കലിയബോർ (അസം): കോൺഗ്രസിനെതിരേ രൂക്ഷവിമർശനമുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 6,957 കോടി രൂപ ചെലവിൽ നിർമിക്കുന്ന കാസിരംഗ എലിവേറ്റഡ് കോറിഡോറിന്റെ ശിലാസ്ഥാപനം നിർവഹിക്കാൻ ഇന്നലെ അസമിലെത്തിയതായിരുന്നു മോദി. രണ്ട് അമൃത് ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ഭരണത്തിലിരുന്നപ്പോൾ സംസ്ഥാനത്തിന്റെ ഭൂമി നുഴഞ്ഞുകയറ്റക്കാർക്ക് നൽകിയവരാണ് കോൺഗ്രസ്. വോട്ടിനു വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നും പതിറ്റാണ്ടുകളോളം ഇതുമൂലം നുഴഞ്ഞുകയറ്റം വർധിച്ചുകൊണ്ടേയിരുന്നുവെന്നും മോദി പറഞ്ഞു. “അസമിന്റെ സ്വത്വവും സംസ്കാരവും സംരക്ഷിക്കുകയാണു ബിജെപി സർക്കാർ ചെയ്യുന്നത്. നുഴഞ്ഞുകയറ്റക്കാർ സംസ്ഥാനത്തിന്റെ ജനസംഖ്യ സന്തുലനം താളംതെറ്റിക്കുകയും സംസ്കാരത്തെ ആക്രമിക്കുകയും പാവപ്പെട്ടവരുടെയും യുവാക്കളുടെയും തൊഴിൽ തട്ടിയെടുക്കുകയും അനധികൃതമായി ആദിവാസി ഭൂമി കൈയേറുകയും ചെയ്യുന്നു. ഇവരെ സംരക്ഷിക്കാൻ ബിഹാറിൽ റാലികൾ നടത്തിയവരാണ് കോൺഗ്രസുകാർ. പക്ഷേ, അവിടെയുള്ള ജനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തള്ളിക്കളഞ്ഞു. അസമിൽനിന്നു ശക്തമായ മറുപടി അവർക്ക് ലഭിക്കും’’- മോദി പറഞ്ഞു. മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ…
Read MoreCategory: Loud Speaker
അമ്മയുടെ വിധി… ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്നു: വിധി ഇന്ന്
കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ തളിപ്പറമ്പ് അഡീ. സെഷൻസ് കോടതി ഇന്ന് വിധി പറയും. തയ്യിൽ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികൾ. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അകന്നുകഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു. വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്.
Read Moreഎസ്. രാജേന്ദ്രൻ ബിജെപിയിലേയ്ക്ക് പോയതിൽ സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ല, പുകഞ്ഞകൊള്ളി പുറത്ത്: എം. എം മണി
തിരുവനന്തപുരം: ദേവികുളത്തെ സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി എം.എം. മണി എംഎൽഎ. രാജേന്ദ്രൻ ബിജെപിയിലേയ്ക്ക് പോയതിൽ സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പുകഞ്ഞകൊള്ളി പുറത്താണെന്നും മണി പറഞ്ഞു. രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേടാണ്, സിപിഎം രാജേന്ദ്രനെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. വർഷങ്ങളായി രാജേന്ദ്രൻ പാർട്ടിയിലില്ല. ഒരു പാർട്ടി അനുഭാവിയെ പോലും കൊണ്ടുപോകാൻ രാജേന്ദ്രന് കഴിയില്ല. എം.എം. മണി പോയാൽ പോലും പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. അത്രയും വലിയ ബഹുജന അടിത്തറ സിപിഎമ്മിനുണ്ടെന്നും മണി പറഞ്ഞു. എസ്. രാജേന്ദ്രൻ ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തിയാണ് ബിജിപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. നീലംപേരൂരിൽ നിന്നുള്ള സിപിഎം പ്രവർത്തകൻ സന്തോഷും ബിജെപി യിൽ ചേർന്നു. താൻ പ്രമുഖൻ അല്ലെന്നും സിപിഎമ്മിനെ ഒരു കാലത്തും ചതിച്ചിട്ടില്ലെന്നും എസ്. രാജേന്ദ്രൻ…
Read Moreവെള്ളാപ്പള്ളി നടേശന്റെ നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണ്: എസ്എൻഡിപിയുമായി യോജിച്ച് പ്രവർത്തിക്കും; ജി. സുകുമാരൻ നായർ
ചങ്ങനാശേരി: സാമുദായിക ഐക്യം വേണമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എസ്എൻഡിപി – എൻഎസ്എസ് ഐക്യത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിന് എൻഎസ്എസ് ആഗ്രഹിക്കുന്നുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. ഇനി എസ്എൻഡിപിയുമായി യോജിച്ച് പ്രവർത്തിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു. മുൻപ് സംവരണ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസമാണ് ഐക്യത്തിന് തടസമായതെന്നും എന്നാൽ ഇപ്പോൾ അത്തരം തടസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിക്കും വീഴ്ചകൾ പറ്റിയിട്ടുണ്ടാകാം എന്ന് സമ്മതിച്ച സുകുമാരൻ നായർ, അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടാതെ രാഷ്ട്രീയമില്ലാത്ത സമദൂര നിലപാടിൽ എൻഎസ്എസ് ഉറച്ചുനിൽക്കുമെന്നും കൂട്ടിച്ചേർത്തു. എൻഎസ്എസിന് പാർലമെന്ററി മോഹം ഇല്ല. ഞാനൊരിക്കലും മുസ്ലീം വിരോധിയല്ല. ലീഗിനെതിരെ പറഞ്ഞാൽ അത് മുസ്ലിങ്ങൾക്കെതിരെ പറയുന്നതായി വ്യാഖ്യാനിക്കേണ്ടതില്ല. ലീഗ് എന്നാൽ മുഴുവൻ മുസ്ലിം അല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എന്നാൽ മുൻപ് ഐക്യനീക്കം തടഞ്ഞത് മുസ്ലീം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ…
Read More‘വി.ഡി സതീശൻ ഇന്നലെ പൂത്ത തകര: രമേശ് ചെന്നിത്തലയോ വേണുഗോപാലോ എ.കെ. ആന്റണിയോ ഞാൻ വർഗീയ വാദിയാണെന്ന് പറയില്ല’; വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ വർഗീയ വാദിയെന്ന് വിളിച്ച സതീശൻ ഇന്നലെ പൂത്ത തകരയാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. രമേശ് ചെന്നിത്തലയോ വേണുഗോപാലോ എ.കെ. ആന്റണിയോ താൻ വർഗീയ വാദിയാണെന്ന് പറയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കാന്തപുരം ഇരുന്ന വേദിയിൽ അദ്ദേഹം തന്നെ സതീശനെ തിരുത്തി. താൻ കോൺഗ്രസിന് എതിരല്ല. നേതാക്കളുമായി നല്ല ബന്ധമുണ്ട്. തന്നെ വേട്ടയാടുകയാണ്. ഈഴവരെ തകർക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആദ്യം മുതൽക്കേ എസ്എൻഡിപി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ളത്. നായർ- ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ലീഗ് നേതൃത്വം എസ്എൻഡിപി യോഗത്തെ മുൻനിർത്തി സമരങ്ങൾ നടത്തി. നായർ – ഈഴവ ഐക്യത്തോട് ലീഗിന് യോജിച്ചില്ല. അന്ന്…
Read Moreസംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല: പൊന്നിൻ കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; സ്വർണ കപ്പ് നൽകാൻ ലാലേട്ടൻ എത്തും
തൃശൂർ: 64–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴവെ വാശിയേറിയ പോരാട്ടം തുടരുന്നു. ആർക്കാകും സ്വർണക്കപ്പ് എന്ന് ഇതുവരെ പറയാൻ സാധിക്കാത്ത തരത്തിലാണ് വേദികളിൽ മത്സരങ്ങൾ ഈ ദിവസങ്ങളിൽ പുരോഗമിച്ചത്. ശനിയാഴ്ച വൈകുന്നേരം വരെയുള്ള പോയിന്റ് നിലപ്രകാരം 990 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 983 പോയിന്റുമായി തൃശൂർ രണ്ടാമതുമുണ്ട്. ഇരു ജില്ലകൾക്കും വെല്ലുവിളിയായി 982 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുണ്ട്. 981 പോയിന്റുമായി കോഴിക്കോട് 950 പോയിന്റുമായി മലപ്പുറവും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. കൊല്ലം 948, എറണാകുളം 955, തിരുവനന്തപുരം 942, കാസർകോട് 912, കോട്ടയം 909, വയനാട് 904, ആലപ്പുഴ 890, പത്തനംതിട്ട 855, ഇടുക്കി 818 എന്നിങ്ങനെയാണ് പോയിന്റ് നില. സ്വർണക്കപ്പിനായി വീറും വാശിയുമേറിയ പോരാട്ടമാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാണാനാകുന്നത്. നേരത്തെ നാലാമതായിരുന്ന തൃശൂർ രണ്ടാം സ്ഥാനത്തേയ്ക്ക്…
Read Moreബിജെപി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾക്ക് തുടക്കം: നിതിൻ നബിന് സാധ്യത
ന്യൂഡൽഹി: ബിജെപിയുടെ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ഔദ്യോഗിക നടപടികൾക്കു തുടക്കമായി. ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന്റെ ഷെഡ്യൂൾ ഇന്നലെ പുറത്തിറക്കി. വിജ്ഞാപനപ്രകാരം തിങ്കളാഴ്ചയാണു സ്ഥാനാർഥികൾ നാമനിർദേശപത്രികകൾ സമർപ്പിക്കേണ്ടത്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കും. അന്നുതന്നെ ഫലപ്രഖ്യാപനവുമുണ്ടാകും. ആക്ടിംഗ് പ്രസിഡന്റായ നിതിൻ നബീനു പുറമെ ആരും പത്രിക സമർപ്പിക്കാൻ സാധ്യതയില്ലാത്തതിനാൽ തെരഞ്ഞെടുപ്പ് നടക്കാതെതന്നെ നിതിൻ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് ഉയർത്തപ്പെടും. 2020 മുതൽ ദേശീയ അധ്യക്ഷസ്ഥാനം വഹിക്കുന്ന ജെ.പി. നഡ്ഡയുടെ പിൻഗാമിയായാണു പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി നിതിൻ ചുമതലയേൽക്കുന്നത്.
Read Moreരാഹുകാലം മാറിയില്ല… ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി കോടതി; ജാമ്യം നിഷേധിച്ചത് മൂന്നാമത്തെ കേസിൽ
പത്തനംതിട്ട: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ രാഹുൽ ജയിലിൽ തുടരും. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു കോടതി. രാഹുലിനെതിരായ മൂന്നാമത്തെ കേസിലാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ അറിയിച്ചു. തിങ്കളാഴ്ച ഹർജി നൽകും. രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും വെള്ളിയാഴ്ച നടത്തിയത്. എംഎൽഎയ്ക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നും ആയിരുന്നു എസ്ഐടിയുടെ വാദം. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Read Moreഅനധികൃത വാഹനപാര്‍ക്കിംഗ് ; സംസ്ഥാനത്ത് ഏഴു ദിവസത്തിനകം ഈടാക്കിയ പിഴ 61,86,650 രൂപ; നിയമ ലംഘനം നടത്തിയത് 23771 വാഹനങ്ങൾ
കൊച്ചി: സംസ്ഥാനത്ത് അനധികൃത വാഹന പാര്‍ക്കിംഗിലൂടെ കഴിഞ്ഞ ഏഴുദിവസത്തികം ഈടാക്കിയ പിഴ 61,86,650 രൂപ. റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ഗതാഗതതടസം ലഘൂകരിക്കുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ കേരള പോലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. 2026 ജനുവരി ഏഴു മുതല്‍ 13 വരെ ഏഴ് ദിവസം നീണ്ട പരിശോധനയില്‍ 23,771 വാഹനങ്ങളില്‍ നിന്നായിട്ടാണ് ഈ പിഴ ഈടാക്കിയത്.സംസ്ഥാന പാതകളില്‍ 7,872, ദേശീയ പാതകളില്‍ 6,852, മറ്റ് പാതകളില്‍ 9047 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അപകടസാധ്യത കൂടിയ മേഖലകള്‍, വാഹന സാന്ദ്രതകൂടിയ പാതകള്‍, പ്രധാനപ്പെട്ട ജംഗ്ഷനുകള്‍, സര്‍വ്വീസ് റോഡുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അനധികൃത പാര്‍ക്കിംഗ് ഗതാഗതക്കുരുക്കിന് മാത്രമല്ല പലപ്പോഴും ദേശീയപാതകളില്‍ നടക്കുന്ന അപകടങ്ങളില്‍പ്പെടുന്നവരെ കൃത്യസമയത്ത് അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയില്‍…
Read Moreശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ഫോറന്‍സിക് പരിശോധനാഫലം നിർണായകം; പരിശോധനയ്ക്കായി എടുത്തത് പതിനഞ്ചോളം സാംപിളുകൾ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ (വിക്രം സാരാഭായി സ്പേസ് സെന്ററിൽ) വിഎസ്എസ് സി യില്‍ നടത്തിയ ഫോറന്‍സിക് പരിശോധന ഫലം കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവാകും. ഫോറന്‍സിക് പരിശോധന ഫലം ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍ മുദ്ര വച്ച കവറില്‍ എഫ്എസ്എല് അധികൃതര്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് ജഡ്ജി പരിശോധിച്ച ശേഷം ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. എസ്ഐടി യും ഈ റിപ്പോര്‍ട്ടിലെ ഉള്ളടക്കം വിലയിരുത്തി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പ പാളി എന്നിവ മാറ്റിയിട്ടുണ്ടോ ഒറിജിനലാണോ എത്ര അളവില്‍ സ്വര്‍ണം അതില്‍ നിന്നും മാറ്റിയെന്നതുള്‍പ്പെടെയുള്ള സംശയങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ സ്ഥിരീകരണമാകും. പതിനഞ്ച് സാംപിളുകളാണ് കട്ടിളപ്പാളിയില്‍ നിന്നും ദ്വാരപാലക ശില്‍പ്പ പാളിയില്‍ നിന്നും പരിശോധനയ്ക്കായി ശേഖരിച്ചത്.കുടുതല്‍ പ്രതികളെ കേസില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തിലും അറസ്റ്റിന്റെ കാര്യത്തിലും എഫ്എസ്എല് റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമാകും. പാളികള്‍…
Read More