കൊച്ചി: തനിക്കു ജന്മദിനാശംസ പത്രത്തിൽ കൊടുത്ത സുഹൃത്ത് ആശംസ അച്ചടിച്ചു വരും മുന്‍പേ കോവിഡ് ബാധിച്ചു മരിച്ച വിവരം സങ്കടത്തോടെ ഫേസ്ബുക്കിൽ കുറിച്ചു മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്. ദി ലാസ്റ്റ് വിഷ് എന്ന തലക്കെട്ടോടെ ഹൈദരാബാദിലുള്ള യുവ സുഹൃത്തിനെക്കുറിച്ചാണു ജന്മദിനമായ ഇന്നലെ കെ.വി. തോമസിന്റെ കുറിപ്പ്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ: ഇന്നെന്റെ പിറന്നാളാണ്. വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്. ദേശീയ പത്രങ്ങളിൽ എനിക്കുള്ള പിറന്നാൾ ആശംസകൾ ഫോട്ടോ സഹിതം അച്ചടിച്ചു വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളായി മുടക്കമില്ലാതെ ഈ ആശംസ നൽകിക്കൊണ്ടിരിക്കുന്നത് ഹൈദരാബാദിലെ 48 കാരനായ എന്റെ സുഹൃത്ത് മെരുകാ രാജേശ്വര റാവു ആയിരുന്നു. ഞാനും റാവുവുമായി നില്ക്കുന്ന ഒരു ചിത്രവും ആശംസയും. അതായിരുന്നു പതിവ്. ഊർജസ്വലനായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന റാവു ആന്ധ്രയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര…
Read MoreCategory: Loud Speaker
മന്‍സൂര്‍ വധക്കേസ്; രണ്ടാം പ്രതി രതീഷിന് ക്രൂര മര്‍ദനമേറ്റിരുന്നു; മരണകാരണത്തെക്കുറിച്ച്പോസ്റ്റ്മോര്ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്
സ്വന്തം ലേഖകന്‍ കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷ് മരിക്കുന്നതിന് മുന്‍പ് ക്രൂരമായി മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പുറമേ മുറിവുകള്‍ പ്രകടമല്ലെങ്കിലും തുടയിലും മൂക്കിനുള്ളിലും മുറിവേറ്റിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതായി അന്വേഷണസംഘം അറിയിച്ചു. അതേസമയം ഈ മുറിവുകള്‍ മരണത്തിന് കാരണമായതല്ല. തൂങ്ങിയതിനെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് മരണത്തിലേക്ക് എത്തിച്ചതെന്നും അതിനാല്‍ രതീഷിന്റേത് തൂങ്ങി മരണം തന്നെയാവാനുള്ള സാധ്യതയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘം മുമ്പാകെ ലഭിക്കുന്നത്. ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ടുകൂടി ലഭിക്കണംരതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ആദ്യഘട്ടത്തില്‍ തന്നെ കേസന്വേഷിച്ചിരുന്ന ലോക്കല്‍ പോലീസിനോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് പരിക്കേറ്റ അവയവങ്ങള്‍ റീജണല്‍ കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയക്കുകയും ചെയ്തു. ഇതിന്റെ പരിശോധനാ ഫലം ഇതുവരേയും ലഭിച്ചിട്ടില്ല. മന്‍സൂറിനെ കൊലപ്പെടുത്തിയ ദിവസം സംഭവസ്ഥലത്ത് വച്ച് സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷത്തിനിടെയാണ് രതീഷിന് മര്‍ദനമേറ്റതെന്നാണ് അന്വേഷണസംഘം…
Read Moreരാജ്യത്ത് കോവിഡിന് നേരിയ ആശ്വാസം; കേസുകൾ കുറയുന്നു; രോഗികൾ മൂന്നര ലക്ഷത്തിന് താഴേയ്ക്ക്
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3876 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്താകെ 37.15 ലക്ഷം പേർ നിലവിൽ കോവിഡ് ചികിത്സയിൽ ഉണ്ട്. സജീവകേസുകളിൽ 30,016 പേരുടെ കുറവുണ്ടായി എന്നതാണ് ആശ്വാസകരമായ വാർത്ത. 61 ദിവസത്തിന് ശേഷമാണ് ഇത്രയും കുറവുണ്ടാകുന്നത്. ഇതുവരെ 1,90,27,304 പേർ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,56,082 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 2.29 കോടി പേർക്കാണ്. ഇതിൽ 37.15 ലക്ഷം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. പ്രതിദിന കോവിഡ് രോഗികളിൽ മഹാരാഷ്ട്രയെ പിന്നിലാക്കി കർണാടക ഒന്നാമതായി. 24 മണിക്കൂറിനിടെ 39,305 പേർക്ക് കർണാടകയിൽ കോവിഡ് പിടിപ്പെട്ടു. 37,236 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്, ഉത്തർപ്രദേശ്, കേരളം…
Read Moreമരണനിരക്ക് മറച്ചു വയ്ക്കുന്നുവെന്നുള്ള ആരോപണം തെറ്റെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം: കോവിഡ് മരണനിരക്ക് മറച്ചു വയ്ക്കുന്നുവെന്നുള്ള ആരോപണം തെറ്റാണെന്ന് കെ.കെ. ശൈലജ. കോവിഡ് മരണങ്ങൾ സംബന്ധിച്ച് എല്ലാ പഞ്ചായത്തുകളും കൃത്യമായ കണക്ക് രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു. ശരിയായ പരിചരണം കൊണ്ട് കോവിഡ് മരണനിരക്ക് കുറയ്ക്കാൻ സാധിക്കുന്നുണ്ട്. സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചതല്ലെങ്കിലും കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായിട്ടില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. അതേസമയം ചില ജില്ലകളിൽ രോഗവ്യാപനം രൂക്ഷമായിട്ടുണ്ട്. കൂടുതൽ ഐസിയു കിടക്കൾ നിർമിച്ചു കൊണ്ടിരിക്കുകയാണ്.ഓക്സിജൻ ക്ഷാമം മൂലം കേരളത്തിൽ മരണം സംഭവിക്കാതിരിക്കാൻ കഠിനാധ്വാനം ചെയ്യുകയാണ്. കാസർകോട്ടെ ഓക്സിജൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. കേന്ദ്ര ക്വോട്ട കൂടി കിട്ടിയാൽ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകും. ഓക്സിജൻ കൊണ്ടുപോകാനുള്ള ട്രക്കുകളുടെ കുറവ് സംസ്ഥാനത്തുള്ളതിനാൽ കേന്ദ്രത്തോട് ട്രക്കുകളും വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു.
Read Moreയുപിയില്‍ മതനേതാവിന്റെ സംസ്ക്കാരച്ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍ ! കോവിഡ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയതായി ആരോപണങ്ങള്‍…
കോവിഡ് അതിരൂക്ഷമായ യുപിയില്‍ സംസ്ഥാന സര്‍ക്കാര്‍ കോവിഡ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മതനേതാവിന്റെ സംസ്കാര ചടങ്ങുകളില്‍ പ്രോട്ടോക്കോള്‍ ലംഘനമെന്ന് ആരോപണം. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച മുസ്ലിം പുരോഹിതന് അബ്ദുല്‍ ഹമീദ് മുഹമ്മദ് സലിമുല്‍ ഖാദ്രിയുടെ സംസ്കാര ചടങ്ങുകളിലാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ആയിരങ്ങള്‍ പങ്കെടുത്തത്. സംസ്കാര ചടങ്ങുകളില്‍ പരമാവധി 20 പേര് മാത്രമേ പങ്കെടുക്കാവൂ എന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പുരോഹിതന്റെ സംസ്കാര ചടങ്ങുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തത്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരങ്ങള്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. വിലാപ യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കേസ് എടുത്തിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ അഡീഷണല്‍ എസ്പിയുടെ കീഴില്‍ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ബദൗന്‍ എസ്പി അറിയിച്ചു.
Read Moreഓക്സിജൻ നിറയ്ക്കാൻ അഞ്ച് മിനിറ്റ് വൈകി; പകരം നൽകേണ്ടി വന്നത് 11 ജീവനുകൾ; സംഭവത്തെക്കുറിച്ച് കളക്ടര്‍ പറയുന്നത് ഇങ്ങനെ…
തിരുപ്പതി: രാജ്യത്ത് ഓക്സിജൻ കിട്ടാതെ 11 കോവിഡ് രോഗികൾ കൂടി മരിച്ചു. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് ദാരുണ സംഭവം. തിരുപ്പതിയിലുള്ള റുയ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ രോഗികളാണ് മരിച്ചത്. ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ അഞ്ച് മിനിറ്റ് വൈകിയതാണ് ഈ ദാരുണ സംഭവത്തിന് കാരണമായത്. ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ വൈകിയതുമൂലം മർദ്ദം കുറഞ്ഞതാണ് രോഗികളുടെ മരണത്തിനിടയാക്കിയത്. ഓക്സിജൻ വിതരണം അഞ്ച് മിനിറ്റിനുള്ളിൽ പുനസ്ഥാപിക്കാൻ സാധിച്ചതുമൂലം കൂടുതൽ അപകടങ്ങൾ ഒഴിവായതായി അധികൃതർ അറിയിച്ചു. 30 ഡോക്ടർമാരെ ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റി രോഗികൾക്ക് വേണ്ട ചികിത്സ നൽകിയെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം ഓക്സിജൻ ദൗർലഭ്യം ഇല്ലെന്നും വേണ്ടത്ര വിതരണം നടക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു. റുയ ആശുപത്രിയിലെ ഐസിയുവിൽ 700 കോവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. 300 കോവിഡ് രോഗികൾ വാർഡുകളിലും ചികിത്സയിലുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി വൈ.എസ്. ജഗമോഹൻ റെഡ്ഡി ദുഃഖം…
Read Moreഗൗരിയമ്മയുള്ള കാലത്ത് ജീവിച്ചുവെന്നത് ഏത് മലയാളിക്കും അഭിമാനം;ആധുനിക കേരളത്തിന്റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.ആർ. ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേതെന്നും മുഖ്യമന്ത്രി സ്മരിച്ചു. ഇങ്ങനെയൊരാള്‍ നമുക്കുണ്ടായിരുന്നു എന്നതു നമ്മുടെ വലിയ ധന്യതയാണ്. ഗൗരിയമ്മയുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞു എന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ… സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആര്. ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണ്. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും…
Read Moreപോലീസിനൊപ്പം വാഹന പരിശോധന നടത്താൻ ഒരു സംഘടനയ്ക്കും അനുവാദമില്ല; അത്തരത്തിലുള്ള ഒരു കാര്യവും പ്രോത്സാഹിപ്പിക്കില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വാഹന പരിശോധന നടത്താൻ ഒരു സംഘടനക്കും അനുവാദമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്ട് പോലീസിനൊപ്പം ചേർന്ന് വാഹന സേവാഭാരതി പ്രവർത്തകർ പരിശോധന നടത്തിയ കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു സന്നദ്ധ സംഘടനക്കും ഔദ്യോഗിക സംവിധാനത്തോടൊപ്പം നിന്ന് ഇങ്ങനെ പ്രവർത്തിക്കാൻ അനുമതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാട്ടിൽ സന്നദ്ധ സംഘടനകൾ ഒരുപാടുണ്ട്. സർക്കാർ തന്നെ അവരെ ക്ഷണിച്ച് സന്നദ്ധസേന രൂപീകരിച്ചിട്ടുണ്ട്. ആ അംഗങ്ങൾക്ക് മാത്രമാണ് ഇതിനോടൊപ്പം പ്രവർത്തിക്കാനുള്ള അനുമതി. പോലീസ് വിവിധ സ്ഥലങ്ങളിൽ സേനയോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള വൊളന്റിയർമാരെ കഴിഞ്ഞ തവണയും നിയോഗിച്ചിട്ടുണ്ട്. അത് ഏതെങ്കിലും സന്നദ്ധ സേനയിൽ പെട്ടവരല്ല. സമൂഹത്തിൽ നിന്ന് സന്നദ്ധരായി മുന്നോട്ട് വരുന്നവരാണ്. അവർക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ സംഘടനകളുമായി ബന്ധമോ ഉണ്ടെങ്കിൽ, അതൊന്നും പ്രദർശിപ്പിച്ച് കൊണ്ട് ഈ പ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കാനാവില്ല. അത്തരത്തിലുള്ള ഒരു കാര്യവും പ്രോത്സാഹിപ്പിക്കില്ല-മുഖ്യമന്ത്രി…
Read Moreരാജ്യം തലകുനിക്കണം! ഗംഗയിൽ തള്ളിയ 150 മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു; തെരുവ് നായ്ക്കൾ പലയിടത്തും മൃതദേഹം കടിച്ചുവലിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്
പാറ്റ്ന: ബിഹാറിൽ കോവിഡ് ബാധിച്ച് മരിച്ച 150 പേരുടെ മൃതദേഹങ്ങൾ ഗംഗാ നദിയിൽ തള്ളി. മൃതദേഹങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗത്തായി കരയ്ക്കടിഞ്ഞു. ദേശീയ മാധ്യമങ്ങളാണ് ദൃശ്യങ്ങൾ സഹിതം വാർത്ത റിപ്പോർട്ട് ചെയ്തത്. കിഴക്കൻ ഉത്തർപ്രദേശിനോട് ചേർന്ന ബിഹാറിലെ ബക്സറിലാണ് രാജ്യത്തിനാകെ മാനക്കേടുണ്ടാക്കുന്ന സംഭവം നടന്നിരിക്കുന്നത്. പല മൃതദേഹങ്ങളും അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലാണ്. തെരുവ് നായ്ക്കൾ പലയിടത്തും മൃതദേഹം കടിച്ചുവലിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇന്ന് രാവിലെ മുതലാണ് നദിയുടെ വിവിധ ഭാഗങ്ങളിൽ മൃതദേഹം പൊങ്ങിത്തുടങ്ങിയത്. കിഴക്കൻ ഉത്തർപ്രദേശിലെ ചില സ്ഥലങ്ങളിൽ നിന്നും നദിയിൽ ഒഴുക്കിയ മൃതദേഹങ്ങൾ ബിഹാർ അതിർത്തി പിന്നിട്ട് നദിയിൽ പൊങ്ങിയെന്നാണ് സംശയിക്കുന്നത്. യുപിയിൽ പലയിടത്തും കോവിഡ് മൃതദേഹങ്ങൾ പ്രോട്ടോക്കോൾ പാലിക്കാതെ സംസ്കരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
Read Moreലോക്ഡൗണ്‍ മൂന്നാംദിനവും പോലീസിന്റെ കര്‍ശന പരിശോധന; നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3065 പേർക്കെതിരെ കേസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തിലേക്ക്. ഇന്ന് പ്രവൃത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന ആശങ്കയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പരിശോധന കൂടുതൽ കർശനമാക്കാനുമാണ് തീരുമാനം. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മതിയാകും. വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം. അനിവാര്യമായ യാത്രകൾക്കു മാത്രമേ പാസ് അനുവദിക്കുകയുള്ളൂ എന്ന നിലപാടിലാണ് പോലീസ്. രണ്ടു ലക്ഷത്തിലധികം പേർ പാസിനായി അപേക്ഷിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3065 പേർക്കെതിരെയാണ് കേസെടുത്തത്. കൊച്ചി: സമ്പൂര്‍ണ ലോക്ഡൗണ്‍ മൂന്നാംദിനത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കി പോലീസ്. പ്രവൃത്തി ദിവസമായതിനാല്‍ ഇന്ന് കൂടുതല്‍ ആളുകള്‍ റോഡുകളിലേക്ക് ഇറങ്ങിയിരിക്കുന്നതിനാല്‍ പോലീസ് പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഓണ്‍ലൈന്‍ പാസ് ലഭിച്ചവരും ഇന്ന് റോഡിലേക്ക് ഇറങ്ങിയിട്ടുണ്ട്. കൂടാതെ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ആളുകളും രാവിലെ നിരത്തിലെത്തിയിരുന്നു.…
Read More