മക്കളെയും ഭാര്യയേയും വീട്ടിലേക്ക് വിളിച്ചുവരുത്തി കൂട്ട ആത്മഹത്യയ്ക്ക് ശ്രേമിക്കേണ്ട കാരണമെന്ത്? എഡ്വേർഡ് അപകടാവസ്ഥ തരണം ചെയ്തു വരുന്നു; എല്ലാം തുറന്ന് പറയേണ്ടി വരും

കൊല്ലം: കുണ്ടറയിൽ കൂട്ട ആത്മഹത്യാ ശ്രമത്തിനിടയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ അപകടാവസ്ഥ തരണം ചെയ്തു വരുന്നതായി കുണ്ടറ പോലീസ് പറഞ്ഞു. മൺട്രോ തുരുത്ത് എറോപ്പിൽ വീട്ടിൽ എഡ്വേർഡ് (അജിത്ത്-40) ആണ് അപകടാവസ്ഥ തരണം ചെയ്തു വരുന്നത്. കഴിഞ്ഞ ദിവസം ഇയാൾ ശീതളപാനിയത്തിൽ വിഷം കലർത്തി കുടുംബത്തോടൊപ്പം കുടിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഭാര്യ വർഷ (26), മക്കളായ അലൈൻ, ആരവ് എന്നിവർ മരിച്ചു. പാനീയം കുടിക്കാതിരുന്നതിനെ തുടർന്ന് ആറു വയസുകാരിയായ മൂത്ത മകൾ രക്ഷപ്പെട്ടിരുന്നു.ഇവർ കേരളപുരത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു. കുണ്ടറ മുക്കടയിലുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ ജീവനക്കാരനായിരുന്നു എഡ്വേർഡ്. ഇളയ കുട്ടി ആരവിന് കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് എസ് എ ടി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ചികിത്സക്കു ശേഷം വർഷയും മക്കളും തന്‍റെ കുടുംബ വീട്ടിൽ കഴിയുകയായിരുന്നു. രണ്ട് ദിവസം മുമ്പ് എഡ്വേർഡ് മക്കളെ…

Read More

കോവാക്സിൻ നേരിട്ട് 18 സംസ്ഥാനങ്ങൾക്ക്, ആദ്യഘട്ടത്തിൽ കേരളമില്ല; കേന്ദ്ര നയം അനുസരിച്ചാണ് വിതരണമെന്ന് കമ്പനി

ന്യൂഡൽഹി: ഇന്ത്യ നിർമിച്ച തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിൻ 18 സംസ്ഥാനങ്ങൾക്ക് നേരിട്ടു നൽകുന്നതായി ഭാരത് ബയോടെക്. കേന്ദ്ര നയം അനുസരിച്ചാണ് വാക്സിൻ വിതരണമെന്നും കൂടുതൽ സംസ്ഥാനങ്ങൾക്ക് ലഭ്യതയനുസരിച്ച് വാക്സിൻ നൽകുമെന്നും നിർമാതാക്കളായ ഭാരത് ബയോടെക് പറയുന്നു. വാക്സിൻ നേരിട്ടു നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളത്തിന് ഇടംലഭിച്ചിട്ടില്ല. ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ കോവിഡ് വാക്സിൻ ലഭ്യമാക്കാൻ വിവിധ സംസ്ഥാനങ്ങൾ ആഗോള ടെണ്ടർ വിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഡൽഹി, മഹാരാഷ്ട്ര, കർണാടകം, യുപി, ബംഗാൾ, രാജസ്ഥാൻ, ഒഡീഷ, തെലങ്കാന എന്നിവയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ടെണ്ടർ വിളിക്കാനുള്ള തീരുമാനം അറിയിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സംസ്ഥാനങ്ങൾ വിദേശത്തുനിന്ന് നേരിട്ടു വാക്സിൻ വാങ്ങാനാണെങ്കിൽ കേന്ദ്ര സർക്കാരിന്‍റെ പ്രസക്തിയെന്താണെന്ന് സിസോദിയ വിമർശിച്ചു. കോവാക്സിൻ രാജ്യത്ത് കുട്ടികളിലെ ട്രയൽ നടപടികളിലേക്കു കടന്നെങ്കിലും കൂടുതൽ പ്രചാരത്തിലുള്ള കോവിഷീൽഡ് ഈ…

Read More

“അക്കൗണ്ടിൽ പണം വന്നത് പച്ചക്കറി വ്യാപാരം നടത്തി’; അച്ഛനെ ശുശ്രൂഷിക്കാൻ ജാമ്യം അനുവദിക്കണമെന്ന് വാദിച്ച് ബിനീഷ്; അപേക്ഷയിൽ കോടതി ചെയ്തതിങ്ങനെ

ബംഗളൂരു: കള്ളപ്പണക്കേസിൽ ജയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. ഏഴുമാസത്തെ ജയിൽവാസം ജാമ്യം നൽകാനുള്ള കാരണമല്ലെന്ന് കോടതി പറഞ്ഞു. അതേസമയം, കള്ളപ്പണം തനിക്കില്ലെന്നും പച്ചക്കറി വ്യാപാരത്തിലൂടെയാണ് അക്കൗണ്ടിൽ കൂടുതൽ പണം വന്നതെന്നുമാണ് ബിനീഷിന്‍റെ കോടതിയിലെ വാദം. അസുഖ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ പരിചരിക്കാൻ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹർജിയിലെ ബിനീഷിന്‍റെ ആവശ്യം. കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Read More

കോവിഡിനെ ധീരമായി പ്രതിരോധിക്കുന്നു, ഓക്സിജൻ ക്ഷാമം ഇല്ലെന്ന് യോഗി; മുഖ്യമന്ത്രിക്കെതിരേ വിരൽചൂണ്ടി ബിജെപി നേതാക്കൾ

ലക്നോ: സംസ്ഥാനം കോവിഡിനെ ധീരമായി പ്രതിരോധിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് സർക്കാർ അവകാശപ്പെടുന്പോഴും മുഖ്യമന്ത്രിക്കെതിരേ വിരൽചൂണ്ടി യുപിയിലെ ബിജെപി നേതാക്കൾ. കാര്യങ്ങൾ അത്ര പന്തിയല്ല എന്ന നിലയിലാണ് അവിടെനിന്നു പുറത്തുവരുന്ന വാർത്തകൾ. ഞായറാഴ്ച സംസ്ഥാനത്ത് 23,333 പുതിയ കോവിഡ് കേസുകളാണ് ഒൗദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. 296 മരണങ്ങളും സ്ഥിരീകരിച്ചു. എന്നാൽ ബക്സറിൽ ഗംഗാനദിയിലൂടെ ഒഴുകിവന്ന 45 മൃതദേഹങ്ങൾ ഈ കണക്കിൽപ്പെട്ടോയെന്നു വ്യക്തമല്ല. സംസ്ഥാനത്തെ എംപിമാരും എംഎൽഎമാരും ഓക്സിജൻ, ആശുപത്രി കിടക്കകൾ എന്നിവയുടെ ക്ഷാമത്തെക്കുറിച്ചു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടു പരാതി പറഞ്ഞിരുന്നു. ആവശ്യമായ ചികിത്സ ലഭിക്കാതെ രോഗികൾ മരിക്കുന്നുവെന്നായിരുന്നു പരാതി. എന്നാൽ സംസ്ഥാനത്ത് ഓക്സിജന് യാതൊരു ക്ഷാമവുമില്ലെന്നായിരുന്നു യോഗിയുടെ നിലപാട്. പരാതിയുമായി കത്തയച്ച ബറേലി എംഎൽഎ കേസർസിംഗിനും വൈകാതെ കോവിഡ് ബാധിച്ചു. അതേസമയം ഉൾനാടൻ ഗ്രാമങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി രോഗികളെ കണ്ടെത്തുന്ന സർക്കാരിന്‍റെ ശ്രമങ്ങളെ ലോകാരോഗ്യ സംഘടന പ്രകീർത്തിച്ചിരുന്നു.

Read More

നഴ്‌സിംഗ് ഹോമിലെ ജീവനക്കാരി കൂട്ടബലാല്‍സംഗത്തിനിരയായി ! വൈദ്യ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു…

നഴ്‌സിംഗ് ഹോമില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന യുവതി കൂട്ട ബലാല്‍സംഗത്തിനിരയായി. ആസാമിലെ കാച്ചര്‍ ജില്ലയിലാണ് സംഭവം. തുടര്‍ന്നു നടത്തിയ വൈദ്യപരിശോധനയില്‍ യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. നഴ്‌സിംഗ് ഹോമിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് ഇവര്‍ കൂട്ടബലാത്സംഗത്തിനിരയായത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പായി പ്രതികളെ കോവിഡ് പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Read More

ഇന്ത്യയിലെ ഗ്രാമങ്ങളും ശ്വാസംവലിക്കുന്നു; 553 ജില്ലകളിൽ കോവിഡ് കുത്തനെ ഉയർന്നു; പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിൽ

  ന്യൂഡൽഹി: കോവിഡിന്‍റ രണ്ടാം തരംഗം ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും അതിവേഗം പടരുന്നു. 553 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കർണാടകം, കേരളം, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധം ശക്തമാക്കണമെന്നും ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ആഗ്രയിലെ ബാമരുളി കാത്ര ഗ്രാമത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി 50 പേരാണ് കോവിഡ് രോഗലക്ഷണങ്ങളോടെ മരണപ്പെട്ടത്. അതേസമയം, ഗ്രാമത്തിലുള്ളവർ കോവിഡ് പരിശോധനക്ക് മുന്നോട്ട് വരാത്തത് വലിയ പ്രതിസന്ധിക്കിടയാകുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Read More

അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തു പിടികൂടിയ സംഭവം;പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസയെ ജോലിയിൽ നിന്നും പുറത്താക്കി

  മുംബൈ: വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തു നിറച്ച നിലയിൽ കാർ കണ്ടെടുത്ത സംഭവത്തിൽ എൻഐഎ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. മുംബൈ പോലീസ് കമ്മീഷണറുടേതാണ് ഉത്തരവ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ സച്ചിൻ വാസയെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സ്ഫോടക വസ്തു നിറച്ച നിലയിൽ കണ്ടെത്തിയ കാറിന്‍റെ ഉടമ മനുഷ്ക്ക് ഹിരണിന്‍റെ മരണത്തിൽ സച്ചിൻ വാസെയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ആരോപിച്ചിരുന്നു. ഒരു സ്ഫോടന കേസിലെ പ്രതിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 2003 മുതൽ സസ്പെൻഷനിലായിരുന്ന സച്ചിൻ വാസെ കഴിഞ്ഞ വർഷമാണ് സർവീസിൽ തിരികെ പ്രവേശിച്ചത്. മുംബൈ പോലീസിന്‍റെ ക്രൈം ഇന്‍റലിജൻസ് യൂണിറ്റ് മേധാവിയായിരുന്നു അദ്ദേഹം.

Read More

ഇസ്രായേൽ-പാലസ്തീൻ സംഘർഷം രൂക്ഷം; ലോഡിൽ അടിയന്തരാവസ്ഥ

ജറുസലേം: ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കെ അറബ്-ജൂത കലാപം പൊട്ടിപ്പുറപ്പെട്ടതിനാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കലാപകാരികൾ ലോഡിൽ മൂന്ന് സിനഗോഗുകൾക്കും നിരവധി കടകൾക്കും തീയിട്ടു. നൂറ് കണക്കിന് കാറുകൾ അഗ്നിക്കിരയാക്കി. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായും നിയമ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നെതന്യാഹു ലോഡിലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സൈനിക ഭരണം അവസാനിച്ച 1966നുശേഷം ആദ്യമായാണ് ഇസ്രായേലിലെ അറബ് ജനതയ്‌ക്കെതിരെ ആക്രമണമുണ്ടാകുന്നത്. ലോഡിലെ ആക്രമണം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലോഡ് സിറ്റി മേയർ യെയർ റിവിവോ പറഞ്ഞു. അൽ അഖ്‌സ പള്ളിയിൽ ഇസ്രായേൽ നടത്തിയ ഒഴിപ്പിക്കലിന് പിന്നാലെയാണ് സൈനികർ റോക്കറ്റ് ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായാണ് ഇസ്രായേൽ വ്യോമാക്രണം തുടങ്ങിയത്. അതേസമയം, ഇസ്രായേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ…

Read More

കോവിഡും ലോക്ഡൗണും പ്രശ്നമല്ല! ഹിമാചലിൽ മൂന്നു ദിവസം 1,200 വിവാഹം; 54 എണ്ണം അനുമതി പോലും തേടിയില്ല

ന്യൂഡൽഹി: കോവിഡ് കേസുകളും മരണങ്ങളും കൂടുന്പോഴും ഹിമാചൽ പ്രദേശിൽ കഴിഞ്ഞ വാരാന്ത്യത്തിലെ മൂന്നു ദിവസം 1,200 വിവാഹങ്ങൾ നടത്തി. പത്തു ദിവസത്തെ ലോക്ഡൗണ്‍ ഹിമാചലിൽ തുടരുന്നതിനിടെയാണു കല്യാണ മാമാങ്കങ്ങൾ അരങ്ങേറിയത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇതിൽ 26 വിവാഹങ്ങളുടെ സംഘാടകരിൽ നിന്ന് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ പിഴ ഈടാക്കി. കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടന്ന 1,200 വിവാഹ ചടങ്ങുകളിൽ 54 എണ്ണം അനുമതി പോലും തേടാതെയാണെന്നു ഹിമാചൽ പോലീസ് അറിയിച്ചു. 1,117 വിവാഹങ്ങൾക്കു സർക്കാർ അനുമതി നൽകിയതിനെതിരേയും വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. സ്വന്തം ജീവനും അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ജീവനും അപായപ്പെടുത്തി വിവാഹങ്ങൾ നടത്തുന്നതിൽ എല്ലാ മാതാപിതാക്കളും പിന്തിരിയണമെന്നു സർക്കാർ അഭ്യർഥിച്ചു.

Read More

അറബിക്കടലിൽ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യത; മുന്നറിയിപ്പുമായി  ദുരന്ത നിവാരണ സേന

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ വെള്ളിയാഴ്ച ന്യൂനമർദം രൂപപ്പെടും. ശനിയാഴ്ചയോടെ ന്യൂനമർദം കൂടുതൽ ശക്തിപ്പെടും. ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.സംസ്ഥാനമൊട്ടാകെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണസേന അറിയിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More