കാട്ടാക്കട: ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും സ്ഥാനാർഥിത്വം ഉറപ്പിച്ച മുന്നണികൾ കാട്ടാക്കടയിൽ കളത്തിലിറങ്ങി. സിറ്റിംഗ് എംഎൽഎ ഐ.ബി.സതീഷും ബിജെപി സ്ഥാനാർഥിയായി പി.കെ. കൃഷ്ണദാസും മണ്ഡലത്തിൽ പ്രചാരണ പരിപാടികളുമായി സജീവമായി. പാർട്ടി യോഗങ്ങളിലും മണ്ഡലത്തിലെ വികസന പരിപാടികളിലും സതീഷ് സജീവമായി പങ്കെടുക്കുന്നുണ്ട്. സിപിഎം ഔദ്യോഗിക പ്രഖ്യാപനം നടത്തിയശേഷമേ അദ്ദേഹം വോട്ട് ചോദിച്ചിറങ്ങൂ എന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. മണ്ഡലത്തിൽ ഉടനീളം സിപിഎം, ഇടത് മുന്നണി വാർഡുതല യോഗങ്ങൾ സംഘടിപ്പിക്കുന്ന തിരക്കിലാണിപ്പോൾ. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച പി.കെ. കൃഷ്ണദാസ് തന്റെ അനൗദ്യോഗിക പ്രചാരണം തുടങ്ങി ക്കഴിഞ്ഞു. ഒരുമാസം മുൻപാണ് കാട്ടാക്കടയിൽ വാടക വീടെടുത്ത് പി.കെ. കൃഷ്ണദാസ് താമസം തുടങ്ങിയത്കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ഇന്നലെ മാറനല്ലൂർ, ഊരൂട്ടമ്പലത്തിൽ സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മഹാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായിട്ടില്ല. ജില്ലാപഞ്ചായത്ത് മെന്പർ അൻസജിതാ…
Read MoreCategory: Loud Speaker
ജോത്സ്യന് പറയുന്നത് കേട്ട് ഇങ്ങനെയൊക്കെ ചെയ്യാമോ? അഞ്ചു വയസുകാരനെ അച്ഛൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
ചെന്നൈ: അഞ്ചു വയസുകാരനെ പിതാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി (29)യുടെ മകന് സായ് ശരണാണ് മരിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ രാംകിയെ പോലീസ് അറസ്റ്റ് ചെയ്തു. മകന് കാരണം ദോഷമുണ്ടാകുമെന്ന ജോത്സ്യന്റെ പ്രവചനത്തെ തുടര്‍ന്നാണ് ഇയാള്‍ സ്വന്തം മകനെ തീ കൊളുത്തി കൊലപ്പെടുത്തിയത്. ആറു വര്‍ഷം മുമ്പ് വിവാഹിതനായ ഇയാള്‍ക്ക് രണ്ട് ആണ്മക്കളാണ്. ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്ന രാംകി പതിവായി ജോത്സ്യരെ കണ്ടിരുന്നു. മൂത്ത മകനായ സായ് ശരണിനാല്‍ രാംകിക്ക് ദോഷമുണ്ടായേക്കുമെന്ന് ഒരു ജോത്സ്യന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പലപ്പോഴായി രാംകി മകനെ ഉപദ്രവിച്ചിരുന്നു.
Read Moreചർച്ചിൽ പെയിന്റിംഗിന് 71 കോടി ! ലേലത്തിനു വച്ചത് നടി ആഞ്ജലീന ജോളിയുടെ ശേഖരത്തിലുണ്ടായിരുന്ന പെയിന്റിംഗ് ക്രി സ്റ്റീസ്
ലണ്ടൻ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പെയിന്റിംഗ് ലേലത്തിൽ പോയത് 70 ലക്ഷം പൗണ്ടിന് (ഏകദേശം 71.45 കോടി രൂപ). നടി ആഞ്ജലീന ജോളിയുടെ ശേഖരത്തിലുണ്ടായിരുന്ന പെയിന്റിംഗ് ക്രി സ്റ്റീസ് ആണു ലേലത്തിനു വച്ചത്. വാങ്ങിയ ആളുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല. മൊറോക്കോയിലെ മാരക്കാഷ് നഗരത്തിലുള്ള കുത്തബിയ മോസ്കിന്റെ ലാൻഡ്സ്കേപ് പെയിന്റിംഗാണിത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിക്കെതിരായ തന്ത്രം ആവിഷ്കരിക്കാൻ സഖ്യകക്ഷി നേതാക്കൾ സമ്മേളിച്ച 1943ലെ കാസാബ്ലാങ്ക ഉച്ചകോടിക്കെത്തിയപ്പോഴാണു ചർച്ചിൽ ഈ ഓയിൽ പെയിന്റിംഗ് ചെയ്തത്. പിന്നീട് യുഎസ് പ്രസിഡന്റ് ഫ്ലാങ്ക്ളിൻ റൂസ്വെൽറ്റിനു ജന്മദിന സമ്മാനമായി അയച്ചുകൊടുത്തു. അതിനാൽ, ചർച്ചിലിന്റെ പെയിന്റിംഗുകളിൽ ഏറ്റവും പ്രാധാന്യമുള്ളതായി ഇതിനെ കണക്കാക്കുന്നു. 2011ലാണ് ആഞ്ജലീന ജോളി ഇതു സ്വന്തമാക്കിയത്. രാഷ്ട്രീയത്തിലിറങ്ങും മുന്‍പ് പട്ടാള ഉദ്യോഗസ്ഥനായിരുന്ന ചർച്ചിൽ നാൽപ്പതാം വയസിലാണു പെയിന്റിംഗ് തുടങ്ങിയത്. ചർച്ചിലിന്റെ മറ്റ് രണ്ടു വർക്കുകൾകൂടി ലേലത്തിനുണ്ടായിരുന്നു. എല്ലാറ്റിനുംകൂടി 94.3 ലക്ഷം പൗണ്ട്…
Read Moreക്ലാര്‍ക്ക് മൂത്താൽ ഡോക്ടറാകുമോ? ആർടിഒ സ്ഥാനക്കയറ്റം ഇനി സാങ്കേതിക യോഗ്യതയുള്ളവർക്കു മാത്രം; അവസാനം സർക്കാർ ഉത്തരം നൽകി…
ഫ്രാങ്കോ ലൂയിസ് തൃശൂർ: ക്ലാർക്ക് മൂത്താൽ ഡോക്ടറാകുമോ? ചീഫ് എൻജിനിയറോ ഡിജിപിയോ ആകാനാകുമോ? മോട്ടോർ വാഹന വകുപ്പിൽ ദശാബ്ദങ്ങളായി നിലവിലിരുന്ന ചോദ്യത്തിന് അവസാനം സർക്കാർ ഉത്തരം നൽകി. ജോയിന്റ് ആർടിഒ സ്ഥാനക്കയറ്റം ടെക്നിക്കൽ യോഗ്യതയുള്ളവർക്കു മാത്രമേ നൽകാവൂ എന്നു വ്യക്തമാക്കി ഉത്തരവ് പുറത്തിറക്കി. സുപ്രീം കോടതിയുടെ റോഡ് സേഫ്റ്റി കമ്മിറ്റിയുടെ 2019 ജൂലൈയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒന്നര വർഷത്തിനുശേഷം കേന്ദ്ര നിയമത്തിനനുസൃതമായി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിലെ ഗതാഗത വകുപ്പിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചയാൾക്കു ജോയിന്റ് ആർടിഒമാരായി സ്ഥാനക്കയറ്റം ലഭിക്കുമായിരുന്നു. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർവരെ സ്ഥാനക്കയറ്റം ലഭിക്കുമായിരുന്നു. ഇതിന് അവസരം നൽകിയിരുന്ന സ്പെഷൽ റൂൾസ് പുതിയ ഉത്തരവോടെ റദ്ദാക്കി. സബ് ഇൻസ്പക്ടർ റാങ്കിലുള്ള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിൽ പിഎസ്സി പരീക്ഷയിലൂടെ നിയമിതരാകുന്നവർക്കു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചശേഷമാണ് ജോയിന്റ് ആർടിഒ പ്രമോഷനു…
Read Moreഅന്ന് അവൾ അനുഭവിച്ച പീഡനങ്ങളും മാനസികമായേറ്റ മുറിവിനും ഒരു വിലയുമില്ലേ ? ചീഫ് ജസ്റ്റീസിന് വൃന്ദ കാരാട്ടിന്റെ കത്ത്
ന്യൂഡൽഹി: മാനഭംഗ കേസുകളിൽ ഇരയായ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡേയുടെ പരാമർശങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ കത്ത്. പോക്സോ കേസിലെ പ്രതിയോട് പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചത് അംഗീകരിക്കാൻ കഴിയാത്ത തെറ്റാണെന്നും ചീഫ് ജസ്റ്റീസിന് അയച്ച കത്തിൽ വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾ മറ്റുള്ളവരുടെ ചിന്തകൾക്കോ അഭിരുചികൾക്കോ അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന റോബോട്ടുകളല്ല. പോക്സോ കേസ് ചുമത്തപ്പെട്ട സംഭവത്തിൽ പതിനാറ് വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടി വർഷങ്ങളോളം പീഡനത്തിനിരയായതാണ്. അന്ന് അവൾ അനുഭവിച്ച പീഡനങ്ങളും മാനസികമായേറ്റ മുറിവിനും ഒരു വിലയുമില്ലേ എന്നും പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്താൽ പീഡനമെന്ന കുറ്റത്തിൽ നിന്ന് നിയമരക്ഷ ലഭിക്കുമെന്ന സന്ദേശമാണ് ചീഫ് ജസ്റ്റീസ് നൽകുന്നതെന്നും കത്തിൽ പറയുന്നു. പൊതുവെ പീഡനത്തിനിരയായ പെണ്‍കുട്ടി അല്ലെങ്കിൽ സ്ത്രീയെ…
Read Moreചരിത്രം സാക്ഷി..! കേരള നിയമസഭയിലെ ‘ബേബി കിരീടം’ ശിരസിലണിയാൻ മാത്യു ടി. തോമസ് കാത്തിരുന്നത് നീണ്ട 32 വർഷം
കെ. ഇന്ദ്രജിത്ത് തിരുവനന്തപുരം: അർഹതയുണ്ടായിട്ടും കേരള നിയമസഭയിലെ ‘ബേബി കിരീടം’ ശിരസിലണിയാൻ മാത്യു ടി. തോമസിന് നീണ്ട 32 വർഷം കാത്തിരിക്കേണ്ടി വന്നു. ആർ. ബാലകൃഷ്ണപിള്ളയുടെ പേരിലുണ്ടായിരുന്ന, നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിനുള്ള റിക്കാർഡ്, 2019 ലാണു മാത്യു ടി. തോമസ് സ്വന്തം പേരിലാക്കിയത്. 1987ലെ എട്ടാം കേരള നിയമസഭയിൽ തിരുവല്ലയുടെ പ്രതിനിധിയാകുന്പോൾ മാത്യു ടി. തോമസിനു പ്രായം 25 വയസും ആറു മാസവും ഒരു ദിവസവും മാത്രം. ജനിച്ചിട്ട് 9313 ദിനം. എന്നാൽ, 1960 ലെ രണ്ടാം നിയമസഭയിൽ പത്തനാപുരം മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ പേരിലായിരുന്നു നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന്റെ റിക്കാർഡ്. ബാലകൃഷ്ണപിള്ള എംഎൽഎയാകുന്പോൾ 25 വയസും 11 മാസവും അഞ്ചു ദിവസവും. ജനിച്ചിട്ട് 9471 ദിവസം. മാത്യു ടി. തോമസ് നാലു തവണ നിയമസഭാംഗവും രണ്ടു പ്രാവശ്യം മന്ത്രിയും…
Read Moreനിരന്തരമായ അവഗണന, എന്നെ ഒതുക്കാനാണു ശ്രമം..! ഷാഫി പറമ്പിലിനെതിരേ മത്സരിക്കുമെന്ന് എ.വി. ഗോപിനാഥ്
പാലക്കാട്: നിലവിലെ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഷാഫി പറന്പിലിനെതിരേ പാലക്കാട്ട് മത്സരിക്കുമെന്നു മുൻ ഡിസിസി അധ്യക്ഷൻ എ.വി. ഗോപിനാഥ്. സിപിഎം ഗോപിനാഥിനെ പിന്തുണച്ചേക്കുമെന്നു സൂചനയുണ്ട്. മത്സരരംഗത്തു ഷാഫി പറന്പിലിന്റെ പേര് ഉയർന്നു വന്നതിനു പിന്നാലെ പരസ്യ വിമർശനവുമായി ഗോപിനാഥ് മുന്നോട്ടുവരികയായിരുന്നു. ആലത്തൂർ എം എൽഎ ആയിരുന്ന ഗോപിനാഥ് ഇപ്പോൾ പെരിങ്ങോട്ടുകുറിശി ഗ്രാമ പഞ്ചായത്ത് അംഗംകൂടിയാണ്. കഴിഞ്ഞദിവസം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. അടിയുറച്ച കോണ്‍ഗ്രസുകാരനായിട്ടും എനിക്കു കോണ്‍ഗ്രസിനുള്ളിൽ അയോഗ്യതയാണ്. നിരന്തരമായ അവഗണനയാണ്. എന്നെ ഒതുക്കാനാണു ശ്രമം.എനിക്കുള്ള അയോഗ്യത എന്താണെന്നു കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. ഒരു നേതാക്കളും എന്നെ വിളിച്ച് എന്താണു കാരണം എന്ന് അന്വേഷിക്കാറില്ല. ഇതുവരെയും പാർട്ടിക്കാരനാണ്. എന്നാൽ പാർട്ടി എന്നെ ഉപേക്ഷിച്ചാൽ എനിക്കു സ്വന്തം വഴി സ്വീകരിക്കേണ്ടിവരും- ഗോപിനാഥ് പറഞ്ഞു. മരിക്കുന്നതുവരെ കോണ്‍ഗ്രസിലുണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അതു നടക്കുമോ എന്ന്…
Read Moreസ്ഥാനാര്‍ഥികളുണ്ട്, ജയിക്കാറില്ല..! നിയമസഭയിൽ സ്ത്രീശക്തീകരണത്തിന് ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമോ? അന്നുമിന്നും ഇങ്ങനെതന്നെ…
കെ. മിഥുൻ കണ്ണൂർ: സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമേ… അനിൽ പനച്ചൂരാന്റെ ഈ വരികൾ അന്വർഥമാക്കുകയാണ് അധികാര രാഷ്ട്രീയത്തിൽ സ്ത്രീ പ്രാതിനിധ്യം. 2021ല്‍ എങ്കിലും ഇതിന് ഒരു മാറ്റം വരുമോ?. ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. എട്ടില്‍ രണ്ടു മന്ത്രി 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ത്രീസ്ഥാനാർഥികളുടെ എണ്ണം 105, വിജയിച്ചത് എട്ടുപേർ. ഇതിൽ രണ്ടുപേർ മന്ത്രിമാരായി. യുഡിഎഫിന് ഒരു വനിതാസ്ഥാനാർഥിയെപോലും ജയിപ്പിക്കാൻ സാധിച്ചില്ല. 2016 തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിൽ ഒന്പതിടത്താണ് കോൺഗ്രസിന് വനിതാസ്ഥാനാർഥികൾ ഉണ്ടായിരുന്നത്. ഇതിൽ മാനന്തവാടിയിൽ മത്സരിച്ച മുൻ മന്ത്രി പി.കെ. ജയലക്ഷ്മി മാത്രമേ വിജയത്തിന് അടുത്തുപോലും എത്തിയുള്ളൂ. 2019 അരൂർ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചത് ഇതിനു പിന്നീടുണ്ടായ അപവാദം. സിപിഎം 12 സ്ഥലങ്ങളിൽ വനിതകളെ നിർത്തിയപ്പോൾ അഞ്ചുപേർ വിജയിച്ചു. കെ.കെ. ശൈലജ (കൂത്തുപറമ്പ്), യു. പ്രതിഭ (കായംകുളം),…
Read Moreഞാനില്ലെങ്കിലെന്നാ..! എ.കെ. ബാലനു പകരം ഭാര്യ ജമീല തരൂരിൽ മത്സരിച്ചേക്കും; ജമീലയെച്ചൊല്ലി ജില്ലാ സെക്രട്ടേറിയറ്റിൽ ഭിന്നത
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എ.കെ. ബാലന് പകരം ഭാര്യ ഡോ. പി.കെ. ജമീലയെ തരൂരിൽ മത്സരിപ്പിക്കാൻ സാധ്യത. സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റിന്റെ സാധ്യതാ പട്ടികയിലാണ് ജമീലയും ഉൾപ്പെട്ടത്. അതേസമയം, ജമീലയെച്ചൊല്ലി ജില്ലാ സെക്രട്ടേറിയറ്റിൽ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ഒരു വിഭാഗം നേതാക്കളാണ് ജമീലയെ സ്ഥാനാർഥിയാക്കേണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. എന്നാൽ ഈ എതിർപ്പ് അവഗണിച്ച് ജമീലയുടെ പേര് സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. ജമീലയെ പരിഗണിക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണെന്നാണ് സൂചന. പാലക്കാട്ടെ സംവരണ മണ്ഡലമാണ് തരൂര്‍. 2011 മുതല്‍ എ.കെ. ബാലനാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. അതേസമയം, തൃത്താലയിൽ എം.ബി. രാജേഷിന്റെ പേര് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. മലമ്പുഴയിൽ എ. പ്രഭാകരൻ, സി.കെ. രാജേന്ദ്രൻ എന്നിവരുടെ പേരും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചു.
Read Moreമുന്നണിയെ നയിക്കുകയെന്നത് മാത്രമാണ് തന്റെ ചുമതല; മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി; തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ സുധീരനും പി.ജെ. കുര്യനും പറഞ്ഞിങ്ങനെ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, വി.എം. സുധീരന്, പി.ജെ. കുര്യന് എന്നീ നേതാക്കള്‍. തെരഞ്ഞെടുപ്പ് സമിതിയോഗത്തെയാണ് ഇക്കാര്യം അറിയിച്ചത്. മുന്നണിയെ നയിക്കുകയെന്നത് മാത്രമാണ് തന്റെ ചുമതലയെന്ന് മുല്ലപ്പള്ളി പറഞ്ഞു. സുധീരന് മത്സരിക്കണമെന്ന താത്പര്യമാണ് എഐസിസി നേതൃത്വത്തിനുള്ളത്. ഇക്കാര്യം സുധീരനെ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം, പതിവ് പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഗ്രൂപ്പ് വീതം വയ്പ്പിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് പി.സി. ചാക്കോ യോഗത്തിൽ വിമര്‍ശനം ഉന്നയിച്ചു. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ സ്ഥാനം വേണമെന്നും അഞ്ച് തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കരുതെന്നും യോഗത്തിൽ ആവശ്യമുയര്‍ന്നിട്ടുണ്ട്.
Read More