ലണ്ടൻ: അമേരിക്കയിലെ നൊവാവാക്സ് കന്പനി വികസിപ്പിച്ച വാക്സിൻ കോവിഡ് രോഗാണുവിന്റെ ബ്രിട്ടീഷ് വകഭേദത്തിനെതിരേ ഫലപ്രദമാണെന്നു തെളിഞ്ഞു. ബ്രിട്ടനിൽ നടത്തിയ മൂന്നാംഘട്ട പരീക്ഷണത്തിൽ, വാക്സിൻ സാധാരണ വൈറസിനെതിരേ 89.3ഉം ബ്രിട്ടീഷ് വകഭേദം വൈറസിനെതിരേ 86ഉം ശതമാനം ഫലപ്രദമാണെന്നാണു കണ്ടെത്തിയത്. അതേസമയം, ദക്ഷിണാഫ്രിക്കൻ വകഭേദം വൈറസിനെ ചെറുക്കുന്നതിൽ 60 ശതമാനം ഫലക്ഷമതയേ ഉള്ളൂ. 18നും 84നും ഇടയിൽ പ്രായമുള്ള 15,000 പേരാണു പരീക്ഷണത്തിൽ പങ്കെടുത്തത്. മറ്റു വാക്സിനുകളെപ്പോലെ രണ്ടു ഡോസുകളായിട്ടാണു നൊവാവാക് സും കുത്തിവയ്ക്കേണ്ടത്. അതേസമയം, ഒക്സ് ഫെഡ്(ഇന്ത്യയിലെ കോവിഷീൽഡ്) വാക്സിൻ പോലെ സാധാരണ റെഫ്രിജറേറ്ററിൽ സൂക്ഷിക്കാമെന്നതിനാൽ വിതരണം ചെയ്യാൻ എളുപ്പമാണ്. ഈ വർഷം മധ്യത്തോടെ നൊവാവാക്സ് വാക്സിൻ വിതരണം ചെയ്യാനാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ആറു കോടിഡോസുകൾക്കു ബ്രിട്ടൻ ഓർഡർ നല്‍കിയിട്ടുണ്ട്. ഫൈസർ – 95 ശതമാനം, മോഡേണ-92 ശതമാനം, ഒാക്സ്ഫെഡ് – 70 ശതമാനം എന്നിങ്ങനെയാണ് മറ്റു വാക്സിനുകളുടെ ഫലക്ഷമത.
Read MoreCategory: Loud Speaker
സുരേന്ദ്രന്റെ മകള്‍ക്കെതിരേ അധിക്ഷേപം! അശ്ലീല കമന്റിട്ടത് ഏത് ഐഡിയാണെന്ന് ഉടന്‍ കണ്ടെത്തും; ഫേസ്ബുക്ക് ആസ്ഥാനത്തുനിന്ന് വിവരങ്ങള്‍ തേടി പോലീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട് : സമൂഹമാധ്യമത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും മകളുടെയും ചിത്രത്തിന് താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്ന് വിവരങ്ങള്‍ തേടി പോലീസ്. കോഴിക്കോട് സൈബര്‍ സെല്‍ വഴിയാണ് അമേരിക്കയിലെ ഫേസ്ബുക്ക് ആസ്ഥാനത്തേക്ക് വിവരങ്ങള്‍ ആവശ്യപ്പെട്ട് മെയില്‍ അയച്ചത്. ഫേസ്ബുക്കില്‍ അശ്ലീല കമന്റ് ഇട്ട ഐഡി ആരുടേതാണെന്നും ഏത് സര്‍വറില്‍ നിന്നാണ് കമന്റ് പോസ്റ്റ് ചെയ്തതെന്നും ഫേസ്ബുക്ക് ഐഡിയുള്ള മൊബൈല്‍ ഫോണ്‍ നമ്പര്‍ ഏതാണെന്നുമുള്ള വിശദമായ വിവരങ്ങളാണ് പോലീസ് ആവശ്യപ്പെട്ടത്. അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷമാണോ കമന്റ് പോസ്റ്റ് ചെയ്തതെന്നും പോലീസിന് സ്ഥിരീകരിക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തിലാണ് സൈബര്‍ സെല്‍ വിശദവിവരങ്ങള്‍ തേടിയത്. ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്നുള്ള മുറപടി ലഭിച്ചാല്‍ മാത്രമേ പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാവൂ. ബാലികാദിനത്തില്‍ സുരേന്ദ്രന് മകള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് അജ്നാസ് അജ്നാസ്…
Read Moreവിരട്ടാൻ നോക്കേണ്ട; പിന്മാറില്ലെന്നു കർഷകർ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കര്‍ഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത്
സെബി മാത്യുന്യൂഡല്ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പൊലീസും കേന്ദ്രസേനയും പിന്മാറി. ഡല്‍ഹി -യുപി അതിര്‍ത്തിയിലുള്ള ഗാസിപ്പുരിലെ പ്രക്ഷോഭകേന്ദ്രം ഒഴിപ്പിക്കാനാണ് പൊലീസ് സേന എത്തിയത്. അര്‍ധരാത്രി വരെ പൊലീസും കര്‍ഷകരം നേര്‍ക്കുനേര്‍ നിന്നതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. അതിനിടെ സമരവേദി ഒഴിയണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്കിയ നോട്ടീസിനെതിരെ കര്‍ഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത് സുപ്രീംകോടതിയെ സമീപിക്കും. ഇന്നു തന്നെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. സമാധാനപരമായ സമരം തുടരുമെന്ന് ടിക്കായത്ത് വ്യക്തമാക്കി. സമരം ഒഴിപ്പിക്കാന്‍ പൊലീസും ദ്രുതകര്‍മ സേനയും സ്ഥലത്തെത്തിയെങ്കിലും പിന്നോട്ടില്ലെന്നു കര്‍ഷക നേതാവ് രാകേഷ് ടിക്കായത് പ്രഖ്യാപിച്ചു. നിലപാട് കടുപ്പിച്ചതോടെയാണ് ഒഴിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് യുപി പൊലീസും ദ്രുതകര്‍മ സേനയും രാത്രി ഒരു മണിക്ക് മടങ്ങിയത്. ഗാസിപ്പുരിലെ പ്രക്ഷോഭകേന്ദ്രം ഒഴിപ്പിക്കണമെന്നു ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. സമരവേദി ഒഴിയാന്‍…
Read Moreകോവിഡ് നിയന്ത്രിക്കാൻ പോലീസ് ഇറങ്ങുന്നു; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് ചികിത്സയിലുള്ള പത്തു ജില്ലകളിൽ ഏഴു ജില്ലകളും കേരളത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ വീണ്ടും പോലീസ് രംഗത്തിറങ്ങുന്നു. ജനങ്ങൾ കൂട്ടംകൂടുന്നത് തടയാനും മാസ്ക് ഉപയോഗം കർശനമാക്കാനും പോലീസ് ശ്രദ്ധിക്കും. 25,000 പോലീസുകാരെ ഇതിനായി നിയോഗിക്കും. ഇന്നു മുതൽ ഫെബ്രുവരി 10 വരെയാണ് പോലീസ് പരിശോധന കർശനമാക്കുക. രാത്രി 10 മണിക്കുശേഷം അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നതും നിയന്ത്രിക്കും. സമ്മേളനങ്ങൾ, വിവാഹചടങ്ങുകൾ എന്നിവയിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്നും നിർദേശമുണ്ട്. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ചുമതല എഡിജിപി വിജയ് സാഖറേയ്ക്കാണ് നൽകിയിരിക്കുന്നത്. പോലീസ് സേന മുഴുവനും കോവിഡ് പ്രതിരോധത്തിനായി രംഗത്തിറങ്ങണമെന്ന് ഡിജിപിയുടെ നിർദേശവുമുണ്ട്. വേണമെങ്കിൽ സ്പെഷൽ പോലീസ് യൂണിറ്റുകളുടെ സേവനം തേടാൻ എസ്പിമാരോട് നിർദേശിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായത്. രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് നാളെ ഒരു വർഷം തികയുന്പോഴും…
Read Moreസിംഗുവിൽ വൻ സംഘർഷം; അതിർത്തിയിൽ സമരക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു; ലാത്തിവീശി പോലീസ്
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരേ സമരം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ കടുത്ത സംഘര്‍ഷം. കർഷകസമരം അവസാനിപ്പിക്കമെന്ന് ആവശ്യപ്പെട്ട് കൊണ്ടു ഒരു കൂട്ടമാളുകൾ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സമരം ചെയ്യുന്നവർ കർഷകരല്ല, തീവ്രവാദികളെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അതിർത്തിയിൽ സമരക്കാരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി. സമരക്കാരുടെ ടെന്റുകൾ പൊളിക്കാനും നാട്ടുകാരെന്ന് അവകാശപ്പെട്ട് എത്തിയ പ്രതിഷേധക്കാർ ശ്രമിക്കുകയാണ്. ഇരുവിഭാഗത്തെയും പരിച്ചുവിടാൻ പോലീസ് ലാത്തിവീശി. പോലീസ് കണ്ണീർവാതകവും പ്രയോഗിച്ചു. സംഘർഷത്തിനിടെ ഒരു പോലീസുകാരന് പരിക്കേറ്റു. മാധ്യമങ്ങളെ പ്രദേശത്ത് നിന്ന് നീക്കി.
Read More2014 തൂത്തുവാരിയത് രണ്ടര ലക്ഷം; വീണ്ടും ചൂലുമായി ആം ആദ്മിയും അങ്കത്തട്ടിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും സ്ഥാനാർഥികൾ മത്സരിക്കും
കെ. ഷിന്റുലാല്‍ കോഴിക്കോട്: ലോകസ്ഭയിലേക്ക് 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടരലക്ഷം വോട്ടുനേടിയ ആംആദ്മി പാർട്ടി ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചൂലുമായി തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുമായി “ചൂല്’ ചിഹ്നത്തില്‍ മത്സരിക്കാനാണ് ആംആദ്മി കേരള ഘടകം ലക്ഷ്യമിടുന്നത്. അതേസമയം ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള് കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ കൗണ്‍സിലില്‍ കേരളത്തിന്റെ കാര്യം പരാമര്‍ശിച്ചിരുന്നില്ല. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ആം ആദ്മി മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. സംഘടനാ സംവിധാനം പൂര്‍ണമായും ഇല്ലാതായ സംസ്ഥാനത്ത് പുതുതായി അംഗങ്ങളെ കണ്ടെത്തുകയും തുടര്‍ന്ന് ദേശീയ നേതൃത്വത്തിന്റെ അനുമതി തേടി മത്സരിക്കാനുമാണ് സംസ്ഥാന ഘടകം ലക്ഷ്യമിടുന്നത്. ഇതിനായി 20 അംഗ സമിതിയാണ് രംഗത്തുള്ളത്. മുന്തമിഴ്നാട് ചീഫ് സെക്രട്ടറിയും മലയാളിയുമായ പി.സി. സിറിയകിന്റെ നേതൃത്വത്തിലാണ് കോ-ഓര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി ആംആദ്മി…
Read Moreയുവാവിന്റെ മുഖത്തടിച്ച് കർഷക യൂണിയൻ നേതാവ്; ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നേതാവിന്റെ വിശദീകരണം ഞെട്ടിക്കുന്നത്…
ന്യൂഡൽഹി: കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പുരില് ഭാരതീയ കിസാന്‍ യൂണിയന് വക്താവ് രാകേഷ് ടിക്കായത്ത് യുവാവിന്റെ മുഖത്തടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി ടിക്കായത്ത് രംഗത്തെത്തി. സമരത്തില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ വന്നയാളെയാണ് തല്ലിയതെന്ന് ടിക്കായത്ത് പറഞ്ഞു. അയാള്‍ കര്‍ഷക സംഘടനയില്‍ അംഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഗാസിപ്പുരിലെ സമരവേദിയിൽ നിന്നും പോലീസ് സമരക്കാരെ ഒഴിപ്പിക്കില്ല. ജില്ലാ മജിസ്ട്രേറ്റാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. ഒരു സംഘർഷ സാഹചര്യമുണ്ടാക്കേണ്ട എന്ന നിലപാടിലാണ് പോലീസ്. വ്യാഴാഴ്ച രാത്രി പതിനൊന്ന് വരെയാണ് സമരമുഖത്ത് നിന്നും പിന്മാറാൻ കർഷകർക്ക് അനുവദിച്ച സമയം. എന്നാൽ എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന് കർഷകർ നിലപാട് സ്വീകരിച്ചതോടെയാണ് പോലീസ് തീരുമാനം മയപ്പെടുത്തിയത്.
Read Moreതെരഞ്ഞെടുപ്പ് മുന്നൊരുക്കം! യുഡിഎഫിൽ ഇന്നു മാരത്തൺ സീറ്റ് ചർച്ച; പാല ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം; കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളും വേണമെന്ന് കേരള കോൺ. ജോസഫ്
എം.ജെ. ശ്രീജിത്ത് തിരുവനന്തപുരം: കേരളാ കോൺഗ്രസ്(ജോസഫ്), കേരള കോൺഗ്രസ്(ജേക്കബ്), ആർഎസ്പി, സിഎംപി, ഫോർവേഡ് ബ്ലോക്ക് എന്നീ കക്ഷികളുമായി കെപിസിസി നേതൃത്വത്തിന്റെ ചർച്ച ഇന്ന്. ഇന്ന് രാവിലെ കന്റോണ്‍മെന്റ് ഹൗസിൽ ചർച്ചകൾ ആരംഭിച്ചു. ഉച്ചയ്ക്കു ശേഷമാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ചർച്ച. ചർച്ചയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം.എം ഹസൻ എന്നിവർ പങ്കെടുക്കും. സീറ്റുകൾ ഏറ്റെടുക്കുമെന്ന്… കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളും ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. പാലാ ഉൾപ്പെടെ തങ്ങൾ മത്സരിച്ച എല്ലാ സീറ്റുകളും വേണമെന്ന ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂർ രാഷ്ട്രദീപികയോടു പറഞ്ഞു. കേരളാ കോൺഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടതിനാൽ കഴിഞ്ഞ തവണ കേരളാ…
Read Moreഗാസിപ്പുര്‍ ഒഴിയണമെന്ന് സമരക്കാര്‍ക്ക് നിര്‍ദേശം! അമിത് ഷാ ചെങ്കോട്ടയിലേക്ക്; ദീപ് സിദ്ദുവിനെതിരേ കേസ്
ഗാസിപുര്‍: സമരരംഗത്തുള്ള കര്ഷകര്ക്കെതി കര്‍ശന നടപടി സ്വീകരിക്കാനുറപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാർ. ഗാസിപുരില്‍ നിന്ന് കര്‍ഷകര്‍ ഒഴിഞ്ഞുപോവണമെന്ന് ജില്ലാ ഭരണകൂടം കര്‍ഷകര്‍ക്ക് നോട്ടീസ് നല്കി. രണ്ട് ദിവസത്തിനുള്ളില്‍ ഗാസിപ്പുരില് നിന്ന് ഒഴിഞ്ഞു പോവണമെന്നാണ് നിര്‍ദേശം. ഗാസിപുരിലെ സമരവേദികളിലെ വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും വിച്ഛേദിച്ചതായി കര്‍ഷക നേതാക്കള്‍ പ്രതികരിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഈ മേഖലയില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ കര്‍ഷകനേതാക്കള്‍ ഇന്ന് ഗാസിപുരിലെത്തിയേക്കും. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്തി ചെങ്കോട്ട സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ചെങ്കോട്ടയില്‍ നടന്ന അതിക്രമങ്ങളില്‍ നടനും ഗായകനുമായ ദീപ് സിദ്ദുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഗുണ്ടാനേതാവില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനകനായി മാറിയ ലഖ സിദ്ധാനയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ചെങ്കോട്ടയില്‍ നടന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇവരുടെ ബിജെപി ബന്ധവും പുറത്തുവന്നതിനാലാണ് ഇരുവര്‍ക്കുമെതിരേ കേസെടുക്കാന്‍ വൈകുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനിടെ പുതിയ…
Read Moreമക്കളെ കൊല്ലാൻ മാതാപിതാക്കൾ നേരത്തേ പദ്ധതിയിട്ടെന്ന് പോലീസ്! ദിവസങ്ങൾക്ക് മുമ്പു തന്നെ ചിറ്റൂരിലെ വീട്ടില്‍ ആഭിചാര ക്രിയകൾ തുടങ്ങിയിരുന്നു…
ചിറ്റൂര്‍: ആന്ധ്രപ്രദേശ് ചിറ്റൂരിലെ ആഭിചാരക്കൊല മാതാപിതാക്കൾ നേരത്തെ പദ്ധതിയിട്ട് നടപ്പാക്കിയതെന്ന് പോലീസ്. ദിവസങ്ങളോളം തുടർന്ന പൂജകളെ തുടർന്ന് ഇളയപെൺകുട്ടി വെള്ളിയാഴ്ച ജീവനൊടുക്കാൻ ശ്രമിച്ചതായും പോലീസ് കണ്ടെത്തി. പ്രതികളുമായി പോലീസ് വീട്ടിൽ തെളിവെടുപ്പ് നടത്തി. രാജ്യത്തെ നടുക്കിയ കൊലപാതകം നടന്ന വീട്ടില്‍ കഴിഞ്ഞ ദിവസം പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോൾ വളരെ വിചിത്രമായ രീതിയിലാണ് പെൺകുട്ടിയുടെ അമ്മ പെരുമാറിയത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത്. ക്രൂരമായി കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾക്ക് മുന്പ തന്നെ ചിറ്റൂരിലെ വീട്ടില്‍ ആഭിചാര ക്രിയകൾ തുടങ്ങിയിരുന്നു. പൂജകളില്‍ നിരന്തരം പങ്കെടുത്ത് മാനസിക പിരിമുറുക്കത്തിലായ ഇളയമകൾ സായ്ദിവ്യ വെള്ളിയാഴ്ച വീടിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നെന്നും പോലീസ് കണ്ടെത്തി. എന്നിട്ടും ആഭിചാരക്രിയകൾ തുടർന്ന അധ്യാപക ദമ്പതികൾ ഞായറാഴ്ച രാത്രിയോടെയാണ് രണ്ടുപേരെയും ആയുധമുപയോഗിച്ചും മർദിച്ചും കൊലപ്പെടുത്തിയത്. വീടിനകത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളും മുറികളില്‍ സൂക്ഷിച്ച…
Read More