യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരമായി കോഴിക്കോട് മാറിയ സന്തോഷം പങ്കുവെച്ച് മന്ത്രി എം.ബി രാജേഷ്. കോഴിക്കോടിന്റെ സമ്പന്നവും അതുല്യവുമായ സാംസ്കാരിക സംഭാവനകള്‍ക്ക് അർഹിക്കുന്ന അംഗീകാരം തന്നെയാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. മലയാളി ഒരിക്കൽക്കൂടി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. കോഴിക്കോടിന്റെ ഈ നേട്ടം കേരളത്തിനാകെ ആവേശവും അഭിമാനവുമാണെന്നും മന്ത്രി കൂട്ടിചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി സന്തോഷം പങ്കുവെച്ചത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്…യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരമായി നമ്മുടെ കോഴിക്കോട് മാറിയിരിക്കുകയാണ്. കോഴിക്കോടിന്റെ സമ്പന്നവും അതുല്യവുമായ സാംസ്കാരിക സംഭാവനകള്‍ക്ക് അർഹിക്കുന്ന അംഗീകാരം തന്നെയാണ് ലഭിച്ചത്. ഈ ആഗോള അംഗീകാരത്തിലേക്ക് കോഴിക്കോടിനെ നയിച്ച കോർപറേഷനെയും എല്ലാ കോഴിക്കോട്ടുകാരെയും ഹൃദയപൂർവം അഭിനന്ദിക്കുന്നു. പ്രവർത്തനത്തിന് എല്ലാ പിന്തുണയും നൽകിയ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) പ്രത്യേകം അഭിനന്ദനങ്ങള്‍. കോഴിക്കോടിന് മാത്രമല്ല,…
Read MoreCategory: Loud Speaker
കേരളത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ നായകന്മാര് മാത്രമല്ല നായികമാരുമുണ്ട്; വീണാ ജോര്‍ജ്
കേരളത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ നായകന്മാര് മാത്രമല്ല നായികമാരുമുണ്ട്. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഒട്ടേറെ സ്ത്രീകളുടെ ജീവിതങ്ങളുണ്ടെന്ന് മന്ത്രി വീണാ ജോർജ്. ഓരോ പെണ്‍കുട്ടിയേയും സ്ത്രീയേയും സംബന്ധിച്ച് ‘പെണ് കാലങ്ങള്‍’ എക്സിബിഷന് നല്കുന്ന പ്രചോദനവും ആത്മവിശ്വാസം വളരെ വലുതാണെന്ന് കേരളീയം 2023ന്റെ ഭാഗമായി തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വനിതാ വികസന കോര്പ്പറേഷന് സംഘടിപ്പിച്ച പെണ് കാലങ്ങള്‍ – വനിത മുന്നേറ്റത്തെ കുറിച്ചുള്ള എക്സിബിഷന് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകൾ… കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രം വളരെ മനോഹരമായി രേഖപ്പെടുത്തുന്ന എക്സിബിഷനാണിത്. സ്ത്രീ പോരാട്ടങ്ങളുടെ, സ്ത്രീ മുന്നേറ്റങ്ങളുടെ, നേട്ടങ്ങളുടെ അടയാളപ്പെടുത്തലുകള്‍ ഭാവിയിലേക്ക് എങ്ങനെയായിരിക്കണം എന്നുള്ളത് സംബന്ധിച്ചുള്ള വലിയ പ്രേരണ കൂടിയാണ് ഈ പരിപാടികള്‍ നല്‍കുന്നത്. കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളേയും അതോടൊപ്പം സമസ്ത മേഖലകളിലും പോരാട്ടങ്ങളിലൂടെ മുന്നേറിയ സ്ത്രീകളേയും ലോകത്തിന് കാണാനാകും. അത് ഏത് മേഖലയിലുള്ള സ്ത്രീയെ…
Read Moreയഹോവാസാക്ഷി കൂട്ടായ്മയില്‍നിന്ന് വിട്ടുപോയവരെ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: കളമശേരിയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്ഫോടനക്കേസില്‍ യഹോവാ സാക്ഷികളുടെ കൂട്ടായ്മയില്‍നിന്ന് അടുത്തിടെ വിട്ടുപോയവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരില്‍ ആരെങ്കിലുമായി പ്രതി ഡൊമിനിക് മാര്ട്ടിന് ബന്ധപ്പെട്ടിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. യാഹോവാ സാക്ഷികളോടുള്ള വിരോധം മൂലമാണ് ബോംബ് സ്ഫോടനം നടത്തിയെന്ന ഡൊമിനിക്ക് മാര്‍ട്ടിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് ഇത്തരത്തിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് അന്വേഷണം നടക്കുന്നത്. തിരിച്ചറിയല്‍ പരേഡിന് ഇന്ന് അപേക്ഷ നല്‍കും. അതേസമയം, പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിനായി പോലീസ് ഇന്ന് അപേക്ഷ നല്‍കും. ഇന്നലെ അപേക്ഷ നല്‍കാനായി തീരുമാനിച്ചിരുന്നതാണെങ്കിലും അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അന്വേഷണ സംഘം തിരിച്ചറിയല്‍ പരേഡിനുള്ള പട്ടിക തയാറാക്കി വരുകയാണ്. സ്ഫോടക സ്ഥലത്ത് പ്രതിയെ കണ്ടവര്‍, സ്ഫോടക വസ്തുക്കള്‍ വില്പന നടത്തിയ വ്യാപാരികള്‍, പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന പട്ടികയാണ്…
Read Moreറാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ചുള്ള താത്കാലിക നിയമനങ്ങള്‍ വിലക്കി;ഉദ്യോഗസ്ഥഭരണ പരിഷ്കാര വകുപ്പ്
സീമ മോഹന്‍ലാല്‍ കൊച്ചി: റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ചുള്ള താല്‍ക്കാലിക നിയമനങ്ങള്‍ വിലക്കി ഉദ്യോഗസ്ഥഭരണ പരിഷ്കാര വകുപ്പ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനം, ദിവസക്കൂലി/കരാര്‍ നിയമനം എന്നീ താല്‍ക്കാലിക നിയമന രീതികളൊന്നും പിഎസ് സി റാങ്ക് ലിസ്റ്റ് നിലവിലുള്ള ഒരു തസ്തികയിലും നടത്തരുതെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ ഉത്തരവിലുള്ളത്. ഇതു സംബന്ധിച്ച നിര്‍ദേശം വകുപ്പു മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കുമാണ് നല്‍കിയിരിക്കുന്നത്. ഒരു റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോള്‍ ഉണ്ടാകുന്ന ഒഴിവുകളെല്ലാം അതില്‍നിന്നും നികത്തണം. ആറു മാസമോ അതിലധികമോ ദൈര്‍ഘ്യമുള്ള അവധി ഒഴിവുകള്‍, സേവന ഒഴിവുകള്‍ എന്നിവയെല്ലാം പ്രതീക്ഷിത ഒഴിവുകളായി കണക്കാക്കി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണം. മൂന്നു മുതല്‍ ആറ് മാസം വരെയുള്ള അവധി ഒഴിവ് ദീര്‍ഘകാലം നിലനിന്നേക്കാനും പുതിയ ഒഴിവുകള്‍ അക്കാലയളവില്‍ ഉണ്ടായേക്കാനും സാധ്യതയുള്ളതിനാല്‍ ഈ ഒഴിവുകളും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവിലുണ്ട്. 2024 ജനുവരി…
Read Moreഉപയോക്താക്കൾ സന്തോഷം നൽകുന്ന വാർത്തയുമായി മെറ്റ; വാട്ട്സ്ആപ്പ് സുരക്ഷ ഇരട്ടിയാക്കി
കലിഫോർണിയ: ആഗോളതലത്തില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കള്‍ക്കു സന്തോഷം പകരുന്ന വാര്‍ത്തയുമായി മെറ്റ. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വാട്ട്സ്ആപ്പ് കോളില്‍ ഐപി അഡ്രസ് സംരക്ഷിക്കുന്ന ഫീച്ചറാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ കോളിലുള്ള വ്യക്തിക്കു നിങ്ങളുടെ ലൊക്കേഷനും ഐപി അഡ്രസും കണ്ടെത്താനാകില്ലെന്ന് ചുരുക്കം. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഫീച്ചര്‍ ബീറ്റാ വേര്‍ഷനിലാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളില്‍ എല്ലാ വേര്ഷനിലുമുള്ള ഉപയോക്താക്കള്‍ക്ക് ഫീച്ചർ ലഭിക്കുമെന്നും അറിയിപ്പിലുണ്ട്. പ്രൈവസി സെറ്റിംഗ്സിലാണ് സുരക്ഷ സംബന്ധിച്ച പുത്തന്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്സാപ്പ് കോളുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആക്കുമെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്. ഒന്നില്‍ കൂടുതല്‍ നമ്പറുകളില്‍നിന്ന് ഒരേ ഡിവൈസ് ഉപയോഗിച്ചുതന്നെ ലോഗിന്‍ ചെയ്യാവുന്ന ഫീച്ചര്‍ ഏതാനും ദിവസം മുന്‍പ് വാട്സാപ്പ് അവതരിപ്പിച്ചിരുന്നു.
Read Moreഎസ്എഫ്ഐ ജനാധിപത്യവിജയത്തെ അട്ടിമറിച്ചു; വി.ഡി.സതീശൻ
തിരുവനന്തപുരം: തൃശൂരിലെ കേരളവർമ കോളജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നുവെന്ന് പ്രചതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശ്രീകുട്ടന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. കെഎസ്യു വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി എസ്എഫ്ഐ. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരാണെന്നും വി.ഡി.സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. എന്ത് കാരണത്താൽ കെഎസ്യുവി ന് ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ അതേ കാരണത്താൽ എസ്എഫ്ഐ വോട്ടുകൾ സാധുവാകുന്ന മായാജാലമാണ് കേരള വർമ്മയിൽ കണ്ടത്. അധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സിപിഎമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല- വി.ഡി.സതീശൻ കുറിച്ചു. കഴിഞ്ഞ ദിവസം തൃശൂര്‍ കേരളവര്‍മ കോളേജില്‍ അര്‍ധ രാത്രിവരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ചെയര്‍മാനായി എസ്എഫ്ഐ സ്ഥാനാര്‍ഥിക്ക് വിജയിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്…
Read Moreഒരാഴ്ച കൂടി മഴ തുടരും; നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഒരാഴ്ച കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്കുശേഷം മലയോരമേഖലകളിൽ ശക്തമായ മഴയുണ്ടാകും. നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാസർഗോഡ്, കോട്ടയം, ആലപ്പുഴ ,തിരുവനന്തപുരം ഒഴികെയുള്ള 10 ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആണ്. കേരള തെക്കൻ തമിഴ്നാട് കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശമുണ്ട്. അതേസമയം കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല. ബംഗാൾ ഉൾക്കടലിൽ നിന്ന് തെക്കേ ഇന്ത്യയ്ക്ക് മുകളിലേക്ക് വീശുന്ന കിഴക്കൻ വടക്കൻ കാറ്റിന്റെ സ്വാധീന ഫലമായാണ് മഴ.
Read Moreഎറണാകുളം-ഗുവാഹത്തി വന്ദേ സാധാരൺ; ആദ്യ റേക്ക് ഉടൻ കേരളത്തിലെത്തും
എസ്.ആർ. സുധീർ കുമാർകൊല്ലം: വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ സർവീസ് ആരംഭിക്കുന്ന വന്ദേ സാധാരൺ പുഷ്പുൾ എക്സ്പ്രസിന്റെ ആദ്യ റേക്ക് ഉടൻ കേരളത്തിൽ എത്തും. ഇതിനുള്ള നടപടി ക്രമങ്ങൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അവസാന ഘട്ടത്തിലാണ്. കേരളത്തിൽ എറണാകുളം-ഗുവാഹാത്തി റൂട്ടിൽ സർവീസ് നടത്താനാണ് റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുള്ളത്. മികച്ച നിലവാരവും മെച്ചപ്പെട്ട സൗകര്യവുമുള്ള ചെലവുകുറഞ്ഞ യാത്രയാണ് വന്ദേസാധാരണിന്റെ പ്രത്യേകത.വന്ദേ സാധാരൺ റേക്കുകളുടെ പരിശീലന ഓട്ടം കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പൂർത്തിയായി. ആദ്യ ഘട്ടത്തിൽ രാജ്യത്ത് അഞ്ച് സർവീസുകൾ ആരംഭിക്കുമെന്നാണ് റെയിൽവേ ബോർഡ് അധികൃതർ നൽകുന്ന വിവരം. ഇതിലൊന്നാണ് കേരളത്തിനും ലഭിക്കുക. എറണാകുളം – ഗുവാഹാത്തി റൂട്ടിന് പുറമേ പട്ന- ന്യൂഡൽഹി, ഹൗറ- ന്യൂഡൽഹി, ഹൈദരാബാദ്- ന്യൂഡൽഹി, മുംബൈ- ന്യൂഡൽഹി റൂട്ടിലും വന്ദേ സാധാരൺ പുഷ്പുൾ എക്സ്പ്രസ് ട്രെയിനുകൾ അനുവദിച്ചേക്കും. വന്ദേ സാധാരൺ കഴിഞ്ഞ…
Read Moreകാലം സാക്ഷിയാകും…ഉമ്മന്‍ ചാണ്ടിക്ക് ഇനിയും നീതി ലഭിക്കാനുണ്ടെന്ന് അച്ചു ഉമ്മന്‍
ഷാര്‍ജ: കുറുക്കുവഴികള്‍ തേടിയാല്‍ ഒഴിവാക്കാമായിരുന്ന പ്രതിസന്ധികള്‍ക്ക് മുന്നിലും ഉമ്മന്‍ ചാണ്ടി മുറുകെപ്പിടിച്ച ആദര്‍ശം അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചാല്‍ മനസിലാകുമെന്ന് മകള്‍ അച്ചു ഉമ്മന്‍. ഷാര്‍ജ പുസ്തക മേളയില്‍ ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയായ കാലം സാക്ഷിയുടെ പ്രകാശന ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അച്ചു. “നിരപരാധിയെന്ന റിപ്പോര്‍ട്ട് കണ്ടതിന് ശേഷമായിരുന്നു അപ്പയുടെ മരണം. നിരപരാധിയാണെന്ന് തെളിഞ്ഞെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് ഇനിയും നീതി ലഭിക്കാനുണ്ട്’. അദ്ദേഹത്തിന് നീതി ലഭിക്കുമെന്നും കാലം അതിന് സാക്ഷിയാകുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. തന്റെ ആത്മകഥയില്‍ ഒരാളെ പോലും വേദനിപ്പിക്കരുതെന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അതിനാല്‍ ചില സംഭവങ്ങള്‍ ഒഴിവാക്കിയെന്നും പുസ്തകമെഴുതിയ മാധ്യമപ്രവര്ത്തകന് സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു. കാലം സാക്ഷിയെന്ന പുസ്തകം മകള്‍ അച്ചു ഉമ്മന്‍, പ്രമുഖ വ്യവസായിയും ആസാ ഗ്രൂപ്പ് ചെയര്‍മാനുമായ സി.പി സാലിഹിന് നല്കി പ്രകാശനം ചെയ്തു.
Read Moreഎനിക്കും തോന്നിയിട്ടുണ്ട് ഇവറ്റകളെ കൊല്ലണമെന്ന്; ദേഷ്യം തോന്നിയെന്നു കരുതി ഒരാൾക്ക് ബോംബ് വെച്ച് ആളുകളെ കൊല്ലാനൊക്കെ പറ്റുമോ; ജോമോൾ ജോസഫ്
കളമശേരി സാമ്രാ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിന്റെ ഞെട്ടൽ ഇനിയും വിട്ടു മാറിയിട്ടില്ല. സംഭവത്തിൽ കൊച്ചി സ്വദേശി ഡൊമനിക് മാർട്ടിൻ പോലീസിൽ കീഴടങ്ങി. ആശയപരമായി യഹോവാ സാക്ഷികളോട് ഒരു തരത്തിലും പൊരുത്തപ്പെടാൻ സാധിക്കാത്തതിനാലാണ് താൻ അവിടെ ബോംബ് വെച്ചതെന്ന് മാർട്ടിൻ സമ്മദിച്ചു. ഇപ്പോഴിതാ യഹോവാ സാക്ഷികളെ കൊല്ലണമെന്നും തനിക്ക് തോന്നിയിട്ടുണ്ടെന്ന നടിയും ആക്ടിവിസ്റ്റും മോഡലുമായ ജോമോൾ ജോസഫിന്റെ വാക്കുകളാണ് വിവാദമാകുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോമോൾ ഈ കാര്യം പറഞ്ഞത്.പോസ്റ്റിന്റെ പൂർണ രൂപം… എനിക്കും തോന്നിയിട്ടുണ്ട് ഇവറ്റകളെ കൊല്ലണം എന്ന് !! യഹോവസാക്ഷികളോട് ദേഷ്യം തോന്നിയെന്നു കരുതി ഒരാൾക്ക് ബോംബ് വെച്ച് ആളുകളെ കൊല്ലാനൊക്കെ പറ്റുമോ? ഈ ചോദ്യം നമ്മളിൽ എത്രപേർ ഇന്നലെ മുതൽ പരസ്പരം ചോദിച്ചിട്ടുണ്ടാകും ? ഈ വാർത്ത കേട്ടവരൊക്കെ “സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല അയാളുടെ പ്രവർത്തി” എന്ന് ഉറപ്പായും പറഞ്ഞു കാണില്ലേ ? ബഹു ഭൂരിഭാഗം…
Read More