വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പാകിസ്ഥാന്‍ താല്‍ക്കാലികമായി നിരോധിച്ചു; കാരണമായി ചൂണ്ടിക്കാട്ടുന്നത്…

  ഇസ്ലാമാബാദ്: വെള്ളിയാഴ്ച (ഏപ്രില്‍ 16 മുതൽ) രാവിലെ 11 മുതല്‍ പാക്കിസ്ഥാനില്‍ സോഷ്യല്‍ മീഡിയ നിരോധിച്ചു. ഇസ്ലാമിക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയാണ് തടഞ്ഞത്. നിരോധനം താത്ക്കാലികമാണെങ്കിലും ഇത് ആദ്യമായാണ് ഇത്തരമൊരു താല്‍ക്കാലിക നിരോധനം നിലവില്‍ വരുന്നത്. രാജ്യത്തുടനീളം നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. സ്മാര്‍ട്ട്‌ഫോണുകളും, ലാപ്‌ടോപ്പുകളും ഉള്‍പ്പെടെ ഏത് ഉപകരണത്തിലും മൊബൈല്‍ ഡാറ്റ അല്ലെങ്കില്‍ ബ്രോഡ്ബാന്‍ഡ് അല്ലെങ്കില്‍ വൈഫൈ കണക്ഷനുകള്‍ വഴി പാക്കിസ്ഥാനില്‍ താമസിക്കുന്ന ആളുകള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഇതിനര്‍ത്ഥം.

Read More

കുംഭമേള ച‌ടങ്ങുകൾ പ്രതീകാത്മകമാക്കണം; കോവിഡ് വ്യാപനം കണക്കിലെടുത്ത് ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി

  ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യർഥിച്ചു. ജുന അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കുംഭമേളയ്ക്ക് വലിയ ജനക്കൂട്ടമെത്തുന്ന സാഹചര്യമൊഴിവാക്കണമെന്ന് സ്വാമി അവധേശാനന്ദ ഗിരി ആവശ്യപ്പെട്ടു. മേളവേദിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

സിപിഎം രാജ്യസഭാ സ്ഥാനാർഥികളായി; ജോൺ ബ്രിട്ടാസും വി.ശിവദാസും മത്സരിക്കും

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികളായി ജോണ്‍ ബ്രിട്ടാസും ഡോ.വി. ശിവദാസും മത്സരിക്കും. മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവായിരുന്ന ബ്രിട്ടാസ് കൈരളി ടിവി എംഡിയാണ്. ഡോ. വി. ശിവദാസൻ സിപിഎം സംസ്ഥാന സമിതി അംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇരുവർക്കും അംഗീകാരം നൽകിയത്. കാലാവധി പൂർത്തിയാകുന്ന കെ.കെ. രാഗേഷിന് വീണ്ടും അവസരം ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ പാർട്ടി അനുമതി നൽകിയില്ല. വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൾ വഹാബ് എന്നിവർ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെുപ്പ് നടക്കുന്നത്. ഏപ്രിൽ 30നാ് തെരഞ്ഞെടുപ്പ്.

Read More

തെരഞ്ഞെടുപ്പ് ചർച്ചകൾ കോവിഡ് ഭീഷണിയിൽ ഒതുങ്ങി! ഇത്തവണ കുന്നംകുളം വലവീശിപ്പിടിക്കുമെന്ന അവകാശവാദവുമായി ബിജെപി

കുന്നംകുളം: തെരഞ്ഞെടുപ്പ് ചർച്ചകൾ കോവിഡ് ഭീഷണിയിൽ ഒതുങ്ങിയെങ്കിലും ഇത്തവണ കുന്നംകുളം വലവീശിപ്പിടിക്കുമെന്ന അവകാശവാദവുമായി ബിജെപി. മാസങ്ങൾക്കുമുന്പു നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കുന്നംകുളം മേഖലയിൽ ബിജെപി ഉണ്ടാക്കിയ മുന്നേറ്റവും, പ്രവർത്തകരുടെ വർധനവും ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കെടുപ്പിനുശേഷവുമാണ് ബിജെപി ക്യാന്പ് ഈ തീരുമാനത്തിലെത്തിയത്. ബിജെപി സ്ഥാനാർഥിയും പാർട്ടി ജില്ലാ പ്രസിഡന്‍റുമായ അനീഷ് കുമാർ ഇത് മൂന്നാം തവണയാണ് കുന്നംകുളത്ത് മത്സരിച്ചത്. മൂന്നുതവണയും മണ്ഡലത്തിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചുണ്ടാക്കിയ മുന്നേറ്റം നി‌സാരമല്ല. ആദ്യം കുന്നംകുളം നഗരസഭയിൽ അക്കൗണ്ട് തുറന്ന ബിജെപി ഇന്ന് നഗരസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ്. ഏറെകാലം നഗരസഭ ഭരിച്ച കോണ്‍ഗ്രസ് ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. സമീപ പഞ്ചായത്തുകളായ ചൊവ്വന്നൂർ, കടങ്ങോട്, എരുമപ്പെട്ടി, പോർകുളം, കാട്ടകാന്പാൽ, വേലൂർ എന്നിവിടങ്ങളിലും ഇത്തവണ ബിജെപിക്ക് അംഗങ്ങളുണ്ട്. ഈ ഒരു മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി ക്യാന്പ്. അനീഷ്കുമാർ…

Read More

കോവിഡ് കേസ്, പോലീസിന് ക്വാട്ട..! മാസ്‌കൊന്ന് താഴ്ന്നാല്‍ പിഴ; ഒരു പോലീസുകാരന്‍ ശരാശരി 10 കേസ് പിടികൂടണമെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍ കോഴിക്കോട്: കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ പോലീസിന് ക്വാട്ട ! ഒരു ദിവസം ഒരു പോലീസുകാരന്‍ ശരാശരി 10 കേസുകളെങ്കിലും പിടികൂടണമെന്നാണ് നിര്‍ദേശം. കോഴിക്കോട് സിറ്റിയിലെ മിക്ക പോലീസ് സ്‌റ്റേഷനുകളിലേയും പോലീസുകാര്‍ക്ക് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ (എ്‌സ്എച്ച്ഒ) ഇത് സംബന്ധിച്ചുള്ള നിര്‍ദേശം നല്‍കി. ഇതോടെ പൊതുഇടങ്ങളിലിറങ്ങുന്നവരെ പിന്തുടര്‍ന്ന് നിരീക്ഷിക്കേണ്ട അവസ്ഥയിലാണ് പോലീസ്. കോവിഡ് വ്യാപനം അതിരൂക്ഷമായ കോഴിക്കോട് കോവിഡ് മാനദണ്ഡലംഘനവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുറയുന്നതില്‍ മേലുദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. തുടര്‍ന്ന് എസ്എച്ച്ഒമാരോട് കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേശവും നല്‍കി. ഇതേതുടര്‍ന്നാണ് പോലീസുകാര്‍ക്ക് ക്വാട്ട നിശ്ചയിച്ചത്. ഇന്നലെ കോഴിക്കോട് സിറ്റിയില്‍ മാസ്‌കിടാത്തതുമായി ബന്ധപ്പെട്ട് 404 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മേലുദ്യോഗസ്ഥരുടെ വിലയിരുത്തല്‍ പ്രകാരം ഇതിനേക്കാള്‍ പതിന്‍മടങ്ങ് ആളുകള്‍ ഇപ്പോഴും ശരിയായ രീതിയില്‍ മാസ്‌കിടാതെയാണ് പൊതുഇടങ്ങളില്‍ ചെലവഴിക്കുന്നത്. പോലീസുകാര്‍ ഊര്‍ജ്ജിതമായി രംഗത്തിറങ്ങിയാല്‍…

Read More

സർക്കാരിനു തിരിച്ചടി! സര്‍ക്കാരിനു തിരിച്ചടി നല്‍കി കൊണ്ടു സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതിയുടെ സുപ്രധാനവിധി

കൊച്ചി: സര്‍ക്കാരിനു തിരിച്ചടി നല്‍കി കൊണ്ടു സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതിയുടെ സുപ്രധാനവിധി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരേ (ഇഡി) ക്രൈംബ്രാഞ്ച് എടുത്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളുമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇഡിയുടെ ആവശ്യം പരിഗണിച്ച് നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. ഇഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളുടെ മേല്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി എന്നായിരുന്നു എഫ്‌ഐആര്‍. ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ഇഡി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ എത്തിയത്. പിണറായിവിജയന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരുടെ പേരുകള്‍ പറയണമെന്നു ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഉന്നതവ്യക്തികളുടെ പേരു പുറത്തുവന്നതോടെയാണ് ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തതെന്ന്…

Read More

പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കി;  കാമുകന്‍റെ സുഹൃത്തുക്കൾക്ക് ചേർന്ന്  മാനഭംഗപ്പെടുത്തി;എല്ലാം കാമുകന്‍റെ ഒത്താശയോടെ…

മാവേലിക്കര: ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതി അറസ്റ്റിലായതിന് പിന്നാലെ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലാസ്. തഴക്കര വെട്ടിയാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് മൈത്രി നഗറില്‍ കരുണയില്‍ പ്രഭാത് (29) ആണ് റിമാന്‍ഡിലായത്. പെണ്‍കുട്ടിയുടെ പരാതി പ്രകാരം, കൂട്ടബലാല്‍സംഗം ചെയ്തതായി കുറത്തികാട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍, ശൂരനാട് പതാരം സ്വദേശി ജിതിന്‍, അഖില്‍, വിഷ്ണു എന്നീ മൂന്നു പ്രതികള്‍ കൂടിയുണ്ടായിരുന്നു എന്നാല്‍ രണ്ടാം പ്രതി ജിതിന്‍ രണ്ടു ദിവസം മുമ്പ് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചിലാണ് കുറത്തികാട് പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.2020 മാര്‍ച്ച് 1 നാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. ഒന്നാം പ്രതി പ്രഭാത്, പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു ബലാല്‍സംഗത്തിനിരയാക്കിയതെന്ന് എഫ്ഐആറില്‍ പറയുന്നു. മൂന്നാം പ്രതി അഖില്‍, മാര്‍ച്ച് 1…

Read More

സംസ്ഥാനത്ത് ശനിയാഴ്ച വരെ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും! സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഇങ്ങനെ…

തിരുവനന്തപുരം: ശനിയാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർവരെ കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഞായർ തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ട്. പ്രവചനാതീത സ്വഭാവമുള്ള വേനൽ മഴ ഉച്ചകഴിഞ്ഞ സമയത്താകും ആരംഭിക്കാൻ സാധ്യത. ഇടിമിന്നലുള്ള സമയത്ത് തുറസായ സ്ഥലത്ത് നിൽക്കരുതെന്നും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണമെന്നും ടെലിഫോണും മൊബൈൽ ഫോണും ഉപയോഗിക്കരുതെന്നും തുറന്ന സ്ഥലത്ത് കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടിമിന്നലുള്ള സമയത്ത് പെപ്പിലൂടെ മിന്നൽ സഞ്ചരിക്കാവുന്നതിനാൽ ടാപ്പിൽ നിന്നു വെള്ളം ശേഖരിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കണമെന്നും നിർദേശിച്ചു.

Read More

150 കോടിയുടെ ഹാഷിഷുമായി പാക് പൗരന്മാർ പിടിയിൽ ! ഇവരുടെ പദ്ധതി പൊളിച്ചത്‌ ഭീകരവിരുദ്ധ സേന

അഹമ്മദാബാദ്: ഗുജറാത്തിൽ 150 കോടി രൂപ വിലവരുന്ന ഹാഷിഷുമായി എട്ട് പാക്കിസ്ഥാൻ പൗരന്മാർ പിടിയിൽ. 30 കിലോയോളം ഹാഷിഷുമായി ഇവരെ ഗുജറാത്ത് തീരത്തുനിന്നുമാണ് ഭീകരവിരുദ്ധ സേന പിടികൂടിയത്. ഹാഷിഷ് ഗുജറാത്തിലെത്തിച്ച് റോഡ് മാർഗം പഞ്ചാബിലേക്ക് കൊണ്ടുപോകാനിയിരുന്നു ഇവരുടെ പദ്ധതി. പാക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നൂഹ് എന്ന ബോട്ടാണ് ഗുജറാത്തിലെ കുച്ചിലുള്ള ജഖാവു തീരത്തെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡിന്‍റെ കൂടി സഹായത്തോടെ ഇവരെ ഭീകരവിരദ്ധ സേന പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും വികരവിരുദ്ധ സേന അറിയിച്ചു.

Read More

മൻസൂറിനെ ബോംബെറിഞ്ഞത് വിപിൻ! പ്രാഥമിക കൃത്യം നിർവഹിച്ച് വരാമെന്ന് പറഞ്ഞ് പോയ രതീഷ്…; രതീഷിന്‍റെ മരണത്തിൽ നിർണായക മൊഴി

തലശേരി: പാനൂർ പുല്ലൂക്കര പാറാൽ വീട്ടിൽ മൻസൂർ വധക്കേസിലെ പ്രതി കൂലോത്ത് രതീഷ് ഒളിവിൽ കഴിയവെ തൂങ്ങിമരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. ആളൊഴിഞ്ഞ പറമ്പിൽ ഒളിവിൽ കഴിയവെ പ്രാഥമിക കൃത്യം നിർവഹിക്കാനെന്ന് പറഞ്ഞ് പറമ്പിലേക്ക് നടന്ന് പോയ രതീഷിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഒളിവിൽ കഴിഞ്ഞ കൂട്ടു പ്രതിയുടെ മൊഴി. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിക്രമന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പെരിങ്ങളം ഓച്ചിറക്കൽ പീടിക ഒതയോത്ത് വീട്ടിൽ വിപിനാണ് (28) ഇതു സംബന്ധിച്ച് പോലീസിന് മൊഴി നൽകിയത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ ശ്രീരാഗും രതീഷും താനും ഒരുമിച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രാഥമിക കൃത്യം നിർവഹിച്ച് വരാമെന്ന് പറഞ്ഞ് പോയ രതീഷിനെ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നുവെന്ന് വിപിൻ പറയുന്നു. വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്‍റെ നേതൃത്വത്തിലുള്ള പോലീസ്…

Read More