പ്രത്യേക ലേഖകൻ ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ദേശീയപതാകയെ അപമാനിച്ചതിൽ രാജ്യം ദുഃഖിതയായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുടെ ട്രാക്ടർ പരേഡിനിടെ ഡൽഹി ചെങ്കോട്ടയിൽ ഉണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള മൗനം വെടിഞ്ഞാണു പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. എന്നാൽ, ദേശീയ പതാകയെ ആരും അപമാനിച്ചിട്ടില്ലെന്നും ചെങ്കോട്ടയിലെ ദേശീയപതാക കർഷകർ താഴ്ത്തുകയോ നീക്കുകയോ ചെയ്തില്ലെന്നും കർഷക സമരസമിതി നേതാക്കൾ പറഞ്ഞു. ദേശീയപതാകയെ എല്ലാവരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്നും ആരെങ്കിലും അപമാനിച്ചാൽ അവരെ പിടിക്കേണ്ടത് സർക്കാരാണെന്നും ഭാരത് കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ദേശീയ പതാക എല്ലാവരുടേതുമാണ്. അതിനെ അപമാനിച്ചവരെ പിടികൂടേണ്ടതു സർക്കാരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കോവിഡ് വാക്സിന്റെ കാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തത നേടിയെന്നു പ്രധാനമന്ത്രി പറഞ്ഞു. മറ്റു രാജ്യങ്ങൾക്ക് ഇന്ത്യൻ നിർമിത വാക്സിൻ നൽകി സഹായിക്കാനും കഴിയുന്നു.…
Read MoreCategory: Loud Speaker
ഒരു ഗ്രാം എംഡിഎംഎയ്ക്ക് 5,000 രൂപമുതല്‍ 6,000 രൂപ വരെ..! ലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവതിയടക്കം 3 പേര് പിടിയില്‍
കൊച്ചി: ലക്ഷങ്ങളുടെ മാരകമയക്കുമരുന്നുമായി യുവതിയുള്‍പ്പെടെ മൂന്നു പേരെ പോലീസ് പിടികൂടി. കാസര്‍ഗോഡ് വടക്കേപ്പുറം പടന്ന നഫീസത്ത് വില്ലയില്‍ വി.കെ. സമീര്‍(35), കോതമംഗലം നെല്ലിമറ്റം മുളമ്പായില്‍ അജ്മല്‍ റസാഖ് (32), വൈപ്പിന്‍ പെരുമ്പിള്ളി ചേലാട്ട് ആര്യ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 46 ഗ്രാം സിന്തറ്റിക് ഡ്രഗ്സായ എംഡിഎംഎ, 1.280 കിലോ ഹാഷിഷ് ഓയില്‍, 340 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. സിറ്റി ഡാന്‍സാഫ് ടീം, എറണാകുളം സെന്‍ട്രല്‍ പോലീസ് എന്നിവയുടെ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. സമീര്‍ വര്‍ഷങ്ങളായി മലേഷ്യയില്‍ ജോലി ചെയ്ത ശേഷം തിരിച്ചെത്തി കൊച്ചിയില്‍ ഹോട്ടല്‍, സ്റ്റേഷനറി കടകള്‍ നടത്തുകയാണ്. ഇതിന്റെ മറവിലാണ് ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ലഹരിമരുന്ന് വിറ്റഴിക്കുന്നത്. ഒരു ഗ്രാം എംഡിഎംഎയ്ക്ക് 5,000 രൂപമുതല്‍ 6,000 രൂപയ്ക്കും ഹാഷിഷ് ഓയില്‍ മൂന്നു മില്ലിഗ്രാമിന് 1000 മുതല്‍ 2,000…
Read Moreകണ്ണില്ലാത്ത ക്രൂരത! പീഡനശ്രമം എതിർത്ത യുവതിയുടെ കൈക്കുഞ്ഞിനെ തീയിലേക്ക് വലിച്ചെറിഞ്ഞു
മുസാഫർപുർ: പീഡന ശ്രമം എതിര്‍ത്ത യുവതിയുടെ പിഞ്ചു കുഞ്ഞിനെ തീയിലേക്ക് വലിച്ചെറിഞ്ഞ് ക്രൂരത. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലാണ് സംഭവം. കൈക്കുഞ്ഞുമായി വീടിന് മുന്പില് ഇരിക്കുകയായിരുന്ന യുവതിയെയാണ് അക്രമി കടന്ന് പിടിച്ചത്. യുവതി പീഡന ശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അക്രമാസക്തനായ ഇയാള്‍ യുവതിയുടെ മടിയിലിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ സമീപത്തെ തീക്കൂനയിലേക്ക് വലിച്ചേറിയുകയായിരുന്നു. സംഭവത്തില്‍ കാലില്‍ പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെയും ഭര്‍ത്താവിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമിക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ തങ്ങള്‍ പരാതിയുമായി എത്തിയപ്പോള്‍ കേസെടുക്കാന്‍ പോലീസ് വിസമ്മതിച്ചുവെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. തുടര്‍ന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടപ്പോഴാണ് കേസെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Read Moreകെ.സുരേന്ദ്രൻ സ്റ്റാർ കാന്പയിനർ; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആര്‍എസ്എസ് ഇടപെടില്ല
ജോണ്സണ് വേങ്ങത്തടംകൊച്ചി: ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആര്‍എസ്എസ് ഇടപെടില്ല. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പുകാലങ്ങളില്‍ ആര്‍എസ്എസിന്റെ ഇടപെടലും സമ്മര്‍ദവും ബിജെപി നേരിട്ടിരുന്നു. എന്നാല്‍ ഇക്കുറി സ്ഥാനാര്‍ഥികളെ പാര്‍ട്ടിക്കു തീരുമാനിക്കമെന്നും വിജയിക്കുകയാണ് ലക്ഷ്യമെന്നും ആര്‍എസ്എസ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. കേന്ദ്രത്തില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ പരിശ്രമിച്ചതു പോലെ പൂര്‍ണമായും ആര്‍എസ്എസ് പാര്‍ട്ടിക്കൊപ്പം ഉണ്ടയിരിക്കും.സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം പാര്‍ട്ടിക്കു മാത്രമായിരിക്കും. കഴിവുള്ള, ജനപ്രീയരായ സ്ഥാനാര്‍ഥികളെ നിശ്ചയിക്കണമെന്നുമാത്രമേയുള്ളൂവെന്നും ആര്‍എസ്എസ് നിലപാട്. ഇതു സംബന്ധിച്ചു ബിജെപി നേതാക്കളുമായി ആര്‍എസ്എസ് ചര്‍ച്ചനടത്തി കഴിഞ്ഞു. ഇതേ സമയം ഇന്നലെ നടന്ന തൃശൂര്‍ സംസ്ഥാനസമിതിയില്‍ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നിട്ടില്ല. എന്നാല്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മത്സരിക്കണമെന്നും വേണ്ടെന്നും അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്. സുരേന്ദ്രന് കോന്നിയില്‍ മത്സരിച്ചാല്‍ അത് ദോഷമാകുമെന്ന് ബിജെപിയില്‍ അഭിപ്രായമുണ്ട്. കാരണം സുരേന്ദ്രന് ഒരു മണ്ഡലത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി…
Read Moreവിരട്ടൽ ഫലിച്ചില്ല, സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കർഷകർ ഒഴുകിയെത്തുന്നു; അക്രമങ്ങൾ ഇനിയുമുണ്ടാകമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
ജിജി ലൂക്കോസ്ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്റ്റർ റാലി സംഘർഷത്തിനു പിന്നാലെ കർഷക സമരം ഒഴിപ്പിക്കാനുള്ള സർക്കാർ നീക്കം ചെറുക്കാൻ കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലേക്ക് എത്തിത്തുടങ്ങി. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു യുപിയിലെ മുസാഫിർപ്പൂർനഗറിൽ കൂടിയ മഹാപഞ്ചായത്തിലെ പതിനായിരത്തിൽ അധികം ആളുകളും നൂറുകണക്കിന് ട്രാക്ടറുകളും ഡൽഹിയിലേക്ക് നീങ്ങാൻ തീരുമാനിച്ചിരുന്നു. ഇതേ രീതിയിൽ പടിഞ്ഞാറൻ യുപിയിൽ നിന്നും ഹരിയാനയിൽ നിന്നും കർഷകരും വിദ്യാർഥികളും ഉൾപ്പെടുന്ന സംഘങ്ങൾ ഡൽഹിയിലേക്ക് നീങ്ങി തുടങ്ങിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലി ചെങ്കോട്ടയിലേക്കു നീങ്ങിയതും അക്രമ സംഭവങ്ങൾ നടന്നതിന്റെയും പശ്ചാത്തലത്തിൽ ഗാസിപ്പൂർ അടക്കമുള്ള സമര കേന്ദ്രങ്ങൾ ഒഴിപ്പിക്കാൻ യുപി സർക്കാർ നിർദ്ദേശിച്ചിരുന്നു. അതോടോപ്പം സിംഘുവിലെ സമരക്കാർക്ക് നേരെ ഒരുകൂട്ടം ആളുകൾ കൈയേറ്റം നടത്തുകയും ടെന്റുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സർക്കാരിന്റെയും ബിജെപി സംഘപരിവാർ സംഘടനകളുടെയും ആസൂത്രിത നീക്കം ആണെന്നാണ് കർഷക…
Read Moreസന്തോഷ് പണ്ഡിറ്റിനെ സ്ഥാനാർഥിയാക്കാൻ ബിജെപി നീക്കം; വയനാട്ടിലോ പാലക്കാട്ടോ പരിഗണിച്ചേക്കും; മത്സരിക്കാനോ ഞാനോ: സന്തോഷ് പണ്ഡിറ്റ്
സ്വന്തം ലേഖകൻകൊച്ചി: ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റിനെ സ്ഥാനാർഥിയാക്കാൻ ബിജെപി ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. ചില ഒാൺലൈൻ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. വയനാട്, പാലക്കാട് ജില്ലകളിലേതെങ്കിലും പണ്ഡിറ്റിനെ മത്സരിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന. ചെലവുകുറഞ്ഞ സിനിമയുമായി കടന്നുവന്ന പണ്ഡിറ്റ് തുടക്കത്തിൽ ആരാധകരുടെ പരിഹാസം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ താരം ആരാധകർക്കു പ്രിയപ്പെട്ടവനാണ്. നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും അദേഹം സജീവമാണ്. വയനാട്ടിലെ ആദിവാസി ഉൗരുകളിൽ കഴിഞ്ഞ പ്രളയസമയത്തും കോവിഡ് ലോക്ക്ഡൗണിലും പണ്ഡിറ്റ് സഹായവുമായി ഒാടിയെടുത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അദേഹം ജോലി രാജിവച്ചാണ് സിനിമരംഗത്ത് സജീവമായത്. ടെലിവിഷൻ ഷോകളിലും സോഷ്യൽമീഡിയയിലും വലിയരീതിയിൽ പണ്ഡിറ്റിന് പിന്തുണയുണ്ട്. ഇതെല്ലാം സ്ഥാനാർഥിയാക്കിയാൽ ഗുണം ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ബിജെപി അനുഭാവം പരസ്യമായി പ്രകടിപ്പിച്ചിട്ടില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ഇഷ്ടം പലകുറി അദേഹം തുറന്നുപറഞ്ഞിരുന്നു. പണ്ഡിറ്റിനെ സ്ഥാനാർഥിയാക്കുന്നതുവഴി അദേഹത്തിന്റെ ജനപ്രീതി മുതലെടുക്കാമെന്നാണ് ബിജെപി കരുതുന്നത്. ഏതു…
Read More‘സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നുകളയും’; കിസാന്‍സഭ സംസ്ഥാന സെക്രട്ടറിക്ക് ഭീഷണിയുമായി സംഘപരിവാർ അനുയായികൾ
ന്യൂഡൽഹി: കർഷക നേതാവിനെതിരേ ഭീഷണിയുമായി സംഘപരിവാർ അനുയായികൾ. മഹാരാഷ്ട്രയില്‍ സമരത്തിന് നേതൃത്വം നല്കുന്ന കിസാന്‍സഭ സംസ്ഥാന സെക്രട്ടറി അജിത്ത് നവാലയ്ക്കാണ് ഭീഷണിയുണ്ടായത്. കര്‍ഷക സമരവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ വെടിവെച്ചുകൊല്ലുമെന്നാണ് സംഘപരിവാറിന്റെ കീഴിലുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയതെന്നാണ് ആരോപണമുണ്ടായിരിക്കുന്നത്. സംഘപരിവാര്‍ ഭീഷണിമുഴക്കി കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായി കിസാൻസഭാ നേതൃത്വം ആരോപിച്ചു. കർഷക സമരം പൊളിക്കാൻ സംഘപരിവാർ ശ്രമം നടത്തുന്നതായി നേരത്തേയും ആരോപണം ഉയർന്നിരുന്നു.
Read Moreരോഗ വ്യാപനം കുറയുന്നു, ആകാശം തുറക്കുന്നു; അന്താരാഷ്ട്ര വിമാന സർവീസുകൾ ഏപ്രിലിന് ശേഷം
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ ഏപ്രിലിന് ശേഷം ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. കോവിഡ് പ്രതിസന്ധി മൂലം അന്താരാഷ്ട്ര വിമാന സർവീസുകൾ എല്ലാം തന്നെ നിർത്തിവച്ചിരിക്കുകയായിരുന്നു. വിലക്ക് ഫെബ്രുവരി വരെ നീട്ടാൻ ഡിജിസിഎ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഏപ്രിലിനും ജൂണിനും ഇടയിൽ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുമെന്നാണ് വിവരം. രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോകത്താകമാനം മൂന്ന് നാല് മാസത്തിനുള്ള ജനങ്ങൾക്ക് വാക്സിൻ നൽകും. അതിനാൽ ഏപ്രിൽ- ജൂണ്‍ മാസങ്ങൾക്കിടയിൽ വിമാന സർവീസുകൾ മുഴുവൻ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു.കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ മാർച്ച് 23 മുതലാണ് രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചത്. ഈ വിലക്കാണ് തുടർച്ചയായി നീട്ടിയത്.
Read Moreകർഷക സമരത്തെ തള്ളിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം! പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചു
ജിജി ലൂക്കോസ് ന്യൂഡൽഹി: കർഷക സമരത്തെ തള്ളിപ്പറഞ്ഞും വിവാദ കാർഷിക നിയമങ്ങളെ പുകഴ്ത്തിയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം. ദേശീയ പതാകയും റിപ്പബ്ലിക് ദിനവും പോലുള്ള വിശേഷ ദിവസവും കഴിഞ്ഞ ദിവസം അപമാനിക്കപ്പെട്ടതു തീർത്തും നിർഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബജറ്റ് സമ്മേളനത്തിനു തുടക്കമിട്ടു പാർലമെന്റിന്റെ ഇരുസഭകളെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. കോവിഡും ഭൂചലനങ്ങളും പ്രളയവും സാന്പത്തിക പ്രതിസന്ധിയും ഉൾപ്പെടെയുള്ള വെല്ലുവിളികളെയാണ് രാജ്യം നേരിട്ടത്. ദുരിത കാലത്തിനിടയിൽ പോലും രാജ്യത്തെ ദരിദ്രർക്ക് ആശ്വാസമായി സർക്കാർ നിരവധി നടപടികളെടുത്തു. കർഷകരുടെ ജീവിതം മെച്ചപ്പെടുത്തലാണ് ആത്മനിർഭർ ഭാരതിന്റെ ലക്ഷ്യം. വിളകൾക്കു ന്യായവില ഉറപ്പാക്കും. കാർഷിക പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിനു മുന്‍പ് ഉണ്ടായിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കില്ലെന്നും പുതിയ കർഷക നിയമങ്ങൾ ഈ അവകാശങ്ങൾ ശരിവയ്ക്കുന്നതാണെന്നും രാ ഷ്ട്രപതി പറഞ്ഞു. കർഷക ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികളാണു സർക്കാർ നടപ്പാക്കിയത്. പുതിയ…
Read Moreഫലക്ഷമത 66% ! ജോൺസൻ ആൻഡ് ജോൺസന്റെ ഒറ്റ കുത്തിവയ്പ് വാക്സിൻ; രണ്ടു ഡോസുകൾ നല്കിയാൽ ഫലക്ഷമത വർധിക്കുമോ ?
ബ്രസൽസ്: ജോൺസൻ ആൻഡ് ജോൺസന്റെ കീഴിലുള്ള ബെൽജിയൻ മരുന്നു നിർമാണ കന്പനിയായ ജാൻസൻ വികസിപ്പിച്ച കോവിഡ് വാക്സിൻ 66 ശതമാനം ഫലക്ഷമത കാണിക്കുന്നതായി റിപ്പോർട്ട്. മറ്റു വാക്സിനുകളെ അപേക്ഷിച്ച് ഇത് ഒറ്റത്തവണ കുത്തിവച്ചാൽ മതിയെന്ന പ്രത്യേകതയുണ്ട്. അന്താരാഷ്ട്രതലത്തിൽ നടത്തിയ മൂന്നാംഘട്ട പരീക്ഷണത്തിലാണു ഫലക്ഷമത വ്യക്തമായത്. രണ്ടു ഡോസുകൾ നല്കിയാൽ ഫലക്ഷമത വർധിക്കുമോ, കൂടുതൽ കാലം പ്രതിരോധശേഷി നിലനിൽക്കുമോ എന്നീ കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. അതേസമയം, കോവിഡ് വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദത്തിനെതിരേ 57 ശതമാനം ഫലക്ഷമതയേ ഈ വാക്സിൻ കാണിക്കു ന്നുള്ളൂ.
Read More