രാജീവ്.ഡി.പരിമണം കൊല്ലം: സീറ്റ് ലഭിക്കാത്തതിനെതുടർന്ന് പാർട്ടിയുമായി പിണങ്ങിനിന്ന നേതാക്കളിൽ ഐഎൻടിയുസി നേതൃത്വ നിരയിൽപ്പെട്ട ചിലർ ഒഴികെ മറ്റെല്ലാവരും സജീവമായി രംത്തെത്തിയതോടെ പ്രചാരണരംഗം കൂടുതൽഉഷാറായി. ഐഎൻടിയുസി സ്ഥാനാർഥികളെ നിർത്തുമെന്ന നിലപാടിന് മാറ്റം വന്നിട്ടുണ്ട്. പിണങ്ങിനിൽക്കുന്നവരുമായുള്ള അനുരഞ്ജന ചർച്ചനാളെ കെപിസിസി ആസ്ഥാനത്ത് നടക്കും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റിനെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അതേസമയം ഐഎൻടിയുസി പ്രവർത്തകരെല്ലാംതന്നെ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി രംഗത്തുണ്ട്. മിൽമ മുൻമേഖലാ ചെയർമാൻ കല്ലട രമേശ് ഉൾപ്പടെയുള്ളവരെ നേരത്തെ തന്നെ നേതാക്കൾ വിളിച്ച് പിണക്കം മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി.സി വിഷ്ണുനാഥിനെ കല്ലടരമേശ് ആദ്യമെ തന്നെ ഹാരമണിയിച്ച് സ്വീകരിച്ച് പ്രവർത്തനങ്ങളിൽ സജീവമായി. ഇന്ന് നടക്കുന്ന കൺവൻഷന്റെ നടത്തിപ്പിലും അദ്ദേഹത്തിന്റെ നിറഞ്ഞ സാന്നിധ്യമുണ്ട്. ചാത്തന്നൂരിൽ എൻ.പീതാംബരകുറുപ്പിന് സീറ്റ് നൽകിയതിനെതുടർന്ന് ഇടഞ്ഞുനിന്ന രഘുവും തെരഞ്ഞെടുപ്പ്…
Read MoreCategory: Loud Speaker
പി.സി തോമസ്- ജോസഫ് ലയനം ആർഎസ് എസിന്റെ തന്ത്രം! എൽഡിഎഫ് അംഗബലം മൂന്നക്കത്തിലെത്തും; കോടിയേരി
തിരുവനന്തപുരം: നിയമസഭയിൽ ഇടതുമുന്നണിയുടെ അംഗബലം രണ്ടക്കത്തിൽ നിന്ന് മൂന്നക്കത്തിൽ എത്തുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തുടർ ഭരണം ഉറപ്പാണ്. ജനങ്ങൾ അതാഗ്രഹിക്കുന്നു. ബിജെപി, ജമാഅത്ത് ഇസ്ലാമി തുടങ്ങി സകലമാന വർഗീയ ശക്തികളുമായി യുഡിഎഫ് സഖ്യത്തിലാണെന്നും കോടിയേരി പറഞ്ഞു. പി.സി തോമസ്- ജോസഫ് ലയനം ആർഎസ്എസിന്റെ തന്ത്രമാണെന്ന് കോടിയേരി പറഞ്ഞു. പിജെ ജോസഫിനെ ബിജെപിയിൽ എത്തിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ഇത്. യുഡിഎഫും ബിജെപിയും തമ്മിലുള്ള പാലമാണിത്. പി.സി തോമസിന്റെ പാർട്ടിയിൽ ലയിച്ച ജോസഫ് ഗ്രൂപ്പ് എംഎൽഎ മാർ നിയമപരമായി അയോഗ്യരാകുമെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് ഇഎംഎസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
Read Moreഇന്ധനവില പ്രശ്നം തന്നെ; എനിക്കും പ്രശ്നമാണ്, എല്ലാവർക്കും പ്രശ്നമാണെന്ന് കണ്ണന്താനം
കോട്ടയം: ഇന്ധന വില വർധന പ്രധാന പ്രശ്നം തന്നെയാണെന്നു തുറന്നു സമ്മതിച്ചു കാഞ്ഞിരപ്പള്ളി സ്ഥാനാർഥിയും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോണ്‍സ് കണ്ണന്താനം. കാഞ്ഞിരപ്പള്ളിയിലെ പ്രചരണത്തിനിടയിൽ വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിക്കവേ സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഇതാദ്യമായാണ് ഇന്ധനവില വർധന പ്രധാന പ്രശ്നമാണെന്ന് ഒരു ബിജെപി നേതാവ് സമ്മതിക്കുന്നത്.പെട്രോളിന്റെയും ഡീസലിന്റെയും വില കുതിക്കുന്നത് ഞാൻ അംഗീകരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില പ്രശ്നമാണ്.എനിക്കും പ്രശ്നമാണ്, എല്ലാവർക്കും പ്രശ്നമാണ്- കണ്ണന്താനം പറഞ്ഞു. നേരത്തെ പെട്രോൾ- ഡീസൽ വില കൂട്ടുന്നതു ഭാരതത്തിൽ ശൗചാലയങ്ങൾ നിർമിക്കാനാണെന്ന അൽഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്കു കാരണമായിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബിജെപിയെ വെട്ടിലാക്കുന്നതാണ് കണ്ണന്താനത്തിന്റെ തുറന്നു പറച്ചിൽ. പാചകവാതക വില വർധനവിനെക്കുറിച്ചും കണ്ണന്താനം പ്രതികരിച്ചു. ഇതൊന്നും പ്രശ്നമല്ലെന്നും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടുവെന്നും ഞങ്ങൾ പറയുന്നില്ല. അതുകൊണ്ടാണല്ലോ ഇനിയും നമ്മൾ അധികാരത്തിൽ വരണമെന്നു…
Read Moreസമരക്കാർ പഴയ സമരക്കാരായിരിക്കും… ഇനി കളി പഴയപോലെയല്ല..! ബാരിക്കേഡ് പഴയ ബാരിക്കേഡല്ല; പിടിച്ചു തള്ളിയാൽ വിവരമറിയും…
സ്വന്തം ലേഖകൻ തൃശൂർ: ബാരിക്കേഡു പിടിച്ചു തള്ളുകയും അതിനു മുകളിൽ വലിഞ്ഞുകയറി പോലീസിനുനേരെ അതിക്രമം കാണിക്കുകയും ചെയ്യുന്ന സമരക്കാർ ഒന്നു സൂക്ഷിക്കുക… ഇനി കളി പഴയപോലെയല്ല.. ബാരിക്കേഡിൽ പിടിച്ചുതള്ളാനും മുകളിൽ കയറാനും ശ്രമിച്ചാൽ ഇനി വിവരമറിയും. സമരക്കാരെ സ്വയം നേരിടാൻ കെൽപ്പുള്ള ബാരിക്കേഡുകൾ പോലീസിനു കിട്ടിക്കഴിഞ്ഞു. നാലു ലെയറുകളുള്ള ബാരിക്കേഡിലെ ഒരു ലെയറിൽ മുഴുവൻ കൂർത്ത മുൾക്കന്പികൾ നിറഞ്ഞിരിക്കുകയാണ്. ഇതിൽ തൊട്ടാൽ മുറിഞ്ഞു ചോര വരുമെന്നതിൽ സംശയമില്ല. ബാക്കിയുള്ള ഭാഗങ്ങൾ പോലീസിന് സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ളതാണ്. എവിടേക്കു വേണമെങ്കിലും എളുപ്പത്തിൽ വലിച്ചുകൊണ്ടുപോകാനും സാധിക്കും. ബാരിക്കേഡിൽ സ്പർശിക്കാൻ പോലും സമരക്കാർക്കും പ്രതിഷേധക്കാർക്കും സാധിക്കാത്ത വിധമാണ് പുതിയ ബാരിക്കേഡുകൾ സജ്ജമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ സമരകോലാഹലങ്ങൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കും പഞ്ഞമുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണു പോലീസ്. അതുകൊണ്ടുതന്നെ തുരുന്പെടുത്ത് ദ്രവിച്ച ബാരിക്കേഡുകൾ മാറ്റി സമരക്കാർക്കു പണികൊടുക്കാവുന്ന ബാരിക്കേഡുകൾ തന്നെ പുതിയതായി എത്തിച്ചിരിക്കുകയാണ്. നൂറു ബാരിക്കേഡുകൾ…
Read Moreലൈംഗിക കേസിൽ ജാമ്യം ലഭിക്കാൻ ഇരയുടെ കൈയിൽ രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്ര വിധി സുപ്രീം കോടതി റദ്ദാക്കി
ന്യൂഡൽഹി: ലൈംഗിക പീഡന കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇരയായ പെണ്‍കുട്ടിയുടെ കൈയിൽ രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്ര വിധി സുപ്രീം കോടതി റദ്ദാക്കി. മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് ഒന്‍പത് വനിത അഭിഭാഷകർ ചേർന്ന് സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.ലൈംഗിക പീഡനത്തിന് ഇരകളാകുന്നവരെ പ്രതിയിൽ നിന്നു സംരക്ഷിക്കണമെന്നാണ് നിയമം അനുശാസിക്കുന്നതെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ നടപടി അതിനു വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു. പ്രതിയോട് ഇരയുടെ വീട്ടിൽ ചെന്ന് രാഖി കെട്ടാനുള്ള വിധി ഇരയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുമെന്നും അഭിഭാഷകർ ഹർജിയിൽ ചൂണ്ടിക്കാട്ടി.2020 ഏപ്രിലിൽ നടന്ന ലൈംഗിക കേസിൽ ജാമ്യം തേടിയ പ്രതിയോടാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചാണ് ഇരയ്ക്ക് രാഖി കെട്ടിക്കൊടുക്കാൻ ഉത്തരവിട്ടത്.
Read Moreസുനന്ദയുടെ മരണം: കേസിൽ നിന്ന് ഒഴിവാക്കണമെന്ന് തരൂർ കോടതിയിൽ; കേസ് വീണ്ടും 23ന് പരിഗണനയിൽ
ന്യൂഡൽഹി: സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണക്കേസിൽ നിന്നു തന്നെ ഒഴിവാക്കണമെന്നു ഭർത്താവു ശശി തരൂർ എംപി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന സ്പെഷൽ കോടതി മുൻപാകെയാണു ഇക്കാര്യം ആവശ്യപ്പെട്ടത്.ആത്മഹത്യ, കൊലപാതകം എന്നീ സാധ്യതകൾ അന്വേഷണ ഏജൻസികൾക്ക് തെളിയിക്കാൻ സാധിക്കാത്തതിനാൽ യാദൃച്ഛിക മരണമെന്ന നിഗമനത്തിലാണ് എത്തിച്ചേരാൻ സാധിക്കുക. വിവിധ ഏജൻസികളിൽ നിന്നുള്ള വിദഗ്ധർ അന്വേഷണം നടത്തിയിട്ടും മരണ കാരണം കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു തരൂരിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.കേസ് വീണ്ടും 23നു പരിഗണിക്കും.
Read Moreതരക്കാരോടു പോയി കളി; ഉത്തരവാദിത്വം എനിക്ക്, പറ്റുമെങ്കിൽ അറസ്റ്റ് ചെയ്യ്..! വെല്ലുവിളിച്ച് ധനമന്ത്രി
ആലപ്പുഴ: കിഫ്ബിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എക്സിക്യൂട്ടീവ് ചെയർമാനായ തനിക്കാണ് അതിന്റെ ഉത്തരവാദിത്വമെന്നും പറ്റുമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നുമുള്ള വെല്ലുവിളിയുമായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. വിഷയം രാഷ്ട്രീയമായതിനാൽ താൻ നടത്തിയിരിക്കുന്നത് രാഷ്ട്രീയ വെല്ലുവിളി തന്നെയാണെന്നും തരക്കാരോടു പോയി കളിക്കാനും അദ്ദേഹം ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്രങ്ങൾ വഴിയാണ് ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഇപ്പോൾ പ്രവർത്തിക്കുന്നത്. വിവരങ്ങൾ ആദ്യം പത്രങ്ങൾക്കു നല്‍കും. പിന്നീടാണ് ബന്ധപ്പെട്ടവരെ അറിയിക്കുന്നത്. എന്തായാലും കിഫ്ബിയിലെ ഒരു ഉദ്യോഗസ്ഥനും ഇഡിക്കു മുന്നിൽ ഹാജരാകില്ലെന്നും മന്ത്രി പറഞ്ഞു. മോദിയുടെ ഉപകരണങ്ങളായി കേന്ദ്ര ഏജൻസികളായ ഇഡിയും കസ്റ്റംസും സിബിഐയും മാറിയിരിക്കുന്നു. കിഫ്ബിയെ ഇഡി വേട്ടയാടുന്പോൾ ഇതേ മോഡലിൽ കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ഡെവലപ്മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനെ (ഡിഎഫ്ഐ) സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിൽനിന്നും ഒഴിവാക്കുകയാണ്. കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ധനകാര്യ സ്ഥാപനം ഇപ്പോൾ പൊതുമേഖലയിലാണെങ്കിലും മൂന്നുവർഷത്തിനുള്ളിൽ സ്വകാര്യവത്കരിക്കുമെന്ന്…
Read Moreഅവര്‍ എന്തുകൊണ്ട് ധര്‍മടത്തേക്ക് പോയില്ല! അഞ്ചു വർഷം ജനങ്ങളെ ദ്രോഹിച്ച പിണറായിക്കെതിരെ മത്സരിക്കാൻ പോലും കോൺഗ്രസ് തയാറല്ല; കെ.സുരേന്ദ്രൻ
റാന്നി: അഴിമതിയും സ്വജനപക്ഷപാതവും നടത്തി അഞ്ചു വർഷം ജനങ്ങളെ ദ്രോഹിച്ച പിണറായിക്കെതിരെ മത്സരിക്കാൻ പോലും കോൺഗ്രസ് തയാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. റാന്നിയിൽ എൻഡിഎ നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷവുമായുള്ള പരസ്പര സഹകരണമാണ് ധർമടത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. നേമത്തേക്ക് പോയ കെ. മുരളീധരനും കണ്ണൂരിലെ എംപി കെ.സുധാകരനും എന്തുകൊണ്ടാണ് ധർമടത്തേക്ക് പോകാതിരുന്നതെന്ന് സുരേന്ദ്രൻ ആരാഞ്ഞു. നരേന്ദ്ര മോദി വിഭാവനം ചെയ്ത വികസന നേട്ടങ്ങൾ കേരളത്തിലെത്തിക്കാൻ കഴിയുന്ന സർക്കാരുണ്ടാകണം. പദ്ധതിയുടെ കമ്മീഷനടിക്കുക എന്നത് മാത്രമാണ് ഭരണകൂടങ്ങൾ ചെയ്യുന്നതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. ഷൈൻ ജി കുറുപ്പ്, തുഷാർ വെള്ളാപ്പള്ളി, ടി.ആർ. അജിത്ത് കുമാർ, എൻഡിഎ സ്ഥാനാർഥി കെ.പത്മകുമാർ എന്നിവർ പ്രസംഗിച്ചു.
Read Moreയുഡിഎഫിൽ പ്രവേശനം ലഭിക്കാതിരുന്നപ്പോൾ…! ഉമ്മൻചാണ്ടിക്കെതിരേ ഇനി ഒന്നും പറയില്ല, ചെന്നിത്തല അത്ര ശരിയുമല്ല; പി.സി. ജോർജ്
കോട്ടയം: ഉമ്മൻ ചാണ്ടിക്കെതിരേ ഇനി വിമർശനം നടത്തില്ലെന്ന് പി.സി. ജോർജ് എംഎൽഎ. യുഡിഎഫിൽ പ്രവേശനം ലഭിക്കാതിരുന്നപ്പോൾ ഉണ്ടായ അരിശത്തിനാണ് ഉമ്മൻ ചാണ്ടിയെ വിമർശിച്ച് രംഗത്തെത്തിയത്. പിന്നീട് വേണ്ടായിരുന്നുവെന്ന് തോന്നി. ഇനി അദ്ദേഹത്തെ അപമാനിക്കില്ലെന്നും ജോർജ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ യുഡിഎഫിലേക്കുള്ള മുന്നണി പ്രവേശനം തടഞ്ഞതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ട്. ചെന്നിത്തല അത്ര ശരിയൊന്നുമല്ലെന്നും ജോർജ് വിമർശനം നടത്തി. സംസ്ഥാനത്ത് ഇത്തവണ തൂക്ക്സഭ വരും. പൂഞ്ഞാറിന്റെ ശക്തി സർക്കാർ രൂപീകരിക്കുമ്പോൾ അറിയാം. ബിജെപി നിർണായക ശക്തിയാകും. അവർ അഞ്ചു സീറ്റ് നേടുമെന്നും ജോർജ് പറഞ്ഞു.
Read Moreമത്സരത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ…! വാളയാർ പെണ്‍കുട്ടികളുടെ അമ്മയ്ക്കെതിരെ സമര സമിതി
പാലക്കാട്: വാളയാർ പെണ്‍കുട്ടികളുടെ അമ്മയ്ക്കെതിരെ സമര സമിതി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. മത്സരത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സമര സമിതി ജോയിന്റ് കണ്‍വീനർ ബാലമുരളി പറഞ്ഞു. യുഡിഎഫ് അമ്മയെ വിലക്കെടുത്തെന്നാണ് സമര സമിതി ബാലമുരളി ആരോപിക്കുന്നത്. സമര സമിതിയിലെ ചിലർക്ക് കോണ്‍ഗ്രസുമായി അവിശുദ്ധ ബന്ധമുണ്ട്. പെണ്‍കുട്ടികളുടെ അമ്മയിൽ സമ്മർദ്ദം ചെലുത്തി മത്സരിപ്പിക്കുകയാണ്. പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വെളിപ്പെടുത്തുമെന്നും ബാലമുരളി പറഞ്ഞു.
Read More