തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സംസ്ഥാന സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കുത്തകകളെ വരുത്താൻ സർക്കാർ ആസൂത്രിത നീക്കമാണ് നടത്തിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിന്റെ കടൽ തീരം വിൽക്കാനുള്ള ശ്രമം തന്നെയാണ് മുഖ്യമന്ത്രി നടത്തിയത്. എന്നിട്ട് തെളിവുകൾ വന്നപ്പോൾ കൂടുതൽ കള്ളങ്ങൾ മെനയുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതിരേഖ തയാറാക്കിയതെന്ന് ഇഎംസിസി പറഞ്ഞു കഴിഞ്ഞതായും ചെന്നിത്തല വ്യക്തമാക്കി.ധാരണാപത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് സർക്കാർ റദ്ദാക്കിയത്. എന്നാൽ വ്യവസായ വകുപ്പിന്റെ ധാരണാപത്രവും റദ്ദാക്കാൻ സർക്കാർ തയാറാകണം. മത്സ്യസംസ്കരണത്തിനായി പള്ളിപ്പുറത്ത് നൽകിയ നാലേക്കർ തിരികെ വാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെ ചതിച്ച മന്ത്രിയാണ് ജെ. മേഴ്സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളികളോട് മന്ത്രിയും സർക്കാരും മാപ്പ് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനെതിരേ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സമരം ശക്തമാക്കും. മത്സ്യത്തൊഴിലാളി സംഘടന…
Read MoreCategory: Loud Speaker
മോഷണകലയിലെ വിദഗ്ധൻ; അടിച്ചു മാറ്റാത്തതായി ഒന്നുമില്ല; മോഷ്ടാവിന്റെ ഒളിയിടം കണ്ട് ഞെട്ടി പോലീസ് ; പോലീസിനെ കണ്ടപ്പോൾ നഗ് നനായി ഓടി തിരുവല്ലം ഉണ്ണി….
കാട്ടാക്കട : ടാബുകൾ , നാണയത്തുട്ടുകൾ, മൊബൈൽ ഫോൺ കാർ സ്റ്റീരിയോ, ടയറുകൾ, ബാറ്ററി, ഇൻവേർട്ടർ, സ്റ്റേഷനറി ഫാൻസി ഉത്പന്നങ്ങൾ, എയർ ഹോൺ, ഉരുളി, വിളക്ക്,പാൻ, നാലു പാചകവാതക സിലിണ്ടറുകൾ, ചെരുപ്പുകൾ, ടേപ് റിക്കോർഡർ തുടങ്ങി നിരവധി ഇനങ്ങൾ. കൂടാതെ മാവേലിസ്റ്റോറുകളിൽ വിൽപ്പനയ്ക്കുള്ള കിലോക്കണക്കിന് ഉഴുന്നും മറ്റു ഭക്ഷ്യ വസ്തുക്കളും കിടക്കപ്പായയും മെത്തകളും …കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയുടെ ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയ മോഷണമുതലുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും പോലീസും. ലക്ഷക്കണക്കിന് രൂപയുടെഈ മോഷണസാധനങ്ങൾക്കൊപ്പമാണ് ഉണ്ണി ഒളിച്ചുതാമസിച്ചിരുന്നത്. മോഷണകലയിലെ വിദഗ്ധൻനിരവധി മോഷണക്കേസുകളിലെ പ്രതി തിരുവല്ലം മേനിലം കീഴേപാലറകുന്ന് ഉണ്ണികൃഷ്ണൻ എന്ന തിരുവല്ലം ഉണ്ണി (48) യെ സാഹസികമായിട്ടാണ് ഇന്നലെ പിടികൂടിയത്. കാട്ടാക്കടയ്ക്ക് അടുത്ത് കരിയംകോട് പാറാംകുഴി ഒളിത്താവളത്തിൽ നിന്നാണ് നാട്ടുകാരും ഷാഡോ പോലീസും ചേർന്ന് പിടികൂടി പോലീസിന് കൈമാറിയത്. കാട്ടാക്കട ഡിവൈഎസ്പി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന…
Read Moreകോന്നിയിലെ കോൺഗ്രസ് സ്ഥാനാർഥി; എ ഗ്രൂപ്പ് നേതാക്കൾക്കെതിരേ ഐ ഗ്രൂപ്പിന്റെ പരാതി; ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച തർക്കം പൊതുതിരഞ്ഞെടുപ്പിലും തലപൊക്കുന്നു…
പത്തനംതിട്ട: കോന്നി നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എംപിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ ഐ ഗ്രൂപ്പ് കെപിസിസിക്കും എഐസിസിക്കും പരാതി അയച്ചു. നേരത്തെ കോന്നിയുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എംപി നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ എ ഗ്രൂപ്പ് കെപിസിസിക്കു പരാതി നല്‍കിയിരുന്നു. കോന്നിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് അടൂര്‍ പ്രകാശിന്റെ ഇടപെടല്‍ വേണ്ടെന്നും റോബിന് പീറ്റര്‍ സ്ഥാനാര്‍ഥിയാകുമെന്ന തരത്തിലുണ്ടായ പ്രതികരണം പാര്‍ട്ടി മര്യാദകളുടെ ലംഘനമാണെന്നുമാണ് എ ഗ്രൂപ്പിന്റെ വാദം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചാനലുകള്‍ക്ക് മുമ്പില്‍ പരസ്യ പ്രതികരണം നടത്തിയ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, എം.എസ്. പ്രകാശ് എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഐ ഗ്രൂപ്പ് രംഗത്തെത്തിയത്. അടൂർ പ്രകാശിനെ അവഗണിച്ചത്കോന്നിയില് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ ഒഴിവാക്കി ഡിസിസി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജിന്…
Read Moreപതഞ്ജലിക്കു ലോകാരോഗ്യ സംഘടനയുടെ ഡോസ്! കോവിഡിന് പ്രതിരോധമരുന്നു കണ്ടുപിടിച്ചെന്നും അനുമതി ലഭിച്ചെന്നുമുള്ള അവകാശവാദത്തിന് കിട്ടിയത് എട്ടിന്റെ പണി…
സ്വന്തം ലേഖകൻന്യൂഡൽഹി: കോവിഡിന് പ്രതിരോധമരുന്നു കണ്ടുപിടിച്ചെന്നും ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചെന്നും അവകാശപ്പെട്ട പതഞ്ജലിക്കു ഡോസ് കൊടുത്തു ലോകാരോഗ്യസംഘടന. നിർമാണത്തിന് ഒരുതരത്തിലുള്ള പരന്പരാഗത ചികിത്സാ രീതികൾക്കും അനുമതി നൽകിയിട്ടില്ലെന്നു പറഞ്ഞു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പതഞ്ജലിക്കു പതം വരുത്തി. പതഞ്ജലിയുടെ കൊറോണിൽ എന്ന പ്രതിരോധ മരുന്നിന് അംഗീകാരം ലഭിച്ചു എന്ന ബാബ രാംദേവിന്റെ അവകാശ വാദം തള്ളിക്കളയുന്നതാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. കോവിഡ് ചികിത്സയ്ക്കായി ഒരു തരത്തിലുള്ള പരന്പരാഗത ചികിത്സാരീതിക്കോ മരുന്നിനോ അനുമതി നൽകിയിട്ടില്ല എന്നാണ് ഡബ്ല്യുഎച്ച്ഒ ട്വിറ്ററിൽ വ്യക്തമാക്കിയത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് പതഞ്ജലിയുടെ കൊറോണിലിന് സർക്കാർ അംഗീകാരം ലഭിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം ബാബ രാംദേവ് അവകാശപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ വരെ അംഗീകാരമുണ്ടെന്നും കൊറോണിൽ വിൽപനയ്ക്ക് തയാറാണെന്നും ബാബ രാംദേവ് പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ സ്കീം അനുസരിച്ചുള്ള കൊറോണിലിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുവെന്നായിരുന്നു…
Read Moreമുഖ്യമന്ത്രിക്ക് എല്ലാം അറിയാം, സർക്കാർ കടൽ തന്നെ വിൽക്കാൻ ശ്രമിക്കുന്നു; കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാരിനെതിരേ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് അയച്ച കത്താണ് പുറത്തുവിട്ടത്. കത്തയച്ചത് സർക്കാർ തലത്തിൽ ചർച്ചയ്ക്ക് ശേഷമെന്നും ചെന്നിത്തല പറഞ്ഞു.ധാരണാപത്രത്തിൽ സർക്കാർ കള്ളം പൊളിഞ്ഞിരിക്കുകയാണ്. അടിമുടി ദുരൂഹതയാണ് ഇതിലുള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് പ്രധാനപ്രതികൾ. എല്ലാം മറച്ചുവയ്ക്കാനാണ് സർക്കാർ ആദ്യം മുതൽ ശ്രമിച്ചത്. മുഖ്യമന്ത്രിക്ക് എല്ലാം അറിയാമായിരുന്നു. വിവാദമായപ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് കൈ കഴുകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.പിണറായി സർക്കാർ കേരളത്തിന്റെ കടൽ തീരം കുത്തകകൾക്ക് വിൽക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷം പുറത്തുകൊണ്ടുവന്നില്ലായിരുന്നെങ്കിൽ ഉത്തരവ് സർക്കാർ നടപ്പാക്കിയേനെ. അമേരിക്കൻ കുത്തക കമ്പനിയെ രക്ഷിക്കാനാണ് പിണറായി സർക്കാരിന്റെ നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.
Read Moreഞാൻ ഇത്രയേ പറഞ്ഞുള്ളു..! അവരുടെ മുഖത്ത് കണ്ടത് യൂത്ത് കോൺഗ്രസിന്റെയും ബിജെപിയുടെയും കളിപ്പാവയായതിന്റെ കുറ്റബോധമെന്ന് കടകംപള്ളി
തിരുവനന്തപുരം: ഉദ്യോഗാർഥികളോടു മോശമായി സംസാരിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ 500-ന് മുകളിലാണ് റാങ്കെന്ന് തന്നോട് പറഞ്ഞ വനിത ഉദ്യോഗാര്‍ഥിയോട് 10 വർഷം കഴിഞ്ഞാൽ ജോലി കിട്ടുമെന്നു ഉറപ്പുണ്ടോയെന്ന് ചോദിച്ചതായും മന്ത്രി പറഞ്ഞു. നല്ലത് മാത്രം ചെയ്ത ഒരു സര്‍ക്കാരിനെ മോശപ്പെടുത്താൻ വേണ്ടി ശത്രുകളുടെ കൈയിലെ കരുവായി നിങ്ങൾ മാറിയില്ലേ എന്നു ഞാൻ ചോദിച്ചു. ഇതിനോടൊന്നും അവര്‍ ഒന്നും പ്രതികരിച്ചില്ല. ഞാൻ പറഞ്ഞതെല്ലാം കേട്ടു നിൽക്കുകയാണ് അവർ ചെയ്തത്- മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ഉദ്യോഗാർഥികളുടെ സങ്കടം കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, യുവമോർച്ച, ബിജെപി എന്നിവരുടെ കളിപ്പാവയായതിന്റെ കുറ്റബോധമാണ് താൻ അവരുടെ മുഖത്ത് കണ്ടതെന്നും കടകംപള്ളി പറഞ്ഞു. തന്നോട് അനുവാദം വാങ്ങാതെയും താൻ ക്ഷണിക്കാതെയുമാണ് ഉദ്യോഗാർഥികൾ തന്നെ വന്ന് കണ്ടത്. ഉദ്യോഗാർഥികളുടെ സംഘടനാ നേതാക്കളാണ് വന്നതെന്ന് അറിയില്ലായിരുന്നു. ഉദ്യോഗാർഥികൾ ആണെന്നാണ് താൻ കരുതിയതെന്നും…
Read Moreമെസഞ്ചറിൽ ഒരു “ഹായ്’, വാട്സാപ്പിൽ വീഡിയോ കോൾ; അജ്ഞാത നന്പരിലെ വീഡിയോ കോൾ എടുക്കരുതേ; കണ്ണൂർ സ്വദേശിക്ക് ഫോണിൽ ലഭിച്ചത് സ്വന്തം ”നീലച്ചിത്രം’
സ്വന്തം ലേഖകൻകണ്ണൂർ: ബംഗളൂരുവിലെ ഒരു പ്രമുഖ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ യുവാവിനു കഴിഞ്ഞ ദിവസം സംഭവിച്ചത് ഇങ്ങനെ; ജോലി കഴിഞ്ഞു റൂമിലെത്തി കിടക്കാൻ തുടങ്ങുന്പോൾ ഫോണിലെ മെസഞ്ചറിലേക്ക് ഒരു “ഹായ്’ മെസേജ്. മെസേജിന്റെ ഉറവിടം തപ്പിയപ്പോൾ കണ്ടത് ഒരു പെൺകുട്ടിയുടെ പ്രൊഫൈൽ. പേരിൽ ഒരു ഹിന്ദി ചുവയുണ്ടെങ്കിലും പ്രൊഫൈൽ ചിത്രം നോക്കിയപ്പോൾ കാണാൻ കൊള്ളാവുന്ന പെൺകുട്ടി. ഉടൻ തന്നെ ഒരു ഹായ് അങ്ങോട്ടും ഇട്ടു, പിന്നെ ഭക്ഷണം കഴിച്ചോ എന്നൊരു ചോദ്യവും. അവിടെ നിന്നു മറുപടി വന്നു… പിന്നെ, വാട്സാപ്പ് നന്പരും ചോദിച്ചു… പെൺകുട്ടിയല്ലേ ചോദിച്ചത്.. വാട്സ് ആപ്പ് നന്പരും കൊടുത്തു..പെട്ടന്നുതന്നെ വാട്സാപ്പ് നന്പരിലും ഒരു ഹായ്…തിരിച്ചും ഒരു ഹായ് കൊടുത്ത ഉടനെ വീഡിയോ കോൾ വിളിക്കുന്നു… പെൺകുട്ടിയെ കാണാനുള്ള അതിയായ ആഗ്രഹത്തിൽ വീഡിയോ കോൾ യുവാവ് എടുത്തു. വ്യക്തമായി പെൺകുട്ടിയെ കണ്ടില്ല.…
Read Moreജോസഫിന് തിരിച്ചടി..! ഇടതു ചേർന്ന ജോസ് കെ മാണിക്കൊപ്പം രണ്ടിലയും; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി ഹൈക്കോടതി ശരിവച്ചു
ന്യൂഡൽഹി: രണ്ടില ചിഹ്നം കേരള കോൺഗ്രസ്-എം ജോസ് കെ.മാണി വിഭാഗത്തിനെന്ന് ഹൈക്കോടതി. ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി ഡിവിഷൻ ബെഞ്ച് ശരിവച്ചു. സിംഗിൾ ബെഞ്ച് വിധിക്കെതിരേ പി.ജെ. ജോസഫ് നൽകിയ അപ്പീലാണ് തള്ളിയത്. ഇനി രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് ഉപയോഗിക്കാം. ഇതോടെ ജോസഫ് വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ നവംബർ 20നാണ് പി.ജെ. ജോസഫിന്റെ അപ്പീൽ സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നായിരുന്നു ഡിവിഷൻ ബെഞ്ചിനെ പി.ജെ. ജോസഫ് സമീപിച്ചത്.
Read Moreഓൺലൈൻ തൊഴിൽ തട്ടിപ്പ് എങ്ങനെ തിരിച്ചറിയാം? ടിപ്സുമായി കേരള പോലീസ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾ തിരിച്ചറിയാൻ ടിപ്സുമായി പോലീസ്. സൈബർ തൊഴിൽ തട്ടിപ്പ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം ജോലി ഓഫ്ഫർ ചെയ്യുന്ന കമ്പനിയുടെ പേര് ഗൂഗിൾ മുഖേനെയോ മറ്റോ സെർച്ച് ചെയ്ത് അവരുടെ വെബ്സൈറ്റ് അല്ലെങ്കിൽ ഫേസ്ബുക്ക്, ലിങ്ക്ഡ്ഇൻ പോലുള്ള സോഷ്യൽ മീഡിയ പേജുകൾ ഉണ്ടോ എന്ന് കണ്ടെത്തുക. മറ്റേതെങ്കിലും പ്രമുഖ ജോബ് സൈറ്റുകളിൽ പ്രസ്തുത കമ്പനിയുടെ ജോബ് ഓഫർ കണ്ടെത്താൻ കഴിയുമോയെന്ന് നോക്കുക. ജോബ് കമ്പനികളെ കുറിച്ചുള്ള ധാരാളം റിവ്യൂകൾ സെർച്ച് ചെയ്താൽ കാണാൻ കഴിയും. ജോബ് ഓഫർ നൽകിയ കമ്പനിയെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പരിശോധിക്കുക. കമ്പനിയുടെ വെബ്സൈറ്റ് URL secure ആണോന്ന് ഉറപ്പുവരുത്തുക (അഡ്രസ് ബാറിലെ ലോക്ക് ഐക്കോൺ ഉൾപ്പെടെ) ഓഫർ ചെയ്യപ്പെടുന്ന തൊഴിലവസരങ്ങളുടെ പേരിൽ പണം ഒടുക്കാനോ, ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുകയോ,…
Read More50-ാം വർഷം, അൻപതിനായിരം ഭൂരിപക്ഷം! തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച് ഉമ്മൻ ചാണ്ടി ഇന്നിറങ്ങും
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച് ഉമ്മൻ ചാണ്ടി ഇന്ന് പുതുപ്പള്ളിയിലെത്തി കുടുംബസംഗമങ്ങളിൽ പങ്കെടുക്കും. ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലിയുടെ ഭാഗമായിട്ടാണ് സുകൃതം, സുവർണം എന്ന പേരിൽ കുടുംബ സംഗമങ്ങൾ നടത്തുന്നത്. വൈകുന്നേരം വാകത്താനം പഞ്ചായത്തിലെ ഇരവുചിറ, ഉദിക്കൽ, വള്ളിക്കാട് ഭാഗങ്ങളിലാണ് സംഗമങ്ങൾ. നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ വേളയിൽ അര ലക്ഷം വോട്ട് ഭൂരിപക്ഷം ലക്ഷ്യമിട്ടാണ് പ്രചാരണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണത്തിന് ഉമ്മൻ ചാണ്ടിക്ക് പോകേണ്ടി വരും. ഇതിനാലാണ് നേരത്തേ തന്നെ കുടുംബസദസുകൾ കൂട്ടി പ്രചാരണംആരംഭിക്കുന്നത്. കെ.സി. ജോസഫ്, ജോഷി ഫിലിപ്പ് എന്നിവരും പങ്കെടുക്കും.
Read More