‘ചിലരുടെ ബലഹീനതകളും അഹങ്കാരവും കോൺഗ്രസിന്‍റെ അന്ത്യം കുറിക്കുന്നു’; ഗുലാം നബി ആസാദ്

മുംബൈ: ഏതാനും ചിലരുടെ ബലഹീനതകളും അഹങ്കാരവും കാരണം കോൺഗ്രസ് അവസാനിക്കുന്നതു നിർഭാഗ്യകരമാണന്നു മുൻ കോൺഗ്രസ് നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) അധ്യക്ഷനുമായ ഗുലാം നബി ആസാദ്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ പാർട്ടി വിട്ടത് കോൺഗ്രസിനു വലിയ തിരിച്ചടിയാണെന്നും ആസാദ് പറഞ്ഞു. പാർട്ടി വിട്ടതിനാൽ ഇതിനെക്കുറിച്ചു കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. അശോക് ചവാൻ കോൺഗ്രസിനു നിർണായക സംഭാവന നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പിതാവ് കോൺഗ്രസിന്‍റെ വലിയ നേതാവും കേന്ദ്രമന്ത്രിയും കൂടിയായിരുന്നു. വരും നാളുകളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നാണു ലഭിക്കുന്ന വിവരം. യുപി, ബംഗാൾ തുടങ്ങിയ വലിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അവസാനിച്ചു. ഇത് പാർട്ടിക്കുള്ള വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

‘ഗ്രാമീൺ ഭാരത് ബന്ദ് ’നാളെ; കേരളത്തെ ബാധിക്കില്ല

ന്യൂഡൽഹി: കേന്ദ്ര നയങ്ങൾക്കെതിരേ സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ നാളെ രാവിലെ ആറു മുതൽ വൈകുന്നേരം നാലു വരെ നടക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തിന്‍റെ ഭാഗമായാണ് ബന്ദ്. കഴിഞ്ഞ ഡിസംബറിലാണ് ബന്ദിന് ആഹ്വനംചെയ്തത്. കാര്‍ഷിക, തൊഴിലുറപ്പ് ജോലികള്‍ സ്തംഭിപ്പിക്കുമെന്നു കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. എന്നാൽ, കേരളത്തിൽ ജനജീവിതത്തിനു തടസമുണ്ടാകില്ല. രാവിലെ 10നു രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നു സംസ്ഥാനത്തെ സമരസമിതി കോ-ഓർഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാർ അറിയിച്ചു.

Read More

ഇത് ചില്ലറക്കാര്യമല്ല ; ബിജെപിക്ക് കിട്ടി 720 കോടി; കോൺഗ്രസിന് 79 കോടി

ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിൽ ബിജെപിക്കു സംഭാവനയായി ലഭിച്ചത് 720 കോടി രൂപ. മറ്റു നാല് ദേശീയ പാർട്ടികളായ കോൺഗ്രസ്, എഎപി, സിപിഎം, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയ്ക്കു ലഭിച്ച മൊത്തം തുകയുടെ അഞ്ചിരട്ടിയിലധികമാണിതെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പറയുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾത്തു ലഭിച്ച മൊത്തം സംഭാവന 850.438 കോടി രൂപയാണ്. കോൺഗ്രസിന് 894 സംഭാവനകളിൽനിന്നായി 79.924 കോടി രൂപയാണ് ലഭിച്ചത്. ദേശീയ പാർട്ടികൾക്ക് ഡൽഹിയിൽനിന്ന് 276.202 കോടി രൂപ‌യും ഗുജറാത്തിൽനിന്ന് 160.509 കോടി രൂപയും മഹാരാഷ്ട്രയിൽനിന്ന് 96.273 കോടി രൂപയും സംഭാവന ലഭിച്ചതായും എഡിആർ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ആറാമത്തെ ദേശീയ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടിക്കു (ബിഎസ്പി) ലഭിച്ചതു വെറും 20,000 രൂപയിൽ താഴെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ദേശീയ പാർട്ടികളുടെ മൊത്തം സംഭാവനയിൽ 91.701…

Read More

ഗണേഷ് കുമാര്‍ ‘അമിതമായി ഇടപെടുന്നു’, എ.കെ. ശശീന്ദ്രന്‍ ‘ഒന്നും ചെയ്യുന്നില്ല’; ഗതാഗതത്തിലും വനത്തിലും പൊള്ളി സർക്കാർ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുത്ത് അടുത്തിരിക്കേ ഘടകകക്ഷികളുടെ രണ്ട് വകുപ്പുകളില്‍ സിപിഎമ്മിന് തീര്‍ത്താല്‍ തീരാത്ത തലവേദന. എന്‍സിപിക്ക് നല്‍കിയ വനം വകുപ്പും ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ബിക്ക് നല്‍കിയ ഗതാഗത വകുപ്പുമാണ് വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്. ഈ രണ്ട് വകുപ്പുകളും പരസ്പരം വച്ചുമാറുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് മുന്നണിക്കുള്ളില്‍തന്നെ ഉയരുന്നത്. നിരന്തര പ്രശ്‌നങ്ങളില്‍പ്പെട്ടുഴലുന്ന ഈ വകുപ്പ് മന്ത്രിമാരുടെ ‘പ്രകടനം’ തിരിച്ചടിയാകുമെന്ന ആശങ്കയാണ് സിപിഎമ്മിനുള്ളത്. ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ ആഗ്രഹിച്ച വകുപ്പായിരുന്നു വനം വകുപ്പ്. വനം വകുപ്പുമന്ത്രിയായ എ.കെ. ശശീന്ദ്രനാകട്ടെ മുന്‍പ് ഗതാഗതമന്ത്രിയായി ഇരുന്നിട്ടുമുണ്ട്. ഒരു വച്ചുമാറ്റത്തിലുടെ പ്രശ്‌നപരിഹാരത്തിന് സാധ്യതയുണ്ടോ എന്നും സിപിഎം പരിശോധിക്കുന്നുണ്ട്. കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ ഒരാള്‍ കൊല്ലപ്പെട്ടതുമാത്രമല്ല വനം വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. മന്ത്രി എ.കെ. ശശീന്ദ്രന്‍ വകുപ്പില്‍ കാര്യമായി ഇടപെടുന്നില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ മന്ത്രിക്ക് പലയിടത്തും എത്തിപ്പെടാന്‍ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്. എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ കാരണമാണ് എ.കെ. ശശീന്ദ്രനെ…

Read More

‘തൃശൂരിനൊരു കേന്ദ്രമന്ത്രി, മോദിയുടെ ഗ്യാരണ്ടി…!’ തൃശൂരിൽ ബിജെപിയുടെ വേറിട്ട ചുവരെഴുത്ത്

തൃശൂർ: തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി വിജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്ന വാഗ്ദാനത്തോടെ മണലൂരിൽ ചുവരെഴുത്ത്. തൃശൂരിനൊരു കേന്ദ്രമന്ത്രി… മോദിയുടെ ഗ്യാരണ്ടി എന്നാണ് തൃശൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന മണലൂരിൽ എൻഡിഎയുടെ പേരിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ഥാനാർഥിയുടെ പേര് ചുവരെഴുത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. തൃശൂരിൽ സുരേഷ്ഗോപിക്കുവേണ്ടി നേരത്തെ പേരുവച്ച് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. തൃശൂർ ലോക്സഭ മണ്ഡലത്തിലെയടക്കം സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിക്കാനിരിക്കെയാണ് തൃശൂരിനൊരു കേന്ദ്രമന്ത്രി എന്ന വാഗ്ദാനത്തോടെ ചുവരെഴുത്ത് നടത്തിയിരിക്കുന്നത്. തൃശൂരിൽനിന്നുള്ള ബിജെപി സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ കേന്ദ്ര മന്ത്രിയാക്കുമെന്ന വാഗ്ദാനം ഏറെ കൗതുകമായി.ശക്തമായ ത്രികോണമത്സരം നടക്കുന്ന തൃശൂർ ലോക്സഭ മണ്ഡലത്തിൽ സുരേഷ്ഗോപിയുടെ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നേരത്തെ സുരേഷ്ഗോപിയെ കേന്ദ്രമന്ത്രിയാക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കേന്ദ്രമന്ത്രിയായിരിക്കും മത്സരിക്കുകയെന്ന് അന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. തൃശൂരിൽ ബിജെപിയുടെ ചുവരെഴുത്തിന്‍റെ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത് സുരേഷ്ഗോപിയായിരുന്നു. കൂർക്കഞ്ചേരി കണിമംഗലത്ത് ചുവരിൽ താമരചിഹ്നം…

Read More

പിണറായിയുടേത് അഴിമതിയിൽ സർവകാല റെക്കോഡിട്ട സർക്കാർ; സംഘി ആരോപണം വീണയ്ക്കെതിരേയുള്ള അഴിമതി  മറയ്ക്കാനെന്ന് ഷിബു ബേബി ജോൺ

ചവറ : അഴിമതിയില്‍ സര്‍വകാല റെക്കോഡിട്ട പിണറായി സര്‍ക്കാരിന്‍റെയും കുടുംബത്തിന്‍റെയും അഴമതി കഥകള്‍ മറയ്ക്കാന്‍ മറ്റുള്ളവരെ സംഘിയാക്കുന്നു എന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. ചവറയില്‍ ചേര്‍ന്ന യുഡിഎഫ് ചവറ നിയോജ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വന്തം മകള്‍ വീണക്കെതിരെയുള്ള അന്വേഷണ വാര്‍ത്തകളും, ജനകീയ വിഷയങ്ങളും പ്രതിഷേധത്തിനു മറയായിട്ടാണ് കൊല്ലം എംപിക്കെതിരെ സംഘി ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചീട്ട് വീണ്ടും സിപിഎമ്മിന് മടക്കി പോക്കറ്റില്‍ വയ്ക്കേണ്ടിവരും. ഇന്ത്യ കണ്ട മികച്ച പാര്‍ലമെന്‍റേറിയനും ജനകീയ നേതാവുമാണ് എന്‍.കെ.പ്രേമചന്ദ്രന്‍ . അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളെ യുഡിഎഫ് തള്ളുന്നുവെന്നും, കേരള ജനത ഈ ജനവഞ്ചന സര്‍ക്കാരിനെതിരെ വോട്ടു ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.സി.രാജന്‍, കണ്‍വീനര്‍രാജേന്ദ്രപ്രസാദ്, യുഡിഎഫ് ചവറ നിയോജക മണ്ഡലം ചെയര്‍മാന്‍ കോലത്ത് വേണുഗോപാല്‍, കണ്‍വീനര്‍ ജസ്റ്റിന്‍ ജോണ്‍,…

Read More

ആലുവയിൽ കാറിടിച്ച് പരിക്കേറ്റ ഏഴ് വയസുകാരൻ വെന്‍റിലേറ്ററിൽ തുടരുന്നു; അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്‌പി

ആലുവ: കുട്ടമശേരിയിൽ കാറിടിച്ച് പരിക്കേറ്റ വാഴക്കുളം സ്വദേശി നിഷികാന്തിന്‍റെ(ഏഴ്) ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഓട്ടോയിൽ നിന്ന് തെറിച്ചുവീണ നിഷികാന്തിന്‍റെ ശരീരത്തിൽ പിന്നാലെ വന്ന കാർ കയറിയിറങ്ങുകയായിരുന്നു. കുട്ടിയെ ഇടിച്ച ശേഷം കാർ നിർത്താതെ പോയി. അന്വേഷണത്തിൽ കാറിന്‍റെ ഉടമയേയും സുഹൃത്തിനേയും ഇന്നലെ പിടികൂടി. കാര്‍ ഓടിച്ചത് വാഹനത്തിന്‍റെ ഉടമയുടെ സുഹൃത്താണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ നെടുമ്പാശേരി സ്വദേശി ഷാന്‍ പിടിയിലായി. കാറിന്‍റെ ഉടമയായ രജനിയുടെ സുഹൃത്താണ് ഇയാളെന്ന് ആലുവ ഡിവൈഎസ്പി എ. പ്രസാദ് പറഞ്ഞു. നേരത്തെ, കാര്‍ ഓടിച്ചത് ബന്ധുവാണെന്നായിരുന്നു രജനി പറഞ്ഞിരുന്നത്. അപകടവുമായി ബന്ധപ്പെട്ട് രജനിയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ ഇടിച്ചത് താന്‍ അറിഞ്ഞില്ലെന്നാണ് കാര്‍ ഓടിച്ചയാളുടെ മൊഴി. അതേസമയം, അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്പി പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ കുട്ടമശേരിയിൽ അച്ഛന്‍ പ്രജിത്ത് ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിന്നിലിരുന്ന നിഷികാന്ത് റോഡിലേക്ക് വീഴുകയായിരുന്നു.…

Read More

ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം; പൗരന്‍റെ വിവരാവകാശത്തെ ലംഘിക്കുന്നു; കള്ളപ്പണം ഒഴിവാക്കാനുള്ള ഏകമാര്‍ഗമല്ല ഇലക്ടറല്‍ ബോണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്. ഇലക്ടറല്‍ ബോണ്ട് പൗരന്‍റെ വിവരാവകാശത്തെ ലംഘിക്കുന്നുവെന്നും കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തിയത് ഭരണഘടന വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെക്കുറിച്ച് അറിയാന്‍ വോട്ടര്‍മാര്‍ക്കും പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കും അവകാശമുണ്ട്. കള്ളപ്പണം ഒഴിവാക്കാനുള്ള ഏകമാര്‍ഗമല്ല ഇലക്ടറല്‍ ബോണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. കള്ളപ്പണം തടയാനെന്ന പേരില്‍ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാകില്ല. അത് ഭരണഘടനാ ലംഘനമാണ്. സംഭാവന നല്‍കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ സ്വാധീനം ലഭിക്കും. ഇലക്ടറല്‍ ബോണ്ട് വിവരാവകാശ നിയമം ലംഘിക്കുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അംഗീകൃത ബാങ്കിൽനിന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനയായി നൽകാമെന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകൾ 15 ദിവസത്തിനകം പാർട്ടികൾക്ക് പണമാക്കി മാറ്റാം. സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അതിലെ സുതാര്യതക്കുറവുതന്നെയാണ് ചോദ്യംചെയ്യപ്പെട്ടതും. അസോസിയേഷന്‍…

Read More

വനം മന്ത്രി എ.കെ. ശശീന്ദ്രനെ പിന്‍വലിക്കണം; എന്‍സിപി ഔദ്യോഗിക വിഭാഗം മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനര്‍ക്കും കത്തു നല്‍കി

കോട്ടയം: എന്‍സിപിയുടെ മന്ത്രി എ.കെ. ശശീന്ദ്രനെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപിയുടെ ഔദ്യോഗിക വിഭാഗം മുഖ്യമന്ത്രിക്ക് കത്തു നല്‍കി. ഔദ്യോഗിക വിഭാഗം എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്‍റ് എന്‍. എ. മുഹമ്മദുകുട്ടിയാണ് ഇന്നു രാവിലെ നിയമസഭ ചേംബറിലെത്തി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. ദേശീയതലത്തില്‍ അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വിഭാഗമായി അംഗീകരിക്കുകയും ഔദ്യോഗിക ചിഹ്നം അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന അജിത് പവാര്‍ വിഭാഗം മന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗിക എന്‍സിപി വിഭാഗം എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നും എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാണമന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം കേരളത്തില്‍ ബാധകമല്ലെന്നും മന്ത്രി സ്ഥാനത്തു നിന്നു താന്‍ മാറില്ലെന്നും താന്‍ പവാറിനൊപ്പമാണെന്നും ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശശീന്ദ്രന്‍റെ ഈ തീരുമാനം പാര്‍ട്ടി തീരുമാനത്തിനെതിരാണെന്നും അയോഗ്യത…

Read More

ഓട്ടോയിൽ നിന്ന് തെറിച്ചുവീണ കുട്ടിയെ ഇടിച്ചുതെറിപ്പിച്ച കാറിന്‍റെ ഉടമയെ തിരിച്ചറിഞ്ഞു; കാര്‍ ഓടിച്ചത് വാഹന ഉടമയുടെ ആൺസുഹൃത്ത്

കൊച്ചി: ആലുവയില്‍ ഓട്ടോറിക്ഷയില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെ കാര്‍ ഇടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ ഡ്രൈവറെ തിരിച്ചറിഞ്ഞു. കാര്‍ ഓടിച്ചത് വാഹനത്തിന്‍റെ ഉടമയുടെ സുഹൃത്താണെന്ന് പോലീസ്. സംഭവത്തില്‍ നെടുമ്പാശേരി സ്വദേശി ഷാന്‍ പിടിയിലായി. കാറിന്‍റെ ഉടമയായ രജനിയുടെ സുഹൃത്താണ് ഇയാളെന്ന് ആലുവ ഡിവൈഎസ്പി എ. പ്രസാദ് പറഞ്ഞു. നേരത്തെ, കാര്‍ ഓടിച്ചത് ബന്ധുവാണെന്നായിരുന്നു രജനി പറഞ്ഞിരുന്നത്. അപകടവുമായി ബന്ധപ്പെട്ട് രജനിയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം രാവിലെ കുട്ടമശേരിയിലാണ് ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് കാര്‍ കയറി ഇറങ്ങിയത്. ഗുരുതരമായി പരിക്കേറ്റ വാഴക്കുളം സ്വദേശി നിഷികാന്ത്(ഏഴ്) ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന്‍ പ്രജിത്ത് ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിന്നിലിരുന്ന കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഓട്ടോയില്‍ നിന്ന് റോഡിലേക്ക് വീണ കുട്ടി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോയി.…

Read More