കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർക്ക് സീറ്റ് ബെൽറ്റ്; ഡ്രൈവർമാർക്ക് ബോധവത്ക്കരണ ക്ലാസ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. സെപ്റ്റംബർ ഒന്നു മുതൽ ഇത് നടപ്പാക്കും. എല്ലാ ബസുകളിലും ഡ്രൈവർ സീറ്റിൽ ബെൽറ്റ് സ്ഥാപിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. വലിയ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് കെഎസ്ആർടിസിയും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത്. ജില്ലാ വർക്ക് ഷോപ്പുകളിൽ ഇതിനുള്ള നടപടികൾക്ക് തുടക്കമായി. എല്ലാ ബസുകളിലും സീറ്റ് ബെൽറ്റ് സ്ഥാപിച്ചു എന്ന് ഉറപ്പു വരുത്താനും ഡ്രൈവർമാർക്ക് ബോധവത്ക്കരണം നടത്താനും ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ മുതൽ മുകളിലുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിയിട്ടുണ്ട്.

Read More

പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി; മാതാവിന്‍റെ പരാതിയിൽ മുൻ എംഎൽഎയ്ക്കും മക്കൾക്കുമെതിരേ കേസ്

സോൻഭദ്ര(ഉത്തർപ്രദേശ്): രാജ്ഗഢ് ഗ്രാമത്തിൽനിന്നു യുവതിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മുൻ എംഎൽഎയ്ക്കും രണ്ടു മക്കൾക്കുമെതിരേ ‌പോലീസ് കേസെടുത്തു. ദുഡ്ഡിയിലെ അപ്നാ ദൾ(എസ്) എംഎൽഎ ആയിരുന്ന ഹരിറാം ചെറോ, മക്കളായ മംഗലം, രാഹുൽ ഇവരുടെ കൂട്ടാളികളായ പ്രിയാംശു, രാംപൂജൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ജൂലൈ ഒന്നിന് അർധരാത്രി അഞ്ചുപേർ ചേർന്ന് തന്‍റെ വിവാഹിതയായ മകളെ (19) തട്ടിക്കൊണ്ടുപോയെന്ന അമ്മയുടെ പരാതിയിലാണു പോലീസ് നടപടി. ഇതുവരെ പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ല. 2017-2022 കാലഘട്ടത്തിലെ ദുഡ്ഡി എംഎൽഎ ആയിരുന്നു ഹരിറാം ചെറോ.  

Read More

‘സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ബെസ്റ്റ് ഗേള്‍ഫ്രണ്ട്’ എന്ന് പരാമര്‍ശം ! കോണ്‍ഗ്രസ് നേതാവിനെതിരേ കേസെടുത്തു

മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശമം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്. എഐസിസി സെക്രട്ടറി വിശ്വനാഥന്‍ പെരുമാളിനെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ടാണ് എന്ന് പ്രസംഗിച്ചതിനാണ് കേസ്. ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് ഡിസിസി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിശ്വനാഥന്‍ പെരുമാള്‍ വിവാദ പരാമര്‍ശം നടത്തിയത്. ഐപിസി 153 പ്രകാരമാണ് പോലീസ് കേസെടുത്തത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന നേതാവാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വിശ്വനാഥന്‍ പെരുമാള്‍. പെരുമാളിന്റെ പ്രസംഗം ഇങ്ങനെ…’പിണറായി സര്‍, താങ്കളുടെ കേരളത്തിലെ ബെസ്റ്റ് ഗേള്‍ഫ്രണ്ടായ സ്വപ്നാ സുരേഷിന് എങ്ങനെയുണ്ട് ? മുഖ്യമന്ത്രിക്കും കാബിനറ്റിലുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെതിരെ തുടര്‍ച്ചയായി വെളിപ്പെടുത്തല്‍ നടത്തുകയാണ്. ലൈംഗികപീഡന ആരോപണം വരെയുണ്ടായി. ടണ്‍ കണക്കിനു സ്വര്‍ണം കടത്തിയതു പിണറായിയുടെ ഉത്തരവാദിത്തത്തിലാണ്. ഇഡിയും സിബിഐയും ഇന്‍കം…

Read More

തമിഴ്നാട് സർക്കാർ ഇടപെട്ടു തമിഴ് ജനതയ്ക്ക് തങ്കാളി 60 രൂപയ്ക്ക് !  കേരളത്തിൽ 160 രൂപ

ചെന്നൈ: തക്കാളി വില കുതിച്ചതോടെ പൊതുവിതരണ കേന്ദ്രങ്ങൾ വഴി കിലോയ്ക്ക് 60 രൂപ നിരക്കിൽ തക്കാളി ലഭ്യമാക്കി തമിഴ്നാട് സർക്കാർ. തക്കാളി വില കുതിച്ച് 120 രൂപ വരെ എത്തിയതോടെയാണു വില പിടിച്ചുനിർത്താൻ സർക്കാർ നടപടി തുടങ്ങിയത്. ചെന്നൈ, കോയന്പത്തൂർ, സേലം, ഈറോഡ്, വെല്ലൂർ എന്നിവിടങ്ങളിലെ സർക്കാർ നിയന്ത്രിത പച്ചക്കറി വിപണന കേന്ദ്രങ്ങൾ വഴി 60 രൂപയ്ക്കു തക്കാളി ലഭ്യമാക്കിത്തുടങ്ങിയതായി മന്ത്രി കെ.ആർ. പെരിയകറുപ്പൻ പറഞ്ഞു. കേരളത്തിൽ തക്കാളിക്ക് 140 മുതൽ 160 രൂപ വരെയാണു വില. പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കു വില കുതിച്ചുയരുന്പോഴും സംസ്ഥാനത്തു വില നിയന്ത്രിക്കാനുള്ള നടപടികളൊന്നും സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.  

Read More

യുവതിയില്‍നിന്ന് 27 ലക്ഷം രൂപ തട്ടിയ സംഭവം; പിടിയിലായ സിനിമ നിര്‍മാതാവ് കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ? അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: സിനിമാ ചിത്രീകരണത്തിനായി യുവതില്‍ നിന്നും 27 ലക്ഷം രൂപ കടം വാങ്ങിയ ശേഷം തിരികെ നല്‍കാതെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിനിമാ നിര്‍മാതാവ് സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് മലപ്പുറം കീഴുംപറമ്പ് സ്വദേശി എം.കെ. ഷക്കീര്‍ (46) ആണ് പാലാരിവട്ടം പോലീസിന്‍റെ പിടിയിലായത്. പ്രതി തൃക്കാക്കര സ്വദേശിയായ യുവതിയെ നായികയായി തീരുമാനിച്ച സിനിമയില്‍ പണത്തിന്‍റെ കുറവ് മൂലം ചിത്രീകരണം മുടങ്ങുമെന്ന് ധരിപ്പിച്ച് തിരികെ കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയില്‍ നിന്നും 27 ലക്ഷം രൂപ വാങ്ങിയത്. പി ന്നീട് യുവതി പണം തിരികെ ആവശ്യപ്പെട്ടതോടെ ഇയാള്‍ യുവതിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയുമായിരുന്നു. ഇതോടെ യുവതി പാലാരിവട്ടം പോലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍…

Read More

കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ്; പ്രതികളുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി

നവാസ് മേത്തർതലശേരി: കണ്ണൂര്‍ താവക്കരയിലെ അര്‍ബന്‍നിധി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളുടെ സ്ഥലവും കെട്ടിടങ്ങളും വാഹനങ്ങളും ഉൾപ്പെടെയുള്ള സ്വത്തുവകകൾ സർക്കാർ കണ്ടു കെട്ടി. കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം റവന്യൂ വകുപ്പാണ് കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലുള്ള സ്വത്തുക്കൾ കണ്ട് കെട്ടിയത്. കമ്പനിയുടെ കണ്ണൂരിലെ ഓഫീസ്, ഡയറക്ടറായ ഷൗക്കത്തലിയുടെ ഭാര്യ കെ.പി.ജസീനയുടെ പേരിൽ പാലക്കാട് ശ്രീകൃഷ്ണപുരത്തുള്ള വീടും സ്ഥലവും, കമ്പനിയുടെ ജനറൽ മാനേജർ എം.ജെ. ജീനയുടെ തൃശൂർ കിളിമംഗലത്തെ വീടും സ്ഥലവും, ഷൗക്കത്തലിയുടെ ബെൻസ് കാറ്, മറ്റൊരു പ്രതിയുടെ ഇന്നോവ കാർ, ഷൗക്കത്തലിയുടെ വിവിധ ബാങ്കുകളിലുളള ലക്ഷങ്ങളുടെ നിക്ഷേപം, എന്നിവ ഉൾപ്പെടെയാണ് കണ്ടു കെട്ടിയിട്ടുള്ളത്. ബാനിംഗ് ഓഫ് അൺ റഗുലേറ്റഡ് ഡെപോസിറ്റിസ് സ്കീം ആക്ട് പ്രകാരമാണ് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടു കെട്ടിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് എസ്പി പ്രദീപ്കുമാർ, നർക്കോട്ടിക് സെൽ ഡിവൈഎസ് പി ജയൻ…

Read More

ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി മര്‍ദ്ദിച്ചശേഷം നഗ്നനാക്കി മുളകുപൊടി വിതറി റോഡില്‍ തള്ളി ! യുവതിയ്‌ക്കെതിരേ കേസ്

ആണ്‍സുഹൃത്തിനെ കൊള്ളയടിച്ച ശേഷം നഗ്നനാക്കി മര്‍ദ്ദിച്ച് റോഡില്‍ തള്ളിയെന്ന പരാതിയില്‍ യുവതിയ്‌ക്കെതിരേ കേസെടുത്ത ്‌പോലീസ്. മഹാരാഷ്ട്രയിലെ ഷഹാപുര്‍ സ്വദേശിയായ ഭാവിക(30)യ്ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇവരുടെ കൂട്ടാളികളായ നാലുയുവാക്കളും കേസില്‍ പ്രതികളാണ്. ഭാവികയും മറ്റു നാലുപേരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്ത് ആരോപിച്ച് ഷഹാപുര്‍ സ്വദേശിയായ യുവാവ് കഴിഞ്ഞദിവസമാണ് പരാതി നല്‍കിയത്. ഹാഠ്ഗാവ് ഹൈവേയിലേക്ക് വിളിച്ചുവരുത്തിയ യുവതി, പിന്നീട് മറ്റുനാലുപേര്‍ക്കൊപ്പം ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നാണ് യുവാവിന്റെ ആരോപണം. ജൂണ്‍ 28-ാം തീയതിയായിരുന്നു സംഭവം. ഭാവികയും പരാതിക്കാരനായ യുവാവും കഴിഞ്ഞ അഞ്ചുവര്‍ഷമായി അടുപ്പത്തിലാണ്. ജൂണ്‍ 28ന് വൈകിട്ട് നാലരയോടെ ഭാവിക ആണ്‍സുഹൃത്തിനെ ഹൈവേയിലേക്ക് വിളിച്ചുവരുത്തി. ഇരുവരും യുവാവിന്റെ കാറിലിരുന്ന് സംസാരിക്കുന്നതിനിടെ ഭാവികയുടെ കൂട്ടാളികളായ നാലുയുവാക്കള്‍ കാറിനടുത്തെത്തുകുയം കാറില്‍ അതിക്രമിച്ചു കയറി ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു. വെട്ടുകത്തി ഉപയോഗിച്ചാണ് പ്രതികള്‍ ആദ്യം യുവാവിനെ ആക്രമിച്ചത്. തുടര്‍ന്ന് അക്രമിസംഘത്തിലൊരാള്‍ കാര്‍ സ്റ്റാര്‍ട്ട്…

Read More

കനത്ത മഴ; തൃശൂരിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കം; ഭീതിയിൽ നാട്ടുകാർ

തൃശൂർ: മുകുന്ദപുരം താലൂക്കിലെ കല്ലൂർ, പുതുക്കാടിന് സമീപം ആമ്പല്ലൂർ എന്നീ പ്രദേശങ്ങളിൽ നേരിയ ഭൂചലനം. മുളയം, മണ്ണൂത്തി പ്രദേശങ്ങളിലും വലിയ രീതിയിലുള്ള മുഴക്കം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.17-നായിരുന്നു സംഭവം. കഴിഞ്ഞ രാത്രി മുതല്‍ അതിശക്തമായ മഴ തുടരുന്നതിനിടെയാണ് ഭൂമിക്ക് വിറയലും തുടര്‍ന്നു മുഴക്കവും അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ നിന്നും വലിയ മുഴക്കം കേട്ടതായും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം ജില്ലാ ഭരണകൂടത്തെ അeറിയിച്ചു. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ പ്രദേശം സന്ദർശിക്കും.

Read More

കേന്ദ്രമന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയോ, കെ. സുരേന്ദ്രനോ? ബിജെപിയില്‍ ചര്‍ച്ച കൊഴുക്കുന്നു

കോഴിക്കോട്: കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെ കേരളത്തില്‍നിന്ന് ആര് മന്ത്രിസ്ഥാനത്തെത്തുമെന്ന കാര്യത്തില്‍ ചര്‍ച്ച കൊഴുക്കുന്നു. കേരളത്തിൽനിന്ന് പുതിയ ഒരാളെ കേന്ദ്രമന്ത്രിയാക്കുക വഴി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയരീതിയിലുള്ള ചലനമുണ്ടാക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. പാര്‍ട്ടിയുടെ നിലവിലെ ക്രൗഡ് പുള്ളറായ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിലേക്കു പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെത്തന്നെ പുറത്തുവന്നിരുന്നു. അതിനിടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ തത് സ്ഥാനത്തുനിന്നു മാറ്റി നിലവിൽ കേന്ദ്രമന്ത്രിയായ വി. മുരളീധരനെ അധ്യക്ഷനാക്കുമെന്നും പകരം സുരേന്ദ്രനെ കേന്ദ്രമന്ത്രിസഭയിലെടുക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. നേരത്തേ വി. മുരളീധരനെ സംസ്ഥാന അധ്യക്ഷപദവിയില്‍നിന്നു മാറ്റിയാണ് അദ്ദേഹത്തിന് കേന്ദ്രസഹമന്ത്രിസ്ഥാനം നല്‍കിയത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ നേതൃത്വമുണ്ടായേക്കുമെന്ന് ജെ.പി. നഡ്ഡ നേരത്തേ പറഞ്ഞിരുന്നു. നേതൃമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങളിൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ചര്‍ച്ച സജീവമാണ്.

Read More

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി വ്യാജമെന്ന് ആരോപണം; പരാതി നല്‍കാനൊരുങ്ങി കെഎസ്‌യു 

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അക്കാഡമിക് ഉപദേശക സ്ഥാനം വഹിക്കുന്ന രതീഷ് കാളിയാടന്‍റെ പിഎച്ച്ഡി വ്യാജമാണെന്ന ആരോപണവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍. കോപ്പിയടിച്ച പിഎച്ഡി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ആസാം യൂണിവേഴ്‌സിറ്റിക്കും സംഭവത്തില്‍ അന്വേഷം ആവശ്യപ്പെട്ട് യുജിസിക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കെഎസ്‌യു നേതൃത്വം. രതീഷ് കാളിയാടന്‍ കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനായി ജോലി ചെയ്ത കാലയളവിലാണ് ആസാം സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയതായി രേഖയിലുള്ളത്. ഇവിടെ ജോലി ചെയ്യുമ്പോള്‍ അദേഹത്തിന് എങ്ങനെ ആസാമില്‍ പോയി പിഎച്ച്ഡി ഗവേഷണം നടത്താന്‍ കഴിഞ്ഞുവെന്നത് ദുരൂഹമാണ്. പിഎച്ച്ഡി ചെയ്യാന്‍ കുറഞ്ഞത് മൂന്നു വര്‍ഷം എങ്കിലും വേണമെന്ന യുജിസി നിബന്ധന ഉള്ളപ്പോള്‍ രതീഷ് കാളിയാടന്‍ രണ്ടുവര്‍ഷംകൊണ്ട് പിഎച്ച്ഡി പൂര്‍ത്തിയാക്കി. മാത്രമല്ല യുജിസി നിഷ്‌കര്‍ഷിക്കുന്ന കോഴ്‌സ് വര്‍ക്ക് ഇദേഹം ചെയ്തിട്ടില്ല. ഇന്‍റര്‍നെറ്റ്, പ്രസിദ്ധീകരണങ്ങള്‍, വിദ്യാര്‍ഥി പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയില്‍ നിന്നാണ് ഇദേഹം പ്രധാനമായും…

Read More