ഇ.അനീഷ് കോഴിക്കോട്: സമ്പൂര്‍ണ പുനസ്സംഘടനയ്ക്കൊരുങ്ങുന്ന ബിജെപിയില്‍ ആറു ജില്ലാ പ്രസിഡന്റുമാര്‍ക്ക് സ്ഥാന ചലനമുണ്ടായേക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പുതിയ രീതിയില്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് രണ്ടും കല്‍പ്പിച്ച് നേതൃത്വ മാറ്റത്തിലേക്ക് പാര്‍ട്ടി എത്തുന്നത്. തദ്ദേശതെരഞ്ഞെടുപ്പിലും തുടര്‍ന്നുവന്ന നിയമസഭാതെരഞ്ഞെടുപ്പിലും മോശം പ്രകടനം കാഴ്ചവച്ച ജില്ലകളില്‍ നേതൃതലത്തില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലെ പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റമുണ്ടാകും. പാലക്കാട്,തൃശൂര്‍ മണ്ഡലങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി നേതൃതലത്തില്‍ നടപടി എടുക്കാനുള്ള സാധ്യതയുമുണ്ട്. ഇതോടൊപ്പം കാസര്‍ഗോഡ്, എറണാകുളം, കോട്ടയം, എന്നീ പി.കെ.കൃഷ്ണദാസ് പക്ഷത്തിന് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ നടപടിക്ക് നേതൃത്വം മുതിരുമോ എന്ന ചോദ്യവും ഉയരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്ലോക്സഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ഒരുക്കാനുള്ള നിര്‍ദേശമാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്. ഇതിനായി നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്ന…
Read MoreCategory: Loud Speaker
കരുവന്നൂരിൽ നടന്നത് സിപിഎം സ്പോണ്‍സേർഡ് തട്ടിപ്പ്; സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് സിപിഎം സ്പോണ്‍സേർഡ് തട്ടിപ്പാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ അടിയന്തരപ്രമേയത്തിന് അനുമതി തേടിയിരുന്നു. പ്രമേയം അവതരിപ്പിച്ച ഷാഫി സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂരിൽ നടന്നതെന്ന് ആരോപിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ തട്ടിപ്പ് അറിഞ്ഞ് പാർട്ടി തന്നെ പരിശോധന നടത്തിയെന്നും തട്ടിപ്പ് ബോധ്യമായിട്ടും വിവരം മറച്ചുവച്ചുവെന്നും ഷാഫി ആരോപിച്ചു. തട്ടിപ്പുകാർക്ക് കുടപിടിക്കുന്ന നടപടിയാണ് സിപിഎം ചെയ്തത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രാഥമിക പരിശോധയ്ക്ക് ശേഷം കുറ്റക്കാരെ സസ്പെൻഡ് ചെയ്തുവെന്നും സഹകരണ മന്ത്രി വി.എൻ.വാസവൻ മറുപടി നൽകി. 104 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട…
Read Moreമന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്ന സാഹചര്യം; ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി
കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് കുണ്ടറയിലെ പരാതിക്കാരിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. ശശീന്ദ്രനെ മുഖ്യമന്ത്രി കണ്ണുമടച്ച് വിശ്വസിച്ചിരിക്കുകയാണ്. പൂർണമായും മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്ന സാഹചര്യത്തിലാണ് ഗവർണർക്ക് പരാതി നൽകുന്നത്. അതേസമയം എൻസിപി നേതാവ് പദ്മാകരൻ തന്റെ കൈയിൽ കടന്നുപിടിച്ചുവെന്ന പരാതിയിൽ യുവതി ഉറച്ചുനിൽക്കുകയാണ്. പോലീസിന് നൽകിയ മൊഴിയിലും യുവതി ഇക്കാര്യം അവർത്തിച്ചു പറഞ്ഞു. എങ്ങനെയെങ്കിലും ഈ കേസ് ഒത്തുതീർപ്പാക്കണമെന്നാണ് ശശീന്ദ്രൻ തന്റെ പിതാവിനെ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു. ഇന്നലെ പോലീസ് യുവതിയുടെ മൊഴി ശേഖരിച്ചിരുന്നു. യുവതി നേരത്തെ നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം മൊഴികളിലും വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് യുവതി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കടയിലെ സിസി ടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും. ഇന്നലെ പദ്മാകരന്റെ കടയിലെത്തി ജീവനക്കാരുടെ മൊഴിരേഖപ്പെടുത്തിയിരുന്നു. ഇന്ന്…
Read Moreഉത്തരവിന്റെ ലക്ഷ്യം ചെറുതല്ല; സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല; എല്ലാ സർക്കാർ ഉദ്യോഗസ്ഥരും സത്യവാങ്മൂലം നൽകണം
തിരുവനന്തപുരം: സ്ത്രീധനം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് മുട്ടൻ പണിയുമായി സർക്കാർ. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നു സത്യവാങ്മൂലം നൽകാനാണ് സർക്കാരിന്റെ ഉത്തരവ്. ഉദ്യോഗസ്ഥരിൽനിന്ന് സത്യവാങ്മൂലം അതാത് സെക്ഷനിലെ മേധാവികൾ വാങ്ങിസൂക്ഷിക്കണമെന്നു സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇത്തരത്തിൽ വാങ്ങി സൂക്ഷിക്കുന്ന സാക്ഷ്യപത്രങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകൾ ആറ് മാസം കൂടുന്പോൾ വകുപ്പ് മേധാവികൾ ജില്ലകളിലെ ഡൗറി പ്രൊഹിബിഷൻ ഓഫീസർ കൂടിയായ ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസർക്ക് നൽകണം. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നു തെറ്റായ സത്യവാങ്മൂലം നൽകിയിട്ടുണ്ടെങ്കിൽ അതിന്മേൽ ഡൗറി പ്രൊഹിബിഷൻ ഓഫീസർക്ക് നടപടിയെടുക്കുന്നതിനായാണ് ഈ റിപ്പോർട്ട് നൽകുന്നത്. സ്ത്രീധന നിരോധന നിയമം ശക്തമായ രീതിയിൽ നടപ്പാക്കുന്നുണ്ടെന്നു ഉറപ്പാക്കാനാണ് സർക്കാരിന്റെ നടപടി.സ്ത്രീധന സന്പ്രദായത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും അത് സമൂഹത്തിലും കുടുംബങ്ങളിലുമുണ്ടാക്കുന്ന അസ്വസ്തതകളെ കുറിച്ചും സർക്കാർ ഉദ്യോഗസ്ഥരിൽ അവബോധം സൃഷ്ടിക്കാനാണ് ഉത്തരവ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്നു വനിത ശിശുക്ഷേമ…
Read Moreരാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ ഭൂരിഭാഗവും ഡെൽറ്റാ വൈറസ് മൂലം
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് 19 കേസുകളിൽ ഭൂരിഭാഗവും സാർസ് കോവ്-2 വിന്റെ ഡെൽറ്റാ വകഭേദം മൂലമാണെന്നും മറ്റു വകഭേദം മൂലമുള്ള രോഗവ്യാപനം കുറവാണെന്നും ഐഎൻഎസ്എസിഒജി. ഡെൽറ്റാ വകഭേദത്തേക്കാൾ രോഗവ്യാപന ശേഷിയുള്ള പുതിയ വൈറസ് വകഭേദം നിലവിൽ കണ്ടെത്തിയിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ശേഖരിച്ച സാന്പിളുകളിൽ ഡെൽറ്റ വൈറസിന്റെ സാന്നിധ്യമാണ് കാണുന്നത്. രോഗവ്യാപനശേഷി കൂടുതലുള്ള ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം ലോകത്തും പ്രത്യേകിച്ച് തെക്കു കിഴക്കൻ ഏഷ്യയിലും വർധിച്ചുവരുകയാണെന്നും ജനിതക ഘടനാ ഗവേഷണത്തിലുള്ള സർക്കാർ പാനലിന്റെ കൺസോഷ്യമായ ഐഎൻഎസ്എസിഒജി പറഞ്ഞു. ഇന്ത്യയിൽ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ കോവിഡ് രണ്ടാം തരംഗത്തിനു കാരണം ഡെൽറ്റ വകഭേദമാണ്. വൻതോതിൽ വാക്സിൻ നൽകുകയും പൊതുജനാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത സിംഗപ്പൂർ ഡെൽറ്റാ വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. വാക്സിൻ എടുത്തശേഷം ഡെൽറ്റ വകഭേദം മൂലം രോഗമുണ്ടായവരിൽ 9.8 ശതമാനം പേർക്കു മാത്രമാണ് ആശുപത്രി ചികിത്സ…
Read Moreരാജ്യം പട്ടിണിയിൽ, രഹസ്യം ചോർത്താൻ ആയിരം കോടി; മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയെന്ന ഗുരുതര ആരോപണവുമായി കെ. സുധാകരന്
തിരുവനന്തപുരം: ഇസ്രയേല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസ് മോദി സര്‍ക്കാര്‍ വാങ്ങിയത് ആയിരം കോടി രൂപ ചെലവഴിച്ചാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. കോവിഡും സാമ്പത്തിക പ്രതിസന്ധിയുംമൂലം ജനങ്ങള്‍ മുഴുപ്പട്ടിണിയിലും തൊഴിലില്ലായ്മയിലും നട്ടംതിരിയുമ്പോഴാണ് രാജ്യത്തെ പ്രമുഖരുടെ രഹസ്യം ചോര്‍ത്താന്‍ മോദി സര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് മൊബൈലിലെ കാമറയും മൈക്രോ ഫോണും വരെ തുറക്കാന്‍ സാധിക്കും. ഫോണിന് സമീപമുള്ള കാര്യങ്ങള്‍, ഫോണിന്റെ പാസ് വേര്‍ഡ്, ഫോണില്‍ സേവ് ചെയ്തിട്ടുള്ളവരുടെ വിവരങ്ങള്‍, ടെക്സ്റ്റ് മെസേജ്, പരിപാടികള്‍, വോയ്സ് കോള്‍ തുടങ്ങിയവയെല്ലാം ചാര സോഫ്റ്റ്വെയര് പിടിച്ചെടുക്കുന്നു. ഓരോ രാഷ്ട്രീയപാര്‍ട്ടിക്കും വ്യക്തിക്കും അവകാശപ്പെട്ട മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്തവിധം നാടിന്റെ അച്ചടക്കവും സ്വകാര്യതയുമാണ് മോദി സര്‍ക്കാര്‍ തച്ചുടച്ചതെന്നും സുധാകരന് പറഞ്ഞു. ഓരോ പാര്‍ട്ടിയുടെയും ആഭ്യന്തര വിഷയങ്ങള്‍ ചോര്‍ത്തിയ കിരാത നടപടിയാണിത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി…
Read Moreഒരു വർഷം മുമ്പ് നടന്ന ലിംഗമാറ്റ ശസ്ത്രകിയയിൽ പിഴവുണ്ടായോ ? അനന്യയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; പോസ്റ്റ്മോർട്ടം പൂർത്തിയായി
കൊച്ചി: ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും റേഡിയോ ജോക്കിയുമായ അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. അനന്യ ജീവനൊടുക്കിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക ഫലം. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പത്തിന് പോസ്റ്റുമോർട്ടം തുടങ്ങി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ നേതൃത്വത്തിൽ ആലുവയിൽ പൊതു ദർശനം ഒരുക്കിയിട്ടുണ്ട്. അതിനുശേഷം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അനന്യയെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും മാസം മുന്‍പു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ അനന്യയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ചികിത്സാ പിഴവുണ്ടായെന്നും എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ. ഒരു വർഷം മുമ്പ് നടന്ന…
Read Moreനേതാവിനോട് വീട്ടമ്മ പലപ്പോഴും മറുപടി പറയുന്നത് ചിരിച്ചു കൊണ്ട്! ആഡംബര വീട് നിർമാണത്തിന്റെ പേരിൽ ആരോപണം നേരിട്ടയാളാണ് നേതാവ്; ഇടുക്കിയിൽ സിപിഎം വെട്ടിൽ
ഇടുക്കി: ജില്ലയിൽ സിപിഎമ്മിനെ വെട്ടിലാക്കി വീട്ടമ്മയുമായി ജില്ലാ നേതാവ് നടത്തിയ പ്രണയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായി. സംഭവത്തിൽ ജില്ലാ നേതാവിനെതിരെ തരംതാഴ്ത്തൽ നടപടിയുമായി സിപിഎം. ജില്ലാ സെക്രട്ടറിയേറ്റംഗമായ ജില്ലയിലെ മുതിർന്ന നേതാവാണ് യുവാക്കളെ തോൽപ്പിക്കുന്ന തരത്തിൽ പാർട്ടി പ്രവർത്തകയായ വീട്ടമ്മയുമായി പ്രണയ സംഭാഷണത്തിലേർപ്പെട്ടത്. സംഭാഷണത്തിന്റെ ശബ്ദരേഖ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. സംഭവം വിവാദമായതോടെയാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ നേതാവിനെതിരെ അടിയന്തരമായി ജില്ലാ കമ്മറ്റി ചേർന്ന് നടപടിയെടുത്തത്. നേതാവിനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണ്. കൂടുതൽ നപടികൾ പിന്നാലെയുണ്ടാകുമെന്നാണ് സൂചന. ജില്ലയിലെ മുൻ സഹകരണ ബാങ്ക് പ്രസിഡന്റും കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെംബറുമായിരുന്ന നേതാവിനെതിരെയാണ് നടപടി. അടുത്ത ജില്ലാ സെക്രട്ടറിയാകാൻ കച്ച മുറുക്കിയിരിക്കുകയായിരുന്നു നേതാവ്. അദ്ദേഹത്തിനെതിരെ ജില്ലാ സെക്രട്ടറിയേറ്റിന്റെ നടപടി സംസ്ഥാന കമ്മറ്റിയിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന കമ്മറ്റി ഇതിന് അംഗീകാരം നൽകിയതായാണ് വിവരം. നാട്ടിൽ…
Read Moreദുരനുഭവമുണ്ടായത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച യുവതിയ്ക്ക്! ഫോണ്‍ വിവാദം കച്ചിതുരുമ്പാക്കി ബിജെപി; മഹിളാമോര്‍ച്ചയെ മുന്നിലിറക്കി സമരം
സ്വന്തം ലേഖകൻ കോഴിക്കോട്: രണ്ടാം പിണറായി മന്ത്രിസഭയെ പിടിച്ചുകുലുക്കികൊണ്ടിരിക്കുന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ ഫോണ്‍കോള്‍ വിവാദത്തിനു പിന്നാലെ “ആക്രമണത്തിനൊരുങ്ങി’ ബിജെപി. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രത്യക്ഷ സമരങ്ങള്‍ക്കും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനുമാണ് ബിജെപി ഒരുങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും വിഭാഗീയതയും മൂലം പ്രതിരോധത്തിലായ സംസ്ഥാന ഘടകം സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനുള്ള ആയുധമാക്കിയാണ് ഫോണ്‍കോള്‍ വിവാദത്തെ കാണുന്നത്. കൊടകര കുഴല്‍പ്പണവും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും മൂലം ആവേശംമങ്ങിയ പ്രവര്‍ത്തകരെ ഈ വിവാദത്തിലൂടെ ഉണര്ത്താനാവുമെന്നാണ് നേതൃത്വം കരുതുന്നത്. മഹിളാ മോർച്ച ശശീന്ദ്രന്റെ രാജിക്കായി പ്രതിപക്ഷം മുറവിളി കൂട്ടുന്നതിനിടെ ഒരു പടികൂടി കടന്ന് രാജി ആവശ്യപ്പെട്ടു പ്രത്യക്ഷ സമരത്തിനിറങ്ങാനാണു ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. കൂടുതല്‍ ശ്രദ്ധ നേടുന്നതിനായി മഹിളാമോര്‍ച്ചയെ രംഗത്തിറക്കും. ശശീന്ദ്രനെ വഴിയില്‍ തടയാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. യുവമോര്‍ച്ചാ പ്രവര്‍ത്തകരും ഇതിനായി രംഗത്തിറങ്ങും. അടുത്ത ദിവസം സംസ്ഥാന കമ്മിറ്റി ചേര്‍ന്നു…
Read Moreസെര്‍വര്‍ ഡൗണ്‍ ആണ്, സോഫ്റ്റ്വേര്‍ ശരിയാകുന്നില്ല..! ആശങ്കകളൊഴിയാതെ ഹാള്‍ മാര്‍ക്കിംഗ്; സ്വര്‍ണവ്യാപാരം പ്രതിസന്ധിയിലേക്ക്
കൊച്ചി: സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (എച്ച്യുഐഡി) മുദ്ര പതിക്കുന്നതിലെ കാലതാമസം സ്വര്‍ണവ്യാപാര മേഖലയില്‍ പുതിയ പ്രതിസന്ധിയാകുന്നു. ദിവസേന ആയിരക്കണക്കിനു സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് ചെയ്തു കൊണ്ടിരുന്ന സെന്ററുകള്‍ക്ക് ഇപ്പോള്‍ പ്രതിദിനം നൂറെണ്ണം പോലും യുഐഡി പതിച്ചു നല്കാന് കഴിയുന്നില്ലെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ 73 ഹാള്‍മാര്‍ക്കിംഗ് സെന്ററുകളില്‍ രാവിലെ ആഭരണങ്ങള്‍ നല്കിയാല് വൈകുന്നതിനു മുമ്പ് മുദ്ര ചെയ്തു നല്‍കുമായിരുന്നു. എന്നാലിപ്പോള്‍ മൂന്നു ദിവസം വരെ യുഐഡി മുദ്ര ചെയ്യുന്നതിന് കാലതാമസം വരുമെന്നാണ് ഹാള്‍ മാര്‍ക്കിംഗ് സെന്ററുകള്‍ പറയുന്നത്. ജൂലൈ ഒന്നു മുതലാണ് എച്ച്യുഐഡി നിര്‍ബന്ധമാക്കിയത്. കഴിഞ്ഞ 20 ദിവസമായി ഒരു ഹാള്‍മാര്‍ക്കിംഗ് സെന്ററുകളും യുഐഡി പതിച്ചു നല്‍കുന്നില്ല. സെര്‍വര്‍ ഡൗണ്‍ ആണ്, സോഫ്റ്റ്വേര്‍ ശരിയാകുന്നില്ല തുടങ്ങിയ കാരണങ്ങളാണ് ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ പറയുന്നത്. സിഡാക് എന്ന സ്ഥാപനമാണ് എച്ച്യുഐഡിക്കു വേണ്ടി സോഫ്റ്റ് വേര് നിര്‍മിച്ചിട്ടുള്ളത്. മിക്ക ഹാള്‍മാര്‍ക്കിംഗ്…
Read More