്രശ്നം, പല്ലുകളുടെ നീളം വർധിപ്പിക്കുകയും പല്ലുകളുടെയിടയിൽ വിടവുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് കണ്ടുതുടങ്ങുമ്പോൾത്തന്നെ പല്ലുകൾ വൃത്തിയാക്കാൻ വൈദ്യസഹായം തേടിയാൽ പല്ലുകളുടെ ആരോഗ്യവും ഭംഗിയും നിലനിർത്താൻ സാധിക്കും.…

Read More

ദന്തസംരക്ഷണം(2)അപകടങ്ങളിൽ മോണയിൽ നിന്ന് പല്ല് ഇളകിയാൽ…

പാൽപ്പല്ലുകളുടെ ആരോഗ്യത്തിൽ നാം വലിയ താൽപ്പര്യം കാണിക്കാത്തതാണ് സ്ഥിരദന്തങ്ങൾ നിര തെറ്റി വരുന്നതിന്‍റെ പ്രധാന കാരണം. സ്ഥിരദന്തങ്ങൾ വരുന്നതുവരെ മോണയിലെ സ്ഥലം നിലനിർത്താൻ വേണ്ടിക്കൂടിയാണ് പ്രകൃതി പാൽപ്പല്ലുകളെ നിയോഗിച്ചിരിക്കുന്നത്. ദന്തനിരയുടെ ക്രമം തെറ്റുന്നതിനു പിന്നിൽപാൽ കുടിക്കുന്ന ശിശുക്കളുടെ പല്ലുകൾ ഒരു ടവ്വൽ ഉപയോഗിച്ചെങ്കിലും വൃത്തിയാക്കണം. കുട്ടികൾക്ക് പൊതുവെ 6 വയസ്സ് തികയുമ്പോൾ, നിലവിലുള്ള പാൽപ്പല്ലുകളുടെ പുറകിൽ മുകളിലും, താഴെയുമായി (ഇരുവശങ്ങളിലും) മൊത്തം 4 സ്ഥിരദന്തങ്ങൾ മുളയ്ക്കാറുണ്ട്. എന്നാൽ ഇവ പാൽപ്പല്ലുകളാണെന്ന് തെറ്റിദ്ധരിച്ച് അവഗണിക്കുകയാണ് മിക്ക മാതാപിതാക്കളുടെയും പതിവ്. അതിനാൽ കുട്ടികൾക്ക് പ്രസ്തുത ദന്തങ്ങൾ നഷ്ടപ്പെടുകയും അങ്ങനെ സൃഷ്ടിക്കപ്പെടുന്ന വിടവ് മൂലം മൊത്തം ദന്തനിരയുടെയും ക്രമം തെറ്റുകയും ചെയ്യാറുണ്ട്. 6 വയസ്സിനു ശേഷവും വിരൽകുടി തുടർന്നാൽ4 വയസ്സ് വരെ കുട്ടികൾ വിരൽ കുടിക്കുന്നതു സ്വാഭാവികമാണ്. എന്നാൽ 6 വയസ്സിനു ശേഷവും വിരൽകുടി തുടർന്നാൽ പല്ലുകളുടെ നിര തെറ്റാൻ വളരെ…

Read More

ദന്തസംരക്ഷണം(1)പല്ല് വൃത്തിയാക്കാൻ ഡെന്‍റൽ ഫ്ലോസുകൾ എന്തിന്?

ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളെയും അലട്ടുന്ന പ്രശ്നങ്ങളാണ് മോണ രോഗവും ദന്തക്ഷയവും. രണ്ടിനും പ്രധാന കാരണക്കാർ ബാക്റ്റീരിയകളാണ്. ഭക്ഷണശകലങ്ങൾ പല്ലിൽ കുറേ നേരം പറ്റിപ്പിടിച്ചിരിക്കുന്പോഴാണ് ബാക്റ്റീരിയകൾക്ക് പല്ലിൽ യഥേഷ്ടം വളർന്ന് ആസിഡുകളുടെ സഹായത്താൽ ദന്തക്ഷയവും മോണരോഗങ്ങളും ഉണ്ടാക്കാൻ സാധിക്കുന്നത്. ദന്താരോഗ്യം ശ്രദ്ധിക്കുന്നത് അത്യാവശ്യകാര്യമായി നമ്മൾ പരിഗണിക്കാറില്ല. എന്നാൽ, പല്ലിന്‍റെയും മോണയുടെയും മറ്റും രോഗങ്ങൾ മൂലമുണ്ടാകുന്ന സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ നമ്മുടെയിടയിൽഉണ്ടാവാനിടയില്ല. രാത്രിയിൽ പല്ലു തേയ്ക്കുന്നത്രാവിലെയും വൈകുന്നേരവും രണ്ടോ മൂന്നോ മിനിറ്റ് ബ്രഷ് ചെയ്യണം. രാത്രിയിൽ പല്ല് തേയ്ക്കുന്നത് രാവിലെ പല്ല് തേയ്ക്കുന്നതിനേക്കാൾ പ്രാധാന്യമുള്ള കാര്യമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പല്ലുകളുടെ സാധ്യമായ എല്ലാ ഭാഗത്തും ബ്രഷ് എത്താൻ നാം ശ്രദ്ധിക്കണം. അമിത ബലത്തിൽ പല്ല് തേച്ചാൽപക്ഷേ, അമിത ബലമുപയോഗിച്ച് പല്ല് തേച്ചാൽ പല്ലിൽ കുഴികൾ രൂപപ്പെടാനും പല്ലിനു പുളിപ്പുണ്ടാവാനും പല്ലിന്‍റെ നിറം കുറഞ്ഞു…

Read More

ചൂട് കൂടുന്നു, ശീതളപാനീയങ്ങൾ കുടിക്കുന്നതിനു മുമ്പ് ഇതൊന്നു ശ്രദ്ധിക്കു…

വേനലിന്‍റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്‍പനാശാലകള്‍ വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും ഐസും ശുദ്ധജലത്തിൽ തയാറാക്കിയതെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ പാനീയങ്ങളിൽ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകും. ബാക്ടീരിയകൾവേനല്‍ ശക്തമായതോടെ ജല ദൗര്‍ലഭ്യം കാരണം കുടിവെള്ളം മലിനമാകുകയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാൻ ഇടവരുകയും ചെയ്യും. ഇത് ജലജന്യ രോഗങ്ങൾക്ക് കാരണമാകും. മലിനമായ ജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു. കുടിവെള്ളത്തിലൂടെ..ജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ . വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ജലവും ലവണങ്ങളും…

Read More