ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് അതിന്റെ ഓരോ പൗരന്റെയും കൈയിലുള്ള വോട്ടവകാശമാണ്. ഈ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത് കേവലം ഒരു അവകാശമല്ല, മറിച്ച് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിലുള്ള നമ്മുടെ ഉത്തരവാദിത്വം കൂടിയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യവും ജനകീയവുമാക്കാന്‍ “സമ്മതിദായക കേന്ദ്രീകൃതമായ” വിപുലമായ തയാറെടുപ്പുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം കേരളത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാളെ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍, സമ്മതിദായകര്‍ക്ക് ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായും വോട്ട് രേഖപ്പെടുത്താനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. പുതുമകള്‍: സുതാര്യതയുടെ 30 സംരംഭങ്ങള്തെരഞ്ഞെടുപ്പ് പ്രക്രിയയെ ആധുനികവത്കരിക്കാനും കൂടുതല്‍ ജനകീയമാക്കാനും മുപ്പതോളം പുതിയ പദ്ധതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തവണ നടപ്പിലാക്കുന്നത്. വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമായി നാൽപ്പതിലധികം ആപ്പുകളെയും വെബ്സൈറ്റുകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഏകജാലക ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നു. പോളിംഗ്…
Read MoreCategory: Loud Speaker
കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവകാശവാദങ്ങളിൽ ഉറച്ച് മുന്നണികൾ; പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി
തിരുവനന്തപുരം: കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് അവസാന റൗണ്ടില്‍ വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും തീവ്ര പരിശ്രമത്തിലാണ്. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മൂന്ന് മുന്നണികളും അവകാശവാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. പോളിംഗ് ബൂത്തുകളിലേക്കു കൊണ്ടുപോകേണ്ട സാധനസാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ ആരംഭിച്ചു. ഒരു മാസത്തെ പ്രചാരണത്തിനുശേഷം സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് പോകവെ വാശിയേറിയ പോരാട്ടവും വാക് പോരുകളും സംഘര്‍ഷങ്ങളും വിവിധ സ്ഥലങ്ങളില്‍ തുടരുന്നുണ്ട്. സംസ്ഥാനത്തെ 140 നിയോജകണ്ഡലങ്ങളിലെ സീറ്റുകളിലേക്കാണ് നാളെ ജനം വിധിയെഴുതുന്നത്. കേരളം ആര് ഭരിക്കണമെന്ന സുപ്രധാന തെരഞ്ഞെടുപ്പാണു നടക്കുന്നത്.30,495 പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 2,040 ബൂത്തുകള്‍ പ്രശ്നബാധിത ബൂത്തുകളാണ്. ഇവിടങ്ങളില്‍ സിസിടിവി കാമറ സംവിധാനം ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. 2.71 വോട്ടര്‍മാരാണ് സ്ഥാനാര്‍ഥികളുടെ ജനവിധി നിര്‍ണയിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത പോലീസ് സംവിധാനമാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.76,000…
Read Moreഅൾട്രാവയലറ്റ് രശ്മികൾ അപകടകാരികൾ! കൂടുതൽ പതിച്ച ജില്ലകൾ ഇവ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് ഇടുക്കി ജില്ലയിലെ മൂന്നാർ, പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലാണ്. അൾട്രാവയലറ്റ് സൂചികയിൽ ഒമ്പത് രേഖപ്പെടുത്തിയ ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, കോട്ടയം ജില്ലയിലെ ചങ്ങനാശേരി (എട്ട്), എറണാകുളം ജില്ലയിലെ കളമശേരി (എട്ട്), തൃശൂർ ജില്ലയിലെ ഒല്ലൂർ (എട്ട്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (എട്ട്), വയനാട് ജില്ലയിലെ മാനന്തവാടി (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണ്. അതേസമയം, പത്തനംതിട്ട ജില്ലയിലെ കോന്നി (ഏഴ്), കണ്ണൂർ ജില്ലയിലെ ധർമടം (ഏഴ്), കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ആറ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ആറ്), കാസർഗോഡ് ജില്ലയിലെ ഉദുമ…
Read More‘കുടുംബത്തെയും അധിക്ഷേപിക്കുന്നു, ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഹീനമായ അപവാദ പ്രചാരണം നടത്തുന്നു’: എം. ബി രാജേഷ്
പാലക്കാട്: ഭാര്യയുടെ ചിത്രങ്ങൾ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുന്നെന്ന പരാതിയുമായി തൃത്താലയിലെ എൽഡിഎഫ് സ്ഥാനാർഥി എം.ബി രാജേഷ്. സാമൂഹിക മാധ്യമങ്ങളില്‍ അതിരുവിട്ട രീതിയിലുള്ള വ്യക്തിഹത്യയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഒരു പൊതുപ്രവര്ത്തകന് ഇങ്ങനെയൊരു നടപടിയിലേക്ക് കടക്കുന്നത് ഇത് ആദ്യമായിരിക്കുമെന്നും കുടുംബത്തെ വേട്ടയാടുമ്പോള്‍ ഇതല്ലാതെ വേറെ വഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാന്‍ ഒരു ഐടി സെല്ലിനെയും അഭിഭാഷക സംഘത്തെയും നിയോഗിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം എത്തിയപ്പോള്‍ എല്ലാ പരിധിയും ലംഘിക്കുന്ന വ്യക്തിഹത്യയാണ് യുഡിഎഫ് നടത്തുന്നത്. കുടുംബത്തെയും അധിക്ഷേപിക്കുന്ന പ്രവര്‍ത്തിയാണ് നടത്തുന്നത്. ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ ഭാര്യയുടെ ചിത്രം വരെ ഉള്‍പ്പെടുത്തി വാട്സ്ആപ്പിലൂടെ അധിക്ഷേപ പ്രചരണം നടക്കുന്നു. അതിനെതിരെ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്കി. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സരസ്…
Read Moreഇരട്ടത്താപ്പിന്റെ ആള് രൂപം മുഖ്യമന്ത്രി; യുഡിഎഫ് ജയിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് മാറ്റിപ്പറയില്ലെന്ന് വി.ഡി. സതീശൻ
കൊച്ചി: കേരളത്തില്‍ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ജനങ്ങളുടെ സര്‍വേ നാലിന് പുറത്തുവന്നാല്‍ നൂറിലധികം സീറ്റുമായി യുഡിഎഫ് ജയിച്ചിരിക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു. സ്വന്തം മണ്ഡലത്തില്‍ പ്രചാരണത്തിനിടെയാണ് പ്രതികരണം. ഈ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് മടുപ്പും വെറുപ്പുമാണ്. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു. യുഡിഎഫില്‍ ജനത്തിന് വിശ്വാസമുണ്ട്. സര്‍വേകളില്‍ വിശ്വാസമില്ലെന്നും സതീശന് പറഞ്ഞു. താന്‍ രാഷ്ട്രീയ വനവാസത്തിന് പോകരുതെന്നാണ് ആഗ്രഹമെന്ന കെ. സുധാകരന്റെ പ്രസ്താവന സ്നേഹ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ വാക്ക് പാലിക്കുന്നയാളാണെന്ന് എന്റെ കൂടെ പ്രവര്‍ത്തിച്ച അദ്ദേഹത്തിനല്ലേ അറിയുകയുള്ളു. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പറഞ്ഞാല്‍ ഏറ്റവും നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കട്ടേയെന്നാണ്. അദ്ദേഹം എനിക്കെതിരേ ഒരക്ഷരം പറയില്ല. ഞാന്‍ ഇത്തരത്തില്‍ പറഞ്ഞതിന് എന്നോട് ചൂടാവുക പോലും ചെയ്തു. യുഡിഎഫ് ജയിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് തന്നെയാണ് മാറ്റിപ്പറയില്ല.…
Read More‘2018ലെ പ്രളയം മനുഷ്യനിര്‍മിതമായിരുന്നു’ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരെ മാത്യു കുഴല്നാടന് എംഎല്‍എ
കൊച്ചി: കേരളത്തെ തകര്‍ത്ത 2018ലെ പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. ആദ്യ പിണറായി മന്ത്രിസഭയിലെ ജലസേചന മന്ത്രി ആയിരുന്ന മാത്യു ടി. തോമസ് സ്വകാര്യ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ സംസ്ഥാനത്തെ കുരുതി കൊടുത്തെന്നാണ് മാത്യു കുഴല്‍ നാടന്റെ ആരോപണം. ആരോപണത്തിന് തെളിവായി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ അദ്ദേഹം പുറത്തുവിട്ടു. മാത്യു ടി. തോമസ് തോട്ടപ്പള്ളി സ്പില്‍വേ, സമയത്ത് തുറക്കാത്തത് കരിമണല്‍ കമ്പനിക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ് എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരില്‍ പ്രളയത്തിന് അടക്കം കാരണമായെന്നുമാണ് ആരോപണം. ജനസേചനവകുപ്പ് മന്ത്രിയുടെ പഴയകാല ശബ്ദസന്ദേശം എന്ന് അവകാശപ്പെട്ടാണ് മാത്യു കുഴല്നാടന് ശബ്ദരേഖ പുറത്തുവിട്ടത്. പ്രളയകാലത്ത് ജല സേചന വകുപ്പ് മന്ത്രിയായിരുന്നു കെ. കൃഷ്ണന്‍കുട്ടി. ഡാം മാനേജ്മെന്റിനു വരെ പ്രശ്നങ്ങളുണ്ടായി. ഡാമുകള്‍ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതി എന്നാണ് ശബ്ദരേഖയിലുള്ളത്. മാത്യു ടി. തോമസ്…
Read Moreജയിക്കാൻ എന്തും പറയുന്ന മാനസികാവസ്ഥയിൽ സുധാകരൻ: തെരഞ്ഞെടുപ്പു കഴിയുമ്പോൾ പറയാനുള്ളത് പറയുമെന്ന് സജി ചെറിയാൻ
ചെങ്ങന്നൂർ: തെരഞ്ഞെടുപ്പിൽ ജയിക്കാൻ എന്തും പറയുന്ന മാനസികാവസ്ഥയിലാണ് ജി. സുധാകരനെന്ന് ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ. രാഷ്ട്രീയമര്യാദ ലംഘിച്ചുള്ള സുധാകരന്റെ നീക്കങ്ങൾ എല്ലാവരും കാണുന്നുണ്ടെന്നും ഇതിനെല്ലാം ബാലറ്റിലൂടെ ജനം മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയെ ജാതി പറഞ്ഞ് ആക്ഷേപിച്ച സുധാകരന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സിപിഎമ്മിൽ ജാതി നോക്കിയല്ല തെരഞ്ഞെടുപ്പ് ചുമതല നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പലപ്പുഴയിലെ ജനങ്ങൾ സുധാകരന്റെ അവസരവാദ രാഷ്ട്രീയത്തിന് അറുതിവരുത്തും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാർട്ടിക്കു പറയാനുള്ള കാര്യങ്ങൾ വ്യക്തമായി പറയുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
Read Moreകാലാവധി പൂർത്തിയാക്കാതെ പടിയിറക്കം: എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ രാജിവച്ചു
ന്യൂഡൽഹി: എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ രാജിവച്ചു. പുതിയ സി.ഇ.ഒയെ തെഞ്ഞെടുക്കുന്നതുവരെ കാംപ്ബെല്‍ സ്ഥാനത്തു തുടരും. കഴിഞ്ഞ ആഴ്ച നടന്ന ബോർഡ് യോഗത്തിൽ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുകയും പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കുമെന്നും ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2022-ൽ അഞ്ച് വർഷത്തെ കരാറിലാണ് അദ്ദേഹം നിയമിതനായത്. ഇതനുസരിച്ച് എയർ ഇന്ത്യ സിഇഒ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി 2027 ജൂലൈയിൽ അവസാനിക്കേണ്ടതായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടർന്ന് വിമാന സര്‍വീസുകള്‍ തടസപ്പെടുന്നതടക്കം കമ്പനി വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് കാംബെലിന്റെ രാജി. രാജിയുടെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, കഴിഞ്ഞ വർഷം ജൂൺ 12 ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിനുശേഷം അദ്ദേഹം വർദ്ധിച്ചുവരുന്ന സമ്മർദ്ദം നേരിടുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. പ്രതികൂലമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കും ഇന്ത്യൻ വിപണിയിലെ അസ്ഥിരതയ്ക്കും ഇടയിൽ വലിയ…
Read Moreഅൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! കൂടുതൽ പതിച്ച ജില്ലകൾ ഇവ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് നാലു ജില്ലകളിലാണ്. പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത്. അൾട്രാവയലറ്റ് സൂചികയിൽ എട്ട് രേഖപ്പെടുത്തിയ ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ഏഴ്), എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ഏഴ്), വയനാട് ജില്ലയിലെ മാനന്തവാടി (ഏഴ്), കണ്ണൂർ ജില്ലയിലെ ധർമടം (ആറ്), കാസർഗോഡ് ജില്ലയിലെ ഉദുമ (ആറ്) എന്നിവിടങ്ങളിൽ…
Read More‘കേരളത്തിൽ 10 വർഷമായി വികസനങ്ങളൊന്നും നടന്നിട്ടില്ല, എൽഡിഎഫ് എൻഡിഎയുടെ സഖ്യകക്ഷിയെന്ന നിലയിൽ പ്രവർത്തിക്കു, യുഡിഎഫ് മികച്ച ഭൂരിപക്ഷം നേടും’: ഡി.കെ. ശിവകുമാർ
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കണ്ണൂർ മണ്ഡലം സ്ഥാനാർഥി ടി.ഒ. മോഹനന്റെ മെഗാ റോഡ്ഷോയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 10 വർഷമായി വികസനങ്ങളൊന്നും നടന്നിട്ടില്ല. എൽഡിഎഫ് എൻഡിഎയുടെ സഖ്യകക്ഷിയെന്ന രീതിയിലാണു പ്രവർത്തിക്കുന്നത്. കേരളത്തിൽ ഒരു കേസുകളിലും കേന്ദ്ര അന്വേഷണം നടക്കുന്നില്ലെന്നും ശിവകുമാർ ആരോപിച്ചു. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമായി യുവാക്കൾ നാടുവിടേണ്ട അവസ്ഥയാണ്. ഇതിനു പരിഹാരം കാണാൻ കേരള സർക്കാരിനു സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽനിന്നാരംഭിച്ച റോഡ് ഷോ കാൾടെക്സ്, ചേംബർ ഓഫ് കൊമേഴ്സ്, തായത്തെരു എന്നിവിടങ്ങളിൽ ചുറ്റി കണ്ണൂർ സിറ്റിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ടി.ഒ. മോഹനൻ, കെ. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Read More