കൊച്ചി: സ്നേഹത്തിന്റേയും പ്രത്യാശയുടെയും സന്ദേശം ഓർമിപ്പിച്ച് മറ്റൊരു ഈസ്റ്റർ ദിനംകൂടി. ദേവാലയങ്ങളിൽ അർധരാത്രിയിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു. പീഡാനുഭവങ്ങള്‍ക്കും കുരിശു മരണത്തിനും ശേഷം യേശുക്രിസ്തു മൂന്നാംദിനം ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയിലാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈസ്റ്റർ വിദ്വേഷത്തെ പുറത്താക്കുകയും ഐക്യത്തെ വളർത്തുകയുംചെയ്യുന്നെന്ന് ലെയോ പതിനാലാമൻ മാർപ്പാപ്പ ഈസ്റ്റർദിന സന്ദേശത്തിൽ പറഞ്ഞു. ലോകത്ത് വർധിച്ചുവരുന്ന യുദ്ധങ്ങളിലും അനീതികളിലും തളർന്നുപോകാതെ സമാധാനത്തിനായി നിലകൊള്ളണം. സമാധാനത്തിന്റേയും ഐക്യത്തിന്റേയും ഈസ്റ്റർ സന്ദേശം ലോകമാകെ വ്യാപിപ്പിക്കാൻ വിശുദ്ധരുടെ സമർപ്പണം മാതൃകയാക്കണമെന്നും മാർപ്പാപ്പ പറഞ്ഞു. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്കും അദ്ദേഹം നേതൃത്വം നൽകി.
Read MoreCategory: Loud Speaker
കേരളത്തില്‍ ലവ് ജിഹാദ് മാത്രമല്ല, ലാന്‍ഡ് ജിഹാദും ബിസിനസ് ജിഹാദുമുണ്ടെന്ന് ശോഭ കരന്ദ്ലജെ
കൊച്ചി: കേരളത്തില്‍ ലവ് ജിഹാദ് മാത്രമല്ല, ലാന്‍ഡ് ജിഹാദും ബിസിനസ് ജിഹാദുമുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്ലജെ. ഹൈന്ദവര്‍ക്ക് ഇതില്‍ ആശങ്കയുണ്ട്. പരിഹാരത്തിനു കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരണമെന്നും ശോഭ കരന്ദ്ലജെ പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി. ആര് ശിവശങ്കറിന്റെ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ശോഭ കരന്ദ്ലജെയുടെ വിവാദ പരാമര്‍ശം.എഫ്സിആര്‍എ നിയമപരമായി വിദേശ സഹായം നേടി പ്രവൃത്തിക്കുന്നവര്‍ പേടിക്കേണ്ടതില്ല. മറിച്ചു ആണെങ്കില്‍ അവരെ എഫ്സിആര്‍എ ഭേദഗതി ബാധിക്കുമെന്നും അവര്‍ പറഞ്ഞു.
Read Moreതെരഞ്ഞെടുപ്പുത്സവം അവസാന ലാപ്പിലേക്ക്: അവസാനലാപ്പിൽ ആരൊക്ക..?
വിവാദങ്ങളും വികസന”വാദ’ങ്ങളും സമാസമം ചാലിച്ച് ഉത്സവങ്ങളുടെ നാട്ടിൽ തെരഞ്ഞെടുപ്പുത്സവം അവസാന ലാപ്പിലേക്ക്. വരുംദിവസങ്ങളിലെ അവധികൾ മുന്നിൽകണ്ട് പര്യടനം പരമാവധി വേഗത്തിൽ പൂർത്തിയാക്കുകയാണ് സ്ഥാനാർഥികൾ. എൽഡിഎഫ് ഭൂരിപക്ഷം സീറ്റിലും സിറ്റിംഗ് എംഎൽഎമാരെ വീണ്ടും ഇറക്കിയപ്പോൾ എൻഡിഎയ്ക്കും യുഡിഎഫിനും പുതുമുഖങ്ങളാണ് ഏറെയും. ബിഡിജെഎസിനുപുറമേ, ഇക്കുറി ട്വന്റി20 യും എൻഡിഎ മുന്നണിയുടെ ഭാഗമാണ്. കൊടുങ്ങല്ലൂരിലും ചാലക്കുടിയിലും ഊർജിത പ്രവർത്തനത്തിലാണ് ട്വന്റി20. പുറമേക്കുള്ള വിവാദങ്ങൾക്കപ്പുറം അടിയൊഴുക്കുകൾ എങ്ങനെയെന്നു പറയാൻ കഴിയാത്ത ജില്ലയാണ് തൃശൂർ. മതന്യൂനപക്ഷങ്ങൾ നിർണായകമായ നാട്ടിൽ വിദേശസംഭാവന നിയന്ത്രണ നിയമ ഭേദഗതിയും എസ്ഐആറും സജീവചർച്ചയാണ്. കനലായെരിയുന്ന രാഷ്ട്രീയ ഡീൽ വിവാദവും തൃശൂർ പൂരം കലക്കലും ശബരിമല സ്വർണക്കൊള്ളയും ഇടയ്ക്കിടെ പൊട്ടുന്ന കരുവന്നൂർ തട്ടിപ്പും ലൈഫ് പദ്ധതി വിവാദവും വെടിക്കെട്ടായി കത്തിപ്പടരുമോ എന്നതാണു കാത്തിരിക്കുന്നത്. പത്തു വർഷമായി ആകെയുള്ള 13ൽ പന്ത്രണ്ടു സീറ്റും എൽഡിഎഫിന്റെ കൈയിലാണ്. ഒരുകാലത്ത് യുഡിഎഫിനോടു ചായ്വുകാട്ടിയിരുന്ന ജില്ലയുടെ സ്വഭാവമാറ്റം…
Read Moreമാതാപിതാക്കള്‍ നഷ്ടമായപ്പോള്‍ ദത്തെടുത്ത് വളര്‍ത്തിയത് യുവതിയുടെ കുടുംബം: കുടുംബത്തോടുള്ള അമിതമായ സ്നേഹം മുന്‍ സൈനികനെ കൊലയാളിയാക്കി; തോക്ക് കിട്ടിയത് ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നെന്ന് മൊഴി
മുംബൈ: താനെയിൽ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു എന്ന് ആരോപിച്ച് യുവാക്കളെ വെടിവച്ച ജയൻ ശിവാനന്ദൻ നായർക്കു തോക്ക് ലഭിച്ചത് ഗുജറാത്തിൽനിന്നെന്ന് മൊഴി. ഗുജറാത്തിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്തു വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് തോക്ക് ലഭിച്ചതെന്നു ജയൻ മൊഴി നൽകിയതായി സീനിയർ പോലീസ് ഇൻസ്പെക്ടർ അനിൽ ഷിൻഡെ പറഞ്ഞു. യുവതി സഹായം അഭ്യർഥിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ ജയൻ യുവാക്കളുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്നു വെടിവയ്ക്കുകയുമായിരുന്നു. വെടിയേറ്റ മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു. ഒമ്പതാം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ജയനെ വളർത്തിയത് അതിക്രമത്തിന് ഇരയായ യുവതിയുടെ കുടുംബമാണ്. സ്കൂളിലെ താത്കാലിക ജീവനക്കാരിയാണ് യുവതി. സ്കൂൾ വളപ്പിൽനിന്നു വാഴപ്പഴം പറിക്കുന്നതു യുവതി ചോദ്യം ചെയ്തതാണ് യുവാക്കളുമായി തർക്കത്തിനു കാരണമായത്. യുവതിയെ പലതവണ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. താനെ മുംബ്രയിലെ ബിസ്മില്ലാ ചാളിൽ തടഞ്ഞു നിർത്തി ശല്യം…
Read Moreമൂത്ത രണ്ട് മക്കളും പെൺകുട്ടികൾ: ഭാര്യ മൂന്നാമതും ഗർഭിണിയായി അതും പെൺകുഞ്ഞ്; ഗർഭിണിയായ ഭാര്യയെയും രണ്ട് പെണ്മക്കളെയും വെള്ളത്തിൽ മുക്കികൊലപ്പെടുത്തി ഭർത്താവ്
തെലങ്കാന: ആൺകുഞ്ഞിന് ജന്മം നൽകിയില്ലെന്ന് ആരോപിച്ച് ഗർഭിണിയായ ഭാര്യയെയും രണ്ട് പെണ്മക്കളെയും വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മുഹമ്മദ് അസറുദ്ദീനാണ് പിടിയിലായത്. തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് സംഭവം. ഭാര്യ ഫർഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. മൂന്നാമതും പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെയാണ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മൂന്നുപേരയും നീന്തൽക്കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് മുഹമ്മദ് അസറുദ്ദീൻ മൊഴി നൽകി. കാൽ വഴുതി മൂന്ന് പേരും വെള്ളത്തിൽ വീണു എന്നാണ് ആദ്യം ഇയാൾ പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിനു മുൻപ് സിസിടിവി ഓഫ് ചെയ്തിരുന്നു. മുൻപ് രണ്ട് തവണ ഫർഹാതിനെ ഇയാൾ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയിരുന്നു.
Read Moreകെ.സി.വേണുഗോപാലിനെതിരെ വ്യാജ പ്രചാരണം; കൈരളി ചാനലിനെതിരെ പരാതി നൽകി കോൺഗ്രസ്
തിരുവനന്തപുരം: കെ.സി.വേണുഗോപാൽ എംപിക്കെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കൈരളി ന്യൂസിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. വേണുഗോപാൽ പണം കൈപ്പറ്റുന്നുവെന്നു തോന്നിപ്പിക്കും വിധം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി. എഐസിസി നിയമ വിഭാഗം ചെയർമാൻ അഭിഷേക് സിംഗ്വിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പൊതുജനങ്ങൾക്കിടയിൽ കെ.സി. വേണുഗോപാലിന്റെ പ്രതിച്ഛായ തകർക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണിത്. വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഈ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. സംഭവത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ ആലപ്പുഴ നോർത്ത് പോലീസിലും പരാതി നൽകി
Read Moreയുവതിയെ മർദിച്ച് അവശയാക്കി കഴുത്തിൽ കയറിട്ടു മുറുക്കി കൊല്ലാൻ നോക്കി: ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം കഴുത്തിൽ കയർ കുടുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഭർത്താവ് അറസ്റ്റിൽ. വലിയതുറ എഫ്സിഐ ഗോഡൗണിന് സമീപം താമസിക്കുന്ന റിച്ചാർഡ്സൺ ഗോമസ് (41) ആണ് പിടിയിലായത്. ഇയാൾക്കെതിരെ ഏകദേശം 35ഓളം ക്രിമിനൽ കേസുകളുണ്ടെന്നും വലിയതുറ പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട കുറ്റവാളിയാണെന്നും പോലീസ് അറിയിച്ചു. വലിയതുറ എസ്എച്ച്ഒ അശോക് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിബി.വി.എൻ, ഓമനക്കുട്ടൻ നായർ.ബി, സിപിഒമാരായ കിഷോർ കോമളൻ, റെജിൻ, കിരൺ.ജെ തമ്പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ: ത്യാഗ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
കോട്ടയം: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളില്‍ ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍ നടക്കും. തിരുവനന്തപുരം പാളയത്ത് രാവിലെ 6.30ന് സംയുക്ത കുരിശിന്റെ വഴിയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും തോമസ് ജെ. നെറ്റോയും മാർ തോമസ് തറയിലും പങ്കെടുത്തു. സെന്റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് സീറോ മലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ നേതൃത്വം നൽകും. ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ദുഃഖവെള്ളി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. നോമ്പിന്റെയും ഉപവാസത്തിന്റെയും ദിനങ്ങളിലൂടെ ആത്മവിശുദ്ധീകരണത്തിലേക്ക് കടന്നുവന്ന വിശ്വാസസമൂഹം ക്രൂശിതനു പിന്നാലെ പ്രാര്‍ഥനാമന്ത്രങ്ങളുമായി കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങള്‍ ധ്യാനിച്ച് പരിഹാര പ്രദക്ഷിണം നടത്തും. പ്രമുഖ തീർഥാടക കേന്ദ്രങ്ങളായ മലയാറ്റൂർ, എഴുകുംവയല്‍, തുമ്പച്ചി, വല്യച്ചൻ മല…
Read Moreഅൾട്രാവയലറ്റ് രശ്മികൾ അപകടകാരികൾ: പകൽ പുറത്തിറങ്ങാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലും പാലക്കാട് ജില്ലയിലെ തൃത്താലയിലുമാണ്. അൾട്രാവയലറ്റ് സൂചികയിൽ ഒമ്പത് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (എട്ട്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (എട്ട്), തൃശൂർ ജില്ലയിലെ ഒല്ലൂർ (എട്ട്), മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണ്. അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ഏഴ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്), കണ്ണൂർ ജില്ലയിലെ ധർമടം (ആറ്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.…
Read Moreസംസ്ഥാനത്ത് ഇന്നും മഴമുന്നറിയിപ്പ്: ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയെത്തും; ഒപ്പം ഇടിമിന്നലും കാറ്റും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴമുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശനിയാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ, ശനി, ഞായർ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുംമണിക്കൂറിൽ എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
Read More