പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: അച്ഛനെയും അമ്മയേയും അമ്മുമ്മയേയും കോവിഡ് മഹാമാരി അപഹരിച്ച ആതിരയ്ക്ക് സാന്ത്വനവും സുരക്ഷയുമായി പിഎംകെ യേഴ്സ്. കോവിഡ് രോഗബാധിതരായി അച്ഛനും അമ്മയും മരിച്ചു പോയ കുട്ടികൾക്കുള്ള പിഎംകെ യേഴ്സിൽ നിന്നുള്ള ആനുകുല്യം ഉടൻ ലഭിക്കുമെന്ന് അനൗദ്യോഗികമായി വിവരം ലഭിച്ചു. ജില്ലയിൽ മറ്റ് രണ്ട് കുട്ടികൾക്ക് കുടി പ്രധാനമന്ത്രിയുടെ കരുതൽ നിധിയിൽ നിന്നുള്ള സഹായം ലഭിക്കും. ആതിര എന്ന 10 വയസുകാരിക്ക് പുറമേ കോ വിഡ് ബാധിച്ച് അച്ഛനുമമ്മയും നഷ്ടപ്പെട്ട ഏരൂർ വിളക്കുപാറ സ്വദേശി അൻസിൽ (11), ഉമ്മന്നൂർ നെല്ലിക്കുന്നം ഇളങ്ങളം സ്വദേശി സ്വപ്ന രവി (14) എന്നിവർക്കാണ് പിഎംകെ യേഴ്സിസിൽ നിന്നുള്ള ആനുകൂല്യത്തിന് അർഹതയുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷെർലി പറഞ്ഞു. ഇവരുടെ വിവരങ്ങൾ സാമൂഹികക്ഷേമ വകുപ്പ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ചിറക്കര ഗവ.ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ആതിര പൂതക്കുളം പഞ്ചായത്തിലെ…
Read MoreCategory: Loud Speaker
രാജ്യത്ത് 24 മണിക്കൂറിനിടെ 6,148 കോവിഡ് മരണം; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണസംഖ്യ ആശങ്കയായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,148 പേർക്കാണ് ജീവൻ നഷ്ടമായത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണിത്. ഇതോടെ ആകെ മരണസംഖ്യ 3,59,676 ആയി ഉയർന്നു. കോവിഡ് മരണത്തിന്റെ കണക്കുകൾ ബിഹാർ പരിഷ്കരിച്ചതിനു പിന്നാലെയാണ് മരണനിരക്ക് വലിയ തോതിൽ ഉയർന്നത്. 9249 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ബിഹാർ സർക്കാറിന്റെ പുതിയ കണക്ക്. കഴിഞ്ഞ ദിവസത്തേതിൽനിന്നും 3,951 മരണങ്ങൾ പുതുതായി കൂട്ടിച്ചേർക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,91,83,121 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.69 ശതമാനമാണ്. രോഗമുക്തി നിരക്ക് 94.77 ശതമാനമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreകനത്ത മഴ! മുംബൈയിൽ കെട്ടിടം തകർന്ന് 11 പേർ മരിച്ചു; ഏഴു പേർക്ക് പരിക്ക്; സംഭവം ബുധനാഴ്ച രാത്രി 10.15 ഓടെ
മുംബൈ: കനത്ത മഴയ്ക്കിടെ മുംബൈയിൽ പാർപ്പിട സമുച്ചയത്തിലെ ഇരുനില കെട്ടിടം തകർന്നുവീണ് 11 പേർ മരിച്ചു. ഏഴു പേർക്ക് പരിക്ക്. ബുധനാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം. മലാദ് വെസ്റ്റിലെ ന്യൂ കളക്ടർ കോംപൗണ്ടിലുള്ള കെട്ടിടമാണ് തകർന്നതെന്ന് ബിഎംസി അറിയിച്ചു. തകർന്ന കെട്ടിടത്തിന്റെ സമീപമുള്ള മൂന്നു കെട്ടിടങ്ങളും അപകടകരമായ നിലയിലാണുള്ളത്. ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികളും തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റഎട്ടോളം ബിഡിബിഎ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 15 പേരെ രക്ഷപെടുത്തി. കൂടുതൽ പേർ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Read Moreകുഴല്‍പ്പണ വിവാദം തിരിച്ചടിയായി! സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ഊർജിതമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ഊർജിതമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണത്തിനെതിരേ ദേശീയതലത്തില്‍ നിലപാടു സ്വീകരിക്കുന്നതിനിടെ കുഴല്‍പ്പണ വിവാദം തിരിച്ചടിയായി മാറിയ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുനരാരംഭിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നത്. സ്വര്‍ണക്കടത്തുകേസില്‍ മന്ത്രിസഭയിലേക്കും സെക്രട്ടേറിയറ്റിലും കേന്ദ്രഏജന്‍സികളുടെ അന്വേഷണം എത്തിയതിന്റെ പ്രതികാരമായാണ് കുഴല്‍പ്പണ കേസിലെ നടപടികളെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ദേശീയനേതൃത്വം മുമ്പാകെ വിശദീകരിച്ചത്. കുഴല്‍പ്പണക്കേസില്‍ നേതൃത്വത്തിലേക്കുള്ള അന്വേഷണം സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ നേരിട്ട പ്രതിസന്ധിക്ക് സമാനമാണെന്നും സുരേന്ദ്രന് ദേശീയ നേതാക്കളെ അറിയിച്ചു. പ്രതിസന്ധിയില്‍ നേതൃത്വത്തിനു പിന്തുണയായി മറ്റു നേതാക്കള്‍ ആദ്യഘട്ടത്തില്‍ രംഗത്തെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി തീരുമാനപ്രകാരമാണ് അടുത്ത ദിവസങ്ങളിലായി നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കേന്ദ്രഏജന്‍സികളുടെ അന്വേഷണത്തിന്റെ പ്രതികാരനടപടിക്കു സ്വന്തം കുടുംബവും ഇരയായെന്നും സുരേന്ദ്രന് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി സംസ്ഥാന നേതൃത്വത്തിന്റെ മാത്രം…
Read Moreബിജെപി നേതാവിന്റെ മകളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; വലത് കണ്ണ് അക്രമികൾ ചൂഴ്ന്ന് എടുത്തു; പെൺകുട്ടി നേരിട്ടത് കൊടുംക്രൂരത
റാഞ്ചി: ജാർഖണ്ഡിൽ ബിജെപി നേതാവിന്റെ മകളെ കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിത്തൂക്കി. പത്താം ക്ലാസ് വിദ്യാർഥിയായ പതിനാറുകാരിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പലാമു ജില്ലയിലെ ലലിമതി വനത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിനു മുൻപ് പെൺകുട്ടിയുടെ വലത് കണ്ണ് അക്രമികൾ ചൂഴ്ന്ന് എടുത്തു. പൻകി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബുധബാർ ഗ്രാമത്തിലാണ് പെൺകുട്ടി താമസിക്കുന്നത്. ബിജെപി നേതാവിന്റെ അഞ്ച് മക്കളിൽ മൂത്തകുട്ടിയായിരുന്നു. അക്രമം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രദീപ് കുമാർ സിംഗ് ധനുക് (23) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10 ന് വീട്ടിൽനിന്നും പുറത്തേക്കുപോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ പരാതിയും നൽകിയിരുന്നു. പെൺകുട്ടിയെ പ്രതികൾ അതിക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയത്. വലത് കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്തു.
Read Moreകെ. സുധാകരന് അക്രമ രാഷ്ട്രീയക്കാരന്! സുധാകരന്റെ വരവ് കോണ്‍ഗ്രസിന്റെ നാശത്തിന്; പി.സി. ചാക്കോ പറയുന്നത് ഇങ്ങനെയൊക്കെ…
കൊച്ചി: അക്രമ രാഷ്ട്രീയക്കാരനായ കെ. സുധാകരന് കെപിസിസിയുടെ തലപ്പത്തേക്ക് എത്തുന്നതോടെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ നാശമായിരിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. ശാന്തി, സമാധാനം, അക്രമരാഹിത്യം എന്നീ ഗാന്ധിയന്‍ വിശ്വാസങ്ങളെ മുറുകെ പിടിച്ച നേതാക്കള്‍ ഇരുന്ന കസേരയാണത്. കണ്ണൂരിലെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ സന്തതിയായ സുധാകരന് രാഷ്ട്രീയ പ്രതിയോഗികളെ ശാരീരികമായി ഉന്മൂലനം ചെയ്യുകയെന്ന തീവ്രവാദ രാഷ്ട്രീയത്തിനു ചുക്കാന്‍ പിടിച്ച ആളാണ്. ക്ഷമാശീലരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സുധാകരന്റെ രാഷ്ട്രീയത്തിന് കേരളത്തില്‍ പ്രസക്തിയില്ലെന്നും പി.സി. ചാക്കോ പറഞ്ഞു.
Read Moreജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത സിപിഎം നേതാവ് പി. ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു..! ഡൽഹിക്ക് വിളിപ്പിച്ചതല്ല, ഞാൻ പോയതാണ്: കെ. സുരേന്ദ്രൻ
ന്യൂഡൽഹി: കേരളത്തിലെ പ്രശ്നങ്ങളുടെ പേരിൽ കേന്ദ്ര നേതൃത്വം തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മന്ത്രിമാരെ കാണുന്നതിന് വേണ്ടിയാണ് താൻ ഡൽഹിക്ക് പോയത്. തന്നെ വിളിച്ചുവരുത്തേണ്ട ആവശ്യം നേതൃത്വത്തിനില്ലെന്നും സുരേന്ദ്രൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സി.കെ. ജാനു വിവാദം ഗൂഢാലോചനയുടെ ഫലമാണ്. ജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത സിപിഎം നേതാവ് പി. ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഘടകകക്ഷിനേതാവായ ജാനുവിന് ബിജെപി മുറി ബുക്ക് ചെയ്ത് നല്‍കിയതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
Read Moreഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്നത്..! ജോലിയില്ലാത്തതിനാൽ നികുതി പണം പോലും അടയ്ക്കാനാകുന്നില്ല: കങ്കണ പറയുന്നു…
മുംബൈ: ലോക്ക്ഡൗണ്‍ സാമ്പത്തികമായി തന്നെ പിന്നോട്ടടിച്ചുവെന്ന തുറന്നു പറച്ചിലുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ജോലിയില്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി പോലും ഇതുവരെ അടയ്ക്കാനായിട്ടില്ലെന്ന് അവർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. “വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി നൽകുന്നതിനാൽ ഏറ്റവും കൂടുതൽ നികുതി നൽകുന്ന നടിയും ഞാനാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി പുതിയ പ്രോജക്ടുകളൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടച്ചത്. ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്നത്’- കങ്കണ പറഞ്ഞു.
Read Moreഅഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്; ഗ്രൂപ്പ് താൽപര്യങ്ങൾ മാറ്റിവയ്ക്കുന്നതു ഗുണം ചെയ്യുമെന്ന് കെ.സുധാകരൻ
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് അടിമുടി മാറാനൊരുങ്ങുന്നു. കെപിസിസി പ്രസിഡന്റായി കെ.സുധാകരനെ പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ യുഡിഎഫ് കൺവീനർ, പിസിസി, ഡിസിസി അഴിച്ചു പണി എന്നിവ ഉടൻ വേണമെന്ന നിലപാടിലാണ് എഐസിസി. ഇതു സംബന്ധിച്ച ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തി ചർച്ചകൾ ആരംഭിക്കും. ഗ്രൂപ്പുകളുടെ അപ്രമാദിത്വം ഇനി വേണ്ടെന്ന നിലപാടിലാണ് എഐസിസി. കേരളത്തിൽ കോൺഗ്രസിനു നേട്ടമുണ്ടാകണമെങ്കിൽ ഗ്രൂപ്പുകൾക്കുള്ള അമിത പ്രാധാന്യം ഇല്ലാതാക്കണം എന്ന വിലയിരുത്തലാണ് ഹൈക്കമാൻഡിന്. സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനും സഹായകമായത് ഈ നിലപാടാണ്. കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടേയും കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുകയും ആറു മാസത്തിനുള്ളിൽ മാറ്റങ്ങളെല്ലാം പൂർത്തിയാക്കണമെന്നുമുള്ള തീരുമാനത്തിലാണ് ഹൈക്കമാൻഡ്. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയ കെ.വി തോമസ് യുഡിഎഫ് കൺവീനറായേക്കും എന്ന് സൂചനയുണ്ട്. പിന്തുണ ഉറപ്പിക്കാൻ ശ്രമംഎ, ഐ…
Read Moreകുഴൽപ്പണം: ഇഡിക്ക് റിപ്പോർട്ട് നൽകും; ധർമ്മരാജന് തടയിടാൻ പോലീസ്
തൃശൂർ: കൊടകര കുഴൽപ്പണ ഇടപാട് കേസിൽ ധർമ്മരാജൻ കൊണ്ടുവന്നത് ബിസിനസ് ആവശ്യത്തിനുള്ള പണം അല്ലെന്നും അത് ഹവാല പണം തന്നെയാണെന്നും കേസന്വേഷിക്കുന്ന പോലീസ് സംഘം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു റിപ്പോർട്ട് നൽകുമെന്ന് സൂചന. മൂന്നരക്കോടി രൂപ ബിസിനസ് ആവശ്യത്തിനുള്ള പണം ആയിരുന്നുവെന്നും അതിന്റെ രേഖകൾ കോടതിയിൽ സമർപ്പിക്കുമെന്നും ധർമ്മരാജൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതുവരെ പോലീസ് അന്വേഷിച്ച എല്ലാ കാര്യങ്ങളെയും തകിടംമറിക്കുന്നതാണ് ധർമരാജനെ പുതിയ നീക്കം. പോലീസ് ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ വിശദമായ റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറും. കഴിഞ്ഞദിവസം ഇഡി കേസിലെ പ്രാഥമിക വിവരങ്ങൾ പോലീസിൽനിന്നു ശേഖരിച്ചിരുന്നു.മേയ് ഒന്നിന് ആദ്യഘട്ട റിപ്പോർട്ട് പൊലീസ് നൽകിയിരുന്നു. മൂന്നരക്കോടി രൂപ ഹവാലപ്പണമായി വന്നെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സംസ്ഥാന പോലീസ് അറിയിക്കും. ലഭിച്ച തെളിവുകളും മൊഴികളും ഇഡിയെ അറിയിക്കും.പിടികൂടിയ പണത്തിന് അവകാശമുന്നയിച്ച് ധർമരാജൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. വിശദമായ എൻഫോഴ്സ്മെന്റ്…
Read More