അലറി വിളിച്ച് ബന്ധുക്കൾ; പ്രാണൻ നിലനിർത്താൻ പ്രാണവായു  കിട്ടാതെ രോഗികൾ; ഡൽഹിയിലെ ആശുപത്രിയിൽ 20 മരണം; അമൃത്സറിലും ഓക്സിജൻ ക്ഷാമം; ആറ് രോഗികൾ മരിച്ചു

  ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തുണ്ടായ ഓക്സിജൻ ക്ഷാമം കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നു. ഡൽഹിയിലെ ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 20 കോവിഡ് രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചു. വെള്ളിയാഴ്ച അർധരാത്രിയാണ് ആശുപത്രിയിൽ ഓക്സിജൻ ശേഖരം തീർന്നത്. ഇതോടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്നവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏകദേശം 200 ഓളം ഓക്സിജൻ ആവശ്യമായ കോവിഡ് രോഗികൾ നിലവിൽ ആശുപത്രിയിലുണ്ടെന്നാണ് വിവരം. ഇവർക്ക് 45 മിനിറ്റ് മാത്രം നൽകാൻ കഴിയുന്ന ഓക്സിജൻ ശേഖരമേ ആശുപത്രിയിൽ ശേഷിക്കുന്നുള്ളൂ എന്നും കേന്ദ്ര സർക്കാരിന്‍റെ അടിയന്തര ഇടപെടലുണ്ടാകണമെന്നുമാണ് ഡോക്ടർമാരുടെ ആവശ്യം. അമൃത്സറിലും ഓക്സിജൻ ക്ഷാമം; ആറ് രോഗികൾ മരിച്ചു അമൃത്സർ: പഞ്ചാബിൽ ഓക്സിജൻ ക്ഷാമം മൂലം ആറ് രോഗികൾ മരിച്ചു. അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ അഞ്ച് പേർ കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളവരായിരുന്നു. മറ്റൊരാൾ മറ്റ് രോഗങ്ങളുമായാണ്…

Read More

കോവിഡ് വാക്സിന് 1,000 കോടി കണ്ടെത്തേണ്ടിവരു; കോവിഡ് വ്യാപനത്തിന്‍റെ കാരണം കേന്ദ്രത്തിന്‍റെ പിടിപ്പുകേടെന്ന് മന്ത്രി തോമസ് ഐസക്ക്

  തിരുവനന്തപുരം: സംസ്ഥാനത്തിന് കോവിഡ് വാക്സിന്‍ വാങ്ങാനായി 1,000 കോടി രൂപ കണ്ടെത്തേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാര്‍ വാക്സിന്‍ വാങ്ങാന്‍ പണം മുടക്കിയാല്‍ മറ്റ് പല കാര്യങ്ങളും വെട്ടികുറയ്ക്കേണ്ടിവരും. ജനങ്ങളുടെ സംഭാവന കൊണ്ട് വാക്സിന്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തന്നെ വാക്സിന്‍ വാങ്ങി സംസ്ഥാനത്തിന് നൽകാൻ തയാറാകണം. കോവിഡ് വ്യാപനം വര്‍ധിക്കാനും കൂട്ടമരണങ്ങളുണ്ടാകാനും കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ പിടിപ്പ് കേടാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

Read More

കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു; അഞ്ചിടത്തുനിന്നുള്ള വിമാനയാത്രികര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബംഗാള്‍

കോൽക്കത്ത: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള വിമാന യാത്രികർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ. കോവിഡ് രോഗബാധ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്ര, കേരളം, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നേരത്തെ തന്നെ ബംഗാൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. ഇതിനൊപ്പമാണ് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.വിമാനയാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകമുള്ള ആർടി-പിസിആർ പരിശോധന റിപ്പോർട്ടാണ് വേണ്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ വിവരം കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചതായി സർക്കാർ പറഞ്ഞു.

Read More

നിര്‍ഭാഗ്യവശാല്‍ ആ മധ്യസ്ഥത നടന്നില്ല; അയോധ്യ വിഷയത്തിൽ ഷാരൂഖ് ഖാൻ മധ്യസ്ഥനാകണമെന്ന് ആഗ്രഹിച്ചിരുന്നു; സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റീസിന്‍റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: അയോധ്യ വിഷയത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ മധ്യസ്ഥത വഹിക്കണമെന്ന് സ്ഥാനമൊഴിയുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെയ്ക്ക് ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ബോബ്‌ഡെയുടെ യാത്രയയപ്പ് ചടങ്ങില്‍ മുതിര്‍ന്ന അഭിഭാഷകനും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ വികാസ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ഷാരൂഖ് ഖാന്‍ സമ്മതം അറിയിച്ചിരുന്നതായും എന്നാല്‍ അത് നടന്നില്ലെന്നും വികാസ് സിംഗ് പറഞ്ഞു. ചില കാരണങ്ങളാലാണ് അത് നടക്കാതെ പോയതെന്ന് വികാസ് സിംഗ് വ്യക്തമാക്കി. പ്രശ്‌നത്തില്‍ ഷാരൂഖ് ഖാനെ മധ്യസ്ഥതയ്ക്കായി കൊണ്ടുവരാനുള്ള ആഗ്രഹം ജസ്റ്റീസ് ബോബഡെ അറിയിച്ചിരുന്നു. ഈ കാര്യം ഞാന്‍ ഷാരൂഖുമായി സംസാരിച്ചു. അദ്ദേഹം സന്തോഷവാനായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ മധ്യസ്ഥത നടന്നില്ല. -വികാസ് സിംഗ് പറഞ്ഞു. അയോധ്യ വിഷയത്തിൽ എഫ്.എം. ഖലീഫുള്ള, ശ്രീശ്രീ രവിശങ്കര്‍, അഭിഭാഷകന്‍ ശ്രീറാം പഞ്ജുറാം എന്നിവരാണ് മധ്യസ്ഥരായി നിയമിക്കപ്പെട്ടത്.

Read More

കോവിഡും തീവ്രവാദവും; ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും യാത്ര വിലക്കി യുഎസ്

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് യുഎസ്. ചൈനയിലേക്കും നേപ്പാളിലേക്കും ഉള്ള യാത്രകൾ പുനപരിശോധിക്കണമെന്നും അധികൃതർ അമേരിക്കക്കാരോട് ആവശ്യപ്പെട്ടു.ശ്രീലങ്കയിലേക്ക് പോകുമ്പോൾ ഉയർന്ന ജാഗ്രത പാലിക്കണം. ഭൂട്ടാനിലേക്ക് സാധാരണ യാത്രാ മുൻകരുതലുകൾ മതിയാവും. ലെവൽ ഒന്നിൽ ആണ് ഈ രാജ്യങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലെ ലെവൽ നാലിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോവിഡ്, കുറ്റകൃത്യം, തീവ്രവാദം തുടങ്ങിയ കാരണങ്ങളാൽ ഇന്ത്യയിലേക്ക് പോകരുതെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് മുന്നറിയപ്പ് നൽകിയിരിക്കുന്നത്. നേരത്തെ യുഎസ് ആരോഗ്യവിഭാഗവും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

ലോട്ടറിയോടാണ് കൂടുതല്‍ ഭ്രാന്ത്! സനു ലോട്ടറി വാങ്ങിയതിന്‍റെ കടം 44,000 രൂപ; പണം കൊടുക്കാനുള്ളവരുടെ പേരുകള്‍ സനു മോഹന്‍ പോലീസിനോടു പറഞ്ഞത് ഇങ്ങനെ…

കൊച്ചി: ലോട്ടറിയോടാണ് കൂടുതല്‍ ഭ്രാന്ത്. ലോട്ടറി ടിക്കറ്റ് വാങ്ങിയ വകയില്‍ തേവയ്ക്കലിലെ ലോട്ടറി കടയില്‍ 32,000 രൂപ നല്‍കാനുണ്ടെന്നു സനു മോഹന്‍റെ മൊഴി പോലീസ് പരിശോധിക്കുന്നുണ്ട്. കലൂരിലെ ലോട്ടറി കടയില്‍ 12,000 രൂപയും കടമുണ്ട്. കുറേനാളുകളായി പ്രതിദിനം 1,000 രൂപയുടെ ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ബംപര്‍ അടിക്കുമെന്നു വിശ്വസിച്ചു. സമീപകാലത്തായി മദ്യപാനം വര്‍ധിച്ചു. പണം കൊടുക്കാനുള്ളവരുടെ പേരുകള്‍ സനു മോഹന്‍ പോലീസിനോടു പറഞ്ഞിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായ നവീന്‍, വൈശാഖ്, വിഷ്ണു, ബാബു, സാബു, ഫ്ളാറ്റിലെ കെയര്‍ടേക്കര്‍ തുടങ്ങിയവര്‍ ഇതില്‍ പെടും. കൊച്ചിയിലെ ഇലക്ട്രിക്കല്‍, ഫര്‍ണിച്ചര്‍ കടകളിലും ലക്ഷങ്ങള്‍ നല്‍കാനുണ്ട്. ഭാര്യയുടെ പേരിലുള്ള ഫ്ളാറ്റ് പണയപ്പെടുത്തിയപ്പോള്‍ സനു തന്നെയാണു ഭാര്യയുടെ ഒപ്പിട്ടത്. പല സാമ്പത്തിക ഇടപാടുകളും ഭാര്യയ്ക്ക് അറിയില്ലായിരുന്നു. ഇടപാടുകളിലെ പാളിച്ചകളും ധാരാളിത്തവുമാണു വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. 50,000 രൂപയ്ക്കാണു കാര്‍ വിറ്റത്. കാറിന് 1.5 ലക്ഷം രൂപ…

Read More

ഓക്സിജനല്ല, രണ്ടടിയാണ് തരേണ്ടത്! ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടയാളോട് തട്ടിക്കയറി കേന്ദ്ര സഹമന്ത്രി

ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടയാളോട് തട്ടിക്കയറി കേന്ദ്ര സഹമന്ത്രി പ്രഹ്ലാദ് പട്ടേൽ. മധ്യപ്രദേശിലെ ദമോ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഓക്സിജൻ ക്ഷാമത്തെ കുറിച്ച് പരാതി പറയാനെത്തിയ ആളെ കേന്ദ്ര സഹമന്ത്രി ശകാരിക്കുകയായിരുന്നു. തങ്ങൾക്ക് മതിയായ ഓക്സിജൻ സിലിണ്ടറുകൾ ലഭിച്ചില്ല. അഞ്ച് മിനിറ്റ് മാത്രമാണ് അധികൃതർ ഓക്സിജൻ ലഭ്യമാക്കിയതെന്നും ഇതിലും നല്ലത് ഓക്സിജൻ തരില്ലെന്നു പറയുന്നതായിരുന്നുവെന്നാണ് പരാതിക്കാരൻ മന്ത്രിയോട് പറഞ്ഞത്. നിങ്ങളുടെ സംസാരം ഇപ്രകാരമാണെങ്കിൽ ഓക്സിജൻ സിലിണ്ടർ അല്ല രണ്ട് അടിയാണ് ലഭിക്കാൻ പോകുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി. ആരാണ് ഓക്സിജൻ സിലിണ്ടർ തരില്ലെന്ന് പറഞ്ഞതെന്നും മന്ത്രി ചോദിക്കുന്നുണ്ട്.  

Read More

ഇന്ത്യയിൽ 600 രൂപ വരെ..! കോവി ഷീൽഡിനു മറ്റു രാജ്യങ്ങളിൽ കുറഞ്ഞ വിലയെന്ന ആക്ഷേപവുമായി കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യയിൽ 600 രൂപ വരെ ഈടാക്കുന്ന കോവിഷീൽഡ് വാക്സിനു മറ്റു രാജ്യങ്ങളിൽ കുറഞ്ഞ വിലയെന്ന ആക്ഷേപവുമായി കോൺഗ്രസ് രംഗത്ത്. അതേസമയം, മൂന്നു ഡോളറിൽ (ഏകദേശം 225 രൂപ) കുറച്ചു ലോകത്ത് ഒരിടത്തും ഇതു വില്ക്കാനാവില്ലെന്നു സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനവാല പ്രതികരിച്ചു. ഹിന്ദുസ്ഥാൻ ടൈംസ് ആണ് പൂനവാലയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തത്. ഈ പ്രതികരണം തന്നെ ഇന്ത്യയിൽ വാക്സിന് ഈടാക്കുന്നതു കൊള്ള വില ആണെന്ന സൂചനയായി കരുതുന്നു. വാക്സിൻ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിൽ സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയും സംസ്ഥാനങ്ങൾക്ക് 400 രൂപയും നിരക്കിൽ വിൽക്കാൻ സ്വകാര്യ സ്ഥാപനമായ സെറം ഇൻസിസ്റ്റ്യൂട്ടിനെ കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുകയാണ്. അതേസമയം, കേന്ദ്രത്തിന് 150 രൂപ നിരക്കിൽ നൽകും. ഇതിനെതിരേയാണ് രാജ്യമെങ്ങും പ്രതിഷേധം ഉയരുന്നത്.

Read More

കോവിഡ് ആശുപത്രിയിൽ തീപിടിത്തം, 13 മരണം; ദുരന്തം മഹാരാഷ്‌‌ട്രയിൽ; മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

മുംബൈ: മഹാരാഷ്ട്രയിലെ വിരാറിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 രോഗികൾ മരിച്ചു. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് വെന്തു മരിച്ചത്. ബാക്കിയുള്ള രോഗികളെ അടുത്ത ആശുപത്രികളിലേക്കു മാറ്റിയതായാണ് വിവരം. പാൽഗഡ് ജില്ലയിലെ വിജയ് വല്ലഭ് ആശുപത്രിയിൽ പുലർച്ചെ മൂന്നിനു ശേഷമാണ് ദാരുണമായ അപകടമുണ്ടായത്. ഐസിയുവിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ആശുപത്രിയിൽനിന്നു ലഭിക്കുന്ന വിവരം.

Read More

പ്രാണവായുവിനായി പിടഞ്ഞ് ഡൽഹി; ഗംഗാ റാം ആശുപത്രിയിൽ 25 രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു

ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം രൂക്ഷമായ ഡൽഹിയിൽ അതീവ ഗുരുതരസാഹചര്യം. ഓക്സിജൻ ലഭിക്കാതെ ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 രോഗികൾ മരിച്ചു. രണ്ട് മണിക്കൂർ ഉപയോഗിക്കുന്നതിനുള്ള ഓക്സിജൻ മാത്രമാണ് അവശേഷിക്കുന്നത്. 60 രോഗികളുടെ ജീവൻ അപകടത്തിലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വെന്‍റിലേറ്ററുകളും ബിപാപ്പും ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. ഐസിയുവുകളിലും എമർജൻസിയിലും കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന വെന്‍റിലേഷനെ ആശ്രയിക്കുകയാണ്. വലിയ പ്രതിസന്ധി സാധ്യതയുണ്ട്. അപകടസാധ്യതയുള്ള 60 രോഗികളുടെ കാര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണ്. വ്യോമമാർഗം ഓക്സിജൻ എത്തിക്കേണ്ട അടിയന്തര സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ആശുപത്രി ഡയറക്ടർ പ്രസ്താവനയിൽ പറഞ്ഞു. ഡൽഹിയിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയാണ് ഗംഗാ റാം ആശുപത്രി. ഇവിടെ അഞ്ഞൂറിലേറെ കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Read More