ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിൽ പതഞ്ജലി ആയുർവേദിനു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. തെറ്റിദ്ധാരണാജനകമായ പരസ്യങ്ങളിലൂടെ രാജ്യത്തെ മുഴുവൻ പതഞ്ജലി പറ്റിച്ചെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, രോഗങ്ങളോ മറ്റ് മെഡിക്കൽ അവസ്ഥകളോ സംബന്ധിച്ച ഉത്പന്നങ്ങൾ പരസ്യം ചെയ്യുന്നതിൽനിന്നു കമ്പനിയെ വിലക്കുകയും ചെയ്തു. പതഞ്ജലിക്കും ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസും അയച്ചു. നോട്ടീസിനു മറുപടി നൽകാൻ പതഞ്ജലിക്ക് മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിലാണു നടപടി. പ്രമേഹവും ആസ്ത്മയും ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾ ഭേദമാക്കുമെന്ന് അവകാശപ്പെട്ട് പതഞ്ജലി ആയുർവേദ് നിയമം ലംഘിച്ച് പരസ്യം നൽകിയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ പിഎസ് പട്വാലിയ വാദിച്ചു.
Read MoreCategory: Loud Speaker
ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ നിയമപോരാട്ടം തുടരും; മുഖ്യമന്ത്രി രക്തദാഹിയെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ നിയമപോരാട്ടം തുടരുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഹൈക്കോടതി വിധി ആശ്വാസം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ മുഴുവൻ പേരെയും പിടികുടും വരെ പോരാട്ടം തുടരും. കൊലയിൽ സിപിഎമ്മിന് പങ്കില്ലെന്ന വാദം പൊളിഞ്ഞു. കൊലയ്ക്ക് അനുമതി കൊടുത്ത നേതാക്കൾ ഇപ്പോഴും സിപിഎമ്മിൽ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി രക്തദാഹിയാണെന്നും സുധാകരൻ പറഞ്ഞു. സമരാഗ്നിയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreടിപി വധക്കേസ് പ്രതിയുടെ വീടിനു സമീപം ബോംബ് പൊട്ടി, വായനശാല തകർത്തു ; കോൺഗ്രസ് പ്രവർത്തകരുടെ വീടിനു മുന്നിൽ റീത്ത്
തലശേരി: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയുടെ വീടിനു സമീപം ബോംബ് സ്ഫോടനം. പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ വീടിന്റെ പരിസരത്തെ ഇടവഴിയിലാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ സ്ഫോടനം നടന്നത്. കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുന്നോത്തുപറമ്പ് കടുങ്ങാംപൊയിലിലാണ് സംഭവം. വിചാരണക്കോടതി വെറുതെവിട്ട ജ്യോതി ബാബുവിനെ ഗൂഢാലോചന കുറ്റം ചുമത്തി ഹൈക്കോടതി ഇന്നലെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സിപിഎം കുന്നോത്തുപറമ്പ് മുൻ ലോക്കൽ സെക്രട്ടറി കൂടിയാണ് ജ്യോതി ബാബു. സ്ഫോടനം നടന്നതിനു പിന്നാലെ ജ്യോതി ബാബുവിന്റെ വീടിന്റെ തൊട്ടടുത്ത പ്രദേശത്തുള്ള ഗ്രാമദീപം വായനശാല രാത്രി തകർക്കപ്പട്ടു. പ്രദേശത്തെ രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ റീത്ത് വച്ച സംഭവവുമുണ്ടായി. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ടിപി വധക്കേസ് വിധിക്കു പിന്നാലെ ഉണ്ടായ സംഭവങ്ങൾ പ്രദേശത്ത് ആശങ്ക പരത്തിയിട്ടുണ്ട്.കേസിൽ ഒമ്പത് പ്രതികള്‍ക്ക് ഇളവ് അനുവദിക്കാതെ തുടര്‍ച്ചയായി 20…
Read Moreഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതുല്യമായ ബന്ധത്തിന് പ്രചോദനം നൽകുന്ന ആത്മാവിനെ നമ്മൾ സംരക്ഷിക്കണം; ഇരു രാജ്യങ്ങളും തമ്മിൽ ഹൃദയത്തിന്റെയും ആത്മാവിന്റെയും ബന്ധമാണ്; ദ്രൗപതി മുർമു
ന്യൂഡൽഹി: ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ സുഹൃത്തും പങ്കാളിയുമായതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അയൽ രാജ്യവുമായി വികസന യാത്ര പങ്കിടുന്നത് തുടരുകയാണെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. ബംഗ്ലാദേശ് യൂത്ത് ഡെലിഗേഷൻ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇരു രാജ്യങ്ങളും തമ്മിലുള്ള അതുല്യമായ ബന്ധത്തിന് പ്രചോദനം നൽകുന്ന “ഈ ആത്മാവിനെ നമ്മൾ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും വേണം’. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഹൃദയത്തിന്റെയും ആത്മാവിന്റെയും ബന്ധമാണെന്നും രാഷ്ട്രപതി പറഞ്ഞു. നമ്മൾക്ക് ആഴത്തിലുള്ള സാംസ്കാരിക ബന്ധമുണ്ട്, കല, സംഗീതം, ക്രിക്കറ്റ്, ഭക്ഷണം എന്നിവയോടുള്ള പൊതുവായ സ്നേഹമുണ്ട്. (രബീന്ദ്രനാഥ്) ടാഗോർ രചിച്ച നമ്മുടെ ദേശീയ ഗാനങ്ങൾ അഭിമാനത്തിന്റെ ഉറവിടമാണ്. കാസി നസ്റുൽ ഇസ്ലാമിന്റെ കൃതികൾ നമ്മുടെ ഐക്യവും നാനാത്വവും നമ്മുടെ പങ്കിട്ട പൈതൃകത്തിൽ ആഘോഷിക്കപ്പെടുന്നു. ബംഗ്ലാദേശുമായുള്ള സൗഹൃദത്തിന് ഇന്ത്യ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നുണ്ട്. അതിന്റെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയും ബംഗ്ലാദേശും വലിയതും…
Read Moreഅന്യപുരുഷനുമായി അവിഹിതബന്ധം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു
ജയ്പുർ: അന്യപുരുഷനുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച്ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ പൂനിയ ഖേഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. രാജു (32) ഭാര്യ നാനിയെ (30) കോടാലി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദാൻപൂർ എസ്എച്ച്ഒ രാജ്വീർ സിംഗ് പറഞ്ഞു. ഇതിനുശേഷം രാജു ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടെന്നും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും എസ്എച്ച്ഒ കൂട്ടിച്ചേർത്തു.
Read Moreടി. പി. ചന്ദ്രശേഖരൻ കേസ്: വധശിക്ഷ ഇല്ല, പ്രതികളുടെ ശിക്ഷാകാലാവധി ഉയർത്തി, 20 വര്‍ഷം കഴിയാതെ പരോളില്ല
കൊച്ചി: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷയില്ല. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും 7-ാം പ്രതിക്കും ഹൈക്കോടതി ഇരട്ട ജീവപര്യന്തം കൂടി വിധിച്ചു. 20 വർഷത്തേക്ക് ഇവർക്ക് ശിക്ഷാ ഇളവ് അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. വിചാരണക്കോടതി വിധിച്ച തടവ് ശിക്ഷയുടെ കാലാവധി ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം വിചാരണക്കോടതി നേരത്തേ വെറുതേ വിട്ട കെ.കെ.കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ രീതി അതിക്രൂരമാണെന്ന് കോടതി നിരീക്ഷിച്ചു. സമൂഹമനസാക്ഷിയെതന്നെ ഞെട്ടിച്ച സംഭവമാണിത്. രാഷ്ട്രീയകൊലപാതകം എന്ന് പറഞ്ഞ് ഇതിനെ തള്ളിക്കളയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും കെ.കെ.രമ എംഎല്‍എയും നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
Read Moreപാസഞ്ചർ ടിക്കറ്റ് നിരക്കിലെ കുറവ്; പാലക്കാട് ഡിവിഷനിൽ കുറഞ്ഞു, തിരുവനന്തപുരത്ത് കുറഞ്ഞില്ല
കൊല്ലം: പാസഞ്ചർ ട്രെയിനുകളുടെ മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയിൽനിന്ന് 10 ആയി കുറച്ചത് സംസ്ഥാനത്ത് ഭാഗികമായി നിലവിൽ വന്നു. പാലക്കാട് ഡിവിഷനിൽ ഇന്നലെ മുതൽ 10 രൂപ മുതലുള്ള സെക്കന്‍ഡ് ക്ലാസ് ഓർഡിനറി ടിക്കറ്റുകൾ ലഭിച്ച് തുടങ്ങിയെങ്കിലും തിരുവനന്തപുരം ഡിവിഷനിൽ പാസഞ്ചർ ട്രെയിൻ നിരക്കിലെ കുറവ് പ്രാബല്യത്തിലായിട്ടില്ല. പാലക്കാട് ഡിവിഷനിൽ സ്റ്റേഷൻ കൗണ്ടറുകളിലും സ്റ്റേഷൻ പരിസരത്തെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്റിംഗ് മെഷീൻ കൗണ്ടറുകളിലും യുടിഎസ് ആപ്പ് വഴിയും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ലഭിക്കു ന്നുണ്ട്.എന്നാൽ, തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷൻ കൗണ്ടറുകളിൽ ഇന്നും പാസഞ്ചറിന്റെ മിനിമം നിരക്ക് 30 രൂപയാണ് ഈടാക്കിയത്. നിരക്ക് കുറച്ചുള്ള അറിയിപ്പുകളൊന്നും തങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം ഡിവിഷനിലെ കൊമേർസ്യൽ വിഭാഗം ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം യുടിഎസ് ആപ്പിൽ പത്ത് രൂപയുടെ സെക്കന്‍ഡ് ക്ലാസ് ഓർഡിനറി ടിക്കറ്റ് രണ്ട് ദിവസം മുമ്പ്…
Read Moreവരുന്നൂ, കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’; നോർത്ത് ഇന്ത്യൻ ഉച്ചഭക്ഷണവും ഡയറ്ററി ലഞ്ചും
തിരുവനന്തപുരം: പുറത്തുപോയി ഹോട്ടലുകൾ തപ്പിപിടിച്ച് സമയം കളയാതെ സ്റ്റീൽ പാത്രങ്ങളിൽ ഉച്ചയൂണ് മുന്നിലെത്തിയാൽ എങ്ങനെയുണ്ടാവും… കുടുംബശ്രീ പ്രവർത്തകരാണ് ഉച്ചയൂണ് ചൂടോടെ എത്തിക്കാൻ രംഗത്ത് വരുന്നത്. ‘ലഞ്ച് ബെൽ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആദ്യം നടപ്പിലാക്കുക തലസ്ഥാനത്താണ്. പദ്ധതി താമസിയാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. കുടുംബശ്രീ ഓൺലൈൻ ആപ്പായ ‘പോക്കറ്റ് മാർട്ട്’ വഴിയാണ് ഓർഡറുകൾ സ്വീകരിക്കുക.തുടക്കത്തിൽ ഉച്ചയൂണ് മാത്രമാണ് നൽകുന്നത്. മുട്ട, മീൻ എന്നിവ ചേർന്ന ഉച്ചയൂണിനു 99 രൂപയും പച്ചക്കറി ഉൾപ്പെടുന്ന ഊണിന് 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് റെഗുലർ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ചഭക്ഷണം ലഭ്യമാക്കുന്നത്. ഒരു മാസം വരെ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യാം. കുടുംബശ്രീ അംഗങ്ങൾതന്നെയാണ് ഭക്ഷണം വിതരണം ചെയ്യുക. സ്റ്റീൽ പാത്രങ്ങളിൽ എത്തിച്ചശേഷം പാത്രങ്ങൾ പിന്നീട് മടക്കി വാങ്ങും. കേന്ദ്രീകൃത അടുക്കളയിൽ പാചകം ചെയ്ത…
Read Moreഓട്ടോ ഡ്രൈവറെ കാട്ടാന ആക്രമിച്ചു കൊന്ന സംഭവം: മൂന്നാറില്‍ ഹര്‍ത്താല്‍, വാഹനങ്ങൾ തടഞ്ഞു; രണ്ടുമാസത്തിനിടെ 4 മരണം
ഇടുക്കി: മൂന്നാര്‍ കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതില്‍ വ്യാപക പ്രതിഷേധം. എല്‍ഡിഎഫും യുഡിഎഫും കെഡിഎച്ച് വില്ലേജില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. മൂന്നാര്‍ ടൗണില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ (46) പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ഹൈറേഞ്ച് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൂന്നാര്‍ കന്നിമല ടോപ്പ് ഡിവിഷന് സ്വദേശിയാണ് മണി എന്നു വിളിക്കുന്ന സുരേഷ് കുമാര്‍. ഇന്നലെ രാത്രി 9.30നായിരുന്നു സുരേഷ് കുമാര്‍ ഓടിച്ചിരുന്ന ഓട്ടോ കാട്ടാന ആക്രമിച്ചത്. ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരില്‍ കന്നിമല സ്വദേശികളായ എസക്കി രാജ, ഭാര്യ റെജിന എന്നിവര്‍ക്ക് പരിക്കേറ്റു. എസക്കി രാജയുടെ മകള്‍ പ്രിയയുടെ സ്കൂളില്‍ വാര്‍ഷിക പരിപാടി കഴിഞ്ഞു തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇരോടൊപ്പം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും വാഹനത്തിലുണ്ടായിരുന്നു. ഇവരും പ്രിയയും…
Read More‘തൃശൂരിന്റെ ചങ്കാണ് സുനി ചേട്ടൻ’; പാര്‍ലമെന്റില്‍ തൃശൂര്‍ക്കാരുടെ ശബ്ദമായി സുനി ചേട്ടന് ഉണ്ടാവണം; വി.എസ്.സുനില്‍കുമാറിന് ആശംസയുമായി കെ. രാജൻ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിക്കുന്ന വി.എസ്.സുനില്‍കുമാറിന് ആശംസകളുമായി മന്ത്രി കെ. രാജൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ആശംസ അറിയിച്ചത്. ഒരു പാര്ലമെന്റേറിയന് എന്ന രീതിയില്‍ മികച്ച പ്രവര്‍ത്തനമാണ് വി. എസ്. സുനിൽകുമാർ നടത്തിയത്. ഏതൊരു വിഷയത്തേയും അഗാധമായ പഠനത്തിലൂടെ മനസിലാക്കി സഭയില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ വൈഭവം എടുത്തു പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. തീര്‍ച്ചയായും ഇന്ത്യന്‍ പാര്‍ലമെന്റില്‍ തൃശൂര്‍ക്കാരുടെ ശബ്ദമായി സുനി ചേട്ടന് ഉണ്ടാവേണ്ടത് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: പ്രിയപ്പെട്ട ജേഷ്ഠ സഹോദരന് സുനി ചേട്ടന് ( അഡ്വ.വി.എസ്.സുനില്‍കുമാര്‍) ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിക്കുകയാണ്. അന്തിക്കാട് നിന്നും സുനി ചേട്ടന്റെ പിന്മുറക്കാരനായാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരള വര്‍മ്മ കോളേജില്‍ എഐഎസ്എഫ് പ്രവര്‍ത്തനത്തിലും, പിന്നീട് സംഘടനയുടെ ജില്ലാ സംസ്ഥാന ദേശീയ ഭാരവാഹി സ്ഥാനങ്ങളിലും യുവജന പ്രസ്ഥാനത്തിന്റെ ഭാരവാഹി സ്ഥാനങ്ങളിലുമെല്ലാം…
Read More