ഏക സിവില്നിയമത്തിനെതിരെ സിപിഎം കോഴിക്കോട്ട് നടത്തിയ സെമിനാറിനെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംപി രംഗത്ത്. ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം വിജയത്തിന്റെ പിറ്റേന്ന് സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയെന്ന് മുരളീധരന് പരിഹസിച്ചു. അതിന് കോണ്‍ഗ്രസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എടുത്തുചാടി ഷൈന്‍ ചെയ്യരുതെന്ന് കോണ്‍ഗ്രസ് ആദ്യമേ മുന്നറിയിപ്പ് നല്‍കിയതാണ്. വോട്ടുബാങ്ക് ലക്ഷ്യമാക്കി ചെയ്ത ഏര്‍പ്പാട് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും മുരളീധരന് പരിഹസിച്ചു. മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെ…ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണ വിജയത്തിന്റെ തൊട്ടടുത്ത ദിവസം സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി. അതിന് കോണ്‍ഗ്രസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്നലെ സിപിഐയുടെ ദേശീയ കൗണ്‍സില്‍ യോഗം പറഞ്ഞത് ബില്ല് കാണാതെ പ്രതികരിക്കുന്നത് ശരിയല്ല എന്നാണ്. ആരും അതിന്റെ പേരില്‍ ഓവര്‍ സ്മാര്‍ട്ടാകാന്‍ നോക്കരുതെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. ഇതു തന്നെയാണ് കോണ്‍ഗ്രസും പറഞ്ഞത്. ഇന്നലെ കോണ്‍ഗ്രസിന്റെ…
Read MoreCategory: Loud Speaker
കസ്റ്റഡിയില്‍ എടുത്ത കെഎസ്യു പ്രവര്‍ത്തകരെ ലോക്കപ്പ് തുറന്ന് ഇറക്കിക്കൊണ്ടുപോയി കോണ്‍ഗ്രസ് നേതാക്കള്‍
പോലീസ് കസ്റ്റഡിയില്‍ എടുത്ത കെഎസ്യു പ്രവര്‍ത്തകരെ സ്റ്റേഷനില്‍ കയറി ഇറക്കിക്കൊണ്ടുപോയി കോണ്‍ഗ്രസ് നേതാക്കള്‍. കാലടി പോലീസ് സ്റ്റേഷനിലാണ് ഇന്ന് രാവിലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബെന്നി ബഹനാന് എംപിയും എംഎല്‍എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പോലീസ് സ്റ്റേഷനിലെത്തി കെഎസ്യു പ്രവര്‍ത്തകരെ മോചിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഏഴു വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കാലടി ശ്രീശങ്കര കോളജിലെ വിദ്യാര്‍ഥികളെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കെഎസ്യു പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ റോജി ജോണ്‍ എംഎല്‍എ ലോക്കപ്പില്‍ നിന്ന് വിദ്യാര്‍ഥികളെ പുറത്തിറക്കുകയും ചെയ്തു. വിദ്യാര്‍ഥികളെ സെല്ലില്‍ നിന്നും പുറത്തിറക്കിയതില്‍ തെറ്റില്ലെന്ന് റോജി എം ജോണ്‍ പ്രതികരിച്ചു. തന്റെ പ്രവര്‍ത്തി മറ്റുള്ളവര്‍ വിലയിരുത്തട്ടെ. വലിയ കുറ്റവാളികളോട് എന്ന പോലെയാണ് വിദ്യാര്‍ഥികളോട്…
Read Moreറെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുങ്ങിയ 16കാരിയും കാമുകനും പിടിയില്‍ ! രക്ഷപ്പെട്ടത് ചൈല്‍ഡ് ലൈന്‍ ജീവനക്കാരുടെ കഴുത്തില്‍ കുപ്പിച്ചില്ല് വച്ച് ഭീഷണിപ്പെടുത്തിയ ശേഷം…
ചൈല്ഡ്ലൈന് ജീവനക്കാരുടെ കഴുത്തില്‍ കുപ്പിച്ചില്ലു വച്ച് ഭീഷണിപ്പെടുത്തിയ ശേഷം 16കാരിയെയും കൊണ്ട് കടന്നു കളഞ്ഞ യുവാവും കാമുകിയും പിടിയില്‍. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഇരുവരും 20 മണിക്കൂര്‍ അലഞ്ഞുതിരിഞ്ഞ ശേഷം 12 കിലോമീറ്ററകലെ ആമ്പല്ലൂരില്‍ നിന്നാണ് കസ്റ്റഡിയിലായത്. ദേശീയപാതയോരത്തു കൂടി നടന്നുപോയ ഇവരെ ഒരു ഹോംഗാര്‍ഡ് തിരിച്ചറിഞ്ഞു പോലീസ് സ്റ്റേഷനിലേക്കു വിവരം നല്‍കുകയായിരുന്നു. ഇരുപതുകാരനായ കാമുകനെയും പതിനാറുകാരിയായ കാമുകിയെയും പോലീസ് എത്തി പുതുക്കാട് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് റെയില്‍വേ സ്റ്റേഷനില്‍ ഇവര്‍ പരിഭ്രാന്തി സൃഷ്ടിച്ച സംഭവങ്ങളുണ്ടാക്കിയത്. പെണ്‍കുട്ടിക്കു പ്രായപൂര്ത്തിയായില്ലെന്നു മനസ്സിലാക്കി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവരെ ഓഫിസിലേക്കു കൂട്ടിക്കൊണ്ടുപോയതിനു പിന്നാലെ യുവാവ് ബീയര്‍ കുപ്പി പൊട്ടിച്ചു ചില്ലുയര്‍ത്തിപ്പിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ചൈല്‍ഡ് ലൈനിലെ വനിതാ ജീവനക്കാരുടെ കഴുത്തിനു നേര്‍ക്കു ചില്ലുകഷണം വീശി. എല്ലാവരും പകച്ചുനില്‍ക്കെ ഇയാള്‍ പെണ്‍കുട്ടിയുമായി കടന്നു…
Read Moreഎല്ലാം തുറന്നു പറയാൻ കെഎസ്ആർടിസി; വരവ് ചെലവ് കണക്കുകളും സാമ്പ ത്തികാവസ്ഥയും വിവരിച്ച് ഫേസ്ബുക്കിൽ എംഡി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെജനങ്ങളോട് കാര്യങ്ങൾ തുറന്നുപറയാൻ കെഎസ്ആർടിസി. ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ കെഎസ്ആർടിസിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഈമാസം 20നകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലാണ് എല്ലാ കാര്യങ്ങളും ജനങ്ങളോട് പറയുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഇന്നു മുതൽ തുടർച്ചയായ അഞ്ചു ദിവസങ്ങളിൽ വൈകുന്നേരം ആറിനാണ് കെഎസ്ആർടിസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ജനങ്ങളിലേക്കെത്തുന്നത്. തീരുമാനിച്ചത്. ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയായിരിക്കും എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍.എപ്പിസോഡ്1- കെഎസ്ആർടിസിയുടെ നിലവിലെ (ഏപ്രിൽ മാസം വരെയുള്ള) വരവ്,ചിലവ് കണക്കുകൾ ശമ്പളം വൈകുന്നതിന്റെ നിജസ്ഥിതി. എപ്പിസോഡ് 2- എന്താണ് കെഎസ്ആർടിസി സ്വിഫ്റ്റ്, എന്തിനാണ് കെഎസ്ആർടിസി സ്വിഫ്റ്റ്,…
Read Moreവ്യാജ സ്വര്‍ണനാണയം നല്കി തട്ടിപ്പ് ! ആറ് കര്ണാടകക്കാര് പിടിയില്‍
വ്യാജസ്വര്‍ണനാണയം നല്കി തട്ടിപ്പു നടത്തിയ സംഭവത്തില്‍ ആറ് കര്‍ണാടക സ്വദേശികള്‍ വടകരയില്‍ അറസ്റ്റില്‍. 2022 ജനുവരിയില്‍ വടകര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്ന് വടകര ചോറോട് സ്വദേശി രാജേഷില്‍നിന്ന് അഞ്ചുലക്ഷം രൂപയാണ് സംഘം തട്ടിയത്. കേസ് രജിസ്റ്റര്‍ചെയ്തെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശപ്രകാരം തട്ടിപ്പുസംഘത്തെ മറ്റൊരാള്‍ വഴി ഫോണില്‍ ബന്ധപ്പെട്ട് വീണ്ടും ‘സ്വര്‍ണനാണയം’ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം വെള്ളിയാഴ്ച രാവിലെ വ്യാജ’സ്വര്‍ണനാണയ’വുമായി ഇവര്‍ വടകരയില്‍ എത്തിയപ്പോഴാണ് വടകര ഇന്‍സ്പെക്ടര്‍ പി.എം. മനോജും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍നിന്ന് മൂന്ന് യഥാര്‍ഥ സ്വര്‍ണനാണയങ്ങളും ഒരു കിഴിയില്‍ കുറെ വ്യാജസ്വര്ണനാണയങ്ങളും പിടിച്ചെടുത്തു. സംഘത്തിലെ മൂന്നുപേര്‍ തന്റെ പക്കല്‍നിന്നും 2022ല്‍ പണം തട്ടിയവരാണെന്ന് രാജേഷ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാക്കി മൂന്നുപേരെ പുതുതായി കേസില്‍ കൂട്ടിച്ചേര്‍ത്തു. ചിക്കമംഗളൂരു കാഡൂരിലെ കുമാര്‍…
Read Moreവാഴക്കോട് ആനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതികൾക്കായി വനംവകുപ്പിന്റെ തെരച്ചിൽ; ആനയെ കൊന്നത് ഷോക്കേൽപ്പിച്ചെന്നു സൂചന
തൃശൂർ: വാഴക്കോട് മുള്ളൂർക്കരയിലെ റബർ തോട്ടത്തിൽ ആനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ആറ് പ്രതികൾക്കായി വനം വകുപ്പിന്റെ തെരച്ചിൽ. സ്ഥലമുടമയായ റോയിക്ക് സഹായം നൽകിയവരെ ഉൾപ്പെടെ കേസിൽ പ്രതി ചേർക്കാനാണ് തീരുമാനം. ഇടുക്കി, കോട്ടയം ജില്ലകളിൽനിന്നുള്ളവരാണ് റോയിക്കൊപ്പം ഉണ്ടായിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തൃശൂരില്‍ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് പേരാണ് വനം വകുപ്പിന്റെ കസ്റ്റഡിയിലുള്ളത്. പാലായില്‍നിന്നുള്ള സംഘമാണ് ആനയെ കുഴിച്ചിട്ടത്. ഇവർ ആനക്കൊമ്പ് വിൽക്കാനും കൂട്ടുനിന്നിട്ടുണ്ടെന്നാണ് കരുതുന്നത്. സ്ഥലമുടമ റോയി ഗോവയിലേക്ക് കടന്നതായായി വിവരം ലഭിച്ചതോടെ വനം വകുപ്പ് സംഘം ഗോവയിൽ എത്തി അന്വേഷണം തുടരുകയാണ്. പട്ടിമറ്റത്തുനിന്ന് പിടികൂടിയ കൊമ്പ് വാഴക്കോട് കണ്ടെത്തിയ ആനയുടേതുതന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കാൻ ഇന്ന് ഡിഎൻഎ പരിശോധന നടത്തും. പന്നിക്ക് വച്ച കെണിയിൽനിന്ന് ഷോക്കേറ്റ കാട്ടാനയെ റബർ തോട്ടത്തിൽ കുഴിച്ചിടുകയായിരുന്നുവെന്നാണ് പിടിയിലായവർ നൽകിയ മൊഴി. എന്നാൽ ആനയെ…
Read Moreവില കുറയാതെ പച്ചക്കറിയും പലവ്യഞ്ജനവും; വിലക്കുറവ് രണ്ടേ രണ്ട് സാധനങ്ങൾക്ക്; താളം തെറ്റുന്ന കുടുംബ ബജറ്റ്
കോട്ടയം: മഴക്കെടുതിക്കു പിന്നാലെ നിത്യോപയോഗസാധനങ്ങളുടെ വിലയും കുറയാത്ത സാഹചര്യം. പച്ചക്കറി, പലചരക്ക്, ഇറച്ചി, മീന്‍ തുടങ്ങിയവയുടെ വില റോക്കറ്റു പോലെ കുതിക്കുകയാണ്. പച്ചക്കറിയുടെയും മീനിന്റെയും വില സാധാരണക്കാരന്റെ കുടുംബ ബജറ്റ് ഒരു മാസമായി തകര്‍ത്തിരിക്കുകയാണ്. പച്ചക്കറി വില കൂടിയതോടെ വാങ്ങാനും ആളില്ലാതായി ആകെ വിലക്കുറവുള്ളത് സവാളയ്ക്കും ചെറുനാരങ്ങയ്ക്കും മാത്രമാണ്. അധികം വേണ്ടെങ്കിലും എല്ലാ അടുക്കളയിലും വേണ്ട ഉള്ളി, ഇഞ്ചി, പച്ചമുളക്, തക്കാളി എന്നിവയുടെ വില നിയന്ത്രാണീതതമായി കുതിക്കുകയാണ്. ഉള്ളിയുടെ ചില്ലറ വില 200 കടന്ന സ്ഥലങ്ങള്‍ ജില്ലയിലുണ്ട്. തക്കാളി വില 140- 160 രൂപയില്‍ നില്ക്കുമ്പോള് ഇഞ്ചി മുന്നൂറിനു മുകളിലാണ്. പച്ചമുളക് വില 140-160 രൂപ വരെ. പലചരക്ക് വിപണിയിലും വിലക്കയറ്റം രൂക്ഷമാണ്. ദൈനംദിനം ഉപയോഗിക്കുന്ന ഇനങ്ങള്‍ക്കാണ് വില കൂടിയിരിക്കുന്നത്. ജീരകത്തിന്റെ വില കിലോയ്ക്ക് 600 രൂപയും പെരുംജീരകം 270 രൂപയുമായി. ചെറുപയര്‍ വില 130 രൂപയിലെത്തി.…
Read Moreഒഴിവായത് വൻദുരന്തം; സിഗ്നലിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് ലോറിയുടെ പിറകിൽ കണ്ടെയ്നർ ലോറിയിടിച്ച് ഗ്യാസ് ചോർന്നു
പുത്തൂർ (തൃശൂർ): ദേശീയപാത നടത്തറയിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന എൽപിജി ബുള്ളറ്റ് ലോറിയുടെ പിറകിൽ കണ്ടെയ്നർ ലോറി ഇടിച്ച് ഗ്യാസ് ചോർന്നു. ബുളറ്റ് ലോറിയുടെ പ്രഷർ ഗേജ് പൊട്ടിയാണ് നേരിയ തോതിൽ ഗ്യാസ് ചോർന്നത്. ഉടനെ ഫയർഫോഴ്സ് സ്ഥലത്തെത്തി ഗ്യാസ് ചോർച്ച അടച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. പാലക്കാട് ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. സിഗ്നലിൽ നിർത്തിയിട്ടിരുന്ന എൽപിജി ബുളറ്റിന്റെ പിറകിൽ വാഹനങ്ങൾ കയറ്റിക്കൊണ്ടുപോവുകയായിരുന്ന കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കണ്ടെയ്നർ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് ചോർച്ചയെ തുടർന്ന് ബുള്ളറ്റ് ടാങ്കർ വെള്ളം ഒഴിച്ച് തണുപ്പിച്ച ശേഷം രണ്ട് മണിക്കൂറിനകം ഫയർഫോഴ്സ് ഗ്യാസ് ചോർച്ച അടച്ചു. ഫയർഫോഴ്സ് തൃശൂർ യൂണിറ്റ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി. ഹരികുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ…
Read Moreകാട്ടാനയെ കൊന്നു കുഴിച്ചുമൂടി; ആനയുടെ ജഡത്തിൽ നിന്നു കൊമ്പ് നഷ്ടപ്പെട്ടു; സ്ഥല ഉടമയടക്കം നിരവധിപേർ ഒളിവിൽ
ചെറുതുരുത്തി: മുള്ളൂർക്കര വാഴക്കോട് കാട്ടാനയെ വേട്ടയാടി കൊന്നതിനുശേഷം കൊന്പെടുത്ത് കൊന്നു കുഴിച്ചുമൂടിയതായി സംശയം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആനയുടെ അസ്ഥികൂടം കണ്ടെത്തി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ജെസിബി ഉപയോഗിച്ച് ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു. ജഡത്തിന് ഏകദേശം 20 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.വൈദ്യുതി വേലിയിൽ ഷോക്കേറ്റ് ചരിഞ്ഞ ആനയെ കുഴിച്ചിട്ടെന്നാണ് ആദ്യം സംശയിച്ചത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് ആനയുടെ ജഡത്തിൽനിന്ന് ഒരു കൊമ്പിന്റെ മുക്കാൽ ഭാഗവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതാണ് വനംവകുപ്പിനെ ആനവേട്ടയെന്ന് സംശയിക്കാൻ ഇടയാക്കിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിലാണ് ഇന്നു രാവിലെ പരിശോധന നടത്തിയത്. കേസിൽ നിരവധി പ്രതികൾ ഉണ്ടെന്നാണ് സൂചന. രണ്ടാഴ്ച്ച മുമ്പ് പെരുമ്പാവൂരിനടുത്ത് കോടനാട് നിന്നും…
Read Moreഹംസഫറിനും സ്റ്റോപ്പ് ആയി; കൊല്ലത്തിന് അഭിമാനവേള; എല്ലാ വണ്ടികളും നിർത്തുന്ന സംസ്ഥാനത്തെ ആറാമത്തെ സ്റ്റേഷൻ
എസ്.ആർ. സുധീർ കുമാർകൊല്ലം: ദീർഘദൂര യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. ഒടുവിൽ ഗാന്ധിധാം -തിരുനെൽവേലി ഹംസഫർ എക്സ്പ്രസിനും കൊല്ലം റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. ഇന്നലെ വൈകിയാണ് റെയിൽവേ ബോർഡിന്റെ ഉത്തരവ് ഇറങ്ങിയത്. ഇതോടെ സംസ്ഥാനത്ത് കൂടി കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പുള്ള ആറാമത്തെ സ്റ്റേഷനായി കൊല്ലം മാറി. തിരുവനന്തപുരം, കോട്ടയം, എറണാകുളം ജംഗ്ഷൻ, പാലക്കാട്, കോഴിക്കോട് എന്നിവയാണ് മറ്റ് നാല് സ്റ്റേഷനുകൾ. ഹംസഫർ എക്സ്പ്രസ് പ്രതിവാര ട്രെയിനാണ്. 20 മുതലാണ് ഈ വണ്ടി കൊല്ലത്ത് നിർത്തുന്നത്.20293 നമ്പർ തിരുനെൽവേലി – ഗാന്ധിധാം ഹംസഫർ എക്സ്പ്രസ് 20 വ്യാഴം രാവിലെ 10.05 ന് കൊല്ലത്ത് എത്തി 10.08 ന് പുറപ്പെടും. മൂന്ന് മിനിറ്റാണ് സ്റ്റോപ്പ്. 20294 ഗാന്ധിധാം -തിരുനെൽവേലി എക്പ്രസ് രാത്രി 9.32 ന് കൊല്ലത്ത് എത്തി 9.35 ന് പുറപ്പെടുന്ന രീതിയിലാണ് ടൈംടേബിൾ ക്രമീകരിച്ചിട്ടുള്ളത്.…
Read More