ലണ്ടൻ: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റുകൾ ബ്രിട്ടൻ താത്കാലികമായി നിർത്തിവച്ചു. ഇന്ത്യയിലെ ആരോഗ്യമേഖല പ്രതിസന്ധി നേരിടുമ്പോൾ റിക്രൂട്ട്മെന്റുകൾ നടത്തുന്നത് ധാർമികമായി ശരിയല്ലെന്ന വിലയിരുത്തലിലാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച നിർദേശം എൻഎച്ച്എസ് ഇംഗ്ലണ്ട് വിവിധ ട്രസ്റ്റുകൾക്കും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കും നൽകി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് ബ്രിട്ടൻ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ പല ഏജൻസികളും സ്വന്തം നിലയിൽ വിമാനം ചാർട്ടർ ചെയ്തു നഴ്സുമാരെ എത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എൻഎച്ച്എസ് ട്രസ്റ്റുകൾ ഹോട്ടൽ ക്വാറന്റൈനുള്ള പണം തുക നൽകാൻ തയാറായതോടെ ഇവരുടെ യാത്രകൾ സാധ്യമാകുമെന്ന് കരുതിയിരിക്കവേയാണ് താൽക്കാലിക റിക്രൂട്ട്മെന്റ് മരവിപ്പിക്കൽ കൂടി എത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെയാണു നിരോധനം. റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കി വരും ദിവസങ്ങളിൽ യുകെയിലേക്ക് പോകാനിരിക്കുന്ന നഴ്സുമാർക്ക് ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്നത് വരെ കാത്തിരിക്കേണ്ടി വരും. അതേസമയം,…
Read MoreCategory: Loud Speaker
ഗുരുതര രോഗികളെപോലും ചികിത്സിക്കാനാകില്ല! മുന്നറിയിപ്പുമായി കെജിഎംഒഎ
ചെറുതോണി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. കോവിഡ് രോഗം ഗുരുതരമായുള്ള കാറ്റഗറി സി രോഗികളെ ചികിൽസിക്കുന്ന ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ഐസിയു ബെഡുകളിൽ ഇനി രോഗികളെ പ്രവേശിപ്പിക്കണമെങ്കിൽ നിലവിൽ ചികിത്സയിൽ ഉള്ളവർക്ക് രോഗം ഭേദമായി ആശുപത്രി വിടണം. കഴിഞ്ഞ വർഷത്തിൽനിന്നും വിഭിന്നമായി ഇത്തവണ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ആനുപാതികമായി കാറ്റഗറി ബി, സി രോഗികളും കൂടുതലാണ്. ഇവർക്ക് ഓക്സിജൻ അനിവാര്യമാണ്. ചിലർക്ക് ഐസിയുവിൽതന്നെ ചികിൽസ വേണ്ടവരാണ്. വെന്റിലേറ്റർ സൗകര്യങ്ങളും ഈ രണ്ടാശുപത്രികളിലും പരിമിതമാണ്. ഈ സ്ഥിതി തുടർന്നാൽ ഗുരുതര രോഗമുള്ളവരെപോലും ചികിൽസിക്കാൻ ജില്ലയിൽ സാധിക്കാതെവരും. എല്ലാ താലൂക്ക് ആശുപതികളിലും പ്രൈവറ്റ് ആശുപത്രികളിലും കോവിഡ് ഒപിയും നിരീക്ഷണ സംവിധാനങ്ങളും തുടങ്ങണമെന്ന് കെജിഎംഒഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.…
Read Moreഫലം തത്സമയം അറിയാൻ വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്! സംസ്ഥാനങ്ങളെ വേർതിരിച്ചും സ്ഥാനാർഥിയെക്കുറിച്ചും അറിയാനുള്ള സൗകര്യവും
പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയുവാൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് വോട്ടർ ഹെൽപ് ലൈൻ ആപ്ലിക്കേഷൻ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ results.eci.gov.in എന്ന വെബ് സൈറ്റിലും ഫലങ്ങൾ ലഭ്യമാകും. നാളെ രാവിലെ എട്ടുമുതൽ വോട്ടെണ്ണൽ വിവരങ്ങൾ ലഭ്യമായി തുടങ്ങും. സംസ്ഥാനങ്ങളെ വേർതിരിച്ചും സ്ഥാനാർഥിയെക്കുറിച്ചും പ്രത്യേകമായി അറിയാൻ ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്. പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും എൻഐസിയുടെ നേതൃത്വത്തിൽ മീഡിയാ സെന്റർ സ്ഥാപിക്കും. കളക്ടറേറ്റിലും ജില്ലാതല മീഡിയ സെന്റർ ഒരുക്കുമെന്ന് ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ജിജി ജോർജ് പറഞ്ഞു. വോട്ടർമാരെ പ്രചോദിപ്പിക്കുകയും ബോധവത്കരിക്കുകയും തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരിടത്തു നിന്നു നൽകുക എന്ന ലക്ഷ്യവുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ഹെൽപ്പ് ലൈൻ എന്ന ഈ ആപ്പ് നിർമിച്ചത്. അതിന്റെ ഭാഗമായി ഇത്തവണ…
Read Moreകോവിഡ് ഭീതിയില്‍ ആളുകള്‍ പുറത്തിറങ്ങുന്നില്ല! ഓട്ടോ, ടാക്സികളില്‍ പകുതിയോളം സര്‍വീസ് നിര്‍ത്തുന്നു; നേരിടുന്നത് സമീപകാലത്തെ വലിയ പ്രതിസന്ധി
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോവിഡ് ഭീതിയില്‍ ആളുകള്‍ പുറത്തിറങ്ങാതായതും രാത്രി കര്‍ഫ്യൂ നിലവില്‍ വരികയും ചെയ്തതോടെ ഓട്ടോ, ടാക്സികൾ ഓട്ടം നിര്‍ത്താനൊരുങ്ങുന്നു. സമീപകാലത്തെ വലിയ പ്രതിസന്ധിയാണ് ഇവര്‍ നേരിടുന്നത്. സ്വന്തമായി വാഹനമുള്ളവര്‍ മാത്രമേ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുള്ളു. ആദ്യഘട്ടം കോവിഡ് വ്യാപനം കുറഞ്ഞസമയം പൊതുഗതാഗതം സജീവമായതോടെ യാത്രക്കാര്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് കോവിഡ് വീണ്ടും വ്യാപിച്ചതും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതും. അതോടെ സാധാരണ ഓട്ടവും ഇല്ലാതായി. സ്കൂള്‍ തുറക്കാത്തതിനാല്‍ കുട്ടികളുടെ സ്ഥിരം ട്രിപ്പും മുടങ്ങി. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് ഇവര്‍ പറയുന്നു. ദിവസം 600-700 നും രൂപയ്ക്കിടക്ക് ഓട്ടം കിട്ടിയിരുന്നിടത്ത് ഒരു ദിവസം ചെലവ് കഴിഞ്ഞ് നൂറ് രൂപ മിച്ചം ലഭിച്ചാല്‍ ഭാഗ്യമെന്നാണ് തൊഴിലാളികളുടെ പക്ഷം. ഇന്ധനവില, ഓട്ടോ സ്പെയര്‍ പാര്‍ട്സുകളുടെ വില എന്നിവയുടെ വര്‍ധന മൂലം ജീവിതം ദുസഹമായിക്കൊണ്ടിരിക്കെയാണ് കോവിഡ് രണ്ടാംവരവ്…
Read Moreഎല്ലാവർക്കും ലഭ്യമാക്കണം! വാക്സിൻ വിലയിൽ വിവേചനം അരുത് ; കേന്ദ്രസർക്കാർ ശക്തമായി അധികാരം ഉപയോഗിച്ച് ഇടപെടണമെന്നു സുപ്രീംകോടതി
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് വാക്സിനു വ്യത്യസ്ത വിലകൾ ഈടാക്കുന്നതിനെതിരേ കേന്ദ്രസർക്കാർ ശക്തമായി അധികാരം ഉപയോഗിച്ച് ഇടപെടണമെന്നു സുപ്രീംകോടതി. വാക്സിനുകളുടെ വിലനിർണയവും വിതരണവും മരുന്നുകന്പനികൾക്കു മാത്രമായി വിട്ടുനൽകരുത്. അതിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. കേന്ദ്രസർക്കാരിനു വേണ്ടി ആയാലും സംസ്ഥാനങ്ങൾക്കുവേണ്ടി ആയാലും മരുന്നു വാങ്ങുന്നത് ആത്യന്തികമായി രാജ്യത്തെ പൗരന്മാർക്കുവേണ്ടിയാണ്. ഇതിനായി ദേശീയ രോഗപ്രതിരോധ പദ്ധതി മാതൃകയാക്കണം. എന്തുകൊണ്ടാണു കേന്ദ്രത്തിന് ഇതിന്റെ നൂറു ശതമാനവും സംഭരണം ഏറ്റെടുക്കാൻ കഴിയാത്തതെന്നും ഉത്പാദകരെ കണ്ടെത്തി വിലപേശൽ നടത്തി സംസ്ഥാനങ്ങൾക്കു മരുന്നു വിതരണം ചെയ്യണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വാക്സിൻ സംഭരണത്തിന്റെ കേന്ദ്രീകൃത രീതിയെക്കുറിച്ചും വിതരണത്തിന്റെ വികേന്ദ്രീകൃത രീതിയെക്കുറിച്ചുമാണ് ചൂണ്ടിക്കാട്ടിയതെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിതരണം ചെയ്യുന്ന വാക്സിൻ അൻപതു ശതമാനം സംസ്ഥാനങ്ങൾക്കു നൽകുകയാണു കേന്ദ്രസർക്കാർ ചെയ്തത്. പക്ഷേ, അതുമൂലം ഏതു സംസ്ഥാനത്തിന് എത്രത്തോളം വാക്സിൻ ലഭിക്കണമെന്നതു സംബന്ധിച്ച് മരുന്നു കന്പനികൾ തീരുമാനിക്കുന്ന…
Read Moreരണ്ടു മാസ്കുകൾ ധരിക്കണം, ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രം! കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം; മുഖ്യമന്ത്രി
തിരുവനന്തപുരം: ഇരട്ട മാസ്കുകൾ ധരിക്കുന്നതു വഴി രോഗബാധ വലിയ തോതിൽ തടയാൻ സാധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സർജിക്കൽ മാസ്ക് ധരിച്ചതിനു ശേഷം അതിനു മുകളിൽ തുണി മാസ്ക് വയ്ക്കുകയാണു ചെയ്യേണ്ടത്. ഈ തരത്തിൽ മാസ്കുകൾ ധരിക്കുകയും കൈകൾ ഇടയ്ക്കിടെ ശുചിയാക്കുകയും ചെയ്താൽ രോഗബാധ വലിയ തോതിൽ തടയാൻ സാധിക്കും. മാസ്കുകൾ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കാൻ വ്യക്തികളും സംഘടനകളും മുന്നോട്ടു വരണം. ഓഫീസ് ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ അലംഭാവവും അശ്രദ്ധമായ അടുത്തിടപഴകലുകളും ഉണ്ടാകാൻ പാടില്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം. വാസ്തവവിരുദ്ധവും അതിശയോക്തി കലർത്തിയതും ആയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ചാത്തന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനം ജില്ലാ കളക്ടർ അടപ്പിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പും താക്കീതും നൽകിയിട്ടും ഗൗരവം ഉൾക്കൊള്ളാത്ത സ്ഥാപനങ്ങൾക്ക്…
Read Moreകൗണ്ടിംഗ് ഏജന്റുമാരും പിപിഇ കിറ്റ് ധരിക്കണം! വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ആൾക്കൂട്ടം നിരോധിച്ചു; പാര്‍ട്ടി ഓഫീസുകളിലും ആഘോഷങ്ങള്‍ പാടില്ല
പത്തനംതിട്ട: വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുമ്പില്‍ ആള്‍ക്കൂട്ടം പൂര്‍ണമായി നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ്ലോഹിത് റെഡ്ഡി. വോട്ടെണ്ണല്‍ ക്രമീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദേശങ്ങള്‍ കൈമാറി. ഇന്നു രാവിലെ ഏഴിന് ശേഷം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവായിട്ടുള്ള ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ആന്റിജന്‍ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ കൗണ്ടിംഗ് ഏജന്റുമാര്‍ ഹാജരാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. കൗണ്ടിംഗ് ഏജന്റുമാരുടെ ലിസ്റ്റ് ജില്ലാ പോലീസ് മേധാവിക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ കൈമാറണം. കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ് പരിശോധനയ്ക്കുള്ള ക്രമീകരണങ്ങള്‍ . അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളിലായി ഉണ്ടാകും. ഓരോ നിയോജക മണ്ഡലത്തിലും നിയോഗിക്കപ്പെടുന്ന കൗണ്ടിംഗ് ഏജന്റുമാരുടെ നിശ്ചിത എണ്ണംപേരെ കോവിഡ് പരിശോധനയ്ക്ക് റിസര്‍വായി രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാക്കണം. ഓരോ നിയോജക മണ്ഡലത്തിലും നിയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ കൗണ്ടിംഗ് ഏജന്റുമാരില്‍ പകുതി പേര് പിപിഇ കിറ്റ് ധരിച്ചിരിക്കണമെന്നും…
Read Moreട്രെയിനില്‍ യുവതിയെ തള്ളിയിട്ട സംഭവം! പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്; പ്രതി കേരളം വിടാനുള്ള സാധ്യത കുറവാണെന്ന് അന്വേഷണസംഘം
കൊച്ചി: ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ ആക്രമണത്തിനിരയാക്കിയ ശേഷം തള്ളിയിട്ട സംഭവത്തില്‍ പ്രതിയെ പിടികൂടാനാകാതെ പോലീസ്. ഈ സാഹചര്യത്തില്‍ പ്രതിക്കായി റെയില്‍വേ പോലീസ് ലൂക്ക് നോട്ടീസ് പുറത്തിറക്കി. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനാണ് കേസിലെ പ്രതി. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. നിലവില്‍ രണ്ട് ഡിവൈഎസ്പിമാരടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തെരച്ചില്‍ നടത്തുന്നത്. ഇയാള്‍ കേരളം വിടാനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കോട്ടയം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊതമാക്കിയിട്ടുണ്ട്. അതിനിടെ ആക്രമണത്തില്‍ പരിക്കേറ്റി നിലവില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആശയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ന്യൂറോ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയ ആശയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായാണ് ആശുപത്രി അധകൃതര്‍ വ്യക്തമാക്കുന്നത്. ഇന്നലെ വീണ്ടും ആശുപത്രിയിലെത്തിയ പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം പ്രതി ബാബുക്കുട്ടന്റെ ചിത്രം ഒരിക്കല്‍കൂടെ…
Read Moreമൊബൈൽ പ്രണയം! ഭർത്താവിനെ കബളിപ്പിച്ച് മുങ്ങിയ യുവതിയും കാമുകനും കുടുങ്ങി; കാമുകനുമായി ഒളിച്ചോടാന്‍ യുവതി ചെയ്തത് ഇങ്ങനെ…
ഇരിട്ടി(കണ്ണൂർ): വയറുവേദന അഭിനയിച്ച് ചികിത്സ തേടി ആശുപത്രിയിലെത്തിയ ശേഷം ഭർത്താവിനെ കബളിപ്പിച്ച് മുങ്ങിയ യുവതിയും കാമുകനും പിടിയിൽ. കീഴ്പ്പള്ളി അത്തിക്കൽ സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയേയും പാലോട്ട് പള്ളി സ്വദേശിയും വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ കൊട്ടാരപറമ്പിൽ സമീറിനേയുമാണ് ഇരിട്ടി പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇരിട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഭാര്യയെ ഡോക്ടറെ കാണിച്ച ശേഷം സന്ദർശകർക്കായുള്ള സ്ഥലത്ത് ഇരുത്തിയ ശേഷം മറ്റൊരാളെ കാണാൻ ആശുപത്രിയിൽ കാണാൻ പോയ ഭർത്താവ് അരമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഭാര്യ സ്ഥലം വിടുകയായിരുന്നു. മൊബൈൽ ഫോൺ ചാറ്റിംഗിലൂടെയാണ് ഇരുവരും പരിചയപ്പെടുകയും പ്രേമത്തിലാവുകയും ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു. നാടുവിട്ട ശേഷം പൊള്ളാച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരേയും അവിടെ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി മുസ്ലിം വേഷധാരിയായി ആളെ തിരിച്ചറിയാതെ ലോഡ്ജിൽ താമസിക്കവേ ആണ് അറസ്റ്റ് ചെയ്തത്.…
Read Moreഡൽഹിയിൽ ആശുപത്രിക്കു മുന്നിൽ ചികിത്സയ്ക്കു കാത്തുകിടന്ന മുൻ അംബാസഡർക്കു ദയനീയ അന്ത്യം ! സംഭവത്തിൽ പ്രതിഷേധം…
ജോർജ് കള്ളിവയലിൽന്യൂഡൽഹി: കോവിഡ് ബാധിതനായതിനെത്തുടർന്നു ചികിത്സതേടിആശുപത്രിക്കു മുന്നിലെ പാർക്കിംഗിൽ വാഹനത്തിൽ മണിക്കൂറുകൾ കാത്തുകിടന്ന മുൻ അംബാസഡറുടെ മരണം നയതന്ത്ര കേന്ദ്രങ്ങളിൽ ഞെട്ടലും രാജ്യത്തിനു നാണക്കേടുമായി. സംഭവത്തിൽ പ്രതിഷേധവുമായി കൂടുതൽപേർ രംഗത്തുവന്നു. അൾജീരിയ, ബ്രൂണൈ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർ ആയിരുന്ന ഡോ. അശോക് കുമാർ അംറോഹിക്കാണു ഡൽഹി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിക്കു മുന്നിൽ ചികിത്സ കിട്ടാതെ ദയനീയ അന്ത്യം. അശോക് കുമാറിന്റെ വേർപാടിൽ കേന്ദ്ര വിദേശകാര്യമന്ത്രിയും സഹപ്രവർത്തകനുമായിരുന്ന ഡോ. എസ്. ജയശങ്കർ അനുശോചനം രേഖപ്പെടുത്തിയെങ്കിലും ആശുപത്രിയിൽ പ്രവേശനം കിട്ടാതെയാണു മരണമെന്ന കാര്യം പരാമർശിച്ചിരുന്നില്ല. ഖത്തറിൽ മൂന്നു വർഷത്തോളം ഫസ്റ്റ് സെക്രട്ടറിയായിരുന്ന കാലത്ത് പ്രവാസി മലയാളികളുടെ ഉറ്റസുഹൃത്തായിരുന്നു ഇദ്ദേഹം. രാജ്യതലസ്ഥാനത്തു ചികിത്സ കിട്ടാതെ മുതിർന്ന നയതന്ത്രജ്ഞൻ മരിച്ച സംഭവത്തിൽ നയതന്ത്ര ഉദ്യോഗസ്ഥർ കടുത്ത അമർഷവും പ്രതിഷേധവും അറിയിച്ചു. അപമാനകരമായ ഈ സംഭവ ത്തിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന് നെതർലൻഡ്സിലെ മുൻ…
Read More