തിരുവനന്തപുരം: രാഷ്ട്രീയത്തിൽ വ്യക്തിഹത്യ ഏറ്റവും കൂടുതൽ ഉപയോഗിച്ചുട്ടള്ളത് ഇടതുപക്ഷമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിൽ ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞത് ഇതിന് ഉദാഹരണമായി തിരുവഞ്ചൂർ ചൂണ്ടിക്കാണിച്ചു. വ്യക്തിഹത്യ ആര് ചെയ്താലും തങ്ങൾ അംഗീകരിക്കില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരെങ്കിലും വ്യക്തിഹത്യ നടത്തിയിട്ടുണ്ടെങ്കിൽ പോലീസ് നടപടി എടുക്കട്ടെ. സത്യം എന്ന് തെളിഞ്ഞാൽ പാർട്ടി നടപടി എടുക്കും- തിരുവഞ്ചൂർ പറഞ്ഞു. ഇടതുപക്ഷം രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് മോദിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. ഇവരുടെ കൂറ് അവിടെ ആണ്. പിണറായി സർക്കാരിൽ ബിജെപി സഖ്യം ഉള്ള മന്ത്രിമാർ ഉണ്ടായിട്ടും എന്തെങ്കിലും നടപടി എടുത്തോയെന്നും തിരുവഞ്ചൂർ ചോദിച്ചു. പിണറായി വിജയൻ ഏത് ചേരിയിൽ ആണ് എന്നതിന് ജനങ്ങൾക്ക് വ്യക്തത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ജനങ്ങളുടെ നേതാവാണെന്നും ജനങ്ങളുടെ ഹൃദയത്തിലാണ് രാഹുൽ ജീവിക്കുന്നതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
Read MoreCategory: Loud Speaker
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്. വിവിധ മതവിഭാഗങ്ങളും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. എൻഡിഎ സർക്കാരിന്റെ പത്ത് വർഷത്തെ പ്രവർത്തനത്തിന് ജനങ്ങൾ അംഗീകാരം നൽകുമെന്നും നിതിൻ ഗഡ്കരി പറയുന്നു. 2019ലെ മികച്ച വിജയം മഹാരാഷ്ട്രയിൽ ആവർത്തിക്കും. ജനങ്ങൾ നൽകുന്ന സ്നേഹമാണ് ഏറ്റവും വലിയ സമ്പത്തെന്നും തന്റെ പ്രവർത്തനത്തിനുള്ള അംഗീകരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഇന്നും വെള്ളിയാഴ്ചയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ മാസം 21 വരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ ലഭിക്കും. നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്.
Read Moreസുഗന്ധഗിരി വനംകൊള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കുകൂടി സസ്പെന്ഷന്
കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം കൊള്ളയുമായി ബന്ധപ്പെട്ടു മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കുകൂടി സസ്പെന്ഷന്. സൗത്ത് വയനാട് ഡിവിഷന് ഫോറസ്റ്റ് ഓഫീസര്‍ ഷജന കരീം, കല്‍പ്പറ്റ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ എം. സജീവന്, ഗ്രേഡ് ഡെപ്യൂട്ടി ബീരാന്‍കുട്ടി എന്നിവരെയാണ് ഇന്ന് സസ്പെന്‍ഡ് ചെയ്തത്. കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ.നീതുവിനെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഇതോടെ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ എണ്ണം ഒമ്പതായി.നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്ട്ടിന് ലോവലിനാണ് സൗത്ത് വയനാട് ഡിവിഷന്റെ താല്കാലിക ചുമതല നല്‍കിയിട്ടുള്ളത്. ഫ്ളയിംഗ് സ്ക്വാഡിന്റെ താല്കാലിക ചുമതല താമരശേരി ആര്‍ഒ വിമലിനും. അനധികൃത മരം മുറിക്കു വഴിവച്ച നടപടികളും കേസെടുത്തതിനുശേഷം മരം മുറി തുടരാന്‍ ഇടയാക്കിയതുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നടപടിക്ക് കാരണമായത്.സുഗന്ധഗിരി വനഭൂമിയില്‍നിന്ന് 126 മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ വിജലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്പെന്ഷന് നടപടികള്‍ ഉണ്ടായിട്ടുള്ളത്. 18 വനം വകുപ്പു…
Read Moreസംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകളിൽ വ്യാപക വീഴ്ച; അനാവശ്യ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് സിഎജി കണ്ടെത്തൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകളിൽ വ്യാപകമായ വീഴ്ചകളും അനാവശ്യ ഇടപെടലുകളും നടക്കുന്നുവെന്ന് സിഎജിയുടെ കണ്ടെത്തൽ. വർധിച്ച് വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തി കണ്ടെത്തിയ കാര്യങ്ങളാണ് റിപ്പോർട്ടും ശിപാർശയുമാക്കി സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ടെസ്റ്റ് നടക്കുന്ന ചില കേന്ദ്രങ്ങളിൽ സീറ്റ് ബെൽറ്റൊ ഹെൽമറ്റോ ധരിക്കാതെയാണ് അപേക്ഷകർ ടെസ്റ്റിൽ പങ്കെടുത്തത്. നവീകരിച്ച ട്രാക്കുകൾ ഇല്ലാത്തതും പുതിയ പരിഷ്കാരങ്ങൾ കൊണ്ടു വരാത്തതും വീഴ്ചകളാണെന്നാണ് സിഎജി വ്യക്തമാക്കുന്നത്. ടെസ്റ്റ് നടക്കുന്ന പല ഗ്രൗണ്ടുകളിലും ടെസ്റ്റുകളിൽ ഡ്രൈവിംഗ് സ്കൂളുകാർ ഇടപെടൽ നടത്തുന്നു. ഫോർ വീലർ ടെസ്റ്റിനുള്ള എച്ച് ട്രാക്കിനൊപ്പം പാർക്കിംഗ് ട്രാക്ക് വേണമെന്ന വ്യവസ്ഥ പല ഗ്രൗണ്ടുകളിലും ഇല്ലെന്നും സിഎജി കണ്ടെത്തി. 37 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ സിഎജി 34 കേന്ദ്രങ്ങളിലും വീഴ്ച കണ്ടെത്തി. ഒൻപത് അപര്യാപ്തതകൾ കണ്ടെത്തികൊണ്ടും പുതിയ നിർദേശങ്ങൾ വ്യക്തമാക്കിയുമാണ് സിഎജി…
Read Moreസാമ്പിള്‍ കസറി: നാളെ കണ്‍നിറയെ പൂരം; 30 ഗജവീരന്മാർ അണിനിരക്കും
തൃശൂര്‍: ഇതൊക്കെ എന്ത്… വെറും സാമ്പിള്‍. അപ്പോള്‍ യഥാര്‍ഥ പൂരം വെടിക്കെട്ട് എന്താവും? സാമ്പിള്‍ വെടിക്കെട്ട് ഇത്ര കേമമെങ്കില് വരാനിരിക്കുന്ന വെടിക്കെട്ട് എന്താവുമെന്ന ചര്‍ച്ചയോടെ നഗരം പൂരനാളുകളിലേക്കു കടന്നു. നാളെയാണു ചരിത്രപ്രസിദ്ധമായ തൃശൂർ പൂരം. നഗരം ജനസാഗരമാകും. ഇടച്ചങ്ങലയുടെ കിലുക്കവും ആടയാഭരണങ്ങളും നെറ്റിപ്പട്ടവുമായി തലയെടുപ്പോടെ കരിവീരന്മാരും സുകൃതം ചെയ്ത വിരലുകള്‍ തീര്‍ക്കുന്ന മേളവിസ്മയങ്ങളും കുടകളുടെ സൗന്ദര്യമത്സരവും തൃശൂരില്‍ വർണോത്സവം ഒരുക്കും. കൊട്ടും കുരവയുമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ഗജരാജന്‍ എറണാകുളം ശിവകുമാര്‍ ഇന്നു രാവിലെ 10ന് അടഞ്ഞുകിടക്കുന്ന തെക്കേഗോപുരവാതില്‍ തുറക്കുന്നതോടെ പൂരം വിളംബരമായി. പ്രതിസന്ധികളൊഴിഞ്ഞതോടെ ആനപ്രേമികളും പൂരപ്രേമികളുമൊക്കെ പൂരം കൂടാന്‍ നഗരത്തിലേക്കു തിരിച്ചുകഴിഞ്ഞു. കുളിച്ചു കുറിതൊട്ട കൊമ്പന്മാരെ കാണാന്‍ നൂറുകണക്കിനാളുകളാണ് ഇന്നു തടിച്ചുകൂടുക. പൂരത്തിനെത്തുന്നവര്ക്കു സുരക്ഷയൊരുക്കാന്‍ പോലീസും സര്‍വസജ്ജരായി എല്ലായിടത്തും നിലയുറപ്പിച്ചുകഴിഞ്ഞു. പൂരത്തിന് ആനപ്പുറമേറുന്ന പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ചമയപ്രദര്‍ശനം ഇന്നലെ ആരംഭിച്ചു. സാമ്പിള്‍ വെടിക്കെട്ടിനെത്തിയവര് രാത്രി…
Read More‘കോടതി പറഞ്ഞിരുന്നെങ്കിൽ യുപിഎ സർക്കാർ രാമക്ഷേത്രം പണിയുമായിരുന്നു’; അശോക് ഗെലോട്ട്
ന്യൂഡൽഹി: കോടതി ഉത്തരവിട്ടിരുന്നുവെങ്കിൽ അന്നത്തെ യുപിഎ സർക്കാർ അയോധ്യയിൽ രാമക്ഷേത്രം പണിയുമായിരുന്നുവെന്നു രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ഇപ്പോൾ ബിജെപി സർക്കാർ അധികാരത്തിലിരിക്കുന്നതിനാൽ അവർ അതു ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം പ്രധാന പ്രചാരണവിഷയമായി കാണുന്നുവെന്നും ഗെലോട്ട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചു. എന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം എല്ലാവരെയും ഞെട്ടിക്കുമെന്നും ഗെലോട്ട് വ്യക്തമാക്കി.
Read Moreപൊതുജനങ്ങൾക്ക് നൽകുന്ന രേഖകൾ മലയാളത്തിലായിരിക്കണം; ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് നല്കുന്ന രേഖകള്‍ നിര്‍ബന്ധമായും മലയാളത്തില്‍ ആയിരിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം. രേഖകള്‍ മലയാളത്തില്‍ മാത്രമാക്കാന്‍ ഗതാഗത കമ്മീഷണറാണ് നിര്‍ദേശം നല്‍കിയത്. മിക്ക രേഖകളും ഇപ്പോള്‍ ഇംഗ്ലീഷിലാണെന്നും പൊതുജനങ്ങള്‍ക്ക് നല്കുന്ന രേഖകള്‍ നിര്‍ബന്ധമായും മലയാളത്തില്‍ ആയിരിക്കണമെന്നുമാണ് ഉത്തരവ്. പൊതുജനങ്ങള്‍ക്ക് നല്കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. എല്ലാ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനുമാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. അപേക്ഷകന് ലഭിക്കുന്ന മറുപടിക്കത്തുകള്‍പോലും ഇംഗ്ലീഷിലാണെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഔദ്യോഗികഭാഷ മലയാളമാക്കിയ സര്‍ക്കാര്‍, ഉത്തരവുകളും നിര്‍ദേശങ്ങളുമെല്ലാം മലയാളത്തില്‍ ആയിരിക്കണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയതാണ്.
Read Moreപോരാട്ടം അവസാനഘട്ടത്തിലേക്ക്; പ്രചാരണം ചൂടുപിടിക്കുന്നു
എം. സുരേഷ്ബാബുതിരുവനന്തപുരം: വേനൽച്ചൂടിനേക്കാൾ ഉയർന്ന ചൂടാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കാണപ്പെടുന്നത്. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലും ഏതുവിധേനയും വിജയം നേടണമെന്ന വീറും വാശിയിലുമാണ് മുന്നണികളും സ്ഥാനാർഥികളും. വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്ന എല്ലാ വിഷയങ്ങളും തുറുപ്പ് ചീട്ടുകളും പ്രയോഗിക്കുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കേരളത്തിൽ യുഡിഎഫ്-എൽഡിഎഫ് നേർക്കുനേരെയുള്ള മത്സരമാണെങ്കിലും തിരുവനന്തപുരത്തും തൃശൂരിലും ത്രികോണമത്സരത്തിന്റെ പ്രതീതിയാണ് കാണുന്നത്. ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫിലെ ശശിതരൂരും എൽഡിഎഫിലെ പന്ന്യൻ രവീന്ദ്രനും ബിജെപിയിലെ രാജീവ് ചന്ദ്രശേഖറുമാണ് മത്സരരംഗത്തുള്ളത്. മൂന്ന് സ്ഥാനാർഥികളും പ്രചാരണ രംഗത്ത് സജീവമാണ്. എന്നാൽ യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാനമത്സരമെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. തലസ്ഥാനത്തിന്റെ വികസനത്തുടർച്ചയ്ക്ക് തരൂരിന് അവസരം നൽകണമെന്നാണ് കോണ്‍ഗ്രസ് വോട്ടർമാരോട് ആവശ്യപ്പെടുന്നത്. എന്നാൽ തലസ്ഥാന വികസനം കാര്യമായി നടന്നിട്ടില്ലെന്നും ബിജെപിക്ക് വോട്ട് നൽകിയാൽ മോദിയുടെ ഗ്യാരന്റി നടപ്പാക്കുമെന്നുമാണ്…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; ഇനി പത്ത് സുന്ദര രാത്രികൾ; 102 മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ഇന്ന് സമാപിക്കും
ചെന്നൈ: ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ വൈകുന്നേരം ആറുവരെയാണ് പരസ്യപ്രചാരണത്തിനുള്ള സമയം. 39 സീറ്റുകളിൽ ആകെ 950 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉൾപ്പെടെയുള്ള ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പരസ്യപ്രചാരണം ഇന്നു വൈകുന്നേരം ആറിന് സമാപിക്കും. നിലവിലെ എംപിയും മുൻ പുതുച്ചേരി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.വൈദ്യലിംഗമാണ് ഇന്ത്യാ മുന്നണി സ്ഥാനാർഥി. പുതുച്ചേരി ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ എ.നമശിവായമാണ് എൻഡിഎ സ്ഥാനാർഥി. 26 സ്ഥാനാർഥികൾ ഉണ്ടെങ്കിലും ഇവർ തമ്മിലാണ് പ്രധാന മത്സരം. ഈ രണ്ടു സ്ഥാനാർഥികളും മാഹിയിൽ പ്രചാരണത്തിനെത്തിയിരുന്നു.
Read More