പ്രത്യേക ലേഖകൻ ന്യൂഡൽഹി: രേഖകളുണ്ടായിട്ടും വിമാനത്തിൽ കയറാൻ 10,000 രൂപ ആവശ്യപ്പെട്ട് എയർ ഇന്ത്യ ജീവനക്കാർ തടഞ്ഞുവച്ച് അപമാനിച്ചുവെന്ന് ഇന്ത്യയുടെ ഒളിംപിക്സ് പിസ്റ്റൾ ഷൂട്ടർ മനു ഭാകർ. കേന്ദ്രമന്ത്രിമാരെ ടാഗ് ചെയ്ത് മനു ട്വിറ്ററിൽ നൽകിയ സന്ദേശത്തെ തുടർന്നു കായികമന്ത്രി കിരണ്‍ റിജുജു ഇടപെട്ടാണ് മനുവിന്റെ ഭോപ്പാൽ യാത്ര സാധ്യമാക്കിയത്. പരിശീലനത്തിനുള്ള തോക്കുകളുമായി ഡൽഹിൽ നിന്നു ഭോപ്പാലിലേക്കുള്ള വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് 19-കാരിയായ വനിതാ താരത്തെ ഉദ്യോഗസ്ഥർ അപമാനിച്ചത്. ടോക്കിയോ ഒളിന്പിക്സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണു മനു ഭാകർ. കായിക പരിശീലനത്തിനുള്ള രേഖകളും ഡിജിസിഎ പെർമിറ്റും കാണിച്ചിട്ടും 10,200 രൂപ നൽകിയാലേ വിമാനത്തിൽ കയറാൻ അനുമതി നൽകൂവെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നു മനു പറയുന്നു. മനോജ് ഗുപ്തയെന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥൻ ക്രിമിനലിനെ പോലെയാണു തന്നോടു പെരുമാറിയതെന്നും അവർ പരാതിപ്പെട്ടു. അനാവശ്യമായി തന്നെ അപമാനിച്ച രണ്ട് എയർ ഇന്ത്യ…
Read MoreCategory: Loud Speaker
എങ്ങനെ ഉൾപ്പെടുത്തണം? കാപ്പനെച്ചൊല്ലി കോണ്‍ഗ്രസിൽ അഭിപ്രായ ഭിന്നത; തീരുമാനം യുഡിഎഫിന്
സ്വന്തം ലേഖകൻ തിരുവനന്തപുരം: എൻസിപി വിട്ട മാണി സി. കാപ്പനെ യുഡിഎഫിൽ എങ്ങനെ ഉൾപ്പെടുത്തണമെന്നതിനെച്ചൊല്ലി കോണ്‍ഗ്രസിൽ അഭിപ്രായ ഭിന്നത. കാപ്പനെ കോണ്‍ഗ്രസിന്റെ ഭാഗമാക്കി കൈപ്പത്തി ചിഹ്നത്തിൽ പാലായിൽ മത്സരിപ്പിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ ചേർന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. മാണി സി. കാപ്പൻ കോണ്‍ഗ്രസിൽ ലയിക്കുന്നതാവും ഉചിതമെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും അഭിപ്രായപ്പെട്ടു. എന്നാൽ, കാപ്പനെയും ഒപ്പമുള്ളവരെയും യുഡിഎഫ് ഘടകകക്ഷി ആക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ നിർദേശം. എൽഡിഎഫിൽ പരമാവധി ഭിന്നിപ്പിനാണ് ഈ ഘട്ടത്തിൽ ശ്രമിക്കേണ്ടതെന്നും അതിനായി പരമാവധി പേരെ അവിടെ നിന്ന് അടർത്തിമാറ്റുന്നതിനു ഘടകകക്ഷിയാക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെത്തുടർന്നു വിഷയം യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കാൻ യോഗം തീരുമാനിച്ചു. ഇക്കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം,…
Read Moreഅത്താഴവിരുന്നിനിടെ…! ബിഎസ്പി നേതാവിനെതിരേ ബിജെപിക്കാരിയുടെ പരാതി; പരാതിയില്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: അത്താഴവിരുന്നിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുകയും തന്നോടു ലൈംഗീക ചുവയോടെ പരാമർശം നടത്തിയെന്നും ആരോപിച്ച് ബിഎസ്പി നേതാവും മുൻ എംപിയുമായ അക്ബർ അഹമ്മദിനെതിരേ ബിജെപി ഡൽഹി ഉപാധ്യക്ഷ ഷാസിയ ഇൽമി പോലീസിൽ പരാതി നൽകി.ഡൽഹിയിലെ വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലാണ് ബിജെപി വനിതാ നേതാവ് പരാതി നൽകിയത്. പരാതിയിന്മേൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു. ഐപിസി 506 (ഭീഷണിപ്പടുത്തൽ), 509 (വാക്കുകൊണ്ടോ, ആംഗ്യം കൊണ്ടോ, പ്രവർത്തി കൊണ്ടോ സ്ത്രീയോട് അപമര്യാദയായി പെരുമാറുക) എന്നീ വകുപ്പുകളോടെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചാം തീയതി ചേതൻ സേത്ത് എന്നയാൾ നടത്തിയ അത്താഴ വിരുന്നിനിടെയാണു സംഭവം. നിരവധി വിദേശ അംബാസഡർമാർ അടക്കം പ്രമുഖർ വിരുന്നിൽ പങ്കെടുത്തിരുന്നു. ചിലി അംബാസഡറുമായി താൻ സംസാരിക്കുന്നതിനിടെയെത്തിയ അക്ബർ അഹമ്മദ് ഡംപിയെന്ന മുൻ എംപി പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും ആക്ഷേപിച്ചുവെന്നു ഷാസിയയുടെ പരാതിയിൽ…
Read Moreമധ്യപ്രദേശ് മുഖ്യമന്ത്രിയെ കൊതുക് കുത്തി; ഉദ്യോഗസ്ഥന് കാരണംകാണിക്കൽ നോട്ടീസ്; ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം ഇങ്ങനെ…
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കൊതുക് കുത്തിയതില്‍ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നതിനിടെയാണ് അദേഹത്തെ കൊതുക് കുത്തിയത്. സിദ്ധിയിലെ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എന്‍ജിനീയറോടാണ് വിശദീകരണം ചോദിച്ചത്. ബംഗാംഗ കനാലിലേക്ക് ബസ് വീണ് നിരവധി പേർ മരിച്ചിരുന്നു. ഇവരുടെ ബന്ധുക്കളെ കാണുന്നതിനായി സിദ്ധിയില്‍ എത്തിയ മുഖ്യമന്ത്രി നേരം വൈകിയതിനെ തുടര്‍ന്നാണ് ഗസ്റ്റ് ഹൗസില്‍ തങ്ങാന്‍ തീരുമാനിച്ചത്. തുടർന്ന് മുറിയില്‍ കൊതുകിന്റെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് എന്‍ജിനീയറെ സസ്പെന്‍ഡ് ചെയ്തെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അത് ഡിവിഷണല്‍ കമ്മീഷണര്‍ നിഷേധിച്ചു. എന്നാല്‍ മുഖ്യമന്ത്രി തങ്ങുന്ന വിവരം നേരത്തെ അറിയാതിരുന്നതിനാലാണ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.
Read Moreഇ. ശ്രീധരൻ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ! ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിക്കാം; കെ. സുരേന്ദ്രൻ
കാസർഗോഡ്: മെട്രോമാൻ ഇ. ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശ്രീധരന് ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിക്കാം. അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപി ഇക്കുറി ശക്തമായ സാന്നിധ്യമാകും. താൻ മത്സരിക്കണോ എന്ന് കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കേണ്ടത്. മഞ്ചേശ്വരത്ത് വിജയ സാധ്യതയുള്ളവരെ പരിഗണിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ശോഭ സുരേന്ദ്രന്റെ ഒറ്റയാൾ സമരം വെല്ലുവിളിയല്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreനാല് വർഷമായി പ്രണയത്തിൽ, കഴിഞ്ഞിരുന്നത് ഭാര്യഭർത്താക്കന്മാരെ പോലെ..! തലശേരിയിലെ ശ്രീധരി വധം; മനസ് തുറന്ന് പ്രതി
സ്വന്തം ലേഖകൻ തലശേരി: ഗോപാൽപേട്ട ഫിഷറീസ് കോമ്പൗണ്ടിൽ പടിഞ്ഞാറെപുരയിൽ ശ്രീധരിയെ (52) കൊലപ്പെടുത്തിയതിൽ കേസിലെ പ്രതി ഗോപാൽപേട്ട സ്വദേശി ഗോപാലകൃഷ്ണനെ (58) പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കണ്ണൂരിലെ ആധുനിക ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ മൂന്ന് ദിവസമായി നടന്ന ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് മനസ് തുറന്നു. സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ മേൽനോട്ടത്തിൽ തലശേരി പ്രിൻസിപ്പൽ എസ് ഐ അഷറഫ്, എഎസ്ഐമാരായ വിനീഷ്, സഹദേവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ്, എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യലും ശാസ്ത്രീയമായ തെളിവെടുപ്പും നടന്നത്. ഓട്ടോറിക്ഷയുടെ സ്റ്റീൽ റാഡിൽ തലയിപ്പിടിച്ചാണ് ശ്രീധരിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ” ഞങ്ങൾ നാല് വർഷമായി പ്രണയത്തിലായിരുന്നു. ഭാര്യഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നത്. ഒരുമിച്ച് കഴിയാനായി ഉമ്മൻ ചിറയിൽ ക്വാർട്ടേഴ്സ് വാടകക്ക് എടുത്തിരുന്നു. ശ്രീധരിക്ക് അവധിയുള്ള ദിവസങ്ങളിൽ…
Read Moreഅസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് സമരം! സെക്രട്ടറിയറ്റ് സമരത്തിനെതിരേ എ.വിജയരാഘവന്
കോഴിക്കോട്: പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിനെതിരെ സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്. അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് സമരം നടക്കുന്നതെന്നും കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് ആളുകളെ നിയമിക്കണമെന്ന് പറയുന്ന സമരമാണിതെന്നും വിജയരാഘവന് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായാണ് സമരം. പ്രതിഷേധിക്കാനുള്ള അവകാശത്തെ സ്വാഗതം ചെയ്യുന്നു. സമരം തുടങ്ങിയവര്‍ തന്നെ അവസാനിപ്പിക്കണം. ഗൂഢാലോചനയില്‍ നിന്ന് മാത്രമേ അക്രമ സമരമുണ്ടാകൂ. സ്വാഭാവികമായി ഉണ്ടാവില്ല. യഥാര്‍ത്ഥത്തില്‍ ഇത് സമരമാണോ എന്നും വിജയരാഘവന് ചോദിച്ചു. യുഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമുണ്ടാകും. 2016 ലും ശക്തമായ നിലയിലാണ് ഇന്ന് എല്‍ഡിഎഫുള്ളത്. കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തില്‍ തുടര്‍ഭരണം ഉണ്ടാകും. യുഡിഎഫ് അപവാദ വ്യവസായമാണ് നടത്തുന്നത്. രാഷ്ട്രീയേതര വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. സ്വര്‍ണക്കള്ളടത്തിന്റെ പേരില്‍ നുണക്കഥ പ്രചരിപ്പിച്ചു. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകാരെ ഇറക്കി നോക്കി. അതിനും സ്വീകാര്യത കിട്ടിയില്ല. ബിജെപിയോട് ഒത്തൊരുമിച്ചാണ് പ്രതിപക്ഷം…
Read Moreഇടിവുകള്‍ക്കു ശേഷം സ്വര്‍ണവിലയില്‍ വര്‍ധന! മൂന്നു ദിവസത്തിനിടെ പവന് 1000 രൂപ ഇടിഞ്ഞു; ഈ മാസം കുറഞ്ഞത് 2,200 രൂപ
കൊച്ചി: മൂന്നു ദിവസത്തെ തുടര്‍ച്ചയായ വന്‍ ഇടിവുകള്‍ക്കുശേഷം സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 4,325 രൂപയും, പവന് 34,600 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം ഗ്രാമിന് 125 രൂപയുടെയും പവന് ആയിരം രൂപയും ഇടിഞ്ഞശേഷമാണ് ഇന്ന് വിലവര്‍ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഇടിവുകള്ക്കാണ് ഈ മാസം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ഒന്നു മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം ഗ്രാമിന് 275 രൂപയുടെയും 2,200 രൂപയുടെയും വിലയിടിവാണു രേഖപ്പെടുത്തിയത്. കേന്ദ്ര ബജറ്റിനെത്തുടര്ന്നാണു മാസാദ്യം വിലയിടിഞ്ഞതെങ്കില് നിലവില്‍ രാജ്യാന്തര വിലയിലുണ്ടായ കുറവാണു സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായിരുന്നു ഈ മാസം ഒന്നിന് സ്വര്‍ണവില. ഇവിടെനിന്നുമാണു 20 ദിവസത്തിനിടെ വില കൂപ്പുകുത്തിയത്.
Read Moreകോവിഡ് ബാധിക്കും വരെ എല്ലാ രംഗത്തും സജീവമായി ഉണ്ടായിരുന്നു! ജോണ്‍ ജേക്കബ് വള്ളക്കാലി, ജീവിതത്തെ ഇച്ഛാശക്തികൊണ്ട് നേരിട്ട രാഷ്ട്രീയ നേതാവ്
ഡൊമനിക് ജോസഫ് മാന്നാർ: ജീവിതത്തെ ഇച്ഛാശക്തി കൊണ്ട് നേരിട്ട രാഷ്ട്രീയ നേതാവായിരുന്നു ഇന്നലെ അന്തരിച്ച വള്ളക്കാലി ബേബിച്ചായൻ. രാഷ്ട്രീയം ലാഭനഷ്ട കച്ചവടമല്ലെന്നും മറിച്ച് നാടിനും സമൂഹത്തിനും നന്മ ചെയ്യുവാനുള്ള പൊതുസഭയാണെന്നും തെളിയിച്ച നേതാവായിരുന്നു ജോണ്‍ജേക്കബ് വള്ളക്കാലി എന്ന നാട്ടുകാരുടെ ബേബിച്ചായൻ. പരുമലയിൽ ഏക്കർ കണക്കിന് ഭൂസ്വത്തുണ്ടായിരുന്ന ബേബിച്ചാൻ അതെല്ലാം വിറ്റ് രാഷ്ട്രീയത്തിനായി ഉപയോഗിച്ചയാൾ എന്ന നിലയിലാണ് കാലം അദ്ദേഹത്തെ തിരിച്ചറിയുന്നത്. രണ്ടാഴ്ച മുന്‍പ് കോവിഡ് ബാധിക്കും വരെ ഈ പ്രായത്തിലും എല്ലാ രംഗത്തും സജീവമായി അദ്ദേഹം ഉണ്ടായിരുന്നു. കോവിഡ് സുഖപ്പെട്ടു വീട്ടിൽ തിരിച്ചെത്തി വിശ്രമിക്കുന്നതിനിടയിലാണ് വിധി തട്ടിയെടുത്തത്. അനുശോചന പ്രവാഹം വള്ളക്കാലി ബേബിച്ചായന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എന്നിവർ അനുശോചിച്ചു. ആന്റോ ആന്റെണി എംപി, മാന്നാർ അബ്ദുൾലത്തീഫ്,…
Read Moreഒഴിവാക്കേണ്ടവരെ ഒഴിവാക്കണം! മൂന്നുതവണ മത്സരിച്ച ജനപ്രിയരെ ഒഴിവാക്കാനുള്ള തീരുമാനം ശരിയല്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: മൂന്നുതവണ മത്സരിച്ച ജനപ്രിയരാവരെ ഇക്കുറി തെരഞ്ഞെടുപ്പില്‍ ഒഴിവാക്കാനുള്ള തീരുമാനം ശരിയല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചേര്‍ത്തലയെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇതു പറഞ്ഞത്. സിപിഐയുടെ ശക്തികേന്ദ്രമല്ല ചേര്‍ത്തല. അതുകൊണ്ടുതന്നെ ഇത്തരം ഇടങ്ങളിലെ ഇക്വേഷനെ കാണാതെ പോകരുത്. വോട്ടുചെയ്യുന്ന യന്ത്രമായി ജനങ്ങള്‍ മാറിയിട്ടില്ലെന്നു മനസിലാക്കണമെന്നും അദ്ദേഹം ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ഒഴിവാക്കേണ്ടവരെ ഒഴിവാക്കണം.സംസ്ഥാനത്ത് തുടര്‍ഭരണത്തിനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി. തന്നോടു സംസാരിച്ച ചില കോണ്‍ഗ്രസുകാരടക്കം ഇതിന്റെ സൂചനയാണ് നല്‍കിയത്. പഞ്ചായത്തില്‍ തകര്‍പ്പന്‍ വിജയമല്ലേ എല്‍ഡിഎഫിന് കിട്ടിയത്. സാധാരണക്കാര്‍ക്ക് എന്തു പ്രയോജനം കിട്ടിയെന്നതാണ് വോട്ടാകുക. പിഎസ്്സി ഉദ്യോഗാര്‍ഥികളുടെ സമരം എല്‍ഡിഎഫിന് തിരിച്ചടിയുണ്ടാക്കില്ല.എസ്എന്‍ഡിപി യോഗത്തിന്റെ നിലപാട് മുന്നണികളുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനു ശേഷം വ്യക്തമാക്കും. സാമൂഹ്യനീതി പാലിച്ചോ എന്നുകൂടി പരിശോധിക്കുമെന്നു മാത്രം. ബിഡിജെഎസ്-ബിജെപി സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ബിഡിജെഎസിന് നല്‍കുമെന്ന് പറഞ്ഞ പല സ്ഥാനങ്ങളും ലഭിച്ചില്ലെന്ന പരാതി…
Read More