കേരളക്കരയെ തണുപ്പിക്കാൻ മഴമേഘമെത്തി; സംസ്ഥാനത്ത് നാളെ മുതൽ പരക്കെ വേനൽ മഴ ലഭിച്ചേക്കും

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ മുതലാണ് കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്ന് പ്രവചിച്ചിട്ടുള്ളത്. നാളെ പത്ത് ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകഗോട് ജില്ലകളിലാണ് മഴ സാധ്യത. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക് മഴസാധ്യ പ്രവചിച്ചിട്ടില്ല.

Read More

സ്വർണക്കുതിപ്പ് തുടരുന്നു; വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും സ്വർണം വിറ്റ് കാശാക്കുന്നവരുടെ എണ്ണം കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,080 രൂപയും പവന് 48,640 രൂപയുമായി. കേരളത്തില്‍ ഇതുവരെയുള്ളതില്‍ എറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മാര്‍ച്ച് ഒമ്പതിലെ ഗ്രാമിന് 6,075 രൂപ, പവന് 48,600 രൂപ എന്ന സര്‍വകാല റിക്കാര്‍ഡ് ആണ് ഇന്ന് ഭേദിക്കപ്പെട്ടത്. മാര്‍ച്ച് 5 ന് പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയില്‍ എത്തിയിരുന്നു. മാര്‍ച്ച് ഒമ്പതിന് ഈ റിക്കാര്‍ഡ് വീണ്ടും തിരുത്തി സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. അന്ന് പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയില്‍ എത്തി. ഇനിയും സ്വര്‍ണവില ഉയരുമെന്നാണ് വിപണി നല്‍കുന്ന സൂചന. വില വര്‍ധിച്ചതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

Read More

സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങളില്‍ സംയമനം പാലിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷൻ

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങളില്‍ സംയമനം പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എതിരാളികളെ അപമാനിക്കുന്നതോ ദുരുദ്ദേശത്തോടുകൂടിയോ വ്യക്തികളുടെ അന്തസിനു നിരക്കാത്തതോ ആയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനോ ഷെയര്‍ ചെയ്യാനോ പാടുള്ളതല്ലെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. വ്യക്തിപരമായ ആരോപണങ്ങള്‍ക്കു പകരം പ്രശ്‌നാധിഷ്ഠിതമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വരണം. മാതൃകാ പെരുമാറ്റച്ചട്ടം യാതൊരു കാരണവശാലും ലംഘിക്കരുത്. ജാതി,വംശ വികാരങ്ങളുടെ അടിസ്ഥാനത്തിലുള്ള വോട്ടഭ്യര്‍ഥന പാടില്ല. വ്യക്തികള്‍ക്കിടയിലോ സമുദായങ്ങള്‍ക്കിടയിലോ നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂര്‍ച്ഛിക്കാനിടയാകുന്ന പ്രചരണങ്ങള്‍ പാടില്ലെന്നും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷമോ ഭീതിയോ പരത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വ്യാജ പ്രസ്താവനകളോ വോട്ടര്‍മാരെ തെറ്റിധരിപ്പിക്കുന്ന വാര്‍ത്തകളോ പ്രചരിപ്പിക്കരുത്. എതിര്‍ പാര്‍ട്ടിക്കാരെയും അവരുടെ പ്രവര്‍ത്തകരെയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കണം. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കുന്ന…

Read More

മെഡിക്കൽ വിദ്യാർഥിനിയെ ബലാത്സംഗംചെയ്തു; സീനിയർ വിദ്യാര്‍ഥി അറസ്റ്റിൽ

സൂറത്ത്: ഗുജറാത്തിൽ വഡോദരയിലെ ഗോത്രി ആശുപത്രിയിൽ ജൂണിയർ മെഡിക്കൽ വിദ്യാർഥിനിയെ സീനിയർ വിദ്യാർഥി ബലാത്സംഗം ചെയ്തു. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അവസാന വർഷ മെഡിക്കൽ വിദ്യാർഥിയാണ് മൂന്നാം വർഷ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തത്. ആശുപത്രിയുടെ മുകളിലെ നിലയിൽ വച്ചാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നു പോലീസ് പറഞ്ഞു. ഒരേ മെഡിക്കൽ കോളജിൽ ഇന്‍റേൺഷിപ്പ് ചെയ്യുന്നതിനിടെ ഇരുവരും സൗഹൃദത്തിലായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായി. ഇതിനിടയിലാണ് പെൺകുട്ടിയെ ഇയാൾ ആക്രമിച്ചത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Read More

ഇന്നും നാളെയും പത്ത് ജില്ലയിൽ കനത്ത ചൂട്; മൂന്നു ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു കനത്ത ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശൂർ, കോഴിക്കോട്,തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നും നാളെയുംആണ് നിലവിൽ മുന്നറിയിപ്പുള്ളത്. നാളെ വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാനുള്ള സാധ്യത ഉണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതേസമയം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഉയർന്ന…

Read More

കൂലി നൽകാത്തതിനാൽ ജോലിക്കു വിസമ്മതിച്ചു; 15 തൊഴിലാളികളുടെ കുടിലുകൾ കത്തിച്ചു‌; പ്രതി അറസ്റ്റിൽ

സൂറത്ത്: കൂലി നൽകാത്തതിനാൽ ജോലിക്കു വിസമ്മതിച്ച 15 തൊഴിലാളി കുടുംബങ്ങളുടെ കുടിലുകൾക്കു തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുഹമ്മദ് റഫീഖ് കുംഭാർ എന്നയാളാണ് അറസ്റ്റിലായത്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വീടുകൾക്കു തീയിട്ടത്. കുടിലുകൾ പൂർണമായും കത്തിനശിച്ചെങ്കിലും സംഭവത്തിൽ ആർക്കും പരിക്കില്ല. അഞ്ജാർ ടൗണിൽനിന്ന് തൊഴിലാളികളെ മുഹമ്മദ് റഫീഖ് ജോലിക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. എന്നാൽ അവർക്ക് യഥാസമയം കൂലി നൽകാറില്ലായിരുന്നു. ഇതേത്തുടർന്ന് തൊഴിലാളികൾ പിന്നീട് ജോലിക്ക് പോകാൻ വിസമ്മതിച്ചു. ഇതാണ് പകയ്ക്ക് കാരണമെന്നു പറയുന്നു. ജോലി ചെയ്തിട്ടും ശമ്പളം നൽകിയില്ലെന്നു പരാതിക്കാരനായ ബദരീനാഥ് ഗംഗാറാം യാദവ് പറഞ്ഞു. പ്രതിക്കെതിരേ വധശ്രമത്തിനു കേസെടുത്തു.

Read More

രാഹുൽ ഗാന്ധിയെ കേരളത്തിലെ കോൺഗ്രസുകാരനായി ചുരുക്കിയെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ

തിരുവനന്തപുരം: ദേശീയ നേതാവായ രാഹുൽ ഗാന്ധിയെ കോൺഗ്രസ് കേരളത്തിലെ കോൺഗ്രസുകാരനായി ചുരുക്കിയെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. ഇങ്ങനെയൊരു മത്സരം രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും ഒഴിവാക്കേണ്ടതായിരുന്നു. ഈ മത്സരത്തിന് ഉത്തരവാദി എഐസിസിയും കെ.സി.വേണുഗോപാലുമാണെന്നും ആനി രാജ പറഞ്ഞു. ജനാധിപത്യത്തിൽ ഒരു സീറ്റും ആരുടേയുമല്ല. അത് ജനങ്ങളുടേതാണ്. കേരളത്തിൽ ഇടതുമുന്നണി 20 സീറ്റുകളിലും വളരെ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ്. പിന്നീടാണ് രാഹുൽ ഗാന്ധി സ്ഥാനാർഥിയായി വരുന്നത്. രാഹുൽ ഗാന്ധിയും ഒന്ന് ആലോചിക്കേണ്ടതായിരുന്നു. വയനാട്ടിലേത് സൗഹൃദമത്സരമല്ല. ജയിക്കാൻ തന്നെയാണ് മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറക്കാനല്ല, ജയിക്കാൻ തന്നെയാണ് വയനാട്ടിൽ മത്സരിക്കുന്നത്- ആനി രാജ പറഞ്ഞു.

Read More

ഉത്തരേന്ത്യയിലെ കർഷകർ വെള്ളമില്ലാത്തതിനാൽ കക്കൂസുകളും കലപ്പയും കൃഷിയും ഉപേക്ഷിക്കുകയാണ്; മോദിയുടെ ഗ്യാരന്‍റികൾ ചത്തുമലച്ചു കിടക്കുകയാണ്; ബിനോയ് വിശ്വം

തൃശൂർ: നരേന്ദ്ര മോദി നിർമിച്ചത് വെള്ളമില്ലാത്ത കക്കൂസുകളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂരിൽ ഒരിക്കലും ജയിക്കാത്തയാളെ സ്ഥാനാർഥിയാക്കിയിട്ട് കേന്ദ്ര മന്ത്രിയാക്കുമെന്നതാണ് മോദിയുടെ ഗ്യാരന്‍റിയെന്നും. മോദിയുടെ നടക്കാത്ത ഗ്യാരന്‍റികൾ ചത്തുമലച്ചു കിടക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര സർക്കാരിന്‍റെ സ്വച്ഛ് ഭാരത് മിഷനെ പരിഹസിച്ചാണ് ബിനോയ് ഇക്കാര്യം പറഞ്ഞത്. തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഗ്ദാനങ്ങൾ വിൽക്കാൻ വരുന്ന മോദിയെ ജനം വിശ്വസിക്കില്ല. കോൺഗ്രസും ബിജെപിയും സ്വാഭാവിക സഖ്യത്തിന് ശ്രമിക്കുകയാണെന്നും ബിനോയ് പറഞ്ഞു. ഉത്തരേന്ത്യയിലെ കർഷകർ വെള്ളമില്ലാത്തതിനാൽ കക്കൂസുകളും കലപ്പയും കൃഷിയും ഉപേക്ഷിക്കുകയാണ്. പിറന്ന നാട്ടിൽ ജനങ്ങളെ അഭയാർഥികളാക്കുന്നതാണ് മോദി സർക്കാരിന്‍റെ ഭരണം. ഒന്നര മാസത്തിനുള്ളിൽ മൂന്ന് തവണ കേരളത്തിൽ വന്ന മോദി മണിപ്പൂരിൽ ഒരു തവണ പോലും പോയിട്ടില്ലന്നും അദ്ദേഹം ആരോപിച്ചു.

Read More

പ്രലോഭനങ്ങളിൽ നട്ടെല്ല് വളയ്ക്കാത്ത ആശാന് സ്നേഹാദരമെന്ന് വീണാ ജോര്‍ജ്; ഗോപിയാശാന്‍റെ കീചക വധമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: കലാമണ്ഡലം ഗോപിയാശാനെ പുകഴ്ത്തി മന്ത്രിമാരായ വി. ശിവൻകുട്ടിയും, വീണാ ജോർജും. ഫേസ്ബുക്ക് കുറിപ്പിലൂടെ കലാമണ്ഡലം ഗോപിയുടെ ചിത്രമുൾപ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രതികരണം. പ്രലോഭനങ്ങളിൽ നട്ടെല്ല് വളയ്ക്കാത്ത കലാമണ്ഡലം ഗോപി ആശാന് സ്നേഹാദരം. ഗോപി ആശാൻ എന്ന മഹാപ്രതിഭയ്ക്കുള്ളത് ലോകത്തിലെ ഏതു വജ്രത്തേക്കാളും തിളക്കമെന്ന് ആരോഗ്യ മന്ത്രി കുറിച്ചു. എന്നാൽ ഗോപിയാശാന്‍റെ കീചകവധമെന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്. അതേസമയം വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തി. കലാമണ്ഡലം ഗോപി ഗുരുതുല്യനാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. പ്രചരണത്തിന്‍റെ ഭാഗമായി ആരെ കാണണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ ഗോപിയാശാനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് യാതൊരു സ്ട്രാറ്റജിയും ഇല്ലെന്നും, ജനങ്ങളുടെ ഇടയിലേക്ക് നേരിട്ട് ഇറങ്ങുകയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. പാര്‍ട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും ഏല്‍പ്പിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.…

Read More

കേരളത്തിൽ വോട്ടെടുപ്പ് വെള്ളിയാഴ്ച; പറ്റില്ലെന്നു മുസ്‌ലിം സംഘടനകള്‍; തീയതി മാറ്റണമെന്ന് ആവശ്യം; പരാതി ലഭിച്ചിട്ടില്ലെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കോഴിക്കോട്: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 26 വെള്ളിയാഴ്ച നടത്താനുള്ള തീരുമാനം മാറ്റണമെന്ന് വിവിധ മുസ് ലിം സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തിയാൽ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകൾക്ക് പൂർണമായും പങ്കെടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലും ബൂത്ത് ഏജന്‍റുമാരിലുമുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക് ജുമുഅക്ക് പങ്കെടുക്കാൻ കഴിയില്ല. ഇത് വിവേചനവും ഭരണഘടനാവകാശ ലംഘനവുമാണ്. ഇത് മറ്റൊരു തിയതിയിലേക്ക് മാറ്റാൻ ഇലക്ഷൻ കമ്മീഷൻ തയാറാകണമെന്നും കേരളം കേന്ദ്ര ഇലക്ഷൻ കമ്മീഷണറോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടണമെന്നും മതനിരപേക്ഷ കക്ഷികൾ ഇതിനായി സമ്മർദം ചെലുത്തണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ(സമസ്ത), കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ(കേരള മുസ്‌ലിം ജമാഅത്ത്), ടി.പി അബ്ദുല്ലക്കോയ മദനി(കെഎൻഎം), പി.മുജീബ് റഹ്‌മാൻ(ജമാഅത്തെ ഇസ്‌ലാമി), തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി(ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ), പി.എൻ അബ്ദുല്ലത്വീഫ്…

Read More