തെരഞ്ഞെടുപ്പിനുശേഷം സിപിഎമ്മിൽ തെറ്റുതിരുത്തൽ പ്രക്രിയ: എം.എ. ബേബി

തിരുവനന്തപുരം: സിപിഎമ്മിൽ തെറ്റുതിരുത്തൽ പ്രക്രിയ അനിവാര്യമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അത്തരം ചർച്ചകളിലേക്കു കടക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സിപിഎമ്മിലെ ചില മുതിർന്ന നേതാക്കൾതന്നെ പാർട്ടി വിട്ടു കോണ്‍ഗ്രസ് ചേരിയിൽ സ്ഥാനാർഥികളായത് തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് ഉടൻ കടക്കേണ്ടതുണ്ടെന്ന സൂചനയാണ് നൽകുന്നത്. തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായി നടപടികളുണ്ടാകും. പാർട്ടി കോണ്‍ഗ്രസ് തെറ്റുതിരുത്തൽ നടപടികളും നയരേഖകളും അംഗീകരിക്കുന്നുണ്ട്. എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും തെറ്റുതിരുത്തൽ നടപടി സ്വീകരിക്കാറുണ്ട്. ജി. സുധാകരനും പി.കെ.ശശിയും ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിവിട്ട് എതിർ ചേരിയിൽ സ്ഥാനാർഥികളായതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇതൊന്നും ഒരുതരത്തിലുള്ള വെല്ലുവിളിയുമല്ലെന്നായിരുന്നു മറുപടി. ചിലർ പോകുമ്പോൾ പാർട്ടി രക്ഷപ്പെടുന്ന സാഹചര്യവുമുണ്ട്. ജി. സുധാകരൻ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു പോയത് അദ്ദേഹത്തിന്‍റെ എത്രവലിയ തകർച്ചയെയാണ് കാണിക്കുന്നത്. തൊഴിലാളികൾ അടക്കമുള്ള വിശ്വസിച്ച ജനസഞ്ചയത്തോട് കാട്ടുന്ന വിശ്വാസമില്ലായ്മയല്ലേ ഇത്. മുമ്പ് കണ്ണൂരിൽ എം.വി. രാഘവനും പാട്യം…

Read More

കേരളത്തിലെ വികസനമെന്ന പേരിൽ കേന്ദ്ര പദ്ധതികളുടെ പേര് മാറ്റുന്നു: പിണറായി വിജയന്‍റേത് നെയിം ചേഞ്ച് സ്റ്റാർട്ടപ്പ്; അമിത് ഷാ

കാട്ടാക്കട: കേരളത്തിലെ വികസനമെന്ന പേരിൽ കേന്ദ്ര പദ്ധതികളുടെ പേര് മാറ്റുന്ന നെയിം ചേഞ്ച് സ്റ്റാർട്ട് അപ്പ് ആണ് പിണറായി വിജയൻ നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ അധികാരത്തിൽ വന്നാൽ തിരുവനന്തപുരം എഐ ഹബ്ബാകുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിൻകര,പാറശാല മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കാട്ടാക്കട ക്രിസ്ത്യൻ കോളജ് മൈതാനിയിൽ എത്തിയതായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി. സഹോദരങ്ങളായ കോൺഗ്രസ് നേതാക്കൾ മാറിമാറി കേരളത്തിൽ വന്നിട്ടും അവിടുത്തെ ജനങ്ങൾക്കോ കേരളത്തിനായോ ഒന്നും ചെയ്തില്ല എന്നും യുഡിഎഫ് ബിജെപിയെ എതിർക്കുമ്പോൾ അവരുടെ നേതാവായ ശശി തരൂർ പ്രധാനമന്ത്രിയെ പുകഴ്ത്തുകയാണെന്നും അമിത് ഷാ പറഞ്ഞു. 2009 മുതൽ കേരളത്തിൽ ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചു വരികയാണ്. അങ്ങനെ കേരളത്തിൽ ആദ്യമായി ഒരു എംഎൽഎയും പിന്നീട് ഒരു എംപിയും ഇപ്പോൾ തിരുവനന്തപുരം ഭരിക്കുന്ന ഒരു മേയർ കൂടി ഉണ്ടായെന്നും…

Read More

900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നിറവേറ്റി; ഭരണ നേട്ടങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാലരലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. ലൈഫ് പദ്ധതി പ്രകാരം അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നിറവേറ്റി. 16 ലക്ഷത്തില്‍പരം സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി. കേരളത്തെ നിക്ഷേപ സൗഹൃദമാക്കി. 31,3202 പേര്‍ക്ക് പിഎസ് സി വഴി നിയമനം നല്‍കി. 26,6000 പേര്‍ക്ക് തൊഴില്‍ അവസരം നല്‍കി. 82 ലക്ഷം അപേക്ഷകള്‍ തീര്‍പ്പാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഡിഗ്രിതലം വരെ സൗജന്യമാക്കി. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കി. വയനാട് തുരങ്കപ്പാത നിര്‍മാണം തുടങ്ങി. അനാഥാലയങ്ങളിലെ അന്തേവാസികളുടെ ധനസഹായം വര്‍ധിപ്പിച്ചു. പിഎസ്‌സി വഴി നിയമനം ലഭിക്കാനുള്ള അപേക്ഷകരുടെ പ്രായപരിധി വര്‍ധിപ്പിച്ചു. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരം കണ്ടെത്തി. പുനര്‍ഗേഹം പദ്ധതി പ്രകാരം…

Read More

പാവപ്പെട്ടവരുടെ വീടുകളിലേക്ക് ബുൾഡോസർ കയറ്റുന്ന നയമാണ് കോൺഗ്രസിന്‍റേതെന്ന് സിപിഎം പിബി അംഗം മറിയം ധാവ്ളെ

കായംകുളം: കേരളത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് എൽഡി എഫ് സർക്കാർ വീട് നൽകുമ്പോൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാവപ്പെട്ടവരുടെ വീടുകളിലേക്ക് ബുൾഡോസർ കയറ്റുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് സിപിഎം പിബി അംഗം മറിയം ധാവ്ളെ പറഞ്ഞു.എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയുടെ ചേരാവള്ളി ക്ഷേത്രത്തിനു സമീപം നടന്ന സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മറിയം ധാവ്ളെ. രാജ്യത്ത് കർഷകർ ദുരിതം അനുഭവിക്കുമ്പോൾ അവർക്ക് കൈത്താങ്ങായി കേരളം മാറി. നെല്ലുസംഭരണത്തിലും ബോണസായി കർഷകർക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ ധനസഹായം നൽകുന്നത് കേരളമാണ്. യുഡിഎഫ് ഭരണകാലത്ത് തകർന്നടിഞ്ഞ വ്യാവസായിക മേഖലയെ സംരക്ഷിച്ച് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഭക്ഷണം ഇല്ലാതെ തെരുവിൽ അലയുന്നവർ ഉള്ളപ്പോൾ അതിദാരിദ്യം ഇല്ലാതാക്കി വിശപ്പില്ലാത്ത കേരളമാക്കി മാറ്റിയത് എൽഡി എഫ് സർക്കാരിന്‍റെ ജനപക്ഷനയമാണെന്നും മറിയം ധാവ്ളെ പറഞ്ഞു.

Read More

കുട്ടനാട്ടിലെ വയൽവരമ്പത്തു കൂടി നടന്നിട്ടുണ്ടോ‍? നവകേരളമുണ്ടായത് പിണറായി മുഖ്യമന്ത്രിയായ ശേഷമല്ലെന്ന പരിഹാസവുമായി ജി. സുധാകരൻ

അമ്പലപ്പുഴ: നവകേരളമുണ്ടായത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമല്ലെന്ന പരിഹാസവുമായി ജി. സുധാകരൻ. 1956 നവംബർ ഒന്നിനാണ് നവ കേരളമുണ്ടായത്. കമ്യൂണിസ്റ്റ് മന്ത്രിയുടെ ലാളിത്യമൊന്നും ഒരു മന്ത്രിമാർക്കുമില്ലെന്നും സുധാകരൻ പുന്നപ്രയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ പറഞ്ഞു. ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന് പറഞ്ഞ സജി ചെറിയാനെ അന്നുതന്നെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടതായിരുന്നു. മന്ത്രിസഭയിൽ തിരിച്ചെടുത്തത് എന്തിനായിരുന്നു. ഇത്തരക്കാരെക്കൊണ്ടാണ് മന്ത്രിസഭ ഉണ്ടാക്കിയത്. ചെങ്ങന്നൂർ മണ്ഡലത്തിൽ അഞ്ചു പഞ്ചായത്തുകളാണ് സജി ചെറിയാൻ ബിജെപിക്ക് കൊടുത്തത്. കഴിഞ്ഞ തവണ ഏഴു പഞ്ചായത്തുണ്ടായിരുന്ന സിപിഎമ്മിന് രണ്ടായി ചുരുങ്ങി. സജി ചെറിയാൻ പറഞ്ഞിട്ടാണ് ഗോപകുമാറിനെ ബിജെപി സ്ഥാനാർഥിയാക്കിയത്. ശ്രീധരൻപിള്ളയായിരുന്നെങ്കിൽ വിജയിച്ചേനെ. ജില്ലയിൽ പാർട്ടി പ്രവർത്തകരെ അണി നിരത്താൻ കഴിയുന്ന ഒരു നേതാവുമില്ല. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് അന്നുതന്നെ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചതാണ്. എന്തുകൊണ്ട് അന്വേഷണം നടന്നില്ലെന്ന് പറയണം. ആര് എന്തിന് ചെയ്തുവെന്ന് അറിയണ്ടേ. സിപിഎം ഇനി…

Read More

സംസ്ഥാനത്ത് മഴമുന്നറിയിപ്പ്: ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴമുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; വ്യാഴാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുംമണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More

സർവത്ര ചൂട്… പകൽ പുറത്തിറങ്ങുന്നവർ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് അഞ്ചു ജില്ലകളിലാണ്. പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഇടുക്കി ജില്ലയിലെ മൂന്നാർ, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത്. അൾട്രാവയലറ്റ് സൂചികയിൽ ഒമ്പത് രേഖപ്പെടുത്തിയ ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, എറണാകുളം ജില്ലയിലെ കളമശേരി (എട്ട്), പാലക്കാട് ജില്ലയിലെ തൃത്താല (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണുള്ളത്. കൂടാതെ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ഏഴ്), വയനാട് ജില്ലയിലെ മാനന്തവാടി (ഏഴ്), കണ്ണൂർ ജില്ലയിലെ…

Read More

വോട്ടിന് കിറ്റ്: ബിജെപി കിറ്റ് വിതരണം നടത്തുന്നെന്ന് പരാതി; കേസെടുത്ത് പോലീസ്; ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കും

തൃശൂർ: വിഷുവിനോടനുബന്ധിച്ച് വോട്ടർമാർക്ക് ബിജെപി സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ഇലക്‌ഷൻ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്‍റെ ചാർജുള്ള ഡോ.ബിന്ദുവിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വെസ്റ്റ് പോലീസ് കേസെടുത്തത്. ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഒളരി ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് ഭക്ഷ്യക്കിറ്റിനുള്ള സ്ലിപ്പുകൾ വിതരണം ചെയ്തെന്നും ഇതുപയോഗിച്ച് ഒളരി പാർഥസാരഥി ക്ഷേത്രത്തിനു സമീപത്തെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് കിറ്റുകൾ വിതരണം ചെയ്തെന്നും ചൂണ്ടിക്കാട്ടി എൽഡിഎഫ് നേതാക്കൾ പരാതി നൽകിയിരുന്നു. വിവരം ആർഡിഒയെ അറിയിക്കുകയും തുടർന്ന് ഇലക്‌ഷൻ ഫ്ലയിംഗ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടപ്പിക്കുകയും ചെയ്തു. സൂപ്പർ മാർക്കറ്റിനു പിറകിലെ ഗോഡൗൺ വഴിയാണ് 12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തതെന്നാണ് ആരോപണം.

Read More

എന്തൊക്കെ ബഹ‍ളമായിരുന്നു, മലപ്പുറം കത്തി മെഷിൻ ഗൺ ബോംബ്: അവസാനം ഓഫീസ് പൂട്ടിച്ച് പോലീസ്; കൊല്ലത്തെ ഗുണ്ടാ അസോസിയേഷന്‍ കെട്ടിടം സീല്‍ ചെയ്ത് പോലീസ്, ജിമ്മും പൂട്ടി

കൊല്ലം: ഗുണ്ടാ നേതാക്കള്‍ അസോസിയേഷന്‍ ഓഫീസ് തുറക്കാന്‍ ഉദ്ദേശിച്ച കെട്ടിടം സീല്‍ ചെയ്ത് പോലീസ്. കൊല്ലത്തെ ഓഫീസ് കെട്ടിടമാണ് പോലീസ് സീൽ ചെയ്തത്. കെട്ടിട ഉടമക്കെതിരെ അന്വേഷണം നടത്തും. സംഘത്തിലെ ഒരാള്‍ നടത്തിയിരുന്ന ജിമ്മും അടച്ചുപൂട്ടി. റീല്‍ ചിത്രീകരിച്ച ഗുണ്ടകളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് കോളേജ് ജംഗ്ഷന് സമീപം ഓഫീസ് തുറക്കാന്‍ പദ്ധതി ഇട്ടത്. ഓഫീസ് തുറക്കുന്നതിന് മുന്നോടിയായി ഗുണ്ടകള്‍ യോഗം ചേര്‍ന്നു. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് യോഗത്തിന് ഗുണ്ടകള്‍ എത്തിയത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം.

Read More

കുടകിൽ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായിട്ട് മൂന്നുദിവസം: മൊബൈൽ ഓഫ്, തെരച്ചിൽ പുരോഗമിക്കുന്നു

കുടക്: കർണാടകയിലെ കുടകിൽ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. ഐടി പ്രൊഫഷണലും കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനിയുമായ ജി. എസ് ശരണ്യയെ (36) ആണ് കാണാതായത്. മൂന്ന് ദിവസമായി വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തെരച്ചിൽ നടത്തിയിട്ടും ശരണ്യയെ കണ്ടെത്താനായില്ല. ബെട്ട വനമേഖലയിൽ അറുപതംഗ പോലീസ്, വനംവകുപ്പ് സംഘമാണ് അന്വേഷണം നടത്തുന്നത്. നക്സൽ വിരുദ്ധ സേനയും തിരച്ചിൽ സംഘത്തിലുണ്ട്. കൊച്ചിയിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ശരണ്യ ഓൺലൈനായി ബുക്ക് ചെയ്താണ് ട്രക്കിംഗിന് എത്തിയത്. എന്നാൽ, കാട്ടാന ശല്യമുള്ളതിനാൽ ഒറ്റയ്ക്കു കടത്തിവിടാനാകില്ലെന്നു വനംവകുപ്പ് ജീവനക്കാർ അറിയിച്ചു. ഇതോടെ യാവകപ്പാടിയിലെ ഹോംസ്റ്റേയിൽ മുറിയെടുക്കുകയായിരുന്നു. തുടർന്ന്, 10 അംഗ സംഘത്തോടൊപ്പം വ്യാഴാഴ്ച രാവിലെയാണ് വനത്തിലേക്ക് പോയത്. വഴി തെറ്റിയെന്നറിയിച്ചു ശരണ്യയുടെ സന്ദേശം ഉച്ചയ്ക്കു 2നു ലഭിച്ചതായി ഹോം സ്റ്റേ അധികൃതർ പോലീസിനെ അറിയിച്ചു. ഉടൻ കർണാടക വനം വകുപ്പും പോലീസും തെരച്ചിൽ…

Read More