എസ്.ആർ.സുധീർ കുമാർകൊല്ലം: ദീപാവലിയോട് അനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ ജൻ സാധാരൺ സ്പെഷൽ ട്രെയിൻ ഏർപ്പെടുത്തി റെയിൽവേ. വൺവേ അൺറിസർവ്ഡ് സ്പെഷൽ ട്രെയിനാണ് സർവീസ് നടത്തുക. ആദ്യ വണ്ടി എറണാകുളം ജംഗ്ഷനിൽ നിന്ന് ധൻബാദിലേയ്ക്ക് പത്തിന് പുറപ്പെടും. രാത്രി 11.55 ന് എറണാകുളത്ത് നിന്ന് യാത്രതിരിക്കുന്ന വണ്ടി 12 – ന് രാത്രി 11 -ന് ധൻബാദിൽ എത്തും.ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം, ജോലാർപ്പെട്ട ജംഗ്ഷൻ, കാട്പാടി ജംഗ്ഷൻ, പെരമ്പൂർ, ഗുഡൂർ, വിജയവാഡ, രാജമുദ്രി, ദുവ്വാഡ, വിഴിയനഗരം, റായഗഡ, സാമ്പൽപുർ, റൂർക്കേല എന്നിവയാണ് സ്റ്റോപ്പുകൾ. രണ്ട് ലഗേജ് – ബ്രേക്ക് വാൻ കോച്ചുകൾ കൂടാതെ 22 രണ്ടാം ക്ലാസ് ജനറൽ സിറ്റിംഗ് കോച്ചുകൾ ഉണ്ടാകും. ഇത് കൂടാതെ ഒരു വീക്കിലി സ്പെഷൽ സൂപ്പർഫാസ്റ്റ് ട്രെയിൻ നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് താംബരത്തേയ്ക്കും തിരികെയും സർവീസ് നടത്തും.…
Read MoreCategory: Loud Speaker
‘ഇന്ത്യ’യിൽ കോൺഗ്രസിന് താത്പര്യമില്ല; നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് താത്പര്യമെന്ന് നിതീഷ് കുമാര്‍
പട്ന: ‘ഇന്ത്യ’ മുന്നണിയിൽ കോണ്‍ഗ്രസിനു താത്പര്യമില്ലെന്ന കുറ്റപ്പെടുത്തലുമായി ബിഹാര്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനിരയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ നിതീഷ് കുമാര്‍. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് കോൺഗ്രസിനു താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. ‘ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി പട്നയിൽ സിപിഐ സംഘടിപ്പിച്ച റാലിയിലാണ് നിതീഷ് കുമാര്‍ ഇന്ത്യ മുന്നണിയിലെ തനിക്കുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ഉള്‍പ്പടെയുള്ള മുതിർന്ന നോതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് നിതീഷ് മുന്നണിയിലെ അസ്വസ്ഥകൾ തുറന്നുപറഞ്ഞത്.
Read More‘അഞ്ച് വർഷവും മുഖ്യമന്ത്രി ഞാൻ തന്നെ’; പരസ്യപ്രഖ്യാപനവുമായ് സിദ്ധരാമയ്യ
ബംഗളൂരു: കർണാടകയിൽ അധികാരം പങ്കിടലുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ മുഖ്യമന്ത്രിയായി കാലാവധി പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ. സിദ്ധരാമയ്യയും കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറും രണ്ടരവർഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ പരസ്യപ്രഖ്യാപനം. ‘സർക്കാർ അഞ്ചു വർഷം അധികാരത്തിലുണ്ടാകും. ഞാൻ മുഖ്യമന്ത്രിയാണ്, അധികാരത്തിൽ തന്നെ തുടരും. അധികാരമാറ്റം ഹൈക്കമാൻഡ് തീരുമാനിക്കും. കോൺഗ്രസ് പ്രാദേശിക പാർട്ടിയല്ല, ദേശീയ പാർട്ടിയാണ്’- അധികാരം പങ്കിടലിനെ നിഷേധിച്ചുകൊണ്ട് സിദ്ധരാമയ്യ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കി 224 സീറ്റിൽ 135 സീറ്റും കരസ്ഥമാക്കിയാണ് കോൺഗ്രസ് സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിച്ചത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തപ്പോൾ സിദ്ധരാമയ്യയുമായി അധികാരം പങ്കിടാൻ ശിവകുമാർ സമ്മതം മൂളിയതായി റിപ്പോർട്ട് വന്നിരുന്നു. കോൺഗ്രസിലെ ചില എംഎൽഎമാർ, മുഖ്യമന്ത്രിസ്ഥാനം പങ്കിടൽ, മന്ത്രിസഭാവികസനം തുടങ്ങിയ വിഷയങ്ങൾ പരസ്യമായി ഉന്നയിക്കുന്നുണ്ട്.
Read Moreരാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ഇഡി റെയ്ഡ്
ജയ്പൂര്‍: രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ ഇഡി റെയ്ഡ്. രാജസ്ഥാനിലെ 25 ഇടങ്ങളിലാണു പരിശോധന. ജല്‍ജീവന്‍ മിഷന് അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിൽ റെയ്ഡ് നടക്കുന്നത്. പദ്ധതിയില്‍ അഴിമതി നടന്നെന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥന് ഇഡിക്കു വിവരം നല്‍കിയിരുന്നു. പദ്ധതിയില്‍ 13,000 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം. ഛത്തീസ്ഗഡില്‍ ഓണ്‍ലൈന്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. മഹാദേവ് ഓണ്‍ലൈന്‍ ആപ്പുവഴിയുള്ള വാതുവയ്പ്പ് കേസിലാണു പരിശോധന. ചില രാഷ്ട്രീയ നേതാക്കള്‍ ഉൾപ്പെടെയുള്ളവർക്ക് ഇതിന്റെ ഗുണം കിട്ടിയിട്ടുണ്ടെന്നാണ് ഇഡിയുടെ വിശദീകരണം.
Read Moreവായുമലിനീകരണം; ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് അവധി;മലിനീകരണത്തിന്റെ അളവു കുറയ്ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആശങ്കാജനകമാം വിധം വായു മലിനീകരണം രൂക്ഷമാകുന്നതിനാല്‍ രണ്ട് ദിവസത്തേക്ക് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്കൂളുകള്‍ക്ക് അവധി നല്കുന്ന വിവരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. ഡല്‍ഹിയിലെ മലിനീകരണ തോത് ഉയരുകയാണെന്നും എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്) 450ന് മുകളിലാണെന്നും ഇന്നലെ റിപ്പോര്‍ട്ട് വന്നിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്കൂളുകള്‍ക്കും അവധിയായിരിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. നവജാതശിശുക്കളടക്കമുള്ള കുട്ടികള്‍ക്ക് ഡല്‍ഹിയിലെ വായു മലിനീകരണം ഏറെ അപകടകരമാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് എയിംസ് പുറത്തുവിട്ടിരുന്നു. ഇതോടെ പ്രദേശത്തു മലിനീകരണത്തിന്റെ അളവു കുറയ്ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി.
Read Moreപോലീസ് സേനയിൽ ആത്മഹത്യകൾ വർധിക്കുന്നു; അഞ്ച് വർഷത്തിനിടയിൽ ജീവനൊടുക്കിയത് 69 പേർ
തിരുവനന്തപുരം: കേരളാ പോലീസിൽ ആത്മഹത്യകൾ കുടുന്നതായി റിപ്പോർട്ട്. ആത്മഹത്യകൾ ചെറുക്കാൻ കൗണ്‍സിലിംഗിന് നടത്തണമെന്ന ആവശ്യം പണമില്ലാത്തത് കാരണം നടപ്പാക്കാനായില്ല. അഞ്ച് വർഷക്കാലയളവിനുള്ളിൽ സേനയിലെ 69 പോലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. പന്ത്രണ്ട് പേർ ആത്മഹത്യശ്രമം നടത്തി. 2019 ജനുവരി മുതൽ 2023 സെപ്റ്റംബർ വരെയുള്ള കണക്കാണിത്. ജീവനൊടുക്കിയതില്‍ ഏറെയും പൊലീസിന്റെ ഏറ്റവും താഴേതട്ടിലുള്ളവരാണ്. ജോലിയിലെ സമ്മർദ്ദവും കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും അസുഖങ്ങളും ആത്മഹത്യയിലേക്ക് ഉദ്യോഗസ്ഥരെ നയിച്ചിട്ടുണ്ടെന്നാണ് പോലീസ് തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 32 സിവിൽ പോലീസ് ഓഫീസർമാരും 16 സീനിയർ സിവിൽ പോലീസ് ഓഫീസർമാരും 8 ഗ്രേഡ് എസ്ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യചെയ്തതിൽപ്പെടുന്നു. പോലീസുകാരുടെ മാനസിക സമ്മർദ്ദം ഏറുന്നത് സംബന്ധിച്ച് വിലയിരുത്തി തയാറാക്കിയ റിപ്പോർട്ടിലാണ് സേനയിലെ ആത്മഹത്യകളെക്കുറിച്ച് വിവരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ജോലിയിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനായി പല പദ്ധതികളും തുടങ്ങണമെന്ന് തീരുമാനിച്ചെങ്കിലും പണമില്ലാത്തത് കാരണം ഒന്നും…
Read Moreസംസ്ഥാനത്ത് മഴ ശക്തമായി തുടരും; നാളെ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇരു ജില്ലകളിലും പ്രവചിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതല്‍ 2.0 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്നാട് തീരത്ത് 1.2 മുതല്‍ 2.2…
Read Moreലീഗ് കോൺഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ല: എ.കെ. ബാലൻ
തിരുവനന്തപുരം: പാലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന മുസ് ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. ലീഗിന്റെ നിലപാട് ശ്ലാഘനീയമാണെന്നും ഇ.ടി. മുഹമ്മദ് ബഷീറിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ രാഷ്ട്രീയ തീരുമാനമാണ് മുസ് ലിം ലീഗ് എടുത്തിട്ടുള്ളതെന്ന് എ.കെ. ബാലൻ അഭിപ്രായപ്പെട്ടു. ഇത് കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ലീഗ് കോൺഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്ന് പ്രകടമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോൺഗ്രസിന്റെ തെറ്റായ നയങ്ങളെ ലീഗ് തിരുത്തുന്നുവെന്നും എ.കെ. ബാലൻ വ്യക്തമാക്കി. പാലസ്തീൻ വിഷയത്തിൽ ആര്യാടൻ ഷൗക്കത്ത് സെമിനാർ സെമിനാർ സംഘടിപ്പിക്കുന്നതിനെ പോലും കോൺഗ്രസ് എതിർക്കുകയാണ്. കോൺഗ്രസ് സമീപനത്തോട് യോജിക്കാനാവാത്ത സാഹചര്യമാണ് ലീഗിൽ വന്നു ചേർന്നിട്ടുള്ളതെന്നും എ.കെ.ബാലൻ പറഞ്ഞു. കേരളീയത്തിനായി ചെലവാക്കുന്ന പണം നിക്ഷേപമാണെന്ന് എ.കെ. ബാലൻ പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി എത്ര…
Read Moreകൂനിന്മേൽ കുരുവായി വെള്ളക്കരവും കൂട്ടുന്നു; ഏപ്രിൽ മുതൽ വർധന
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ ഒന്ന് മുതൽ അഞ്ച് ശതമാനം നിരക്ക് വർധന ഉണ്ടാകുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് ജല അഥോറിറ്റി ഫെബ്രുവരിയിൽ സർക്കാരിന് ശിപാർശ നൽകും. ഈ വർഷം ആദ്യം ലിറ്ററിന് ഒരു പൈസ എന്ന നിരക്കിൽ വെള്ളക്കരം വർധിപ്പിച്ചിരുന്നു. ഒരു ലിറ്ററിന് ഒരു പൈസ കൂട്ടുമ്പോൾ 1000 ലിറ്ററിന് കൂടുന്നത് പത്ത് രൂപയാണ്. 5000 ലിറ്റർ വരെ ഗാർഹിക ഉപഭോഗത്തിന് മിനിമം ചാർജായി നിലവിൽ ഈടാക്കുന്നത് 22.05 രൂപയാണ്. ഇതിൽ 72 രൂപയോളമായിരുന്നു ഒറ്റയടിക്ക് വർധിച്ചത്. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. 2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 ശതമാനം വർധന വരുത്തുന്നുണ്ട്. ഓരോ വർഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു.
Read Moreഅരാഷ്ട്രീയ വ്യക്തിഹത്യകൾക്ക് അതേ രീതിയിൽ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല; ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്നെനിക്ക് നിർബന്ധമുണ്ട്;ദീപാ നിശാന്ത്
കേരള വര്‍മ്മ കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി മുൻ അധ്യാപിക ദീപ നിശാന്ത്. അരാഷ്ട്രീയവ്യക്തിഹത്യകൾക്ക് അതേ രീതിയിൽ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. പക്ഷേ ആ മറുപടിയും തുടർചർച്ചകളും ഏതെങ്കിലും തരത്തിൽ ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്ന കാര്യത്തിൽ നിർബന്ധമുള്ളതുകൊണ്ട് മൗനം പാലിക്കുന്നു എന്ന് ദീപാ നിശാന്ത് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദീപാ നിശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… അച്ഛൻ പോയതിനുശേഷം മാനസികമായി അനുഭവിക്കുന്ന ചില ബുദ്ധിമുട്ടുകളുടെ പേരിൽ ഒരു മാസക്കാലമായി ഈ വഴിക്കങ്ങനെ വരാറില്ല. ഒന്നും എഴുതാറുമില്ല. കഴിഞ്ഞ ദിവസം നടന്ന കേരളവർമ്മ കോളേജ് യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലരും അനാവശ്യമായി പല ആരോപണങ്ങളും തീർത്തും വ്യക്തിഹത്യാപരമായ പരാമർശങ്ങളും ഉന്നയിച്ചത് സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയേണ്ടി വരുന്നത്. ഞാനിപ്പോൾ പഠിപ്പിക്കുന്നത് കേരളവർമ്മ കോളേജിലല്ല. 2 വർഷമായി…
Read More