സ്വന്തംലേഖകന്‍ കോഴിക്കോട്: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ സഹമന്ത്രി സ്ഥാനം ലഭിച്ച രാജീവ് ചന്ദ്രശേഖരനെ തഴഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാനത്തെ എല്ലാ നേതാക്കളുമായും വ്യക്തിപരമായ അടുപ്പം നിലനിര്‍ത്തുന്ന മന്ത്രിസഭയിലെ മലയാളിയായിട്ടുപോലും രാജീവ് ചന്ദ്രശേഖരനെ സമൂഹമാധ്യമത്തിലൂടെ പ്രത്യേകമായി അഭിനന്ദിക്കാത്ത നേതാക്കളുടെ നിലപാട് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ചന്ദ്രശേഖറിന്റെ കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായാണ് നില്‍ക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ രാജീവ് ചന്ദ്രശേഖരന് പ്രത്യേകമായി ആശംസകള്‍ അര്‍പ്പിച്ചില്ല. കേന്ദ്രമന്ത്രി വി. മുരളീധരന് പുതുതായി സത്യപ്രതിജ്ഞ ചെയ്ത എല്ലാ മന്ത്രിമാര്‍ക്കും പൊതുവായ ആശംസ നേരുകമാത്രമാണ് ചെയ്തിരിക്കുന്നത്. അതേസമയം ബിജെപി സംസ്ഥാന നേതൃത്വവുമായി കടുത്ത ഭിന്നത തുടരുന്ന ശോഭ സുരേന്ദ്രന് മാത്രമാണ് രാജീവേട്ടന് എന്ന് അഭിസംബോധന ചെയ്തും ചിത്രം പങ്കുവച്ചും അഭിനന്ദനം അറിയിച്ചിരിക്കുന്നത്. അതാകട്ടെ കടുത്ത എതിര്‍പ്പിനും വിമര്‍ശനത്തിനും ഇടയാവുകയും ചെയ്തിട്ടുണ്ട്.…
Read MoreCategory: Loud Speaker
വൈറസിനോടുള്ള നമ്മുടെ യുദ്ധം അവസാനിച്ചിട്ടില്ല! ഡെൽറ്റ വകഭേദത്തിനെക്കുറിച്ചു ബൈഡിന്റെ മുന്നറിയിപ്പ്…
വാഷിംഗ്ടണ്‍: ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം രാജ്യത്ത് കൂടുതൽ ജീവിതങ്ങൾ അകപടപ്പെടുത്തുമെന്നും പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ്. വൈറസിനോടുള്ള നമ്മുടെയുദ്ധം അവസാനിച്ചിട്ടില്ല, എല്ലാ വീടുകളിലും താമസിക്കുന്നവർക്ക് വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പിക്കണം. ഈ ആവശ്യത്തിനുവേണ്ടി വീടുകൾ കയറിയിറങ്ങി വാക്സിൻ നൽകേണ്ടതുണ്ടെന്നും ബൈഡൻ പറഞ്ഞു. മാത്രമല്ല, ആരാധനായലങ്ങളിൽ വരുന്നവർക്കും വാക്സിൻ നൽകേണ്ടതുണ്ടെന്നും ഇതുസംബന്ധിച്ച് ബോധവൽക്കരണം നടത്തേണ്ടതുണ്ടെന്നും ബൈഡൻ പറഞ്ഞു. ജൂലൈ 6 ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ വച്ചു നൽകിയ വിശകലനയോഗത്തിൽ പ്രസിഡന്റ് ഇക്കാര്യങ്ങൾ പറഞ്ഞത്. 42,000 പ്രാദേശിക ഫാർമസികളിലും ജോലി സ്ഥലങ്ങളിലും സമ്മർ ഫെസ്റ്റിവലുകളിലും മൊബൈൽ ക്ലിനിക്കുകളിലും വാക്സിൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബൈഡൻ പറഞ്ഞു. വ്യക്തിപര ചികിത്സാ തീരുമാനങ്ങളിലേക്കുള്ള ഗവണ്മെന്റിന്റെ നുഴഞ്ഞുകയറ്റത്തിനെതിരേ പല റിപ്പബ്ലിക്കൻ നിയമസമാജികരും രംഗത്തെത്തിയിട്ടുണ്ട്. വാക്സിൻ സ്വീകരിക്കണമോ എന്നു തീരുമാനിക്കുന്നതിനുള്ള അവകാശം അമേരിക്കൻ പൗര·ാർക്ക് വിട്ടുനൽകണമെന്ന് ഇവർ അഭിപ്രായപ്പെട്ടു. നിർബന്ധപൂർവം വാക്സിൻ സ്വീകരിക്കുന്നതിന് ഒരു അമേരിക്കൻ പൗരനും…
Read Moreനാരായൺ റാണെയെ മന്ത്രിയാക്കിയതു തങ്ങളെ ആക്രമിക്കാനെന്നു ശിവസേന
മുംബൈ: നാരായൺ റാണെയെ കേന്ദ്ര കാബിനറ്റ് മന്ത്രിയാക്കിയതു തങ്ങളെ ആക്രമിക്കാൻ വേണ്ടി മാത്രമാണെന്നു ശിവസേന. കേന്ദ്രത്തിൽ സഹകരണ വകുപ്പ് രൂപവത്കരിച്ചതു മഹാരാഷ്ട്രയിലെ സഹകരണ പ്രസ്ഥാനങ്ങളെ ദ്രോഹിക്കാൻ വേണ്ടിയാണെന്നു ശിവസേന വക്താവ് അരവിന്ദ് സാവന്ത് കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിൽ ശിവസേന പ്രതിനിധിയായി മുഖ്യമന്ത്രിയായ നാരായൺ റാണെ 16 വർഷം മുന്‍പാണു പാർട്ടി വിട്ടത്. കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം 2017ൽ ബിജെപി പക്ഷത്തെത്തി. കൊങ്കൺ മേഖലയിലെ അതികായനായ റാണെ, ശിവസേനയുടെ ബദ്ധശത്രുവാണ്.
Read Moreബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും..! ഷാഫിയെ ചോദ്യംചെയ്യാതെ കസ്റ്റംസ് തിരിച്ചയച്ചു
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിനു മുന്നിൽ ഇന്നലെ ഹാജരായെങ്കിലും ചോദ്യം ചെയ്യാതെ തിരിച്ചയച്ചു. അടുത്ത 12നു ഹാജരാകാന്‍ നോട്ടീസ് നല്കി. ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ പരോളില്‍ കഴിയുന്ന മുഹമ്മദ് ഷാഫി സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിനു നേതൃത്വം നല്‍കുന്നതായുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സ്വര്‍ണക്കടത്ത്, കവര്‍ച്ചാ സംഘങ്ങള്‍ക്കു വേണ്ടി ഷാഫി നേരിട്ട് പലരെയും ഭീഷണിപ്പെടുത്തിയതായി കസ്റ്റംസ് സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. കരിപ്പൂരില്‍ 2.33 കിലോഗ്രാം സ്വര്‍ണവുമായി ജൂണ്‍ 21നു പുലര്‍ച്ചെ പിടിക്കപ്പെട്ട കാരിയര്‍ മുഹമ്മദ് ഷഫീഖാണു ടി.പി. വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫി, കൊടി സുനി എന്നിവരുടെ പങ്കാളിത്തം ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് അറസ്റ്റിലായ അര്ജുന് ആയങ്കിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
Read Moreഎസ്ഐ ആനി ശിവയെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചെന്ന്! ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരേ കേസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊച്ചി: എസ്ഐ ആനി ശിവയെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരേ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന ആനി ശിവയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എസ്ഐ ആയി ആനി ശിവ ചുമതലയേറ്റെടുത്തതിന് പിന്നാലെയായിരുന്നു അവർക്കെതിരേയുള്ള സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെ ആനി ശിവയെ അധിക്ഷേപിച്ചെന്ന പരാതിയുമായി ഒരു അഭിഭാഷകന് ഡിസിപിക്ക് പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. ആനി ശിവ നേരിട്ട് പരാതിയുമായി രംഗത്തെത്തിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read Moreവനിതാ സ്ഥാനാർഥിക്ക് നേരെ ആക്രമണം; വസ്ത്രാക്ഷേപം നടത്താൻ ശ്രമം; ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് അഖിലേഷ് യാദവ്
ലക്നോ: തദ്ദേശ തെരഞ്ഞെടുപ്പ് മത്സരത്തിന് കളമൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സമാജ്വാദി പാര്‍ട്ടിയുടെ വനിതാ സ്ഥാനാര്‍ഥിയെ ആക്രമിച്ച് എതിര് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഇവരുടെ വസ്ത്രം അഴിച്ചെടുക്കാനും ശ്രമമുണ്ടായി. ലംഖിംപൂര്‍ ഖേരിയിലാണ് സംഭവമുണ്ടായത്. നാമനിര്‍ദേശ പത്രിക നല്കുന്നതില് നിന്നും ഇവരെ തടയാനാണ് എതിര് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിട്ടത്. ഇവരുടെ കൈവശമുണ്ടായിരുന്ന നാമനിര്‍ദേശ പത്രിക തട്ടിയെടുക്കാനും ആക്രമികള്‍ ശ്രമിച്ചു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു.
Read Moreചില വ്യക്തികൾ പാർട്ടി വിടുമ്പോൾ ആ വ്യക്തിയുടെ സമുദായവും അദ്ദേഹത്തോടൊപ്പം പോകുമെന്ന കാര്യം മനസിലാക്കണമെന്ന് കെ. മുരളീധരൻ
കോഴിക്കോട്: കോവിഡ് കാലത്ത് വിശക്കുന്നവൻ സ്വർണക്കടത്തിനെ കുറിച്ച് ഗവേഷണം നടത്തില്ലെന്ന് കെ. മുരളീധരൻ. ഭക്ഷണം നൽകുന്നവനൊപ്പമേ ജനം നിൽക്കൂ. ഓൺലൈൻ വിദ്യാഭ്യാസ കാര്യത്തിലും സൗകര്യം ഒരുക്കുന്നവനൊപ്പം ജനം നിൽക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. കോൺഗ്രസിന്റെ പ്രവർത്തന ശൈലിയും ഘടനയും മാറണമെന്നും കെ. മുരളീധരൻ പറഞ്ഞു. പാർട്ടിയുടെ മതേതരത്വ നിലപാടിൽ വെള്ളം ചേർക്കരുത്. കോൺഗ്രസിന്റെ മുഖ്യ ശത്രു ബിജെപിയാണ്. കേരളത്തിൽ ശത്രുക്കൾ സിപിഎമ്മും ബിജെപിയുമാണെന്നും മുരളീധരൻ പറഞ്ഞു. 2001 ന് ശേഷം കോൺഗ്രസ് കക്ഷി നിലയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ല. കോൺഗ്രസിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുക എന്ന പ്രതിജ്ഞയാണ് കരുണാകരന്റെ ഈ അനുസ്മരണ വേളയിൽ എടുക്കേണ്ടത്. എന്തു കൊണ്ട് തോറ്റു എന്നതല്ല,എങ്ങനെ ജയിക്കും എന്നതിനെക്കുറിച്ചും ആലോചിക്കണം. ചില വ്യക്തികൾ പാർട്ടി വിടുമ്പോൾ ആ വ്യക്തിയുടെ സമുദായവും അദ്ദേഹത്തോടൊപ്പം പോകും. അത് മനസിലാക്കണമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
Read Moreഅടിമുടി മാറാനൊരുങ്ങി കേരള കോൺഗ്രസ്-എം! സിപിഎം, സിപിഐ പാർട്ടികളെപ്പോലെ കേഡർ പാർട്ടിയാകാൻ പോകുന്നു; മൂന്നു മാസത്തിനുള്ളിൽ ലെവി
ജിബിൻ കുര്യൻ കോട്ടയം: ഇടതുമുന്നണിയിൽ പ്രവർത്തിക്കുന്ന കേരള കോണ്‍ഗ്രസ് എം സിപിഎം, സിപിഐ പാർട്ടികളെപ്പോലെ കേഡർ പാർട്ടിയാകാൻ പോകുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയോഗമാണ് പാർട്ടിയെ തനതു കേരള കോണ്‍ഗ്രസ് ശൈലിയിൽ നിന്നും മാറ്റി കേഡർ സംവിധാനത്തിലേക്ക് മാറ്റാൻ തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി പാർട്ടി അംഗങ്ങളിൽ നിന്നും ലെവി പിരിക്കും. കൂടാതെ പാർട്ടി പ്രവർത്തനങ്ങൾക്കായി അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പാർട്ടി ഫണ്ടും പിരിക്കും. 2022 ഏപ്രിലിനു മുന്‍പായി ബൂത്തു തലം മുതൽ സംസ്ഥാന തലം വരെ സംഘടനാ തെരഞ്ഞെടുപ്പും നടത്തും. പാർട്ടി ഭരണഘടനയിൽ ആവശ്യമായ ഭേദഗതി വരുത്താനും സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു. അടുത്ത ദിവസം ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. മൂന്നു മാസത്തിനുള്ളിൽ ലെവി സിപിഎം ഉൾപ്പെടെ ഇടതുപാർട്ടികളുടെ ശൈലിയിലാണ് കേരള കോണ്‍ഗ്രസ്- എമ്മിൽ ലെവി നടപ്പാക്കുന്നത്. എംപി, എംൽഎമാർ…
Read Moreതിരുവഞ്ചൂരിനു വധഭീഷണി കത്ത്! പോലീസിന് സ്വാതന്ത്ര്യമില്ല; അന്വേഷണം മരവിപ്പിച്ചതോ ?
കോട്ടയം: കോഴിക്കോട്ടുനിന്ന് വധഭീഷണി കത്ത് ലഭിച്ചതിനെത്തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നൽകിയ പരാതിയിൽ അന്വേഷണം ഇഴയുന്നു. ഒരാഴ്ച മുന്‍പ് ഭീഷണിക്കത്ത് ലഭിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിൻ പ്രകാരം കോട്ടയം വെസ്റ്റ് പോലീസ് കേസെടുക്കുകയും തിരുവഞ്ചൂർ രാധാകൃഷ്ണനിൽനിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു. കൂടാതെ എംഎൽഎയുടെ കോട്ടയം കോടിമതയിലുള്ള വീടിനോടു ചേർന്നു പോലീസ് നിരീക്ഷണവും ഏർപ്പെടുത്തി. കത്ത് ലഭിച്ചിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് അന്വേഷണവും ഒന്നുമായിട്ടില്ല. കോഴിക്കോട് പോസ്റ്റ് ഓഫീസിലെയും സമീപത്തെയും സിസിടിവി കാമറ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പോലീസ് പരിശോധന നടത്തുമെന്ന് പറഞ്ഞെങ്കിലും പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല. സത്യസന്ധമായ പോലീസ് അന്വേഷണം നടന്നാൽ കുറ്റാക്കാരെ കണ്ടുപിടിക്കാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പോലീസ് ഇക്കാര്യത്തിൽ ഒളിച്ചുകളിക്കുകയാണെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് എംഎംഎ ക്വാർട്ടേഴ്സിലെ വിലാസത്തിലാണു ഒരാഴ്ച മുന്‍പ് കത്ത് ലഭിച്ചത്. ‘തിരുവഞ്ചൂർ രാധാകൃഷ്ണൻ…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് ! വോട്ട് ചോര്‍ച്ചയില്‍ ഹിത പരിശോധനയുമായി സിപിഎം ; കോഴിക്കോട് നോര്‍ത്തിലും വോട്ട് ചോര്‍ച്ച; ബൂത്തുകളിൽ സംഭവിച്ചത്…
സ്വന്തം ലേഖകന്‍ കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തും കുറ്റ്യാടിയില്‍ എംഎല്‍എക്കെതിരേ നടപടി സ്വീകരിച്ചതിന് പിന്നാലെ കോഴിക്കോട് നോര്‍ത്തിലും ഹിതപരിശോധനയുമായി സിപിഎം. എല്‍ഡിഎഫിന് സീറ്റുകള്‍ നഷ്ടപ്പെട്ട വടകരയിലും കൊടുവള്ളിയിലും വരെ വോട്ട് കൂടിയപ്പോള്‍ സിറ്റിംഗ് സീറ്റായ കോഴിക്കോട് നോര്‍ത്തില്‍ വോട്ട് കുറഞ്ഞതാണ് സിപിഎം പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പ് മേഖലാ കമ്മിറ്റികള്‍ ഇതിനകം റിവ്യൂ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. അടുത്ത ദിവസം ചേരുന്ന കമ്മറ്റിയില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. ലോക്കല്‍ , ഏരിയാ, ജില്ലാകമ്മിറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. ഈ റിപ്പോര്‍ട്ട് ജില്ലാകമ്മറ്റി ജില്ലാസെക്രട്ടറിയേറ്റില്‍ അവതരിപ്പിക്കും. സിപിഎം തയാറാക്കിയ കണക്കുകളില്‍ നോര്‍ത്ത് മണ്ഡലത്തിലെ വോട്ടില്‍ വലിയ വ്യത്യാസമാണുള്ളത്. ബൂത്തുകളിൽ സംഭവിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ചില ബൂത്തുകളില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു. 2016 ലെ…
Read More