കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി കൂടുതൽ പ്രമുഖർ ട്വന്റി-ട്വന്റിയിലേക്ക്. ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജും ട്വന്റി-ട്വന്റിയിൽ അംഗത്വമെടുത്തു. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയയുടെ ഭർത്താവാണ് വർഗീസ് ജോർജ്.കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായും യൂത്ത് കോർഡിനേറ്ററായും ഉപദേശക സമിതി അംഗമായും അദ്ദേഹം പ്രവർത്തിക്കും. വിദേശത്ത് ജോലിയായിരുന്ന താൻ ട്വന്റി-20യിൽ ആകർഷം തോന്നിയാണ് അംഗത്വമെടുത്തതെന്ന് വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു.സംവിധായകൻ ലാലും ട്വന്റി-ട്വന്റിയിൽ ചേർന്നു. ലാൽ ഉപദേശക സമിതി അംഗമായി പ്രവർത്തിക്കും. ലാലിന്റെ മരുമകനെ യൂത്ത് വിംഗ് പ്രസിഡന്റായും തെരഞ്ഞെടുത്തു. വനിതാ വിംഗ്, യൂത്ത് വിംഗ്, സീനിയർ സിറ്റിസൺ എന്നിങ്ങനെയാണ് ട്വന്റി-ട്വന്റി നേതൃത്വത്തെ പ്രഖ്യാപിച്ചത്.
Read MoreCategory: Loud Speaker
ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഇഡി സുപ്രീം കോടതിയിൽ; നിയമവാഴ്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സർക്കാർ തന്നെ തടസം നിൽക്കുന്നു
ന്യൂഡൽഹി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ. സർക്കാരിന്റെ സ്വാധീന ഉപയോഗിച്ച് ശിവശങ്കർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇഡി വാദം.അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നുവെന്നും ഇഡി സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വിശദീകരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേരളാ പോലീസ് കേസെടുത്ത വിവരം ഇഡി സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു.നിയമവാഴ്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സർക്കാർ തന്നെ തടസം നിൽക്കുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദം ചെലുത്തുന്നുവെന്ന് വരുത്താൻ നീക്കം നടക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥയെ കൊണ്ട് ഇതിനായി മൊഴി നൽകിപ്പിച്ചുവെന്നും ഇഡി ആരോപിക്കുന്നു.
Read Moreവികസനത്തിന്റെ കാര്യത്തിൽ വിശ്വാസം; മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി അനിൽ അക്കര
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര. മണ്ഡലത്തിന്റെ വികസനത്തിന് ഇടതുപക്ഷ സർക്കാർ കൈയയച്ച് സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തിൽ പിണറായിയെ വിശ്വാസമാണെന്നും, മണ്ഡലത്തിൽ വികസനമെത്തിയില്ലെന്ന ആരോപണമുന്നയിക്കുന്ന ഇടതു നേതാക്കൾ മുഖ്യമന്ത്രിയെ അവിശ്വസിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി തോമസ് ഐസക്ക് ഉൾപ്പടെയുള്ളവരെയും അനിൽ അക്കര പ്രശംസിച്ചു.
Read Moreകീറിയ ജീൻസിന് മറുപടി മോദിയുടെ നിക്കർ ചിത്രം; വിവാദ ജീൻസ് പരാമർശത്തെ പരിഹസിച്ച് പ്രിയങ്ക
ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്തിന്റെ വിവാദ ജീൻസ് പരാമർശത്തെ കളിയാക്കി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും ട്രൗസർ ധരിച്ച ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തായിരുന്നു പ്രിയങ്കയുടെ പരിഹാസം. ആർഎസ്എസ് യൂണിഫോം ധരിച്ച മോദി, ഗഡ്ഗരി എന്നിവരുടെ ചിത്രത്തിനൊപ്പം “ഓ..! എന്റെ ദൈവമേ, അവരുടെ കാൽമുട്ടുകൾ അനാവൃതമായിരിക്കുന്നു’ എന്ന് പ്രിയങ്ക കുറിച്ചു. കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ത്രീകളുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയത്. കീറിപ്പറിഞ്ഞ ജീൻസ് ധരിക്കുന്ന സ്ത്രീകൾക്ക് എങ്ങനെ വീട്ടിൽ കുട്ടികൾക്ക് നല്ല അന്തരീക്ഷം ഒരുക്കുമെന്നായിരുന്നു റാവത്തിന്റെ പ്രസ്താവന. ചൊവ്വാഴ്ച ഡറാഡൂണിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ശിൽപ്പശാലയിലായിരുന്നു റാവത്ത് വിവാദ പരാമർശം നടത്തിയത്. കീറിപ്പറിഞ്ഞ ജീൻസ് ധരിക്കുന്ന സ്ത്രീ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് റാവത്ത് ചോദിച്ചു. ഇത്തരത്തിലൊരു സ്ത്രീ പുറത്തുപോയി…
Read Moreകമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വഞ്ചനയുടെ പ്രതീകമാണ് രക്തസാക്ഷി മണ്ഡപം; പുന്നപ്ര-വയലാർ സ്മാരകത്തിൽ ബിജെപി സ്ഥാനാർഥിയുടെ പുഷ്പാർച്ചന; വിവാദം പുകയുന്നു
ആലപ്പുഴ: പുന്നപ്ര-വയലാർ സ്മൃതിമണ്ഡപത്തിൽ ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി പുഷ്പാർച്ചന നടത്തിയത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപാണ് സ്ഥാനാർഥി സന്ദീപ് വചസ്പതി പ്രവർത്തകർക്കൊപ്പം എത്തി സ്മാരകത്തിൽ പുഷ്പങ്ങൾ അർപ്പിച്ചത്. ബിജെപിയുടെ രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തിയായിരുന്നു സ്ഥാനാർഥിയുടെ പുഷ്പവൃഷ്ടി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വഞ്ചനയുടെ പ്രതീകമാണ് രക്തസാക്ഷി മണ്ഡപമെന്ന് സന്ദീപ് ആരോപിച്ചു. തെറ്റിദ്ധരിച്ചാണ് രക്തസാക്ഷികളായവർ പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുക്കാനെത്തിയത്. മുതിരയിട്ട് വെടിവയ്ക്കുമെന്നായിരുന്നു നേതാക്കൾ ഇവരെ തെറ്റിദ്ധരിപ്പിച്ചത്. സാധാരണക്കാരെ തോക്കിൻ മുനയിലേക്ക് ബോധപൂർവം തള്ളിവിടുകയായിരുന്നുവെന്നും ബിജെപി സ്ഥാനാർഥി ആരോപിച്ചു. വെടിവയ്പ്പിൽ മരിച്ച ആളുകളുടെ കൃത്യമായ കണക്കുപോലും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പക്കലില്ല. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വഞ്ചനയിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരമർപ്പിക്കാനാണ് താനെത്തിയതെന്നും സന്ദീപ് വ്യക്തമാക്കി. അതേസമയം ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള നീക്കമാണ് ബിജെപി സ്ഥാനാർഥിയുടേതെന്നും പുന്നപ്ര-വയലാർ രക്തസാക്ഷികളെ ബിജെപി അപമാനിച്ചുവെന്നും എൽഡിഎഫ് സ്ഥാനാർഥി പി.പി.ചിത്തരഞ്ജൻ ആരോപിച്ചു. സംഭവത്തിൽ ബിജെപി…
Read Moreപണിയായല്ലോ..! ഏറ്റുമാനൂരിലും പൂഞ്ഞാറിലും എൻഡിഎയ്ക്ക് രണ്ടു സ്ഥാനാർഥികൾ
കോട്ടയം: പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ ഏറ്റുമാനൂർ, പൂഞ്ഞാർ മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് രണ്ടു സ്ഥാനാർഥികൾ. ബിജെപി, ബിഡിജെഎസ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചതാണ് മുന്നണിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റുമാനൂരിൽ ബിജെപിക്കായി എൻ.ഹരികുമാറും ബിഡിജെഎസിനായി എൻ.ശ്രീനിവാസനും മത്സര രംഗത്തുണ്ട്. പൂഞ്ഞാറിലും സ്ഥിതി ഇതുതന്നെയാണ്. ഇവിടെയും ബിജെപി, ബിഡിജെഎസ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. എൻഡിഎയിലെ തർക്കമാണ് മുന്നണിക്കായി രണ്ടു സ്ഥാനാർഥികൾ രംഗത്തുവരാൻ കാരണം. മുന്നണിയിലെ ധാരണപ്രകാരം ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകൾ ബിഡിജെഎസിനാണ്. എന്നാൽ ഇരു മണ്ഡലങ്ങളിലും ബിഡിജെഎസ് നിയോഗിച്ചത് ദുർബല സ്ഥാനാർഥികളാണെന്ന വാദമുയർത്തിയാണ് ബിജെപി സ്വന്തം നിലയ്ക്ക് സ്ഥാനാർഥിയെ നിർത്തിയത്. ഏറ്റുമാനൂരിൽ ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥിയെ ബിജെപിയുടെ അനിഷ്ടത്തെ തുടർന്ന് ബിഡിജെഎസ് നേതൃത്വം മാറ്റിയിരുന്നു. എന്നാൽ രണ്ടാമത് പ്രഖ്യാപിച്ച സ്ഥാനാർഥിയെയും ബിജെപി അംഗീകരിക്കാൻ തയാറായില്ല. പ്രാദേശിക തലത്തിലുള്ള തർക്കം മാത്രമാണിതെന്നും പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുമ്പോൾ ഏറ്റുമാനൂരിൽ എൻഡിഎയ്ക്ക് ഒറ്റ…
Read More‘ഉറപ്പാണ് കേരളം’ ഏറ്റെടുത്തതിൽ നന്ദി! ഗായിക സിത്താര കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
ഇടതുപക്ഷത്തിനു വേണ്ടി താൻ പാടിയ ‘ഉറപ്പാണ് കേരളം’ ഏറ്റെടുത്തതിൽ നന്ദി പറഞ്ഞ് ഗായിക സിത്താര കൃഷ്ണകുമാർ. ഇടതുപക്ഷ സർക്കാരിന്റെ ഇതുവരെയുള്ള ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വരികളാണ് പാട്ടിനായി തയാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയുള്ള പാട്ട് സിത്താര തന്നെയാണ് സംഗീതം പകർന്ന് ആലപിച്ചത്. ബി.കെ. ഹരിനാരായണനാണ് വരികൾ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം മൈത്രിയും,വണ്ടർവാൾ മീഡിയയും ഇലക്ഷൻ ക്യാമ്പയിൻ ഗാനം ഉണ്ടാക്കുന്നതിനായി സമീപിച്ചപ്പോൾ സന്തോഷത്തോടെ ആ ‘ജോലി’ ഏറ്റെടുക്കുകയായിരുന്നു!! ഗാനം ഇഷ്ടപെടുന്നു എന്നറിയുന്നത് സന്തോഷം! മനോഹരമായ വരികൾ എഴുതിയ ശ്രീ ഹരിനാരായണൻ, പാടിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന രീതിയിൽ അകമ്പടിയായ സാമൂവൽ എബി, കൃത്യ സമയത്ത് മിക്സ് ആൻഡ് മാസ്റ്റർ ചെയ്ത് തന്ന മിഥുൻ ആനന്ദ്, സൗണ്ട് എഞ്ചിനീയഴ്സ് കിരൺലാൽ,നിഷാന്ത്, കല തൊഴിലുകൂടിയാക്കിയ ഞങ്ങളുടെ ജോലികളെ മനസിലാക്കി, എനിക്കും എന്റെ കൂടെ പ്രവർത്തിച്ചവർക്കും കൃത്യമായി വേതനം…
Read Moreഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും; മെട്രോമാനെതിരേ ആഞ്ഞടിച്ച്പിണറായി വിജയൻ
പാലക്കാട്: മെട്രോമാൻ ഇ. ശ്രീധരനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പു പ്രചാരണ ജില്ലാ പര്യടനത്തിനെത്തിയ പിണറായി പട്ടാന്പിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ശ്രീധരനെതിരേ പ്രതികരിച്ചത്. ഇ ശ്രീധരൻ എൻജിനിയറിംഗ് രംഗത്തെ വിദഗ്ധനായിരുന്നുവെന്നും എന്നാൽ ഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയാൻ പറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹമെത്തിയിട്ടുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തിന് മറുപടി പറയാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാമെന്ന് പറഞ്ഞവസാനിപ്പിച്ചു. ശബരിമലയിൽ ആശയക്കുഴപ്പം വേണ്ടെന്നും സത്യവാങ്മൂലം തിരുത്തുന്നത് കേസ് വരുന്പോൾ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ശബരിമലയിൽ ഒരു പ്രശ്നവുമില്ലെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും പിണറായി വിജയൻ പറഞ്ഞു. അന്തിമ വിധിയിൽ പ്രശ്നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാമെന്നാണ് നിലപാട്. ഇടതുപക്ഷത്തെ തർക്കാൻ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് ചേർന്ന് തീവ്ര ശ്രമം നടത്തുകയാണ്. ഇടതിനെ ഇല്ലാതാക്കാൻ…
Read Moreപോസ്റ്റർ ഒട്ടിക്കുവാൻ ക്ഷണിച്ചില്ല! കളമശേരിയിൽ ലീഗ്-കോൺഗ്രസ് കൂട്ടത്തല്ല്; സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…
കളമശേരി: നിയമസഭ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ ഒട്ടിക്കുവാൻ കബീർ ഗ്രൂപ്പ് പ്രവർത്തകനെ വിവരം അറിയിച്ചില്ലന്ന് പറഞ്ഞ വാക്ക് തർക്കം അടിയിലും തല്ലിലും കലാശിച്ചു. കളമശേരി മൂലേപ്പാടത്ത് വാർഡ് 23 ലാണ് സംഭവം നടന്നത്. പ്രദേശത്തെ കൗൺസിലറുടെ നേതൃത്വത്തിലാണ് അക്രമണം നടത്തിയത്. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞടുപ്പ് മുതൽ മൂലേപ്പാട് പ്രദേശത്ത് കോൺഗ്രസ് ഗ്രൂപ്പുകളും ലീഗ് ഗ്രൂപ്പുകളും തമ്മിൽ തർക്കം പതിവാണ്. വിമതനായി ജയിച്ച ഒരു കൗൺസിലർക്ക് ഇതിൽ പങ്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.നഗരസഭ തെരഞ്ഞടുപ്പിലും ചുവരെഴുത്തുമായി ബന്ധപ്പെട്ട് ഗ്രൂപ്പുകൾ തമ്മിലടിച്ചതായി നാട്ടുകാർ പറയുന്നുണ്ട്. കോൺഗ്രസിലെ ഐ ഗ്രൂപ്പ് ഇബ്രാഹിം കുഞ്ഞിനൊപ്പവും എ ഗ്രൂപ്പ് അഹമ്മദ് കബീർ ഗ്രൂപ്പിനൊപ്പവുമാണ്. ഇതിനിടയിലേക്ക് റിബലുകളായി ജയിച്ചെത്തിയവർ എരിതീയിൽ എണ്ണയൊഴിക്കുകയാണെന്നാണ് പ്രവർത്തകർ പറയുന്നത്. മണ്ഡലം നേതാവിന്റെ കഴുത്തിൽ പിടിച്ച് കൈയേറ്റം നടത്തിയതായും ആക്ഷേപമുണ്ട്.
Read Moreനിയമോപദേശം ലഭിച്ചു! പി.ജെ.ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചു; കാരണം…
കോട്ടയം: പി.ജെ.ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടി ചിഹ്നത്തിൽ ജയിച്ച ഇരുവരും അയോഗ്യത ഒഴിവാക്കുന്നതിന് വേണ്ടിയാണ് രാജി സമർപ്പിച്ചത്. രാജിക്കത്ത് നിയമസഭാ സെക്രട്ടറിക്ക് കൈമാറി. അയോഗ്യത ഒഴിവാക്കാൻ രാജിവയ്ക്കണമെന്ന് ഇരുവർക്കും നിയമോപദേശം ലഭിച്ചിരുന്നു. അതിനിടെ കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗം സ്ഥാനാർഥികളുടെ ചിഹ്നം സംബന്ധിച്ച അനിശ്ചിതത്വവും തുടരുകയാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇന്നും കൂടിയേ സമയമുള്ളൂ. അവസാന മണിക്കൂറിലും ജോസഫ് വിഭാഗം സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിച്ച് ലഭിച്ചിട്ടില്ല. പത്രിക സമർപ്പിക്കുന്നതിന് 10 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ജോസഫ് വിഭാഗം സ്ഥാനാർഥികളും ചിഹ്നത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം അറിയാൻ കാത്തിരിക്കുകയാണ്. ട്രാക്ടർ, തെങ്ങിൻതോപ്പ് എന്നിവയിൽ ഒന്ന് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിക്കണമെന്നാണ് ജോസഫ് വിഭാഗം കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഉടനടി അന്തിമ തീരുമാനമുണ്ടായില്ലെങ്കിൽ ട്രാക്ടർ പ്രഥമ പരിഗണന നൽകി 10 സ്ഥാനാർഥികളും പത്രിക സമർപ്പിക്കാനാണ് നിലവിൽ…
Read More