കൊച്ചി: ബിജെപി കേരളത്തിൽ അധികാരത്തിലെത്തിയാൽ പെട്രോളിന് 60 രൂപയാക്കുമെന്ന് മുതിർന്ന ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരൻ. ബിജെപിക്ക് കേരള ഭരണം ലഭിച്ചാല്‍ പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരും. അങ്ങനെ എങ്കിൽ 60 രൂപക്ക് പെട്രോൾ ലഭ്യമാക്കാൻ കഴിയുമെന്നും കുമ്മനം പറഞ്ഞു. ആഗോള വിപണിയുടെ വിലയുടെ അടിസ്ഥാനത്തിലാണ് പെട്രോളിന്റെ വില നിശ്ചയിക്കുന്നത്. ബിജെപിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഉണ്ടെന്നും കുമ്മനം വ്യക്തമാക്കി. പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രം ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോൽക്കത്ത: പെട്രോൾ പന്പിലെ ഹോർഡിംഗുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നു പശ്ചിമബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ(സിഇഒ). 72 മണിക്കൂറിനകം മോദിയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ പരസ്യത്തിലും മോദിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു…
Read MoreCategory: Loud Speaker
പട്ടാപ്പകല്‍ കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തി; തലയറുത്തെടുത്ത് പിതാവ് പോലീസിൽ കീഴടങ്ങി; കൊല ചെയ്യാനുള്ള കാരണം…
ലക്നോ: കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തിയതിന് ശേഷം തല അറുത്തെടുത്ത് പിതാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ഹര്ന്ദോയി ജില്ലയില്‍ ബുധനാഴ്ച രാവിലെയാണ് നാടിനെ നടക്കിയ സംഭവം നടന്നത്. പട്ടാപ്പകല്‍ മകളുടെ അറുത്തെടുത്ത തലയുമായി പിതാവ് പോലീസ് സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്നു. സര്‍വേഷ് കുമാര്‍ എന്നയാളാണ് പണ്ഡേതറ ഗ്രാമത്തില്‍ മകളുടെ തലയുമായി നടന്ന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മകള്‍ക്ക് ഒരാളുമായി പ്രണയമുണ്ടായിരുന്നുവെന്നും മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും സര്‍വേഷ് പറഞ്ഞു. താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും അദ്ദേഹം മൊഴിനല്‍കി. മകളെ മുറിയില്‍ പൂട്ടിയിട്ടാണ് കൊലപ്പെടുത്തിയതെന്നും മൃതദേഹം മുറിയിലുണ്ടെന്നും ഇദ്ദേഹം പോലീസിനോടു പറഞ്ഞു. തല താഴെ വച്ച് റോഡില്‍ ഇരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അത് അനുസരിച്ചു. തുടര്‍ന്ന് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ തല കൈയിലെടുത്ത് നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം…
Read Moreഇനി രാഷ്ട്രീയമില്ല! ഒരുകാലത്തും അധികാരത്തിനു പിന്നാലെ പോയിട്ടില്ല; ജയലളിതയുടെ തോഴി വി.കെ. ശശികല പറയുന്നു…
ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികല താൻ ഇനി രാഷ്ട്രീയത്തിലേക്കില്ലെന്നു പ്രഖ്യാപിച്ചു. ഒരുകാലത്തും അധികാരത്തിനു പിന്നാലെ പോയിട്ടില്ല. ജയലളിത ജീവിച്ചിരുന്നപ്പോഴും അങ്ങനെതന്നെ. ജയലളിതയുടെ മരണശേഷവും അങ്ങനെതന്നെയായിരിക്കും. ഡിഎംകെയുടെ പരാജയത്തിനായി അണ്ണാഡിഎംകെ പ്രവർത്തകർ ഒരുമിച്ചു നിൽക്കണമെന്നും ശശികല പ്രസ്താവനയിൽ അറിയിച്ചു. 66 കോടിയുടെ അനധികൃത സ്വത്ത് സന്പാദനക്കേസിൽ നാലുവർഷത്തെ തടവുശിക്ഷ കഴിഞ്ഞ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽനിന്നു പുറത്തിറങ്ങിയ ശശികലയ്ക്ക് തമിഴ്നാട്ടിൽ വൻ സ്വീകരണമാണു ലഭിച്ചത്. ശശികല തെങ്കാശിയിൽ മത്സരിക്കുമെന്ന് സഹോദരീപുത്രനും അമ്മ മുന്നേറ്റ കഴകം നേതാവുമായ ടി.ടി.വി. ദിനകരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജയലളിതയുടെ നിര്യാണത്തിനുശേഷം ശശികലയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി ഉയർത്തിയിരുന്നു.ശശികലയെയും ടി.ടി.വി. ദിനകരനെയും 2017 ലാണ് അണ്ണാഡിഎംകെയിൽനിന്നു പുറത്താക്കിയത്
Read Moreഎനിക്ക് സംസ്ഥാനത്തെ വിവിധ മസ്ജിദുകളില്‍ പ്രാര്‍ഥന നടത്താന്‍ ആഗ്രഹമുണ്ട്..! ജാമ്യംനേടാന്‍ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ? സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ പ്രതിയായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ജാമ്യം നേടാന്‍ കോടതിയെ കബളിപ്പിച്ചെന്നു സംശയമുണ്ടെന്നു ഹൈക്കോടതി. ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടി ഇബ്രാഹിം കുഞ്ഞ് നല്കിയ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ചാണ് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്. കോടതിയുടെ പ്രതികൂല നിരീക്ഷണത്തെത്തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞ് ഹര്‍ജി പിന്‍വലിച്ചു. രോഗം ഗുരുതരമാണെന്നു പറഞ്ഞു ജാമ്യം നേടിയശേഷം ഇബ്രാഹിം കുഞ്ഞ് പല പൊതുപരിപാടികളിലും പങ്കെടുത്തു. രോഗബാധിതനായതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു നിയമസഭയില്‍ യുദ്ധം ചെയ്യാനല്ലല്ലോ പോകുന്നതെന്നു മറുപടി നല്‍കിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പാലാരിവട്ടം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കി ഹര്‍ജിയെ എതിര്‍ത്ത സര്‍ക്കാര്‍, ജാമ്യവ്യവസ്ഥയില്‍ ഇളവു നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനുമിടയുണ്ടെന്നും വാദിച്ചു. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആരോപണ വിധേയനാണെന്നും സ്റ്റേറ്റ് അറ്റോണി ബോധിപ്പിച്ചു. കാന്‍സര്‍ ബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോൾ…
Read Moreകയ്യൂക്ക് കാണിച്ചാൽ വകവച്ചു തരില്ല, അതു നേരിടാൻ യുവമോർച്ച മാത്രം മതി; കെ. സുരേന്ദ്രൻ പറയുന്നു…
ആലപ്പുഴ: അഴിമതിക്കെതിരെ നടപടിയെടുത്താൽ തെരുവിൽ നേരിടേണ്ടി വരുമെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന വകവച്ച് തരില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. നിയമങ്ങൾ പാലിക്കാതെ വിദേശത്തു നിന്നും കടം വാങ്ങിയതു കൊണ്ടാണ് കിഫ്ബിക്കെതിരെ കേസെടുത്തതെന്നും ആലപ്പുഴയിൽ വിജയയാത്രയ്ക്കു നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെതിരെ കയ്യൂക്കിന്റെ ഭാഷയിൽ സംസാരിച്ചാൽ അതു നേരിടാൻ യുവമോർച്ച മാത്രം മതി. അഴിമതി നടത്തിയ ശേഷം സമരം ചെയ്തു രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ഇടതുസർക്കാരെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു
Read Moreപ്രസംഗിച്ച് പ്രസംഗിച്ച് പിണറായി കയറിയത് ചരിത്രത്തിൽ! ഇനി എത്ര സമയം കൂടി പ്രസംഗിക്കാൻ വേണമെന്നു ചോദിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം കൂട്ടി
തിരുവനന്തപുരം: നിയമസഭയിൽ ഏറ്റവും കൂടുതൽ സമയം പ്രസംഗിച്ചതാര്? മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലാണ് ഈ ചരിത്ര നേട്ടം. നിലവിലെ 14-ാം കേരള നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് മൂന്നു മണിക്കൂർ 45 മിനിറ്റ് സമയമെടുത്ത് പിണറായി വിജയൻ റിക്കാർഡ് കുറിച്ചത്. സ്വർണക്കടത്ത്, റിവേഴ്സ് ഹവാല ആരോപണത്തിന്റെ പേരിൽ എൽഡിഎഫ് സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തി കോണ്‍ഗ്രസിലെ വി.ഡി. സതീശൻ 2020 ഓഗസ്റ്റ് 24ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചർച്ചയുടെ മറുപടിയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി സമയപരിധി ഭേദിച്ചത്. പ്രതിപക്ഷ ഇടപെടലിന് അടക്കം വിശദീകരണം നൽകിയാണ് 3.45 മണിക്കൂർ പിണറായി മറുപടി പറഞ്ഞത്. അതേദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയാൻ 225 മിനിറ്റ് സമയമെടുത്തു. അനുവദിച്ചത് 74 മിനിറ്റ്. അനുവദിച്ചതിലും മൂന്നിരട്ടി സമയമെടുത്തായിരുന്നു പ്രസംഗം. പിണറായിയുടെ പ്രസംഗം മൂന്നു മണിക്കൂർ 15 മിനിറ്റെടുത്തപ്പോൾ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം കൂട്ടി.…
Read Moreനല്ല അനുഭവം, ഒട്ടും വേദന അനുഭവപ്പെട്ടില്ല; വാക്സിനെടുക്കാൻ ആരും മടിക്കരുത്; വാക്സിൻ സ്വീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി കുത്തിവയ്പ്പ് എടുത്തത്. കോവിഡ് വാക്സിൻ സ്വീകരിക്കാൻ ആരും മടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് ഒട്ടും വേദന അനുഭവപ്പെട്ടില്ലെന്നും കുത്തിവയ്പ്പിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിര്‍ത്താന്‍ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്സിനുകളാണ്. വാക്സിനുമായി ബന്ധപ്പെട്ട് ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന് ചെവി കൊടുക്കരുത്. എല്ലാവരും വാക്സിൻ സ്വീകരിക്കാൻ മുന്നോട് വരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreഇബ്രാഹിം കുഞ്ഞിന്റെ പകരക്കാരനായി മകൻ? ഇബ്രാഹിം കുഞ്ഞ് വിഭാഗം ആശ്വാസത്തില്‍; ലീഗിൽ പടയൊരുക്കം
കളമശേരി: മുസ്ലീം ലീഗിലെ ഗ്രൂപ്പുപോരും മുന്നണിക്ക് നേതൃത്വം നൽകുന്ന കോണ്‍ഗ്രസിലെ എതിർപ്പും മറികടന്ന് കളമശേരി സിറ്റിംഗ് സീറ്റ് ഇബ്രാഹിം കുഞ്ഞ് മകനിലൂടെ ഉറപ്പാക്കുമെന്ന് സൂചന. മുസ്ലീം ലീഗിന്റെ ആദ്യ സാധ്യതാ പട്ടികയിൽ മകൻ വി.ഇ. അബ്ദുൾ ഗഫൂറിന്റെ പേര് കയറിക്കൂടിയതിൽ ഇബ്രാഹിം കുഞ്ഞ് വിഭാഗം ആശ്വാസത്തിലായിരിക്കുകയാണ്. പാലാരിവട്ടം പാലം, ചന്ദ്രിക കേസുകളിൽ ഉൾപ്പെട്ട ഇബ്രാഹിം കുഞ്ഞിന് മൂന്നാം തവണയും കളമശേരി നിയോജക മണ്ഡലം നൽകുന്നതിനെതിരേ കോണ്‍ഗ്രസും ലീഗിലെ അഹമ്മദ് കബീർ വിഭാഗവും നിലപാടെടുത്തിട്ടുണ്ട്. കളമശേരി നിവാസിയായ അഹമ്മദ് കബീറിനെ തഴഞ്ഞ് ആലുവ നിവാസിയായ ഇബ്രാഹിം കുഞ്ഞിന് സീറ്റ് കൊടുത്ത നാൾമുതൽ ഇരുപക്ഷവും കടുത്ത ശത്രുതയിലാണ്. പാർട്ടി സീറ്റ് പാരന്പര്യ സ്വത്താക്കുന്നതിൽ ലീഗിലെ കബീർ വിഭാഗം ശക്തമായ നിലപാടെടുക്കാൻ ഒരുങ്ങുകയാണ്. പോഷക സംഘടനകളിലും ഈ ചേരി പ്രകടമാണ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നര വർഷത്തിനു ശേഷമാണ് പാർട്ടിക്ക്…
Read Moreസേവ് കോൺഗ്രസ് മൂവാറ്റുപുഴ! കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോൺഗ്രസ് മൂവാറ്റുപുഴ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ജോസഫ് വാഴയ്ക്കൻ മൂവാറ്റുപുഴ അർഹിക്കുന്നില്ല എന്നാണ് പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം പ്രസ് ക്ലബിന്റെ സമീപത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജോസഫ് വാഴയ്ക്കന് മൂവാറ്റുപുഴ സീറ്റ് നൽകാനുള്ള കോൺഗ്രസിന്റെ നീക്കത്തിനെതിരേ മൂവാറ്റുപുഴയിൽ നേരത്തെ തന്നെ പ്രാദേശിക നേതൃത്വത്തിൽ നിന്ന് എതിർപ്പുകൾ ഉയർന്നിരുന്നു. ഈ സീറ്റിനായി കേരള കോൺഗ്രസ് ജോസഫ് വിഭാഗവും അവകാശം ഉന്നയിച്ചിട്ടുണ്ട്.
Read Moreകൊല്ലത്ത് ഒന്നു കൂടി വേണമെന്ന് സിപിഐ; അംഗീകരിക്കാതെ സിപിഎം! ചവറയില്‍ വിജയൻ പിള്ളയുടെ മകനെ മത്സരിപ്പിക്കാന്‍ സിപിഎം
രാജീവ് ഡി.പരിമണം കൊല്ലം: ജില്ലയിൽ സി പി ഐ ഒരു സീറ്റു കൂടി കൂടുതൽ ആവശ്യപ്പെട്ടെങ്കിലും സിപിഎം വഴങ്ങിയില്ലെന്ന് മാത്രമല്ല അവരുടെ സ്ഥാനാർഥികളെയുംനിർണയിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണ നാലു സീറ്റാണ് ലഭിച്ചത്. സി പി എമ്മും സിപിഐയും നാലു സീറ്റുകളിൽ വീതമാണ് മത്സരിച്ചിരുന്നത്. ചവറയിൽ എൻ.വിജയൻ പിള്ള സി പി എമ്മിൽ ചേർന്നതോടെയാണ് ചവറ സീറ്റും സി പി എമ്മിന് സ്വന്തമായത്. ഇക്കുറിയും സി പി എം അഞ്ചു സീറ്റുകളിൽ മത്സരിക്കുന്നു. ചവറ മറ്റാർക്കും വിട്ടു കൊടുക്കാതെ വിജയൻ പിള്ളയുടെ മകൻ ഡോ.സുജിത്തിനെ മത്സരിപ്പിക്കാനാണ് സി പി എം തീരുമാനം. ചവറ കൂടാതെ കൊല്ലം, കുണ്ടറ, ഇരവിപുരം, കൊട്ടാരക്കര, എന്നീ സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. കുന്നത്തൂർ സീറ്റ് കോവൂർ കുഞ്ഞുമോനും പത്തനാപുരം സീറ്റ് കെ.ബി.ഗണേഷ് കുമാറിനും നൽകിക്കഴിഞ്ഞു. അവശേഷിക്കുന്ന നാലു സീറ്റുകളാണ് സി പി ഐക്ക് നൽകുന്നത്. ചാത്തന്നൂർ,…
Read More