ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി എം.ജെ അക്ബറിന്റെ മാനനഷ്ടക്കേസിൽ മാധ്യമപ്രവർത്തക പ്രിയ രമണിയെ ഡൽഹി കോടതി കുറ്റവിമുക്തയാക്കി. മാനനഷ്ടക്കേസ് എം.ജെ അക്ബറിന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് തള്ളി. ലൈംഗീക പീഡനം ആരോപിക്കുന്ന സ്ത്രീകളെ ശിക്ഷിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകൾക്ക് അവർ നേരിട്ട ലൈംഗീക അതിക്രമം ഏതു സമയത്തും ഏതൊരു ഫോറത്തിലും ഉന്നയിക്കാൻ ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ടെന്ന് കോടതി പറഞ്ഞു. രഹസ്യ സ്വഭാവത്തിലായിരിക്കും മിക്കപ്പോഴും ലൈംഗീക പീഡനം നടക്കുക. അവരുടെ സ്വഭാവത്തിനു കളങ്കം ഉണ്ടാകുമെന്ന കാരണത്താൽ ഭൂരിപക്ഷം സ്ത്രീകളും ഇത്തരം പീഡനങ്ങൾ പുറത്തുപറയാൻ മടിക്കുമെന്നും കോടതി നിരീക്ഷിച്ചു.
Read MoreCategory: Loud Speaker
യെമനിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി ചെന്നൈയിൽ പിടിയിൽ; ഐഎസ് ബന്ധമെന്ന് സംശയം
ചെന്നൈ: യെമനിലേക്ക് കടക്കാൻ ശ്രമിച്ച് മലയാളി ചെന്നൈയിൽ പിടിയിൽ. ജിലാനി (26) എന്ന ആളാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായത്. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിച്ചാണ് അറസ്റ്റ്. പുതുച്ചേരി സ്വദേശി ഹസൻ എന്നയാളും ജിലാനിക്കൊപ്പം പിടിയിലായിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ഒമാനിലെത്തിയ ശേഷം യെമനിലേക്ക് കടക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.
Read Moreവിദേശത്തേക്ക് ജോലി ആവശ്യാര്‍ത്ഥം പോവുന്നവരുടെ ശ്രദ്ധയ്ക്ക്..! ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈന്‍സിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
കോഴിക്കോട്: ഇന്റര്‍നാഷനല്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്ന പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വിദേശത്തേക്ക് ജോലി ആവശ്യാര്‍ത്ഥം പോവുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ഓട്ടോ മൊബൈല്‍ അസോസിയേഷനുകളുടെയും മറ്റും പേരില്‍ ഓണ്‍ലൈനില്‍ കിട്ടുന്ന ലൈസന്‍സ് അംഗീകൃതമാണോ എന്ന് ഓരോ രാജ്യത്തും പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയൂവെന്നും പോലീസ് മുന്നറിയിപ്പ് നല്കി. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടിരുന്നതായും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് രാഷ്ട്രദീപികയോട് പറഞ്ഞു. നിയമാനുസൃതമായ രീതിയില്‍ ഇന്ത്യയില്‍ ഏതെങ്കിലും വാഹനം ഓടിക്കാനുള്ള സാധുവായ ഡ്രൈവിംഗ് ലൈസന്‍സുള്ളയാളിന് ഇന്റര്‍നാഷനല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന് (ഐഡിപി) അപേക്ഷിക്കാം. ഈ വഴി സ്വീകരിക്കുന്നതിലൂടെ മറ്റു രാജ്യങ്ങളിലും അവര്‍ നിഷ്കര്‍ഷിക്കുന്ന കാലയളവ് വരെ ഐഡിപി ഉപയോഗിച്ച് വാഹനം ഓടിക്കാം. കാലാവധിയ്ക്കുശേഷം ഐഡിപി ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഓരോ രാജ്യത്തെയും…
Read Moreഅഭിഭാഷക ദമ്പതികളെ കാറിൽ നിന്ന് പിടിച്ചിറക്കി നടുറോഡിൽ വെട്ടിക്കൊന്നു; അക്രമി സംഘത്തെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല
ഹൈദരാബാദ്: തെലുങ്കാനയിൽ ഹൈക്കോടതി അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. അഭിഭാഷകരായ വമന്റാവു, ഭാര്യ നാഗമണി എന്നിവരാണ് മരിച്ചത്. കാറിൽ യാത്ര ചെയ്യവേ ഇരുവരേയും പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. പെഡപ്പള്ളി ജില്ലയിലെ രാമഗിരി മണ്ഡലില്‍ വച്ച് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കല്വച്ചേലയിലെ പെട്രോള്‍ പമ്പിന്റെ സമീപത്ത് വെച്ച് ഒരു സംഘമാളുകൾ ഇവരുവരെയും കാറിൽ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമി സംഘത്തെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. തെലുങ്കാന ഹൈക്കോടതിയിൽ കസ്റ്റഡി കൊല, അനധികൃത സ്വത്ത് എന്നീ കേസുകൾ വാദിക്കുന്നവരാണ് ദമ്പതികൾ.
Read Moreവിചിത്രമായ തീരുമാനം! പശുവിന്റെ ചിത്രത്തിനു ഫേസ്ബുക്ക് വിലക്ക്; കാരണം സെക്സിയാണത്രേ…
സോഷ്യൽ മീഡിയയിലെ ആഗോള രാജാവാണ് ഫേസ്ബുക്ക് ഒപ്പം ഇഷ്ടം പോലെ വിമർശനങ്ങളും വാങ്ങിക്കൂട്ടാറുണ്ട്. സമൂഹത്തിലെ പൊതുധാർമിക മാനദണ്ഡങ്ങൾക്കുവിരുദ്ധമായ പോസ്റ്റുകളും മറ്റും വരുന്പോഴാണ് വിമർശനം കേൾക്കേണ്ടി വരുന്നത്. കുറ്റകൃത്യങ്ങൾ ചിലർ ഫേസ്ബുക്കിലൂടെ തത്സമയം കാണിച്ചതു വലിയ പ്രതിഷേധങ്ങൾക്കു വഴിവച്ചിരുന്നു. അതുകൊണ്ടുതന്നെ ഫേസ്ബുക്കിൽ ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം ഫേസ്ബുക്ക് ചില മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. അതിനു വിരുദ്ധമായ പോസ്റ്റുകൾ നീക്കം ചെയ്യപ്പെടും, നിരോധിക്കപ്പെടും, ചിലപ്പോൾ അത്തരം അക്കൗണ്ടുകൾ തന്നെ ബ്ലോക്ക് ചെയ്യും. വിചിത്രമായ തീരുമാനം! കഴിഞ്ഞ ദിവസം ഒരു ഫോട്ടോഗ്രാഫറെ ഫേസ്ബുക്ക് ഞെട്ടിച്ചു. മൈക്ക് ഹാൾ എന്ന ഫോട്ടോഗ്രാഫർ ഫോട്ടോകൾ ഫേസ്ബുക്കിൽ പ്രദർശിപ്പിച്ച് ആവശ്യക്കാർക്കു നൽകാനുള്ള ബിസിനസ് ആരംഭിച്ചു. അങ്ങനെ ചില ഫോട്ടോകൾ അപ്ലോഡ് ചെയ്യുകയും ചെയ്തു. രണ്ടു പശുക്കൾ പ്രകൃതി രമണീയമായ ഒരു തടാകത്തിനരികെ മേയുന്നതായിരുന്നു പ്രധാന ചിത്രം. പക്ഷേ, അല്പം കഴിഞ്ഞപ്പോൾ ഈ ഫോട്ടോകൾ ഫേസ്ബുക്ക് നീക്കം…
Read Moreഅധ്യാപക റാങ്ക് ലിസ്റ്റില്‍ പിഎസ്സി ഉഴപ്പി! ജീവിക്കാന്‍ ഷേര്‍ളി തൊഴിലുറപ്പില്‍
സിജോ പൈനാടത്ത് കൊച്ചി: പിഎസ്സി റാങ്ക് പട്ടികയില്‍ രണ്ടാമത്തെ പേരുകാരിയായിട്ടും അധ്യാപന ജോലി ഷേര്ളിയ്ക്കു കിട്ടാക്കനിയാണ്. കുത്തിയിരുന്നു പഠിച്ചു പരീക്ഷയെഴുതി മുന്നിലെത്തിയിട്ടും സര്‍ക്കാര്‍ ജോലി നിഷേധിച്ചപ്പോള്‍ ജീവിക്കാന്‍ ഈ ബിരുദധാരി തൊഴിലുറപ്പു പദ്ധതിയില്‍ തൂമ്പയെടുക്കുകയാണ്. പെരുമ്പാവൂര്‍ ആലാട്ടുചിറ സ്വദേശി ഷേര്‍ളി ജോസഫിനാണു റാങ്ക് പട്ടിക പ്രകാരം അര്‍ഹതപ്പെട്ട അധ്യാപന ജോലി നിഷേധിക്കപ്പെട്ടതുമൂലം തൊഴിലുറപ്പു പദ്ധതിയിലേക്കിറങ്ങേണ്ടിവന്നത്. പാര്‍ട്ട് ടൈം ഹിന്ദി ജൂണിയര്‍ ല്വാംഗ്വേജ് അധ്യാപക തസ്തികയ്ക്കുള്ള എറണാകുളം ജില്ലയിലെ റാങ്ക് പട്ടികയുടെ അദര്‍ ക്രിസ്ത്യന്‍ വിഭാഗം സപ്ലിമെന്ററി ലിസ്റ്റില്‍ രണ്ടാമത്തെ പേരുകാരിയാണു ഷേര്‍ളി. 36 ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട തസ്തികയില്‍ മെയിന്‍ ലിസ്റ്റില്‍ 15 പേരെ മാത്രം ഉള്‍പ്പെടുത്തി നിയമനം നടത്തി ഒറ്റദിവസംകൊണ്ടു പിഎസ്സി റാങ്ക് പട്ടിക റദ്ദാക്കിയതാണു ഷേര്ളിയ്ക്കു തിരിച്ചടിയായത്. മറ്റു ജില്ലകളിലെല്ലാം ഈ തസ്തികയിലുള്ള റാങ്ക് പട്ടിക നിലനില്‍ക്കേ എറണാകുളത്തു മാത്രം പട്ടിക റദ്ദാക്കിയതിനെതിരെ ഷേര്‍ളി…
Read Moreവിട്ടുവീഴ്ചയ്ക്ക് തയാറല്ല; സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്ക്ക് നോക്കാമെന്ന് മന്ത്രി ജയരാജൻ
തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർഥികളുടെ സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് ആവർത്തിച്ച് മന്ത്രി ഇ.പി. ജയരാജൻ. സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്ക്ക് നോക്കാം. സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിക്കുക അസാധ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും വ്യക്തമാക്കി. അസാധ്യ ആവശ്യവുമായാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം. ബിജെപി, കോൺഗ്രസ് പ്രതിഷേധം ഉദ്യോഗാർഥികളോടുള്ള താത്പര്യം കൊണ്ടല്ലെന്നും വിജയരാഘവൻ പറഞ്ഞു.
Read Moreകള്ളവോട്ടിന് കൂട്ടുനിന്നാൽ കർശന നടപടി; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ടിക്കാറാം മീണ
തിരുവനന്തപുരം: കള്ളവോട്ടിന് കൂട്ടുനിന്നാൽ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പക്ഷപാതപരമായ പെരുമാറ്റം ഉണ്ടായാൽ സസ്പെന്ഷൻ, പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നൽകിയത്. കള്ളവോട്ടിനെതിരെ പ്രതികരിച്ച കാസർഗോട്ടുനിന്നുള്ള ഉദ്യോഗസ്ഥൻ ശ്രീകുമാറിനെ മീണ അഭിനന്ദിക്കുകയും ചെയ്തു.
Read Moreകോട്ടയത്ത് ചിത്രം തെളിയുന്നു; ജനവിധി തേടി ഇവർ എത്തും?
കോട്ടയം: പാലായ്ക്കു പിന്നാലെ കടുത്തുരുത്തിയിലും യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പാലായിൽ മാണി സി. കാപ്പനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും സ്ഥാനാർഥികളാകുമെന്ന് ഐശ്യര്യ കേരള യാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും വീണ്ടും ജനവിധി തേടും. ഇതിനുള്ള പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. വൈക്കത്ത് എൽഡിഎഫിൽ സി.കെ. ആശ വീണ്ടും മത്സരിക്കും. പാലായിൽ നിലനിൽപ്പിനുള്ള പോരാട്ടം1.90 ലക്ഷം വോട്ടർമാർ വിധിയെഴുതുന്ന പാലായുടെ രാഷ്ട്രീയമത്സര ചിത്രം ഏറെക്കുറെ വ്യക്തം. യുഡിഎഫിൽ മാണി സി. കാപ്പനും എൽഡിഎഫിൽ ജോസ് കെ. മാണിയും സ്ഥാനാർഥികളാകും. ഇരുപതിനായിരത്തോളം വോട്ടുബലമുള്ള ബിജെപിയിൽ ജയസൂര്യനോ എൻ. ഹരിയോ മത്സരിക്കും. അര നൂറ്റാണ്ടിലേറെ തോൽക്കാതെ ജയിച്ച കെ.എം. മാണിക്കുശേഷം 2019ൽ എൽഡിഎഫിലൂടെ മാണി സി. കാപ്പൻ പാലാ പിടിച്ചു. അടുത്ത പോരാട്ടം ഇതേ കാപ്പനും മാണിയുടെ മകനും തമ്മിലാകുന്പോൾ സംഭവിക്കുന്നത് രാഷ്ട്രീയ…
Read More“മോദി ടാക്സ് പിന്‍വലിക്കണം’; ആറു വര്‍ഷവും എട്ടു മാസവുമായി ജനം ദുരിതം അനുഭവിക്കുകയാണ്; ഇന്ധന വില വര്‍ധനയ്ക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയ്ക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. പെട്രോളിയം ഉത്പ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്ന അധിക എക്സൈസ് നികുതി ഒഴിവാക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പെട്രോളിയും ഉതപ്പന്നങ്ങള്ക്ക് മേല്‍ ചുമത്തിയിരിക്കുന്ന മോദി ടാക്സ് ഒഴിവാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. അധിക എക്സൈസ് നികുതി അടിയന്തരമായി പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അധിക നികുതി പിൻവലിക്കണംപെട്രോളിയം ഉതപ്പന്നങ്ങള്ക്കു മേല്‍ ചുമത്തിയിരിക്കുന്ന അധിക എക്സൈസ് തീരുവയില്‍നിന്നു മോദി സര്‍ക്കാര്‍ 20 ലക്ഷം കോടി രൂപയില്‍ ഏറെയാണ് പിരിച്ചെടുക്കുന്നതെന്നു കോണ്‍ഗ്രസ് വക്താവ് പവന് ഖേര ചൂണ്ടിക്കാട്ടി. പെട്രോളിയം ഉത്പ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്ന അധിക മോദി ടാക്സ് ഉടന്‍ പിന്‍വലിക്കണം. കഴിഞ്ഞ ആറു വര്‍ഷവും എട്ടു മാസവുമായി ജനം ഇതിന്റെ ദുരിതം അനുഭവിക്കുകയാണ്. ഈ അധിക എക്സൈസ് നികുതി ഒഴിവാക്കിയാല്‍ തന്നെ പെട്രോളിന്റെ വില ലിറ്ററിന് 61.2 രൂപയും ഡീസല്‍ വില 47.51 രൂപയും ആകുമെന്നും…
Read More