തിരുവനന്തപുരം: നാർക്കോട്ടിക് വിവാദത്തിൽ സർക്കാരിന്റേത് കള്ളക്കളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ഐഡി ഉപയോഗിച്ചുള്ള വിദ്വേഷ പ്രചരണം അവസാനിപ്പിക്കണം. ഇതിന് എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. സമൂഹമാധ്യങ്ങളിലൂടെ പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ട് ആളുകൾ വീട്ടിൽ കയറി ഇരിക്കുകയാണ്. ഇവർക്കെതിരെ നടപടി വേണം. സൈബർ പോലീസിന് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നടപടി സ്വീകരിക്കാൻ പറ്റാത്ത സൈബർ പോലീസിനെ പിരിച്ചുവിടണം. മന്ത്രി വാസവൻ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നത് എന്തിനാണെന്നും സതീശൻ ചോദിച്ചു. വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. സമൂദായ നേതാക്കൻമാരുടെ യോഗം വിളിച്ച് ഒറ്റദിവസം കൊണ്ട് വിവാദം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വ നിലപാടിൽ വെള്ളം ചേർക്കാത്ത നിലപാടാണ് യുഡിഎഫിന്റേത്. സൗഹൃദത്തിന്റേയും സ്നേഹത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. തങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷം…
Read MoreCategory: Loud Speaker
സിപിഎം ബ്രാഞ്ച് സമ്മേളനത്തിന്റെ നടത്തിപ്പുകാരും ഉദ്ഘാടകരും അച്ചടക്ക നടപടിക്ക് വിധേയരായവർ!
ജോണ്സണ് വേങ്ങത്തടംകോട്ടയം: കൊട്ടിഘോഷിച്ച് സിപിഎം നടത്തിയ പാർട്ടി നടപടികളെ നോക്കുകുത്തിയാക്കി നടപടിക്ക് വിധേയരായവർ പാർട്ടി സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തത് വിവാദമായി. എറണാകുളം, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളിൽ കഴിഞ്ഞ 19നും അതിനടുത്ത ദിവസങ്ങളിലും നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് അച്ചടക്ക നടപടികൾക്കു വിധേയരായവർ ഉദ്ഘാടകരും പ്രധാന നടത്തിപ്പുകാരുമായി മാറിയത്. സിപിഎമ്മിന്റെ സംഘടനാ സംവിധാനങ്ങളെ തരംതാഴ്ത്തി കാട്ടുന്നതായി മാറി ഒരു വിഭാഗം നേതാക്കളുടെ പ്രവർത്തനങ്ങൾ. പാർട്ടിയുടെ സംഘടനാ സംവിധാന പ്രകാരം നടപടികൾക്ക് വിധേയരായവർ ഉദ്ഘാടകരും നടത്തിപ്പുകാരുമാകാൻ പാടില്ലെന്ന ചട്ടങ്ങൾ മറികടന്നാണ് ഉദ്ഘാടന മഹാമഹങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതേസമയം നടപടിക്കു വിധേയരായവർ പറയുന്നത് സംസ്ഥാന കമ്മറ്റിയുടെ അംഗീകാരമാകാത്തതിനാൽ അതുവരെ ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടാമെന്നാണ്. ഇത്തരം സാങ്കേതികതയുടെ മറവുപിടിച്ച് അച്ചടക്ക നടപടികളെ അപ്രസക്തമാക്കുന്നത് പാർട്ടി അണികളിൽ ശക്തമായ എതിർപ്പാണുണ്ടാക്കിയിരിക്കുന്നത്. ഇത്തരം നടപടികൾക്കെതിരെ രൂക്ഷമായ വിമർശനമാണ് കഴിഞ്ഞ ബ്രാഞ്ച് സമ്മേളനങ്ങളിൽ ഭൂരിപക്ഷം ജില്ലകളിലും നടന്നത്. ജില്ലാ…
Read More‘കോട്ടയത്ത് എന്തെങ്കിലും നടക്കും’…യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ തിരക്കിട്ട ചർച്ചകളിൽ
കോട്ടയം: കോട്ടയം നഗരസഭാ ചെയർപേഴ്സണിനെതിരേ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിനെ പ്രതിരോധിക്കാൻ തുറുപ്പു ചീട്ടുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. ചെയർപേഴ്സണ്‍ സ്ഥാനത്തേക്കു പ്രതിപക്ഷത്തുനിന്നു വരുവാൻ സാധ്യതയുള്ള സ്ഥാനാർഥിക്കെതിരെയാണ് കോണ്‍ഗ്രസിന്റെ പടനീക്കം. 24നാണ് അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നത്.എൽഡിഎഫിന്റെ ചെയർപേഴ്സണ്‍ സ്ഥാനാർഥിയായി പരിഗണിക്കുവാൻ സാധ്യതയുള്ള കൗണ്‍സിലർക്കെതിരെ തെരെഞ്ഞെടുപ്പു സമയത്ത് കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു. മറ്റൊരു സർക്കാർ ഏജൻസിയിൽനിന്നും ഓണറേറിയം കൈപ്പറ്റുന്നുവെന്നുകാണിച്ചാണ് അന്നു പരാതി നൽകിയത്. പരാതിക്കു ശേഷം ഇവർ ആ സ്ഥാനം രാജിവച്ചതിനാൽ പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ഇപ്പോൾ തെരഞ്ഞെടുപ്പു കാലത്തെ പരാതി ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. 52 അംഗങ്ങളുള്ള നഗരസഭയിൽ യുഡിഎഫിനും എൽഡിഎഫിനും 22 വീതവും ബിജെപിക്കു എട്ട് അംഗങ്ങളുമാണുള്ളത്.27 അംഗങ്ങളുടെ പിന്തുണയുണ്ടങ്കിൽ മാത്രമേ അവിശ്വാസ പ്രമേയം പാസാകുകയുള്ളൂ. അവിശ്വാസ ചർച്ചയിൽ നിർണായകമാകുന്ന ബിജെപിയുടെ നിലപാട് ഇന്നുണ്ടായേക്കും. ഇന്നു പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം…
Read Moreഅച്ഛന്റെ അടിയേറ്റ് യുവാവ് മരിച്ചു;കൊടുവാളുമായി വെട്ടാൻ എത്തിയ മകനെ മരവടി കൊണ്ട് അടിച്ചു വീഴ്ത്തി; ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
സ്വന്തം ലേഖകൻപാലക്കാട് : ചിറ്റിലഞ്ചേരിയിൽ അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു. പാട്ട സ്വദേശി ബാലൻ മകൻ രതീഷ് (39) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രതീഷ് മദ്യപിച്ച് വീട്ടിലെത്തി ബഹളം വച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് അച്ഛൻ മർദ്ദിച്ചത്. രതീഷിനെ ഉടൻ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു.കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് എംഎൻകെഎം ഹയർ സെക്കൻഡറി സ്കൂളിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന രതീഷ് ഇന്നലെയാണ് നെഗറ്റീവ് ആയി വീട്ടിലെത്തിയത്. പോസിറ്റീവായിരിക്കെ തന്നെ സ്കൂളിൽനിന്നും കഴിഞ്ഞ ദിവസം രതീഷ് വീട്ടിലേക്ക് പോയിരുന്നു. എന്നാൽ വീട്ടിലേക്ക് കയറാൻ അച്ഛൻ സമ്മതിച്ചില്ലത്രെ. തുടർന്ന് വീടിനു സമീപത്തെ ആൾ താമസമില്ലാത്ത മറ്റൊരു വീട്ടിൽ താമസിക്കുകയായിരുന്നുവെന്ന് പറയുന്നു. മദ്യപിച്ച് ഇന്നലെ വീട്ടിലെത്തിയ രതീഷ് അച്ഛൻ ബാലനുമായി വഴക്കുണ്ടാക്കി. കൊടുവാൾ കൊണ്ട് അച്ഛനെ വെട്ടാൻ ശ്രമിക്കുന്നതിനിടെ ബാലൻ മരവടി…
Read Moreജനങ്ങളെ കൊള്ളയടിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഭായി ഭായി നിലപാടെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുലർത്തുന്നത് ഭായി-ഭായി നിലപാടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ ധർണ സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാചകവാതക, ഇന്ധനവില വർധനവിലൂടെ പകൽ കൊള്ളയാണ് നടക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചതാണ് ജിഎസ്ടി, എന്നിട്ടും ഇപ്പോൾ ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടു വരുന്നതിനെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഇതിനോട് യോജിക്കാൻ കഴിയില്ല. സംസ്ഥാന സർക്കാരിന് ഖജനാവ് നിറയ്ക്കുന്നതിൽ മാത്രമാണ് താത്പര്യം. അതിന്റെ പേരിൽ ജനങ്ങൾക്കുണ്ടാകുന്ന ഭാരിച്ച നഷ്ടത്തിൽ അവർക്ക് യാതൊരു ഉത്കണ്ഠയും ഇല്ലന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാർ കേരളത്തിൽ പ്രവർത്തിക്കുന്ന ബിപിഎൽ കന്പനിയും തുച്ഛ വിലയ്ക്ക് വിൽക്കുവാൻ ശ്രമിയ്ക്കുകയാണ്. വെള്ളൂരിൽ പ്രവർത്തിക്കുന്ന ന്യൂസ് പ്രന്റ് ഫാക്റിയ്ക്ക് സ്ഥലം നൽകിയത് സംസ്ഥാന…
Read Moreശബരിമല വിമാനത്താവളം ! ഡിജിസിഎ റിപ്പോർട്ട് ജില്ലയുടെ വികസനസ്വപ്നങ്ങൾക്കു തിരിച്ചടിയാകുമോ ?
കോട്ടയം: ജില്ലയുടെ വികസനസ്വപ്നങ്ങൾക്കു ചിറകുവിടർത്തിയ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയിൽ ആശങ്ക. ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഒട്ടും സുരക്ഷിതമല്ലെന്നു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കണ്ടെത്തിയതോടെയാണു പദ്ധതി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്റെ 2263 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനു സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരുന്നതാണ്. ഡിജിസിഎയുടെ വിലയിരുത്തൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് വ്യക്തമാക്കിയ നിലയ്ക്കു പദ്ധതിയുടെ നടത്തിപ്പ് ഇനിയെങ്ങനെയാകുമെന്ന സംശയം ഉയരുന്നു. കോവിഡിന്റെ ആഗമനവും രണ്ടു തെരഞ്ഞെടുപ്പും കാരണം കുറച്ചുകാലമായി പദ്ധതിയുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ശബരി വിമാനത്താവളം. ഗതാഗത വകുപ്പിന്റെ കീഴിലാണു സംസ്ഥാനത്തെ വ്യോമയാന വിഭാഗമെങ്കിലും വിമാനത്താവളങ്ങൾ സംബന്ധിച്ച കാര്യങ്ങളുടെ മേൽനോട്ടം മുഖ്യമന്ത്രിക്കാണ്. വിമാനത്താവളത്തിനായി ഭൂമിയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് റവന്യു വകുപ്പിന്റെ നിലപാടും നിർണായകമായിരുന്നു. വിമാനത്താവള നിർമാണത്തിന് അനുയോജ്യമായ സ്ഥലം ഏറ്റെടുക്കാൻ അഞ്ചു വർഷമായി…
Read Moreകങ്കണ നേരിട്ട് കോടതിയിൽ ഹാജരായി, കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നു നടി
മുംബൈ: കവി ജാവേദ് അക്തർ സമർപ്പിച്ച മാനഷ്ടക്കേസിൽ ബോളിവുഡ് നടി കങ്കണ റണൗത് കോടതിയിൽ നേരിട്ടു ഹാജരായി. അന്ധേരി മെട്രോപോളിറ്റൻ കോടതിയിൽ. സിആർപിഎഫിന്റെ സുരക്ഷാ അകന്പടിയോടെയായിരുന്നു നടി എത്തിയത്. ഇത്തവണ നേരിട്ട് ഹാജരായില്ലെങ്കിൽ കങ്കണയ്ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നു കോടതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ധേരി മെട്രോപോളിറ്റൻ കോടതിയിലുള്ള വിശ്വാസം തനിക്കു നഷ്ടമായെന്നും കങ്കണ കോടതിയെ അറിയിച്ചു.
Read Moreബിജെപി സംസ്ഥാന അധ്യക്ഷപദവി! സുരേഷ് ഗോപിക്കു ലഭിക്കുന്ന കേന്ദ്രപിന്തുണ അത്ര പിടിച്ച മട്ടില്ല; ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണ്ണിലെ കരടായി സുരേഷ് ഗോപി
കോഴിക്കോട്: സല്യൂട്ട് വിവാദത്തിലും പാലാ ബിഷപിനെ സന്ദര്‍ശിച്ചും വാര്‍ത്തകളില്‍ താരമായതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണ്ണിലെ കരടായി സുരേഷ് ഗോപി എംപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ഇദ്ദേഹത്തെ പാര്‍ട്ടി കാണുന്നുവെന്ന വാര്‍ത്ത വന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയ്ക്കൊരുങ്ങുകയാണ് ബിജെപി സംസ്ഥാന ഘടകം. സുരേഷ് ഗോപിയേക്കാള്‍ പ്രവര്‍ത്തനപാരമ്പര്യമുള്ള നേതാക്കള്‍ ബിജെപിയിലുണ്ടെന്നും സംസ്ഥാന നേതൃത്വത്തെ ഇരുട്ടിലാക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി എടുക്കരുതെന്നും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയോടെ നിറംകെട്ട സംസ്ഥാന നേതാക്കള്‍ക്ക് സുരേഷ് ഗോപിക്കു ലഭിക്കുന്ന കേന്ദ്രപിന്തുണ അത്ര പിടിച്ച മട്ടില്ലെന്നാണ് പാര്‍ട്ടിയില്‍നിന്നും ലഭിക്കുന്ന സൂചന. താരത്തിനെതിരേ പാര്‍ട്ടി സംസ്ഥാനഘടകത്തില്‍ നീരസവും തുടങ്ങി. കേന്ദ്രം നേരിട്ട് ഇടപെട്ടാണ് സുരേഷ് ഗോപിയെ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചതുൾപ്പെടെയുള്ള പലകാര്യങ്ങളും എല്പ്പിക്കുന്നത്. ഇതേ അവസ്ഥതന്നെയാണ് ഇപ്പോള്‍ ഗോവ ഗവര്‍ണറായ അഡ്വ. പി.എസ്. ശ്രീധരന് പിള്ളയുടെ കാര്യത്തിലും സംഭവിക്കാറുള്ളത്. പാര്‍ട്ടിയില്‍…
Read More27ന് ഭാരത് ബന്ദ്! കേരളത്തിൽ ഹർത്താലായി ആചരിക്കാൻ തീരുമാനം; വ്യാപാരി സമൂഹവും ഹർത്താലിനോട് സഹകരിക്കണമെന്ന് സംയുക്തസമിതി
തിരുവനന്തപുരം: ഈ മാസം 27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ സമിതി തീരുമാനിച്ചു. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. പത്ത് മാസമായി ഇന്ത്യയിലെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരമുണ്ടാക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് ബിജെപി സർക്കാരിനെതിരെ രാജ്യം മുഴുവനായി ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്. വ്യാപാരി സമൂഹവും ഹർത്താലിനോട് സഹകരിക്കണമെന്ന് സംയുക്തസമിതി അഭ്യർഥിച്ചു. പത്രം, പാൽ, ആംബുലൻസ്, മരുന്നു വിതരണം, ആശുപത്രി പ്രവർത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
Read Moreഫേസ്ബുക്കില്‍നിന്ന് കിട്ടിയ ഫോട്ടോയായിരുന്നു അത്..! സുഹൃത്ത് വഞ്ചിച്ചെന്ന് സെയ്തലവി; സുഹൃത്ത് അഹമ്മദ് പറയുന്നത് ഇങ്ങനെ…
കോഴിക്കോട്: തിരുവോണം ബമ്പർ അടിച്ചുവെന്ന് പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചത് സുഹൃത്താണെന്ന് സെയ്തലവി. ലോട്ടറി അടിച്ചെന്ന് സുഹൃത്തായ അഹമ്മദ് വിശ്വസിപ്പിച്ചു. അഹമ്മദ് പിന്നീട് ഇത് തിരുത്തിപ്പറഞ്ഞില്ലെന്നും സെയ്തലവി മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷത്തെ തിരുവോണം ബമ്പർ ദുബായിലെ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവിക്കെന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാൽ യഥാർഥത്തിൽ ലോട്ടറി അടിച്ചത് തൃപ്പൂണിത്തുറ മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണെന്ന് പിന്നീട് തെളിയുകയായിരുന്നു. അതേസമയം, ഫേസ്ബുക്കില്‍ നിന്ന് ലഭിച്ച ടിക്കറ്റിന്റെ ഫോട്ടോയാണ് താന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതെന്ന് സുഹൃത്ത് അഹമ്മദും പറഞ്ഞു. തന്റെ കൈയില്‍ ലോട്ടറി ടിക്കറ്റുകള്‍ ഇല്ലെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അഹമ്മദ് വിശദീകരിച്ചു.
Read More