സീമ മോഹന്‍ലാല്‍ കൊച്ചി: ആരോരുമില്ലാത്തവര്‍ക്ക് എന്നും അഭയമായിരുന്നു ഉമ്മന്‍ചാണ്ടി എന്ന നേതാവ്. ആ സ്നേഹത്തണല്‍ ആവോളം അനുഭവിച്ചവരാണ് കാക്കനാട് തെരുവുവെളിച്ചത്തിലെ അന്തേവാസികള്‍. തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കും ആലംബഹീനര്‍ക്കുമായി തെരുവുവെളിച്ചം എന്ന പദ്ധതി യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. 2011ലാണ് സാമൂഹ്യപ്രവര്‍ത്തകനായ തെരുവോരം മുരുകന്, തെരുവില്‍നിന്ന് രക്ഷിക്കുന്നവര്‍ക്കായി ഒരു പുനരധിവാസ കേന്ദ്രവും ഫണ്ടും സര്‍ക്കാര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമീപിച്ചത്. ആ കാലത്ത് പതിനായിരത്തിലധികം പേരെ തെരുവില്‍നിന്ന് രക്ഷപ്പെടുത്തിയ മുരുകന് അന്തേവാസികളെ ഏതെങ്കിലും പുനരധിവാസ കേന്ദ്രങ്ങളിലാണ് എത്തിച്ചിരുന്നത്. എന്നാല്‍ അവിടെ പലപ്പോഴും ഒരാളെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ടായിരുന്നു. മുരുകന്റെ അപേക്ഷ പരിഗണിച്ച ഉമ്മന്‍ചാണ്ടി പദ്ധതിയെ കുറിച്ച് പഠിക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും സര്‍ക്കാരിനും എറണാകുളം ജില്ല കളക്ടറിനും നിര്‍ദേശം നല്കി. തുടര്‍ന്ന് ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാക്കനാട് സാമൂഹ്യനീതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ തെരുവുവെളിച്ചം എന്ന താല്കാലിക പുനരധിവാസ…
Read MoreCategory: Loud Speaker
അവസാന പിറന്നാൾ ആഘോഷം ആലുവ പാലസിൽ; ആദ്യ പിറന്നാൾ ആശംസയുമായി പാലസിലെത്തിയത് മമ്മൂട്ടി
ആലുവ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അവസാന പിറന്നാൾ ആഘോഷിച്ച സ്മരണയിൽ ആലുവ.രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ആലുവ പാലസിൽ വിശ്രമിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ പിറന്നാളും എത്തിയത്. പുതുപ്പളളിയിലാണ് സാധാരണ പിറന്നാള്‍ ആഘോഷങ്ങളെങ്കിലും പ്രത്യേക സാഹചര്യത്തിൽ ആഘോഷം ആലുവയിലേക്ക് മാറ്റുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ എഴുപത്തിയൊൻപതാം പിറന്നാള്‍ ആഘോഷം ആലുവ പാലസിലെ പുതിയ അനക്സ് കെട്ടിടത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. വിവരം പുറത്തായതോടെ ഒക്ടോബർ 31 രാവിലെ ആദ്യ പിറന്നാൾ ആശംസയുമായി പാലസിലെത്തിയത് നടൻ മമ്മൂട്ടിയായിരുന്നു. മുൻ മുഖ്യമന്ത്രിക്ക് എഴുപത്തിയൊൻപതാം പിറന്നാള്‍ ആശംസകളോടൊപ്പം പൂച്ചണ്ട് കൈമാറി. കുടുംബാംഗങ്ങളോടും മമ്മൂട്ടി വിശേഷങ്ങൾ പങ്കിട്ടാണ് മടങ്ങിയത്. രാവിലെ കോൺഗ്രസ് നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. നടൻ ജയറാം വീഡിയോ കോളിലൂടെ ആശംസ നേർന്നു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എത്തിയപ്പോൾ പാലസ് അന്ന് അപൂർവ്വ പിറന്നാൾ ആഘോഷത്തിന് സാക്ഷിയായി. അടുത്ത ദിവസം മുഖ്യമന്ത്രി…
Read Moreരാഷ്ട്രീയ പ്രതിയോഗികളോട് പോലും പ്രതികാരചിന്ത പുലര്‍ത്താത്ത നേതാവ്: മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരളത്തിലെ ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയേയും അദ്ദേഹം തിരിച്ച് അവരെയും സ്നേഹിച്ചെന്നും കര്‍ദിനാള്‍ പ്രസ്താവനയില്‍ അറിയിച്ചു. അമ്പത്തിമൂന്ന് വര്‍ഷം എംഎല്‍എ എന്ന നിലയിലും രണ്ട് പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളില്‍ ആഴമായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഇടയിലെ ആചാര്യനാണ് അദ്ദേഹം. ഭരണ-പ്രതിപക്ഷ വേര്‍തിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ട് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയ പ്രതിയോഗികളോട് പോലും ഒരിക്കലും പ്രതികാരചിന്ത പുലര്‍ത്താത്ത നേതാവാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പരിഹാരം കാണാന്‍ ശ്രമിച്ചു. അപരിഹാര്യമായ പ്രശ്നങ്ങളില്‍ ദൈവഹിതത്തിന് അവയെ വിട്ടുകൊടുത്തു. പുതുപ്പള്ളിയും കേരളവും അദ്ദേഹത്തിന്റെ സുഹൃത്തുവലയവും ഉമ്മന്‍ ചാണ്ടിയെ…
Read Moreഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കര്‍ണാടക മുൻ മന്ത്രി ടി.ജോണിന്റെ വസതിയിൽ; ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍
ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കര്‍ണാടക മുന്‍ മന്ത്രി ടി. ജോണിന്റെ ഇന്ദിരാ നഗറിലുള്ള വസതിയിലെത്തിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ ഇവിടെ എത്തി അന്ത്യാഞ്ജലി അര്‍പ്പിക്കും. മുതിര്‍ന്ന നേതാക്കള്‍ പലരും എത്തുന്നതിനാല്‍ പരിസരം കനത്ത സുരക്ഷയിലാണ്. പ്രിയ നേതാവിനെ ഒരു നോക്കു കാണാന്‍ നിരവധി ബംഗളൂരു മലയാളികളാണ് ഇവിടെ തടിച്ചുകൂടിയിട്ടുള്ളത്. മുതിര്‍ന്ന നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷമാകും ജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിനുള്ള സൗകര്യമുണ്ടാകുക. പതിനൊന്നോടെ എയര്‍ ആംബുലന്‍സില്‍ മൃതദേഹം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകും.
Read More‘തദ്ദേശ സ്ഥാപനങ്ങളില്‍ പിന്‍സീറ്റ് ഡ്രൈവിംഗിന് ‘തടയിട്ട് ഉത്തരവ്
കോഴിക്കോട്: പഞ്ചായത്തുകളിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരെ നോക്കുകുത്തിയാക്കി അവരുടെ അടുത്ത ബന്ധുക്കള്‍ ഭരിക്കുന്നത് പുതിയ സംഭവമല്ല. എന്നാല്‍ അത്തരം സംഭവങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെതന്നെ ബാധിച്ചാലോ ഒടുവില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. പ്രസിഡന്റിന്റെ അടുത്ത ബന്ധുക്കളെ (ഭര്‍ത്താവ്, ഭാര്യ, സഹോദരന്, സഹോദരി, മാതാവ്, പിതാവ്, മക്കള്‍, സഹോദര ഭാര്യ,സഹോദരി ഭര്‍ത്താവ്, ഭര്തൃസഹോദരന്, ഭര്‍തൃസഹോദരി) ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷന്മാരായി നിയമിക്കുന്നത് ചട്ടം മൂലം നിരോധിച്ചാണ് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്. തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാന്റെ നിര്‍ദേശം പരിഗണിച്ചാണ് നടപടി. തദേശസ്വയംഭരണ സ്ഥാപനപ്രതിനിധികളുടെ അടുത്ത ബന്ധുക്കള്‍ സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളില്‍ ഇടപെടുന്നത് തടയുവാനും ഭരണം ജനപ്രതിനിധികളില്‍ ഒതുക്കി നിറുത്തുവാനും ഉദേശിച്ചാണ് ഇടപെടല്‍. മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്തിലെ വനിതാ പ്രസിഡന്റിന്റെ ഭര്‍ത്താവിന്റെ ഇടപെടലുകള്‍ വ്യാപകമായ പരാതിക്കിടയാക്കിയതാണ് ഇതു സംബന്ധിച്ചു ഉത്തരവിറക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനെ പ്രേരിപ്പിച്ചത്. ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷനായ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് ഭരണകാര്യങ്ങളില്‍…
Read Moreഹാന്‍സ് വില്‍പ്പന ! രണ്ട് യുവാക്കള്‍ പിടിയില്‍
ചെറായി: നിരോധിച്ച പുകയില ഉത്പന്നമായ ഹാൻസ് വില്പന നടത്തിയ രണ്ട് യുവാക്കളെ മുനമ്പം പോലീസ് അറസ്റ്റു ചെയ്തു. ചെറായി രാമവർമ സ്കൂളിന് പടിഞ്ഞാറു പല്ലേക്കാട്ട് വീട്ടിൽ അഖിൽ (32), അയ്യമ്പിള്ളി പുന്നപ്പറസിൽ രാഘവൻ മകൻ രഞ്ചിത്ത് (32) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്നും 40 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുനമ്പം എസ് ഐ സനീഷ്, എഎസ്ഐ കെ.ആർ. ആന്റണി ജെയ്സൻ, സുധീശൻ , സിപിഒ ദീപക് എന്നിവർ നടത്തിയ റെയ്ഡിലാണ് ഇരുവരും കുടുങ്ങിയത്. നിരോധിത പുകയില ഉത്പന്നങൾ വിപണനം നടത്തുന്ന കൂടുതൽ പേരെ പറ്റി വിവരം ലഭിച്ചിട്ടുള്ളതായും പരിശോധന കർശനമാക്കുമെന്നും പോലീസ് അറിയിച്ചു.
Read Moreഗ്ലോറിയ ചിട്ടി തട്ടിപ്പ് ! ഒന്നാം പ്രതിയ്ക്കായി അന്വേഷണം
കൊച്ചി: ചിട്ടി കമ്പനി നടത്തി പണം തട്ടിയ കേസില്‍ ഒന്നാം പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒന്നാം പ്രതിയായ സിസിലി ഒളിവില്‍ കഴിയുന്ന സ്ഥലത്തേക്കുറിച്ച് എറണാകുളം സൗത്ത് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതി പ്രായാധിക്യമുള്ള ആളായതിനാല്‍ ഇവര്‍ സ്റ്റേഷനില്‍ ഹാജരാകുന്നതിനുള്ള നോട്ടീസ് പോലീസ് ഇന്നു നല്‍കും. എന്നിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് നടപടികളിലേക്കാണ് നീങ്ങാനാണ് പോലീസ് ശ്രമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇവരുടെ മക്കളും തേവര കോന്തുരുത്തി കാട്ടിപ്പറമ്പില്‍ ബോണി(47), ടോണി (48) എന്നിവരെ കഴിഞ്ഞ ദിവസം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയതോടെ പ്രതികള്‍ കീഴടങ്ങുകയായിരുന്നു. കോന്തുരുത്തി പള്ളിക്ക് സമീപം ഗ്ലോറിയ ചിറ്റ്സ് എന്ന കമ്പനി വഴി ആളുകളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഭക്തിയുടെയും കൗണ്‍സിലിംഗിന്റെയും പേരില്‍ ആളുകളെ അടുപ്പിച്ച് ഇവരെ ചിട്ടിയില്‍ ചേര്‍ക്കുകയായിരുന്നു പ്രതികളുടെ രീതി. അടവുകള്‍ പൂര്‍ത്തിയായ…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ! രണ്ട് യുവാക്കള്‍ പിടിയില്‍
വൈപ്പിൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതു സംബന്ധിച്ച് മുനമ്പം പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ഥ കേസുകളിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വൈറ്റിലയിലെ ബേക്കറിയിൽ ജൂസ് മേക്കറായ പാലക്കാട് ഷൊർണൂർ കൊളപ്പുള്ളി കൊങ്ങാളക്കോട്ടിൽ വീട്ടിൽ ജിഷ്ണു (22), വൈക്കത്ത് മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന മലപ്പുറം വെട്ടത്തൂർ കീഴേക്കളത്തിൽ വീട്ടിൽ ജിജു (24) എന്നിവരാണ് അറസ്റ്റിലായത്. പള്ളിപ്പുറത്തുനിന്നും കംപ്യൂട്ടർ പഠനത്തിനു പോയ പതിനേഴ് വയസുള്ള പെൺകുട്ടിയെ കാൺമാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് വച്ച് ജിഷ്ണുവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് പെൺകുട്ടിയിൽനിന്ന് മൊഴിയെടുത്തപ്പോൾ യുവാവിനെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതാണെന്നാണ് അറിയിച്ചതത്രേ. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോൾ പീഡനം നടന്നതായി സ്ഥിരീകരിച്ചു. തുടർന്നായിരുന്നു ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ മൂന്ന് വർഷം മുമ്പ് ഇതേ പോലെ സോഷ്യൽ…
Read Moreപോക്സോ കേസ് അട്ടിമറിച്ചുവെന്ന ആരോപണം ! ജോര്‍ജ് എം തോമസിനെതിരേ പോലീസിനെ സമീപിക്കാന്‍ കോണ്‍ഗ്രസ്
കോഴിക്കോട്: ഗുരുതരമായ സാന്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം. തോമസിനെ ഒരു വർഷത്തേക്ക് പാർട്ടി സസ്പെൻഡു ചെയ്തതിനു പിന്നാലെ അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്. ജോർജ് എം. തോമസിനെതിരേ സിപിഎം റിപ്പോർട്ടിൽ പറയുന്ന വിഷയങ്ങൾ കോണ്‍ഗ്രസ് വർഷങ്ങളായി ഉന്നയിക്കുന്നതാണെന്നും കോണ്‍ഗ്രസ് മുക്കം ബ്ലോക്ക് കമ്മിറ്റി ജോർജ് എം. തോമസിനെതിരേ പോലീസിൽ ഉടൻ പരാതി നൽകുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാർ പറഞ്ഞു. നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മഞ്ഞുമലയുടെ ഒരറ്റം മാത്രമാണിപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും വിശദമായ അന്വേഷണം നടത്തിയാൽ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ പുറത്തുവരുമെന്നും പ്രവീണ്‍കുമാർ പറഞ്ഞു. പോക്സോ കേസ് പ്രതികളെ രക്ഷിക്കാൻ പോലീസുമായി ജോർജ് എം. തോമസ് ഒത്തുകളിച്ചുവെന്നാണ് കെ. പ്രവീണ്‍കുമാറിന്റെ ആരോപണം. തിരുവന്പാടി എംഎൽഎ ആയിരുന്ന സമയത്ത് കൊടിയത്തൂരിലെ ഒരു പ്രവാസി വ്യവസായി ഉൾപ്പെട്ട…
Read Moreകാടാച്ചിറ സഹകരണബാങ്ക് തട്ടി ! അന്വേഷണം ബാങ്ക് അധികൃതരിലേക്കും
പി. ജയകൃഷ്ണൻകണ്ണൂര്: കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്കിന്റെ പനോന്നേരി ശാഖയിലെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ബാങ്ക് അധികൃതരിലേക്കും. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യപ്രതിയും മുന്‍ സെക്രട്ടറിയും പിന്നീട് മാനേജരുമായിരുന്ന പ്രവീണ്‍ പനോന്നേരിയെ നാളെ അന്വേഷണ ഉദ്യോഗസ്ഥനായ എടക്കാട് എസ്എച്ച്ഒ സുരേന്ദ്രൻ കല്യാടൻ കസ്റ്റഡിയിൽ വാങ്ങും. വർഷങ്ങളായി തുടർന്ന തട്ടിപ്പിനെക്കുറിച്ച് ബാങ്ക് ഭരണ സമിതിയിൽ ഉള്ളവർക്കോ ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥർക്കോ അറിവുണ്ടായിരുന്നില്ല എന്നത് പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ചിലരുടെ സഹായവും മൗനാനുവാദവും പ്രവീണിന് തട്ടിപ്പ് ആവർത്തിക്കാൻ തുണയായെന്നാണ് സൂചന. ആരെയും വശത്താക്കാനുള്ള വാക്ചാതുരിയും ഭക്തിയുടെ മറവിലുള്ള മുതലെടുപ്പും പ്രവീൺ തട്ടിപ്പിനായി ഉപയോഗിച്ചുവെന്നാണ് തെളിയുന്നത്. പ്രവീൺ പറയുന്നത് വിശ്വസിച്ചതാണ് പല ഇടപാടുകാർക്കും തിരിച്ചടിയായത്. നേരത്തെ ബാങ്ക് സെക്രട്ടറിയായിരുന്ന പ്രവീണിനെ പിന്നീട് മാനേജരാക്കി തരംതാഴ്ത്തിയതും ഇയാളുടെ ജോലി യിലെ വീഴ്ചയുടെ ഭാഗമായാണെന്ന് ബാങ്കിലെ പ്രധാന ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ അറിയാമായിരുന്നു. എന്നാൽ,ഇയാൾക്കെതിരേ…
Read More