തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം ഇടുക്കി, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടർന്ന് രണ്ടു ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾ രണ്ടു ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അതേസമയം സംസ്ഥാനത്തിന്റെ പലയിടത്തും വേനൽമഴ ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം പലയിടത്തും ഇടിമിന്നലോടു കൂടിയ മഴ പെയ്തിരുന്നു. ചിലയിടത്ത് ശക്തമായ കാറ്റും വീശി.
Read MoreCategory: Loud Speaker
കൊല്ലത്തും ‘ദൃശ്യം’ മോഡല്‍! രണ്ടുവർഷം മുൻപ് കാണാതായ യുവാവ് കൊല്ലപ്പെട്ടു; അമ്മയും സഹോദരനും കസ്റ്റഡിയിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊല്ലം: അഞ്ചൽ ഏരൂരിൽ നിന്നും രണ്ടു വർഷം മുൻപ് കാണാതായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭാരതിപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധു നൽകിയ വിവരതത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു വർഷത്തിന് ശേഷം കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഷാജി കൊല്ലപ്പെട്ടതാണെന്നും സംഭവത്തിന് പിന്നിൽ മാതാവും സഹോദരനുമാണെന്നും വിവരം ലഭിച്ച പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. കുടുംബ വഴക്കിനിടെ ഷാജി അബദ്ധത്തിൽ മർദ്ദനമേറ്റ് മരിക്കുകയായിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. മരിച്ചതിന് പിന്നാലെ ഇരുവരും ചേർന്ന് മൃതദേഹം കുഴിച്ചിടുകയും ചെയ്തു. ഷാജിയെ കാണാനില്ലെന്ന പരാതി ഉയർന്ന് അക്കാലത്ത് പോലീസ് അന്വേഷണം ഉണ്ടായെങ്കിലും നാടുവിട്ടുവെന്ന് ഇരുവരും പോലീസിനെയും പരിസരവാസികളെയും വിശ്വസിപ്പിക്കുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ മൃതദേഹം ഇന്ന് പുറത്തെടുക്കില്ലെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച…
Read Moreമത്സ്യബന്ധന ബോട്ടില്‍ 3,000 കോടിയുടെ മയക്കുമരുന്ന്! ശ്രീലങ്കന്‍ സ്വദേശികളെ ചോദ്യം ചെയ്യുന്നു
കൊച്ചി: ഇന്ത്യന്‍ നാവിക സേന മത്സ്യബന്ധന ബോട്ടില്‍നിന്ന് 3000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ ശ്രീലങ്കന്‍ സ്വദേശികളെ വിശദമായി ചോദ്യം ചെയ്യുന്നു. നേവിയും നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് പിടിയിലായ അഞ്ച് ശ്രീലങ്കന്‍ സ്വദേശികളെ ചോദ്യം ചെയ്യുന്നത്. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സുവര്‍ണ എന്ന കപ്പലാണ് നിരീക്ഷണത്തിനിടെയാണ് സംശയകരമായ രീതിയില്‍ ശ്രീലങ്കന്‍ ബോട്ട് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെട്ടെന്ന് കാണാത്തവിധം ഒളിപ്പിച്ച നിലയില്‍ 300 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ബോട്ടും അഞ്ച് ശ്രീലങ്കന്‍ സ്വദേശികളെയും കൊച്ചി തുറമുഖത്ത് എത്തിച്ചു. തുടര്‍ന്നു നേവി ഇവരെയും മയക്കുമരുന്നും നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോക്കു കൈമാറുകയായിരുന്നു.
Read Moreകണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണത്തിന് പുല്ലുവില ! സ്വന്തം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണാണെന്ന് അറിയാതെയും ചിലർ; പരിശോധന നടത്താന്‍ പോലീസില്ല
സ്വന്തം ലേഖകന്‍ കോഴിക്കോട് : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും കണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില. രണ്ടാം തരംഗത്തിന് പിന്നാലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇവിടെ കൂട്ടം കൂടുന്നതിനും പുറത്തിറങ്ങുന്നതിനും പുറമേ നിന്നുള്ളവര്‍ എത്തുന്നതിനും യാതൊരു വിലക്കുകളുമില്ല. പലരും സ്വന്തം വാര്‍ഡ് കണ്ടെയ്ന്മെന്റ്് സോണാണെന്ന് അറിയുന്നുപോലുമില്ല. നേരത്തെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലേക്കുള്ള വഴികളെല്ലാം അടച്ചിടാറുണ്ടായിരുന്നു. കൂടാതെ ഈ മേഖലകളില്‍ പോലീസ് പിക്കറ്റ് പോസ്റ്റും സ്ഥാപിച്ചിരുന്നു. ഇടക്കിടെ ആരോഗ്യപ്രവര്‍ത്തകരും പോലീസും കണ്ടെയ്ന്മെന്റ് സോണുകളില്‍ പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ അതിതീവ്ര വ്യാപനമുള്ള രണ്ടാംഘട്ടത്തില്‍ ഇത്തരത്തില്‍ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. കണ്ടെയ്ന്മെന്റ്് സോണുകളില്‍ നിന്നുള്ള വഴികള്‍ ഒരിടത്തും അടച്ചിട്ടില്ല. പോലീസ് പരിശോധന ഇല്ലാത്തതിനാല്‍ ഈ മേഖലകളിലുള്ളവര്‍ പുറത്ത് യഥേഷ്ടം ഇടപെടുന്നുണ്ട്. കൂടാതെ പുറത്തു നിന്നുള്ളവര്‍ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതിനും യാതൊരു വിലക്കുമില്ല. സെക്ടറൽ…
Read Moreമരണസംഖ്യ കൂടുന്നു! രാജ്യത്ത് ഇന്ന് 2.59 ലക്ഷം കോവിഡ്; രാത്രി 9നു ശേഷം പുറത്തിറങ്ങരുതെന്ന് ഡിജിപി
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിശക്തമായി തുടരുന്നു. ഇന്ന് 2.59 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ 1,761 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 1,80,530 ആയി ഉയർന്നു. രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ ഒന്നരക്കോടി (1,53,21,089) കവിഞ്ഞു. കഴിഞ്ഞ 16 ദിവസംകൊണ്ട് 27.50 ലക്ഷം രോഗികളുണ്ടായി. ദിവസേനയുള്ള പുതിയ കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുത്തതോടെ രാജ്യത്ത് യുദ്ധസമാനമായ ആരോഗ്യ അടിയന്തരാവസ്ഥയുടെ സ്ഥിതിയായി. തലസ്ഥാനമായ ഡൽഹിയിൽ പരിശോധിക്കുന്നവരിൽ മൂന്നിലൊരാൾക്കു വീതം കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ വാരാന്ത്യ ക ർഫ്യൂവിനു പിന്നാലെ അടുത്ത തിങ്കളാഴ്ച വരെ സമ്പൂർണ ലോക്ക്ഡൗണും ഇന്നലെ രാത്രി പ്രാബല്യത്തിലായി. മഹാരാഷ്ട്രയിൽ മേയ് ഒന്നു വരെ കർഫ്യൂ അടക്കം കർശന നിയന്ത്രണം തുടരും. മുംബൈ, ഡൽഹി, അഹമ്മദാബാദ് അടക്കമുള്ള…
Read Moreപൊളിറ്റിക്കൽ ക്രിമിനൽസിൽ നിന്നും രക്ഷനേടാൻ മന്ത്രി ജി. സുധാകരന്റെ പേരിൽ ബിജെപി നേതാവിന്റെ വക മൃത്യുഞ്ജയ ഹോമം
അന്പലപ്പുഴ: പൊളിറ്റിക്കൽ ക്രിമിനൽസിൽനിന്നുള്ള രക്ഷയ്ക്കായി മന്ത്രി ജി. സുധാകരന്റെ പേരിൽ ബിജെപി നേതാവിന്റെ വക വഴിപാട്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രനാണ് മന്ത്രിയുടെ ജന്മനക്ഷത്രമായ ചതയം നാളിൽ കളർകോഡ് മഹാദേവക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം നടത്തിയത്. മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന കേരള പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ കമ്യൂണിസ്റ്റ് പൊളിറ്റിക്കൽ ക്രിമിനൽസിന്റെ ക്രൂരമായ പ്രവൃത്തികളിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് വഴിപാട് നടത്തിയതെന്ന് ബിജെപി നേതാവ് പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലുകളുടെ ആക്രമണത്തിൽനിന്നും രക്ഷനേടുന്നതിനു വേണ്ടി മുൻ മുഖ്യമന്ത്രി വി.എസ.് അച്യുതാനന്ദനുവേണ്ടി 13 വർഷം മുന്‍പും ഇതേ പോലെ മൃത്യുഞ്ജയ ഹോമ വഴിപാട് എൽ.പി. ജയചന്ദ്രൻ നടത്തിയിട്ടുണ്ട്.
Read Moreകോവിഡ് തട്ടിപ്പാണെന്നു പ്രചരിപ്പിച്ചയാൾ കോവിഡ് ബാധിച്ചു മരിച്ചു! ഹാൻസിന്റെ പാർട്ടികളിൽ പങ്കെടുത്തവരെ തേടി അധികൃതർ
ഓസ്ലോ (നോർവേ): കോവിഡ് 19 വൈറസ് ചെറിയൊരു പനിപോലെയാണെന്നും മറിച്ചുള്ള വാദങ്ങൾ തട്ടിപ്പാണെന്നും പ്രചരിപ്പിച്ചുകൊണ്ടിരുന്നയാൾ കോവിഡ് ബാധിച്ചു മരിച്ചു. ഹാൻസ് ക്രിസ്റ്റ്യൻ ഗാർഡർ ആണ് മരിച്ചത് ഇയാൾക്ക് 60 വയസായിരുന്നു. ഓസ്ലോയിൽനിന്ന് 40 മൈൽ അകലെ ഗ്രാൻ എന്ന സ്ഥലത്തെ വീട്ടിൽവച്ചായിരുന്നു മരണം. മാർച്ച് 26, 27 തീയതികളിൽ ഹാൻസ് വീട്ടിൽവച്ച് രണ്ടു പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. ഒന്നിച്ചു കൂടുന്നത് ഒഴിവാക്കണമെന്ന സർക്കാർ നിർദേശം അവഗണിച്ചാണ് പാർട്ടികൾ സംഘടിപ്പിച്ചത്. ഈ പാർട്ടിയിൽ പങ്കെടുത്ത ചിലർക്ക് കോവിഡ് ബാധിച്ചെന്നു പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ പരിശോധന നടത്തുകയോ രോഗബാധിതനാണെന്ന് പറയുകയോ ചെയ്തില്ല. കഴിഞ്ഞ ദിവസം ഇദ്ദേഹം മരിച്ചതിനെത്തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് മരണകാരണം കോവിഡാണെന്നു വ്യക്തമായത്. യൂറോപ്പിൽ കോവിഡ് വ്യാപനം ഏറ്റവും കുറവുള്ള രാജ്യമാണ് നോർവേ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ഹാൻസിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഹാൻസിന്റെ പാർട്ടികളിൽ പങ്കെടുത്തവരെ…
Read Moreമൂന്നാംഘട്ട കോവിഡ് വാക്സിനേഷൻ; മേയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ളവർക്കും വാക്സിൻ
ന്യൂഡൽഹി: രാജ്യത്ത് മേയ് ഒന്ന് മുതൽ മൂന്നാംഘട്ട കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നു. പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും മൂന്നാംഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ഫാർമ കമ്പനികളുമായും വിദഗ്ധ ഡോക്ടർമാരുമായും നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം അറിയിച്ചത്. സംസ്ഥാനങ്ങൾക്കു കമ്പനികളിൽ നിന്നു വാക്സിൻ നേരിട്ടു വാങ്ങാം. കമ്പനികൾ ഉൽപാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം കേന്ദ്ര സർക്കാരിനു നൽകണമെന്നു യോഗം തീരുമാനിച്ചു.വാക്സിൻ പൊതുവിപണിയിൽ വിൽക്കുന്നതിനും അനുമതി നൽകി.
Read Moreമഹാദ്ഭുതം! നാസയുടെ ഇൻജെന്യുറ്റി ഹെലികോപ്റ്റർ ചൊവ്വയിൽ പറന്നു; മറ്റൊരു ഗ്രഹത്തിൽ ഹെലികോപ്റ്റർ പറത്തുന്നത് ആദ്യം
കേപ് കനാവൽ: യുഎസ് സ്പേസ് ഏജൻസി നാസയുടെ ഇൻജെന്യുറ്റി ഹെലികോപ്റ്റർ ചൊവ്വയുടെ അന്തരീക്ഷത്തിൽ തിങ്കളാഴ്ച പറന്നുയർന്നു. 1903 ൽ റൈറ്റ് സഹോദരന്മാർ ആദ്യ കോപ്റ്റർ പറത്തിയതിനു സമാനമായി മറ്റൊരു ഗ്രഹത്തിൽ മനുഷ്യനിർമിത ഹെലികോപ്റ്റർ പറന്ന് ചരിത്രം സൃഷ്ടിച്ചു. “ആൾട്ടിമീറ്ററിലെ ഡേറ്റ അനുസരിച്ച് ഇൻജെന്യുറ്റി ആദ്യ പറക്കൽ നടത്തി, മറ്റൊരു ഗ്രഹത്തിൽ ആദ്യമായി വിമാനം പറന്നു”- ഇൻജെന്യുറ്റിയുടെ ചരിത്രവിജയമറിയിച്ച് ഹെലികോപ്റ്ററിന്റെ ഭൂമിയിലെ ചീഫ് പൈലറ്റ് ഹാവാഡ് ഗ്രിപ് പറഞ്ഞു. 39.1 സെക്കൻഡ് നേരത്തേക്കാണു ഹെലികോപ്റ്റർ പറന്നത്. അമേരിക്കൻ സമയം രാവിലെ 3.34ന് (ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.04ന്) ആയിരുന്നു പറക്കൽ. ചൊവ്വയുടെ പ്രതലത്തിലുള്ള പെർസീവിയറൻസ് റോവറിൽനിന്നു ലഭിച്ച ചിത്രങ്ങളുടെയും ഡേറ്റയുടെയും അടിസ്ഥാനത്തിൽ കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ഇൻജെന്യുറ്റിയുടെ പറക്കൽ വിജയമാണെന്ന് അറിയിച്ചു. പെർസീവിയറൻസ് റോവറിൽനിന്ന് 200 അടി (65 മീറ്റർ) അകലെയാണ് ഇൻജെന്യുറ്റി പറന്നത്.…
Read Moreമഴ മഴ.. കുട കുട.. മഴ വന്നാൽ പോപ്പിക്കുട…! ജൂണ്മഴയ്ക്കു കാത്തുനിൽക്കാതെ ബേബിച്ചായൻ…
സ്വന്തം ലേഖകൻ ആലപ്പുഴ: മഴ മഴ.. കുട കുട.. മഴ വന്നാൽ പോപ്പിക്കുട… -മലയാളി ഏറെക്കാലം പാടിനടന്ന പരസ്യ ജംഗിളുകളിലൊന്നാണിത്. ആലപ്പുഴയിലെ പ്രശസ്തമായ പോപ്പിക്കുടയുടെ പരസ്യം. ഭാവനാപൂർണമായ ഈ പരസ്യമൊരുക്കിയത് പരേതനായ മാത്യു പോളാണെങ്കിലും അതിനുവേണ്ട കുടയൊരുക്കിയത്, കുടയുടെ പേര് പോപ്പിയെന്ന് ഓരോരുത്തരെയും കൊണ്ടു പറയിച്ച ബേബി തയ്യിൽ എന്ന ടി.വി. സ്കറിയയായിരുന്നു. കുടയുടെ ലോകത്ത് പിറന്നുവീണ്, കുടയെ സ്നേഹിച്ച്, സ്നേഹിക്കാൻ പഠിപ്പിച്ച് വളർന്ന മനുഷ്യനാണ് വിടവാങ്ങിയത്, ഇനി ഒരു ജൂണ്‍ മഴയ്ക്കായി കാത്തുനിൽക്കാതെ. ഊണിലും ഉറക്കത്തിലും കുടയെന്ന സ്വപ്നവുമായി നടന്നിരുന്ന ടി.വി. സ്കറിയയുടെ കുടപ്രയാണം തുടങ്ങുന്നതു സ്വാതന്ത്ര്യത്തിനും ഏഴു വർഷത്തിനിപ്പുറമാണ്. കാസിം കരിംസേട്ടിന്റെ കുടനിർമാണ കന്പനിയിൽ ജോലിക്കാരനായിരുന്ന കുട വാവച്ചൻ എന്ന തയ്യിൽ ഏബ്രഹാം വർഗീസ് 1954 ഓഗസ്റ്റ് 17നു തുടങ്ങിയ സെന്റ് ജോർജ് എന്ന കുടക്കന്പനിയാണ് പോപ്പിക്കുടയുടെ പൂർവികൻ. അപ്പനൊപ്പമിരുന്നു കുട തുന്നാൻ തുടങ്ങിയതായിരുന്നു…
Read More