തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ഭാര്യയെ കേരള സർവകലാശാലയുടെ മലയാള മഹാനിഘണ്ടു (ലെക്സിക്കണ്‍) വകുപ്പ് മേധാവിയായി നിയമിച്ചതു വിവാദത്തിലേക്ക്. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ ഓഫീസർ ഓണ്സ്പെഷൽ ഡ്യൂട്ടിയുമായ വ്യക്തിയുടെ ഭാര്യയും സംസ്കൃത അധ്യാപികയുമായ ഡോ.പൂർണിമ മോഹനെയാണു യോഗ്യതകൾ മറികടന്നു നിയമിച്ചതെന്നു ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാംപെയ്ൻ കമ്മിറ്റി, ചാൻസലർ കൂടിയായ ഗവർണർക്കു പരാതി നൽകി. മലയാളഭാഷയിൽ പ്രാവീണ്യവും ഗവേഷണബിരുദവും 10 വർഷത്തെ മലയാള അധ്യാപന പരിചയവുമാണ് മഹാനിഘണ്ടു എഡിറ്ററുടെ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. ലെക്സിക്കണ്‍ മേധാവിയുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രഫസറെ ചുമതലയിൽനിന്നു നീക്കിയാണ് പുതിയ നിയമനം. മലയാളഭാഷാ പണ്ഡിതരായിരുന്ന ഡോ.ശൂരനാട് കുഞ്ഞൻ പിള്ള, ഡോ.ബി.സി. ബാലകൃഷ്ണൻ, ഭാഷാ ശാസ്ത്ര പണ്ഡിതനായ ഡോ. പി. സോമശേഖരൻ നായർ എന്നിവരടക്കമുള്ള മലയാളം പ്രഫസർമാരാണു മുൻപ് ലെക്സിക്കണ്‍ എഡിറ്റർമാരായി പ്രവർത്തിച്ചിരുന്നത്. കാലടി സംസ്കൃത സർവകലാശാലയിലെ സംസ്കൃത വിഭാഗം അധ്യാപികയായിരുന്നു ഡോ.…
Read MoreCategory: Loud Speaker
രണ്ടു കുട്ടികള്‍ മാത്രമുള്ളവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ! കുട്ടികൾ രണ്ടിൽ കൂടുതലാണോ, സർക്കാർ ജോലിയില്ല; ജനസംഖ്യ നിയന്ത്രിക്കാൻ യുപി
ലക്നോ: രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലി നിഷേധിക്കുന്നതടക്കം കടുത്ത നിബന്ധനകളുമായി ഉത്തർപ്രദേശ് ജനസംഖ്യാ നിയന്ത്രണ നിയമ കരട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക്, സർക്കാർ ജോലി, ജോലിക്കയറ്റം എന്നിവ നിഷേധിക്കുക തുടങ്ങിയ കടുത്ത നിബന്ധനകളാണ് കരട് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന നിയമ കമ്മീഷനാണ് കരട് പുറത്തിറക്കിയിരിക്കുന്നത്. രണ്ടു കുട്ടികള്‍ മാത്രമേ പാടുള്ളൂ എന്നാണ് നിയമം മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശം. ഇത് ലംഘിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനോ ജോലിക്കയറ്റത്തിനോ സര്‍ക്കാര്‍ സബ്സിഡികള്‍ക്കോ അപേക്ഷിക്കാനാവില്ല. കൂടാതെ, അത്തരക്കാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കരട് വ്യവസ്ഥ ചെയ്യുന്നു. രണ്ടു കുട്ടികള്‍ മാത്രമുള്ളവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്ന് കരട് പറയുന്നു. സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ക്ക് സര്‍വീസ് കാലയളവില്‍ രണ്ട് തവണ പ്രത്യേക ശമ്പളവര്‍ധന. മുഴുവന്‍ ശമ്പളത്തോടെ 12 മാസത്തെ പ്രസവാവധി തുടങ്ങിയവ ലഭിക്കും. ഒറ്റക്കുട്ടിയുളളവര്ക്ക് നാല് അധിക ഇന്‍ക്രിമെന്റാണ് വാഗ്ദാനം. കൂടാതെ ഇത്തരം…
Read Moreഅനധികൃത സ്വത്ത് സമ്പാദനം; കെ.എം.ഷാജി സമര്‍പ്പിച്ച രേഖകളില്‍ ഹിതപരിശോധന
സ്വന്തംലേഖകന്‍ കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മാലൂര്‍കുന്നില്‍ നിര്‍മിച്ച വീട് ക്രമപ്പെടുഞാന് നല്കിയ അപേക്ഷയില്‍ ഉടമസ്ഥരുടെ എണ്ണം മൂന്നായത് വിജിലന്‍സ് പരിശോധിക്കും. ഷാജിയുടെ ഭാര്യ ആശയുടെ പേരില്‍ നിര്‍മിച്ച വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി ഏറ്റവുമൊടുവില്‍ നല്കിയ അപേക്ഷയിലാണ് പുതിയ രണ്ട് പേരുകള്‍ കൂടി ഉള്‍പ്പെട്ടത്. അഫ്സ, അലി അക്ബര്‍ എന്നിവരാണ് ആശക്കൊപ്പം അപേക്ഷ നല്‍കിയത്. ആഡംബര വീട് നിര്‍മിച്ചത് സമീപത്തെ സ്ഥലം കയ്യേറിയാണെന്ന് നേരത്തെ വ്യക്തമായിരുന്നു. വീട് നിര്‍മാണം ക്രമപ്പെടുത്തല്‍ നല്കിയ അപേക്ഷ ഇക്കാരണത്താല്‍ നഗരസഭ നിരസിച്ചിരുന്നു. ഇതോടെ സമീപത്തെ രണ്ട് സ്ഥല ഉടമകളുടെ പേര് കൂടി ഉള്‍പ്പെടുത്തി അപേക്ഷ നല്‍കുകയാണ് ചെയ്തത് എന്നാണ് വിവരം. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെങ്കിലും വീട്ടിലെ അംഗങ്ങളല്ലാത്തവരെ കൂടി ഉടമസ്ഥരാക്കുന്നതാണ് സംശയത്തിനിടയാക്കുന്നത്. ഈ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം…
Read Moreആയുർവേദ ആചാര്യൻ ഡോ. പി.കെ. വാരിയർ അന്തരിച്ചു; വിടവാങ്ങൽ നൂറാം പിറന്നാൾ ആഘോഷിച്ചതിന്റെ രണ്ടാം നാൾ
മലപ്പുറം: ആയുർവേദാചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ പി.കെ. വാരിയർ (100) അന്തരിച്ചു. ആയുർവേദത്തിന് ഇന്ന് ലോകത്ത് ഒരു പര്യായമുണ്ടെങ്കിൽ അത് പി.കെ. വാരിയരായിരുന്നു. കഴിഞ്ഞ ജൂൺ എട്ടിനാണ് നൂറാം പിറന്നാൾ ആഘോഷിച്ചത്. ആയുർവേദ രംഗത്തെ സംഭാവനകളെ കണക്കിലെടുത്ത് ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനം അദ്ദേഹത്തിന് സമർപ്പിക്കുകയുണ്ടായി. ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ഇളയമകനായി 1921 ജൂൺ ഇടവത്തിലെ കാർത്തിക നക്ഷത്രത്തിലായിരുന്നു പന്നിയമ്പള്ളി കൃഷ്ണൻകുട്ടി വാരിയർ എന്ന പി.കെ. വാരിയരുടെ ജനനം. കോട്ടയ്ക്കൽ ഗവ. രാജാസ് സ്കൂളിലാണ് അദ്ദേഹം ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വൈദ്യപഠനം വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജിലും പൂർത്തിയാക്കി. 1942ൽ പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത പി.കെ.…
Read Moreചോവ്വാഴ്ച വരെ അതിതീവ്ര മഴയ്ക്കു സാധ്യത; രണ്ടു ജില്ലകളിൽ റെഡ് അലർട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. ചൊവ്വാഴ്ച വരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചൊവ്വാഴ്ച വരെ മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇതിനാൽ തീരത്തു നിന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ ഈ ജില്ലകളില്‍ ലഭിക്കും. ഞായറാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 12ന് കണ്ണൂരിൽ ഓറഞ്ച് അലർട്ടും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലർട്ടും ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകള്‍…
Read Moreഫാ. സ്റ്റാൻ സ്വാമിയുടെ മരണം; മജിസ്ട്രേറ്റ്തല അന്വേഷണം നടത്തുമെന്ന് ജയിൽ വകുപ്പ്
മുംബൈ: ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ ആശുപത്രിയിൽ അന്തരിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തെക്കുറിച്ച് മജിസ്ട്രേറ്റ്തല അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ജയിൽ വകുപ്പ് അറിയിച്ചു. പോലീസ് കസ്റ്റഡിയിലോ ജുഡീഷൽ കസ്റ്റഡിയിലോ മരണം സംഭവിച്ചാൽ മജിസ്ട്രേറ്റ്തല അന്വേഷണം നടത്തേണ്ടതുണ്ട്. പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതിനു ശേഷമാകും അന്വേഷണമെന്നും ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മുംബൈ ഹോളി ഫാമിലി ആശുപത്രിയിൽ തിങ്കളാഴ്ച 1.30നായിരുന്നു ഫാ. സ്റ്റാൻ സ്വാമിയുടെ അന്ത്യം. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെത്തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു എൺപത്തിനാലുകാരനായ ഫാ. സ്റ്റനിസ്ലാവോസ് ലൂർദ് സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്.
Read More‘ചെഗുവേര ചിത്രം പച്ചകുത്തി എതിരാളികളെ വെട്ടിനുറുക്കിയാൽ കമ്യൂണിസ്റ്റാകില്ല’; സിപിഎമ്മിനെതിരെ സിപിഐ മുഖപത്രത്തിൽ ലേഖനം
തിരുവനന്തപുരം: സ്വർണക്കടത്ത്, രാമനാട്ടുകര ക്വട്ടേഷൻ വിവാദങ്ങളിൽ സിപിഎമ്മിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം. സിപിഐ കണ്ണൂർ ജില്ലാസെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എഡിറ്റ് പേജിൽ എഴുതിയ ലേഖനത്തിൽ ആണ് വിമർശനമുയർത്തിയിരിക്കുന്നത്. കള്ളക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതിൽ പ്രതികളാക്കപ്പെടുന്ന യുവാക്കൾ, ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവർത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണെന്നും പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ഇടതുപക്ഷ യുവജനസംഘടനകൾ ഇക്കാലംകൊണ്ട് ആർജിച്ചെടുത്ത യുക്തിബോധവും സാമൂഹികജാഗ്രതയും വിശാലമായ ലോകബോധവും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും ലേഖനം പറയുന്നു. ഇപ്പോൾ രാമനാട്ടുകര ക്വട്ടേഷൻ കേസിൽ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളിൽ ചിലർ, നിയോലിബറൽ കാലത്തെ ഇടതു സംഘടനാപ്രവർത്തകരാണ്. കണ്ണൂരിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വളർന്നുവന്ന കനൽവഴികളുടെ ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണു മനസിലാക്കേണ്ടത്. ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യൽമീഡിയയിൽ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും…
Read Moreകല്യാണത്തിന് 20 പേർ പങ്കെടുക്കുമ്പോൾ ബെവ്കോയ്ക്ക് മുന്നിൽ കൂട്ടയിടി; 500 പേർ ക്യൂ നിൽക്കുകയാണ്…! വിമർശനവുമായി ഹൈക്കോടതി
കൊച്ചി: മദ്യശാലകൾക്ക് മുന്നിലെ തിരക്കിൽ സർക്കാരിന് വീണ്ടും ഹൈക്കോടതി വിമർശനം. ഹൈക്കോടതിക്കു സമീപത്തെ കടകളില്‍ പോലും വലിയ ആള്‍ക്കൂട്ടമാണ്. രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. കല്യാണത്തിന് 20 പേർ പങ്കെടുക്കുമ്പോൾ ബെവ്കോയ്ക്ക് മുന്നിൽ കൂട്ടയിടിയാണെന്ന് കോടതി വിമർശിച്ചു. മദ്യശാലകളിൽ 500 പേർ ക്യൂ നിൽക്കുകയാണ്. മദ്യ വിൽപനയുടെ കുത്തക ബെവ്കോയ്ക്കാണ്. വേണ്ട സൗകര്യം ഒരുക്കാൻ ബെവ്കോയ്ക്ക് ബാധ്യതയുണ്ട്. ജനങ്ങളെ കുറ്റം പറയാൻ കഴിയില്ല. ഒരു തരത്തിലും സാമൂഹിക അകലം പാലിക്കുന്നില്ല. ആൾക്കൂട്ടം എന്ത് സന്ദേശമാണ് സാധാരണക്കാർക്ക് നൽകുന്നതെന്നും കോടതി ചോദിച്ചു. കൂട്ടം കൂടുന്ന ആളുകളിലൂടെ രോഗം പകരാൻ സാധ്യതയില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. ജനങ്ങളുടെ ആരോഗ്യമാണ് കോടതിക്ക് പ്രധാനമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മദ്യവിൽപന എന്തോ നിരോധിത വസ്തു വിൽക്കുന്നത് പോലെയാണ്. മദ്യം വാങ്ങാൻ എത്തുന്നവരുടെ വ്യക്തിത്വം ബെവ്കോ പരിഗണിക്കണം. മദ്യശാലകള്‍ക്ക്…
Read Moreയൂട്യൂബർമാർ എന്തിന് സ്വയം പണം വാങ്ങണം? ആർക്കും എങ്ങനെയും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല; ചാരിറ്റി ക്രൗണ്ട് ഫണ്ടിംഗിൽ ഹൈക്കോടതി
കൊച്ചി: ചാരിറ്റി ഇടപാടുകളിലെ ക്രൗഡ് ഫണ്ടിംഗിൽ സർക്കാർ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. ക്രൗഡ് ഫണ്ടിംഗിന് പണം എവിടെ നിന്ന് വരുന്നുവെന്ന് എന്ന് പരിശോധന വേണം. സംസ്ഥാന പോലീസ് ഇതിൽ ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചു. മലപ്പുറത്ത് അപൂർവ രോഗം ബാധിച്ച കുട്ടിക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് പരാമർശം. യൂട്യൂബർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നത് എന്നും ഹൈക്കോടതി ചോദിച്ചു. ആർക്കും എങ്ങനെയും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. പണം നൽകുന്നവർ പറ്റിക്കപ്പെടാനും പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പിരിച്ച പണം അധികമായതിനെക്കുറിച്ച് അടിപിടിപോലും ഉണ്ടാകുന്നു. ഇത്തരം പണപ്പിരിവിൽ സംസ്ഥാനത്തിന് കർശന നിയന്ത്രണം ഉണ്ടാവണം എന്ന് കോടതി വ്യക്തമാക്കി. കോടതി ക്രൗഡ് ഫണ്ടിംഗിന് എതിരല്ല. സത്യസന്ധമായ സോഴ്സിൽ നിന്ന് അർഹരായ കുട്ടികൾക്ക് പണം വരുന്നത് തടയാനും പാടില്ല. സർക്കാരിന് ഇക്കാര്യത്തിൽ സമഗ്രമായ നയരൂപീകരണം…
Read Moreവീട്ടമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം! അന്വേഷണം മയക്കുമരുന്ന് മാഫിയയിലേക്ക്; അജീഷ് നേരത്തെ വിനയന് സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചിരുന്നു…
ഇടുക്കി : നെടുങ്കണ്ടം തൂക്കുപാലം പ്രകാശ്ഗ്രാമില്‍ വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിച്ച കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണം മയക്കുമരുന്ന് മാഫിയയിലേക്ക്. പ്രധാന പ്രതിയായ ജനപ്രതിനിധിക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. സിനിമ മേഖലയുമായി അടുപ്പമുള്ള ഇയാള്‍ ഈ ബന്ധങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രകാശ് ഗ്രാമില്‍ കട നടത്തുന്ന മീനുനിവാസില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ തങ്കമണിയമ്മയെ (68) ആണ് പ്രതികള്‍ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്നു ഇവര്‍ അതിക്രമം നടത്തിയത്. പുറത്താക്കിയേക്കും നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തംഗം അജീഷ് മുതുകുന്നേല്‍, ബിജുകുമാര്‍, ആന്റണി എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റും സിപിഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റിയംഗവുമാണ് അറസ്റ്റിലായ അജീഷ്. സംഭവത്തിനു ശേഷം ഇയാളെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. പുറത്താക്കുന്നതു സംബന്ധിച്ച് ഇന്ന് ജില്ലാ കമ്മിറ്റി…
Read More