തിരുവനന്തപുരം: കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ അഭ്യർഥനാ നോട്ടീസുകൾ കെട്ട് പൊട്ടിക്കാത്ത നിലയിൽ കണ്ടെത്തി. മണ്ഡലത്തിൽ തന്നെയുള്ള ഒരു ബിജെപി നേതാവിന്റെ വീടിനടുത്തുനിന്നുമാണ് കെട്ടുകണക്കിന് നോട്ടീസുകൾ കണ്ടെത്തിയത്. ശോഭാ സുരേന്ദ്രന്റെ അനുഭാവികൾ ഈ നേതാവിന്റെ വീട്ടിൽ പോയപ്പോഴാണ് നോട്ടീസുകൾ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീഡിയോയിൽ പകർത്തി സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കാൻ ശോഭാ സുരേന്ദ്രൻ തയാറായില്ല. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഓഫീസിൽ ഇറക്കിവെച്ചിരുന്ന നോട്ടീസുകൾ ആരോ വീഡിയോയിൽ പകർത്തുകയും പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനായി ഇപ്പോൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആർ.എസ്. രാജീവ് പറഞ്ഞു.
Read MoreCategory: Loud Speaker
എന്റെ തോൽവി പ്രിയപ്പെട്ട എംപി കൊടിക്കുന്നിലിന് സമർപ്പിക്കുന്നു; കൊടിക്കുന്നിലിനെതിരെ ആഞ്ഞടിച്ച് കെ.കെ. ഷാജു; ആരോപണങ്ങൾക്ക് മറുപടിയുമായി കൊടിക്കുന്നിൽ
ചാരുംമൂട് : മാവേലിക്കര നിയമസഭ മണ്ഡലത്തിൽ പരാജയപ്പെട്ട യു ഡി എഫ് സ്ഥാനാർത്ഥിയും ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ കെ കെ ഷാജു കെ പി സി സി വൈസ് പ്രസിഡന്റുകൂടിയായ കൊടിക്കുന്നിൽ സുരേഷ് എം പിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത്. പരാജയപ്പെട്ടത്തിന് തൊട്ട് പിന്നാലെ ഷാജു ഫേസ്ബുക്കിൽ തന്റെ പരാജയം കൊടിക്കുന്നിലിന് സമർപ്പിക്കുന്നതായി പോസ്റ്റിട്ടു. എന്റെ തോൽവി പ്രിയപ്പെട്ട എംപി കൊടിക്കുന്നിലിന് സമർപ്പിക്കുന്നു.വിജയം വിജയം തന്നെ.പരാജയം ശിരസ്സ്നമിച്ച് അംഗീകരിക്കുന്നു. വിജയിക്കു പിന്നിൽപ്ര വ ർത്തിച്ചവരെയും, പരാജയപ്പെട്ട എനിക്ക് വേണ്ടി പ്രവർത്തിച്ചവരെയും പ്രത്യേകം അഭിനന്ദിക്കുന്നു എന്നാണ് പോസ്റ്റിട്ടത്. പോസ്റ്റ് മാവേലിക്കരയിൽ യു ഡി എഫിനുള്ളിൽ വലിയ ചർച്ച ആയിരിക്കുകയാണ്.കാലുവാരി തോൽപ്പിച്ചു എന്ന ആരോപണമാണ് ചിലർ ഉയർത്തുന്നത്. മാവേലിക്കരയിൽ ആദ്യം മുതൽ തന്നെ മണ്ഡലത്തിന് പുറത്ത് നിന്നൊരാളെ മത്സരിപ്പിക്കാൻ കൊടിക്കുന്നിൽ ശ്രമിച്ചെന്നും ഷാജു ആരോപിച്ചിരുന്നു. സി പി എമ്മും ബി…
Read Moreകോവിഡ് തീവ്രവ്യാപനം; നാളെ മുതൽ കർശന നിയന്ത്രണം; ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല; മറ്റ് തീരുമാനങ്ങളറിയാം…
തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ സംസ്ഥാനത്ത് കൂടുതൽ കർക്കശമായ നിയന്ത്രണം. സംസ്ഥാന-കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസിനു മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിച്ചിട്ടുണ്ട്. അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും. ഹോട്ടൽ, റസ്റ്റാറന്റുകളിൽ നിന്ന് പാഴ്സൽ മാത്രമേ നൽകാൻ പാടുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും. എയർപോർട്, റെയിൽവെ യാത്രക്കാർക്ക് തടസം ഉണ്ടാവില്ല. ഓക്സിജൻ, ആരോഗ്യ മേഖലയ്ക്ക് വേണ്ട വസ്തുക്കൾ, സാനിറ്റേഷൻ വസ്തുക്കൾ എന്നിവയുടെ നീക്കം തടസ്സമില്ലാതെ അനുവദിക്കും.ടെലികോം, ഇന്റർനെറ്റ് എന്നീ സേവനങ്ങൾക്ക് മുടക്കമുണ്ടാവില്ല. ബാങ്കുകൾ കഴിയുന്നതും ഓൺലൈൻ ഇടപാട് നടത്തണം. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. കല്യാണ ചടങ്ങുകൾക്ക് 50 പേരിൽ കൂടുതലും മരണ ചടങ്ങുകൾക്ക് 20 പേരിൽ കൂടുതലും ആകാതിരിക്കാൻ കരുതൽ വേണം. അതിഥി തൊഴിലാളികൾക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല. റേഷൻ , സിവിൽ സപ്ലൈസ്…
Read Moreചെന്നിത്തല ഒഴിയും, പകരം ആര് ? പ്രതിപക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്ന രണ്ടുപേരുകൾ ഇങ്ങനെ
എം.സുരേഷ്ബാബുതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിഞ്ഞേക്കും. തെരഞ്ഞെടുപ്പിൽ ജയമായാലും പരാജയമായാലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോണ്‍ഗ്രസിലെ തന്നെ മുതിർന്ന നേതാക്കൾ നേതൃത്വത്തിനെതിരെ പരസ്യമായും രഹസ്യമായും ഒളിയന്പുകൾ എയ്ത് തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അദ്ദേഹം പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാൻ ആലോചിക്കുന്നത്. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളോട് അദ്ദേഹം ഇതിനോടകം തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞാൽ പകരം തിരുവഞ്ചൂർ രാധാകൃഷ്ണനോ വി.ഡി.സതീശനൊ ആയിരിക്കും പകരം ആ സ്ഥാനത്തേക്ക് വരാൻ സാധ്യത.
Read Moreകർണാടകയിലും യുപിയും ഓക്സിജൻ ക്ഷാമം രൂക്ഷം; രണ്ടിടത്തുമായി പ്രാണവായു കിട്ടാതെ മരണത്തിന് കീഴടങ്ങിയത് 12 കോവിഡ് രോഗികൾ
ബംഗളൂരു: കർണാടകയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നു. ചാമരാജനഗറിലെ ആശുപത്രിയിൽ ഓക്സിജന്‍ ലഭ്യത കുറവ് മൂലം 12 പേര് മരിച്ചു. ചാമരാജനഗർ ജില്ലയിലേക്കുള്ള ഓക്സിജൻ വിതരണം നിർത്തിവച്ചതായും ആക്ഷേപമുണ്ട്. ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നാണ് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.യോഗിയുടെ യുപിയിൽ വീണ്ടും ദുരിത വാർത്ത; അഞ്ചു രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു മീററ്റ്: ഉത്തർപ്രദേശിൽ ഓക്സിജൻ കിട്ടാതെ അഞ്ചു രോഗികൾ മരിച്ചതായി പരാതി. മീറ്ററിൽ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഓക്സിജൻ ദൗർലഭ്യം കാരണമാണ് രോഗികൾ മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം, ആരോപണം അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതിനിടെ ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദം.
Read Moreസ്വന്തം നാട്ടിൽനിന്നു അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ ഇനി ജനപ്രതിനിധിയാകാനില്ലെന്ന് അനിൽ അക്കര
വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ യുഡിഎഫിന് ഉണ്ടായ പരാജയം ഉൾക്കൊള്ളുന്നുവെന്നും സ്വന്തം നാട്ടിൽനിന്നു തനിക്ക് അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ ഇനി ഒരു ജനപ്രതിനിധിയാകാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയാണെന്നും വടക്കാഞ്ചേരിയിൽ തോറ്റ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ അനിൽ അക്കര. ഇനി തന്റെ ചുമതല മത്സരിക്കാൻ കെല്പുള്ള മറ്റ് ആളുകളെ കണ്ടെത്തി അതിനു പ്രാപ്തരാക്കുക എന്നുള്ള സംഘടനാപരമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്വന്തം പഞ്ചായത്ത് നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽനിന്നു പിന്മാറാം എന്നു കരുതിയതാണ്. എന്നാൽ, ഇത്തവണ മത്സരിച്ചില്ലെങ്കിൽ ലൈഫ്മിഷൻ പദ്ധതി ഉൾപ്പെടെയുള്ള അഴിമതിക്കു ഞാൻ മറുപടി പറയേണ്ടിവരുമെന്നുള്ളതുകൊണ്ടു മാത്രമാണ് മത്സരിച്ചതെന്നും അനിൽ അക്കര പറഞ്ഞു. അതേസമയം, അനാവശ്യമായ വിവാദങ്ങൾക്കുള്ള മറുപടിയാണ് തന്റെ തെരഞ്ഞെടുപ്പു വിജയമെന്ന്, വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളി പ്രതികരിച്ചു. കേരളത്തിലെ ജനം ഭരണത്തുടർച്ച ആഗ്രഹിച്ചു. അഞ്ചു വർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിന്റെ മികവാണ്…
Read Moreകൃഷ്ണവേണി നീ എവിടെയാ? പതിനേഴുകാരിയുടെ തിരോധാനം: ദുരൂഹത നീങ്ങാതെ അഞ്ചുമാസം; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി
ചെങ്ങന്നൂർ: ദുരൂഹ സാഹചര്യത്തിൽ പതിനെഴുകാരിയെ കാണാതായിട്ട് അഞ്ച് മാസം പിന്നിടുമ്പോഴും കണ്ടെത്താനാകാതെ പൊലിസും കുടുംബാംഗങ്ങളും കുഴങ്ങുന്നു. പാണ്ടനാട് പഞ്ചായത്ത് 12 -ാം വാർഡിൽ പടിഞ്ഞാറ്റുംമുറി മഠത്തിൽ തെക്കേതിൽ കൃഷ്ണവേണിയെയാണ് 2020 നവംബർ ആറു മുതൽ കാണാതായത്. അന്നേ ദിവസം രാവിലെ 11 മണിവരെ വീട്ടിലുണ്ടായിന്നു. അന്വേഷണം ഊർജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാണാതാകുമ്പോൾ മഞ്ഞ നിറമുള്ള ചൂരിദാറും കാലിൽ സ്വർണ പാദസ്വരം ,കഴുത്തിൽ സ്വർണമാല ,കാതിൽ സ്വർണ കമ്മൽ എന്നിവ അണിഞ്ഞിരുന്നതായി മാതാപിതാക്കൾ ചെങ്ങന്നൂർ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. വീട്ടുകാരുടെ സംശയങ്ങളും നിഗമനങ്ങളും അനുസരിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഇതിനകം പൊലിസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. കുംബാംഗങ്ങളും ബന്ധുക്കളും അവരുടേതായ വഴിയിലും അന്വേഷണം നടത്തി. യുവതിയുടെ തിരോധാനം സംബന്ധിച്ച പരാതിയിൽ കേസെടുത്ത പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം…
Read Moreവിധിയറിയാൻ മണിക്കൂറുകൾ ..! കോഴിക്കോട് സ്ഥാനാർഥിനിരയിൽ മന്ത്രിമാർ മുതൽ സിനിമാതാരം വരെ…
കോഴിക്കോട് : ജനവിധി അറിയാനുള്ള വോട്ടെണ്ണലിനു ഇനി മണിക്കൂറുകൾ മാത്രം. രണ്ട് മന്ത്രിമാർ, സിനിമാതാരം, യുവജനസംഘടനയുടെ അഖിലേന്ത്യാനേതാവ്, വിദ്യാർഥിസംഘടനയുടെ സംസ്ഥാന ഭാരവാഹികളായ രണ്ടുപേർ എന്നിങ്ങനെ താരനിബിഡമായിരുന്നു ജില്ലയിലെ സ്ഥാനാർഥിനിര. തപാൽവോട്ടുകൾ25 നാൾ മുമ്പാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിൽ 13 നിയമസഭാ മണ്ഡലങ്ങളിലായി 96 സ്ഥാനാർഥികളാണ് മത്സരിച്ചത്. ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിൽ 20,06,605 പേർ വോട്ട്ചെയ്തു. 78.42 മാനമായിരുന്നു പോളിങ്. തപാൽ വോട്ടുകൾകൂടി കണക്കിലാക്കുമ്പോൾ ശതമാനത്തിലും പോളിങ്ങിലും ചെറിയ മാറ്റമുണ്ടാകും.കൊടുവള്ളിയിലെ ‘തിരക്ക്’ 13 നിയമസഭാ മണ്ഡലങ്ങളിൽകൂടുതൽ സ്ഥാനാർഥികൾ കൊടുവള്ളിയിലായിരുന്നു. 11 പേർ. കോഴിക്കോട് സൗത്തിലും എലത്തൂരിലുമായിരുന്നു കുറവ്. അഞ്ചു പേർ വീതം. മന്ത്രി ടി.പി. രാമകൃഷ്ണനും(പേരാമ്പ്ര), എ.കെ. ശശീന്ദ്രനുമാണ് (എലത്തൂർ) വിധിതേടിയ മന്ത്രിമാർ. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരിൽ മത്സരിച്ചു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്(കോഴിക്കോട് നോർത്ത്),…
Read Moreസനു മോഹനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും; മൊഴികളിലെ വൈരുധ്യം പരിഹരിക്കാന്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്
കൊച്ചി: വൈഗ കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ തുടരുന്ന പ്രതി സനുമോഹനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നത്. അതേസമയം മൊഴികളിലെ വൈരുധ്യം പരിഹരിക്കാന്‍ കേസില്‍ മൊഴി നല്‍കിയവരുടെ സാന്നിധ്യത്തില്‍ സനു മോഹനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യും. കേസില്‍ പോലീസിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. വൈഗയെ കൊലപ്പെടുത്തും മുന്‍പ് ആലപ്പുഴയില്‍നിന്ന് കൊച്ചിയിലേക്ക് സനു മോഹന്‍ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിക്കാനിറങ്ങിയ തുറവൂരിലെ ഹോട്ടലിലാണ് ഇന്നലെ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ പരിശോധിച്ച ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കേസിനെ സംബന്ധിച്ച് ഇത് ഏറെ നിര്‍ണായകമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മൂന്നിന് ഇപ്പോഴത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ മുംബൈ പോലീസ് കോടതിയെ സമീപിച്ചേക്കും.
Read Moreതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; വിജയാഘോഷത്തിന് പുറത്തിറങ്ങിയാല്‍ “പണി പാളും’; നിയമലംഘകരെ കാത്തിരിക്കുന്ന ശിക്ഷ അത്ര ചെറുതല്ല
കൊച്ചി: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശക്തമായ താക്കീതുമായി പോലീസും രംഗത്ത്. തെരഞ്ഞെടുപ്പ് ആഘോഷത്തിന്റെ പേരില്‍ പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം ഒന്നു മുതൽ മൂന്ന് വര്‍ഷം തടവും പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കൂട്ടം കൂടുക, പൊതുഗതാഗതം തടസപ്പെടുത്തല്‍, നിര്‍ദേശം ലംഘിച്ച് വാഹനം ഓടിക്കല്‍, പോലീസിന്റെ ജോലി തടസപ്പെടുത്തല്‍ എന്നിവ കേസിന്റെ പരിധിയില്‍ ഉള്‍പ്പെടും. താഴെത്തട്ടുമുതല്‍ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കത്തു നല്‍കും. മനുഷ്യാവകാശ കമ്മിഷന്, ആരോഗ്യ വകുപ്പ്, സംസ്ഥാന പോലീസ് എന്നീ വകുപ്പുകളുടെ നിര്‍ദേശത്തോടെയുള്ള കത്താണിത്. ഡ്രോണ്‍ കാമറ നിരീക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള പോലീസ് പരിശോധനക്ക് എറണാകുളം സിറ്റിയിലും റൂറലിലുമായി 5000ലധികം ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. കൂടാതെ കേന്ദ്ര സേനയുടെ പരിശോധനയും ഉണ്ടാകും.…
Read More