മുംബൈ: പ്രമുഖ യൂട്യൂബറുടെ വീട്ടിലെ സിസിടിവി ഹാക്ക് ചെയ്ത് നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. മുംബൈയിലെ ബാന്ദ്രയിലെ വീട്ടിലെ കിടപ്പുമുറിയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറയാണ് ഹാക്ക് ചെയ്യപ്പെട്ടത്. സുഹൃത്ത് പറഞ്ഞപ്പോഴാണ് യുവാവ് വിവരം അറിയുന്നത്. തുടർന്ന് യുവാവ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി കാമറകൾ ഹാക്ക് ചെയ്തത് നവംബർ 17നാണ് എന്നാൽ ഡിസംബർ ഒൻപതിന് നഗ്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം അറിഞ്ഞതെന്ന് യുവാവ് പരാതിയിൽ പറഞ്ഞു. സുഹൃത്ത് വിളിച്ച് താൻ വസ്ത്രം മാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി യുവാവിനെ അറിയിക്കുകയായിരുന്നു. വീഡിയോ പരിശോധിച്ചപ്പോഴാണ് മുറിയിൽ സ്ഥാപിച്ച സിസിടിവി കാമറയിൽ നിന്നാണ് ദൃശ്യങ്ങൾ പുറത്തുവന്നതെന്ന് മനസിലായത്. പെട്ടെന്ന് തന്നെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവുമായി പരിചയമുള്ള ആരെങ്കിലുമായിരിക്കും സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക…
Read MoreCategory: Loud Speaker
ഡൽഹിയിലെ വായു മലിനീകരണം: വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കരുത്; സുപ്രീംകോടതി
ന്യൂഡൽഹി: വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതു നിർത്തിയാൽ ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കാമെന്ന് സുപ്രീംകോടതി. കത്തിക്കൽ തടയാൻ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഡൽഹിയിലെ വായു മലിനീകരണ പ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. പ്രശ്നപരിഹാരത്തിനായി പഞ്ചാബും ഹരിയാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവിഷ്കരിച്ച കർമപദ്ധതികൾ രണ്ട് മാസത്തിനകം നടപ്പാക്കാനും റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാനും ബന്ധപ്പെട്ട സംസ്ഥാനങ്ങളോട് ബെഞ്ച് ആവശ്യപ്പെട്ടു.
Read Moreആരാധനാലയങ്ങളില്‍ വലിയ ശബ്ദത്തില്‍ ഉച്ചഭാഷിണി വേണ്ട; ഉത്തരവിറക്കി മധ്യപ്രദേശ്
ഭോപ്പാല്‍: ആരാധനാലയങ്ങളില്‍ വലിയ ശബ്ദത്തില്‍ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചാൽ നപടിയുണ്ടാകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. മധ്യപ്രദേശിലെ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതു നിരോധിച്ചതായി മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പുറത്തിറക്കുന്ന ആദ്യ ഉത്തരവിൽ അദ്ദേഹം വ്യക്തമാക്കി. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനായി സുപ്രീംകോടതിയും ദേശീയഹരിത ട്രിബ്യൂണലും നിര്‍ദേശിച്ച പ്രത്യേക മാനദണ്ഡങ്ങള്‍ സംസ്ഥാനത്തു കര്‍ശനമായി നടപ്പിലാക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു. ആരാധനാലയങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും ഉച്ചഭാഷിണികളുടെ ശബ്ദതീവ്രത പരിശോധിക്കുമെന്നും ഇതിനായി എല്ലാ ജില്ലകളിലും പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുമെന്നും അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രാജേഷ് രാജോറ പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് മോഹന്‍ യാദവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
Read Moreതെലുങ്കു നടനെക്കുറിച്ച് അപവാദം; യുട്യൂബർ പിടിയിൽ
ഹൈദരാബാദ്: തനിക്കെതിരേ അപവാദപ്രചാരണം നടത്തിയെന്ന തെലുങ്കുനടൻ വിജയ് ദേവരകൊണ്ടയുടെ പരാതിയിൽ യുട്യൂബറെ പോലീസ് പിടികൂടി. അനന്ത്പുർ സ്വദേശിയായ യുട്യൂബറാണ് പിടിയിലായത്. ഒരു നടിയെയും വിജയ് ദേവരകൊണ്ടയെയും ചേർത്ത് യു ട്യൂബ് ചാനലിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു എന്നതാണ് നടന്റെ പരാതിയുടെ അടിസ്ഥാനം. പിടിയിലായ യുട്യൂബറെ പിന്നീട് കൗൺസിലിംഗിന് വിധേയനാക്കിയശേഷം വീഡിയോകൾ ഡിലീറ്റ് ചെയ്യിപ്പിക്കുകയും വിട്ടയയ്ക്കുകയുംചെയ്തുവെന്നു വിജയ് ദേവരകൊണ്ടയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവർ പറഞ്ഞു. ശിവ നിർവാണ സംവിധാനംചെയ്ത കുഷിയാണ് വിജയ് ദേവരകൊണ്ടയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Read Moreപ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ; മതസ്പർധ ഉണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്; പ്രതി റിമാൻഡിൽ
മാന്നാർ: മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള കാർട്ടൂൺ ചിത്രങ്ങളും ആക്ഷേപിക്കുന്ന അടിക്കുറിപ്പുകളും ചേർത്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചതിനു മാന്നാർ കുരട്ടിശേരി കടമ്പാട്ട് കിഴക്കെതിൽ പ്രസന്നകുമാറിനെ (56) യാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 10നാണ് പ്രതി തന്റെ ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടത്. ഇതിനെതിരേ മാന്നാർ പുത്തൻ പള്ളി മുസ് ലിം ജമാ അത്ത് കമ്മിറ്റി, മാന്നാർ സ്വദേശി ഷാനവാസ് എന്നിവർ മാന്നാർ പോലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന് പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. നിലവിൽ അടിപിടി ഉൾപ്പെടെയുള്ള കേസുകൾ ഇയാളുടെ പേരിൽ മാന്നാർ സ്റ്റേഷനിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഗവർണറെ വഴിയിൽ തടഞ്ഞ സംഭവം; ജാമ്യ ഹർജിയിൽ ഇന്ന് വിധി
തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ കേസിൽ എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. തിരുവനന്തപുരം ജെഎഫ്എം കോടതിയാണ് വിധി പറയുക. സിആർപിസി 124 വകുപ്പ് നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഗവർണറെ തടഞ്ഞതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരായ ഏഴു പ്രവർത്തകരുടെയും ജാമ്യാപേക്ഷയിൽ വാദം കേൾക്കവേ പ്രോസിക്യൂഷനും കടകവിരുദ്ധമായ നിലപാടു സ്വീകരിച്ചിരുന്നു. ഐപിസി 124 നിയമപരമായി വ്യാഖ്യാനിച്ചാൽ ഭാവിയിൽ ചെയ്യാനിരിക്കുന്ന ഗവർണറുടെ നിയമ പരമായ കർത്തവ്യങ്ങൾ തടയാനായുള്ള ഉദ്ദേശ്യത്തോടെ തടഞ്ഞാലേ കുറ്റം നിലനിൽക്കൂവെന്നു പ്രോസിക്യൂഷൻ വാദിച്ചു. ഇവിടെ ഗവർണർ സർവകലാശാലയിൽ നോമിനേഷൻ നടത്തിയത് കഴിഞ്ഞു പോയ നടപടി ആണ്. ചെയ്യാനിരിക്കുന്ന നടപടിയിൽ തടസം വരുത്തണമെന്ന ഉദ്ദേശ്യത്തോടെ കുറ്റം ചെയ്താലേ ഐപിസി 124 നിലനിൽക്കുകയുള്ളുവെന്ന സംശയം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലംന്പള്ളി മനു കോടതിയെ അറിയിച്ചു. പ്രതിഷേധത്തിൽ ഗവർണറുടെ വാഹനത്തിന് കേടുപാടു സംഭവിച്ചു…
Read Moreകുഴൽപ്പണം കടത്താൻ “കാഷ് ബനിയൻ’ വിദ്യ; 26.65 ലക്ഷം രൂപ പിടികൂടി
വാളയാർ: കുഴൽപ്പണക്കടത്തിനു പ്രത്യേകം തയാറാക്കിയ “കാഷ് ബനിയൻ’ വിദ്യ ഒടുവിൽ പൊളിഞ്ഞു. പ്രത്യേക ബനിയനുണ്ടാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ 26.65 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി മഹാരാഷ്ട്ര താനെ സ്വദേശി താനാജി ഷിൻഡയെ (20) വാളയാറിൽ പിടികൂടി. എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ കെഎസ്ആർടിസി ബസിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ള ബനിയനിൽ രഹസ്യ അറകൾ തുന്നിപ്പിടിപ്പിച്ചു ഇതിനകത്താണ് 500 രൂപയുടെ നോട്ടുകെട്ടുകൾ ഒളിപ്പിച്ചിരുന്നത്. ഷർട്ടിനുള്ളിലായതിനാൽ എളുപ്പം കണ്ടെത്തില്ലെന്ന വിശ്വാസത്തിലാണ് ഈ രീതി ഉപയോഗിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടു സീറ്റിൽനിന്നു മാറാൻ ശ്രമിച്ചതോടെ ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് കാഷ് ബനിയനിലെ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. കോയന്പത്തൂരിൽനിന്നു പട്ടാന്പിയിലേക്കാണു പണം കൊണ്ടുപോയിരുന്നത്. ഈ വിദ്യ ഉപയോഗിച്ചു മുന്‍പും ഇയാൾ കുഴൽപ്പണം കടത്തിയിരുന്നെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. ക്രിസ്മസ് പുതുവർഷ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചു ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.രാകേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു…
Read Moreസ്കൂൾ കാമ്പസിലെ അശ്ലീല വീഡിയോ പുറത്ത്; നാല് അധ്യാപകർക്ക് സസ്പെൻഷൻ
മുംബൈ: സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്കൊപ്പം ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് അധ്യാപകനെതിരേ കേസ്. മഹാരാഷ്ട്രയിലെ ബീഡിലെ ഹൈസ്കൂള്‍ അധ്യാപകൻ ആമേര്‍ ഖ്വാസിക്കെതിരെയാണ് ഐടി ആക്ട് അടക്കം വിവധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്. സ്കൂളിലെ മൂന്ന് അധ്യാപികമാരാണ് അധ്യാപകനൊപ്പം ദൃശ്യങ്ങളിൽ ഉണ്ടായിരുന്നതെന്നും നാല് പേരെയും സസ്പെന്‍ഡ് ചെയ്തതായും സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂൾ കാമ്പസിലെ വിവിധയിടങ്ങളില്‍വച്ച് അധ്യാപകൻ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ് ലോഡ് ചെയ്തതായും പോലീസ് സംശയിക്കുന്നു. വീഡിയോ പ്രചരിച്ചതോടെ സ്കൂൾ അധികൃതർ അധ്യാപകനെതിരേ പരാതി നൽകി. അതേസമയം, ഇവ നേരത്തെ ചിത്രീകരിച്ചതാണെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ വീഡിയോകള്‍ പുറത്തുവിട്ടതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധ്യാപകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Read Moreമലപ്പുറത്തും കോഴിക്കോട്ടും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; 50 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി
കോഴിക്കോട്: മലപ്പുറത്തും കോഴിക്കോട്ടും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പണവും രേഖകളും പിടിച്ചെടുത്തു. കെട്ടിട നിര്‍മാണ കമ്പനികളുടെയും ആര്‍ക്കിടെക്ടുമാരുടെയും എന്‍ജിനീയര്‍മാരുടെയും ഓഫീസുകളിലും വസതികളിലുമാണ് റെയഡ് നടക്കുന്നത്. അമ്പതുകോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. മലപ്പുറം മഞ്ചേരിയിലെ കെട്ടിടനിർമാതാവിന്റെ വസതിയില്‍നിന്ന് 18 കോടി രൂപ പിടിച്ചെടുത്തു. ഷെല്‍ഫില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്ന് ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോഴിക്കോട്ടെ കെട്ടിട നിര്‍മാതാവായ ഗണേശനില്‍ നിന്ന് അഞ്ചുകോടിയുടെ നിക്ഷേപത്തിന്റെ രേഖ പിടിച്ചെടുത്തു. കോഴിക്കോട്ടെ ഒരു സഹകരണ ബാങ്കിലുള്ള അനധികൃത നിക്ഷേപത്തിന്റെ രേഖയാണ് പിടിച്ചെടുത്തത്. കോഴിക്കോട്ടെ ഒരു നിര്‍മാണ ഗ്രൂപ്പില്‍ നിന്ന് 17 ലക്ഷം രൂപ പിടിച്ചെടുത്തു. നിര്‍മാണ കമ്പനികളുടെയും ആര്‍ക്കിടെക്ടുമാരുടെയും കണക്ക് ഓഡിറ്റിംഗ് നടത്തുന്ന കോഴിക്കോട്ടെയും ബംഗളൂരുവിലെയും സ്ഥാപനങ്ങളിലും പരിശോധന നടന്നു. കെട്ടിട നിര്‍മാണ കമ്പനികള്‍ വരുമാനത്തിന് അനുസൃതമായി ആദായ നികുതി അടയ്ക്കാത്തതിനെത്തുടര്‍ന്നാണ് പരിശോധന നടന്നത്. വന്‍തുക…
Read Moreസ്ത്രീകൾക്കെതിരുള്ള ആസിഡ് ആക്രമണം, ഒന്നാമത് ഈ നഗരം; എൻസിആർബി റിപ്പോർട്ട് പുറത്ത്
ബംഗളൂരു: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2022-ൽ രാജ്യത്ത് സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ ആസിഡ് ആക്രമണങ്ങൾ നടന്ന ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് ബംഗളൂരു. കണക്കുകൾ പ്രകാരം എൻസിആർബി റിപ്പോർട്ടിൽ ലിസ്റ്റ് ചെയ്ത 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ കഴിഞ്ഞ വർഷം എട്ട് സ്ത്രീകൾ ആസിഡ് ആക്രമണത്തിന് ഇരയായതോടെ മൊത്തത്തിലുള്ള പട്ടികയിൽ ബംഗളൂരു ഒന്നാം സ്ഥാനത്താണ്. ഈ കാലയളവിൽ സിറ്റി പോലീസ് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. 2022ൽ ഏഴ് സ്ത്രീകൾ ആസിഡ് ആക്രമണത്തിന് ഇരയായ ഡൽഹി രണ്ടാം സ്ഥാനത്താണ്. അഹമ്മദാബാദിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു. എൻസിആർബി ഡാറ്റയുടെ വിശകലനത്തിൽ ഡൽഹി പോലീസ് ഏഴ് ആസിഡ് ആക്രമണ ശ്രമ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, ബെംഗളൂരു പോലീസ് 2022-ൽ മൂന്ന് ആസിഡ് ആക്രമണ ശ്രമ കേസുകൾ മാത്രമാണ് രജിസ്റ്റർ…
Read More