ഭോപ്പാൽ: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ മൂന്നു ശ്മശാനങ്ങളിലായി ബുധനാഴ്ച സംസ്കരിച്ചത് കോവിഡ് മൂലം മരിച്ച 137 പേരെ. എന്നാൽ, ഔദ്യോഗിക കണക്കിൽ മരണം അഞ്ചു മാത്രം. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. പ്രഭാകർ തിവാരി തയാറായില്ല. ഭോപ്പാലിലെ മൂന്നു ശ്മശാനങ്ങളിലായി ആകെ 187 പേരുടെ സംസ്കാരമാണു നടത്തിയത്. ഇതിൽ 137 പേർ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചവരാണ്. 111 പേരെ സംസ്കരിച്ചതിൽ 92 പേർ കോവിഡ് ബാധിതരായിരുന്നുവെന്നു ഭദ്ഭഡ വിശ്രാം ഘട്ട് സെക്രട്ടറി മംതേഷ് ശർമ പറഞ്ഞു. കോവിഡ് മൂലം മരിച്ച 92 പേരിൽ 61 പേർ ഭോപ്പാലുകാരാണ്. 31 പേർ മറ്റു ജില്ലക്കാരാണ്. ഇവരുടെ ചികിത്സ ഭോപ്പാലിലായിരുന്നു. ഭോപ്പാലിൽ ഇതുവരെ 687 പേർ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണു സർക്കാർ പറയുന്നത്.
Read MoreCategory: Loud Speaker
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മേയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഉണ്ടാകുമോ? ഇന്നറിയാം…
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മേയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൂന്ന് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിലൊന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടും സര്‍ക്കാരിനോടും കോടതി നിലപാട് തേടിയിട്ടുണ്ട്. ഹര്‍ജികള്‍ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്.
Read Moreപരിഹാരമാണ് ആവശ്യം, പൊള്ളയായ വാഗ്ദാനങ്ങളല്ല! കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികളെ രൂക്ഷമായി വിമർശിച്ച് രാഹുൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യം ആവശ്യപ്പെടുന്നത് പ്രതിവിധിയാണെന്നും പൊള്ളയായ വാഗ്ദാനങ്ങളല്ലെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം. വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന താൻ, രാജ്യമെമ്പാടുനിന്നും ദാരുണമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതാണ് തുടർച്ചയായി കാണുന്നത്. ഇന്ത്യക്ക് മുന്നിൽ കോവിഡ് പ്രതിസന്ധി മാത്രമല്ല ഇപ്പോഴുള്ളത്. ഇതിനൊപ്പം സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ കൂടി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിൽ പ്രതിവിധിയാണാവശ്യം അല്ലാതെ പൊള്ളയായ വാഗ്ദാനങ്ങളല്ലെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഓക്സിജനും, ആശുപത്രികളിൽ കിടക്കകളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടും ഇക്കാര്യത്തിൽ യാതൊരു പുരോഗതിയുണ്ടായില്ല.
Read Moreഅനധികൃത സ്വത്ത് സമ്പാദനം! കെ.എം.ഷാജി രേഖകള്‍ ഹാജരാക്കിയില്ല; മുന്നില്‍ രണ്ടു ദിനം മാത്രം; വീടിന്റെ ഭാഗം പൊളിച്ചതും വിവാദം
സ്വന്തംലേഖകന്‍ കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ കെ.എം.ഷാജിക്ക് ഇനി അവശേഷിക്കുന്നത് രണ്ട് ദിവസം മാത്രം. 23നുള്ളില്‍ രേഖകള്‍ മുഴുവനും ഹാജരാക്കാനാണ് വിജിലന്‍സ് സ്പെഷല്‍ സെല്‍ സമയം നല്‍കിയത്. ഒന്‍പത് വര്‍ഷത്തെ സമ്പാദ്യത്തിന്റെയും കണ്ണൂരിലെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത 47.35 ലക്ഷം രൂപയുടേയും രേഖകളാണ് ഹാജരാക്കേണ്ടത്. തെരഞ്ഞെടുപ്പ് സംഭാവന അതേസമയം പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച സംഭാവനയാണെന്നാണ് ഷാജിയുടെ വിശദീകരണം. 154 ബൂത്ത് കമ്മിറ്റികളാണ് പണം പിരിച്ചത്. അതിന്റെ രസീത് ബുക്കുകള്‍ ഹാജരാക്കുമെന്നും ഷാജി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിനായി 18,000 രസീത് ബുക്കുകള്‍ അച്ചടിച്ച് പിരിവ് നടത്താനുള്ള മണ്ഡലം കമ്മിറ്റി യോഗത്തിന്റെ മിനിട്സ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലില്‍ ഷാജി വിജിലന്‍സിന് മുന്നില്‍ ഹാജരാക്കിയിരുന്നു. വീടിന്റെ ഭാഗം പൊളിച്ചതും വിവാദം അതേസമയം അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ്…
Read Moreആ തീരുമാനം ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമോ? കൂട്ടപ്പരിശോധനയ്ക്കെതിരെ കെജിഎംഒഎ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിൽ വ്യത്യസ്ത അഭിപ്രായവുമായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസർ അസോസിയേഷൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിർദേശത്തിലാണ് കെജിഎംഒഎ ഈ നിലപാട് അറിയിച്ചത്. ആർടിപിസിആർ ടെസ്റ്റിംഗ് സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോൾ ചെയ്യുന്നത്. സാമ്പിൾ എടുക്കാനുള്ള മാനവ വിഭവശേഷിയും വകുപ്പിൽ പരിമിതമാണ്. ഈ വസ്തുതകൾ പരിഗണിക്കാതെ വീണ്ടും കൂട്ട പരിശോധന നടത്താനുള്ള തീരുമാനം ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും എന്ന് ആശങ്കയുണ്ട്്. പരിശോധന രോഗലക്ഷണമുള്ളവരിലേക്കും അവരുടെ പ്രൈമറി കോൺടാക്ടിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകളിലേക്കും നിജപ്പെടുത്തണം. എല്ലാവരും രോഗവ്യാപനം തടയുന്ന പ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നു എന്ന് കർശനമായി ഉറപ്പു വരുണം. ആർടിപിസിആർ ടെസ്റ്റിംഗ് ശേഷി കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. കൂടുതൽ ആന്റിജൻ ടെസ്റ്റിംഗ് കിറ്റ് ലഭ്യതയും ഉറപ്പ് വരുത്തണം.…
Read Moreയൂത്ത് ലീഗ് ഫണ്ട് തിരിമറി കേസ് കുരുക്കാവുന്നു! വിദേശഫണ്ട് വന്നതിൽ സംശയം; പി.കെ.ഫിറോസിനെയും ചോദ്യംചെയ്യും
സ്വന്തം ലേഖകന്‍ കോഴിക്കോട് : കാഷ്മീരിലെ കത്വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് പിരിച്ച ഫണ്ട് തിരിമറിനടത്തിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ണായക നീക്കത്തിലേക്ക്. ഇന്ന് യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി സി.കെ.സുബൈറിനെ വിശദമായി ചോദ്യംചെയ്യും. ഉച്ചയോടെ കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഹാജരാകണമെന്നു കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചിരുന്നതായും ഇന്ന് ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുമെന്നും സി.കെ.സുബൈര്‍ രാഷ്്ട്രദീപികയോടു പറഞ്ഞു. ഫണ്ട് വന്ന വഴി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുബൈറിനെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പെടെ നിരവധി പേര് ഈ ഫണ്ടിലേക്കു സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍, വിദേശഫണ്ടുകള്‍ സംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ലെന്നും ലഭിച്ച ഫണ്ട് എന്തിനുവേണ്ടി ഉപയോഗിച്ചുവെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യൂസഫ് പരാതി നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കും പരാതി…
Read Moreജനങ്ങളുടെ ജീവനെക്കുറിച്ച് ചിന്തയില്ലേ? കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: തലസ്ഥാനത്തെ ആറ് മാക്സ് ആശുപത്രികളിൽ അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഇന്നലെ രാത്രി എട്ടിന് പ്രത്യേക സിറ്റിംഗ് നടത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനമുന്നയിച്ചു. ജനങ്ങളുടെ ജീവനെക്കുറിച്ച് സർക്കാരിനു ചിന്തയില്ലേ എന്നു കോടതി ചോദിച്ചു. 1400ലേറെ കോവിഡ് ബാധിതർ ചികിത്സയിലുള്ള മാക്സ് ആശുപത്രികളിൽ എത്രയും വേഗം പ്രാണവായു ലഭ്യമാക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസുമാരായ വിപിൻ സംഘി, രേഖാ പള്ളി എന്നിവരുടെ പരാമർശം. ഇതൊരു ദേശീയ അടിയന്തരാവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. വ്യാവസായികാവശ്യത്തിനുള്ള ഓക്സിജൻ പൂർണമായും വകമാറ്റിയാണെങ്കിൽപ്പോലും രോഗികൾക്ക് ലഭ്യമാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ നടപടി സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചെങ്കിലും കോടതിക്ക് അക്കാര്യത്തിൽ തൃപ്തിയായില്ല. അതേസമയം തലസ്ഥാന നഗരം ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടലിൽ തുടരുകയാണ്. ദുരന്തം ഒഴിവാക്കാൻ അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് സ്വകാര്യ ആശുപത്രികൾ സംസ്ഥാന, കേന്ദ്ര സർക്കാരുകളോട് ആവശ്യപ്പെട്ടു. മുൻനിര സ്വകാര്യ ആശുപത്രികളായ മാക്സ്,…
Read Moreതീക്കട്ടയിലും ഉറുമ്പ്! കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം, കവർന്നത് രണ്ട് ലക്ഷം രൂപ; പോലീസും ജയില്‍ അധികൃതരും ഞെട്ടി
കണ്ണൂർ: സെൻട്രൽ ജയിലിലെ ഓഫീസിൽ നിന്നും രണ്ടുലക്ഷം രൂപ മോഷണംപോയി. ജയിലിലെ പ്രധാന ഗെയിറ്റിനു സമീപത്തെ ഓഫീസിൽനിന്നാണ് പണം കവർന്നത്. പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 1,95,600 രൂപ കവർന്നു. ഇത്രയും സുരക്ഷയുള്ള ജയിനുള്ളിൽ കവർച്ച നടന്നത് പോലീസിനെയും ജയിൽ അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. ടൗൺ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി. മോഷണത്തിൽ വളരെ വൈദഗ്ധ്യം നേടിയയാൾക്ക് മാത്രമേ ജയിലിൽ മോഷണം നടത്താകൂവെന്ന നിഗമനത്തിലാണു പോലീസ്. ജയിൽ വളപ്പിലെ ചപ്പാത്തി കൗണ്ടറിൽ നിന്നും വില്പന നടത്തിയ ചപ്പാത്തി, ബിരിയാണി, ചിക്കൻ കബാവ്, ചിക്കൻ കറി, ചിപ്സ് എന്നിവയുടെ ഒരുദിവസത്തെ കളക്ഷനാണ് മോഷണം പോയത്. ജയിൽ ഭക്ഷണം വിറ്റു കിട്ടുന്ന പണം അതാത് ദിവസങ്ങളിൽ ജയിലിലെ ഓഫീസിൽ അടയ്ക്കുകയാണു പതിവ്.
Read Moreകോവിഡിനുള്ള മരുന്ന് തന്റെ മണ്ഡലത്തിൽ സൗജന്യമായി നൽകുമെന്ന് ഗംഭീർ;വാഗ്ദാനം വിവാദമാകുന്നു
ന്യൂഡൽഹി: കോവിഡിനുള്ള മരുന്നുകളിലൊന്നായ ഫാബിഫ്ളു തന്റെ മണ്ഡലത്തിലുള്ളവർക്ക് സൗജന്യമായി നൽകുമെന്ന് ബിജെപി എംപി ഗൗതം ഗംഭീർ. ഡൽഹിയിൽ കോവിഡ് മരുന്നിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് സൗജന്യ മരുന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ഗംഭീറിന്റെ വാഗ്ദാനം വലിയ വിവാദങ്ങൾക്ക് തിരിതെളിച്ചു. സംസ്ഥാനം മുഴുവൻ മരുന്നിന് ക്ഷാമം നേരിടുന്ന സമയത്തും ഒരു എംപി മരുന്ന് പൂഴ്ത്തിവച്ചിരിക്കുകയായിരുന്നെന്നും ഇത് ക്രിമിനൽ കുറ്റത്തിന് തുല്യമാണെന്നുമാണ് ഗംഭീറിനെതിരെ ഉയരുന്ന വിമർശനം. മരുന്ന് പൂഴ്ത്തിവച്ച ശേഷം ഇത്തരത്തിൽ വിതരണം ചെയ്ത് മണ്ഡലത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാണ് ബിജെപി എംപിമാർ ശ്രമിക്കുന്നതെന്നും ആം ആദ്മിയും കോണ്‍ഗ്രസും ആരോപിച്ചു.
Read Moreക്വാറന്റൈൻ, ഐസൊലേഷൻ മാനദണ്ഡങ്ങൾ പുതുക്കി! കേരളത്തിലേക്ക് ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർ ഇ-ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി. കോവിഡ് സ്ഥിരീകരിക്കപ്പെട്ട വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്തശേഷം ഏഴു ദിവസംവരെ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കണം. പ്രാഥമിക സന്പർക്കം വഴി രോഗസാധ്യത കൂടുതലുള്ളവർ വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈനിലായിരിക്കണം. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക. ലക്ഷണങ്ങൾ ഇല്ലെങ്കിൽ എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും തുടർന്ന് ഏഴു ദിവസം കൂടി ക്വാറന്റൈൻ തുടരണം. പ്രാഥമിക സന്പർക്കത്തിൽ ആയെങ്കിലും രോഗം വരാൻ സാധ്യത കുറവുള്ള പട്ടികയിൽ ഉൾപ്പെടുന്നവർ 14 ദിവസം യാത്രകൾ ഒഴിവാക്കണം. വിവാഹം, മറ്റ് ചടങ്ങുകൾ, ജോലി, സന്ദർശനങ്ങൾ തുടങ്ങിയ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കണം. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ…
Read More