കോവിഡ് ഭീതി നിലനില്‍ക്കെത്തന്നെ രാജ്യത്ത് അജ്ഞാത പനി പടരുന്നതായി റിപ്പോര്‍ട്ട്. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫിറോസാബാദില്‍ മാത്രം അറുപതോളം പേരാണ് മരിച്ചത്. പനിയുടെ കാരണം കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കോവിഡ് ടെസ്റ്റ് ഉള്‍പ്പടെയുള്ള മറ്റെല്ലാ പരിശോധനകളും ഡോക്ടര്‍മാര്‍ നടത്തിവരുന്നു. ‘നിലവില്‍ നമുക്ക് ലഭിക്കുന്ന പനിയുടെ 20-25% കേസുകളും ഇത്തരത്തിലുള്ളവയാണ്. ഡെങ്കിപ്പനി, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് , ഇന്‍ഫ്ലുവന്‍സ, കോവിഡിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍, ആന്റിബോഡികളുടെ ടെസ്റ്റുകള്‍ ഉള്‍പ്പെടെ നടത്തിയിട്ടും ഫലം നെഗറ്റീവാണ്. കഴിഞ്ഞ ഒന്നര മാസത്തില്‍ ഒന്നു മുതല്‍ അഞ്ചു വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത്തരം കേസുകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്’.’പീഡിയാട്രിക് തീവ്രപരിചരണ വിഭാഗം മേധാവി ഡോ. പരാഗ് ശങ്കര്‍റാവു ഡെക്കേറ്റ് പറഞ്ഞു. പക്ഷേ, ഇത്തരം കേസുകളില്‍ രോഗിയുടെ നില ഏഴ് ദിവസത്തിനുള്ളിലെങ്കിലും മെച്ചപ്പെടുന്ന കേസുകളുണ്ടായിട്ടുണ്ടെന്ന്…
Read MoreCategory: Loud Speaker
‘അമരീന്ദർ ചില്ലറക്കാരനല്ല’; പഞ്ചാബിൽ കോൺഗ്രസ് ഭയക്കണം; രാഷ്ട്രീയ കളികൾക്കിടെ വരുന്നത് നിയമസഭാ തെരഞ്ഞെടുപ്പും
നിയാസ് മുസ്തഫഅധികാരം നഷ്ടപ്പെട്ട അമരീന്ദർ സിംഗിനെ കോൺഗ്രസ് ഭയക്കണം- പഞ്ചാബിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ അടക്കംപറച്ചിലാണ് ഇത്. മുഖ്യമന്ത്രി കസേരയിൽ ഇരുന്നപ്പോൾ പല രാഷ്ട്രീയ കളികൾക്കും വിമർശനപ്പെരുമഴകൾക്കും മറുപടി നൽകുന്നതിൽ പരിധിയും പരിമിതിയുമുണ്ടായിരുന്ന അമരീന്ദർ ഇപ്പോൾ ഏറെക്കുറെ സ്വതന്ത്രനാണ്. സർക്കാരിനെ താങ്ങിനിർത്തേണ്ടവരിൽ പലരും ഒരു ശത്രുവിനെപ്പോലെ പെരുമാറുകയും മുഖ്യമന്ത്രി കസേര നഷ്ടപ്പെടേണ്ട സാഹചര്യം ഒരുക്കിത്തരുകയും ചെയ്തതിൽ അമരീന്ദർ കടുത്ത അസ്വസ്ഥതയിലാണ്. ഒരു കണക്കിന് അധികാരത്തിന്റെ ഭാണ്ഡക്കെട്ട് ഒഴിഞ്ഞത് നന്നായിയെന്ന ആശ്വാസവും അദ്ദേഹം സഹപ്രവർത്തകരോട് പങ്കുവയ്ക്കുന്നുണ്ട്. കൂടെ നിർത്തണംനിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കേ, പഞ്ചാബിലെ കോൺഗ്രസിൽ നടന്ന രാഷ്ട്രീയ കളികൾ കോൺഗ്രസിന് ഗുണം ചെയ്യുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അമരീന്ദർസിംഗിനെപ്പോലുള്ള നേതാവിന് മുഖ്യമന്ത്രി കസേര നഷ്ടപ്പെട്ടുവെങ്കിലും അദ്ദേഹത്തിന് സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ അതിനിർണായക സ്വാധീനമുണ്ട്. അമരീന്ദറിനെ അനുനയിപ്പിച്ച് കൂടെ നിർത്തി തുടർഭരണം നേടിയെടുക്കുക എന്ന ലക്ഷ്യമാണ് കോൺഗ്രസിനു മുന്നിലുള്ളത്. ഇത്…
Read Moreസൈക്കിളിൽ സഞ്ചരിക്കവേ അഴുക്കുചാലില്‍ വീണ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; കനത്തമഴയിൽ ഓടയിൽ വലിയ ഒഴുക്കുണ്ടായിരുന്നതായി നാട്ടുകാർ
ഭൂവനേശ്വർ: ഒഡീഷയില്‍ അഴുക്കുചാലില്‍ വീണ് വിദ്യാര്‍ഥിയെ കാണാതായി. ഭൂവനേശ്വറില്‍ ഞായറാഴ്ചയാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജ്യോതിര്‍മയ ബെഹ്റ(15) എന്ന കുട്ടിയാണ് സൈക്കിളില്‍ റ്റ്യൂഷന് പോകുന്ന വഴി അഴുക്കു ചാലില്‍ വീണത്. കുട്ടി വീണതിന് പിന്നാലെ തെരച്ചില്‍ ആരംഭിച്ചുവെങ്കിലും ഇതുവരെയും കണ്ടെത്താന്‍ സാധിച്ചില്ല. കനത്ത മഴയെ തുടര്‍ന്ന് അഴുക്കു ചാലില്‍ നിറയെ മഴവെള്ളമാണ്. വീണയുടന്‍ തന്നെ കുട്ടി ഒഴുകി പോയിരിക്കാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുട്ടിയെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Read Moreകരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ; കാണാതായ മുൻ സിപിഎം പ്രവർത്തകന് തിരികെയെത്തി; എങ്ങോട്ട് പോയെന്ന ചോദ്യത്തിന് ഉത്തരവുമായി…
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരൻ കാണാതായ മുൻ സിപിഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സുജേഷ് വീട്ടിൽ എത്തിയത്. യാത്ര പോയതാണെന്നാണ് സുജേഷ് നൽകുന്ന വിശദീകരണം. ശനിയാഴ്ച മുതൽ സുജേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ കേസടുത്തതിനാൽ സുജേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒറ്റയാൾ സമരം നടത്തിയയാളാണ് മുൻ ബ്രാഞ്ച് സെക്രട്ടറിയായ സുജേഷ്. പാര്‍ട്ടിയിലെ എതിര്‍പ്പ് അവഗണിച്ചായിരുന്നു സമരം. പാർട്ടിയുടെ വിവിധ ഘടകങ്ങളിലും സുജേഷ് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് വധഭീഷണി നേരിട്ടിരുന്നു.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണി; കൗമാരക്കാരൻ അറസ്റ്റിൽ
മഹോബ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യം സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്ത കൗമാരക്കാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. 18കാരനാണ് കേസിലെ പ്രതി. 15കാരിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത പ്രതി വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പലപ്രാവശ്യം പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഭീഷണിക്ക് വഴങ്ങാതെ വന്നതോടെയാണ ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചുവെന്നും പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തുവെന്നും പോലീസ് അറിയിച്ചു.
Read Moreലാഭത്തിലോടാൻ പതിനെട്ടടവും പയറ്റി..! തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിപാലനം കെഎസ്ആർടിസി ഏറ്റെടുക്കുന്നു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിപാലനം കെ എസ് ആർ ടി സി യ്ക്ക് നല്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി സെക്രട്ടറി രമ്യാ രവീന്ദ്രൻ, പഞ്ചായത്ത് ഡയറക്ടർ, ഗ്രാമവികസന വകുപ്പ് കമ്മീഷണർ ,നഗരകാര്യ ഡയറക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർക്ക് കത്ത് നല്കി. കെഎസ്ആർടിസി യുടെ സിഎംഡി ബിജു പ്രഭാകർ അഭ്യർത്ഥനയെ തുടർന്നാണ് ഈ നടപടി. കോർപറേഷനെ സഹായിക്കുന്ന സർക്കാരിനും ഇതുമൂലം ആശ്വാസമുണ്ടാകുമെന്നും കത്തിൽ വ്യക്തമാക്കുന്നു. കോർപറേഷന്റെ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ മാർഗ്ഗം സ്വീകരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 25- ലേറെവർക്ക്ഷോപ്പുകളും വിദഗ്ധ മെക്കാനിക്കുകളൂം കോർപറേഷനുണ്ട്. സ്വകാര്യ വർക്ക്ഷോപ്പുകൾക്കോ സ്ഥാപനങ്ങൾക്കോ ടെന്റർവിളിച്ച് ന്യായമല്ലാത്ത തുക നല്കി വാഹനങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നത് ഒഴിവാക്കാനും കഴിയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെവി വാഹനങ്ങൾ,…
Read Moreഇനി ഡ്രൈവിംഗ് ലൈസന്‍സുകള്‍ വീടുകളിരുന്നു ലഭ്യമാക്കാം; അഴിമതിയില്ലാത്ത, ഇടനിലക്കാരില്ലാതെ ജനസേവന മുന്നേറ്റത്തിനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് ഇനി ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനത്തില്‍. ആശയ വിനിമയം ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനത്തിലാകുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായും എറണാകുളം മാറി. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണു പദ്ധതി പൂര്‍ത്തിയാക്കിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാം ഓണ്‍ലൈനായി ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നു മന്ത്രി വ്യക്തമാക്കി. ശാസ്ത്ര സാങ്കേതിക വിദ്യയുടെയും ഡിജിറ്റല്‍ ഉപകരണങ്ങളുടെയും സഹായത്തോടെ ഡ്രൈവിംഗ് ലൈസന്സന്സുകള് വീടുകളിരുന്നു ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനാണു ലക്ഷ്യമിടുന്നത്. ഇതിനായി സിമുലേറ്ററുകള്‍ പ്രയോജനപ്പെടുത്തും. നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇതിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. അഴിമതിക്ക് അവസരം ഒരുക്കാതെ ഇടനിലക്കാരില്ലാതെ ജനങ്ങള്‍ക്കു സേവനങ്ങള്‍ ലഭ്യമാക്കാനാണു ലക്ഷ്യമിടുന്നത്. സേവനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണം. ഇതിനായി കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍…
Read Moreവെറൈറ്റി അല്ലേ..! മോദിയുടെ 71-ാം ജന്മദിനത്തിന്റെ ഭാഗമായി 71 അടി നീളമുള്ള വാക്സീൻ സിറിഞ്ചിന്റെ മാതൃകയിൽ കേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളിന് സിറിഞ്ചിന്റെ മാതൃകയിലുള്ള കേക്കുമായി ബിജെപി പ്രവർത്തകർ. മോദിയുടെ 71-ാം ജന്മദിനത്തിന്റെ ഭാഗമായി 71 അടി നീളമുള്ള ഭീമൻ കേക്കാണ് മധ്യപ്രദേശിലെ ഭോപ്പാൽ സിറ്റിയിലെ ബിജെപി പ്രവർത്തകർ മുറിച്ചത്. വാക്സീൻ സിറിഞ്ചിന്റെ മാതൃകയിലാണ് കേക്ക് നിർമിച്ചത്. മോദിയുടെ ചിത്രമുള്ള ടീഷർട്ട് ധരിച്ചാണ് പ്രവർത്തകർ എത്തിയത്. കേക്കിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാജ്യത്തിന് അകത്തും പുറത്തും നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് ഒട്ടേറെ പേർ രംഗത്തെത്തി. അതേസമയം, ദേശീയ തൊഴിലില്ലായ്മ ദിനമായാണ് കോണ്‍ഗ്രസ് ആചരിക്കുന്നത്.
Read Moreരാഹുൽ വൻതോൽവി; മോദിക്ക് ബദൽ മമത മാത്രമെന്ന് തൃണമൂൽ മുഖപത്രം; മമതയ്ക്ക് അധികാരമോഹമെന്ന് കോൺഗ്രസ് പ്രതികരണം
കോൽക്കത്ത: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തികഞ്ഞ പരാജയമെന്ന് തൃണമൂൽ കോൺഗ്രസ് മുഖപത്രം. നിരവധി അവസരങ്ങളുണ്ടായിട്ടും രാഹുൽ പ്രയോജനപ്പെടുത്തിയില്ലെന്നും ജാഗോ ബംഗ്ള എന്ന തൃണമൂൽ മുഖപത്രത്തിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലാകാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമേ കഴിയൂ. മോദിക്ക് ബദൽ മമത എന്ന പ്രചാരണ പരിപാടി ദേശവ്യാപകമായി തുടങ്ങുമെന്നും മുഖപത്രത്തിൽ പറയുന്നു. അതേസമയം, തൃണമൂൽ മുഖപത്രത്തെയും മമതയേയും കടുത്ത ഭാഷയിൽ വിമർശിച്ച് പശ്ചിമബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. മമത ബാനർജിയുടെ ഉന്നം പ്രധാനമന്ത്രി കസേരയാണ്. മമത ബാനർജിക്ക് അധികാരക്കൊതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മറ്റുള്ള പാർട്ടികളെ അപമാനിക്കുന്ന നിലപാടാണ് മമത എടുക്കാറുള്ളത്. മുഖപത്രത്തിൽ മമത തന്നെയാണ് എഴുതിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മമതയ്ക്ക് അധികാരമോഹമെന്ന് വാർത്തയോടു കോൺഗ്രസ് പ്രതികരിച്ചു.
Read Moreഭരണപരിചയം ലവലേശമില്ലാത്ത താലിബാൻ മന്ത്രിസഭ! താലിബാനു തലവേദനയായി ഭരണം; വിദഗ്ധർ പറയുന്നത് ഇങ്ങനെ…
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തി ദിവസങ്ങൾ പിന്നിട്ടതോടെ ഭരണം താലിബാന് തലവേദനയായി മാറിയെന്നു വിദഗ്ധർ. ജീവനോടെയുണ്ടെന്നുകാണിച്ച് ശബ്ദസന്ദേശം പുറത്തിറക്കാൻ ഉപപ്രധാനമന്ത്രി മുല്ലാ അബ്ദുൾ ഗനി ബറാദർ നിർബന്ധിതനായത് വരുംദിവസങ്ങളിലെ സംഘർഷത്തിന്റെ തുടക്കമായാണ് വിലയിരുത്തലുകൾ. ബറാദറും ഹഖാനി ശൃംഖലയിലെ മുതിർന്ന നേതാവ് ഖലിൽ ഉർ റഹ്മാൻ ഹഖാനിയും തമ്മിൽ കാബൂളിലെ പ്രസിഡൻഷൽ പാലസിൽ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് ബറാദർ പൊതുവേദിയിൽ നിന്ന് അപ്രത്യക്ഷനായി. നേതൃത്വനിരയില്‍ സമാധാനം കാത്തുസൂക്ഷിക്കുന്നതിനൊപ്പം തകര്‍ന്നടിഞ്ഞ രാജ്യത്തെ പുനഃസൃഷ്ടിക്കുക എന്ന ദൗത്യമാണ് ഭരണപരിചയം ലവലേശമില്ലാത്ത താലിബാൻ മന്ത്രിസഭയ്ക്കുള്ളത്. തീവ്രനിലപാടുകള്‍ പിന്തുടരുന്ന നേതാക്കൾപോലും മൃദുസമീപനത്തിലൂടെ ഐക്യത്തിനുശ്രമിക്കുന്നതായി തോന്നുമെങ്കിലും താലിബാൻ നേതൃത്വത്തിൽ കിടമത്സരവും വിഭാഗീയതയും ശക്തമായിത്തുടങ്ങിയെന്നാണ് ഓസ്ട്രേലിയയിലെ ലാ ത്രോബ് സര്‍വകലാശാലയിൽനിന്നുള്ള അഫ്ഗാന് വിദഗ്ധന്‍ നിയാമത്തുള്ള ഇബ്രാഹിമിയുടെ നിരീക്ഷണം. ബറാദര്‍ ഉള്‍പ്പെടെ കാണ്ഡഹാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘവും അല്‍ക്വയ്ദ, പാക്ക്ചാരസംഘടനയായ ഐഎസ്ഐ എന്നിവരുമായി ബന്ധമുള്ള ഹഖാനി ശൃംഖലയും തമ്മിലാണ് രൂക്ഷഭിന്നത.…
Read More