തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ നടത്താനിരുന്ന പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതിയ തീയതി പിന്നീട് നിശ്ചയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.മേയ് 15നകം പ്രാക്ടിക്കൽ പരീക്ഷകൾ പൂർത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞാൽ മേയിൽ പ്രാക്ടിക്കൽ പരീക്ഷകൾ നടത്താനാണ് ഇപ്പോഴത്തെ ധാരണ. എന്നാൽ സ്ഥിതിഗതികൾക്ക് മാറ്റമില്ലെങ്കിൽ പരീക്ഷ പൂർണമായും ഒഴിവാക്കാനും സാധ്യതയുണ്ട്. തിയറി മാർക്കിന്റെ ശരാശരി കണക്കാക്കി പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് നിശ്ചയിക്കാനാണ് ആലോചന.അതേസമയം, സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് പൂർത്തിയാകും. 4,46,471 വിദ്യാർഥികളാണ് ഇക്കുറി…
Read MoreCategory: Loud Speaker
ഞാന്‍ കോവിഡ് വാക്സീന് സ്വീകരിച്ചു! വാക്സീന് സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് ട്രംപ്
ഫ്ളോറിഡ: അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങള്‍ വാക്സീന് പാസ്പോര്‍ട്ട് സിസ്റ്റം ഉള്‍പ്പടെ നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടെ, വാക്സീന് സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന നിര്‍ദേശവുമായി ട്രംപ് രംഗത്തെത്തി. എല്ലാവരും കോവിഡ് 19 വാക്സീന് സ്വീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു, എന്നാല്‍ ആരെയും നിര്ബന്ധിക്കില്ല. രോഗപ്രതിരോധത്തിന് വാക്സീന് ഫലപ്രദമാണ്. കോവിഡ് വാക്സീന് ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. താന്‍ കോവിഡ് വാക്സീന് സ്വീകരിച്ചു. എന്നാല്‍ ഏതു വാക്സീനാണു സ്വീകരിച്ചതെന്നു വെളിപ്പെടുത്താന്‍ ട്രംപ് തയാറായില്ല. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ബൈഡന് ഗവണ്മെന്റിന് പ്രധാനപ്പെട്ട ഒരു നിര്‍ദേശം നല്‍കാനുണ്ട് നിങ്ങള്‍ പുതിയൊരു വാക്സീന് കൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു. സിസിപി (ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സീന് ട്രംപ് വ്യക്തമാക്കി. വാക്സീന് പാസ്പോര്‍ട്ട് എന്ന ആശയത്തെ റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലെ പലരും എതിര്‍ക്കുകയാണ്. ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട്, ഫ്ളോറിഡ…
Read Moreകോവിഡ് വ്യാപനം രൂക്ഷം! കൊച്ചിയിൽനിന്നുള്ള വിദേശ വിമാന സർവീസ് നിലയ്ക്കുന്നു; അടുത്ത 10 ദിവസത്തേക്കു കൂടി വിമാനങ്ങൾ എത്തും
നെടുമ്പാശേരി: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്നു മിക്ക വിദേശരാജ്യങ്ങളും ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള വിദേശവിമാന സർവീസുകൾ നിലയ്ക്കുന്നു. നിലവിലെ ഷെഡ്യൂൾ അനുസരിച്ച് ദോഹ, ബഹ്റിൻ എന്നിവിടങ്ങളിലേക്കു മാത്രമാണു സർവീസുള്ളത്. എന്നാൽ വിദേശത്തുനിന്നു കൊച്ചിയിലേക്ക് അടുത്ത 10 ദിവസത്തേക്കു കൂടി വിമാനങ്ങൾ എത്തും. യാത്രക്കാരെ ഇറക്കിയശേഷം കാലിയായിട്ടാകും ഇവ തിരിച്ചുപോകുക. കൊച്ചിയിൽനിന്നുള്ള 90 ശതമാനം അന്താരാഷ്ട്ര സർവീസുകളും ഗൾഫ് മേഖലയിലേക്ക് ആയിരുന്നു. സിംഗപ്പൂർ, ക്വലാലംപുർ, യൂറോപ്പ്, യുകെ, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 25 ഓളം ആഭ്യന്തര വിമാനങ്ങൾ ദിവസേന കൊച്ചിയിൽ സർവീസ് നടത്തുന്നുണ്ട്. കോവിഡ് വ്യാപനത്തിനു മുന്‍പു അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളിലായി ദിവസേന ശരാശരി 300 വിമാന സർവീസുകൾ ഇവിടെ ഉണ്ടായിരുന്നു.
Read Moreശ്വാസതടസം ഗുരുതരമായി! കോവിഡ് ബാധിച്ച വയോധികയുമായി അർധരാത്രിയിൽ ബന്ധുക്കൾ അലഞ്ഞത് മണിക്കൂറുകൾ; ഒടുവിൽ…
എരുമേലി: കോവിഡ് സ്ഥിരീകരിച്ച 74 കാരിയായ വായോധികയ്ക്കു ശ്വാസതടസം ഗുരുതരമായതിനെ തുടർന്ന് അർധരാത്രിയിൽ ചികിത്സ തേടി ബന്ധുക്കൾ വലഞ്ഞതു മണിക്കൂറുകൾ. ഓക്സിജൻ സൗകര്യമുള്ള ആംബുലൻസിൽ രോഗിയെ എരുമേലിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ല. ഒടുവിൽ ജനപ്രതിനിധികളുടെ സമ്മർദത്തിൽ മുണ്ടക്കയത്തെ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം അർധ രാത്രിയിലാണ് സംഭവം. എരുമേലി സ്വദേശിയായ വയോധികയ്ക്കു സ്ഥിതി ഗുരുതകരമായതോടെ എരുമേലിയിലെ കോവിഡ് പരിചരണ കേന്ദ്രത്തിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. വീണ്ടും എരുമേലിയിലെ കോവിഡ് പരിചരണ കേന്ദ്രത്തിലേക്കു നിർദേശിച്ച് കോട്ടയം മെഡിക്കൽ കോളജിൽനിന്നു മടക്കി അയച്ചെങ്കിലും ഗുരുതരമല്ലാത്ത രോഗികളെ പരിചരിക്കാൻ മാത്രമാണ് സൗകര്യമുള്ളതെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവം അറിഞ്ഞ് ജനപ്രതിനിധികളും പൊതുപ്രവർത്തകരും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടതോടെയാണ് അധികമായി ഒരു ബെഡ്കൂടി…
Read Moreകോവിഡ് വാക്സിൻ! രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നു പരാതി; ആവശ്യമായ രേഖളും രജിസ്റ്റർ ചെയ്യേണ്ട വിധവും ഇങ്ങനെ…
കോട്ടയം: കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനു ഓണ്‍ലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നു പരാതി. പ്രായമുള്ളവരടക്കം നിരവധി പേരാണു ദിവസവും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താനാകാതെ ബുദ്ധിമുട്ടുന്നത്. ആരോഗ്യസേതു ആപ്ലിക്കേഷനിലോ www.cowin.gov.in എന്ന പോർട്ടൽ വഴിയോ വാക്സിനെടുക്കാൻ രജിസ്റ്റർ ചെയ്യണമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. രജിസ്ട്രേഷൻ ചെയ്തുശേഷം ലഭിക്കുന്ന ഷെഡ്യൂൾ അനുസരിച്ചു വാക്സിനേഷൻ സെന്ററിൽ അപ്പോയ്ൻമെന്റ് സ്ലിപ്പ് പ്രിന്റ് ഒൗട്ട് എടുത്തതോ മൊബൈൽ ഫോണിൽ വന്ന മെസേജ് ഹാജരാക്കിയോ വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നത്. എന്നാൽ ഓണ്‍ലൈൻ രജിസ്ട്രേഷൻ സാങ്കേതികമായ പല കാരണങ്ങളാൽ സാധ്യമാകുന്നില്ലെന്നാണു പരാതി. ദിവസങ്ങളായി രജിസ്ട്രേഷനു ശ്രമിക്കുന്പോഴും കൃത്യമായ ഷെഡ്യൂൾ ലഭിക്കുന്നില്ലെന്നാണ് നിരവധി ആളുകൾ പറയുന്നത്. ആധാർ നന്പർ രജിസ്റ്റർ ചെയ്തിട്ടും രജിസ്ട്രേഷൻ സമയത്ത് വാക്സിനേഷൻ സെന്ററും തീയതിയും ലഭിക്കുന്നില്ലെന്നും പറയുന്നവർ നിരവധിയാണ്. ഇതു സംബന്ധിച്ചു പരാതി ഉയർന്നതോടെ വൈകുന്നേരങ്ങളിൽ രജിസ്റ്റർ ചെയ്താൽ സാധിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അപ്പോഴും…
Read Moreകോവിഡ് വാക്സിനായി സംസ്ഥാന ബജറ്റിൽ നീക്കിവച്ച തുക എവിടെ ? തെരഞ്ഞെടുപ്പ് ആഹ്ലാദം അതിരു വിടരുതെന്നു രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇതിനായി നീക്കിവച്ച് തുക എവിടെയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാക്സിനുവേണ്ടി സംസ്ഥാനം പണം ചെലവഴിച്ചാൽ മറ്റു പല വികസന പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ടിവരുമെന്ന ധനമന്ത്രി തോമസ് ഐസക് പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ബജറ്റിൽ തുക വകയിരുത്തിയ സാഹചര്യത്തിൽ സിപിഎം പ്രഖ്യാപിച്ചിരിക്കുന്ന വാക്സിൻ ചലഞ്ചിന്റെ ആവശ്യമില്ല. ബജറ്റിൽ വലിയ അക്ഷരങ്ങളിലാണ് വാക്സിൻ സൗജന്യമായി നൽകുമെന്ന് എഴുതിവച്ചത്. ബജറ്റിൽ പ്രഖ്യാപിക്കുന്പോൾ വെറുതെ ചെയ്യില്ലല്ലോ. അതിനുള്ള തുക വകയിരുത്തിയിട്ടുണ്ടാകും. ഇത് വിവാദമാക്കാനാഗ്രഹിക്കുന്നില്ല. ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നത് ഏതു ഘട്ടത്തിലും സ്വാഗതാർഹമാണ്. സംസ്ഥാനത്തിനാവശ്യമായ കോവിഡ് വാക്സിൻ കേന്ദ്രം സൗജന്യമായി നൽകണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. വാക്സിൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കണം. കൃത്യമായി ഓണ്‍ലൈൻ വഴി ടോക്കണ്‍ നൽകുകയും ടൈം സ്ലോട്ട് അനുവദിക്കുകയും തിരക്കൊഴിവാക്കാൻ കൂടുതൽ വാക്സിനേഷൻ…
Read Moreഅയോധ്യ വിഷയത്തിൽ ഷാരൂഖ് ഖാൻ മധ്യസ്ഥനാകണമെന്ന് ആഗ്രഹിച്ചിരുന്നു; സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റീസിന്റെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: അയോധ്യ വിഷയത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന് മധ്യസ്ഥത വഹിക്കണമെന്ന് സ്ഥാനമൊഴിയുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയ്ക്ക് ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ബോബ്ഡെയുടെ യാത്രയയപ്പ് ചടങ്ങില്‍ മുതിര്‍ന്ന അഭിഭാഷകനും സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റുമായ വികാസ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ഷാരൂഖ് ഖാന് സമ്മതം അറിയിച്ചിരുന്നതായും എന്നാല്‍ അത് നടന്നില്ലെന്നും വികാസ് സിംഗ് പറഞ്ഞു. ചില കാരണങ്ങളാലാണ് അത് നടക്കാതെ പോയതെന്ന് വികാസ് സിംഗ് വ്യക്തമാക്കി. പ്രശ്നത്തില്‍ ഷാരൂഖ് ഖാനെ മധ്യസ്ഥതയ്ക്കായി കൊണ്ടുവരാനുള്ള ആഗ്രഹം ജസ്റ്റീസ് ബോബഡെ അറിയിച്ചിരുന്നു. ഈ കാര്യം ഞാന്‍ ഷാരൂഖുമായി സംസാരിച്ചു. അദ്ദേഹം സന്തോഷവാനായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ മധ്യസ്ഥത നടന്നില്ല. -വികാസ് സിംഗ് പറഞ്ഞു. അയോധ്യ വിഷയത്തിൽ എഫ്.എം. ഖലീഫുള്ള, ശ്രീശ്രീ രവിശങ്കര്‍, അഭിഭാഷകന് ശ്രീറാം പഞ്ജുറാം എന്നിവരാണ് മധ്യസ്ഥരായി നിയമിക്കപ്പെട്ടത്.
Read Moreഡൽഹിയിൽ കോവിഡ് മരണം തുടരുന്നു; കോവിഡ് ഇരകളായി മലയാളികളും; ശ്മശാനത്തിലും ടോക്കൺ
ചിത്രങ്ങളും എഴുത്തും: ജോൺ മാത്യു ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മലയാളികളുടെ എണ്ണം രാജ്യതലസ്ഥാനത്ത് കൂടുകയാണ്. കിഴക്കന്‍ ഡല്‍ഹിയിലെ യമൂര് വിഹാര്‍ ഫേസ് മൂന്നില്‍ ഇന്നലെ മാത്രം മൂന്ന് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വനിതകളും ഒരു പുരുഷനും ഇന്നലെ മാത്രം മരണമടഞ്ഞു. മൃതദേഹം ദഹിപ്പിക്കാനുള്ള സൗകര്യം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ആഴ്ച മരിച്ച ലിസ്സി ഗ്രേഷ്യസിന്റെ (ജെയ്ഹിന്ദ് ക്യാമറമാന് കെന്നിയുടെ മാതാവ്) മൃതദേഹം ആനന്ദ് വിഹാറിലെ പൊതുശ്മശാനത്തില്‍ ഇന്ന് രാവിലെ 8 മണിക്കാണ് സമയം ലഭിച്ചത്. കഴിഞ്ഞ ദിവസം സാഹിബാബാദിലെ ഡി.എല്‍.എഫ് കോളനിയില്‍ മരിച്ച യുവാവ് ജോബി ടി.എയുടെ മൃതദേഹം സമീപത്തുള്ള സീമാപുരിയിലെ പൊതുശ്മശാനത്തില്‍ ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് ദഹിപ്പിച്ചത്. ഡല്‍ഹിയിലെ എല്ലാ പൊതുശ്മശാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. മരണം നടന്നാലുടന്‍ രോഗവ്യാപനം തടയാന്‍ ഏറ്റവും അടുത്തുള്ള പൊതുശ്മശാനത്തിലാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്. മരണത്തിന്റെ ആധിക്യം നിമിത്തം ടോക്കണ്‍…
Read Moreസർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ; യുഡിഎഫ് പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം എല്ലാ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ അദ്ദേഹം യുഡിഎഫ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. രോഗവ്യാപനവുമായി ബന്ധപ്പെട്ട് അനാവശ്യ പരിഭ്രാന്തികൾ പരത്തുന്നത് ഒഴിവാക്കണം. ഇക്കാര്യം മാധ്യമങ്ങളും സർക്കാരും ശ്രദ്ധിക്കണം. ജനങ്ങളുടെ സഹകരണത്തോടെയാവണം പ്രതിരോധ നടപടികൾ. ബഡായി അടിക്കാനുള്ള അവസരമാക്കാതെ പ്രതിപക്ഷ അഭിപ്രായങ്ങൾ കൂടി പരിഗണിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ തെറ്റായ വാക്സിൻ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക് സൗജന്യമായി തന്നെ വാക്സിൻ നൽകാൻ കേന്ദ്ര തയാറാകണം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Read Moreഅമ്മയും കുഞ്ഞും കഴുത്തറുത്ത് മരിച്ച സംഭവം; സൂര്യ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പു കണ്ടെടുത്തു; അന്വേഷണം തുടങ്ങി പോലീസ്
കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരിൽ അമ്മയേയും മകനേയും കഴുത്തറുത്ത് മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പുലിയൂർ വഞ്ചിതെക്ക് ബിനു നിവാസിൽ സുനിൽ കുമാറിന്റെ ഭാര്യ സൂര്യ ( 35 ), മകൻ ആ ദി ദേവ് (രണ്ടര) എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളിൽ നിന്ന് സൂര്യ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പു പോലീസ് കണ്ടെടുത്തു. ഇന്നലെ ഉച്ചവരെ ഇവരെ വീട്ടിൽ കണ്ടിരുന്നതായി ബന്ധുക്കൾ പോലീസിൽ മൊഴി നൽകി. വൈകുന്നേരം ബന്ധുക്കളത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. ബന്ധുക്കളും പരിസരവാസികളും ചേർന്ന് വീടിന്റെ ജനാല ചില്ല് പൊട്ടിച്ച് നോക്കിയപ്പോ ഴാണ് ഇരുവരെയും മരിച്ച നിലയിൽ കാണപ്പെട്ടത്. പോലീസെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. ഇന്ന് രാവിലെ ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധിച്ച ശേഷം മൃതദേഹം താലൂക്ക് ആശുപത്രി യിലേക്ക് മാറ്റി. മകനെ കൊലപ്പെടുത്തിയ ശേഷം സൂര്യ…
Read More