തിരുവനന്തപുരം: 114 കേന്ദ്രങ്ങളിലായി വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഞായറാഴ്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. രാവിലെ എട്ടിന് തപാൽ വോട്ടുകൾ എണ്ണി തുടങ്ങും. എട്ടരയോടെ വോട്ടിംഗ് മെഷിനുകളിലെ വോട്ടുകൾ എണ്ണും. 24709 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ പ്രക്രിയയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. 114 കേന്ദ്രങ്ങളിലെ 633 ഹാളുകളിലായാണ് വോട്ടെണ്ണൽ നടക്കുക. അതിൽ 106 എണ്ണത്തിൽ ആണ് പോസ്റ്റൽ വോട്ടുകൾ എണ്ണുക. വോട്ടിംഗ് മെഷീനുകൾക്കായി 527 ഹാളുകൾ സ്ജജീകരിച്ചിട്ടുണ്ട്. ഒരു ഹാളിൽ ഏഴു മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ https://results.eci.gov.in/വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. കമ്മീഷന്റെ ’വോട്ടർ ഹെൽപ്ലൈൻ ആപ്പി’ലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇതിനുപുറമേ, മാധ്യമങ്ങൾക്ക് ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും…
Read MoreCategory: Loud Speaker
പീഡകർ അർഹിക്കുന്ന ശിക്ഷ! പിന്തുണയുമായിസോഷ്യൽ മീഡിയ
ചങ്ങനാശേരി: ഏഴാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥികളെ സ്കൂൾ വാനിൽ ലൈംഗികമായി ചൂഷണത്തിന് വിധേയരാക്കിയ വാൻ ഡ്രൈവർക്ക് കോടതി കഠിന തടവ് ശിക്ഷ വിധിച്ചതിനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളും. പായിപ്പാട് നാലുകോടി ഭാഗത്ത് ഒറ്റക്കുഴി വീട്ടിൽ സുനീഷ് കുമാറിനെ(37)യാണ് വിവിധ കുറ്റങ്ങളിലായി 23 വർഷം കഠിന തടവിനും 1,55,000 രൂപ പിഴയും കോടതി വിധിച്ചത്. സ്കൂൾ കുട്ടികളോട് അതിക്രമം കാട്ടുന്നവർക്കുള്ള ഓർമപ്പെടുത്തലായിരിക്കണം ഈ വിധിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ പിന്തുണച്ച് പോസ്റ്റ് വന്നിരിക്കുന്നത്. പിഴത്തുക വാങ്ങാൻ കേസിലെ ഇരകൾ അർഹരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷകൾ ഏഴുവർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. 2017ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ ബസ് ഡ്രൈവറായിരുന്നു സുനീഷ് കുമാർ. സ്കൂളിലേക്കു പോകുന്പോഴും വരുന്പോഴും പലപ്പോഴും കുട്ടികളെ ചൂഷണത്തിനിരയാക്കിയിരുന്നു. കുട്ടികൾ സ്കൂളിൽ വിവരം പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം…
Read Moreവാഹനത്തില്‍ പോകാന്‍ എട്ടുവയസ്സുകാരി മടി കാണിച്ചു ! കുട്ടിയോടു ചോദിച്ചപ്പോള്‍ പുറത്തു വന്നത് ഡ്രൈവറുടെ പീഡനത്തിന്റെ കഥകള്‍…
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. മലപ്പുറം വണ്ടൂരിലാണ് സംഭവം.വാണിയമ്പലം മാട്ടക്കുളം മാനുറായില്‍ അബ്ദുല്‍ വാഹിദ് (38) ആണ് അറസ്റ്റിലായത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയെ വിദ്യാലയത്തില്‍ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് അബ്ദുള്‍ വാഹിദ്. കുട്ടിയെ ഇയാള്‍ രണ്ടു വര്‍ഷത്തിനിടെ പലതവണ ഉപദ്രവിച്ചുവെന്നാണു പരാതി. ഇയാളുടെ വാഹനത്തില്‍ പോകാന്‍ മടി കാണിച്ച കുട്ടി വിവരം മാതാപിതാക്കളോടു പറയുകയായിരുന്നു. തുടര്‍ന്നാണു പരാതി നല്‍കിയത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
Read Moreഏനാത്ത് പാലം! മേയ് 18നു പാലം വീണ്ടും ഉയർത്തിയപ്പോൾ ഫിലിപ്പ് പറഞ്ഞതുപോലെ സംഭവിച്ചു; ദുരന്തം ഒഴിവാക്കിയ എൻജിനിയറെ എല്ലാവരും മറന്നു
പത്തനംതിട്ട: ഏനാത്ത് പാലത്തിനുണ്ടായ തകരാറുകൾ പരിഹരിക്കാനായി നടത്തിയ ശ്രമം അബദ്ധമാകുമെന്നു കണ്ടപ്പോൾ അടിയന്തരമായി വകുപ്പുമന്ത്രിക്കു ഫോണ്‍ ചെയ്ത് പണികൾ നിർത്തിവയ്പിച്ച സാങ്കേതിക വിദഗ്ധനെ ഒടുവിൽ സർക്കാരും മറന്നു. എൻജിനിയർമാരും തൊഴിലാളികളും മാധ്യമ പ്രവർത്തകരും അടക്കം മുപ്പതോളം പേരുടെ ജീവൻ രക്ഷിച്ച സന്ദേശമായിരുന്നു അടൂർ ഫിലിപ്പ് എന്ന മുൻ പിഡബ്ല്യുഡി എൻജിനിയറിൽ നിന്ന് വകുപ്പുമന്ത്രി ജി. സുധാകരന് 2017 ജനുവരി 12ന് ഉച്ചയ്ക്ക് 12.52നു ലഭിക്കുന്നത്. ഏനാത്തെ പുതിയ പാലത്തിന് 2017 ജനുവരി 10നുണ്ടായ കുലുക്കത്തേ തുടർന്ന് ഗതാഗതം തടഞ്ഞു പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് സാങ്കേതിക വിദഗ്ധർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യാതൊരു മുൻകരുതലുമില്ലാതെ ലിഫ്റ്റിംഗ് തീരുമാനിച്ച ദിവസമായിരുന്നു ജനുവരി 12. സ്ഥലത്തെത്തിയ അടൂർ ഫിലിപ്പ് സ്വന്തം നിലയിൽ നടത്തിയ പരിശോധനയിൽ ഈ ലിഫ്റ്റിംഗ് അപകടകരമാകുമെന്ന് മനസിലാക്കി. പാലം ഇപ്പോഴത്തെ നിലയിൽ ഏറെ അപകടസ്ഥിതിയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ഈ…
Read Moreഐലന്‍ഡ് എക്സ്പ്രസില്‍ യുവതിയ്ക്കു നേരെ ലൈംഗിക പീഡനശ്രമം ! യുവതിയെ കയറിപ്പിടിച്ച ടിടിആറിനെതിരേ പരാതി…
ഐലന്‍ഡ് എക്സ്പ്രസില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ടിടിആറിന്റെ ശ്രമം. ഏപ്രില്‍ 12ന് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഇയാള്‍ക്കെതിരെ യുവതി റെയില്‍വേ പൊലീസില്‍ പരാതി നല്കി. ടിടിആര്‍ പിഎച്ച് ജോണ്സണ് കയറിപ്പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. സ്ലീപ്പര്‍ ടിക്കറ്റ് മാറ്റി എസി കോച്ചിലേക്ക് നല്‍കണമെന്ന ആവശ്യവുമായി ടിടിആറിനെ സമീപിച്ചപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു. പരാതി സ്വീകരിച്ച് ടിടിആറിനെ അന്വേഷിച്ച് ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോഴാണ് ഇയാള്‍ ഒളിവിലാണെന്ന് റെയില്‍വേ പൊലീസ് അറിഞ്ഞത്. ടിടിആര്‍ പിഎച്ച് ജോണ്‍സണെ അന്വേഷണവിധേയമായി റെയില്‍വേ സസ്പെന്‍ഡ് ചെയ്തു.
Read Moreരണ്ടാം വ്യാപനത്തെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമില്ലായിരുന്നോ? കേന്ദ്ര സർക്കാരിനെതിരേ രൂക്ഷമായി വിമർശനവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായി വ്യാപിക്കുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷമായി വിമർശനവുമായി മദ്രാസ് ഹൈക്കോടതി. രണ്ടാം വ്യാപനത്തിൽ കേന്ദ്രത്തിന് വലിയ ജാഗ്രതക്കുറവുണ്ടായി. ഒന്നാം വ്യാപനം പാഠമായി കണ്ട് കേന്ദ്രം മുൻകരുതലെടുത്തില്ലെന്നും ഹൈക്കോടതി വിമർശിച്ചു. കഴിഞ്ഞ 14 മാസമായി കേന്ദ്രം ഇവിടെ എന്തു ചെയ്യുകയായിരുന്നു. രണ്ടാം വ്യാപനത്തെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമില്ലായിരുന്നോ എന്നും കോടതി ചോദിച്ചു. രണ്ടാം തരംഗത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായം സർക്കാർ ഗൗരവത്തോടെ കണ്ടില്ല. സർക്കാർ അനാസ്ഥയ്ക്ക് ജനം വലിയ വില നൽകേണ്ടി വരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ കോവിഡ് ചികിത്സ, ഓക്സിജന്‍ ലഭ്യതക്കുറവ് എന്നിവ സംബന്ധിച്ച് സ്വമേധയാ കേസെടുത്താണ് കോടതിയുടെ വിമർശനം. കോവിന്‍ സൈറ്റിലുണ്ടായ തകരാറുകളെ സംബന്ധിച്ച പരാതികള്‍ വെള്ളിയാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Read Moreരണ്ടാം ഡോസ് വാക്സിൻ എടുക്കുന്നവർക്ക് മുൻഗണന; പുതിയ മാർഗനിർദേശവുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷന് പുതിയ മാർഗനിർദേശവുമായി ആരോഗ്യവകുപ്പ്.രണ്ടാം ഡോസ് വാക്സിന് എടുക്കാനുള്ള എല്ലാവര്ക്കും മുന്‍ഗണനയനുസരിച്ച് ആദ്യം നൽകിത്തീർക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. രണ്ടാം കോവിഡ് വാക്സിനേഷന് സ്വീകരിക്കുന്നവർ വാക്സിനേഷൻ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല.രണ്ടാമത്തെ ഡോസ് വാക്സിന് എടുക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതനുസരിച്ചായിരിക്കും വാക്സിനേഷൻ സെന്ററുകളിൽ പ്രവർത്തിക്കുക.അതേസമയം, സ്വകാര്യ ആശുപത്രികൾ നിർമാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങണമെന്നും മാർ നിർദേശത്തിൽ പറയുന്നു. ഇപ്പോൾ നൽകിയിട്ടുള്ള വാക്സിൻ 45 വയസ് കഴിഞ്ഞവർക്ക് ഉടൻ നൽകണം. നിലവിൽ ലഭിച്ചിട്ടുള്ള വാക്സിന് 250 രൂപയേ വാങ്ങാവൂ. ഈ മാസം 30ന് മുമ്പ് വാക്സിൻ കൊടുത്തു തീർക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Read Moreഡിജിപിക്ക് അറിയുമോ … ? പോലീസിന് ക്വാറന്റൈൻ ഇല്ല ! രോഗിയുമായി സമ്പര്‍ക്കമുണ്ടെങ്കിലും മറന്നേക്കാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് തീവ്രവ്യാപന ശേഷിയുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടും കോവിഡ് പോസിറ്റീവായ വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായാല്‍ പോലും ക്വാറന്റൈന് അനുവദിക്കാതെ പോലീസുകാരെ മിക്ക ജില്ലകളിലും ഡ്യൂട്ടിക്കായി വിന്യസിപ്പിക്കുന്നു. ഇതോടെ കോവിഡ് വ്യാപനത്തിനുള്ള സാധ്യത കൂടി. പരസ്യമായ കോവിഡ് മാനദണ്ഡലംഘനത്തില് പോലീസിനുള്ളിലും അമര്‍ഷം ശക്തമാണ്.കോവിഡ് നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള പരിശോധനയ്ക്കുപുറമേ മറ്റു കേസുകളില്‍ കൂടി പോലീസുകാര്‍ അന്വേഷണം നടത്തുന്നുണ്ട്. ഇപ്രകാരം പല കേസുകളിലുമായി നിരവധി പ്രതികളെയും പോലീസ് പിടികൂടുന്നുണ്ട്. പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പായി കോവിഡ് പരിശോധന നടത്തും. കോവിഡ് പോസിറ്റീവായാല്‍ പ്രതിയെ പ്രത്യേക സെല്ലിലേക്ക് മാറ്റും. പിടികൂടിയ പോലീസുകാര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കമുണ്ടെങ്കില്‍ കോവിഡ് മാനദണ്ഡപ്രകാരം അവര്‍ ക്വാറന്റൈനില്‍ പോകണം. നിശ്ചിത ദിവസങ്ങള്‍ക്കുശേഷം പരിശോധന നടത്തി നെഗറ്റീവായാല്‍ വീണ്ടും ഡ്യൂട്ടിയില്‍ ഹാജരാകണമെന്നാണ് ചട്ടം. ക്വാറന്റൈൻ അനൗദ്യോഗികമായി നീക്കി കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ പോലീസ് സേനാംഗങ്ങള്‍ക്കിടയിലും പടരാന്‍…
Read Moreഓക്സിജൻ, വാക്സിൻ ക്ഷാമം രൂക്ഷമായി ! ചൈനയിൽനിന്നുള്ള സഹായം സ്വീകരിക്കുന്നതിൽ ഇന്ത്യ നയം മാറ്റി
ന്യൂഡൽഹി: രാജ്യത്ത് ഓക്സിജൻ, വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ചൈനയിൽനിന്നുള്ള സഹായം സ്വീകരിക്കുന്നതിൽ ഇന്ത്യ നയം മാറ്റി. ചൈന വാഗ്ദാനം ചെയ്ത ഓക്സിജൻ കോണ്‍സെൻട്രേറ്ററുകളും മരുന്നുകളും സ്വീകരിക്കാൻ തീരുമാനമായി. ചൈനയുടെ സഹായം വേണ്ടെന്ന പൊതുനയം തത്കാലം മാറ്റിവയ്ക്കുകയാണ് കേന്ദ്ര സർക്കാർ. അതിർത്തിയിലെ തർക്കങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്പോഴാണ് ഇത്. ചൈന നേരത്തേതന്നെ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ഇന്ത്യ തയാറായിരുന്നില്ല. കഴിഞ്ഞദിവസം ചൈനീസ് അംബാസഡർ നൽകിയ സൂചന അനുസരിച്ച് 25,000 ഓക്സിജൻ കോണ്‍സെട്രേറ്ററുകൾ ചൈന ഇന്ത്യയ്ക്കു നൽകും. പ്രത്യേക വിമാനങ്ങളിൽ ഇത് ഇന്ത്യയിൽ എത്തിക്കും. ചൈന ഇതിനുള്ള നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്. കോവിഡ് പിടിവിട്ട് കുതിച്ച സാഹചര്യത്തിൽ ഓക്സിജൻ ക്ഷാമം നേരിട്ടപ്പോൾ പ്രധാനമന്ത്രി നേരിട്ട് വിദേശ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റുമായും റഷ്യൻ പ്രധാനമന്ത്രിയുമായും ആശയവിനിമയം നടത്തി. റഷ്യൻ സഹായവും ഇന്ത്യയിലേക്ക് എത്തുകയാണ്. ഓക്സിജൻ…
Read Moreവി.വി. പ്രകാശിന്റെ മരണം ഉൾക്കൊള്ളാനാകാതെ നിലമ്പൂർ! തീരാനഷ്ടമെന്ന് വി.എം സുധീരൻ; അനുശോചനവുമായി പ്രമുഖര്‍
നിലന്പൂർ: വി.വി. പ്രകാശിന് മലപ്പുറത്തിന്റെ കണ്ണീരിൽ കുതിർന്ന വിട. ഇന്നലെ വരെ പ്രവർത്തനമേഖലയിൽ സജീവമായിരുന്ന മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി.പ്രകാശിന്റെ മരണവാർത്ത എത്തിയത് പുലർച്ചെ 4.15 ഓടെയാണ്. ഇന്നലെ നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ മാധ്യമ പ്രവർത്തകരെ കണ്ട അദ്ദേഹം തന്റെ വിജയം ഉറപ്പാണെന്ന് അറിയിച്ചിരുന്നു. 2016ൽ യുഡിഎഫിന് നഷ്ടമായ നിലമ്പൂർ സീറ്റ് തിരിച്ചുപിടിക്കാൻ ഇക്കുറി വലിയ പ്രചാരണം തന്നെയാണ് വി.വി.പ്രകാശ് നടത്തിയത്. എന്നാൽ വിധി വരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ വി.വി.പ്രകാശിന്റെ മരണവാർത്ത എത്തിയതോടെ നിലമ്പൂർ മണ്ഡലം നിശ്ചലമായി. മലപ്പുറം ഡിസിസി ഓഫീസിൽ രാവിലെ 8 മണി വരെ മൃതുദ്ദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ജില്ലയിലെ യുഡിഎഫ് നേതാക്കൾ ഉൾപ്പെടെ പാർട്ടി ഓഫീസിലേക്ക് നേതാവിനെ ഒരു നോക്ക് അവസാനമായി കാണാൻ എത്തി. മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ.പി.അനിൽകുമാർ സംസ്ക്കാരിക സാഹിതി…
Read More