കേരളീയമല്ല ‘രാക്ഷസീയം’…!സർക്കാർ പരിപാടിയിലേക്ക് സിനിമാതാരങ്ങളെ വിളിച്ചത് മുഖ്യമന്ത്രിയുടെ മുഖം കണ്ടുമടുത്തിട്ടെന്ന് രമേശ് ചെന്നിത്തല

‌തിരുവനന്തപുരം: സർക്കാരിന്‍റെ കേരളീയം പരിപാടിയെ പരിഹസിച്ച് രമേശ് ചെന്നിത്തല.അഴിമതിക്ക് നേതൃത്വം കൊടുക്കുന്ന, അഴിമതി മാത്രം നടത്തുന്ന, കേരളജനതയെ വഞ്ചിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി നടത്തുന്ന കേരളീയം നൂറു ശതമാനം രാക്ഷസീയം ആണെന്നാണ് ചെന്നിത്തല പരിഹസിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖം കണ്ട് മടുത്തിട്ടാണ് കേരളീയം പരിപാടിയിലേക്ക് സിനിമാതാരങ്ങളെ വിളിച്ചതെന്ന് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിനു മുന്നിൽ ആർഎസ്പിയുടെ രാപ്പകൽ സമരപ്രഖ്യാപന സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‌‌കേരളീയം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്തുന്ന രാഷ്ട്രീയപ്രചാരണമാണെന്ന് പറഞ്ഞ ചെന്നിത്തല ഇത്തരമൊരു പരിപാടി നടത്തേണ്ട ആവശ്യമെന്താണെന്നും ചോദിച്ചു. സുപ്രീം കോടതിയിൽ ലാവലിൻ കേസ് വീണ്ടും മാറ്റിവച്ചത് ബിജെപി- സിപിഎം അന്തർധാര മൂലമാണെന്നും മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കാൻ ഇഡി തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 69 മണ്ഡലങ്ങളിൽ സിപിഎമ്മിന് ബിജെപി വോട്ട് മറിച്ച് നൽകിയെന്നും ചെന്നിത്തല…

Read More

ബിജെപി ഭരണത്തിൽ സംസ്ഥാനങ്ങൾ ഭീഷണിയിലെന്ന് എം.കെ. സ്റ്റാലിൻ

ചെന്നൈ: കേന്ദ്രസർക്കാരിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്നായിരുന്നു സ്റ്റാലിന്‍റെ വിമർശനം. “സ്‌പീക്കിംഗ് ഫോർ ഇന്ത്യ’ എന്ന പോഡ്‌കാസ്‌റ്റ് പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് തമിഴ്നാട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ കേന്ദ്രത്തിനെതിരായ പ്രതികരണം നടത്തിയത്. ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ പ്രത്യയശാസ്ത്രത്തിന്‍റെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സംസ്ഥാന സ്വയംഭരണം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, സംസ്ഥാനത്തിന്‍റെ സ്വയംഭരണത്തിന് അനുകൂലമായി സംസാരിച്ചു, എന്നാൽ പ്രധാനമന്ത്രിയായ ശേഷം, ഇന്ത്യ അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുമെന്ന ഭരണഘടനയുടെ ആദ്യ വരി അദ്ദേഹം വെറുക്കാൻ തുടങ്ങിയെന്നും മോദിയെ വിമർശിച്ചുകൊണ്ട് സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനങ്ങളെ ഇല്ലാതാക്കി മുനിസിപ്പാലിറ്റികളാക്കി ചുരുക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.

Read More

തീയറ്റര്‍ പരിസരത്തുനിന്ന് സംസാരിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ;  ഫെഫ്കയുടെ നിര്‍ണായക യോഗം  കൊച്ചിയില്‍

കൊച്ചി: സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഫെഫ്‌ക ഇന്ന് കൊച്ചിയില്‍ നിര്‍ണായക യോഗം ചേരും. കൊച്ചിയിലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഹാളിലാണ് യോഗം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സിനിമ സംഘടനകളും സംയുക്തമായി ചേര്‍ന്നുള്ള യോഗത്തില്‍ സിനിമ റിവ്യൂവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. നേരത്തെ സിനിമ റിവ്യൂമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെയും സര്‍ക്കാരിന്‍റെയും ഇടപെടല്‍ ഫെഫ്ക സ്വാഗതം ചെയ്തിരുന്നു. തീയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിര്‍മാതാക്കള്‍ രംഗത്തുവന്നിരുന്നു. സിനിമ റിവ്യൂ ബോംബിംഗ് പശ്ചാത്തലത്തില്‍ സിനിമ പ്രമോഷന് ഉള്‍പ്പെടെ പ്രോട്ടോക്കോള്‍ കൊണ്ടുവരുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. റിവ്യൂ എന്ന പേരില്‍ തീയറ്റര്‍ പരിസരത്തുനിന്ന് സംസാരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ നിലപാട്. തോന്നിയത് പോലെ റിവ്യു നടത്തുന്നവര്‍ സിനിമ വ്യവസായത്തെ തകര്‍ക്കുന്നുവെന്ന് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍…

Read More

കളമശേരി ബോംബ് സ്‌ഫോടനക്കേസ്; പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വിദേശബന്ധങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: കളമശേരി ബോംബ് സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും ചാറ്റുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഇയാളുടെ വിദേശ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുറ്റകൃത്യം നടത്തുന്നതിന് മറ്റെവിടെ നിന്നെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. നിലവില്‍ പ്രതി തനിച്ചാണ് കുറ്റകൃത്യം നടത്തിയിരിക്കുന്നതെന്നാണ് വെളിപ്പെടുത്തിയതെന്ന് ഡിസിപി എസ്. ശശിധരന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ കുറ്റകൃത്യം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. മാര്‍ട്ടിന്‍ കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച ഫോണാണിത്. മൊബൈല്‍ ഫോണ്‍ പരിശോധനയിലൂടെ നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Read More

സാറയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി സച്ചിന്‍ പൈലറ്റ്

ജയ്പുര്‍: സാറ അബ്ദുള്ളയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതായി സച്ചിന്‍ പൈലറ്റ്. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് സച്ചിന്‍ വിവാഹമോചനം വെളിപ്പെടുത്തിയത്. ജമ്മു കാഷ്മീർ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മകളാണ് സാറ അബ്ദുള്ള. നാമനിര്‍ദേശ പത്രികയില്‍ ഭാര്യയുടെ പേരെഴുതേണ്ട കോളത്തിലാണ് സച്ചിന്‍ വിവാഹമോചിതന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 2004ലാണ് സച്ചിനും സാറയും വിവാഹിതരായത്. രണ്ട് മക്കളുണ്ട്.

Read More

വീണ്ടും ഇരുട്ടടി; വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 102 രൂപ കൂട്ടി, ഹോട്ടല്‍ മേഖലയിൽ പ്രതിസന്ധി

കൊച്ചി: വീണ്ടും ഇരുട്ടടി സമ്മാനിച്ച് രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 102 രൂപയാണ് എണ്ണക്കമ്പനികള്‍ കൂട്ടിയത്. വിലവര്‍ധനയോടെ പുതുക്കിയ വില 1842 രൂപയായി. കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന് 209 രൂപ കൂട്ടിയിരുന്നു. ഒരു മാസം പിന്നിടുമ്പോഴാണ് ഇന്ന് വീണ്ടും 102 രൂപ വര്‍ധിപ്പിച്ചത്. സാധാരണ എണ്ണക്കമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉള്‍പ്പെടെ ഉയരുന്ന സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില 102 രൂപ കൂടി വര്‍ധിപ്പിച്ചതെന്നാണ് വിവരം. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില വര്‍ധന ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് തിരിച്ചടിയാകും. അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്ക്പുറമെ പാചകവാതകത്തിന്‍റെയും വില പലപ്പോഴായി വര്‍ധിപ്പിക്കുന്നത് ഹോട്ടല്‍ വ്യവസായത്തെതന്നെ പ്രതിസന്ധിയിലാക്കുകയാണെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

Read More

ജമ്മു കാഷ്മീരിൽ പോലീസുകാരന് വീരമൃത്യു; ഭീകരർക്കായി പ്രദേശം വളഞ്ഞ് സുരക്ഷാസേന തെരച്ചിൽ തുടങ്ങി

ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ ബാരമുള്ളയിൽ പോലീസ് ഹെഡ് കോൺസ്റ്റബിളിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുരക്ഷാസേന പ്രദേശം വളഞ്ഞ് വ്യാപക തെരച്ചിൽ തുടങ്ങി. ഗുലാം മുഹമ്മദ്‌ ദർ എന്ന പോലീസുകാരനാണ് വീരമൃത്യു വരിച്ചത്. പോലീസുകാരന്‍റെ വീടിന് സമീപത്തായിരുന്നു വെടിവയ്പ്. ഗുരുതരമായി പരിക്കേറ്റ ഗുലാം മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജമ്മു കാഷ്മീരിലുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച ശ്രീനഗറിൽ മറ്റൊരു പൊലീസുകാരനുനേരേ ഭീകരർ വെടിയുതിർത്തിരുന്നു. ഇന്നലെ യുപിയിൽനിന്നുള്ള തൊഴിലാളിയെ പുൽവാമയിൽ വെടിവച്ചുകൊന്നു.

Read More

നാനോ ഫാക്ടറി അടച്ചുപൂട്ടിയ കേസ്; ബംഗാള്‍ സര്‍ക്കാർ 766 കോടി ടാറ്റയ്ക്ക് നല്‍കണം

കോല്‍ക്കത്ത: സിംഗൂരിലെ നാനോ ഫാക്ടറി അടച്ചുപൂട്ടിയ വകയില്‍ ബംഗാള്‍ സര്‍ക്കാര്‍ ടാറ്റ മോട്ടോഴ്‌സിന് 765.78 കോടി രൂപ നല്‍കണമെന്ന് മൂന്നംഗം ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്‍റെ വിധി. 2016 സെപ്റ്റംബര്‍ മുതലുള്ള 11 ശതമാനം പലിശസഹിതമുള്ള തുകയാണിത്. “പശ്ചിമബംഗാളിലെ സിംഗൂരിലെ ഓട്ടോമൊബൈല്‍ നിര്‍മാണകേന്ദ്രത്തെ സംബന്ധിച്ച്, മൂന്നംഗ ആര്‍ബിട്രല്‍ ട്രൈബ്യൂണലിനു മുമ്പാകെയുണ്ടായിരുന്ന തീര്‍പ്പുകല്‍പ്പിക്കാത്ത വ്യവഹാര നടപടികള്‍ 2023 ഒക്ടോബര്‍ 30ന് ടാറ്റ മോട്ടോഴ്‌സിന് അനുകൂലമായി ഏകകണ്ഠമായി തീര്‍പ്പാക്കിയതായി അറിയിക്കുന്നു. തത്ഫലമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ 11 ശതമാനം പലിശ സഹിതമുള്ള 765.78 കോടി രൂപ തിരിച്ചെടുക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് അവകാശമുണ്ട്’ ടാറ്റ മോട്ടോഴ്‌സ് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ കുറിപ്പില്‍ അറിയിച്ചു. 2008ല്‍ ബംഗാളില്‍ സ്ഥാപിക്കാനിരുന്ന നാനോ ഫാക്ടറി ഇപ്പോഴത്തെ മുഖ്യമന്ത്രിയും അന്നത്തെ പ്രതിപക്ഷ നേതാവുമായിരുന്ന മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് പിന്നീട് ഗുജറാത്തിലേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു.

Read More

യുപിയിൽ ബിജെപി നേതാവിന്‍റെ മകൻ ചികിത്സ ലഭിക്കാതെ മരിച്ചു; അന്വേഷണത്തിന് മൂന്നംഗ സമിതി

ലക്നോ: ഉത്തർപ്രദേശിൽ ബിജെപി മുൻ എംപിയുടെ മകൻ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് മരിച്ചു. ലക്നോവിലെ എസ്‌ജിപിജിഐ ആശുപത്രിയിലാണു സംഭവം. ബിജെപി നേതാവ് ഭൈറോൺ പ്രസാദ് മിശ്രയുടെ മകൻ പ്രകാശ് മിശ്ര (41) ആണ് മരിച്ചത്. കിഡ്‌നി രോഗിയായ പ്രകാശ് മിശ്രയെ ഞായറാഴ്ച രാത്രി 11 ഓടെയാണ് ആശുപത്രിയിലെത്തച്ചത്. തുടർന്ന് ഇദ്ദേഹത്തെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഇവിടെ ഒരു കിടക്കപോലും ലഭിച്ചില്ല. താമസിയാതെ മരണം സംഭവിച്ചു. ഇതേതുടർന്ന് അത്യാഹിത വിഭാഗത്തിന്‍റെ മുന്നിൽ മകന്‍റെ മൃതദേഹവുമായി ഇരുന്ന് ഭൈറോൺ പ്രസാദ് മിശ്ര പ്രതിഷേധിച്ചു. സംഭവത്തെ തുടർന്ന് ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു. വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയ ആശുപത്രി അധികൃതർ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെതിരേ ആഞ്ഞടിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ഇത് ആശുപത്രിയുടെ കുഴപ്പമല്ല. മുഖ്യമന്ത്രി…

Read More

81.5 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ വിൽപ്പനയ്ക്കു വച്ചു?

ന്യൂഡൽഹി: 81.5 കോടി ഇന്ത്യക്കാരുടെ ആധാർ അടക്കമുള്ള വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. ഇത്രയധികം ഇന്ത്യക്കാരുടെ ആധാർ, പാസ്പോർട്ട് ഡാർക് വെബിൽ വിൽപ്പനയ്ക്കു വച്ചിരുന്നതായി യുഎസ് സൈബർ സുരക്ഷാ ഏജൻസിയായ റീസെക്യൂരിറ്റിയാണ് വെളിപ്പെടുത്തിരിക്കുന്നത്. ‘pwn0001’ എന്ന പേരിലുള്ള ‘എക്സ്’ പ്രൊഫൈലിലൂടെ ഇക്കാര്യം പരസ്യപ്പെടുത്തിയിരുന്നുവെന്നാണു റിപ്പോർട്ട്. പേര്, ആധാർ, പാസ്പോർട്ട് വിവരം, ഫോൺ നമ്പർ, വിലാസം, പ്രായം, ജെൻഡർ, രക്ഷിതാവിന്‍റെ പേര് എന്നിവയടക്കമുള്ള വിവരങ്ങൾ ഇതിലുണ്ടെന്നാണ് അവകാശവാദം. 80,000 യുഎസ് ഡോളറാണ് (ഏകദേശം 66.61 ലക്ഷം രൂപ) ഈ വിവരശേഖരത്തിനു വിലയിട്ടിരുന്നത്. കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ ) ശേഖരിച്ച വിവരങ്ങളാണിവയെന്നും സംശയിക്കപ്പെടുന്നു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഇതു സംബന്ധിച്ച് ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്-ഇൻ) ഐസിഎംആറിനെ വിവരമറിയിച്ചതായും റിപ്പോർട്ടുണ്ട്.

Read More