സിക്ക വൈറസ് പ്രതിരോധം; കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കും

തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ജില്ലയിലെ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ വിദഗ്ധ സംഘം നിർദേശം നൽകിയിട്ടുണ്ട്. 18 പേര്‍ക്കാണ് സിക്ക വൈറസ് ഇതുവരെ സ്ഥിരീകരിച്ചത്. കൊറോണ വ്യാപനത്തിനൊപ്പം സിക്ക വൈറസ് രോഗികളുടെ എണ്ണവും വർദ്ധിക്കുന്നത് സംസ്ഥാനത്തിന് ആശങ്കയാണ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലും പാറശാലയിലുമുള്‍പ്പെടെ കേന്ദ്ര വിദഗ്ദ സംഘം ഇന്ന് സന്ദർശനം നടത്തും. വൈറസ് കണ്ടെത്താൻ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടായിട്ടുണ്ടാകാനുള്ള സാധ്യത എന്നിവയാണ് പ്രധാനമായും കേന്ദ്ര സംഘം പരിശോധിക്കുന്നത്. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ സംഘം രോഗപ്രതിരോധം സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിരുന്നു. നിലവിൽ രോഗവും രോഗികളുടെ സാന്നിധ്യവും സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്താനാണ് സാധ്യത. പരിശോധനാ സംവിധാനം കൂടുതൽ ശക്തമാക്കി പ്രതിരോധം വേഗത്തിലാക്കാനാണ് സംസ്ഥാനത്തിന്‍റെ…

Read More

കാതോലിക്ക ബാവയുടെ സംസ്കാരം ചൊവ്വാഴ്ച; ദേവലോകം അരമനയിൽ ഒരുക്കങ്ങൾ തുടങ്ങി

കോട്ടയം: ഇന്നു പുലർച്ചെ കാലം ചെയ്ത മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ കബറടക്കം ചൊവ്വാഴ്ച. 75 വയസായിരുന്നു. അർബുദബാധിതനായി പരുമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ 2.35നായിരുന്നു വിയോഗം.കബറടക്ക ശുശ്രൂഷ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു കോട്ടയം ദേവലോകം അരമനയിൽ. മലങ്കര ഓർത്തഡോക്സ് സഭയിൽ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിക്കു ശേഷം മെത്രാൻ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കുന്നംകുളത്തുനിന്നുള്ള മൂന്നാമത്തെ മലങ്കര മെത്രാപ്പോലീത്തയുമായിരുന്നു ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. ദേവലോകം അരമനയിൽ ഒരുക്കങ്ങൾ തുടങ്ങി കോട്ടയം: കാലം ചെയ്ത കാതോലിക്കാ ബാവയുടെ ഭൗതിക ശരീരം പരുമല ആശുപത്രിയിൽനിന്നു പരുമല പള്ളിയിലേക്കു കൊണ്ടുപോയി. രാവിലെ പള്ളിയിൽ എത്തിച്ചേർന്ന ഭൗതിക ശരീരത്തിൽ വിശ്വാസികൾ ആദരാജ്ഞലികൾ അർപ്പിച്ചു. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ വിശുദ്ധ…

Read More

ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസന്‍റെ ബഹിരാകാശദൗത്യം വിജയകരം! യൂണിറ്റിയിൽ ബഹിരാകാശം കാണാനായി രണ്ടര ലക്ഷം ഡോളർ വില വരുന്ന ടിക്കറ്റെടുത്തുകാത്തിരിക്കുന്നത് 600 പേര്‍

വാഷിംഗ്ടൺ ഡിസി: ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസന്‍റെ ബഹിരാകാശദൗത്യം വിജയകരം. ബ്രാൻസനും ഇന്ത്യൻ വംശജ സിരിഷ ബൻഡല അടക്കം അഞ്ചു പേരും ‘യൂണിറ്റി’ പേടകത്തിൽ ഭൂമിയിൽനിന്ന് 85 കിലോമീറ്റർ ഉയരത്തിൽ ബഹിരാകാശത്തു തൊട്ട് മടങ്ങിയിറങ്ങി ചരിത്രം കുറിച്ചു. ഇതോടെ, വാണിജ്യാടിസ്ഥാനത്തിൽ ബഹിരാകാശ ടൂറിസം യാഥാർഥ്യമാക്കുക എന്ന സ്വപ്നത്തിലേക്കു ബ്രാൻസൻ ഒരു പടികൂടി പിന്നിട്ടു. ബഹിരാകാശ ടൂറിസത്തിനായി അദ്ദേഹം സ്ഥാപിച്ച വെർജിൻ ഗലാക്‌ടിക് കന്പനി നിർമിച്ച ‘വിഎസ്എസ് യൂണിറ്റി’ പേടകം(സ്പേസ് ഷിപ്പ് രണ്ട്) ഇന്നലെ രാവിലെ 8.40ന്(ഇന്ത്യൻ സമയം രാത്രി 8.10 ) അമേരിക്കയിലെ ന്യൂമെക്സിക്കോയിൽനിന്നു യാത്രപുറപ്പെട്ട് ഒന്നര മണിക്കൂറിനുശേഷം ഭൂമിയിൽ തിരിച്ചിറങ്ങി. പ്രത്യേകമായി രൂപകല്പന ചെയ്ത് റോക്കറ്റ് എൻജിനിൽ പ്രവർത്തിക്കുന്ന യൂണിറ്റി പേടകത്തെ വൈറ്റ്നൈറ്റ് എന്ന വലിയ വിമാനത്തിൽ ഘടിപ്പിച്ചാണ് ഉയർത്തിയത്. 15 കിലോമീറ്റർ ഉയരത്തിൽവച്ച് യൂണിറ്റി വിമാനത്തിൽനിന്നു വേർപെട്ടു. റോക്കറ്റ് എൻജിൻ യൂണിറ്റിയെ മണിക്കൂറിൽ നാലായിരത്തിനടുത്ത്…

Read More

ഇന്ധന വിലകൾ കൂട്ടുന്നതിന്റെ കാരണം കേട്ടോ? വിചിത്ര ന്യായവുമായി മധ്യപ്രദേശ് ബിജെപി മന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്കു സന്തോഷം ആസ്വദിക്കാനാണ് ഇന്ധന വിലകൾ കൂട്ടുന്നതെന്ന വിചിത്ര ന്യായവുമായി മധ്യപ്രദേശ് ബിജെപി മന്ത്രി. പെട്രോൾ, ഡീസൽ, പാചകവാതകവിലകൾ നിയന്ത്രിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടില്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മാധ്യമങ്ങൾ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മധ്യപ്രദേശിലെ ശാസ്ത്ര സാങ്കേതിക, ചെറുകിട വ്യവസായ മന്ത്രി ഓം പ്രകാശ് സകലേച്ച കുറ്റപ്പെടുത്തി. നല്ല കാലത്തിന്‍റെ സന്തോഷം മനസിലാക്കുന്നതിന് പ്രശ്നങ്ങൾ സഹായിക്കും. കുഴപ്പമൊന്നുമില്ലെങ്കിൽ നിങ്ങൾക്കു സന്തോഷങ്ങൾ ആസ്വദിക്കാൻ കഴിയില്ല. ഇന്ധനവില കൂടുന്നത് പ്രധാനമന്ത്രിയുടെ പരാജയമാണെന്നത് അഭ്യൂഹ പ്രചാരണമാണ്. ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപി മന്ത്രിസഭയിൽ അംഗമായ സകലേച്ച പറഞ്ഞു. ഇതിനിടെ, ഡൽഹി, മുംബൈ, ചെന്നൈ, കോൽക്കത്ത അടക്കമുള്ള വൻനഗരങ്ങളിലും തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ഹൈദരാബാദ്, പൂന, ഭോപ്പാൽ, ജയ്പുർ അടക്കമുള്ള മറ്റു പ്രധാന നഗരങ്ങളിലും പെട്രോൾ വില ലിറ്ററിന് നൂറു രൂപ കടന്നു. കേരളം, തമിഴ്നാട്, കർണാടക, തെലുങ്കാന,…

Read More

തീവ്ര ഹിന്ദുത്വ നിലപാട് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ഒരു വിഭാഗം! സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പം; പറയുന്നത് ഇങ്ങനെയൊക്കെ…

കോഴിക്കോട്: തെരഞ്ഞെടുപ്പു തോല്‍വിയുമായി ബന്ധപ്പെട്ട നേതൃതലത്തിലുള്ള വിശദമായ വിലയിരുത്തലുകള്‍ കഴിഞ്ഞതോടെ പാര്‍ട്ടിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന ആശയകുഴപ്പത്തില്‍ ബിജെപി. തീവ്ര ഹിന്ദുത്വ നിലപാട് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ഒരു വിഭാഗം വിമര്‍ശിക്കുമ്പോള്‍ നിലവിലെ രീതിയില്‍ തന്നെ മുന്നോട്ടുപോകാനാണ് ഔദ്യോഗിക വിഭാഗത്തിന്‍റെ ആഗ്രഹം. ഹിന്ദുത്വ നിലപാട് പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നതായും ഇത് മറ്റു വിഭാഗങ്ങള്‍ക്കിടയിലെ സ്വീകാര്യത നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നതായും സംസ്ഥാന നേതാക്കളില്‍ നല്ലൊരു വിഭാഗം വാദിക്കുന്നു. ഈ വിഷയം പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ശബരിമല ഉള്‍പ്പെടെ ഉയര്‍ത്തി തീവ്രനിലപാട് സ്വീകരിച്ച് സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിയ കെ.സുരേന്ദ്രനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും മൃദുഹിന്ദുത്വ വാദത്തോട് യോജിക്കുന്നില്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കൂടുതല്‍ സ്വാധീനം നേടി പാര്‍ട്ടിക്ക് വളരാന്‍ കഴിയൂവെന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നേതാക്കളില്‍ ഭൂരിഭാഗവും ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്ത്യന്‍- മുസ്‌ലിം വിഭാഗങ്ങളില്‍ സ്വാധീനം…

Read More

രാജകീയ സ്വീകരണം! തെലുങ്കാന സര്‍ക്കാര്‍ തനിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കേട്ടാല്‍ കേരളത്തില്‍ ഇനി ഒരു വ്യവസായി പോലും ബാക്കിയുണ്ടാകില്ല; സാബു ജേക്കബ്

നെടുമ്പാശേരി: കേരളത്തില്‍ മേലിൽ വ്യവസായ സംരംഭങ്ങള്‍ക്കായി ഒരു രൂപ പോലും മുടക്കില്ലെന്ന്‍ കിറ്റെക്സ് എംഡി സാബു ജേക്കബ്. തെലുങ്കാന സര്‍ക്കാരിന്‍റെ ക്ഷണപ്രകാരം ഹൈദരാബാദ് സന്ദര്‍ശിച്ച് മടങ്ങിയെത്തിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലുങ്കാന സര്‍ക്കാര്‍ തനിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കേട്ടാല്‍ കേരളത്തില്‍ ഇനി ഒരു വ്യവസായി പോലും ബാക്കിയുണ്ടാകില്ല. രാജകീയ സ്വീകരണമാണ് അവിടെ ലഭിച്ചത്. ആദ്യഘട്ടത്തില്‍ 1000 കോടി രൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെന്നും അതിനുവേണ്ടിയുള്ള ഉറപ്പു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം അധിക നിക്ഷേപം തെലുങ്കാനയില്‍ വേണോ എന്നത് രണ്ടാഴ്ചയ്ക്കകം തീരുമാനിക്കും. മുഖ്യമന്ത്രിക്ക് തന്‍റെ മനസില്‍ വലിയ സ്ഥാനമാണ് ഉള്ളതെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാനും വഴക്കുപറയാനും അധികാരമുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. അദ്ദേഹം എന്ത് പറഞ്ഞാലും താന്‍ അതേക്കുറിച്ച് പ്രതികരിക്കില്ല. രണ്ടു ദിവസത്തിനകം രണ്ടു വട്ടമാണ് തെലുങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവുവുമായി…

Read More

സ്വര്‍ണക്കടത്തിന് വീണ്ടും ടി.പി കേസ് ബന്ധം: കിർമാണി മനോജിനും പങ്ക്? സംഘത്തിൽ ബോസ് എന്നറിയപ്പെടുന്നത് കിർമാണി മനോജ് ആണോ എന്ന സംശയം ബലപ്പെടുന്നു…

കണ്ണൂർ: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മറ്റൊരു പ്രതിക്കുകൂടി സ്വർണക്കടത്തുമായി ബന്ധമെന്ന സൂചന പുറത്ത്. സ്വര്‍ണക്കടത്തില്‍ ടിപി വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിക്കും കൊടി സുനിക്കും പിന്നാലെ പ്രസ്തുത കേസിലെ രണ്ടാം പ്രതി മാഹി പന്തക്കൽ നടുവിൽ മാലയാട്ട് വീട്ടിൽ മനോജ് കുമാർ എന്ന കിർമാണി മനോജി(32)നും ബന്ധമെന്ന സൂചനയാണ് ഒടുവിൽ പുറത്തുവരുന്നത്. ജയിലില്‍ നിന്ന് യുഎഇയിലെ സ്വര്‍ണക്കടത്ത് സംഘവുമായി വീഡിയോ കോള്‍ ചെയ്തുവെന്ന രീതിയിലുള്ള തെളിവുകളാണ് പുറത്തായത്. സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയായ കോഴിക്കോട് പേരാമ്പ്ര സ്വദേശിയുമായാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കിർമാണി മനോജ് വീഡിയോ കോള്‍‍ ചെയ്ത് സംസാരിച്ചതെന്നാണ് ആരോപണം. കോൾ ചെയ്യുന്നതിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് പേരാമ്പ്ര സ്വദേശി സ്വര്‍ണവുമായി നാട്ടിലേക്ക് മടങ്ങുന്നതിനു തൊട്ടുമുമ്പാണ് വീഡിയോ കോള്‍ ചെയ്തതെന്നാണ് സൂചന. പേരാന്പ്ര സ്വദേശിയുടെ ഫോണിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ…

Read More

ആസാം വീരപ്പൻ വെടിയേറ്റു മരിച്ചു! സ്വന്തം കേഡർമാർ ഇദ്ദേഹത്തെ വെടിവച്ചുകൊല്ലുകയായിരുന്നു

ഗോഹട്ടി: യുണൈറ്റഡ് പീപ്പിൾസ് റവല്യൂഷണറി ഫ്രണ്ട് (യുപിആർഎഫ്) സ്വയംപ്രഖ്യാപിത കമാൻഡർ ഇൻ ചീഫ് വെടിയേറ്റു മരിച്ചു. സ്വന്തം കേഡർമാർ ഇദ്ദേഹത്തെ വെടിവച്ചുകൊല്ലുകയായിരുന്നു. ആസാമിലെ കാർബി ആംഗ്ലോംഗ് ജില്ലയിലെ മലനിരകളിലായിരുന്നു സംഭവം. ഗ്രൂപ്പിലെ നേതാക്കൾ തമ്മിലുള്ള ആഭ്യന്തരപ്രശ്നത്തെ തുടർന്നായിരുന്നു വെടിവയ്പുണ്ടായതെന്ന് പറയുന്നു. മംഗിൻ ഖൽഹ്വ എന്ന ആസാം വീരപ്പനാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് നിരവധി തവണ വെടിയേറ്റിട്ടുണ്ട്. ശനിയാഴ്ച അർധരാത്രിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കരുതുന്നു. ഞായറാഴ്ച രാവിലെ പോലീസാണ് മൃതദേഹം കണ്ടെത്തിയത്.

Read More

സെൽഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് ആറ് മരണം! അപകടസമയം വാച്ച് ടവറില്‍ നിരവധിയാളുകള്‍ ഉണ്ടായിരുന്നു…

ജയ്പുർ: മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് ആറ് മരണം. രാജസ്ഥാനിലെ ജയ്പൂരിന് സമീപമുള്ള അമെര്‍ പാലസിലെ വാച്ച് ടവറിലാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടസമയം വാച്ച് ടവറില്‍ നിരവധിയാളുകള്‍ ഉണ്ടായിരുന്നു. ഇവരില്‍ പലരും പരിഭ്രാന്തരായി സമീപത്തെ വനമേഖലയിലേക്ക് ചാടി. പരിക്കേറ്റ 29 പേരെ പോലീസും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും രക്ഷപെടുത്തി. പ്രദേശത്ത് തെരച്ചില്‍-രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി നാല് ലക്ഷം രൂപ നല്‍കുമെന്ന്് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് അറിയിച്ചു.

Read More

മെസിയുടെ കിരീടധാരണം എത്രമാത്രം സുന്ദരം..! അഭിനന്ദനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോപ്പ അമേരിക്ക കിരീടം നേടിയ അര്‍ജന്‍റീനയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ജന്‍റീനയുടെ വിജയവും ലയണല്‍ മെസി എന്ന ലോകോത്തര താരത്തിന്‍റെ കിരീടധാരണവും എത്രമാത്രം സുന്ദരമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കോപ്പയിൽ ജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്സ്മാൻ സ്പിരിറ്റുമാണ്. ഫുട്‌ബോള്‍ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്‍റെ സത്ത ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. അര്‍ജന്‍റീനയുടെ വിജയാഘോഷത്തിനിടെ പടക്കംപൊട്ടി രണ്ടു പേര്‍ക്ക് പരിക്ക് തിരൂർ: അര്‍ജന്‍റീനയുടെ വിജയാഘോഷത്തിനിടെ പടക്കംപൊട്ടി രണ്ടു പേര്‍ക്ക് പരിക്ക്. മലപ്പുറം തിരൂര്‍ താനാളൂരിലാണ് സംഭവം. കണ്ണറയിൽ ഇജാസ് (33) പുച്ചേങ്ങൽ സിറാജ് (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് കോപ്പ അമേരിക്ക ഫൈനലിൽ അർജന്‍റീന ജയിച്ചതോടെ വിജയാഘോഷവുമായി ആരാധകർ തെരുവിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചുകൊണ്ടായിരുന്നു ആഹ്ലാദപ്രകടനം നടത്തിയത്. ഇതിനിടെയാണ് അപകടമുണ്ടായത്.

Read More