തിരുവനന്തപുരം: സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നത് ഫാസിസത്തിലേയ്ക്കുള്ള യാത്ര. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലേക്ക് എല്ലാ വിഭാഗങ്ങളെയും ക്ഷണിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. മുസ്ലീം ലീഗിനെ മാത്രമല്ല സമസ്ത അടക്കമുള്ള വിഭാഗങ്ങളെയും, ബിഷപ്പുമാര്‍, ഗോത്രവിഭാഗങ്ങള്‍ തുടങ്ങി എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും ഗോവിന്ദന് പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത ഇല്ലാത്ത കോണ്‍ഗ്രസ് ഒഴികെ മറ്റെല്ലാവരുമായും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: Loud Speaker
ആഗ്രഹം നിറവേറാതെ; പിതാവിനെ കാണാനാവാതെ ബംഗളൂരുവിലേക്കു മടക്കം; മദനിയെ സന്ദർശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
കൊച്ചി: സുപ്രീംകോടതിയുടെ കനിവില്‍ പിതാവിനെ കാണാനുള്ള ആഗ്രഹത്താലെത്തിയ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി ആഗ്രഹം നിറവേറ്റാനാവാതെ ഇന്ന് ബംഗളൂരുവിലേക്ക് മടങ്ങും. രോഗാവസ്ഥയില്‍ കിടപ്പിലായ പിതാവിനെ കാണാനായി കഴിഞ്ഞ മാസം 26 നാണ് മദനി കൊച്ചിയിലെത്തിയത്. എന്നാല്‍, നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ യാത്രയ്ക്കിടയില്‍ ശാരീരികാവസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദവും ക്രിയാറ്റിന്‍ അളവ് കൂടിയതും ജന്മനാട്ടിലേക്കുള്ള ചികിത്സയ്ക്ക് തിരിച്ചടിയായി. പിതാവിനെ കൊച്ചിയിലെത്തിച്ച് മകനെ ആകാന്‍ അവസരമൊരുക്കാന്‍ ശ്രമം നടന്നെങ്കിലും അതും വിജയിച്ചില്ല. സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവ് ഇന്ന് അവസാനിക്കുന്നതിനാലാണ് അഞ്ചുവര്‍ഷമായി കാത്തിരുന്ന ആഗ്രഹം നിറവേറ്റാനാവാതെ മദനി ബംഗളൂരുവിലേക്ക് പോകുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മദനി ഇന്ന് 5.30ന് ആശുപത്രി വിടും. 12 ദിവസത്തേക്ക കേരളത്തിലെത്തിയ മദനി ഇന്ന് രാത്രി 9.20 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശേരിയില്‍നിന്നാണ് ബംഗളൂരുവിലേക്ക് പോകുന്നത്. ഭാര്യ…
Read Moreതലശേരി കോടതികളിൽ 179 കൊലപാതകക്കേസുകളുടെ വിചാരണ തുടങ്ങുന്നു; കാൽ നൂറ്റാണ്ട് മുൻപുള്ള കേസുകളും വിചാരണയ്ക്ക്
നവാസ് മേത്തർതലശേരി: തലശേരി കോടതികളിൽ ഇനി കൊലപാതകക്കേസുകളുടെ വിചാരണ കാലം. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും നാല് അഡീഷണൽ ജില്ലാ സെഷൻസ് കോടതികളിലുമായി 179 കൊലപാതകക്കേസുകളുടെ വിചാരണയാണ് വരും ദിവസങ്ങളിൽ നടക്കുക. കാൽ നൂറ്റാണ്ട് മുമ്പുളള രാഷ്ട്രീയ കൊലപാതകക്കേസുകൾ ഉൾപ്പെടെ വിചാരണ ആരംഭിച്ചു കഴിഞ്ഞു.കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊലപാതക്കേസുകളുടെ വിചാരണ കോടതികളിൽ നടന്നിരുന്നില്ല. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിമാർ വാഴാത്ത തലശേരിയിൽ കൊലപാതകക്കേസുകൾ കെട്ടിക്കിടക്കുന്നത് നിയമ വൃത്തങ്ങളിൽ പലപ്പോഴും ചർച്ചയായിരുന്നു. രണ്ട് വർഷത്തോളം കോവിഡ് കാരണവും വിചാരണ നടന്നില്ല. അതിനു മുമ്പ് പല കോടതികളിലും പലപ്പോഴും ന്യായാധിപന്മാർ ഉണ്ടായിരുന്നില്ല. ഇതിനു പുറമെ പോക്സോ കേസുകൾക്ക് പ്രധാന്യം വന്നതോടെ പോക്സോ കേസുകളുടെ വിചാരണകൾ അതിവേഗം പൂർത്തിയായി. കൊലപാതകക്കേസുകൾ കെട്ടിക്കിടന്നു. ഇതിനിടയിൽ പല സ്ഥലത്തും പ്രത്യേക പോക്സോ കോടതികൾ നിലവിൽ വരികയും ചെയ്തു. ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡറായി അഡ്വ.കെ.അജിത്കുമാർ ചുമതലയേറ്റതോടെ കൊലപാതകക്കേസുകളുടെ വിചാരണ…
Read Moreഎല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളി; സ്റ്റേ ലഭിച്ചിരുന്നെങ്കിൽ…
ന്യൂഡൽഹി: മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതിയും തള്ളി. ജില്ലാ കോടതി നേരത്തെ അപ്പീൽ തള്ളിയിരുന്നു. ഇനി സുപ്രീംകോടതിയെ സമീപിക്കേണ്ടിവരും. സ്റ്റേ ലഭിച്ചിരുന്നെങ്കിൽ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കുമായിരുന്നു. മേയ് രണ്ടിന് അന്തിമവാദം പൂർത്തിയായി രണ്ടുമാസത്തിനുശേഷമാണ് വിധി പറഞ്ഞത്.2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്നുള്ളത് എന്തുകൊണ്ടെന്ന രാഹുലിന്റെ പരിഹാസത്തിനെതിരേ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായി പൂർണേഷ് മോദിയാണ് കേസ് നൽകിയത്. ജസ്റ്റീസ് ഹേമന്ദ് പ്രചകിന്റെ ബഞ്ചാണ് ഹർജി പരിഗണിച്ചത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിഷയായ രണ്ടുവർഷം തടവ് വിധിച്ചതോടെ രാഹുൽ ഗാന്ധി എംപി സ്ഥാനത്തുനിന്ന് അയോഗ്യനായിരുന്നു.
Read Moreപീഡനത്തിന്റെ ഫലമായുണ്ടായ കുട്ടികളെ ദത്ത് നല്കിയ ശേഷം രക്തസാംപിള്‍ ശേഖരിക്കരുതെന്ന് ഹൈക്കോടതി
ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടാകുന്ന കുട്ടികളെ നിയമപ്രകാരം ദത്തു നല്കിയ ശേഷം രക്തസാംപിളുകള്‍ ഡിഎന്‍എ പരിശോധനയെക്കരുതി ശേഖരിക്കുന്നത് വിലക്കി ഹൈക്കോടതി. പീഡനക്കേസുകളില്‍, ഇത്തരം കുട്ടികളുടെ രക്ത സാംപിളുകള്‍ ശേഖരിക്കാന്‍ അനുമതി നല്കിയ വിവിധ കോടതി ഉത്തരവുകളാണ് ജസ്റ്റിസ് കെ. ബാബു സ്റ്റേ ചെയ്തത്. ദത്തു നല്‍കിയശേഷം കുട്ടികളുടെ ഡിഎന്‍എ സാംപിളുകള്‍ പരിശോധിക്കുന്നതിന് അനുമതി നല്കുന്ന ഉത്തരവുകള്‍ നിയമത്തിനു വിരുദ്ധമാണെന്നും കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഇവ റദ്ദാക്കണമെന്നും ചൂണ്ടിക്കാണിച്ച് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (കെല്‍സ) വിക്റ്റിമ്സ് റൈറ്റ്സ് സെന്റര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി സര്‍ക്കാരിന്റെയും കെല്‍സയുടെയും റിപ്പോര്‍ട്ട് തേടി 21നു പരിഗണിക്കാന്‍ മാറ്റി. പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ അഡ്വ.പാര്‍വതി മേനോന് ആണ് റിപ്പോര്‍ട്ട് നല്‍കിയത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി, കട്ടപ്പന പോക്സോ കോടതി, രാമങ്കരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്…
Read Moreതമിഴ്നാട്ടില്‍ ഡിഐജി വെടിയുതിര്‍ത്ത് മരിച്ചു; ആത്മഹത്യയിലേക്ക് നയിച്ചത് കുടുംബപ്രശ്നം
ചെന്നൈ: തമിഴ്നാട്ടില്‍ ഡിഐജി ജീവനൊടുക്കി. കോയമ്പത്തൂര്‍ റേഞ്ച് ഡിഐജി സി.വിജയകുമാര്‍ ആണ് മരിച്ചത്. ക്യാമ്പ് ഓഫീസില്‍വച്ച് സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു രാവിലെ പ്രഭാത നടത്തം കഴിഞ്ഞെത്തിയതിന് പിന്നാലെ ആയിരുന്നു സംഭവം. സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ച് വാങ്ങുകയായിരുന്നു. കുടുംബപ്രശ്നം മൂലമാണ് ജീവനൊടുക്കിയതെന്നാണ് നിഗമനം. നേരത്തെ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് സൂചന. കഴിഞ്ഞ ജനുവരിയിലാണ് വിജയകുമാറിന് ഡിഐജി ആയി സ്ഥാനക്കയറ്റം കിട്ടിയത്
Read Moreഒമ്പതു വയസുകാരിയ്ക്കു നേരെ നഗ്നതാ പ്രദര്‍ശനവും അശ്ലീല പദപ്രയോഗവും ! യുവാവിന് മൂന്നു വര്‍ഷം തടവ് ശിക്ഷ
ഒമ്പത് വയസുകാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിയായ യുവാവിന് തടവുശിക്ഷ വിധിച്ച് കോടതി. അഴൂര്‍ ശാസ്തവട്ടം ചരുവിള പുത്തന്‍ വീട്ടില്‍ മനോജിനെ (35) മൂന്നു വര്‍ഷം വെറും തടവിനും 10,000രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആര്.രേഖ വിധി ന്യായത്തില്‍ പറഞ്ഞു. പിഴത്തുക കുട്ടിക്ക് നല്‍കണം. 2021 മാര്‍ച്ച് മൂന്നിനും ഇരുപതിനുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി റോഡിലൂടെ നടന്ന് പോകുമ്പോള്‍ അശ്ലീല പദപ്രയോഗങ്ങളോടെ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തപ്പോള്‍ അവരോടും പ്രതി അശ്ശീല പദപ്രയോഗം നടത്തി. സംഭവത്തില്‍ ഭയന്ന വീട്ടുകാര്‍ ആദ്യ സംഭവത്തിനു ശേഷം പരാതി കൊടുത്തില്ല. പിന്നീട് ആവര്‍ത്തിച്ചപ്പോഴാണ് ചൈല്‍ഡ് ലൈനില്‍ വിളിച്ച് പറഞ്ഞത്. ചിറയിന്‍കീഴ്…
Read Moreഉത്തരക്കടലാസ് നോക്കാതെ വിദ്യാര്‍ഥികളെ തോല്പ്പിച്ചെന്ന പരാതി ! കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
കേരള സര്‍വകലാശാലയില്‍ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്താതെ വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ച് ഫലം പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സര്‍വകലാശാലാ രജിസ്ട്രാര്‍ 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിങ് ചെയര്‍പേഴ്സണ്‍ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത് പന്തളം, പേരയം എന്‍ എസ് എസ് കോളേജ് സെന്ററുകളില്‍ ബി.എ.മലയാളം പരീക്ഷ എഴുതിയ നൂറോളം വിദ്യാര്‍ത്ഥികളാണ് തോറ്റത്. ഉത്തരകടലാസ് സെന്ററുകളില്‍ നിന്ന് കൊണ്ടുപോയിട്ടില്ലെന്നാണ് വിവരം. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പന്തളം സെന്ററിലെ മുഴുവന്‍ വിദ്യാര്‍ഥികളും തോറ്റിരുന്നു. ഇതോടെയാണ് സര്‍വകലാശാല വെബ്സൈറ്റില്‍ കാരണം തിരക്കി. അറ്റന്‍ഡന്‍സ് ഇല്ലാത്തതാണ് പരാജയ കാരണമായി കണ്ടത്. എന്നാല്‍, എന്നാല്‍ അറ്റന്‍ഡന്‍സ് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഹാജരായതായി കണ്ടെത്തി. കോളേജ് ഓഫീസില്‍ തിരക്കിയപ്പോള്‍ ഇവ സെന്ററില്‍ നിന്ന് മൂല്യനിര്‍ണയത്തിനായി…
Read More2019-ലെ ജാർഖണ്ഡ് ആൾക്കൂട്ടക്കൊല; 10 പേർക്ക് 10 വർഷം തടവ്; രണ്ടുപേരെ വെറുതേ വിട്ടു
സെരായ്കേല (ജാർഖണ്ഡ്): മോട്ടോർസൈക്കിൾ മോഷ്ടിച്ചുവെന്നാരോപിച്ച് സെരായ്കേലയിൽ 22കാരനായ തബ്രേസ് അൻസാരിയെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്നു കണ്ടെത്തിയ പത്തുപേരെയും 10 വർഷം കഠിനതടവിനു ശിക്ഷിച്ചു. സെരായ്കേല അഡിഷണൽ സെഷൻസ് കോടതിയുടെതാണു വിധി. 2019 ജൂൺ 17നു മോഷണം ആരോപിച്ചു പിടികൂടിയ അൻസാരിയെ ജനക്കൂട്ടം ഏഴു മണിക്കൂറോളം പോസ്റ്റിൽ കെട്ടിയിട്ടു മർദിക്കുകയായിരുന്നു. ജൂൺ 22നു പുലർച്ചെ തബ്രീസ് അൻസാരി ആശുപത്രിയിൽ വച്ചാണു മരിച്ചത്. മർദനത്തിടെ അൻസാരിയെക്കൊണ്ട് ജയ് ശ്രീരാം, ജയ് ഹനുമാൻ എന്നിങ്ങനെ വിളിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 13 പേരാണു വിചാരണ നേരിട്ടത്. രണ്ടു പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ഒരാൾ വിചാരണക്കാലയളവിൽ മരിച്ചു.
Read Moreമഹാരാഷ്ട്രയിലെ രാഷ്ട്രീയം; പേരിനും ചിഹ്നത്തിനുമായി എൻസിപിയിൽ പോരാട്ടം; തെരഞ്ഞെടുപ്പ് കമ്മീഷനു കത്ത് നൽകി
മുംബൈ: മഹാരാഷ്ട്രയില്‍ എൻസിപി പിളർപ്പിനെത്തുടർന്നു ചേരിതിരിഞ്ഞ് യോഗം നടത്തിയ ശരദ് പവാർ-അജിത് പവാർ പക്ഷങ്ങൾ പാർട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടത്തിനും തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ഇരുപക്ഷവും പാർട്ടിയിൽ അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു കത്ത് നൽകി. ആകെയുള്ള 53 എംഎല്‍എമാരിൽ 40 എംഎൽഎമാരുടെ പിന്തുണസത്യവാങ്മൂലവും കത്തിനൊപ്പം അജിത് പവാർ സമർപ്പിച്ചു. അതേസമയം, ശക്തിപ്രകടിപ്പിക്കാന്‍ അജിത് പവാര്‍ ഇന്നലെ വിളിച്ച യോഗത്തില്‍ 32 എംഎല്‍എമാരാണ് പങ്കെടുത്തത്. ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ 16 എംഎല്‍എമാരും പങ്കെടുത്തു. അയോഗ്യത ഒഴിവാക്കാന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. എന്‍സിപി പിളര്‍ത്തി എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്ന അജിത് പവാര്‍ നിലവിൽ ഷിൻഡെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാണ്. 83 വയസായിട്ടും നിർത്താറായില്ലേ എന്ന ചോദ്യമുയർത്തി ശരദ് പവാറിനെ ഇന്നലത്തെ യോഗത്തിൽ അജിത് പവാര്‍ രൂക്ഷമായി വിമര്‍ശിച്ചു. ശരദ് പവാറിനെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയ…
Read More