തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ഔദ്യോഗിക വാഹനങ്ങളായി. മന്ത്രിമാരുടെ വാഹനങ്ങൾക്കും നന്പരായി. ഇപ്പോൾ നൽകിയുട്ടുള്ള നന്പരുകൾ താത്കാലികമാണ്. മന്ത്രിമാരും അവരുടെ വാഹനത്തിന്റെ നന്പരും: പിണറായി വിജയൻ മുഖ്യമന്ത്രി കേരളാ സ്റ്റേറ്റ് -1, കെ.രാജൻ-2, റോഷി അഗസ്റ്റിൻ-3, എ.കെ.ശശീന്ദ്രൻ-4, വി.ശിവൻകുട്ടി-5, കെ.രാധാകൃഷ്ണൻ-6, അഹമ്മദ് ദേവർകോവിൽ-7, എം.വി.ഗോവിന്ദൻ മാസ്റ്റർ-8, ആന്റണി രാജു-9, കെ.എൻ.ബാലഗോപാൽ-10, പി.രാജീവ്-11, വി.എൻ.വാസവൻ-12, ജി.ആർ.അനിൽ-13, പി.പ്രസാദ്-14, പി.എ.മുഹമ്മദ് റിയാസ്-25, സജിചെറിയാൻ16, കെ.കൃഷ്ണൻകുട്ടി15, വി. അബ്ദുറഹ്മാൻ-81, ജെ.ചിഞ്ചുറാണി-22, ഡോ: ആർ.ബിന്ദു-19, വീണാ ജോർജ്-20.
Read MoreCategory: Loud Speaker
ജ്വല്ലറികളും വസ്ത്രശാലകളും തുറക്കാം, പരിമിതമായ സ്റ്റാഫിനെ ഉൾപ്പെടുത്തി…! ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കോവിഡ് അതിവ്യാപന സാഹചര്യത്തിൽ ഞയാറാഴ്ചവരെ പ്രഖ്യാപിച്ചിട്ടുള്ള ട്രിപ്പിൾ ലോക്ഡൗണിൽ ഏതാനും ഇളവ് വരുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. വസ്ത്രശാലകൾ, ജ്വല്ലറികൾ എന്നിവ പരിമിതമായ സ്റ്റാഫിനെ ഉൾപ്പെടുത്തി തുറക്കാം. എന്നാൽ ഓൺലൈൻ വിൽപ്പനയും ഹോം ഡെലിവറിയും മാത്രമേ പാടുള്ളു. വിവാഹ പാർട്ടികൾക്ക് വസ്ത്രശാലകളിലും ജ്വല്ലറികളിലും എത്തി സാധനം വാങ്ങാം. തീരദേശത്ത് കടൽക്ഷോഭത്തെ തുടർന്ന് ദുരന്തം നേരിടുന്നവർക്ക് സൗജന്യ കിറ്റ് വിതരണം നടത്താം. പൈനാപ്പിൾ മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാം.
Read Moreവാക്സിൻ വ്യാപകമാകാൻ 2024 ആകണം! വികസിത രാജ്യങ്ങളിൽ കോവിഡ് വാക്സിനേഷൻ അതിവേഗം, ഇന്ത്യയ്ക്ക് നിരാശപ്പെടുത്തുന്ന കണക്ക്
ന്യൂഡൽഹി: വികസിത രാജ്യങ്ങളിൽ കോവിഡ് വാക്സിനേഷൻ അതിവേഗം മുന്നേറുന്പോൾ ഇന്ത്യയ്ക്ക് നിരാശപ്പെടുത്തുന്ന കണക്ക്. വാക്സിൻ വിതരണത്തിലെ പോരായ്മകൾ തീർക്കാതെ ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടുപോയാൽ ജനസംഖ്യയുടെ മുക്കാൽ പങ്കിനു കുത്തിവയ്പ്പു നൽകിത്തീർക്കാൻ 2024 പകുതി ആകേണ്ടിവരുമെന്നാണ് സൂചനകൾ. ആഴ്ചയിൽ ശരാശരി 1.8 കോടി പേർക്കാണ് ഇപ്പോൾ വാക്സിൻ നൽകാനാകുന്നത്. രാജ്യത്തെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുന്പോൾ ഈ നിരക്ക് വളരെ പിന്നിലാണ്. കൂടുതൽ ബ്രാൻഡുകൾ ലഭ്യമാക്കുകയും നിർമാണം അതിവേഗത്തിലാക്കുകയും ചെയ്താൽ മാത്രമേ അടുത്തവർഷം അവസാനത്തോടെയെങ്കിലും കൂടുതൽപേരിലേക്ക് വാക്സിൻ എത്തിക്കാനാവൂ. അതേസമയം ഈ വർഷം അവസാനത്തോടെ 267 കോടി ഡോസ് വാക്സിൻ സംഭരിച്ചു ലഭ്യമാക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചത്. രാജ്യത്തെ പ്രായപൂർത്തിയായ എല്ലാവർക്കും ഈ കാലയളവിൽ വാക്സിൻ നൽകാമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ജൂലൈ മാസത്തോടെ 51 കോടി ഡോസ് വാക്സിൻ ലഭ്യമാക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
Read Moreബാർജ് ദുരന്തം! 37 മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരിൽ മലയാളിയും; മരിച്ചവരെല്ലാം ഒരേ ബാർജിൽ ഉണ്ടായിരുന്നവരോ? തെരച്ചിൽ തുടരുന്നു
മുംബൈ: മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിലെ ബാർജ് അപകടത്തിൽ മരിച്ചവരിൽ മലയാളിയും. വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചതെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു. ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ മുങ്ങിയ ബാർജിലെ ഒഎൻജിസി തൊഴിലാളികൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. പി-305 ബാർജിലെ 186 പേരെ ഇതിനകം രക്ഷപ്പെടുത്തി. 37 മൃതദേഹങ്ങൾ കണ്ടെത്തി. 38 തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്. എണ്ണ ഖനന പ്രവൃത്തികളിൽ ഏർപ്പെട്ട 261 പേരാണ് ഈ വന്പൻ ചങ്ങാടത്തിൽ ഉണ്ടായിരുന്നത്. ചുഴലി വീശിയടിച്ച തിങ്കളാഴ്ച മുംബൈയിൽനിന്ന് 35 നോട്ടിക്കൽ മൈൽ അകലെ ഇതു മുങ്ങുകയായിരുന്നു. നാവികസേനയും തീരരക്ഷാ സേനയും ചേർന്ന് മൂന്നു ദിവസത്തെ ശ്രമഫലമായാണ് 186 പേരെ രക്ഷപ്പെടുത്തിയത്. ഇവരെ നാവികസേനയുടെ ഐഎൻഎസ് കൊച്ചി എന്ന കപ്പലിൽ ഇന്നലെ മുംബൈ തുറമുഖത്ത് എത്തിച്ചു. ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളും തീരത്തെത്തിച്ചിട്ടുണ്ട്. സമാനമായ അപകടത്തിൽ അകപ്പെട്ട…
Read Moreഇളവ് ആസ്വദിച്ച് ജനം പുറത്തേക്ക്! പോലീസ് വെട്ടില്‍; മേലുദ്യോഗസ്ഥരുടെ പഴി പോലീസിന്; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
സ്വന്തം ലേഖകന്‍ കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവ് ദുരുപയോഗം ചെയ്യുന്നതായി പോലീസ്. സര്‍ക്കാര്‍ ഇളവുകളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സ്ഥിതിയാണുള്ളത്. പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കൈയില്‍ കരുതുകയും ജോലി ആവശ്യാര്ത്ഥമാണെന്ന് അറിയിക്കുകയുമാണ് പതിവ്. എന്നാല്‍ പലരും ജോലിക്കായല്ല പുറത്തിറങ്ങുന്നതെന്നാണ് പോലീസ് പറയുന്നത്. ഇത്തരക്കാരെ തടഞ്ഞ് തിരിച്ചയക്കുന്ന പക്ഷം മേലുദ്യോഗസ്ഥരില്‍ നിന്ന് പഴി താഴെതട്ടിലുള്ള പോലീസുകാര്‍ക്കാണ് കേള്‍ക്കേണ്ടതായി വരുന്നത്. അതേസമയം റോഡില്‍ വാഹനങ്ങള്‍ കൂടുന്നുത് കണ്ടാലും മേലുദ്യോഗസ്ഥര്‍ പിക്കറ്റ് പോസ്റ്റിലും മറ്റും ഡ്യൂട്ടിയിലുള്ള പോലീസുകാരെ ശകാരിക്കുകയാണ് ചെയ്യുന്നത്. ഇതോടെ പരിശോധന നടത്തുന്ന പോലീസുകാര്‍ എപ്രകാരം ലോക്ക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുമെന്ന കാര്യത്തില്‍ ആശങ്കയിലായി. അതേസമയം ഇളവുകള്‍ കൂടുതല്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നഗരത്തില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധനക്ക് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജ് നിര്‍ദേശം നല്കി. പോലീസ് പാസില്ലാതേയും സത്യവാങ്മൂലമില്ലാതേയും വരുന്നവര്‍ക്ക് യാതൊരു ഇളവുകളും പോലീസ്…
Read Moreനിർണായക പ്രഖ്യാപനമുണ്ടായേക്കും! ആദ്യമന്ത്രിസഭാ യോഗത്തിൽ കണ്ണുനട്ട് കേരളം; ജനക്ഷേമ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്ന് സൂചന. ഇടതു മുന്നണി ചരിത്ര വിജയം നേടിയ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനക്ഷേമ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മന്ത്രിസഭായോഗം മുൻതൂക്കം നൽകും. കോവിഡ് പ്രതിരോധത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കുന്ന കാര്യം യോഗം ചർച്ച ചെയ്തേക്കും. കോവിഡ് ഭീഷണി അവസാനിക്കുന്നതുവരെ ഭക്ഷ്യകിറ്റ് വിതരണം തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചേക്കും. 15-ാമത് കേരള നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് 25-ന് നടക്കും. എം.ബി. രാജേഷിനെ എൽഡിഎഫ് നേരത്തേ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്.
Read Moreആശുപത്രിക്കിടയ്ക്കായി പരമാവധി ശ്രമിച്ചിട്ടും..! ഐസിയു കിടക്ക ലഭിക്കുമോയെന്ന് ട്വീറ്റ് ചെയ്ത ജാമിയ അസി. പ്രഫസർ മരിച്ചു
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഐസിയു കിടക്ക ലഭിക്കുമോയെന്ന് ട്വീറ്റ് ചെയ്ത് ആരാഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ അസി. പ്രഫസർ ഡോ. നബീല സാദിഖ് മരിച്ചു. 38 വയസായിരുന്നു. ഡോ. നബീല സാദിഖ് ഏപ്രില്‍ 30 വരെ വിദ്യാര്‍ഥികളെ ഗവേഷണ പ്രബന്ധങ്ങള്‍ തയാറാക്കാന്‍ സഹായിച്ചിരുന്നു. നബീല മരിക്കുന്നതിന് 10 ദിവസം മുന്‍പാണ് അമ്മ നുസാത്ത് കോവിഡ് ബാധിച്ച് മരിച്ചത്. പിതാവിനും രോഗം ബാധിച്ചെങ്കിലും ഭേദമായി. ഡോ. നബീലയുടെ ആരോഗ്യനില ഗുരുതരമായതോടെ ആശുപത്രിക്കിടയ്ക്കായി പരമാവധി ശ്രമിച്ചിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഒടുവില്‍ ആശുപത്രിയില്‍ പ്രവേശനം ലഭിച്ചു. അതിനിടയിലാണ് മാതാവ് കോവിഡ് പോസിറ്റീവായത്. മാതാവിനെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നബീലയുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ മാതാവ് മരിച്ച കാര്യം അവരെ അറിയിച്ചില്ല. ഓക്സിജന്റെ അളവ് താഴ്ന്ന നിലയിലായിരുന്നു.
Read Moreകോവിഡാണ്, പൊതുജനങ്ങളെ പ്രവേശിപ്പിക്കേണ്ട! വിപ്ലവമണ്ണിലെത്തി രക്തസാക്ഷികൾക്ക് ആദരമർ മുഖ്യമന്ത്രിയും നിയുക്തമന്ത്രിമാരും
ആലപ്പുഴ: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് മുന്നോടിയായി മുഖ്യമന്ത്രിയും സിപിഎം, സിപിഐ മന്ത്രിമാരും ആലപ്പുഴയിലെത്തി രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചു. ആദ്യം വയലാറിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം വലിയ ചുടുകാട്ടിലും ആദരം അർപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും നിയുക്ത സ്പീക്കറും മാത്രമാണ് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. എല്ലാ കാലത്തും ഇടതു സര്‍ക്കാരുകള്‍ അധികാരത്തിലേറും മുന്‍പ് രക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിക്കാറുണ്ട്.
Read Moreഫിനാലേക്ക് ദിവസങ്ങൾ മാത്രം ബാക്കി! ‘ബിഗ് ബോസ്’ നിർത്തിവെച്ചു; ഇരുന്നൂറിൽപരം അണിയറ പ്രവർത്തകർ; പ്രൊഡക്ഷൻ കോസ്റ്റ് അറുപത് കോടിയിലേറെ…
ചെന്നൈ: നടൻ മോഹൻലാൽ അവതാരകനായ് മലയാളത്തിലെ പ്രമുഖ ചാനൽ സംപ്രേഷണം ചെയുന്ന പോപ്പുലർ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ- 3 നിർത്തിവെച്ചു. തമിഴ്നാട്ടിലെ കോവിഡ് വ്യാപനവും ഒപ്പം ലോക്ക്ഡൗണും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇപ്പോഴത്തെ പ്രതിസന്ധികൾ മാറിയാൽ ഷോ പുനരാരംഭിക്കുമെന്ന് ചാനൽ അധികൃതർ അറിയിച്ചു. കഴിഞ്ഞ സീസൺ 75ദിവസം കഴിഞ്ഞപ്പോൾ കോവിഡ് വ്യാപനത്തിൽ ഒഴിവാക്കേണ്ടി വന്നിരുന്നു. എന്നാൽ ഈ വർഷം ഫിനാലേക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയപ്രതിസന്ധി നേരിടേണ്ടിവരുന്നത്. ഫെബ്രുവരി 14ന് തുടക്കം കുറിച്ച ബിഗ്ബോസ് ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ ആണ് ചിത്രീകരണം നടക്കുന്നത്. ഇരുന്നൂറിൽപരം അണിയറ പ്രവർത്തകർ ജോലി ചെയുന്ന വൻ ബജറ്റ് ഷോയുടെ പ്രൊഡക്ഷൻ കോസ്റ്റ് അറുപത് കോടിയിലേറെയാണ്.
Read Moreകണ്ണീർക്കടൽ! മുംബൈയിലെ ബാർജ് അപകടം; 22 മരണം, 65 പേരെ കാണാതായി; കടുത്ത വെല്ലുവിളികൾക്കിടയിലും തെരിച്ചിൽ തുടരുന്നു…
മുംബൈ: ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്നു അറബിക്കടലിൽ ബാർജ് അപകടത്തിൽപ്പെട്ട് 22 പേർ മരിച്ചു. മുംബൈ തീരത്തുണ്ടായ അപകടത്തിൽ 65 പേർക്കായി കാലാവസ്ഥ ഉയർത്തുന്ന കടുത്ത വെല്ലുവിളികൾക്കിടയിലും തെരിച്ചിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ട പി 305 ബാർജിലെ 273 പേരിൽ 186 പേരെ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചതായി നാവികസേന അറിയിച്ചു. വരപ്രദ എന്ന ടഗ്ബോട്ടിൽനിന്നു രണ്ടുപേരെയും രക്ഷപ്പെടുത്തി. മുംബൈയിൽനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ഹീര ഓയിൽ ഫീൽഡിനു സമീപമാണ് കാറ്റിനെത്തുടർന്ന് ബാർജ് (കൂറ്റൻ ചങ്ങാടം) അപകടത്തിൽപ്പെട്ടത്. നാവികസേന രക്ഷപ്പെടുത്തിയ 125 പേരുമായി നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊച്ചി ബുധനാഴ്ച മുംബൈ തുറമുഖത്തെത്തി. മൃതദേഹങ്ങളും ഈ കപ്പലിലാണ് എത്തിച്ചത്. നാവികസേനയുടെ യുദ്ധക്കപ്പലുകളും പി 81 ഹെലികോപ്റ്ററുകളുമുൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. എസ്എസ്- മൂന്ന് ബാർജിലുള്ള 196 പേരും സാഗർഭൂഷൺ എണ്ണ പര്യവേഷണക്കപ്പലിലുള്ള 101 പേരും സുരക്ഷിതരാണെന്നു നാവികസേന അറിയിച്ചു. രക്ഷാപ്രവർത്തനം പൂർണതോതിൽ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ…
Read More