പരവൂർ: ഇന്റർനെറ്റ് ബാങ്കിംഗ് വഴിയുള്ള ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസുകൾക്ക് (ഐഎംപിഎസ് ) സർവീസ് ചാർജ് ഈടാക്കാൻ എസ്ബിഐ. നിലവിൽ അഞ്ച് ലക്ഷം രൂപവരെയുള്ള ഓൺലൈൻ ഐഎംപി എസ് ഇടപാടുകൾ സൗജന്യമാണ്. 25,000 മുതൽ അഞ്ച് ലക്ഷം രൂപവരെയുള്ള ഇത്തരം ഇടപാടുകൾക്കാണ് ഇനി സർവീസ് ചാർജ് കൊടുക്കേണ്ടി വരിക. 25, 000 മുതൽ ഒരു ലക്ഷം വരെയുള്ള ഓൺലൈൻ ഐഎംപി എസ് ഇടപാടുകൾക്ക് രണ്ട് രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. ഒന്നുമുതൽ രണ്ട് ലക്ഷം രൂപ വരെയുള്ള ഇത്തരം ട്രാൻസാക്ഷനുകൾക്ക് ആറു രൂപയും ജിഎസ്ടിയും സർവീസ് ചാർജായി ഈടാക്കും. രണ്ട് മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് പത്തു രൂപയും ജിഎസ്ടിയുമാണ് സേവന നിരക്കായി ഈടാക്കുക. ഇത് ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് എസ്ബിഐ അറിയിച്ചിട്ടുള്ളത്. പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഒരു ദിവസം ഐഎംപിഎസ്…
Read MoreCategory: Loud Speaker
പരിശോധന ശക്തമാകുന്നു; പിഴയടച്ച് രക്ഷപ്പെടൽ ഇനി നടപ്പില്ല; രേഖകളില്ലാത്ത വാഹനം പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പ്
കായംകുളം: റോഡുകളിൽ നിയമലംഘനങ്ങൾ തടയാൻ കർശന നടപടികളുമായി മോട്ടോർവാഹന വകുപ്പും പോലീസും. ഇൻഷ്വറൻസ്, ഫിറ്റ്നസ് തുടങ്ങിയ അടിസ്ഥാന രേഖകളില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ ഇനി വെറും പിഴശിക്ഷയിൽ മാത്രമായി ഒതുങ്ങുന്ന നടപടി ഉണ്ടാവില്ല. മതിയായ രേഖകളില്ലാത്ത വാഹനങ്ങൾ സ്പോട്ടിൽത്തന്നെ കസ്റ്റഡിയിലെടുക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ കർശന നിർദേശം നൽകി. ഇതുവരെ ഇൻഷ്വറൻസോ ഫിറ്റ്നസോ ഇല്ലാത്ത വാഹനങ്ങൾ പിടിക്കപ്പെട്ടാൽ ഏകദേശം 2000 രൂപ പിഴയടച്ച് യാത്ര തുടരാൻ സാധിക്കുമായിരുന്നു. എന്നാൽ, പിഴയടച്ച ശേഷം അതേ വാഹനം വീണ്ടും അപകടങ്ങളിൽപ്പെട്ടാൽ ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. ഇതു പരിഗണിച്ചാണ് നിയമം കർശനമാക്കുന്നത്. പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾ പിടിക്കപ്പെട്ടാൽ അവ ഉടൻതന്നെ പോലീസ് സ്റ്റേഷനിലേക്കോ വകുപ്പ് ഗ്രൗണ്ടുകളിലേക്കോ മാറ്റും. പുതിയ ഇൻഷ്വറൻസ് പോളിസി എടുത്തു ഹാജരാക്കിയാൽ മാത്രമേ വാഹനം വിട്ടുനൽകുകയുള്ളൂ.ഫിറ്റ്നസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾ സർവീസ് നടത്താൻ അനുവദിക്കില്ല.…
Read Moreഓട്ടോ ഡ്രൈവറുടെ വീട്ടിൽ മോഷണം; സിസിടിവി ദൃശ്യം പരിശോധിച്ച് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പിടിക്കപ്പെട്ടത് സ്ത്രീകൾ
ബംഗളൂരു: പുരുഷ വേഷം ധരിച്ച് കവർച്ച നടത്തിയ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. ബംഗളൂരു സ്വദേശികളായ ശാലു, നീലു എന്നിവരാണ് പിടിയിലായത്. ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടിലാണ് കവർച്ച നടന്നത്. മോഷണം നടന്നുവന്ന് മനസിലായ ഗൃഹനാഥൻ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ചോദ്യം ചെയ്യലിൽ, ആർക്കും സംശയം തോന്നാതിരിക്കാനാണ് പുരുഷ വേഷം ധരിച്ചതെന്ന് ഇവർ പോലീസിനോടു പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Read More30 പ്രീമിയം ബ്രാന്‍ഡ് ഭക്ഷ്യോത്പന്നങ്ങൾ… കുടുംബശ്രീയുടെ കാര്‍ഷിക മൂല്യവര്‍ധിത ഉല്പന്നങ്ങള് ആഗോള വിപണിയിലേക്ക്
കൊച്ചി: കുടുംബശ്രീയുടെ കാര്‍ഷിക ഭക്ഷ്യവിഭവങ്ങള്‍ ‘കെ ഇനം’ എന്ന പുതിയ ബ്രാന്‍ഡില്‍ ആഗോള വിപണിയിലേക്ക്. ഇന്ത്യയിലെ പ്രശസ്ത കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയ മുപ്പത് പ്രീമീയം ബ്രാന്‍ഡ് ഭക്ഷ്യ ഉല്പന്നങ്ങളാണ് കുടുംബശ്രീ വിപണിയില്‍ എത്തിക്കുന്നത്. നെടുമ്പാശേരി ഫ്ളോറ എയര്‍പോര്‍ട്ട് ഹോട്ടല്‍ ആന്‍ഡ് കണ്വന്ഷന് സെന്റ്റില്‍ നാളെ രാവിലെ 10ന് മന്ത്രി എം.ബി. രാജേഷ് ഉല്പന്നങ്ങളുടെ ലോഞ്ചിംഗ് നിര്‍വഹിക്കും. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി നടപ്പാകുന്ന സ്റ്റാര്‍ട്ടപ് ശൃംഖല ‘യുക്തി’, തദ്ദേശീയ മേഖലയിലെ സംരംഭകര്‍ക്കായി നടപ്പാക്കുന്ന ”ട്രൈ ബാന്‍ഡ്’, കുടുംബശ്രീ ഉല്പന്നങ്ങള് ഉള്‍പ്പെടുത്തി വിപണനം ആരംഭിക്കുന്ന പ്രത്യേ ക ഗിഫ്റ്റ് ബോക്സ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കുടുംബശ്രീ യുവസംരംഭകരുടെ നൂതന അഗ്രി ബിസിനസ് ആശയങ്ങള്‍ അടിസ്ഥാനമാക്കി സൂപ്പര്‍ ഫുഡ്സ്, ഫാഷന്‍, ഹെര്‍ബല്‍ പേഴ്സണല്‍ കെയര്‍ പ്രോഡക്ട്സ് എന്നിവ തയ്യാറാക്കി വിപണിയിലെത്തിക്കും.…
Read Moreവിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് മര്‍ദനം: അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; നാല് പേര്‍ക്കെതിരേ കേസ്
കൊല്ലം: വിസ്മയ കേസ് പ്രതി കിരൺ കുമാറിനെ (34) വീട് കയറി ആക്രമിച്ചു. സംഭവത്തിൽ നാല് പേർക്കെതിരേ കേസെടുത്ത് ശൂരനാട് പോലീസ്. ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം. കിരണിന്റെ വീടിനു മുൻപിലെ റോഡിലൂടെ നടന്നു പോവുകയായിരുന്നു നാല് യുവാക്കൾ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനപരമായി സംസാരിച്ചു. ഇവരുടെ സംസാരം കേട്ട് വീടിനു പുറത്തേക്കിറങ്ങിയതായിരന്നു കിരൺ. ഇയാളെ കണ്ടതോടെ സംഘം ചേർന്ന് നാലും പേരും കിരണിനെ തല്ലിച്ചതച്ചു. അടിച്ച് താഴെയിട്ട ശേഷം മൊബൈൽ ഫോൺ കവർന്നു. തുടര്‍ന്ന് കിരണിന്റെ കുടുംബം പോലീസില്‍ പരാതി നല്കി. ഇതിനു മുൻപും സമാന രീതിയിൽ കിരണിനെ യുവാക്കൾ പ്രകോപിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. കണ്ടാൽ അറിയുന്നവരായ നാലു പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. 2021 ജൂണ്‍ 12നായിരുന്നു ബിഎഎംഎസ്…
Read Moreസംസ്ഥാന സ്കൂൾ കലോത്സവം; മൂന്നാം ദിനം കണ്ണൂർ മുന്നിൽ; കോഴിക്കോടും തൃശൂരും രണ്ടും മൂന്നും സ്ഥാനത്ത്
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനു വേണ്ടി ആവേശകരമായ പോരാട്ടം തുടരുമ്പോൾ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്തേക്കു കയറി. 487 പോയിന്റാണ് കണ്ണൂരിനുള്ളത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് 483 പോയിന്റോടെയും ആതിഥേയരായ നിലവിലെ സ്വർണക്കപ്പ് ജേതാക്കളായ തൃശൂർ ജില്ല 481 പോയന്റുമായി മൂന്നാംസ്ഥാനത്തുമാണ്. പാലക്കാട് 471, തിരുവനന്തപുരം 463, കൊല്ലം 461, എറണാകുളം 459, മലപ്പുറം 458, കോട്ടയം 450, കാസർകോട് 439, വയനാട് 436, ആലപ്പുഴ 431, പത്തനംതിട്ട 408, ഇടുക്കി 385 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില. മൂന്നാം നാളിൽ നിരവധി മത്സരങ്ങൾ നടക്കുന്നതിനാൽ രാത്രിയോടെ ലീഡർ മാറിമറിയാൻ സാധ്യതകളെയാണ്.
Read Moreലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല; ഇതുവരെ പൂർത്തിയാക്കിയത് ഒന്നര ലക്ഷത്തോളം വീടുകൾ മാത്രമാണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം : ഭൂരഹിതരായ ഭവനരഹിതർക്ക് വേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും 4 ലക്ഷത്തോളം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ലെന്നു ചെറിയാൻ ഫിലിപ്പ്. വീട് ലഭിച്ചവരിൽ 95 ശതമാനവും സ്വന്തമായി ഭൂമിയുള്ളവരാണ്. വാസയോഗ്യമോ അല്ലാത്തതോ ആയ വീട് പൊളിച്ചു മാറ്റിയാണ് പുതിയ വീടുകൾ നിർമ്മിച്ചത്. ഭൂരഹിതർക്കായുള്ള നഗരങ്ങളിലെ പ്ലാറ്റ് സമുച്ചയ പദ്ധതി പ്രകാരം വാസസ്ഥലം ലഭിച്ചത് 18000 പേർക്ക് മാത്രമാണ്. റേഷൻ കാർഡോ മേൽവിലാസമോ ഇല്ലാത്തവരും വാടക വീട് ബന്ധു ഗൃഹം, പുറമ്പോക്ക് എന്നിവിടങ്ങളിൽ കഴിയുന്നവരുമായവർ ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. 2017-ൽ 6.25 ലക്ഷം പേരും 2021-ൽ 5.5 ലക്ഷം പേരും ലൈഫ് മിഷൻ ഗുണഭോക്ത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഇതിനകം വീട് ലഭിച്ചത് 4,24,800 പേർക്കു മാത്രമാണ്. അതായത്, പകുതിയിൽ താഴെ. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പൂർത്തിയാക്കിയത് 2.95 ലക്ഷം വീടുകളാണ്. ഇവയിൽ 50000 വീടുകൾ ഉമ്മൻ…
Read Moreവയനാട് സിപിഎമ്മിൽ വൻ പൊട്ടിത്തെറി; മുതിർന്ന നേതാവ് എ.വി. ജയൻ സിപിഎം വിട്ടു; പുറത്തേക്ക് പോകുന്നത് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച്
വയനാട്: വയനാട് സിപിഎമ്മിൽ വൻ പൊട്ടിത്തെറി. വയനാട്ടിലെ മുതിർന്ന നേതാവ് എ.വി. ജയൻ സിപിഎം വിട്ടു. മുൻ പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗമായ എ.വി ജയനെ പുൽപ്പള്ളി ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു.സിപിഎമ്മിൽ തുടർന്ന് പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് എ.വി. ജയൻ പ്രതികരിച്ചു. ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുന്നു. 35 കൊല്ലം പാർട്ടിക്ക് വേണ്ടി പൂർണ്ണമായി സമർപ്പിച്ചു. പാർട്ടിയിൽ ഭീഷണിയുടെ സ്വരത്തിൽ തീരുമാനമെടുക്കുന്നു. തന്നെ വേട്ടയാടാൻ ചിലർ കോൺഗ്രസ് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നും ജയൻ വിമർശിക്കുന്നു. ആസൂത്രിതമായ അട്ടിമറികൾ സിപിഎമ്മിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂതാടി പഞ്ചായത്ത് അംഗമായി ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. പാർട്ടിയുടെ സംഘടന സംവിധാനങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ്. അവഗണനയെ തുടർന്നാണ് മാറി നിൽക്കുന്നത്. സിപിഎം പോലൊരു പാർട്ടി സമൂഹത്തിൽ അനിവാര്യതയാണ്. വർഗീയത ശക്തിപ്പെട്ടിരിക്കുന്ന കാലത്ത്…
Read More‘ജനനായകൻ’ സിനിമ വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി
ന്യൂഡൽഹി: വിജയ്യുടെ തമിഴ് ചിത്രം ജനനായകന്റെ സിബിഎഫ്സി സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജനുവരി 20ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിഷയം പരിഗണിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരുടെ ബെഞ്ച് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. ചിത്രത്തിന് ഉടൻ സിബിഎഫ്സി സർട്ടിഫിക്കറ്റ് നൽകണം എന്ന സിംഗിൾ ബെഞ്ചിന്റെ നിർദേശം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരേയാണ് സിനിമയുടെ നിർമാതാവ് സുപ്രീംകോടതിയെ സമീപിച്ചത്. സിബിഎഫ്സി അനുമതിക്കു മുന്‍പ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കുന്നത് വളരെക്കാലമായി നിലനിൽക്കുന്ന രീതിയാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുകുൾ റോഹ്ത്തഗി വാദിച്ചു. അയ്യായിരത്തിലധികം തിയറ്ററുകൾ ബുക്ക് ചെയ്തതായും അദ്ദേഹം കോടതിയിൽ പറഞ്ഞു. എന്നാൽ, സിനിമ റിവൈസിംഗ് കമ്മിറ്റിക്കു മുന്നിൽ റഫർ ചെയ്യാനുള്ള നിർദേശത്തെ നിർമാതാക്കൾ ചോദ്യംചെയ്തിട്ടില്ലെന്നും വിഷയം ഹൈക്കോടതി പരിഗണിക്കാനിരിക്കെ സുപ്രീംകോടതി ഇടപെടേണ്ട ആവശ്യമില്ലെന്നും…
Read Moreകൂപ്പുകൈകളുമായി ശരണംവിളിച്ചു നിന്ന ഭക്തജനങ്ങള്‍ക്ക് മകരവിളക്കിന്റെ ദർശന പുണ്യം; പിന്നീട് സുരക്ഷിതമായ ഭക്തരുടെ മലയിറക്കം
ശബരിമല: മകരസംക്രമ സന്ധ്യയില്‍ ആയിരക്കണക്കിന് ഭക്തര്‍ക്കു ദര്‍ശനപുണ്യമേകി മകരവിളക്ക്. കൂപ്പുകൈകളുമായി ശരണംവിളികളോടെ നിന്ന ഭക്തജനങ്ങള്‍ക്ക് മുന്നില്‍ വൈകിട്ട് 6.41 ന് മകരജ്യോതി ദൃശ്യമായി. അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം അണിയിച്ച് ദീപാരാധന നടന്ന അതേ മുഹൂര്‍ത്തത്തിലായിരുന്നു ദര്‍ശനം. രണ്ട് തവണ കൂടി ജ്യോതി തെളിഞ്ഞതോടെ സന്നിധാനവും പരിസരവും ഭക്തിമയമായി. പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ നിന്നാരംഭിച്ച തിരുവാഭരണ ഘോഷയാത്രയെ 5.50ന് ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ നേതൃത്വത്തില്‍ വരവേറ്റു. പതിനെട്ടാം പടി വഴി സന്നിധാനത്തെത്തിയ ഘോഷയാത്ര കൊടിമരച്ചുവട്ടില്‍ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, എംഎല്‍എമാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായണ്‍, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണൻ, ദേവസ്വം ബോര്‍ഡ് അംഗങ്ങൾ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തിരുവാഭരണ പേടകം ബലിക്കല്‍പുരയിലൂടെ സോപാനത്ത് എത്തിയപ്പോള്‍ തന്ത്രി കണ്ഠരർ…
Read More